Connect with us
48 birthday
top banner (1)

Kerala

ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് പി കെ ഫിറോസ്

Avatar

Published

on

കോട്ടയം: പൂഞ്ഞാര്‍ വിഷയത്തിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ യൂത്ത് ലീഗ്. ജനങ്ങളെ തമ്മിലടിപ്പിച്ച് വോട്ട് നേടാനാണ് മുഖ്യമന്ത്രിയുടെ ശ്രമമെന്ന് യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസ് ആരോപിച്ചു.കുട്ടികളെ തെമ്മാടികള്‍ എന്ന് വിളിച്ച മുഖ്യമന്ത്രിയുടെ പ്രസ്താവന അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് വാര്‍ത്താ സമ്മേളനത്തില്‍ പി.കെ. ഫിറോസ് പറഞ്ഞു.’കേരളത്തിന്റെ മുഖ്യമന്ത്രി വീണ്ടും ഒരു പ്രസ്താവനയുമായി രംഗത്ത് വന്നു ഈ കുട്ടികള്‍ തെമ്മാടിത്തരം കാണിച്ചു എന്ന് പറഞ്ഞിരിക്കുകയാണ്. തെമ്മാടികളാണ് തെമ്മാടിത്തരം കാണിക്കുന്നത്. കുട്ടികളെ കുറിച്ചാണ് പറഞ്ഞിരിക്കുന്നത്. അത് അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണ്.

Advertisement
inner ad

ഈരാറ്റുപേട്ടയിലും പരിസരത്തുമുള്ള വിവിധ മതസമൂഹങ്ങള്‍ ഒന്നിച്ചു പരിഹരിച്ച ഒരു വിഷയത്തെ വീണ്ടും വ്രണപ്പെടുത്തി, രണ്ട് സമുദായങ്ങള്‍ക്കിടയില്‍ ഭിന്നത ഉണ്ടാക്കി, അതില്‍നിന്ന് വരാന്‍ പോകുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നാല് വോട്ട് അധികം കിട്ടുമോ എന്ന് കണ്ണ് നട്ടു നില്‍ക്കുന്ന ഒരു മുഖ്യമന്ത്രിയായി, കേരളത്തിന്റെ മുഖ്യമന്ത്രി ശ്രീ പിണറായി വിജയന്‍ അധപതിച്ച കാഴ്ചയാണ് കാണാന്‍ സാധിച്ചത്.മുഖ്യമന്ത്രി ഈ പ്രസ്താവന തിരുത്തണം. ഈ പ്രസ്താവന തിരുത്തി മാപ്പ് പറയാന്‍ തയ്യാറാകണം എന്ന് യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്.

ഈരാറ്റുപേട്ടയെ കുറിച്ച് ഇങ്ങനെയൊരു തെറ്റിദ്ധാരണ പടര്‍ത്തുന്നത് ഇത് ആദ്യമായിട്ടല്ല. രാജ്യത്തെ സംഘപരിവാറുകാര്‍ മുസ്ലിം ഭൂരിപക്ഷ പ്രദേശങ്ങളെക്കുറിച്ച് പ്രചരിപ്പിക്കുന്ന തെറ്റായ കാര്യങ്ങള്‍ കേരളത്തിന്റെ മുഖ്യമന്ത്രിയും ഏറ്റെടുക്കുന്ന കാഴ്ച അങ്ങേയറ്റം ദൗര്‍ഭാഗ്യകരമാണ്.

Advertisement
inner ad

ഇങ്ങനെ മുസ്ലിങ്ങള്‍ തിങ്ങി താമസിക്കുന്ന പ്രദേശങ്ങളെ ബോധപൂര്‍വ്വം പാര്‍ശ്വവല്‍ക്കരിക്കാനും അവര്‍ക്കെതിരെ തെറ്റായ പ്രചരണം നടത്തുവാനും സംഘപരിവാരങ്ങള്‍ ഒരു പ്രചരണം നടത്തുമ്പോള്‍, അതിന് ഏറ്റുപിടിക്കുന്ന ഒരു സമീപനമാണ് കേരളത്തിന്റെ മുഖ്യമന്ത്രിയും സ്വീകരിക്കുന്നത്,’ ഫിറോസ് പറഞ്ഞു.മുഖ്യമന്ത്രി പ്രസ്താവന പിന്‍വലിക്കണമെന്നും പി.കെ. ഫിറോസ് ആവശ്യപ്പെട്ടു.മുസ്ലിം നേതാക്കള്‍ സംഘടിപ്പിച്ച മുഖാമുഖം പരിപാടിയിലെ മുഖ്യമന്ത്രിയുടെ പ്രസ്താവനക്കെതിരെ നിരവധി പേര്‍ രംഗത്ത് വന്നിരുന്നു. പൂഞ്ഞാര്‍ സെന്റ് പള്ളിയില്‍ വൈദികന്‍ പ്ലസ് ടു വിദ്യാര്‍ത്ഥികളുടെ വാഹനമിടിച്ച് പരിക്കേറ്റ സംഭവത്തില്‍, എന്ത് തെമ്മാടിത്തമാണ് കുട്ടികള്‍ കാണിച്ചത് എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

നരഭോജി കടുവയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന് വനംമന്ത്രി

Published

on

വയനാട്: മാനന്തവാടിയിലെ പഞ്ചാരക്കൊല്ലിയില്‍ ആദിവാസി സ്ത്രീയെ കൊന്നുതിന്ന നരഭോജി കടുവയെ വെടിവയ്ക്കാന്‍ ഉത്തരവിട്ടെന്ന് വനംമന്ത്രി എ.കെ.ശശീന്ദ്രന്‍. ആവശ്യമായ നടപടി വേഗത്തില്‍ സ്വീകരിക്കുമെന്ന് മന്ത്രി പ്രതികരിച്ചു. കടുവയെ വെടിവച്ചോ അല്ലാതെയോ പിടികൂടാനാണ് നിര്‍ദേശം നല്‍കിയിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. പഞ്ചാരക്കൊല്ലി സ്വദേശി രാധ ആണ് കടുവയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. പാതി ഭക്ഷിച്ച നിലയിലാണ് മൃതദേഹം.
വനത്തിന് സമീപത്തെ സ്വകാര്യ വ്യക്തിയുടെ കാപ്പിത്തോട്ടത്തില്‍ വച്ചായിരുന്നു ആക്രമണം. പിന്നീട് കാട്ടിനുള്ളിലേക്ക് വലിച്ചുകൊണ്ടുപോയ മൃതദേഹം തണ്ടർബോൾട്ട് സംഘമാണ് കണ്ടെത്തിയത്.
സ്ഥലത്തെത്തിയ മന്ത്രി ഒ.ആര്‍.കേളുവിനെ പ്രതിഷേധക്കാര്‍ തടഞ്ഞു.

Continue Reading

Featured

ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി

Published

on

കോഴിക്കോട്: ടി പി ചന്ദ്രശേഖരന്റെയും വടകര എം എല്‍ എ കെ കെ രമയുടേയും മകന്‍ അഭിനന്ദ് ചന്ദ്രശേഖരനും റിയ ഹരീന്ദ്രനും വിവാഹിതരായി. വടകര വള്ളിക്കാട് അത്താഫി ഓഡിറ്റോറിയത്തിലായിരുന്നു ചടങ്ങുകള്‍. രാഷ്ട്രീയ- സാമൂഹിക- സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. താലികെട്ടിയ ശേഷം വധുവിന്റേയും വരന്റേയും അമ്മമാരാണ് കൈപിടിച്ചുകൊടുത്തത്.

ചാത്തമംഗലം വട്ടോളി പരേതനായ പി.സി.ഹരീന്ദ്രൻ, കെ.വി.പ്രസന്ന എന്നിവരുടെ മകളാണു വധു റിയ ഹരീന്ദ്രൻ. അഭിനന്ദ് മുംബൈയിൽ ജെഎസ്ഡബ്ല്യു കമ്പനിയിലാണ് ജോലി ചെയ്യുന്നത്. സ്പീക്കർ എ.എൻ.ഷംസീർ, പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ, പി.കെ.കുഞ്ഞാലിക്കുട്ടി, കെ.മുരളീധരൻ, ഷാഫി പറമ്പിൽ, വി.ടി.ബൽറാം, രാഹുൽ മാങ്കൂട്ടത്തിൽ തുടങ്ങിയ പ്രമുഖരും വധൂവരൻമാർക്ക് ആശംസകൾ നേർന്നു.

Advertisement
inner ad
Continue Reading

Kollam

അംഗന്‍വാടി കുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം തുടര്‍ന്നും നല്‍കണം: കൃഷ്‌ണവേണി ജി. ശര്‍മ്മ 

Published

on

കോടാനുകോടി രൂപ ധൂര്‍ത്തടിച്ച പിണറായി സര്‍ക്കാര്‍ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതി പോലും അട്ടിമറിച്ചു. അംഗന്‍വാടിയിലെ പിഞ്ചുകുഞ്ഞുങ്ങളുടെ പോഷക ആഹാര പദ്ധതിയായ പോഷക ബാല്യം പദ്ധതി തുടര്‍ന്നും നല്‍കണമെന്നും അല്ലാത്തപക്ഷം ശക്തമായ സമര പരിപാടികള്‍ ആരംഭിക്കുമെന്നും ഐ എന്‍ ടി യു സി സംസ്ഥാന ജന. സെക്രട്ടറി കൃഷ്‌ണവേണി ജി ശര്‍മ്മ അഭിപ്രായപ്പെട്ടു.

ഐ എന്‍ ടി യു സി വനിതാ വിഭാഗം ജില്ലാ കമ്മിറ്റി നേതൃസംഗമം ഉദ്‌ഘാടനം ചെയ്‌ത്‌ സംസാരിക്കുകയായിരുന്നു കൃഷ്‌ണവേണി. ജില്ലാ പ്രസിഡന്റ്‌ ജയശ്രീ രമണന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഐ എന്‍ ടി യു സി ജില്ലാ ജന. സെക്രട്ടറിമാരായ ബി. ശങ്കരനാരായണപിള്ള, കോതേത്ത്‌ ഭാസുരന്‍, കെ. ജി. തുളസീധരന്‍, ബിനി അനില്‍, ഷീബതമ്പി, ശ്രീകുമാരി ആര്‍. ചന്ദ്രന്‍, സാവിത്രി ഗംഗാധരന്‍, സി. പി. അമ്മിണികുട്ടി, ഗ്രേസി സുനില്‍, ഷീല പനയം, അശ്വതി, ബിജി സോമരാജന്‍, ആശ ജയന്‍, സല്‍മ എന്നിവര്‍ പ്രസംഗിച്ചു.

Advertisement
inner ad
Continue Reading

Featured