അപകടം ദക്ഷിണാഫ്രിക്കയിൽ ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിലെ ജൊഹന്നാസ്ബർഗിലെ ബാറിൽ 21 കൗമാരക്കാർ മരിച്ച നിലയിൽ. 13 വയസ് മാത്രം പ്രായമുള്ള കുട്ടികളാണ് മരിച്ചവരിലേറെയും. കുട്ടികൾ കൂട്ടത്തോടെ മരിച്ചതിന്റെ കാരണം ഇതുവരെയും വ്യക്തമായിട്ടില്ല. ശനിയാഴ്ച രാത്രി ഹൈസ്കൂൾ പരീക്ഷ അവസാനിച്ചത് ആഘോഷിക്കാൻ ഒത്തുകൂടിയവരാണ് മരിച്ചതെന്ന് പ്രവിശ്യാ ഉദ്യോഗസ്ഥർ പറഞ്ഞു. ഇവിടെ പരീക്ഷ കഴിയുമ്പോൾ കുട്ടികൾ പെൻഡൗൺ ആഘോഷം നടത്താറുണ്ടെന്ന് പൊലീസ്. മൃതദേഹത്തിൽ മുറിവുകളൊന്നുമില്ല. തിക്കിലും തിരക്കിലും പെട്ട് അപകടമുണ്ടാകാൻ സാധ്യതയില്ലെന്ന് അധികൃതർ പറഞ്ഞു, മരണത്തിന് വിഷബാധയുമായി ബന്ധമുണ്ടോ എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ടിന് ശേഷമേ പറയാനാകൂ.എട്ട് പെൺകുട്ടികളും 13 ആൺകുട്ടികളുമാണ് മരിച്ചതെന്ന് ഈസ്റ്റേൺ കേപ് പ്രവിശ്യാ സർക്കാർ അറിയിച്ചു. പതിനേഴുപേരെ ഭക്ഷണശാലയ്ക്കുള്ളിൽ വെച്ചുതന്നെ മരിച്ചു. ബാക്കിയുള്ളവർ ആശുപത്രിയിൽ മരിച്ചു. സാധാരണയായി ഷെബീൻസ് എന്നറിയപ്പെടുന്ന ടൗൺഷിപ്പ് ഭക്ഷണശാലകളിൽ 18 വയസ്സിനു മുകളിൽ പ്രായമുള്ളവർക്ക് മദ്യപാനം അനുവദനീയമാണ്. എന്നാൽ പലപ്പോഴും 18 വയസ്സിന് താഴെയുള്ളവർക്കും…
Read MoreAuthor: veekshanam
G 7 ഉച്ചകോടി ജർമനിയിൽ ഇന്നു തുടങ്ങും, മോദി പങ്കെടുക്കും
ന്യൂഡൽഹി : ഇന്നും നാളെയുമായി ജർമനിയിൽ നടക്കുന്ന ജി ഏഴ് ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കും. തിങ്കളാഴ്ച്ച വരെ ഉച്ചകോടിയുടെ ഭാഗമായി ജർമ്മനി സന്ദർശിക്കുമെന്ന് പ്രധാനമന്ത്രി അറിയിച്ചിട്ടുണ്ട്. പരിസ്ഥിതി, ഊർജം, കാലാവസ്ഥ, ഭക്ഷ്യസുരക്ഷ, ആരോഗ്യം, ലിംഗസമത്വം, ജനാധിപത്യം എന്നിവ ഉൾപ്പെടുന്ന രണ്ട് സെഷനുകളിൽ നരേന്ദ്രമോദി സംസാരിക്കും. ഉച്ചകോടിക്കിടെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളുമായി മോദി സംസാരിക്കും. യൂറോപ്പിലെ ഇന്ത്യക്കാരെയും അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.
Read Moreമഹാരാഷ്ട്രയിലെ രാഷ്ട്രീയ അട്ടിമറി, ഇതുവരെ ചെലവ് 125 കോടി, എത്ര ചെലവായാലും സർക്കാർ മാറണമെന്നു ബിജെപി
വീക്ഷണം വെബ് പൊളിറ്റിക്കൽ ഡസ്ക് ന്യൂഡൽഹി: രാജ്യം കണ്ടിട്ടുള്ളതലേക്കും വലിയ രാഷ്ട്രീയ കുതിരക്കച്ചവടമാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ വ്യാവസായിക സംസ്ഥാനത്തിന്റെ ഭരണം ഏതു വിധേനയും പിടിച്ചെടുക്കുക എന്ന ഏക ലക്ഷ്യത്തിലാണു ബിജെപി. ജനവിധി അട്ടിമറിച്ച്, രാജ്യത്തിനു മേൽ ഹിന്ദുത്വ അജൻഡ അടിച്ചേൽപ്പിക്കുക എന്ന ഏക ലക്ഷ്യത്തിലേക്കാണു ബിജെപി ഓരോ സംസ്ഥാനത്തും നീങ്ങുന്നത്. അതിന്റെ അവസാനത്തെ ഉദാഹരണമാണ് മഹാരാഷ്ട്രയിൽ നടക്കുന്നത്. ഒരു എംഎൽഎയ്ക്ക് വില നാലു കോടി രൂപ മഹാരാഷ്ട്രയിൽ മഹാ വികാസ് അഘാടിയിൽ നിന്നു പിരിഞ്ഞുവരുന്ന ഓരോ എംഎൽഎയ്ക്കും വില നാലു കോടി രൂപ. മഹാരാഷ്ട്രയിൽ മാത്രമല്ല, ഗോവ, മണിപ്പൂർ, അസം, മധ്യപ്രദേശ്, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിലും ബിജെപി എംഎൽഎമാർക്കിട്ടത് ഇതേ വില. ഇപ്പോൾ മഹാരാഷ്ട്രയിലെ വിമത നീക്കങ്ങൾക്കു ചുക്കാൻ പിടിക്കുന്ന ഏകനാഥ് ഷിൻഡേയ്ക്കു ബിജെപി നൽകിയിരിക്കുന്ന വാഗ്ദാനം മന്ത്രിസഭയിൽ ഉപമുഖ്യമന്ത്രിപദവി. എംഎൽഎമാരെ ചാക്കിട്ടു…
Read Moreപോപ്പ് ഗായകൻ കൃഷ്ണ കുമാർ കുന്നത്ത് അന്തരിച്ചു
കോൽക്കത്ത: പോപ് ഗായകനും മലയാളിയുമായ കൃഷ്ണകുമാർ കുന്നത്ത് അന്തരിച്ചു. കഴിഞ്ഞ ദിവസം പാട്ട് വേദിയിൽ കുഴഞ്ഞു വീണു മരിച്ച ഇടവ ബഷീറിനെപ്പോലെയാണ് കെകെയുടെയും അന്ത്യം. പാടിയ പാട്ട് മുഴുമിപ്പിച്ചു നിമിഷങ്ങൾക്കകം കുഴഞ്ഞു വീഴുകയായിരുന്നു. കോൽക്കത്തയിലെ ഒരു പരിപാടിക്ക് ശേഷമാണ് മരണം. കെകെ എന്ന ചുരുക്കപ്പേരിൽ അറിയപ്പെടുന്ന കൃഷ്ണ കുമാറിന്റെ മരണം ഇന്ത്യൻ പോപ്പ് സംഗീതത്തിന് തീരാനഷ്ടമാണ്. നസ്റുൽ മഞ്ച ഓഡിറ്റോറിയത്തിലെ സംഗീത പരിപാടിക്ക് ശേഷം 53 കാരനായ കെ.കെ താമസിച്ചിരുന്ന ഹോട്ടലിന്റെ ഗോവണിപ്പടിയിൽ കുഴഞ്ഞു വീഴുകയായിരുന്നു.തെക്കൻ കൊൽക്കത്തയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും അവിടെ എത്തുന്നതിനു മുൻപ് മരിച്ചിരുന്നു. . കോൽക്കത്തയിൽ അദ്ദേഹത്തിന് രണ്ട് ഷോകൾ ഉണ്ടായിരുന്നു. അതിലൊന്നിൽ പങ്കെടുത്ത ഉടനേയാണ് മരണം അദ്ദേഹത്തെ കൂട്ടിക്കൊണ്ടു പായത്.സി.എസ് മേനോൻ- കുന്നത്ത് കനകവല്ലി ദമ്പതികളുടെ മകനായി ഡൽഹിയിലാണ് കൃഷ്ണ കുമാർ ജനിച്ചത്. ചെറുപ്പം മുതൽ സംഗീതത്തോട് ആഭിമുഖ്യം കാണിച്ചിരുന്ന കൃഷ്ണ…
Read Moreശ്രീലങ്കയിൽ പുതിയ ബജറ്റ് ഉടൻ, പ്രതിസന്ധി മറികടക്കാൻ വിമാനങ്ങൾ വരെ വിൽക്കുന്നു
കൊളംബോ: പൊതു മേഖലയിലെ സ്ഥാവര ജംഗമ വസ്തുക്കൾ കൂട്ടത്തോടെ വിറ്റവിക്കാൻ ശ്രീലങ്കയിലെ പുതിയ ഭരണകൂടം ഒരുങ്ങുന്നു. ഇതിന്റെ ഭാഗമായി സിവിൽ വ്യോമയാന വകുപ്പ് സ്വകാര്യവൽക്കരിക്കും. ആദ്യപടിയായി സർക്കാർ ഉടമസ്ഥതയിലുള്ള വിമാനങ്ങൾ വിൽക്കും. പിന്നാലെ വിമാനത്താവളങ്ങളും. അതെല്ലാം ചേർത്ത് പുതിയ ബജറ്റ് വൈകാതെ അവതരിപ്പിക്കുമെന്ന് പുതുതായ ചുമതലയേറ്റ പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ.ശ്രീലങ്കയിൽ സാമ്പത്തിക പ്രതിസന്ധി അതിരൂക്ഷമെന്ന് പ്രധാനമന്ത്രി പറഞ്ഞു. സാമ്പത്തിക പ്രതിസന്ധിയിൽ നിന്നും കരകയറാൻ ദേശീയ സമിതി രൂപീകരിച്ചിരിതിനു പിന്നാലെയാണ് റെനിൽ വിക്രമസിംഗെയുടെ തുറന്നു പറച്ചിൽ. പുതിയ സാമ്പത്തിക നയവും കടമെടുപ്പും അടക്കമുള്ള കാര്യങ്ങൾ പുതിയ സമിതിയാണ് തീരുമാനിക്കുക. പ്രതിസന്ധിയെ മറികടക്കാൻ പുതിയ ബജറ്റ് അവതരപ്പിക്കുമെന്നും ശ്രീലങ്കൻ എയർ ലൈൻസിനെ സ്വകാര്യ വത്കരിക്കുമെന്നും റെനിൽ വിക്രമസിംഗെ പ്രഖ്യാപിച്ചു. നിലവിൽ ശ്രീലങ്കയുടെ ശേഖരത്തിലുള്ളത് ഒരു ദിവസത്തേക്കുള്ള പെട്രോൾ മാത്രമാണ്, ദിവസവും 15 മണിക്കൂറിലധികം വൈദ്യുതി നിയന്ത്രണമുണ്ടാകുമെന്നും റെനിൽ വ്യക്തമാക്കി. അവശ്യമരുന്നുകളുടെ…
Read Moreയുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് കണ്ണീരോടെവിട, ഇന്ത്യയിൽ ഇന്നു ദുഃഖാചരണം
അബുദാബി: യുഎഇ പ്രസിഡന്റ് ശൈഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാന് കണ്ണീരോടെ യാത്രാമൊഴിയേകി യുഎഇ ജനത. അദ്ദേഹത്തിൻറെ മൃതദേഹം അബുദാബിയിലെ അൽ ബത്തീൻ ഖബർസ്ഥാനിൽ ഖബറടക്കിയതായി യുഎഇയുടെ ഔദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു. അബുദാബിയിലെ ശൈഖ് സുൽത്താൻ ബിൻ സായിദ് പള്ളിയിൽ നടന്ന മരണാനന്തര പ്രാർത്ഥനകളിൽ അബുദാബി കിരീടാവകാശിയും ശൈഖ് ഖലീഫയുടെ സഹോദരനുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനും രാജകുടുംബത്തിലെ മറ്റ് അംഗങ്ങളും പങ്കെടുത്തു. പള്ളിയിൽ വെച്ചുനടന്ന നമസ്കാരത്തിന് ശേഷം കുടുംബാംഗങ്ങൾ അൽ ബത്തീൻ ഖബർസ്ഥാനിലേക്ക് മൃതദേഹത്തെ അനുഗമിച്ചു. യുഎഇയിലെ എല്ലാ പള്ളികളിലും വെള്ളിയാഴ്ച മഗ്രിബ് നമസ്കാരത്തിന് ശേഷം ശൈഖ് ഖലീഫയ്ക്ക് വേണ്ടിയുള്ള മരണാനന്തര പ്രാർത്ഥനകൾ നടന്നിരുന്നു. സ്വദേശികളും പ്രവാസികളുമടക്കം ആയിരക്കണക്കിന് പേർ വിവിധ പള്ളികളിൽ നടന്ന നമസ്കാരത്തിൽ പങ്കെടുത്തു. രാഷ്ട്രത്തലവന്റെ നിര്യാണത്തെ തുടർന്ന് യുഎഇയിൽ 40 ദിവസത്തെ ദുഃഖാചരണമാണ് പ്രഖ്യാപിച്ചിരിക്കുന്നത്. രാജ്യത്തെ…
Read Moreപ്രതികാരം തുടരുന്നു ; ജിഗ്നേഷ് മേവാനിക്ക് മൂന്നുമാസം തടവ്
മെഹ്സാന: ഗുജറാത്തിലെ മെഹ്സാനയിൽ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയയെന്ന് ആരോപിച്ചെടുത്ത കേസിൽ ജിഗ്നേഷ് മേവാനിയടക്കം ഒൻപതുപേർക്ക് മൂന്നുമാസം തടവ്. മെഹ്സാന മജിസ്ട്രേട്ട് കോടതിയാണ് ശിക്ഷ വിധിച്ചത്. 2017 ജൂലായിൽ പോലീസ് അനുമതിയില്ലാതെ റാലി നടത്തിയതിന്റെ പേരിൽ രജിസ്റ്റർ ചെയ്ത ക്രിമിനൽ കേസിലാണ് ശിക്ഷ. എൻസിപി നേതാവ് രേഷ്മ പട്ടേലും തടവ് ശിക്ഷ ലഭിച്ചവരിൽ ഉൾപ്പെടും. ഉനയിൽ ദളിത് വിഭാഗത്തിൽപ്പെട്ട ചിലരെ ആൾക്കൂട്ടം മർദ്ദിച്ച സംഭവത്തിന്റെ ഒന്നാം വാർഷിക ദിനത്തിൽ മെഹ്സാനയിൽ മേവാനിയും സംഘവും നടത്തിയ റാലിക്കെതിരെയാണ് പോലീസ് കേസെടുത്തത്. റാലി നടത്താൻ ആദ്യം അനുമതി നൽകിയിരുന്നെങ്കിലും പിന്നീട് ഇത് പിൻവലിക്കുകയായിരുന്നു. ഇത് വകവയ്ക്കാതെയാണ് മേവാനിയും കൂട്ടരും റാലി നടത്തിയത്.റാലി നടത്തുന്നത് തെറ്റല്ല, എങ്കിലും അനുമതിയില്ലാതെ റാലി നടത്തുന്നത് തെറ്റ് തന്നെയാണെന്ന് പറഞ്ഞാണ് അഡീഷണൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേട്ട് ശിക്ഷവിധിച്ചത്. നിയമലംഘനം പൊറുക്കാനാവില്ലെന്നും കോടതി പറഞ്ഞു. മേവാനിയുടെ സഹപ്രവർത്തകനായ…
Read Moreയുക്രൈനെ സഹായിച്ചാൽ ബ്രിട്ടനെ ആക്രമിക്കുമെന്നു റഷ്യ
മോസ്കോ: യുക്രൈന് സാമ്പത്തിക – സൈനിക സഹായം നൽകുന്നത് തുടർന്നാൽ ബ്രിട്ടൻ ആക്രമിക്കുമെന്ന റഷ്യയുടെ മുന്നറിയിപ്പ്. സാമ്പത്തിക സഹായം നൽകുന്നതിൽ മുന്നിലുള്ള ബ്രിട്ടൻറെ സൈനിക കേന്ദ്രങ്ങളിൽ ബോംബാക്രമണം നടത്തുമെന്ന് റഷ്യൻ പ്രതിരോധ മന്ത്രി സെർജി ഷോഗു (Sergei Shoigu). യുക്രൈന് ആയുധം നൽകുന്ന നാറ്റോ രാജ്യങ്ങൾക്കെതിരെയും ആക്രമണത്തിന് അനുമതി നൽകാമെന്ന് റഷ്യൻ വിദേശകാര്യ വക്താവ് മരിയ സഖരോവ പറഞ്ഞു.തങ്ങളുടെ സൈനിക വിതരണ വിന്യാസം തടസപ്പെടുത്തുന്ന കീവിന് ആയുധങ്ങൾ നൽകുന്ന നാറ്റോ രാജ്യങ്ങളുടെ പ്രദേശത്തെ സൈനിക ലക്ഷ്യങ്ങൾ ആക്രമിക്കാൻ റഷ്യയ്ക്ക് കഴിയുമെന്ന് നിങ്ങൾ ശരിയായി മനസിലാക്കുന്നുണ്ടോ’യെന്ന് മരിയ സഖരോവ ചോദിച്ചു. കീവ് സന്ദർശന വേളയിൽ റഷ്യയ്ക്കെതിരെ പ്രകോപനപരമായ തരത്തിൽ ബ്രിട്ടീഷ് നയതന്ത്ര ഉദ്യോഗസ്ഥർ സംസാരിച്ചിരുന്നു. ഇതിന് റഷ്യൻ ഭാഗത്ത് നിന്നുണ്ടായ മറുപടിയായി മരിയയുടെ പ്രകോപനത്തെ യുദ്ധവിദഗ്ധർ വിലയിരുത്തുന്നു. വേണ്ടിവന്നാൽ മൂന്നാമതോരു ലോകമഹാ യുദ്ധത്തിലേക്കാവും സൈനിക മത്സരം കൊണ്ടെത്തിക്കുക എന്നും…
Read Moreപ്രധാനമന്ത്രിയെ വിമർശിച്ച മേവാനിക്കെതിരേ കള്ളക്കേസുകൾ, ജാമ്യം നിഷേധിക്കാൻ കരുനീക്കം
ഗുവാഹത്തി: ഗുജറാത്തിൽ എതിർപ്പിന്റെ വിദ്വേഷം കൽത്തുറുങ്കിലടച്ച ജിഗ്നേഷ് മേവാനിക്കെതിരേ കള്ളക്കേസുമായി പൊലീസ്. വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചു എന്നാണ് പുതിയ കേസ്. എന്നാൽ ഇങ്ങനെയൊരു കേസ് ഉണ്ടായതായി തനിക്കൊ തന്റെ കക്ഷിക്കോ അറിയില്ലെന്നും മനഃപൂർവം കെട്ടിച്ചമച്ച കള്ളക്കേസാണെന്നും മേവാനിയുടെ അഭിഭാഷകൻ കോടതിയെ അറിയിച്ചു. ഗുജറാത്ത് എംഎൽഎയും കോൺഗ്രസ് നേതാവുമായ ജിഗ്നേഷ് മേവാനിക്കെതിരായ പുതിയ കേസ് കെട്ടിച്ചമച്ചതെന്ന് അഭിഭാഷകൻ.വനിതാ പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചു എന്ന ആരോപണം അടിസഥാനരഹിതമാണ്. ഇന്നലെ കോടതിയിൽ പൊലീസ് ഇക്കാര്യം പറഞ്ഞിരുന്നില്ലെന്നും അഭിഭാഷകൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റ് ചെയ്തതിൻറെ പേരിൽ റജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായ മേവാനിക്ക് ഇന്നലെയായിരുന്നു ജാമ്യം ലഭിച്ചത്. ഗുവാഹത്തി കോടതിയാണ് മേവാനിക്ക് ജാമ്യം അനുവദിച്ചത്. ഇതിന് പിന്നാലെയാണ് മേവാനിയെ മറ്റൊരു കേസിൽ അറസ്റ്റ് ചെയ്തത്.അസമിലെ ഗുവാഹത്തിയിൽ രജിസ്റ്റർ ചെയ്ത കേസിൽ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലൻപൂർ…
Read Moreജിഗ്നേഷ് മേവാനി അറസ്റ്റിൽ, അറസ്റ്റ് അസം പോലീസിന്റേത്, കാരണം അവ്യക്തം
അറസ്റ്റിലായത് ഗുജറാത്തിലെ കോൺഗ്രസ് യുവ എംഎൽഎ അഹമ്മദാബാദ്: ഗുജറാത്തിലെ ദളിത് വിഭാഗം പോരാളിയും കോൺഗ്രസ് നേതാവും എം.എൽ.എയുമായ ജിഗ്നേഷ് മേവാനിയെ അസം പൊലീസ് അറസ്റ്റ് ചെയ്തു. പലൻപൂരിലെ വീട്ടിൽ നിന്ന് ബുധനാഴ്ച രാത്രി 11.30നായിരുന്നു അറസ്റ്റ്. കാരണം വ്യക്തമാക്കിയിട്ടില്ല. രാത്രി തന്നെ അഹമ്മദാ ദാബാദിലെത്തിച്ച മേവാനിയെ ഇന്ന് ഗുവാഹത്തിയിലേക്ക് കൊണ്ടുപോകും. ജെഎൻയുവിലെ സമര നായകൻ കനയ്യ കുമാറിനൊപ്പം കഴിഞ്ഞ വർഷം കോൺഗ്രസിലെത്തിയ സമുന്നത നേതാവാണ് മേവാനി.ഗുജറാത്തിലെ ദളിത് വിഭാഗം നേരിട്ട ദുരന്തങ്ങളും അന്യായങ്ങളും പീഡനങ്ങളും പൊതു സമൂഹത്തിന്റെ ശ്രദ്ധയിൽപ്പെടുത്തിയ യുവ നേതാവാണ് 42കാരനായ മേവാനി. 1980 ഡിസംബർ 11ന് ഗുജറാത്തിലെ മെഹസന ജില്ലയിലെ മിയുവിലാണു ജനനം. സ്കൂൾ വിദ്യാഭ്യാസ കാലത്ത് തന്നെ മേവാനിയുടെ ദളിത് മുന്നേറ്റ പ്രവർത്തനങ്ങൾ തുടങ്ങിയിരുന്നു. പിൽക്കാലത്ത് ഗുജറാത്തിനെ പിടിച്ചുലച്ച രാഷ്ട്രീയ ദളിത് അധികാർ മഞ്ച് എന്ന ദളിത് മൂവ്മെന്റിനു നേതൃത്വം നൽകി. അതിന്റെ…
Read More