Connect with us
48 birthday
top banner (1)

Kerala

ശിവനും പാപിയും
കളിത്തട്ടുകളിക്കുന്ന രാഷ്ട്രീയം

Avatar

Published

on

*നിരീക്ഷകൻ
ഗോപിനാഥ് മഠത്തിൽ

തെരഞ്ഞെടുപ്പു ദിവസം കേന്ദ്രകമ്മിറ്റി അംഗവും ഇടതുകൺവീനറുമായ ഇ.പി. ജയരാജൻ തൃശ്ശൂർ പൂരത്തിന് ഉപേക്ഷിക്കപ്പെട്ട രീതിയിലുള്ള രാഷ്ട്രീയ കതിന ഒരെണ്ണമെടുത്തു പൊട്ടിച്ചു. താൻ ബിജെപി നേതാവ് പ്രകാശ് ജാവഡേക്കറെ കണ്ടിരുന്നു എന്ന തുറന്നുപറച്ചിലായിരുന്നു അത്. വോട്ടെടുപ്പ് ദിനത്തിൽ രാവിലെ തന്നെയുള്ള ഇ.പിയുടെ വെളിപ്പെടുത്തൽ അക്ഷരാർത്ഥത്തിൽ സിപിഎമ്മിനെയും മറ്റ് ഇടതുപക്ഷ കക്ഷികളെയും ആകെതന്നെ നടുക്കിക്കളഞ്ഞു. ഒരർത്ഥത്തിൽ പറഞ്ഞാൽ ഇ.പി ജയരാജൻ സിപിഎമ്മിലെ ബിജെപി മനസ്സുള്ള നേതാവാണ്. അത് ഒരുപക്ഷേ മുഖ്യമന്ത്രിക്കും അറിയാവുന്ന കാര്യമാണ്. അല്ലെങ്കിലും മുഖ്യമന്ത്രിയുടെ താൽപ്പര്യപ്രകാരമാണല്ലോ ഇ.പി, പാപിയുടെയോ ശിവൻറെയോ വേഷം കെട്ടി ജാവഡേക്കറെ കണ്ടത്. മുഖ്യമന്ത്രിയുടെ ഈ മനസ്സറിയാവുന്ന ജയരാജൻ തെരഞ്ഞെടുപ്പിനു മുമ്പുതന്നെ ഒരു ബിജെപി അനുകൂല ചെറുപടക്കം പൊട്ടിച്ചത് ഇനിയും കേരളത്തിലെ ജനങ്ങൾ മറന്നിട്ടില്ല. അന്ന് അദ്ദേഹം പറഞ്ഞത് കേരളത്തിൽ ബിജെപി നിർത്തിയിരിക്കുന്ന സ്ഥാനാർത്ഥികളെല്ലാം പരമയോഗ്യരാണെന്നാണ്. അതിൽ തിരുവനന്തപുരത്തെ ബിജെപി സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറുമുണ്ടെന്ന് പ്രത്യേകം ജയരാജനെ ഓർമ്മപ്പെടുത്തേണ്ടതില്ലല്ലോ. അദ്ദേഹത്തിൻറെ വൈദേഹം ആയുർവേദ റിസോർട്ടുമായി അത്രയ്ക്ക് ആത്മബന്ധവും സാമ്പത്തിക ബന്ധവുമാണ് രാജീവ് ചന്ദ്രശേഖറിന് ഉള്ളതെന്ന് കേരളം ഇതിനകം തിരിച്ചറിഞ്ഞ കാര്യമാണ്.
ഇവിടെ ബിജെപിയുടെ തുറന്നുപറച്ചിലിലൂടെ ഒരുകാര്യം തീർച്ചയായിരിക്കുന്നു. കേരളത്തിൽ നിന്ന് ഒരു ബിജെപി അംഗത്തെ ലോക്സഭയിലേക്ക് പറഞ്ഞയയ്ക്കാൻ ബിജെപി-സിപിഎം അവിശുദ്ധ കൂട്ടുകെട്ട് നടന്നിരിക്കുന്നു. അതൊരുപക്ഷെ രാജീവ് ചന്ദ്രശേഖറായാലും സുരേഷ്ഗോപിയായാലും തരക്കേടില്ല എന്ന സ്ഥിതിയിലാണിപ്പോൾ കേരളത്തിലെ സിപിഎം നേതൃത്വം. ആ അന്തർധാരയിൽ മുഖ്യമന്ത്രിയുടെ മനമറിഞ്ഞ് പ്രവൃത്തിക്കുകയായിരുന്നു ജയരാജൻ ചെയ്തത്. ജയരാജന് രാജീവ് ചന്ദ്രശേഖറുമായുള്ള റിസോർട്ടുമായി ബന്ധപ്പെട്ട ബിസിനസ് സൗഹൃദം ഒടുവിൽ പ്രകാശ് ജാവഡേക്കറുമായുള്ള കൂടിക്കാഴ്ചയിലേക്ക് നിമിത്തമായി തീരുകയായിരുന്നു. ഇവിടെ ഇപ്പോൾ ബിജെപിയുമായുള്ള ദൃഢസ്നേഹം അടിയൊഴുക്കായി നിലനിർത്തേണ്ടത് ഇ.പി. ജയരാജനെക്കാൾ മുഖ്യമന്ത്രിയുടെ ആവശ്യമാണ്. തൻറെ ലാവ്ലിൻ കേസിനൊപ്പം മകളുടെ എക്സാലോജിക്കും മാസപ്പടി വിവാദവുമൊക്കെ നിർവീര്യമാക്കണമെങ്കിൽ ബിജെപിയുടെ തോളിൽ കയ്യിട്ടു നടന്നേ കാര്യമുള്ളൂ എന്ന് മുഖ്യമന്ത്രിക്ക് അറിയാം. അതിന് ഇ.പി ജയരാജനെ കരുവാക്കപ്പെടുകയായിരുന്നു.
