Connect with us
inner ad

Business

20 രാജ്യങ്ങളിലെ ഭക്ഷണം ഒരു കുടക്കീഴിൽ; ആഗോള റസ്റ്റോറൻ്റ് ശൃംഖല പദ്ധതിക്ക് തുടക്കമിട്ട് റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ

Avatar

Published

on

കൊച്ചി: ഗ്രിൽഡ് ഭക്ഷണ വിഭവങ്ങൾ വിളമ്പുന്ന ഭക്ഷണപ്രേമികളുടെ പ്രിയ ഇടമായി മാറിയ റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ ഇനി രാജ്യത്തിനകത്തും പുറത്തുമായി റസ്റ്റോറൻ്റ് ശൃംഖല വിപുലീകരിക്കുന്നു. തൃശൂർ ആസ്ഥാനമായ ഫ്യുച്ചർ ഫുഡ്സ് കമ്പനിയുടെ ഉടമസ്ഥതയിലുള്ള റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ ഒരു വർഷം മുൻപാണ് ഇടപ്പള്ളിയിൽ പ്രവർത്തനം ആരംഭിച്ചത്. ഇതിനോടകം തന്നെ കൊച്ചിക്കാരുടെ പ്രിയപ്പെട്ട ഇടമായി റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ മാറിയിട്ടുണ്ട്. തങ്ങളുടെ പാൻ ഇന്ത്യൻ വികസനത്തിന്റെ ഭാഗമായി ഇന്ത്യയിലെ എല്ലാ പ്രധാന നഗരങ്ങളിലും റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ ഔട്ട്ലെറ്റുകൾ വ്യാപിപ്പിക്കുന്നത്. 2030-ഓടെ മിഡിൽ ഈസ്റ്റിലും സാന്നിധ്യം ഉറപ്പാക്കാനുള്ള ഒരുക്കത്തിലാണ് റോസ്‌റ്റൗൺ ഗ്ലോബൽ ഗ്രിൽ.

ഗ്രിൽഡ് ഭക്ഷണത്തിന് കേരളത്തിൽ പ്രിയമേറി വരികയാണ്. ഗ്രിൽ ഭക്ഷണത്തിന്റെ അധികാരികതയും രുചിയും ഉപഭോക്താക്കൾക്ക് അവരുടെ ഇഷ്ടത്തിനും തനിമയിലും വിളമ്പുക എന്നതാണ് റോസ്‌റ്റൗൺ മെനുവിന്റെ വിജയം. ലോകമെമ്പാടുമുള്ള രാജ്യങ്ങളിൽ നിന്നുള്ള വിഭവങ്ങൾ മെനുവിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. തുർക്കി, മൊറോക്കോ, ജോർജ്ജിയ, കെനിയ, മൊസാമ്പിക്‌, മെക്സിക്കോ, വിയറ്റ്നാം, ജപ്പാൻ ഉൾപ്പടെ ഇരുപതിലേറെ രാജ്യങ്ങളിലെ അപൂർവ്വവും രുചികരവുമായ വിഭവങ്ങൾ ആസ്വദിക്കാൻ സാധിക്കുന്ന ഇന്ത്യയിലെ ഏക റെസ്റ്റോറന്റാണ് റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ.

Advertisement
1000x200 PX MALAYALI DCTR MDX-02-02

വൈവിധ്യമാർന്ന മെനു മാത്രമല്ല റോസ്‌റ്റൗണിന്റെ പ്രത്യേകത. 150 പേർക്ക് ഒരേ സമയം ഇരിക്കാവുന്ന സൗകര്യത്തിനൊപ്പം തന്നെ ഷെഫിന്റെ സ്റ്റുഡിയോ, മൂന്ന് ലൈവ് കിച്ചണുകൾ, ഒരു മിക്സോളജി ബാർ, ഫ്ലാറ്റ് വോക്ക് അനുഭവം എന്നിവയും റോസ്‌റ്റൗണിനെ മികച്ചതാക്കുന്നു.

“സൗത്ത് ഇന്ത്യയിലെ പ്രധാന മെട്രോ നഗരങ്ങളിലായിരിക്കും ആദ്യ ഔട്ലെറ്റുകൾ ആരംഭിക്കുക. ഫ്യുച്ചർ ഫുഡ്‌സിന്റെ സ്വന്തം ഉടമസ്ഥതയിലും തിരഞ്ഞെടുക്കപ്പെടുന്ന പാർട്ണർസുമായി ഫ്രാഞ്ചൈസി മോഡലിലും ആയിരിക്കും ഓപ്പറേറ്റ് ചെയ്യുക. 2030നിലുള്ളിൽ മിഡിൽ ഈസ്റ്റിലെ പ്രധാന നഗരങ്ങളിൽ റോസ്റ്റൗൺ ഗ്ലോബൽ ഗ്രിൽ ആരംഭിക്കുവാനാണ് ലക്‌ഷ്യം. കൊച്ചിയിൽ ലഭിച്ചതു പോലെ എല്ലാ സ്ഥലങ്ങളിലും മികച്ച പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.”എ ജി & എസ് ഗ്രൂപ്പിന്റെ ഡയറക്ടർമാരിൽ ഒരാളായ ബിജു ജോർജ് പറയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

സ്വയം ഉടമസ്ഥതയിലുള്ള ഔട്ട്‌ലെറ്റുകളുടെയും തിരഞ്ഞെടുത്ത പങ്കാളികളിലൂടെയുള്ള ഫ്രാഞ്ചൈസികളിലൂടെയായിരിക്കും റോസ്‌റ്റ്‌ടൗൺ വിപുലീകരണത്തിന് ലക്ഷ്യമിടുന്നത്. കൊച്ചി ഔട്ട്‌ലെറ്റിൻ്റെ വിജയം ലോകമെമ്പാടും ആവർത്തിക്കാൻ കഴിയുമെന്ന് പ്രതീക്ഷയും അദ്ദേഹം പങ്കവെക്കുന്നു.

ഏതൊരു ഭക്ഷണപ്രേമിക്കും ആസ്വാദ്യമായ എന്തെങ്കിലും ഒന്ന് തീർച്ചയായും റോസ്‌റ്റ്‌ടൗണിൽ ഉണ്ടെന്നത് ഞങ്ങളുടെ ആത്മവിശ്വാസമാണ്. റെസ്റ്റോറന്റിന്റെ അന്തരീക്ഷവും തിരഞ്ഞെടുക്കാൻ വൈവിധ്യമാർന്ന വിഭവങ്ങളും ഉള്ളതിനാൽ, പ്രത്യേക അവസരങ്ങൾ ആഘോഷിക്കുന്നതിനും സുഹൃത്തുക്കളുമായി വന്നു പോകുന്നതിനോ അല്ലെങ്കിൽ ഒരു പ്രവൃത്തി ദിവസത്തിലെ ഉച്ചഭക്ഷണത്തിനുമൊക്കെ അനുയോജ്യമായ ഇടമാണ് റോസ്‌റ്റ്‌ടൗൺ ഗ്ലോബൽ ഗ്രിൽ എന്ന് എ ജി & എസ് ഗ്രൂപ്പിന്റെ എക്സിക്യൂട്ടീവ് ഡയറക്ടർ ജോർജ് ജോഷി പറയുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഓരോ വിഭവത്തിനും അതിൻ്റെ ഉത്ഭവ രാജ്യത്ത് എങ്ങനെ വിളമ്പുന്നുവോ അതുപോലെ തന്നെയാണ് റോസ്‌റ്റ്‌ടൗണിൽ വിളമ്പുന്നത്. ആ വിഭവങ്ങളെ തൊടുമ്പോൾ ഓരോ ഭക്ഷണപ്രേമിക്കും അതാത് രാജ്യങ്ങളുടെ രുചിയും മണവും അനുഭവിക്കാൻ സാധിക്കും. ‘നിങ്ങളുടെ ടിക്കറ്റ് ടു ദ വേൾഡ്’ എന്ന ഞങ്ങളുടെ ഏറ്റവും പുതിയ മാർക്കറ്റിംഗ് കാമ്പെയ്‌ൻ ജീവസുറ്റതാക്കാൻ ഞങ്ങൾ ശ്രമിച്ച പ്രധാന വശം ഇതാണ്. റോസ്‌റ്റൗണിലേക്കുള്ള സന്ദർശനം മറ്റൊരു രാജ്യത്തേക്ക് ഒരു ഭക്ഷണ പ്രേമി നടത്തുന്ന ഒരു യാത്ര പോലെയാണ്. കേരളത്തിനും ഇന്ത്യയ്ക്കും പുറത്തേക്ക് ഞങ്ങൾ പോകുമ്പോൾ ഈ വശം ഉറപ്പായും ഞങ്ങളുടെ ട്രേഡ്മാർക്ക് ആകുമെന്ന് ജോർജ് ജോഷി പറയുന്നു.

രണ്ട് വർഷമെടുത്താണ് മെനു ക്യൂറേറ്റ് ചെയ്തെടുത്തത്. മനുഷ്യ ചരിത്രത്തിൽ ഏറെ ആഴത്തിൽ വേരൂന്നിയതാണ് ഗ്രിൽഡ് ഭക്ഷണങ്ങൾ. ഓരോ പ്രദേശത്തിനും ഗ്രില്ലിംഗിന് തനതായ സമീപനമുണ്ട്. ഈ തനത് രുചി ഭേദങ്ങൾ റോസ്റ്റ്ടൗണിൽ ലഭ്യമാക്കുന്നതിൽ ഷെഫ് സിദ്ദിഖിൻ്റെ സൂക്ഷ്മമായ ശ്രദ്ധയും, അതാസ്വദിക്കുന്നതിന് ഫൈൻ ഡൈനിംഗ് അന്തരീക്ഷവും ഭക്ഷണ പ്രിയർക്കായി ഒരുക്കുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

റോസ്റ്റ്ടൗൺ ഗ്ലോബൽ ഗ്രില്ലിന്റെ അഭിമാനകരമായ വളർച്ച കേരളത്തിന് അവകാശപ്പെട്ടതാണ്. ഇവിടെ തുടങ്ങിയ ഒരു സംരംഭം സംസ്ഥാനത്തിന് പുറത്തേക്കും സാന്നിധ്യം വ്യാപിപ്പിക്കുന്നത് മറ്റ് പല ബിസിനസ് സംരംഭങ്ങൾക്കും പ്രചോദനമാകുമെന്ന് റോസ്‌റ്റ്‌ടൗൺ ഗ്ലോബൽ ഗ്രിൽ പ്രതീക്ഷിക്കുന്നു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Business

സ്വര്‍ണവിലയില്‍ വർധന

Published

on

സംസ്ഥാനത്ത് സ്വർണവില 160 ഉയർന്ന് 53480 രൂപയിലെത്തി. ഒരു പവൻ സ്വർണത്തിന് ഒരു ഗ്രാം 22 കാരറ്റ്‌ സ്വർണത്തിന് 6685 രൂപയാണ്. 18 കാരറ്റ്‌ സ്വർണത്തിന്റെ വില 5580 രൂപയാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 88 രൂപയാണ് ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.

ഇന്നലെ 320 രൂപ ഉയർന്നിരുന്നു. ഈ മാസം 19ന് കുറിച്ച പവന് 54,520 രൂപയും ഗ്രാമിന് 6,815 രൂപയുമാണ് കേരളത്തിലെ എക്കാലത്തെയും ഉയര്‍ന്ന വില. എന്നാല്‍, ഇക്കഴിഞ്ഞ 25ന് വില ഗ്രാമിന് 6,625 രൂപയിലേക്കും പവന് 53,000 രൂപയിലേക്കും താഴ്ന്നിരുന്നു. തുടര്‍ന്നാണ് വില വീണ്ടും കൂടിയത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Business

ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ 602മത് ശാഖ ഉദ്ഘാടനം ചെയ്തു

Published

on

മലപ്പുറം: ഫെഡറല്‍ ബാങ്കിന്റെ കേരളത്തിലെ 602 മതു ശാഖയുടെ ഉദ്ഘാടനം മലപ്പുറത്തെ കാവനൂരില്‍ പി കെ ബഷീര്‍ എം എല്‍ എ നിര്‍വഹിച്ചു. കാവനൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഉസ്മാന്‍ പി വി, ഇരുവെട്ടി ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ മാനേജിംഗ് കമ്മിറ്റി അംഗം കെ ടി മുഹമ്മദ്, ബാങ്കിന്റെ കോഴിക്കോട് സോണല്‍ മേധാവി റെജി സി വി, വയനാട് റീജിയണല്‍ മേധാവി പ്രമോദ് കുമാര്‍ ടി വി, മറ്റുദ്യോഗസ്ഥര്‍, ഇടപാടുകാര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Continue Reading

Business

സീക്കോ മൊബിലിറ്റിയുമായി സഹകരിച്ച് കൊച്ചിയിലേക്ക് യുലുവിന്റെ ഇലക്ട്രിക് സ്‌കൂട്ടറുകളും ബൈക്കുകളും എത്തുന്നു

Published

on

കൊച്ചി: ഇന്ത്യയിലെ പ്രമുഖ ഇലക്ട്രിക് ടൂ വീലര്‍ മൊബിലിറ്റി കമ്പനിയായ യുലു, സീക്കോ മൊബിലിറ്റിയുമായി സഹകരിച്ച് കൊച്ചിയില്‍ തങ്ങളുടെ സേവനങ്ങള്‍ ആരംഭിക്കുന്നു. ക്ലീന്‍ എനര്‍ജി ആന്‍ഡ് മൊബിലിറ്റി സംരംഭകനായ ആര്‍ ശ്യാം ശങ്കറിന്റെ നേതൃത്വത്തിലുള്ള സീക്കോ മൊബിലിറ്റി, യുലുവിന്റെ അടിസ്ഥാന സൗകര്യവും സാങ്കേതികവുമായ പിന്തുണയോടെ കൊച്ചിയിലുടനീളം ഇലക്ട്രിക് വാഹന (ഇവി) സേവനം സ്വതന്ത്രമായി പ്രവര്‍ത്തിപ്പിക്കും. ഈ മാസമാദ്യം മധ്യപ്രദേശിലെ ഇന്‍ഡോറില്‍ കമ്പനി സേവനം ആരംഭിച്ചിരുന്ു.

കൊച്ചിയിൽ യുലുവിൻ്റെയും സീക്കോയുടെയും സേവനങ്ങൾ ആരംഭിക്കുന്നതിലൂടെ യുലു ബിസിനസ് പാർട്ണർ (YBP) സംരംഭത്തിൻ്റെ ജൈത്രയാത്രയിലെ തുടർച്ചയായ രണ്ടാം വിജയമാണ്. മധ്യപ്രദേശിലെ ഇൻഡോറിന് ശേഷം യുലുവിൻ്റെ രണ്ടാമത്തെ പ്രവർത്തന പങ്കാളി നേതൃത്വത്തിലുള്ള വിപണിയാണ് ഇപ്പോൾ കൊച്ചി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന ലോകത്തിലെ ആദ്യത്തെ വിമാനത്താവളം – ഊർജ-കാര്യക്ഷമമായ ഇലക്ട്രിക് ബോട്ടുകളുള്ള ആദ്യത്തെ വാട്ടർ മെട്രോ തുടങ്ങിയ പരിസ്ഥിതി സൗഹൃദ ടൂറിസം ഇൻഫ്രാസ്ട്രക്ചറിന് പ്രശസ്തമാണ് കൊച്ചി. യുലുവിന്റെ ഇവികള്‍ സീറോ ടെയില്‍ പൈപ്പ് എമിഷന്‍, ഉയര്‍ന്ന പ്രവേശനക്ഷമതയും താങ്ങാനാവുന്ന വിലയും പോലുള്ള സവിശേഷതകളോടെ കൊച്ചിയിലെ സുസ്ഥിര വിനോദസഞ്ചാരത്തിനും യാത്രാമാര്‍ഗത്തിനും മറ്റൊരു മാനം നല്‍കും.

ഈ ഇവികള്‍ ജെഎല്‍എന്‍ സ്റ്റേഡിയം സോണ്‍ (കലൂരില്‍), മേനക സോണ്‍, ബ്രോഡ്വേ സോണ്‍, (മറൈന്‍ ഡ്രൈവില്‍) എന്നിടങ്ങളിലാണ് വിന്യസിക്കുക. മറൈന്‍ ഡ്രൈവ്, ബ്രോഡ്വേ, ഷണ്‍മുഖം റോഡ്, എംജി റോഡ്, കലൂര്‍ സ്റ്റേഡിയം, ഇടപ്പള്ളി, പനമ്പള്ളി നഗര്‍, ഫോര്‍ട്ട് കൊച്ചി, വൈപ്പിന്‍ ദ്വീപ്, ബോള്‍ഗാട്ടി ദ്വീപ് എന്നിവ ഈ സോണുകള്‍ക്കിടയില്‍ ഉള്‍പ്പെടുന്നു.സേവനങ്ങള്‍ രാവിലെ 7:00AM മുതല്‍ അര്‍ദ്ധരാത്രി 12:00 വരെ ലഭ്യമാകും, കൂടാതെ ഉപയോക്താക്കള്‍ക്ക് അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഒരു മണിക്കൂര്‍ അല്ലെങ്കില്‍ ദിവസ അടിസ്ഥാനത്തില്‍ ഇവ വാടകയ്ക്കെടുക്കാം.

Advertisement
1000x200 PX MALAYALI DCTR MDX-02-02

മധ്യപ്രദേശിലെ ഇൻഡോറിന് ശേഷം യുലുവിൻ്റെ കേരളത്തിന്റെ സാംസ്‌കാരിക വാണിജ്യ തലസ്ഥാനമായ കൊച്ചിയിലേക്ക് സംരംഭം വ്യാപിപ്പിക്കുന്നതില്‍ സന്തുഷ്ടനാണെന്ന്് യുലു സഹസ്ഥാപകനും സിഇഒയുമായ അമിത് ഗുപ്ത പറഞ്ഞു.നഗരത്തില്‍ ഹരിത മൊബിലിറ്റി വിപ്ലവം ആരംഭിക്കാനുള്ള ആഗ്രഹവും പ്രതിബദ്ധതയും ചിന്താഗതിയുമുള്ള സംരംഭകനായ സീക്കോ മൊബിലിറ്റിയുടെ സ്ഥാപകനായ ആര്‍ ശ്യാം ശങ്കറുമായി കൈകോര്‍ത്തതില്‍ ഞങ്ങള്‍ക്ക് സന്തോഷമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൗരോർജ്ജ ഉൽപ്പാദനവും വൈദ്യുത ചാർജിംഗ് ഇൻഫ്രാസ്ട്രക്ചറും സമന്വയിപ്പിക്കുന്ന സുസ്ഥിര മൊബിലിറ്റിയിലേക്ക് കടക്കുന്നത് സീക്കോയുടെ വിവേകപരമായ ഒരു കാൽവയ്പ്പാണ് എന്ന് സീക്കോ മൊബിലിറ്റി സ്ഥാപകൻ ആർ ശ്യാം ശങ്കർ അഭിപ്രായപ്പെട്ടു. കൊച്ചിയുടെ മനോഹരമായ തീരപ്രദേശം, സ്മാരകങ്ങള്‍, മാര്‍ക്കറ്റുകള്‍, ഫുഡ് ഹോട്ട്സ്പോട്ടുകള്‍ എന്നിവ പര്യവേക്ഷണം ചെയ്യാന്‍ ആഗ്രഹിക്കുന്ന വിനോദസഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കും ഇത് ഉപകാരപ്രദമായിരിക്കുമെന്ന് സ്ഥാപകന്‍ പറഞ്ഞു. “അഞ്ച് വർഷത്തിനുള്ളിൽ, ലോകമെമ്പാടുമുള്ള ഏതൊരു സന്ദർശകനും കാർബൺ എമിഷൻ ഇല്ലാത്ത കൊച്ചി ആസ്വദിക്കാൻ സാധിക്കണം എന്നതാണ് ഞങ്ങളുടെ കാഴ്ചപ്പാട് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ഈ പങ്കാളിത്തത്തിലൂടെ യുലു സീക്കോ മൊബിലിറ്റിക്ക് തങ്ങളുടെ ‘മിറക്കിൾ’ ഇവികളോടൊപ്പം എ.ഐ – ഐ.ഒ.ടി മൊബിലിറ്റി-ടെക് പ്ലാറ്റ്‌ഫോമും വിതരണം ചെയ്തു. യാത്രകൾക്കും ഒഴിവുസമയ റൈഡുകൾക്കുമായി നിർമ്മിച്ച മിറക്കിൾ, യുലുവിൻ്റെ സ്മാർട്ട്ഫോൺ ആപ്പ് ഉപയോഗിച്ച് പ്രവർത്തിപ്പിക്കാവുന്ന സ്മാർട്ടായതും ഭാരം കുറഞ്ഞതുമായ ഒരു ഇവിയാണ്. മണിക്കൂറിൽ 25 കിലോമീറ്ററാണ് ഇതിന്റെ പരമാവധി വേഗത. ഡ്രൈവിംഗ് ലൈസൻസ് ആവശ്യമില്ല എന്നത് ഈ വാഹനങ്ങളുടെ മറ്റൊരു സവിശേഷതയാണ്. വാഹനങ്ങൾക്ക് പുറമേ ഇവി ബാറ്ററികളും ചാർജറുകളും യുലുവിൻ്റെ അസോസിയേറ്റ് ആയ യുമ വഴി, സീക്കോ മൊബിലിറ്റിക്ക് ലഭിച്ചിട്ടുണ്ട്. അതോടൊപ്പം ദൈനംദിന പ്രവർത്തനങ്ങൾ കൈകാര്യം ചെയുന്നതിനായുള്ള ജീവനക്കാരുടെ പിന്തുണയും യുലു നൽകിയിട്ടുണ്ട്.

കൊച്ചിക്കും ഇൻഡോറിനും പുറമെ ഇന്ത്യയുടെ പല പ്രധാന മെട്രോകളിലും യുലു സാന്നിധ്യമറിയിച്ചിട്ടുണ്ട്. ബെംഗളൂരു, മുംബൈ, നവി മുംബൈ, ഡൽഹി, ഗുരുഗ്രാം, ഇൻഡോർ എന്നിവിടങ്ങളിൽ 30,000 ഇവികൾ പ്രവർത്തിപ്പിക്കുന്നുണ്ട്. ഈ സ്ഥലങ്ങളിലുടനീളം ഇന്ന് 4+ ദശലക്ഷം ഉപയോക്താക്കൾക്ക് യുലുവിൻറെ സേവനം ലഭിക്കുന്നുണ്ട്. 20+ ദശലക്ഷം കിലോഗ്രാം കാർബൺ എമിഷൻ ഇതിനോടകം തടയുകയും ചെയ്തു. പ്രമുഖ ഡെലിവറി, ഇ-കൊമേഴ്‌സ് കമ്പനികളുമായി ഇതിനോടകം യുലു കൈകോർത്തിട്ടുണ്ട്.75 ദശലക്ഷത്തിലധികം കിലോമീറ്റർ ഗ്രീൻ റൈഡുകളും 80 ദശലക്ഷത്തിലധികം ഗ്രീൻ ഡെലിവറികളും യുലു ഇതിനോടകം സാധ്യമാക്കി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured