തിരുവനന്തപുരം: സജി ചെറിയാന്റെ ഭരണഘടനയെ അവഹേളിച്ചു കൊണ്ടുള്ള മല്ലപ്പള്ളി പ്രസംഗത്തിനെതിരെ സിപിഐ രംഗത്ത്. ഭരണഘടനയെ അപമാനിച്ച വിവാദം നിയമ പ്രതിസന്ധിക്ക് ഇടയാക്കിയേക്കുമെന്നാണ് ഇടതു മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയുടെ വിമർശനം. സജി ചെറിയാന്റെ പരാമർശങ്ങൾ ഗുരുതരമെന്നും ഇത് നിയമ പോരാട്ടമായി കോടതിയിലെക്കിയാൽ തിരിച്ചടിക്ക് സാധ്യതയുണ്ടെന്നും സിപിഐ വിലയിരുത്തി
Read MoreCategory: Alappuzha
ആലപ്പുഴയിൽ ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ്, ഓട്ടോ പൂര്‍ണ്ണമായും തകര്‍ന്നു; മൂന്ന് പേർക്ക് പരിക്ക്
ആലപ്പുഴ : ഹരിപ്പാട് ഓടിക്കൊണ്ടിരുന്ന ഓട്ടോറിക്ഷയ്ക്ക് മുകളിൽ മരം വീണ് മൂന്ന് പേർക്ക് പരിക്ക്. ഓട്ടോറിക്ഷ പൂർണമായും തകർന്നു. ദേശീയപാതയിൽ താമല്ലാക്കൽ ജംഗ്ഷന് സമീപം വ്യാഴാഴ്ച ഉച്ചയ്ക്കായിരുന്നു അപകടം. ഓട്ടോറിക്ഷ യാത്രക്കാരായ ചെങ്ങന്നൂർ പെണ്ണുക്കര സ്വദേശികളായ തങ്കമ്മ, ബിന്ദു, ഓട്ടോ ഡ്രൈവർ സന്തോഷ് എന്നിവർക്കാണ് പരിക്കേറ്റത്. വിവാഹ ചടങ്ങിൽ പങ്കെടുത്ത ശേഷം തിരികെ വരുമ്പോഴായിരുന്നു അപകടം. ശക്തമായ കാറ്റിലും മഴയിലും ദേശീയപാതയ്ക്ക് അരികിലായി നിന്നിരുന്ന മരം ഓട്ടോയുടെ മുകളിലേക്ക് പിഴുത് വീഴുകയായിരുന്നു. അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു . നാട്ടുകാരുടെ നേതൃത്വത്തിൽ മരം വെട്ടിമാറ്റിയാണ് പരിക്കേറ്റവരെ ഓട്ടോറിക്ഷയിൽ നിന്നും പുറത്തെടുത്ത് ആശുപത്രിയിൽ എത്തിച്ചത്. പരിക്കേറ്റവർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്
Read More5000 രൂപ പിരിവുനൽകാൻ വിസമ്മതിച്ചു ; യുവാവിനെ സി.പി.എം. പ്രവർത്തകർ വീടുകയറി ആക്രമിച്ചു
ആലപ്പുഴ : പിരിവുനൽകാൻ വിസമ്മതിച്ച യുവാവിനെ സി.പി.എം. പ്രവർത്തകർ വീടുകയറി ആക്രമിച്ചു . ചമ്പക്കുളം ഗ്രാമപ്പഞ്ചായത്ത് തെക്കേക്കര പനത്തറ വീട്ടിൽ തോമസുകുട്ടി ആന്റണി(31)യാണ് പുളിങ്കുന്ന് പോലീസിൽ പരാതി നൽകിയത്.ചമ്പക്കുളത്തു സി.പി.എം. നിർമിച്ചുനൽകുന്ന വീടിന്റെ ചെലവിലേക്കാണ് ലോക്കൽ കമ്മിറ്റി സെക്രട്ടറി അരുൺകുമാർ സഹപാഠിയായിരുന്ന യുവാവിനോടു പിരിവ് ആവശ്യപ്പെട്ടത്. എന്നാൽ, തുക നൽകാതിരിക്കുകയും ഫോണെടുക്കാതിരിക്കുകയും ചെയ്തതോടെ മറ്റൊരാളുടെ ഫോണിൽനിന്നു വിളിച്ച് 5000 രൂപ ആവശ്യപ്പെട്ടു.ഇത്രയും തുക നൽകാനാകില്ലെന്നു പറഞ്ഞതോടെ ഭീഷണിപ്പെടുത്തുകയും രാത്രി പതിനേഴോളം പേർ വരുന്ന സംഘം വീട്ടിലെത്തി യുവാവിനെ ആക്രമിക്കുകയും അസഭ്യം പറയുകയായിരുന്നുവെന്നാണ് പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ നാലുപേർക്കെതിരേ കേസെടുത്തതായി പുളിങ്കുന്ന് പോലീസ് പറഞ്ഞു.
Read Moreപന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി. രാമവർമ്മരാജയുടെ സംസ്കാരം ഇന്നുച്ചയ്ക്ക്
ഹരിപ്പാട്: അന്തരിച്ച പന്തളം കൊട്ടാരത്തിലെ വലിയ തമ്പുരാൻ രേവതി തിരുനാൾ പി രാമവർമ്മ രാജയുടെ ഭൗതിക ശരീരം ആചാരപ്രകാരം ഇന്നുച്ചയ്ക്ക് ദഹിപ്പിക്കും. ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ ഇന്നലെ ആയിരുന്നു അന്ത്യം. നൂറ്റിമൂന്ന് വയസ്സായിരുന്നു.സംസ്കാരം ഇന്ന് ഒന്നിന് ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിൽ.കരുവേലിൽ ഇല്ലത്ത് ദേവദത്തൻ നമ്പൂതിരിയുടെയും പന്തളം ലക്ഷ്മി വിലാസം കൊട്ടാരത്തിലെ മംഗളത്തമ്പുരാട്ടിയുടെയും മകനായി 1919ൽ ഒക്ടോബർ19നാണ് ജനനം. 1945ൽ അനന്തപുരം കൊട്ടാരത്തിലെ രുഗ്മിണി വർമ്മ തമ്പുരാട്ടിയെ വിവാഹം കഴിച്ചതോടെയാണ് പന്തളം കൊട്ടാരത്തിലെ പ്രതിനിധിയായി മാറിയത്.19 വർഷം രാമവർമ്മരാജ പന്തളം വലിയ തമ്പുരാനായി ചുമതല വഹിച്ചു. കേരള സർവകലാശാല ക്രിക്കറ്റ് ടീം സ്പിൻ ബൗളറായിരുന്നു. വലിയ രാജ ആയതിന് ശേഷം എല്ലാ മാണ്ഡലക്കാലത്തും പന്തളത്തെത്തിയിരുന്നു. പന്തളത്തു നിന്നുള്ള തിരുവാഭരണ ഘോഷയാത്ര പുറപ്പെടുമ്പോൾ കൊട്ടാരത്തിലെ പ്രതിനിധിക്ക് വാൾ നൽകുന്നത് രാമവർമ്മരാജയാണ്.പന്തളം മെഴുവേലി സ്കൂളിലും, പൂഞ്ഞാർ ഹൈസ്കൂളിലും വർക്കല സ്കൂളിലും അധ്യാപകനായി…
Read Moreപ്ലസ് ടു പരീക്ഷാഫലം വന്നതിന് പിന്നാലെ ആലപ്പുഴയിലും തൃശ്ശൂരിലുമായി രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു
ആലപ്പുഴ/ തൃശ്ശൂർ : പ്ലസ് ടു പരീക്ഷാഫലം പുറത്തു വന്നതിന് പിന്നാലെ ആലപ്പുഴയിലും തൃശ്ശൂരിലുമായി രണ്ട് വിദ്യാര്‍ത്ഥിനികൾ ആത്മഹത്യ ചെയ്തു. രണ്ടു പേരും പ്ലസ് ടു പരീക്ഷയിൽ പരാജയപ്പെട്ടതിൽ മനംനൊന്താണ് ആത്മഹത്യ ചെയ്തു ആലപ്പുഴയിൽ പുറക്കാട് നാഗപ്പറമ്പ് സ്വദേശി രതീഷിന്റെ മകൾ ആരതിയാണ് തൂങ്ങിമരിച്ചത്. പുറക്കാട് എസ്.എൻ.എം ഹയര്‍ സെക്കണ്ടറി സ്കൂളിലെ വിദ്യാര്‍ത്ഥിനിയായിരുന്നു. രാവിലെ പരീക്ഷാഫലം വന്നപ്പോൾ ആരതി പരാജയപ്പെട്ടിരുന്നു. തൃശ്ശൂർ ഇരിങ്ങാലക്കുടയിൽ പ്ലസ്ടു വിദ്യാർത്ഥിനിയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പട്ടേപ്പാടം കുന്നുമല്‍ക്കാട് പൊട്ടത്ത്പറമ്പില്‍ മുജീബിന്റെ മകള്‍ ദിലിഷയെ (17) യാണ് തൂങ്ങിമരിച്ച മരിച്ച നിലയിൽ കണ്ടെത്തിയത്. ഉച്ചയ്ക്ക് ഒരു മണിയോടെയായിരുന്നു സംഭവം. കല്പറമ്പ് സ്കൂളിലെ പ്ലസ് ടു വിദ്യാര്‍ത്ഥിയായിരുന്നു ദിലിഷ. ഇന്ന് പ്ലസ് ടു ഫലം വന്നപ്പോള്‍ മൂന്ന് വിഷയങ്ങളില്‍ പരാജയപ്പെട്ടിരുന്നു. മൃതദേഹം ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
Read Moreനെഹ്റു ട്രോഫി വള്ളം കളി സെപ്റ്റംബറിലേക്ക് മാറ്റി; തീരുമാനം നിർവാഹക സമിതി യോഗത്തിൽ
ആലപ്പുഴ: നെഹ്റു ട്രോഫി വള്ളംകളി സെപ്റ്റംബറിലേക്ക് മാറ്റി. നെഹ്റു ട്രോഫി സംഘാടക സമിതിയുടെ നിർവാഹക സമിതി യോഗത്തിലാണ് തീരുമാനം. സെപ്തംബർ നാലിന് വള്ളം കളി നടത്താനാണ് നിർവാഹക സമിതി തീരുമാനിച്ചിരിക്കുന്നത്. നേരത്തെ ഓഗസ്റ്റ് രണ്ടാം ശനിയാഴ്ചയാണ് വള്ളംകളി സ്ഥിരമായി നടത്തിയിരുന്നത്. കൊവിഡിനെ തുടർന്ന് മൂന്ന് വർഷത്തെ ഇടവേളയ്ക്കു ശേഷമാണ് പുന്നമടക്കായൽ വീണ്ടും നെഹ്റു ട്രോഫി വള്ളംകളിയുടെ അരങ്ങാവുന്നത്. ചാമ്പ്യൻസ് ബോട്ട് ലീഗിന്റെ ഭാഗമായാണ് നെഹ്റു ട്രോഫി നടക്കുക.
Read Moreവനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമം; അമ്പാടി കണ്ണൻ അറസ്റ്റിൽ
ആലപ്പുഴ : സ്വകാര്യ ആശുപത്രിയിലെ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗിക അതിക്രമത്തിന് ശ്രമിച്ച യുവാവ് പിടിയില്‍.ആലപ്പുഴ ആപ്പൂര് സ്വദേശി അമ്പാടി കണ്ണനെയാണ് മണ്ണഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്. കാവുങ്കലിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെ കാലിന് സുഖമില്ലെന്ന് പറഞ്ഞ് ചികിത്സയ്ക്കായാണ് ഇയാള്‍ ആശുപത്രിയില്‍ എത്തിയത്. പരിശോധനയ്ക്ക് എത്തിയ വനിതാ ഡോക്ടര്‍ക്ക് നേരെ ഇയാള്‍ ലൈംഗികാതിക്രമത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് ആശുപത്രി ജീവനക്കാര്‍ പറയുന്നു. ശേഷം, ജീവനക്കാരെ മര്‍ദിക്കാനും ഇയാള്‍ ശ്രമിച്ചു. സ്ഥലത്തെത്തിയ പൊലീസുകാര്‍ക്ക് നേരെ തൊപ്പി തെറിപ്പിക്കുമെന്നല്ലാം പറഞ്ഞ് ഭീഷണി മുഴക്കിയതായും പരാതിയില്‍ പറയുന്നു.മുന്‍പും ഇയാള്‍ക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു. പ്രതി ലഹരിക്ക് അടിമയാണോയെന്ന് പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. ആശുപത്രിയെയും ജീവനക്കാരേയും കുറിച്ച് വ്യക്തമായ ധാരണയോടെയാണ് പുലര്‍ച്ചെ രണ്ട് മണിക്ക് അമ്പാടി ആശുപത്രിയില്‍ എത്തിയത്.
Read Moreഅമ്പലപ്പുഴയില്‍ കോണ്‍ഗ്രസ് ഓഫീസ് തകര്‍ത്ത സംഭവം: നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കീഴടങ്ങി
അമ്പലപ്പുഴ: അമ്പലപ്പുഴയില്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി ഓഫീസ് തകര്‍ത്ത കേസില്‍ നാല് ഡി.വൈ.എഫ്.ഐ. പ്രവര്‍ത്തകര്‍ കീഴടങ്ങി.കാക്കാഴം വെളിയമ്പറമ്പ് അബ്ദുള്‍ സലാം (29), തോപ്പില്‍ ഷിജാസ് (30), പുതുവല്‍ അസ്ഹര്‍ (39), നീര്‍ക്കുന്നം പുതുവല്‍ രതീഷ് (39) എന്നിവരാണ് കഴിഞ്ഞ ദിവസം രാത്രി കീഴടങ്ങിയത്. തിങ്കളാഴ്ച രാത്രിയാണ് കച്ചേരിമുക്കിനു സമീപമുള്ള കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി ഓഫീസിനു നേരെ ആക്രമണം നടന്നത്. ഇതിനുശേഷം കോണ്‍ഗ്രസ് ബ്ലോക്ക് കമ്മിറ്റി പ്രസിഡന്റ് ടി.എ. ഹാമിദ് നല്കിയ പരാതിയെത്തുടര്‍ന്ന് അമ്പലപ്പുഴ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിരുന്നു. ഇതിനിടയിലാണ് ഇവര്‍ കീഴടങ്ങിയത്. വിവിധ സ്ഥലങ്ങളിലുള്ള സി.സി.ടി.വി. ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍നിന്ന് ഇവര്‍തന്നെയാണ് അക്രമം നടത്തിയതെന്നു തെളിഞ്ഞതായി സി.ഐ: എസ്. ദ്വിജേഷ് പറഞ്ഞു. വഴിയാത്രക്കാരില്‍നിന്നും വിവരങ്ങള്‍ തേടിയിരുന്നു. സംഘം ചേര്‍ന്ന് ആക്രമണം നടത്തിയതിന്റെ പേരില്‍ കേസെടുത്ത ഇവരെ പിന്നീട് ജാമ്യം നല്കി വിട്ടയച്ചു.
Read Moreപിണറായി വിജയൻ സ്വർണക്കടത്തിന്റെ ക്യാപ്റ്റൻ ; രമേശ് ചെന്നിത്തല
ആലപ്പുഴ: മുഖ്യമന്ത്രി പിണറായി വിജയൻ സ്വർണക്കടത്തിന്റെ ക്യാപ്റ്റനാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ശരിയായ അന്വേഷണം നടത്തിയാൽ പിണറായി വിജയൻ ക്ലിഫ് ഹൗസിൽ നിന്നും പൂജപ്പുര സെൻട്രൽ ജയിലിലേക്ക് പോകേണ്ടിവരും. പൊലീസ് രാജിനെ നേരിടും. സമരം ചെയ്ത് ജയിലിൽ പോകാൻ തയ്യാറാണെന്നും രമേശ് ചെന്നിത്തല ആലപ്പുഴയിൽ സമരം ഉദ്ഘാടനം ചെയ്തുകൊണ്ട് പറഞ്ഞു.കൊച്ചിയിൽ കോൺഗ്രസ് പ്രവർത്തകരുടെ ജില്ലാ കളക്ടറേറ്റ് ഉപരോധം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്തു. കോടതിയിൽ മൊഴി നൽകിയതിന് പ്രതിയെ സർക്കാർ വിരട്ടുകയാണെന്ന് വി ഡി സതീശൻ കുറ്റപ്പെടുത്തി. രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യമാണ് മൊഴിയിലുളളത്. ഇനി ആരും മൊഴി കൊടുക്കരുത്, അതിനാണ് സർക്കാർ പൊലീസിനെ ഉപയോഗിക്കുന്നത്. സത്യസന്ധനെങ്കിൽ മുഖ്യമന്ത്രി ഇതാണോ ചെയ്യേണ്ടത്?. മൊഴിക്കെതിരെ മുഖ്യമന്ത്രി നിയമമാർഗം ഉപയോഗിക്കാത്തത് അതിശയകരമാണെന്നും വി ഡി സതീശൻ പറഞ്ഞു. കോടതിയിൽ രഹസ്യമൊഴി നൽകിയവർക്കെതിരെ സിപിസി 340-1 അനുസരിച്ച്…
Read Moreപ്രതിഷേധ പ്രകടനം നടത്തി
നയതന്ത്രപാഴ്സൽ സ്വർണ്ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ് സ്വർണ്ണകള്ളക്കടത്തിൽ മുഖ്യമന്ത്രിയുടെ പങ്ക് വെളിപ്പെടുത്തിയ സാഹചര്യത്തിൽ മുഖ്യമന്ത്രി രാജിവക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പൂച്ചാക്കൽ, തൈക്കാട്ടുശ്ശേരി മണ്ഡലം കമ്മിറ്റികളുടെ ആഭിമുഖ്യത്തിൽ നടത്തിയ പ്രതിഷേധ പ്രകടനം നടത്തി.ആലപ്പുഴ ഡി.സി.സി ജന.സെക്രട്ടറി റ്റി.കെ പ്രതുലചന്ദ്രൻ ഉദ്ഘാടനം ചെയ്തു.
Read More