Kerala
ഇന്നസെന്റിന്റെ ചിത്രം; സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് വിവാദത്തിൽ
തൃശൂര്‍: തൃശ്ശൂരിൽ എന്‍ഡിഎ സ്ഥാനാർഥി സുരേഷ് ഗോപിയുടെ ഫ്‌ളക്‌സ് വിവാദത്തിൽ. ഫ്‌ളക്‌സിൽ അന്തരിച്ച നടനും മുൻ എൽഡിഎഫ് എംപിയുമായ ഇന്നസെന്റിന്റെ ചിത്രം ചേർത്തതാണ് വിവാദങ്ങൾക്ക് കാരണം. സുരേഷ് ഗോപിയെ വിജയിപ്പിക്കുക എന്നെഴുതിയ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ചിത്രമുള്ള ഫ്‌ളക്‌സിലാണ് എല്ലാത്തിനും അപ്പുറം സൗഹൃദം എന്ന കുറിപ്പോടെ ഇന്നസെന്റിന്റെ ചിത്രം.
കുടുംബാംഗങ്ങളുടെ അറിവോടെയല്ല ചിത്രം സ്ഥാപിച്ചതെന്ന് ഇന്നസെന്റിന്റെ മകൻ സോണറ്റ് പ്രതികരിച്ചു. ഇക്കാര്യത്തിൽ പരാതി നൽകുന്ന കാര്യം തീരുമാനിച്ചിട്ടില്ലെന്നും അന്തിമമായ തീരുമാനം എടുക്കേണ്ടത് പാർട്ടി ആണെന്നും കുടുംബം വ്യക്തമാക്കി.
Idukki
ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് അമ്മയും മകളും ഉൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം
ഇടുക്കി : ഇടുക്കി ചിന്നക്കനാലിൽ ഇരുചക്ര വാഹനം അപകടത്തിൽപ്പെട്ട് മൂന്ന് പേർക്ക് ദാരുണാന്ത്യം. അമ്മയും നാല് വയസുള്ള മകളും ബന്ധുവായ യുവതിയുമാണ് മരിച്ചത്. ചിന്നക്കനാൽ തിടീർനഗർ സ്വദേശി അഞ്ചലി(25) മകൾ അമേയ (4 ), തിടീർനഗർ സ്വദേശി സെൽവത്തിന്റെ ഭാര്യ ജെൻസി (21) എന്നിവരാണ് മരിച്ചത്. ടാങ്ക് കുടിക്ക് സമീപം ഇറക്കത്തിൽ ഇരുചക്ര വാഹനത്തിന്റെ നിയന്ത്രണം നഷ്ട്ടപ്പെട്ടാണ് അപകടം ഉണ്ടായത്. അഞ്ചലിയും അമേയയും സംഭവ സ്ഥലത്ത് വെച്ചും ജെൻസി ആശുപത്രിയിൽ വെച്ചുമാണ് മരിച്ചത്.
Kerala
ഒന്നാം ക്ലാസ് മുതൽ അക്ഷര പഠനം സ്വാഗതാർഹം: കെ പി എസ് ടി എ
തിരുവനന്തപുരം: ഒന്നാം ക്ലാസ് മുതൽ തന്നെ അക്ഷരങ്ങൾ എഴുതാനും വായിക്കാനും അവസരമൊരുക്കണമെന്ന കെ പി എസ് ടി എ യുടെ നിരന്തര ആവശ്യം ഈ അധ്യായന വർഷം നടപ്പിലാക്കാനുള്ള സർക്കാർ തീരുമാനം സ്വാഗതാർഹമാണെന്നും ഇത് കരുന്നുകളിൽ കൂടുതൽ മാറ്റങ്ങൾക്ക് അവസരമൊരുക്കുമെന്നും കെ പി എസ് ടി എ സംസ്ഥാന കമ്മിറ്റി പ്രസ്താവനയിൽ അറിയിച്ചു. പൊതുവിദ്യാഭ്യാസ മേഖലയുടെ നിലവാര തകർച്ചയെന്ന ആരോപണത്തിന് പ്രധാന ഘടകം പ്രെമറിയിൽ അക്ഷരമെഴുത്തിന് പ്രാധാന്യം നൽകാത്തതാണ്. സഖാവ് എം എ ബേബി വിഭ്യാഭ്യാസമന്ത്രിയായിരുന്നപ്പോഴാണ് ഡിപിഇപി എന്ന പുതിയ പദ്ധതിയും പവലോവിൻ്റെ ജ്ഞാനനിർമിതിവാദവും ആശയത്തിൽ നിന്നും അക്ഷരത്തിലേക്കെന്ന തലതിരിഞ്ഞ സമീപനവുമാണ് കുട്ടികളിൽ അക്ഷരജ്ഞാനത്തിന് കുറവ് വരുവാനുള്ള കാരണം. ഇത് തിരിച്ചറിയാനും തിരുത്താനുമുള്ള നീക്കം നിരന്തരമായ ആവശ്യപ്പെടലുകളുടെ അംഗീകാരമാണ്. കുരുന്നു മനസുകൾക്ക് നൽകുന്ന എല്ലാവിധ പഠന പ്രക്രിയകളും മനസ്സിലാക്കാനും പ്രയോഗവൽക്കരിക്കാനും വളരെ വേഗം സാധിക്കും. അധ്യാപകർക്ക് കൂടുതൽ സ്വതന്ത്രവും നിർഭയത്വവും നൽകി പഠന പ്രവർത്തനങ്ങൾക്കുള്ള അവസരം നൽകിയും എല്ലാ അധ്യപക സംഘടനകളുമായും മുൻവിധിയില്ലാത്ത ചർച്ചകൾ കൂടി സർക്കാർ ഉറപ്പുവരുത്തുകയും ചെയ്താൽ കാര്യക്ഷമമായ പ്രയോഗവൽക്കരണത്തോടൊപ്പം പൊതുവിദ്യാഭ്യാസ മേഖലയിൽ വിപ്ലവങ്ങൾ സൃഷ്ടിക്കാൻ സാധിക്കുമെന്നും കെ പി എസ് ടി എ സംസ്ഥാന സമിതി അഭിപ്രായപ്പെട്ടു. സംസ്ഥാന പ്രസിഡൻ്റ് കെ അബ്ദുൽ മജീദ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി പി കെ അരവിന്ദൻ ട്രഷറർ അനിൽ വട്ടപ്പാറ ഭാരവാഹികളായ ഷാഹിദ റഹ്മാൻ, എൻ രാജ്മോഹൻ , കെ രമേശൻ,ബി ബിജു, ബി സനിൽകുമാർ, അനിൽ വെഞ്ഞാറമൂട്, ടി.യു. സാദത്ത്, സാജു ജോർജ്,പി എസ് ഗിരീഷ് കുമാർ, പി വി ജ്യോതി, ബി ജയചന്ദ്രൻ പിള്ള, ജോൺ ബോസ്കോ, വർഗീസ് ആൻ്റണി, പി എസ് മനോജ്, വിനോദ് കുമാർ, പി എം നാസർ, ജി.കെ ഗിരീഷ്, എം.കെ അരുണ, എന്നിവർ സംസാരിച്ചു.
Kerala
ജീവനക്കാരെ ഇടതുഭരണം ചവിട്ടി തേക്കുന്നു: സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
തിരുവനന്തപുരം: സംസ്ഥാന സർക്കാർ ജീവനക്കാരെ എൽ ഡി എഫ് സർക്കാർ ചവിട്ടിത്തേക്കുകയാണെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ. കഴിഞ്ഞ എട്ടുവർഷത്തെ എൽ ഡി എഫ് സർക്കാരിൻ്റെ പ്രവർത്തനം കണ്ടാൽ കേരളത്തിൽ ജീവനക്കാരായി ഐ എ എസ് ഐ പി എസ് ഉദ്യോഗസ്ഥരും ജുഡീഷ്യൽ ഉദ്യോഗസ്ഥരും മാത്രമേ ഉള്ളൂ എന്ന് തോന്നും. കേവലം 50 ദിവസത്തിനുള്ളിൽ അവരുടെ മുഴുവൻ ഡി എ യും അനുവദിച്ചു. ഇതു സംബന്ധിച്ച് മാർച്ച് മസത്തിലും മെയ് മാസത്തിലും ഇറക്കിയ സർക്കാർ ഉത്തരവുകളിൽ എന്ന് മുതൽ ഡി എ അനുവദിക്കുന്നു എന്നും കുടിശ്ശിക എങ്ങനെ നൽകുന്നുവെന്നും കൃത്യമായി നിഷ്ക്കർഷിക്കുന്നുണ്ട്.എന്നാൽ സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബതയിൽ ഏഴു ഗഡു കുടിശ്ശികയായതിൽ കേവലം ഒരു ഗഡു മാത്രം അനുവദിച്ചും 39 മാസത്തെ അവരുടെ ക്ഷാമബത്ത കുടിശ്ശിക നിഷേധിച്ചുമാണ് ഉത്തരവിറക്കിയത്.. ഇത്തരം ഉത്തരവിറക്കിയതിലൂടെ സർക്കാർ മറ്റ് ജീവനക്കാരോട് ചിറ്റമ്മനയമാണ് വച്ചു പുലർത്തുന്നത് എന്ന് വ്യക്തമാണ് .
സംസ്ഥാന സർക്കാർ ജീവനക്കാരാകട്ടെ അവരുടെ കണ്ണിൽ വെറും ഏഴാം കൂലികളാണ്.
തിരുവനന്തപുരംഐ എ എസ് – ഐ പി എസ് ഉദ്യോഗസ്ഥർക്ക് മുഴുവൻ ക്ഷാമബത്തയും കുടിശ്ശികയും പണമായി അനുവദിച്ചും സംസ്ഥാന സർക്കാർ ജീവനക്കാർക്ക് 19 ശതമാനം ഡി.എ കുടിശ്ശികയാക്കിയും അവരുടെ പാത്രത്തിൽ പിച്ച നൽകിയും പിണറായി വിജയൻ സർക്കാർ യഥാർത്ഥ യജമാനഭക്തി കാണിക്കുകയാണ്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത അവകാശം സംരക്ഷിക്കുന്നതിന് ഇടതുസർവീസ് സംഘടനകൾ യോജിച്ച പ്രക്ഷോഭത്തിന് തയ്യാറാകാത്ത പക്ഷം സേവന മേഖലയിൽ സർക്കാർ ജീവനക്കാരുടെ അവകാശങ്ങൾ മിഥ്യയായി പരിണമിക്കുമെന്ന്
സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ കൺവീനർ ഇർഷാദ് എം എസ്,
കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ ജനറൽ സെക്രട്ടറി ബിനോദ് കെ, കേരള ഫൈനാൻസ് സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് എസ് പ്രദീപ്കുമാർ, ജനറൽ സെക്രട്ടറി
തിബീൻ നീലാംബരൻ, കേരള ലാ സെക്രട്ടേറിയറ്റ് അസോസിയേഷൻ പ്രസിഡൻ്റ് കുമാരി അജിത പി, ജനറൽ സെക്രട്ടറി മോഹനചന്ദ്രൻ എം എസ്, കേരള ലെജിസ്ലേച്ചർ സെക്രട്ടേറിയറ്റ് എംപ്ലോയീസ് ഓർഗനൈസേഷൻ പ്രസിഡൻ്റ് ഷിബു ജോസഫ്, ജനറൽ സെക്രട്ടറി വി എ ബിനു എന്നിവർ അഭിപ്രായപ്പെട്ടു.
-
Kerala2 months ago
39 മാസത്തെ ഡിഎ കുടിശ്ശിക കവർന്നെടുത്തു, സർക്കാരിനെതിരെ പ്രതിഷേധവുമായി, സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ക്ഷാമബത്ത കുടിശ്ശിക നൽകാത്ത സർക്കാർ ഉത്തരവിൽ പ്രതിഷേധവുമായി കെജിഒയു
-
Kerala2 months ago
ഡിഎ കുടിശ്ശിക, ഇടതു സർക്കാർ ജീവനക്കാരെ വഞ്ചിച്ചിരിക്കുന്നു ; കെ പി എസ് ടി എ
-
Service news2 months ago
ലീവ് സറണ്ടർ സർക്കാർ വീണ്ടും കബളിപ്പിക്കുന്നുവെന്ന് സെക്രട്ടേറിയറ്റ് ആക്ഷൻ കൗൺസിൽ
-
Education2 months ago
എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ ത്രിദിന ചിപ്പ് ഡിസൈന്‍ ശില്‍പ്പശാല
-
Special2 months ago
ഊരൂട്ടമ്പലം സഹകരണ ബാങ്കില്‍ വായ്പാ തട്ടിപ്പ്: പരാതി ഉയര്‍ന്നതോടെ പ്യൂണിനെ ബലിയാടാക്കി ഭരണസമിതി
-
Business2 months ago
സ്പോര്‍ട്സ് ആരാധകരെ ലക്ഷ്യമിട്ട് ആപ്പിൾ
-
Kerala1 month ago
സർക്കാർ ജീവനക്കാരുടെ ശമ്പളം ഔദാര്യമല്ല; തിരുവഞ്ചൂർ രാധാകൃഷ്ണൻ
You must be logged in to post a comment Login