Choonduviral
പ്രചാരണ തിരക്കിനിടയിലൊരു പിറന്നാളാഘോഷം
കൊച്ചി: പ്രവർത്തകർക്കൊപ്പം കേക്ക് മുറിച്ച് പിറന്നാളാഘോഷിച്ചായിരുന്നു യുഡിഎഫ് സ്‌ഥാനാർഥി ഹൈബി ഈഡൻ ഇന്നത്തെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കം കുറിച്ചത്. പുലർച്ചെ തന്നെ കേക്കുകളും പൂക്കളുമൊക്കെയായി പ്രവർത്തകർ ആശംസയറിക്കാൻ വീട്ടിലെത്തിയിരുന്നു. ഇവർക്കെല്ലാം നന്ദി പറഞ്ഞ ശേഷം സ്‌ഥാനാർഥി പര്യടനത്തിനായി തിരിച്ചു. കളമശേരി മണ്ഡലത്തിലായിരുന്നു ഹൈബിയുടെ ഇന്നത്തെ പര്യടനം.
രാവിലെ കുത്തിയതോട് നിന്നാണ് സ്‌ഥാനാർഥി പര്യടനം ആരംഭിച്ചത്. പ്രവർത്തകർ എത്തിച്ച കേക്ക് മുറിച്ചാണ് ഹൈബി പര്യടനം ആരംഭിച്ചത്. ജന്മദിനാശംസകൾ നേർന്നുകൊണ്ടുള്ള ബാനറുകളും ബലൂണുകളുമൊക്കെയായാണ് പ്രവർത്തകർ എത്തിയത്. കോൺഗ്രസ് നേതാക്കളായ കെ.പി ധനപാലൻ, അബ്ദുൾ മുത്തലിബ്, ജമാൽ മണക്കാടൻ, ലീഗ് നേതാവ് അബ്ദുൾ ഗഫൂർ തുടങ്ങിയവരൊക്കെ ആഘോഷത്തിൽ ഒപ്പം ചേർന്നു. ഹൈബിയുടെ ജന്മദിനമാണെന്ന വിവരം അറിഞ്ഞതോടെ പിന്നീടുള്ള എല്ലാ സ്വീകരണ കേന്ദ്രങ്ങളിലും ആശംസകളറിയിക്കാൻ ജനങ്ങളും പ്രവർത്തകരും തിങ്ങിക്കൂടി.
വീട്ടമ്മമാരും കുട്ടികളുമടക്കം പൂക്കളുമായി എത്തി ആശംസയറിയിച്ചു. ഉച്ച വരെയുള്ളസ്‌ഥാനാർഥി പര്യടനം ആലങ്ങാട് സമാപിച്ചപ്പോഴേക്കും ഭാര്യ അന്നയും മകൾ ക്ലാരയും അടക്കമുള്ള കുടുംബാംഗങ്ങളുമെത്തി. വീണ്ടും പ്രവർത്തകരുടെ നിർബന്ധത്തിനു വഴങ്ങി കേക്ക് മുറിച്ചു. തുടർന്ന് പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കുമൊപ്പം ഉച്ചഭക്ഷണം കഴിച്ചു. മാളികംപീടികയിൽ നിന്നാണ് ഉച്ചയ്ക്ക് ശേഷമുള്ള സ്വീകരണ പരിപാടികൾ ആരംഭിച്ചത്. ഇരുപതോളം കേന്ദ്രങ്ങളിലെ സ്വീകരണം ഏറ്റുവാങ്ങി മാഞ്ഞാലി കുന്നുംപുറത്ത് സമാപിച്ചു.
Choonduviral
കൈസർഗഞ്ചിൽ ബ്രിജ് ഭൂഷന് പകരം മകനെ സ്ഥാനാർത്ഥിയാക്കി ബിജെപി
ലഖ്‌നൗ: ഉത്തർപ്രദേശിലെ കൈസര്‍ഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ മുന്‍ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിന് പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി. വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ് ബ്രിജ് ഭൂഷണ്‍ സിങ്ങ്. നിലവില്‍ കൈസര്‍ഗഞ്ചിലെ സിറ്റിങ്ങ് എംപിയായ ബ്രിജ് ഭൂഷണ്‍ സിങ്ങ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും സിങ്ങിനെതിരെ നടപടി സ്വീകരിച്ചിരുന്നു. മുന്‍കൂട്ടി അനുമതിയില്ലാതെ മണ്ഡലത്തില്‍ പ്രകടനം നടത്തിയതിനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കുടുംബാംഗങ്ങളെയോ മകനെയോ മത്സരിപ്പിക്കാമെന്ന് നേരത്തെ ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും മത്സരിക്കുമെന്ന കടുത്ത നിലപാടിലായിരുന്നു ബ്രിജ് ഭൂഷണ്‍ സിങ്ങ്.ബ്രിജ് ഭൂഷണ്‍ നേരത്തെ ബല്‍റാംപൂര്‍, ഗോണ്ട ലോക്‌സഭാ മണ്ഡലങ്ങളെയും പ്രതിനിധീകരിച്ചിട്ടുണ്ട്. 1996ല്‍ ടാഡ നിയമപ്രകാരം ബ്രിജ് ഭൂഷണ്‍ ജയിലിലായപ്പോള്‍ ഭാര്യ കെത്കി സിങ്ങ് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മകന്‍ പ്രതീക് വര്‍ദ്ധന്‍ സിങ്ങ് എംഎല്‍എയാണ്.
Choonduviral
ഫാസിസത്തെ പരാജയപ്പെടുത്താൻ ‘അവൻ വരുന്നു’; തരംഗമായി രാഹുൽ ഗാന്ധിയുടെ ‘കെജിഎഫ്’
സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രാഹുൽ ഗാന്ധിയുടെ ‘കെജിഎഫ്’. എല്ലാ ഭാഷകളിലും മികച്ച ശ്രദ്ധ നേടിയ ചലച്ചിത്രം ആയിരുന്നു കെജിഎഫ്. കെജിഎഫിലെ രംഗങ്ങളും ഗാനങ്ങളും ഉപയോഗിച്ച് പലതരം വീഡിയോകൾ പുറത്തിറങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിൽ ഏറെ പ്രചാരം നേടിയ ഒന്നായി മാറിയിരിക്കുകയാണ് ‘ഇർഷാദ് ഇച്ചു’ എന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട രാഹുൽ ഗാന്ധിയുടെ കെജിഎഫ്. പ്രധാനമായും രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ആണ് കെജിഎഫ് വീഡിയോയിൽ ചേർത്തിരിക്കുന്നത്. 10 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ രാജ്യം നേരിടുന്ന വർഗീയതയുടെയും വിഭാഗീയതയുടെയും സാഹചര്യം തുറന്നു കാട്ടുന്നുണ്ട്. അതോടൊപ്പം തന്നെ ഈ സാഹചര്യങ്ങളെ അതിജീവിക്കുവാൻ രാഹുൽ ഗാന്ധി എന്ന നേതാവിന് കഴിയുമെന്ന പ്രത്യാശയും വീഡിയോയിൽ പ്രമേയം ആകുന്നുണ്ട്. മണിപ്പൂരിലെ ഭീതിജനകമായ അവസ്ഥ വീഡിയോയുടെ ആദ്യ ഭാഗത്ത് തന്നെ ഉണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയും ഉയർത്തുന്ന വെല്ലുവിളികളും അതിനെ പ്രതിരോധിക്കുന്ന രാഹുൽ ഗാന്ധിയുടെ നേതൃ പാടവവുമെല്ലാം എല്ലാം വീഡിയോയിൽ കാണാം.
മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കാലത്തെ സംഭവവികാസങ്ങളും വീഡിയോയിലുണ്ട്. കന്യാകുമാരി മുതൽ കാശ്മീർ വരെ രാജ്യത്തിനു വേണ്ടി നടത്തിയ ഐതിഹാസികമായ ജോഡോ യാത്രയിൽ പ്രചോദനം കൊണ്ടാണ് താൻ ഈ വീഡിയോ നിർമ്മിച്ചതെന്ന് ഇർഷാദ് പറയുന്നു. പെട്രോൾ ഡീസൽ ഇന്ധന വിലവർധനവും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തുറന്നുകാട്ടുവാൻ കഴിഞ്ഞതിൽ തികഞ്ഞ അഭിമാനം ഉണ്ടെന്നും ഇർഷാദ് പറയുന്നു. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പിന്തുണയാണ് ലഭിച്ചത്. രാഹുൽ ഗാന്ധിക്ക് ഒപ്പം തന്നെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാളും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും വീഡിയോയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വീഡിയോ പുറത്തിറങ്ങിയത് കൂടുതൽ സ്വീകാര്യത ലഭിക്കുവാൻ കാരണമായിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ കെജിഎഫിന്റെ ഹിന്ദി പതിപ്പ് ഇറക്കുവാനുള്ള തിടുക്കത്തിലാണ് ഇർഷാദ്. മലപ്പുറം ചെറുകോട് ചുണ്ടങ്ങാചോല സ്വദേശിയാണ് ഇർഷാദ്.
Choonduviral
തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് പ്രതിപക്ഷ നേതാവ്, കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി
തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭ തെരഞ്ഞെടുപ്പ് നടത്തിപ്പില്‍ ഗുരുതര വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാണിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്കി. സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. സംസ്ഥാനത്ത് പോളിംഗ് കുറയാനുള്ള പ്രധാന കാരണം ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഉണ്ടായ വീഴ്ചയാണ്. സുതാര്യവും നീതിപൂര്‍വ്വവുമായ വോട്ടെടുപ്പ് നടന്നില്ലെന്നും പരാതിയിൽ പ്രതിപക്ഷ നേതാവ് വ്യക്തമാക്കി.
വോട്ട് ചെയ്യാന്‍ കാലതാമസമുണ്ടായി. ഇതോടെ കനത്ത ചൂടില്‍ മൂന്നും നാലും മണിക്കൂര്‍ വരിയില്‍നിന്ന ആളുകള്‍ വോട്ട് ചെയ്യാതെ മടങ്ങി. ഇത്രയധികം അലങ്കോലപ്പെട്ട ഒരു തെരഞ്ഞെടുപ്പ് സമീപകാലത്തൊന്നും കേരളം കണ്ടിട്ടില്ല. ആളുകളെ വലയ്ക്കുന്ന രീതിയിലാണ് തെരഞ്ഞെടുപ്പ് നടന്നത്. വടകരയിലെ യുഡിഎഫ് കേന്ദ്രങ്ങളില്‍ പോളിംഗ് കുറയാന്‍ കാരണം ഉദ്യോഗസ്ഥരുടെ പിഴവാണ്. ഇതിന് പിന്നില്‍ സിപിഎം ആണെന്നും പ്രതിപക്ഷം പരാതിയിൽ വ്യക്തമാക്കുന്നു.
-
Kerala2 months ago
39 മാസത്തെ ഡിഎ കുടിശ്ശിക കവർന്നെടുത്തു, സർക്കാരിനെതിരെ പ്രതിഷേധവുമായി, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ക്ഷാമബത്ത കുടിശ്ശിക നൽകാത്ത സർക്കാർ ഉത്തരവിൽ പ്രതിഷേധവുമായി കെജിഒയു
-
Kerala2 months ago
ഡിഎ കുടിശ്ശിക, ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു ; കെ പി എസ് ടി എ
-
Service news2 months ago
ലീവ് സറണ്ടർ സർക്കാർ വീണ്ടും കബളിപ്പിക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Special2 months ago
ഊരൂട്ടമ്പലം സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ്: പരാതി ഉയര്‍ന്നതോടെ പ്യൂണിനെ ബലിയാടാക്കി ഭരണസമിതി
-
Education2 months ago
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ത്രിദിന ചിപ്പ് ഡിസൈന്‍ ശില്‍പ്പശാല
-
Business2 months ago
സ്പോര്‍ട്സ് ആരാധകരെ ലക്ഷ്യമിട്ട് ആപ്പിൾ
-
Kerala1 month ago
സർക്കാർ ജീവനക്കാരുടെ ശമ്പളം ഔദാര്യമല്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ
You must be logged in to post a comment Login