Connect with us
inner ad

Choonduviral

കരുനാഗപ്പള്ളി അക്രമം
സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെ :കെ സി വേണുഗോപാൽ

Avatar

Published

on

കൊല്ലം: കരുനാഗപ്പള്ളി എം.എൽ.എ, സി.ആർ മഹേഷിന് നേരെയുള്ള അക്രമം സിപിഎം ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്നും പരാജയഭീതിയാണ് ഇതിന് പിന്നിലെന്നും കെ സി വേണുഗോപാൽ.
മഹേഷിന് കല്ലേറിൽ തലയ്ക്കും നെഞ്ചിലും ഗുരുതര പരിക്കേറ്റു. യു.ഡി.എഫ് നേതാക്കളെയും പ്രവർത്തകരെയും ആക്രമിക്കാനുള്ള ആഹ്വാനം എ.കെ.ജി സെന്ററിൽ നിന്ന് വന്നതിന്റെ അടിസ്ഥാനത്തിലാണ് സി.പി.എം പ്രവർത്തകർ സംസ്ഥാനത്ത് അഴിഞ്ഞാടിയത്. പാനൂർ ബോംബ് സ്ഫോടനം മുതൽ കരുനാഗപ്പള്ളിയിൽ എം.എൽ.എയ്ക്കെതിരെ നടന്ന കല്ലേറ് വരെ സി.പി.എമ്മിന്റെ കലാപശ്രമങ്ങളുടെ തുടർച്ചയാണ്.
സി.പി.എമ്മിന് ജനാധിപത്യത്തോട് ഒട്ടും പ്രതിബദ്ധതയില്ല. ഒരുവശത്ത് മോദി കലാപാഹ്വാനം നടത്തുമ്പോൾ, മറുവശത്ത് പിണറായി കലാപത്തിനുള്ള കളമൊരുക്കുന്നു.

കേരളത്തിലെ സമാധാനപരമായ അന്തരീക്ഷം കളങ്കപ്പെടുത്താൻ ശ്രമിക്കുന്ന വിധ്വംസക ശക്തികൾക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ ശക്തമായ നടപടിയെടുക്കണം. ജനപ്രതിനിധിയെയും യുഡിഎഫ് പ്രവർത്തകരെയും ആക്രമിച്ച സിപിഎം പ്രവർത്തകർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ പോലീസ് തയ്യാറാകണം. ആഭ്യന്തര വകുപ്പ് സിപിഎമ്മിന്റെ ഒത്താശയ്ക്ക് അനുസരിച്ചാണ് പ്രവർത്തിക്കുന്നതെന്നും ഇത് പ്രതിഷേധാർഹം ആണെന്നും കെ സി. വേണുഗോപാൽ ആരോപിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Choonduviral

രാഹുൽഗാന്ധി റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു

Published

on

ലക്നോ: ലോക്സഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി യുപിയിലെ റായ്ബറേലിയിൽ നാമനിർദേശ പത്രിക സമർപ്പിച്ചു. ഇന്ന് ഉച്ചയോടെയാണ് രാഹുൽ റായ്ബറേലിയിൽ എത്തി വരണാധികാരി മുമ്പാകെ പത്രിക സമർപ്പിച്ചത്.

കോൺഗ്സ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയാ ഗാന്ധി, എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി, തുടങ്ങി യവർക്കൊപ്പമാണ് രാഹുൽ ഇവിടെയെത്തിയ ത്. വയനാട് ലോക്സ‌ഭ മണ്ഡലത്തിന് പുറമെ യാണ് രണ്ടാം സീറ്റായി റായ്ബറേലിയിൽ രാഹുൽ മത്സരിക്കുന്നത്. റായ്ബറേലിയിലെത്തിയ രാഹുലിന് വലിയ സ്വീകരണമാണ് പ്രവർത്തകർ നൽകിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

കൈസർഗഞ്ചിൽ ബ്രിജ് ഭൂഷന് പകരം മകനെ സ്ഥാനാർത്ഥിയാക്കി ബിജെപി

Published

on

ലഖ്‌നൗ: ഉത്തർപ്രദേശിലെ കൈസര്‍ഗഞ്ച് ലോക്സഭാ മണ്ഡലത്തിൽ മുന്‍ഗുസ്തി അസോസിയേഷന്‍ പ്രസിഡന്റ് ബ്രിജ് ഭൂഷണ്‍ സിങ്ങിന് പകരം മകന്‍ കരണ്‍ ഭൂഷണ്‍ സിങ്ങിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച് ബിജെപി. വനിതാ ഗുസ്തി താരങ്ങള്‍ക്കെതിരെ ലൈംഗികാതിക്രമം നടത്തിയ കേസിലെ പ്രതിയാണ് ബ്രിജ് ഭൂഷണ്‍ സിങ്ങ്. നിലവില്‍ കൈസര്‍ഗഞ്ചിലെ സിറ്റിങ്ങ് എംപിയായ ബ്രിജ് ഭൂഷണ്‍ സിങ്ങ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കും തുടക്കം കുറിച്ചിരുന്നു. നേരത്തെ തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ലംഘിച്ചതിനും സിങ്ങിനെതിരെ നടപടി സ്വീകരിച്ചിരുന്നു. മുന്‍കൂട്ടി അനുമതിയില്ലാതെ മണ്ഡലത്തില്‍ പ്രകടനം നടത്തിയതിനായിരുന്നു തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി. കുടുംബാംഗങ്ങളെയോ മകനെയോ മത്സരിപ്പിക്കാമെന്ന് നേരത്തെ ബിജെപി നേതാക്കള്‍ വാഗ്ദാനം ചെയ്തിരുന്നെങ്കിലും മത്സരിക്കുമെന്ന കടുത്ത നിലപാടിലായിരുന്നു ബ്രിജ് ഭൂഷണ്‍ സിങ്ങ്.ബ്രിജ് ഭൂഷണ്‍ നേരത്തെ ബല്‍റാംപൂര്‍, ഗോണ്ട ലോക്‌സഭാ മണ്ഡലങ്ങളെയും പ്രതിനിധീകരിച്ചിട്ടുണ്ട്. 1996ല്‍ ടാഡ നിയമപ്രകാരം ബ്രിജ് ഭൂഷണ്‍ ജയിലിലായപ്പോള്‍ ഭാര്യ കെത്കി സിങ്ങ് ലോക്‌സഭയിലേയ്ക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മകന്‍ പ്രതീക് വര്‍ദ്ധന്‍ സിങ്ങ് എംഎല്‍എയാണ്.

Continue Reading

Choonduviral

ഫാസിസത്തെ പരാജയപ്പെടുത്താൻ ‘അവൻ വരുന്നു’; തരംഗമായി രാഹുൽ ഗാന്ധിയുടെ ‘കെജിഎഫ്’

Published

on

സാമൂഹ്യ മാധ്യമങ്ങളിൽ തരംഗമായി രാഹുൽ ഗാന്ധിയുടെ ‘കെജിഎഫ്’. എല്ലാ ഭാഷകളിലും മികച്ച ശ്രദ്ധ നേടിയ ചലച്ചിത്രം ആയിരുന്നു കെജിഎഫ്. കെജിഎഫിലെ രംഗങ്ങളും ഗാനങ്ങളും ഉപയോഗിച്ച് പലതരം വീഡിയോകൾ പുറത്തിറങ്ങിയിട്ടുണ്ട്. ആ കൂട്ടത്തിൽ ഏറെ പ്രചാരം നേടിയ ഒന്നായി മാറിയിരിക്കുകയാണ് ‘ഇർഷാദ് ഇച്ചു’ എന്ന യൂട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട രാഹുൽ ഗാന്ധിയുടെ കെജിഎഫ്. പ്രധാനമായും രാഹുൽ ഗാന്ധി നയിച്ച ഭാരത് ജോഡോ യാത്രയുടെ ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും ആണ് കെജിഎഫ് വീഡിയോയിൽ ചേർത്തിരിക്കുന്നത്. 10 മിനിറ്റോളം ദൈർഘ്യമുള്ള വീഡിയോയിൽ രാജ്യം നേരിടുന്ന വർഗീയതയുടെയും വിഭാഗീയതയുടെയും സാഹചര്യം തുറന്നു കാട്ടുന്നുണ്ട്. അതോടൊപ്പം തന്നെ ഈ സാഹചര്യങ്ങളെ അതിജീവിക്കുവാൻ രാഹുൽ ഗാന്ധി എന്ന നേതാവിന് കഴിയുമെന്ന പ്രത്യാശയും വീഡിയോയിൽ പ്രമേയം ആകുന്നുണ്ട്. മണിപ്പൂരിലെ ഭീതിജനകമായ അവസ്ഥ വീഡിയോയുടെ ആദ്യ ഭാഗത്ത് തന്നെ ഉണ്ട്. നരേന്ദ്ര മോദിയും അമിത് ഷായും ബിജെപിയും ഉയർത്തുന്ന വെല്ലുവിളികളും അതിനെ പ്രതിരോധിക്കുന്ന രാഹുൽ ഗാന്ധിയുടെ നേതൃ പാടവവുമെല്ലാം എല്ലാം വീഡിയോയിൽ കാണാം.

മുൻ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ കാലത്തെ സംഭവവികാസങ്ങളും വീഡിയോയിലുണ്ട്. കന്യാകുമാരി മുതൽ കാശ്മീർ വരെ രാജ്യത്തിനു വേണ്ടി നടത്തിയ ഐതിഹാസികമായ ജോഡോ യാത്രയിൽ പ്രചോദനം കൊണ്ടാണ് താൻ ഈ വീഡിയോ നിർമ്മിച്ചതെന്ന് ഇർഷാദ് പറയുന്നു. പെട്രോൾ ഡീസൽ ഇന്ധന വിലവർധനവും കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധ നയങ്ങളും തുറന്നുകാട്ടുവാൻ കഴിഞ്ഞതിൽ തികഞ്ഞ അഭിമാനം ഉണ്ടെന്നും ഇർഷാദ് പറയുന്നു. വീഡിയോ പുറത്തിറങ്ങി മണിക്കൂറുകൾക്കുള്ളിൽ തന്നെ മികച്ച പിന്തുണയാണ് ലഭിച്ചത്. രാഹുൽ ഗാന്ധിക്ക് ഒപ്പം തന്നെ ആം ആദ്മി പാർട്ടി നേതാവ് അരവിന്ദ് കെജരിവാളും തൃണമൂൽ കോൺഗ്രസ് നേതാവ് മമതാ ബാനർജിയും വീഡിയോയുടെ ഭാഗമാണ്. തെരഞ്ഞെടുപ്പ് സമയത്ത് തന്നെ വീഡിയോ പുറത്തിറങ്ങിയത് കൂടുതൽ സ്വീകാര്യത ലഭിക്കുവാൻ കാരണമായിട്ടുണ്ട്. രാഹുൽ ഗാന്ധിയുടെ കെജിഎഫിന്റെ ഹിന്ദി പതിപ്പ് ഇറക്കുവാനുള്ള തിടുക്കത്തിലാണ് ഇർഷാദ്. മലപ്പുറം ചെറുകോട് ചുണ്ടങ്ങാചോല സ്വദേശിയാണ് ഇർഷാദ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured