Connect with us
inner ad

Featured

നിഷ്‌പക്ഷ വിമർശനങ്ങളുയർത്താൻ കലാകാരൻമാർ ഭയക്കുന്നു: കെ.സി വേണുഗോപാൽ

Avatar

Published

on

കൊച്ചി: നിഷ്‌പക്ഷ വിമർശനങ്ങളുയർത്താൻ കലാകാരൻമാർ ഭയക്കുന്നുവെന്ന് എ ഐ സി സി ജനറൽ സെക്രട്ടറി കെ.സി വേണുഗോപാൽ. തുറന്നു പറയാനും എഴുതാനും കലാകാരന്മാരും എഴുത്തുകാരും മടിക്കുന്നു.അങ്ങനെ ചെയ്താൽ ജീവൻ ബാക്കിയുണ്ടാകുമോ എന്ന ഭയമാണ് ഫാസിസ്റ്റ് കാലം അവർക്ക് നൽകിയത്. എല്ലാ രംഗങ്ങളിലും നിശ്ശബ്ദതയാണ്. അടുത്ത കാലത്തു കണ്ട ഒരേയൊരു പ്രതികരണം എം.ടി വാസുദേവൻ നായരുടേത് മാത്രമാണെന്നും വേണുഗോപാൽ ചൂണ്ടിക്കാട്ടി. കെപിസിസിയുടെ നാടക സമിതിയായ സാഹിതി തിയേറ്റേഴ്‌സ് എറണാകുളം പി ഒസിയിൽ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ എന്ന നാടകത്തിന്റെ അവതരണ ഉദ്ഘാടനം നിർവഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരളത്തിന്റെ സാമൂഹിക പ്രതിബദ്ധതയെ രൂപപ്പെടുത്തുന്നതില്‍ നാടകങ്ങള്‍ നടത്തിയ പുരോഗമന രാഷ്ട്രീയ ഇടപെടലുകള്‍ സാംസ്കാരിക ചരിത്രത്തിന്റെ കൂടി ഭാഗമാണ്. ഭരണകൂട വിമർശനം കൈമുതലാക്കിയ കലാകാരമാരും നാടകങ്ങളും കേരളത്തിനുണ്ടായിരുന്നു. അത്തരം നാടകങ്ങൾ വീണ്ടുമുണ്ടാകണം എന്ന കോൺഗ്രസിന്റെ ഉറച്ച ചിന്തയുടെ പ്രതിഫലനമാണ് കെ.പി.സി.സിയുടെ നാടകസമിതിയായ സാഹിതി തീയേറ്റേഴ്‌സെന്ന് വേണുഗോപാൽ പറഞ്ഞു.

സാഹിതി തിയേറ്റേഴ്സ് ഒരു സ്വതന്ത്ര സംരംഭമായിത്തന്നെ നിലനിൽക്കുമെന്നും പാർട്ടിയുടെ ഒരിടപെടലുകളും അനാവശ്യമായി ഉണ്ടാവില്ലെന്ന് ഉറപ്പ് കൂനൽകുന്നതായും അദ്ദേഹം പറഞ്ഞു. കെ പി സി സി പ്രസിഡന്റ് എം.എം ഹസൻ, സി.ആർ മഹേഷ് എം എൽ എ, സിബി മലയിൽ തുടങ്ങിയവരും പങ്കെടുത്തു.15 വർഷങ്ങൾക്ക് ശേഷം സാഹിതി തിയേറ്റേഴ്സ് അവതരിപ്പിച്ച നാടകമാണ് പാലാരിവട്ടം കെസിബിസി ഓഡിറ്റോറിയത്തില്‍ നടന്നത്. തുടർന്ന് ഹേമന്ത് കുമാറിന്റെ ‘ലക്ഷ്മി അഥവാ അരങ്ങിലെ അനാര്‍ക്കലി’ എന്ന നാടകത്തിന്റെ പുസ്തക പ്രകാശനവും നിർവഹിച്ചു.ക്യാപ്‌ഷൻ:സാഹിതി തിയേറ്റേഴ്‌സ് പാലാരിവട്ടംപി ഓ സിയിൽ അവതരിപ്പിച്ച വൈക്കം മുഹമ്മദ് ബഷീറിന്റെ ‘മുച്ചീട്ടുകളിക്കാരന്റെ മകള്‍’ എന്ന നാടകത്തിന്റെ അവതരണ ഉദ്ഘാടനം കെ.സി വേണുഗോപാൽ എം.പി നിർവഹിക്കുന്നു. സി.ആർ മഹേഷ് എം.എൽ.എ, എം.എം ഹസൻ, സിബി മലയിൽ തുടങ്ങിയവർ സമീപം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Featured

പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസ്; ജർമൻ പൗരത്വമുള്ള പ്രതി വിദേശത്തേക്ക് കടന്നതായി സൂചന

Published

on

കോഴിക്കോട്: പന്തീരം കാവ് ഗാർഹിക പീഡനക്കേസിലെ പ്രതി വിദേശത്തേക്ക് കടന്നതായി സൂചന. നവ വധുവിനെ ക്രൂരമായി ആക്രമിച്ച കേസിലെ പ്രതി പന്തീരാങ്കാവ് വള്ളിക്കുന്ന് സ്‌നേഹതീരത്തില്‍ രാഹുല്‍ പി. ഗോപാലന്‍ ജോലിസ്ഥലമായ ജര്‍മനിയിലേക്കു കടന്നതായി സൂചന. ജര്‍മനിയില്‍ എയ്റോനോട്ടിക്കൽ എന്‍ജിനീയറാണ് ഇയാള്‍.

രാഹുൽ തന്നെയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. നാട്ടിൽ നിൽക്കാൻ കഴിയാത്ത സാഹചര്യമായതിനാലാണ് രാജ്യം വിടേണ്ടി വന്നതെന്നും രാഹുൽ പറഞ്ഞു. രാഹുല്‍ രാജ്യം വിട്ടോ എന്ന് ഉറപ്പിക്കാന്‍ ഫോറിനേഴ്‌സ് റീജണല്‍ രജിസ്‌ട്രേഷന്‍ ഓഫീസില്‍ പ്രത്യേക അന്വേഷണ സംഘം ബന്ധപ്പെട്ടിട്ടുണ്ട്.ഇയാള്‍ക്കുവേണ്ടി പോലീസ് രാജ്യമെങ്ങും ജാഗ്രത പുലര്‍ത്തിവരികയാണ്. എല്ലാ വിമാനത്താവളങ്ങളിലേക്കും സന്ദേശം അയച്ചിട്ടുണ്ട്. ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിട്ടുണ്ട്. എന്നാല്‍ യാതൊരു പുരോഗതിയും ഉണ്ടായിട്ടില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

രാഹുല്‍ ബംഗളൂരുവില്‍ ഒളിവില്‍ കഴിയുന്നതായി ചില സൂചനകള്‍ ലഭിച്ചതിനു പിന്നാലെ പോലീസ് സംഘം അവിടേക്ക് പോയിട്ടുണ്ട്. രാഹുലിന് അനുകൂലമായി നിലപാടെടുത്ത പന്തീരാങ്കാവ് പോലീസ് ഇയാള്‍ക്ക് രാജ്യം വിടാന്‍ സഹായം ചെയ്തതായും ആരോപണമുയര്‍ന്നിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured

ടീം ഓഡിറ്റ്: ജീവനക്കാരെ ദ്രോഹിക്കുന്നതിൽ
പ്രതിഷേധിച്ച് യോഗം ബഹിഷ്കരിച്ചു

Published

on

കൊല്ലം: സംസ്ഥാന സഹകരണ വകുപ്പിൽ നടപ്പിലാക്കുന്ന ടീം ഓഡിറ്റ് ജീവനക്കാരെ ദ്രോഹിക്കുന്ന നടപടി മാത്രമായി മാറിയെന്ന് ഇൻസ്പെക്ടേഴ്സ് ആന്റ് ഓഡിറ്റേഴ്സ് അസോസിയേഷൻ. ടീം ഓഡിറ്റ് നടപ്പിലാക്കിയ ജില്ലകളിൽ പ്രതിപക്ഷ സർവീസ് സംഘടനയിൽപ്പെട്ട ജീവനക്കാരെ തിരഞ്ഞ് പിടിച്ച് സ്ഥലംമാറ്റി ദ്രോഹിക്കുന്ന നടപടിയിൽ പ്രതിഷേധിച്ച് സഹകരണ ഓഡിറ്റ് ഡയറക്ടർ വിളിച്ചു ചേർത്ത യോഗത്തിൽ നിന്ന് വിട്ടുനിൽക്കുന്നതായി കേരളാ സ്‌റ്റേറ്റ് കോ-ഓപ്പറേറ്റീവ് ഇൻസ്പെക്ടേർസ് & ഓഡിറ്റേർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പി.കെ.ജയകൃഷ്ണൻ ജനറൽ സെക്രട്ടറി കെ.വി.ജയേഷ് എന്നിവർ അറിയിച്ചു.
നാളെയാണു യോഗം വിളിച്ചിരിക്കുന്നത്. ടീം ഓഡിറ്റിൻ്റെ അന്തസ്സത്ത ഉൾക്കൊള്ളാതെയും നിയമപ്രകാരമല്ലാതെയുമാണ് പല ജില്ലകളിലും ടീം ഓഡിറ്റ് നടപ്പിലാക്കി വരുന്നത്. ആവശ്യത്തിന് ജീവനക്കാരെ നിയമിക്കാതെയാണു നിലവിൽ ഇത് നടപ്പിലാക്കി വരുന്നത്. സ്ഥാപനങ്ങളുടെ പ്രവർത്തന മൂലധനത്തിൻ്റെ അടിസ്ഥാനത്തിൽ ടീം രൂപീകരിക്കും എന്ന് പറഞ്ഞിട്ടും ഡെപ്യൂട്ടി ഡയറക്ടർ ലീഡറായി ടീം രൂപീകരിക്കേണ്ടതിനു പകരം പല ജില്ലകളിലും അസിസ്റ്റൻ്റെ ഡയറക്ടറുടെ ടീമും, അസിസ്റ്റൻ്റ് ഡയറക്ടർ ലീഡറായി ടീം രൂപീകരിക്കേണ്ടതിനു പകരം സ്പെഷ്യൽ ഗ്രേഡ് ഓഡിറ്ററെ ഉൾപ്പെടുത്തിയുമാണ് പല ജില്ലകളിലും ടീമിനെ രൂപീകരിച്ചിരിക്കുന്നത്.
ചട്ട ഭേദഗതി വരുന്നതിന് മുമ്പേ ധൃതി പിടിച്ചുള്ള ടീംആഡിറ്റ് വരും നാളുകളിൽ വൻ തസ്തിക നഷ്ടത്തിനും ഇടയാക്കും. സഹകരണ മേഖലയുട വിശ്വാസ്യത നില നിർത്താൻ യോജിച്ച് പോരാടേണ്ട സമയത്ത് കടുത്ത രാഷ്ട്രീയം കലക്കി വകുപ്പിനെ തകർക്കാനാന് ശ്രമിക്കുനത് . കേരള സർക്കാരിന്റെ നയമായ ഓൺലൈൻ ട്രാൻസ്ഫർ നടപ്പിലാക്കാത്ത ഏക വകുപ്പും സഹകരണമാണ്.സ്വന്തം താലൂക്കിൽ തന്നെ നിയമിക്കണമെന്ന കോടതി ഉത്തരവ് സമ്പാദിച്ച ജീവനക്കാരനെ പോലും വിദൂര താലൂക്കിലെ ടീമിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഇത് തീർത്തും പ്രതിഷേധാർഹമാണെന്നും ഈ ചർച്ചകൊണ്ട് യാതൊരു പ്രയോജനവും ഉണ്ടാവാൻ സാധ്യതയില്ലെന്നും ശക്തമായ പ്രക്ഷോഭ പരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന ഭാരവാഹികൾ അറിയിച്ചു.

Continue Reading

Featured

മമ്മൂട്ടിക്ക് പിന്തുണയുമായി കെ സി വേണുഗോപാൽ എം പി

Published

on

സംഘപരിവാർ വിദ്വേഷ പ്രചാരണത്തിനും സൈബർ ആക്രമണത്തിനും ഇരയായ നടൻ മമ്മൂട്ടിക്ക് പിന്തുണയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി .അരനൂറ്റാണ്ട് കാലത്തെ അഭിനയ മികവ് കൊണ്ട് മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ പ്രഥമ സ്ഥാനീയനാണ് മമ്മൂട്ടി.മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിട്ടുണ്ട്. അങ്ങനെയുള്ള ആ വ്യക്തിത്വത്തെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള മമ്മൂട്ടിയെ സംഘപരിവാർശക്തികൾ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ലെന്നും കെ സി വേണുഗോപാൽ ഫേസ്ബുക്കിൽ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണ്ണരൂപം:

Advertisement
1000x200 PX MALAYALI DCTR MDX-02-02

സത്യൻ മാഷിന്റെ അവസാന സിനിമയായ ‘അനുഭവങ്ങൾ പാളിച്ചകളി’ൽ മിനിറ്റുകൾ മാത്രമുള്ള ഒരു കുഞ്ഞുസീനിൽ നടൻ ബഹദൂറിന്റെ അരികിൽ ആദ്യമായി വെള്ളിവെളിച്ചത്തിൽ അങ്കലാപ്പോടെ നിന്ന ഇരുപതുകാരൻ പയ്യനിൽ നിന്നാണ് മലയാള സിനിമയുടെ ശബ്ദവും മുഖവുമായി അയാൾ മാറിയത്. തന്റെ അരനൂറ്റാണ്ട് അഭിനയകാലത്തിൽ മലയാള സിനിമയ്ക്ക് ലോക സിനിമയുടെ നെറുകയിൽ മനോഹരമായ മേൽവിലാസം നൽകിയ അഭിനേതാക്കളുടെ കൂട്ടത്തിൽ നിൽപ്പുണ്ട് മമ്മൂട്ടി എന്ന പേര്.ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല.

മലയാളസിനിമ അതിന്റെ വളര്‍ച്ചയുടെ ചരിത്രസന്ധികളിലൂടെ കടന്നുപോകുമ്പോള്‍ പലപ്പോഴുമതിനെ ഒറ്റയ്ക്ക് ചുമലിലേറ്റി പരാധീനതകളെ മറികടക്കാന്‍ മമ്മൂട്ടി എന്ന അഭിനേതാവിനു കഴിഞ്ഞിരുന്നു. ഒരേസമയം ഭാസ്‌കര പട്ടേലരില്‍ അധികാര രൂപമാകാനും ‘പൊന്തന്‍മാട’യില്‍ അടിയാളരൂപമാകാനും കഴിഞ്ഞിട്ടുണ്ട് മമ്മൂട്ടിക്ക്. ആ മനുഷ്യനെ ഒരു മതത്തിന്റെയും ജാതിയുടെയും ചട്ടക്കൂടുകളിലേക്ക് കെട്ടിയിടാൻ കഴിയില്ല. അതിന് മുതിരുന്നത് കൃത്യമായ രാഷ്ട്രീയ ലക്ഷ്യമുള്ളവർ മാത്രമാണ്. മമ്മൂട്ടി ഇന്നും മുഹമ്മദ്‌ കുട്ടിയാവുന്നത് ആ വിദ്വേഷ പ്രചാരകരുടെ മനസ്സിലെ വെറുപ്പിൽ നിന്നുടലെടുക്കുന്നതാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

കൃത്യമായ രാഷ്ട്രീയ വീക്ഷണവും അഭിനയബോധവുമുള്ള വ്യക്തിയെ എത്രയൊക്കെ ചാപ്പ കുത്താൻ ശ്രമിച്ചാലും കേരളത്തിന്റെ മതേതര സമൂഹം അതിന് കൂട്ടുനിൽക്കില്ല. അമ്പത് വർഷക്കാലം മലയാളി ഊണിലും ഉറക്കത്തിലും കേട്ട ശബ്ദവും കണ്ട മുഖവും മമ്മൂട്ടിയുടേതാണ്, ആ മമ്മൂട്ടിയുടെ ജാതിയും മതവും അടിമുടി സിനിമ തന്നെയാണ്. വിദ്വേഷ പ്രചാരണങ്ങളുടെ വിഷമേൽക്കാതെ മലയാളത്തിന്റെ മമ്മൂട്ടിയെ പൊതിഞ്ഞുപിടിക്കേണ്ടത് കേരളമാണ്. അതിന് രാഷ്ട്രീയത്തിന്റെ നിറമില്ല, നിറം വേണ്ട. മമ്മൂട്ടി എന്നൊരൊറ്റക്കാരണം മതി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured