Connect with us
WhatsApp Image 2024-05-21 at 1.28.13 AM

Kerala

ഇപി ജയരാജനെ തൊടാൻ സിപിഎമ്മിനും പിണറായിക്കും ഭയം; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

Avatar

Published

on

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ ഏജന്‍റായി ബിജെപിയുമായി സംസാരിച്ച ഇപി ജയരാജനെതിരെ ചെറുവിരൽ അനക്കാനുള്ള ധൈര്യം കേരളത്തിലെ സിപിഎമ്മിനില്ലെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇപിയെ തൊടാൻ സിപിഎമ്മിനും മുഖ്യമന്ത്രി പിണറായി വിജയനും ഭയമാണെന്നും സതീശൻ പറഞ്ഞു. ഇപി ജയരാജന്‍റെ നാവിൻ തുമ്പിലുള്ളത് സിപിഎമ്മിനെയും മുഖ്യമന്ത്രിയേയും ഒന്നാകെ തകർക്കാനുള്ള ബോംബുകളാണ്. അതുകൊണ്ട് തന്നെ ജയരാജന് എതിരെ നടപടി എടുക്കാനുള്ള ധൈര്യമോ ആർജ്ജവമോ സിപിഎമ്മിനില്ലെന്നും വിഡി സതീശൻ പറഞ്ഞു.

ബിജെപി നേതാക്കളെ കണ്ടാൽ സിപിഎമ്മിന്‍റെ പ്രത്യയശാസ്ത്രം തകരും എന്നത് പൈങ്കിളി സങ്കൽപ്പമാണെന്ന് പാർട്ടി സംസ്ഥാന സെക്രട്ടറി പറയുന്നു. ഏത് സിപിഎം നേതാവിനും ഏത് ബിജെപി നേതാവിനേയും കാണാമെന്ന ഗ്രീൻ സിഗ്നൽ നൽകുകയാണ് എം വി ഗോവിന്ദൻ ഇതിലൂടെ ചെയ്തത്. ഇ പി ജയരാജനും എസ് രാജേന്ദ്രനും പിന്നാലെ വരുന്നവർക്കും ബിജെപിയിലക്ക് വഴിവെട്ടുകയാണ് സിപിഎം സംസ്ഥാന സെക്രട്ടറി ചെയ്യുന്നത്. സംഘപരിവാറുമായി സൗഹൃദ സംഭാഷണം നടത്തിയവരെ സംരക്ഷിക്കുമെന്ന് സിപിഎം പ്രഖ്യാപിച്ച സാഹചര്യത്തിൽ സിപിഐ ഉൾപ്പെടെയുള്ള എൽഡിഎഫ് ഘടകകക്ഷികൾ ഇക്കാര്യത്തിലുള്ള തങ്ങളുടെ നിലപാട് എന്തെന്ന് വ്യക്തമാക്കണമെന്നും. ഇപിക്കെതിരെ നടപടി എടുത്താൻ മുഖ്യമന്ത്രിക്ക് എതിരേയും നടപടി വേണ്ടി വരും. പിണറായി വിജയനേയും കൂട്ടുപ്രതിയായ ഇ പി ജയരാജനേയും സംരക്ഷിക്കുകയെന്ന നാണംകെട്ട മാർഗം മാത്രമേ സിപിഎമ്മിന് മുന്നിലുള്ളൂ. മുഖ്യമന്ത്രി എവിടെ വച്ചാണ് ജാവ്ദേക്കറുമായി സംസാരിച്ചതെന്ന് കൂടി സിപിഎം സംസ്ഥാന നേതൃത്വം വ്യക്തമാക്കണമെന്നും പ്രതിപക്ഷ നേതാവ് വാര്‍ത്താ കുറിപ്പില്‍ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Kerala

സംസ്ഥാനം പ്രതിസന്ധിയിൽ തുടരുമ്പോഴും, കെടുകാര്യസ്ഥതയും ദുര്‍ഭരണവുമാണ് സര്‍ക്കാരിന്റെ മുഖമുദ്ര; പ്രതിപക്ഷ നേതാവ്

Published

on

തിരുവനന്തപുരം: സംസ്ഥാനം പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നുപോകുമ്പോഴും കെടുകാര്യസ്ഥതയും ദുര്‍ഭരണവുമാണ് സര്‍ക്കാരിന്റെ മുഖമുദ്രയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. കേരള സെക്രട്ടേറിയറ്റ് അസോസിയേഷന്റെ 59-ാം വാര്‍ഷിക സമ്മേളനം തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്‌റ്റേഡിയത്തിലെ ഭാഗ്യമാല ഓഡിറ്റേറിയത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംസ്ഥാനം അതിരൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലാണ്. മറ്റൊരു കാലത്തും ഉണ്ടാകാത്ത തരത്തിലുള്ള മിസ്മാനേജ്‌മെന്റാണ് ധനകാര്യ വകുപ്പിന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നത്. ജീവനക്കാര്‍ക്കും പെന്‍ഷന്‍ക്കാര്‍ക്കും 40000 കോടി രൂപയാണ് സര്‍ക്കാര്‍ നല്‍കാനുള്ളത്. 19 ശതമാണം ഡിഎ യും ല്‍കാനുണ്ട്. എന്നാല്‍ ഓഡര്‍ ഇറക്കിയപ്പോള്‍ അനുവദിച്ചത് വെറും രണ്ടു ശതമാനം മാത്രം.
മെഡിസെപ്പ് പദ്ധതി പൂര്‍ണ പരാജയമായി മാറി, മെഡിസെപ്പിലെ പ്രശനങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാരിന്റെ ഭാഗത്തു നിന്നും ഒരു നടപടിയുമില്ല. നികുതി പിരിവ് താറുമാറായി. പിരിവ് വര്‍ധിപ്പിക്കാനായി സര്‍ക്കാര്‍ ഇടപെടുന്നില്ല.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സര്‍ക്കാരിന്റെ ഒത്താശയോടെ സംസ്ഥാനത്ത് ഗുണ്ടകള്‍ വിളയാടുകയാണ്. സാധാരണക്കാര്‍ക്കു സമാധാനത്തോടെ ജീവിക്കാന്‍ വയ്യെന്നായി. പോലീസിന്റെ മൂക്കിന്‍തുമ്പില്‍ ഗുണ്ടകള്‍ അക്രമം അഴിച്ചുവിടുമ്പോള്‍ അവര്‍ നിസഹായരായി നോക്കി നില്‍ക്കുകയാണ്. മുഖ്യമന്ത്രിക്ക് ആഭ്യന്തര വകുപ്പുമായി യാതൊരു ബന്ധവുമില്ലാത്ത അവസ്ഥയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉപജാപക സംഘമാണ് പോലീസിനെ നിയന്ത്രിക്കുന്നത്. ഗുണ്ടളെ പേടിച്ച് കാപ്പ നിയമം പോലും നടപ്പിലാക്കുന്നില്ല. സംസ്ഥാനത്തെ ആരോഗ്യവകുപ്പിലും ഗുരുതരമായ വീഴ്ചകളാണ് സംഭവിക്കുന്നത്. കൈയ്ക്കു പകരം നാവില്‍ ശസ്ത്രക്രിയ നടത്തുന്നു. ഇത്തരത്തിലുള്ള പിഴവുകള്‍ സംഭവിക്കുമ്പോഴും റിപ്പോര്‍ട്ട് പരിശോധിക്കട്ടെയെന്നു മാത്രമാണ് ആരോഗ്യ മന്ത്രിയുടെ നിലപാട്. റിപ്പേര്‍ട്ടുകള്‍ പരിശോധിക്കുന്നതല്ലാതെ മറ്റൊന്നും നടക്കുന്നില്ലെന്നും, കേരളത്തെ ഇത്രമാത്രം തകര്‍ത്തെറിഞ്ഞ മറ്റൊരു സര്‍ക്കാര്‍ വേറെ ഉണ്ടായിട്ടില്ലെന്നും വി.ഡി. സതീശന്‍ കൂട്ടിചേര്‍ത്തു.

ഡിസിസി പ്രസിഡന്റ് പാലോട് രവി, കെപിസിസി ജനറല്‍ സെക്രട്ടറി ജി.എസ്. ബാബു, ഐഎന്‍ടിയുസി ജില്ലാ പ്രസിഡന്റ് വി.ആര്‍. പ്രതാപന്‍, അടൂര്‍ പ്രകാശ് എംപി, കൊടിക്കുന്നില്‍ സുരേഷ് എംപി, എം. വിന്‍സെന്റ്് എംഎല്‍എ, മുന്‍ എംഎല്‍എ വര്‍ക്കല കഹാര്‍, ചവറ ജയകുമാര്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Kerala

സ്കൂൾ ഏകീകരണത്തിന്നെതിരെ പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി സമരത്തിലേക്ക്

