Kerala
അമ്മ തീ കൊളുത്തി പൊള്ളലേല്പിച്ച പെൺകുട്ടി
ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു
കരുനാഗപ്പള്ളി: ഒരു മാസം മുൻപ് അമ്മ തീ കൊളുത്തി പൊള്ളലേല്പിച്ച പെൺകുട്ടി ചികിത്സയിലിരിക്കെ ആശുപത്രിയിൽ മരിച്ചു. തൊടിയൂർ സ്വദേശി അർച്ചനയാണ് ഏഴു വയസുള്ള അനാമിക, രണ്ടു വയസുള്ള ആരവ് എന്നിവരെ തീ കൊളുത്തിയ ശേഷം സ്വയം തീ കൊളുത്തിയത്. മാർച്ച് അഞ്ചിനായിരുന്നു സംഭവം. അർച്ചന അന്നു തന്നെ മരിച്ചു. ഇന്നു രാവിലെയാണ് അനാമിക മരണത്തിനു കീഴടങ്ങിയത്. ദേഹമാസകലം പൊള്ളലേറ്റ ആരവ് ഇപ്പോഴും ചികിത്സയിലാണ്.
മാർച്ച് 5നാണ് കുട്ടികളെ തീകൊളുത്തിയ ശേഷം അമ്മ അർച്ചന അത്മഹത്യ ചെയ്തത്. കുട്ടികളുടെ നിലവിളി കേട്ട് വാതിൽ തകർത്ത് നാട്ടുകാർ അകത്തുകടന്നപ്പോഴാണ് തീപ്പൊള്ളലേറ്റ നിലയിൽ അർച്ചനയെയും കുട്ടികളേയും കാണുന്നത്. അർച്ചനയ്ക്ക് തൊണ്ണൂറ് ശതമാനത്തിലധികം പൊള്ളലേറ്റിരുന്നു. അനാമിക, ആരവ് എന്നിവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീടാണ് കുട്ടികളെ തിരുവനന്തപുരം എസ്എടി ആശുപത്രിയിലേക്ക് മാറ്റിയത്. അവിടെവച്ചാണ് അനാമിക അന്ത്യശ്വാസം വലിച്ചത്.
പെയിന്റിംഗ് തൊഴിലാളിയായ മനുവിന്റെ ഭാര്യയും മക്കളുമാണ് ദുരന്തത്തിനിരയായത്. സംഭവ സമയത്ത് ഇയാൾ വീട്ടിലുണ്ടായിരുന്നില്ല. പെയിന്റിംഗിന് ഉപയോഗിക്കുന്ന തിന്നർ ഉപയോഗിച്ചാണ് അർച്ചന സ്വയം തീ കൊളുത്തിയതും കുട്ടികളെ പൊള്ളലേല്പിച്ചതും. കുറച്ചു നാൾ വിദേശത്ത് നഴ്സിംഗ് ജോലി നോക്കിയിട്ടുള്ള അർച്ചന കോവിഡിനെ തുടർന്നാണു നാട്ടിൽ തിരിച്ചെത്തിയത്.
Kerala
കൊല്ലത്ത് വേനൽ മഴയ്ക്കിടെ ഇടിമിന്നലേറ്റ് ഒരാൾ മരിച്ചു
കൊല്ലം: കിഴക്കേകല്ലടയിൽ ഇടിമിന്നലേറ്റ്
ഒരാൾ മരിച്ചു. കശുവണ്ടി തൊഴിലാളിയായ സ്ത്രീയ്ക്ക് ഗുരുതരമായി പരിക്കേറ്റു. കിഴക്കേക്കല്ലട ഓണമ്പലത്തെ സെന്റ് മേരീസ് കശുവണ്ടി ഫാക്‌ടറിയിലെ സെക്യൂരിറ്റി ജീവനക്കാരൻ മണ്ണടി സ്വദേശി തുളസീധരൻ പിള്ളയാണ് മരിച്ചത്. 65 വയസായിരുന്നു. ഇതേ ഫാക്‌ടറിയിൽ തന്നെ ജോലി ചെയ്യുന്ന കിഴക്കേക്കല്ലട മുട്ടം സ്വദേശി കോടവിള ചരുവിൽ വീട്ടിൽ പ്രസന്നകുമാരിക്ക് ഇടിമിന്നലേറ്റ് പരിക്കേറ്റു. ഇവരെ കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Kerala
എസ്എസ്എൽസി പരീക്ഷാ ഫലം മേയ് 8ന്, ഹയർ സെക്കൻഡറി മേയ് 9ന്
തിരുവനന്തപുരം: എസ്എസ്എൽസി പരീക്ഷാ ഫലം മേയ് എട്ടിന് പ്രഖ്യാപിക്കും. വൈകുന്നേരം മൂന്നിനാണ് ഫലം പുറത്തുവിടുക. ഹയർ സെക്കൻഡറി, വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷാ ഫലങ്ങൾ മേയ് ഒമ്പതിന് പ്രസിദ്ധീകരിക്കും. കഴിഞ്ഞവർഷം മേയ് 19നായിരുന്നു എസ്എ സ്‌എൽസി ഫലപ്രഖ്യാപനം നടന്നത്. പതിനൊ ന്നു ദിവസം നേരത്തെയാണ് ഇത്തവണ ഫലം പ്രഖ്യാപിക്കുന്നത്.
ഏപ്രിൽ മൂന്നു മുതൽ 20 വരെയാണ് എസ്എ സ്എൽസി മൂല്യനിർണയം നടന്നത്. 70 ക്യാമ്പു കളിലായി 10,500 അധ്യാപകർ പങ്കെടുത്ത് റിക്കാ ർഡ് വേഗത്തിലാണ് മൂല്യനിർണയം പൂർത്തി യാക്കിയത്.
മൂല്യനിർണയത്തിൻ്റെ ടാബുലേഷനും ഗ്രേസ് മാർക്കും അടക്കമുള്ള നടപടികൾ പൂർത്തിയാ ക്കിയതായി വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. ഈമാസം 24 വരെ ഹയർ സെക്കൻ ഡറി മൂല്യനിർണയവും നടന്നു.
പരീക്ഷാ നടപടികൾ പരാതിരഹിതമായി നടത്താൻ കഴിഞ്ഞെന്നും മന്ത്രി പറഞ്ഞു.
Kerala
പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലായി, കണ്ണൂർ ലോബിയിലെ സംഘർഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുന്നു; ചെറിയാൻ ഫിലിപ്പ്
തിരുവനന്തപുരം: സിപിഎമ്മിലെ ശാക്തിക ചേരിയായ കണ്ണൂർ ലോബി അന്ത:ച്ഛിദ്രം മൂലം തകർന്നിരിക്കുകയാണെന്ന് കെപിസിസി മാധ്യമ വിഭാഗം അധ്യക്ഷൻ ചെറിയാൻ ഫിലിപ്പ് പറഞ്ഞു. പിണറായിയുടെ ഉറ്റമിത്രങ്ങളായ ജയരാജന്മാർ മൂന്നു തട്ടിലാണ്. ഇ.പി.ജയരാജനെ തള്ളാനും കൊള്ളാനും വയ്യാത്ത അവസ്ഥയാണ്. കണ്ണൂർ ലോബിയിലെ സംഘർഷം മറ്റു ജില്ലകളിലേക്കും വ്യാപിക്കുകയാണ്.2005-ല്‍ മലപ്പുറം സമ്മേളനത്തില്‍ പിണറായിയെ പാർട്ടി സെക്രട്ടറി സ്ഥാനത്തു നിന്നും മാറ്റാൻ വി.എസ്.അച്ചുതാനന്ദൻ ശ്രമിച്ചപ്പോള്‍ ശക്തമായ പ്രതിരോധം സൃഷ്ടിച്ചത് ഇ.പി.ജയരാജന്‍റെ നേതൃത്വത്തിലാണ്. തന്നേക്കാള്‍ ജൂനിയറായ കോടിയേരി ബാലകൃഷ്ണൻ, എ.വിജയരാഘവൻ എം.വി.ഗോവിന്ദൻ എന്നിവരെ പാർട്ടി സെക്രട്ടറിയാക്കിയപ്പോഴാണ് തഴയപ്പെട്ട ജയരാജൻ കുപിതനായത്. പിണറായിയെ തകർക്കാൻ വി.എസിന്‍റെ കോടാലിയായി പ്രവർത്തിച്ച ദല്ലാള്‍ നന്ദകുമാറുമായുള്ള ജയരാജന്‍റെ വഴി വിട്ട ബന്ധമാണ് പിണറായിയെ പ്രകോപിച്ചത്. എന്നാല്‍, ബി.ജെ.പി നേതാവ് ജാവേദ്ക്കറുമായുള്ള കൂടിക്കാഴ്ചകളെ പിണറായിയോ പാർട്ടിയോ തള്ളിപ്പറഞ്ഞിട്ടില്ല. എ. കെ.ജി, സി.എച്ച് കണാരൻ, അഴീക്കോടൻ രാഘവൻ, ഇ.കെ.നായനാർ, എം.വി.രാഘവൻ , ഇ.കെ.നായനാർ, ചടയൻ ഗോവിന്ദൻ, പിണറായി , കോടിയേരി എന്നിവർ കണ്ണൂർ ലോബിയുടെ സൃഷ്ടികളാണ്. കണ്ണൂർ ലോബി തകരുന്നത് കേരളത്തില്‍ സിപിഎമ്മിന്‍റെ ഉന്മൂലനത്തിന് വഴി തെളിക്കും. ലോക്സഭാ ഫലം വരുന്നതോടെ സിപിഎമ്മില്‍ വൻ പൊട്ടിത്തെറിയുണ്ടാകുമെന്നും ചെരിയാന്‍ ഫിലിപ്പ് പറഞ്ഞു.
-
Kerala2 months ago
39 മാസത്തെ ഡിഎ കുടിശ്ശിക കവർന്നെടുത്തു, സർക്കാരിനെതിരെ പ്രതിഷേധവുമായി, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ക്ഷാമബത്ത കുടിശ്ശിക നൽകാത്ത സർക്കാർ ഉത്തരവിൽ പ്രതിഷേധവുമായി കെജിഒയു
-
Kerala2 months ago
ഡിഎ കുടിശ്ശിക, ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു ; കെ പി എസ് ടി എ
-
Service news2 months ago
ലീവ് സറണ്ടർ സർക്കാർ വീണ്ടും കബളിപ്പിക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Special2 months ago
ഊരൂട്ടമ്പലം സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ്: പരാതി ഉയര്‍ന്നതോടെ പ്യൂണിനെ ബലിയാടാക്കി ഭരണസമിതി
-
Education2 months ago
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ത്രിദിന ചിപ്പ് ഡിസൈന്‍ ശില്‍പ്പശാല
-
Kerala4 weeks ago
സർക്കാർ ജീവനക്കാരുടെ ശമ്പളം ഔദാര്യമല്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ
-
Business2 months ago
സ്പോര്‍ട്സ് ആരാധകരെ ലക്ഷ്യമിട്ട് ആപ്പിൾ
You must be logged in to post a comment Login