Connect with us
48 birthday
top banner (1)

Idukki

കാണാതായ യുവതിയുടെ മൃതദേഹം അഞ്ചുരുളിയില്‍ കണ്ടെത്തി

Avatar

Published

on

ഇടുക്കി: പാമ്പാടുംപാറയിൽ നിന്നും കാണാതായ യുവതിയെ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പാമ്പാടുംപാറ എസ്റ്റേറ്റിലെ ജോണ്‍ മുരുകന്റെ മകള്‍ ഏയ്ഞ്ചലി(24)നെയാണ് ഇടുക്കി അണക്കെട്ടിന്റെ ഭാഗമായ അഞ്ചുരുളിയില്‍ മരിച്ചനിലയില്‍ കണ്ടത്. ഞായറാഴ്ച വൈകിട്ട് മുതലാണ് യുവതിയെ കാണാതായത്. ബന്ധുവീട്ടിലേക്ക് പോവുകയാണെന്ന് പറഞ്ഞാണ് വീട്ടില്‍നിന്നിറങ്ങിയത്. എന്നാല്‍, ഇതിന്റെ എതിർദിശയിലേക്ക് കട്ടപ്പന ഭാഗത്തേക്കാണ് യുവതി സഞ്ചരിച്ചതെന്ന് പിന്നീട് വ്യക്തമായി. ഇതിനിടെയാണ് അഞ്ചുരുളിയിലെ ടണല്‍മുഖത്തിന് സമീപം യുവതിയുടെ ബാഗും ചെരിപ്പും കണ്ടെത്തിയത്. തുടർന്ന് അഗ്നിരക്ഷാസേനയുടെ സഹായത്തോടെ നടത്തിയ തിരച്ചിലിലാണ് രാത്രിയോടെ മൃതദേഹം കണ്ടെടുത്തത്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Featured

വണ്ടിപ്പെരിയാറിൽ ഭീതിവിതച്ച കടുവ വെടിയേറ്റ് ചത്തു

Published

on

ഇടുക്കി: വണ്ടിപ്പെരിയാർ ഗ്രാമ്പിയില്‍ ഭീതി വിതച്ച കടുവ വെടിയേറ്റ് ചത്തു. തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ ഒരു പശുവിനെയും വളർത്തുനായയെയും കൊന്നതിന് പിന്നാലെയാണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്.ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള വനപാലക സംഘം കടുവയെ മയക്കുവെടി വെച്ചെങ്കിലും, അത് മയങ്ങാതെ ദൗത്യസംഘത്തിന് നേരെ തിരിഞ്ഞതോടെ മൂന്നുതവണ വെടിവെക്കുകയായിരുന്നു. സ്വയരക്ഷാർത്ഥമാണ് വെടിയുതിർത്തതെന്ന് അധികൃതർ അറിയിച്ചു. കടുവയുടെ ജഡം പിന്നീട് തേക്കടിയിലേക്ക് കൊണ്ടുപോയി.

കഴിഞ്ഞ ദിവസങ്ങളില്‍ വണ്ടിപ്പെരിയാറിലെ ഗ്രാമ്പിയില്‍ കടുവയെ കണ്ടതിനെ തുടർന്ന് വനംവകുപ്പ് വ്യാപകമായ തിരച്ചില്‍ നടത്തിവരികയായിരുന്നു. ഞായറാഴ്ച പകല്‍ മുഴുവൻ തിരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായിരുന്നില്ല. എന്നാല്‍ തിങ്കളാഴ്ച പുലർച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലില്‍ നാരായണൻ എന്നയാളുടെ പശുവിനെയും വളർത്തുനായയെയും കടുവ ആക്രമിച്ചു കൊന്നതോടെ സ്ഥിതിഗതികള്‍ കൂടുതല്‍ ഗുരുതരമായി.തുടർന്ന് വനംവകുപ്പ് ഡ്രോണ്‍ ഉപയോഗിച്ച്‌ നടത്തിയ തിരച്ചിലില്‍ കടുവയെ കണ്ടെത്തുകയും മയക്കുവെടി വെച്ച്‌ പിടികൂടാനുള്ള ശ്രമങ്ങള്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി തോട്ടം തൊഴിലാളികളോട് ജോലിക്ക് പോകരുതെന്ന് നിർദേശം നല്‍കിയിരുന്നു. ലയത്തിനോട് ചേർന്നുള്ള വേലിക്ക് സമീപം തേയിലത്തോട്ടത്തിലാണ് കടുവയെ ആദ്യം കണ്ടെത്തിയത്.

Advertisement
inner ad

എന്നാല്‍ ഇവിടെവെച്ച്‌ മയക്കുവെടി വെക്കാനുള്ള സാഹചര്യം ഇല്ലാതിരുന്നതിനാല്‍ കടുവ മറ്റൊരു സ്ഥലത്തേക്ക് നീങ്ങിയതിന് ശേഷമാണ് വെടിവെച്ചത്. രണ്ടുതവണ മയക്കുവെടി വെച്ചെങ്കിലും കടുവ പൂർണമായും മയങ്ങിയിരുന്നില്ല. മയക്കുവെടിയേറ്റ കടുവ പെട്ടെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർക്ക് നേരെ കുതിച്ചെത്തുകയായിരുന്നു. ഈ സാഹചര്യത്തില്‍ സ്വയരക്ഷയ്ക്ക് വേണ്ടി വനംവകുപ്പ് സംഘം മൂന്നുതവണ വെടിയുതിർക്കുകയായിരുന്നു.

നേരത്തെ ഗ്രാമ്പിയില്‍ കണ്ട പരുക്കേറ്റ കടുവ തന്നെയാണ് അരണക്കല്ലില്‍ എത്തിയതെന്ന് വനംവകുപ്പ് സ്ഥിരീകരിച്ചിട്ടുണ്ട്. കടുവയുടെ ആക്രമണ സാധ്യത കണക്കിലെടുത്ത് പീരുമേട് താലൂക്കിലെ വണ്ടിപ്പെരിയാർ ഗ്രാമ പഞ്ചായത്ത് വാർഡ് 15 ല്‍ ജില്ലാ കളക്ടർ വി വിഗ്നേശ്വരി നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.

Advertisement
inner ad
Continue Reading

Idukki

ഇടുക്കിയിൽ കാട്ടാന ആക്രമണം; വനംവകുപ്പ് വാച്ചർക്ക് പരിക്ക്

Published

on

ഇടുക്കി: കാട്ടാന ആക്രമണത്തിൽ വനംവകുപ്പ് വാച്ചർക്ക് പരിക്ക്. പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ നാവക്കയം ഭാ​ഗത്ത് വെച്ചാണ് കാട്ടാന ആക്രമണം ഉണ്ടായത്. കുമളി മന്നാക്കുടി സ്വദേശി ജി.രാജനാണ് പരിക്കേറ്റത്. കാലിനു ഗുരുതരമായി പരിക്കേറ്റ രാജനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Continue Reading

Idukki

ഇടുക്കി പെരുവന്താനത്ത് കാട്ടാന ആക്രമണത്തില്‍ സ്ത്രീമരിച്ചു

Published

on

ഇടുക്കി: പെരുവന്താനം ചെന്നാപ്പാറയിൽ കാട്ടാന ആക്രമണ ത്തിൽ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. തിങ്കളാഴ്‌ച വൈകുന്നേരം 5.30 നുണ്ടായ സംഭവത്തിൽ ചെന്നാപ്പാറ കൊമ്പൻപാറയിൽ ഇസ്‌മയിലിൻ്റെ ഭാര്യ സോഫിയ(45) ആണ് മരിച്ചത്.
കുളിക്കാനായി സമീപത്തെ അരുവിയിലേക്ക് പോകുന്നതിനിടെയാണ് സോഫിയായെ കാട്ടാന ആക്രമിച്ചത്. ഏറെ നേരം കഴിഞ്ഞും തിരികെ എത്താത്തതിനെ തുടർന്ന് അന്വേഷിച്ച് പോയപ്പോഴാണ് സോഫിയായെ കാട്ടാന ആക്രമിച്ച നിലയിൽ കണ്ടെത്തിയത്.

വനത്തോട് ചേർന്നു കിടക്കുന്ന മേഖലയാണിത്. ആന ഇപ്പോഴും സ്ഥലത്ത് നിലയുറപ്പിച്ചതിനാൽ മൃതദേഹത്തിന് അടുത്തേക്ക് പോകാൻ കഴിഞ്ഞിട്ടില്ല. വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി ആനയെ തുരത്താനുള്ള നടപടികൾ ആരംഭിച്ചു. ഈ മാസം ഇടുക്കിയിൽ കാട്ടാനയുടെ ആക്രണത്തിൽ കൊല്ലപ്പെടുന്ന രണ്ടാമത്തെയാളാണ് സോഫിയ.

Advertisement
inner ad
Continue Reading

Featured