ഏതായാലും സിപിഎം ഒത്താശയോടെ ഒരു ബിജെപി അംഗം കേരളത്തിൽ നിന്ന് പാർലമെൻറിൽ എത്തുമെന്ന് ഉറപ്പായിരിക്കുന്നു. അതിനുവേണ്ടിയാണ് തൃശ്ശൂർ പൂരം അലങ്കോലമാക്കാൻ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോകനെ നിയോഗിക്കപ്പെട്ടത്. അയാൾ ആനയ്ക്ക് പനമ്പട്ട കൊണ്ടുപോകുന്നവരെ തെറിവിളിച്ചതും ശ്രീരാമക്കുട കണ്ട് വിളറി പിടിച്ചതും രാത്രിയിൽ പൊട്ടിക്കേണ്ട അമിട്ടുകൾ പകൽ പൊട്ടിച്ച് പൂര ചാരുത നശിപ്പിച്ചതും വെറുതെയല്ല; മനഃപൂർവ്വമാണ്, ആഭ്യന്തരവകുപ്പിൻറെ കൃത്യമായ പദ്ധതികളോടെയാണ്. ഹൈന്ദവ വികാരത്തെ പ്രതികൂലമാക്കുകയും അത് തൃശ്ശൂരിലെ ബിജെപി സ്ഥാനാർത്ഥിക്ക് അനുകൂലമാക്കുകയും ചെയ്യുക എന്ന തന്ത്രം. സംഭവം അറിഞ്ഞ ഉടൻ ആദ്യം പാഞ്ഞെത്തിയ സ്ഥാനാർത്ഥിയും സുരേഷ് ഗോപി തന്നെയാണ്. അദ്ദേഹത്തിന് കാര്യത്തിൻറെ പോക്ക് എങ്ങനെയെന്ന് കൃത്യമായി അറിയാം.
പക്ഷെ, ഇവിടെ പരിതാപം അർഹിക്കുന്നത് സിപിഐയ്ക്കാണ്. തിരുവനന്തപുരത്തും തൃശ്ശൂരും ഇടതുപക്ഷ സ്ഥാനാർത്ഥികളായി അരിവാളും നെൽക്കതിരും അടയാളമാക്കി മത്സരിക്കുന്നത് സാക്ഷാൽ പന്ന്യൻ രവീന്ദ്രനും വിഎസ് സുനിൽകുമാറുമായിരുന്നു. അവരുടെ സ്ഥാനാർത്ഥിത്വത്തിന് തെല്ലും വില കൽപ്പിക്കാത്ത വിധമാണ് ഈ രണ്ട് ലോക്സഭാ മണ്ഡലങ്ങളിലും സിപിഎം-ബിജെപി അന്തർധാര ഇ.പി. ജയരാജനും പിണറായിയും ജാവഡേക്കറും സൃഷ്ടിച്ചത്. യഥാർത്ഥത്തിൽ ഇതൊരു വഞ്ചന തന്നെയാണ്. സ്വന്തം സ്വാർത്ഥതയ്ക്കുവേണ്ടി ഇടതുപക്ഷ കൂട്ടായ്മയിലെ പ്രബല കക്ഷിയായ സിപിഐയെ കൊന്നു കൊലവിളിക്കുന്ന പ്രവൃത്തി. ഈ പ്രവൃത്തിയിലൂടെ പിണറായിക്ക് പ്രത്യക്ഷ ശിവനായ ഇ.പി. ജയരാജൻ ബിനോയ് വിശ്വത്തിന് പരോക്ഷപാപിയായിത്തീരുകയായിരുന്നു. സിപിഐയുടെ ലോക്സഭാ അംഗത്വ നഷ്ടംകൊണ്ട് എന്തൊക്കെ നേട്ടങ്ങളാണ് സിപിഎം അതിലൂടെ മുഖ്യമന്ത്രിയും നേടുന്നതെന്ന് അറിയാമോ? അനന്തമായ നീട്ടിവയ്ക്കലിലൂടെ ലാവ്ലിൻ കേസും അതിനുകാരണക്കാരനായ പിണറായി വിജയനും ഗിന്നസ് ബുക്കിൽ കടന്നുകൂടുകമാത്രമല്ല, മകൾ വീണാവിജയന് തുടർന്നും മാസപ്പടി കൈപ്പറ്റാനുള്ള അനുമതി ലഭ്യമാകുകയും ചെയ്യും.
എങ്കിലും തൻറെ പാർട്ടി ഈ തെരഞ്ഞെടുപ്പിൽ പറ്റിക്കപ്പെട്ടുവെന്നും സിപിഎം വഞ്ചിച്ചു എന്ന തിരിച്ചറിവ് ബിനോയ് വിശ്വത്തിന് അത്രയ്ക്കങ്ങ് മനസ്സിലായില്ലെന്ന് തോന്നുന്നു. അതുകൊണ്ടാണ് ഇടതുപക്ഷത്തിന് വർഗ്ഗീയ ശക്തികളുമായി യാതൊരു ബന്ധവുമില്ലെന്നും ഏതെങ്കിലും വ്യക്തികൾക്ക് പാളിച്ച പറ്റിയാൽ അത് വ്യക്തികളുടെ വീഴ്ചയാണെന്നും ബിനോയ് പറയുന്നത്. അത് അദ്ദേഹത്തിന് മനസ്സിലാകണമെങ്കിൽ വരുന്ന ജൂൺ നാലുവരെ കാത്തിരിക്കുകയേ വേണ്ടൂ. ഇത്രയ്ക്ക് പച്ചവെള്ളം ചവച്ചുകുടിക്കുന്ന നേതാക്കളുണ്ടായതാണ് സിപിഐയുടെ അധഃപതനത്തിന് കാരണം. പാപിയായ പാർട്ടിക്കൊപ്പം ശിവനായി പാർട്ടി ചേർന്ന് പാപിയായി തീരുന്നതിന് ഉദാഹരണമാണ് കേരളത്തിൽ സിപിഐ. അനുഭവം പാഠം പഠിപ്പിക്കുന്നില്ലെങ്കിൽ ദുരിതമനുഭവിച്ച് മരിക്കുകയേ ആ പാർട്ടിക്കു തരമുള്ളൂ.

Advertisement
inner ad

വാൽക്കഷണം:

പ്രകാശ് ജാവഡേക്കർ ബിജെപിയുടെ പാചകപ്പുരയിലാണ്. ഊണുകാലമാകുമ്പോൾ എല്ലാവരെയും ഉണ്ണാൻ വിളിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. ഊണുകാലം എന്നതുകൊണ്ട് ജാവഡേക്കർ ഉദ്ദേശിക്കുന്നത് തെരഞ്ഞെടുപ്പ് ഫലം അറിയുന്ന ജൂൺ നാലാണ്. അതുകൊണ്ടാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ പറഞ്ഞത് ആ തീയതിക്കുശേഷം മറ്റുപാർട്ടികളിൽ നിന്ന് ഒരുപാടുപേർ ക്ഷണിക്കാതെയും ബിജെപിയുടെ തീൻമേശയിൽ ഉണ്ണാനെത്തുമെന്ന് പറഞ്ഞത്. സിപിഎമ്മിൽ അതിന് തുടക്കം കുറിക്കുന്നത് ഇ.പി.ജയരാജൻറെ നേതൃത്വത്തിലായിരിക്കും. അതിനു ബലം നൽകുന്നതാണ് ഇ.പി. ജയരാജൻറെ മകൻറെ തിരുവനന്തപുരത്തെ ഫ്ളാറ്റിൽവച്ച് ജയരാജനുമായി കൂടിക്കാഴ്ച നടത്തിയെന്നുള്ള ജാവഡേക്കറുടെ മൊഴി. ഭാഗ്യം, ഇവിടെ ജയരാജനും ജാവഡേക്കറും സത്യം നിഷേധിച്ചില്ല. പക്ഷെ അത് വോട്ടു ദിവസം തന്നെ പറയേണ്ടി വന്നതിലെ നിർബന്ധമാണ് ആർക്കും മനസ്സിലാകാതെ പോകുന്നത്.
*

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Cinema

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് ചെയ്തു

Published

on

കൊച്ചി: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജേക്സ്‌ ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

Advertisement
inner ad

‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Advertisement
inner ad

ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Advertisement
inner ad
Continue Reading

Featured