Published

on


തിരുവനന്തപുരം : കേരളത്തിലെ പൊതു വിദ്യാഭ്യാസത്തിന്റെ ഗുണനിലവാരം തകർക്കുന്ന സ്കൂൾ ഏകീകരണം നടപ്പിലാക്കരുതെന്നു പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. കൺറ്റോണ്മെന്റ് ഹൗസിൽ ചേർന്ന പൊതു വിദ്യാഭ്യാസ സംരക്ഷണ സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. വ്യാപകമായ രീതിയിൽ ഉണ്ടാകുന്ന തസ്തിക നഷ്ടം, വിദ്യാർത്ഥികളുടെ വിദേശ രാജ്യങ്ങളിലേക്കും മറ്റു സിലബസ്സുകളിലേക്കുമുള്ള പലായനം, ഉന്നത വിദ്യാഭ്യാസ മേഖലകളിലെ അനിശ്ചിതത്വം, വിദ്യാഭ്യാസ മേഖലയിലെ ഗുണ നിലവാരതകർച്ച,പാഠ പുസ്തകങ്ങളിലെയും പാട്യപദ്ധതിയിലെയും രാഷ്ട്രീയ വൽക്കരണം, തുടങ്ങിയ വിഷയങ്ങളിൽ അധ്യാപക പ്രക്ഷോഭം സംഘടിപ്പിക്കുവാൻ യോഗം തീരുമാനിച്ചു. യോഗത്തിൽ കെ.അബ്ദുൾ മജീദ്, ആർ.അരുൺകുമാർ, അനിൽ എം ജോർജ്, കെ. ടി.അബ്ദുൾ ലത്തീഫ്, എം. എം. ബിജിമോൻ, എം. എ. ലത്തീഫ്, എ. വി. ഇന്ദുലാൽ, അനിൽ വെഞ്ഞാറമൂട്, എസ്. മനോജ്‌, സി. എ. എൻ. ശിബിലി, റെജി തടിക്കാട്, റിഹാസ്. എം, നൗഷാദ് കോപ്പിലാൻ, ഷമീം അഹമ്മദ്‌, ബ്രീസ്. എം. എസ്. രാജ്, കശ്മീർ തോമസ് തുടങ്ങിയവർ സംസാരിച്ചു.

Continue Reading

Kerala

മഴക്കാല പൂർവ നടപടികളിൽ സർക്കാർ വീഴ്ചവരുത്തി, രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാനം വെള്ളത്തിലായി; വിഡി സതീശൻ

Published

on

തിരുവനന്തപുരം: കെടുകാര്യസ്ഥതയാണ് സർക്കാരിൻ്റെ മുഖമുദ്രയെന്ന് ഒരിക്കൽ കൂടി തെളിഞ്ഞിരിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. രണ്ട് ദിവസം മഴപെയ്തതോടെ തലസ്ഥാന നഗരം ഉൾപ്പെടെ വെള്ളത്തിനടിയിലായി. മഴക്കാല പൂർവ നടപടികളൊന്നും തദ്ദേശ വകുപ്പ് സ്വീകരിച്ചിട്ടില്ല. ഇതുമായി ബന്ധപ്പെട്ട് തദ്ദേശ സ്ഥാപനങ്ങൾക്ക് നിർദ്ദേശങ്ങളും നൽകിയില്ലെന്നും ഓട വൃത്തിയാക്കുകയോ വെള്ളം പോകാനുള്ള സംവിധാനം ഒരുക്കുകയോ ചെയ്‌തിട്ടില്ലെന്നും വി.ഡി.
സതീശൻ ചൂണ്ടിക്കാട്ടി.

ദേശീയ പാതയുടെ പണി നടക്കുന്ന
സ്ഥലങ്ങളിലെല്ലാം വൈദ്യുത ലൈനുകളും ജല
വിതരണ പൈപ്പുകളും വിച്ഛേദിച്ചിട്ടുണ്ടെന്ന്
അദ്ദേഹം പറഞ്ഞു. പലയിടങ്ങളിലും വെള്ളം
ഒഴുകിപ്പോകാനുള്ള സൗകര്യങ്ങൾ പോലുമില്ല.
ദേശീയപാത നിർമ്മാണം അശാസ്ത്രീയമെന്ന്
ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് കത്ത്
നൽകിയെങ്കിലും സർക്കാർ അനങ്ങിയില്ലെന്ന്
വി.ഡി. സതീശൻ പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured