Connect with us
inner ad

Agriculture

കുതിച്ചുയർന്ന് കൊക്കോവില: ഒരു വർഷത്തിനിടയിൽ 200 ശതമാനം വർധന

Avatar

Published

on

അന്താരാഷ്ട്ര കാർഷികവിപണിയിൽ കൊക്കോകർഷകരാണ് ഇപ്പോൾ താരങ്ങൾ. രാജ്യാന്തര വിപണിയിൽ കൊക്കോയുടെ വില ടണ്ണിനു പതിനായിരം ഡോളർ കടന്നിരിക്കുന്നു. ഒരു വർഷം കൊണ്ടുണ്ടായത് 200 ശതമാനം വർധന! ലോകവിപണി ക്കാവശ്യമായ കൊക്കോയുടെ 70 ശതമാനവും ഉത്പാദിപ്പിച്ചിരുന്നത് ഐവറി കോസ്റ്റ്, ഘാന എന്നീ പശ്ചിമേഷ്യൻ രാജ്യങ്ങളിലാണ്. എന്നാൽ ഇവിടെയുണ്ടായ കൃഷി നാശം കയറ്റുമതിയെ തകർത്തതുമൂലമാണ് വില ഉയരുന്നത്.. ഐവറി കോസ്റ്റിൽ അടുത്ത മാസം ഇടക്കാല വിളവെടുപ്പ് ഉണ്ടാകുമെങ്കിലും അതൊന്നും ക്ഷാമത്തിന് പരിഹാരമാകില്ല. ബ്രസീൽ, ഇക്വഡോർ പോലുള്ള രാജ്യങ്ങൾ കൊക്കോ ഉത്പാദനം ക കൂട്ടാൻ ശ്രമിക്കുന്നതിൻ്റെ ഫലവും പെട്ടെന്ന് ഉണ്ടാകുമെന്ന് തോന്നുന്നില്ല. അതിനാൽ കൊക്കോയുടെ ക്ഷാമം ഒരു വർഷത്തേക്കെങ്കിലും തുടർന്നേക്കുമെന്ന് കരുതപ്പെടുന്നു. ലഭ്യത കുറയുന്നതിനാൽ വില വർധിച്ചു കൊണ്ടിരിക്കുമെന്നാണ് വിദഗ്ദാഭിപ്രായം. വിളവെടുപ്പുകാലമല്ലാത്തതിനാൽ കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിലെ കർഷകർക്ക് വില വർധനയുടെ പ്രയോജനം കാര്യമായി ലഭിച്ചിട്ടില്ല.

കൊക്കോയുടെ ക്ഷാമത്താൽ വിഷമിക്കുന്ന മറ്റൊരു മേഖല ചോക്കലേറ്റ് നിർമ്മാണമാണ്. 500 ഗ്രാം ചോക്കലേറ്റ് ഉണ്ടാക്കാൻ 400 കൊക്കോ കുരു വേണമെന്നാണ് കണക്ക്.ഒരു മരത്തിൽ നിന്ന് ഒരു വർഷത്തിൽ പരമാവധി 2500 കുരുവാണ് കിട്ടുക. ലോകത്ത് ഒരു വർഷം 75 ലക്ഷം ടൺ ചോക്കലേറ്റ് ആവശ്യമുണ്ടത്രേ! അമേരിക്കയിലും യൂറോപ്പിലുമൊക്കെ കൊക്കോ ബട്ടറിൻ്റെയും പൗഡറിൻ്റെയുമൊക്കെ സ്റ്റോക്ക് നന്നേ കുറഞ്ഞിരിക്കുന്നതിനാൽ ചോക്കലേറ്റ് ഉൽപന്നങ്ങൾക്ക് വിലക്കയറ്റം ഉണ്ടായിത്തുടങ്ങിയിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
  
Continue Reading
Advertisement
1000x200 PX MALAYALI DCTR MDX-02-02
Click to comment

You must be logged in to post a comment Login

Leave a Reply

Agriculture

അൽഫോൻസോ മാങ്ങയ്ക്ക് പുതിയ ബ്രാൻഡ് നാമം നൽകി ചെറുകിട കർഷകർ: നേരിട്ട് ഉപഭോക്താക്കളിലേക്ക്

Published

on

ചെറുകിടകർഷകരുടെ ഉടമസ്ഥതയിൽ ഇനി അൽഫോൻസോ മാങ്ങകൾ
Aamore ‘ എന്ന ബ്രാൻഡ് നെയിമിൽ നേരിട്ട് ഉപഭോക്തക്കളിലെത്തും. മഹാരാഷ്ട്രയിലെ ‘ ദ കൊങ്കൺ രത്നഗിരി ഭൂമി അഗ്രോ പ്രൊഡ്യൂസർ കമ്പനി’ യാണ് പുതിയ ഉദ്യമത്തിന് മുൻകൈയെടുക്കുന്നത്. ഉയർന്ന ഗുണമേൻമയിൽ ഉയർന്ന മാനദണ്ഡങ്ങൾ പാലിക്കുന്നതും ഫ്രഷ്നെസ്സ് കാത്തുസൂക്ഷിക്കുന്നതുമായ മാങ്ങകൾ ലോകമെമ്പാടുമുള്ള അൽഫോൻസോ ഫാനുകൾക്ക് എത്തിക്കുകയാണ് പുതിയ സംരഭത്തിൻ്റെ ലക്ഷ്യം. മുന്നൂറോളം ചെറുകിട കർഷകരുടെ കൂട്ടായ്മയാണ് ഈ പ്രൊഡ്യൂസർ കമ്പനി. കയറ്റുമതിക്കാവശ്യമായ അറിവും സൗകര്യങ്ങളും നൽകി പ്രാദേശിക കർഷകരെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളുടെ തുടക്കമായി ഇതിനെ കണക്കാക്കാം. ഏറ്റവും മികച്ച പാക്കേജിങ്ങ് സംവിധാനങ്ങൾ, സ്കാനിങ്ങ് സൗകര്യങ്ങൾ എന്നിവയൊരുക്കുന്നതിനു പുറമേ, ഫാമിൽ നിന്ന് തീൻമേശയിലെത്തുന്നതു വരെ സമഗ്ര മായ ‘ ടേസബിലിറ്റി ‘ സംവിധാനവും ഒരുക്കും. ഉപഭോക്താക്കൾക്ക് തങ്ങൾ കഴിക്കുന്ന മാങ്ങയുടെ ഉറവിടം എളുപ്പത്തിൽ അറിയാൻ കഴിയുന്നതിനാൽ ഗുണമേന്മ ഉറപ്പാക്കാൻ കഴിയുമെന്നു മാത്രമല്ല, വ്യാജൻമാർ പുറത്താവുകയും ചെയ്യും. തുടക്കമെന്ന നിലയിൽ ആദ്യത്തെ വർഷം യു.എസ്.എ, യു.കെ., യൂറോപ്പ്, അബുദാബി എന്നീ വിദേശ രാജ്യങ്ങളിലും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലും ‘ Aamore ‘ അരങ്ങേറ്റം നടത്തും. ഡൽഹിയിലെ ഉപഭോക്താക്കൾക്ക് aamore.co.in എന്ന വെബ്സൈറ്റിൽ നിന്ന് മാങ്ങകൾ വാങ്ങാവുന്നതാണ്. മാങ്ങകൾ ഉത്പാദിപ്പിക്കുന്ന കർഷകർ എന്നതിനപ്പുറം ,സ്വന്തം ബ്രാൻഡിൽ വിപണനം ചെയ്യുന്ന സംരഭകരായി മാറിയതിൽ വലിയ അഭിമാനത്തിലും സന്തോഷത്തിലുമാണ് ഇവിടുത്തെ കർഷകർ. പുത്തൻ ആശയങ്ങളും രീതികളും ഏറ്റെടുക്കാൻ കഴിയുന്ന വിധം കർഷകരെ ശാക്തീകരിക്കുന്നതിലാണ് കമ്പനിയുടെ ശ്രദ്ധ. ഉപഭോക്താക്കൾക്ക് പ്രീമിയം ഉത്പന്നങ്ങൾ അവ ഉത്പാദിപ്പിക്കുന്ന കർഷകരിൽ നിന്ന് നേരിട്ട് എത്തിക്കാൻ ഇതുവഴി കഴിയുന്നു.പലപ്പോഴും ചെറുകിട കർഷകർക്ക് തങ്ങളുടെ ഉത്പന്നം നേരിട്ട് വിപണിയിലെത്തിച്ച് നേട്ടം കൊയ്യാനുള്ള സാഹചര്യം ഉണ്ടാകാറില്ല. ഇതിനൊരു ബദൽ കണ്ടെത്തുകയാണ് കൊങ്കൺ രത്നഗിരി കമ്പനി ചെയ്യുന്നത്.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Agriculture

അധിനിവേശ സസ്യങ്ങളും ജീവികളും : ലോകത്തിനുണ്ടാകുന്നത് വൻനഷ്ടം, ഭക്ഷ്യസുരക്ഷയ്ക്കും ഭീഷണി

Published

on

അധിനിവേശ സസ്യങ്ങളും ജീവികളും ചേർന്ന് ഒരു വർഷത്തിൽ ലോകത്തിനുണ്ടാക്കുന്ന നഷ്ടം 35 ലക്ഷം കോടി രൂപയാണെന്ന് കണക്കുകൾ. ഓരോ പത്തുവർഷത്തിലും ഈ നഷ്ടം നാലിരട്ടിയായി വർധിക്കുന്നുമുണ്ട്.മ്പദ് വ്യവസ്ഥയ്ക്കു മാത്രമല്ല ഭക്ഷ്യസുരക്ഷ, ആരോഗ്യം എന്നിവയ്ക്കും അധിനിവേശം ഭീഷണിയാണെന്ന് പഠനങ്ങൾ പറയുന്നു.ഇന്ത്യയിലും കേരളത്തിലും അധിനിവേശ സസ്യങ്ങളും ജീവികളും മേൽപ്പറഞ്ഞ മേഖലകളിൽ നഷ്ടം വരുത്തി വയ്ക്കുന്നുണ്ട്. ലോകത്തു വ്യാപകമായി കാണുന്ന 10 അധിനിവേശ സസ്യങ്ങളിൽ ഏഴെണ്ണമാണ് ഇന്ത്യയിൽ കാണപ്പെടുന്നത്. കമ്യൂണിസ്റ്റ് പച്ച, റുബീനിയ, മട്ടിപ്പൊങ്ങില്യം,കടലാവണക്ക്, ഇപ്പിൾ, കൊങ്ങിണിച്ചെടി ,കുളവാഴ എന്നിവയാണ് ഇന്ത്യയിൽ കാണപ്പെടുന്ന അധിനിവേശ സസ്യങ്ങൾ. കുളവാഴ, ഇപ്പിൾ, കൊങ്ങിണിച്ചെടി,കടലാവണക്ക്, കമ്യൂണിസ്റ്റ് പച്ച എന്നിവ കേരളത്തിലുമുണ്ട്. ആഗോളതലത്തിൽ ഏറ്റവും ദോഷഫലങ്ങൾ ഉണ്ടാക്കുന്നതെന്നു കരുതുന്ന പത്തിനം അധിനിവേശ ജാതികളിൽ അഞ്ചെണ്ണം കേരളത്തിലുണ്ട്. കോമൺ കാർപ്പ് മത്സ്യം, ആഫ്രിക്കൻ ഒച്ചുകൾ, പഴയീച്ച, കുളവാഴ ,മരച്ചീനിയിലെ മിലിബഗ്ഗ് എന്നിവയാണ് ആ ജാതികൾ. ധൃതരാഷ്ട്രപച്ച ഉൾപ്പെടെയുള്ള മറ്റു ചില അധിനിവേശ സസ്യങ്ങളും കേരളത്തിൽ വ്യാപകമായി കാണപ്പെടുന്നുണ്ട്. അധിനിവേശ സസ്യങ്ങൾ മനുഷ്യനും വന്യജീവികളും തമ്മിലുള്ള സംഘർഷങ്ങളുടെ മൂല കാരണങ്ങളിലൊന്നായി കണക്കാക്കപ്പെടുന്നു. കമ്യൂണിസ്റ്റ് പച്ചയും കൊങ്ങിണിച്ചെടിയുമൊക്കെ കാട്ടിൽ വ്യാപകമായി വളർന്നതോടെ ആനയ്ക്കും മറ്റും തീറ്റയാകുന്ന സസ്യങ്ങൾ കുറഞ്ഞു.ഈറ്റയെ മറികടന്ന് ധൃതരാഷ്ട്ര പച്ച വളർന്നപ്പോൾ ആദിവാസികളുടെ തൊഴിലും നഷ്ടപ്പെടുതുടങ്ങിയിരിക്കുന്നു.

Continue Reading

Agriculture

വാതംവരട്ടി ചെടിയിൽ നിന്ന് ഔഷധകഘടകങ്ങൾ: കാർഷിക സർവകലാശാലയ്ക്ക് പേറ്റൻറ്

Published

on

കേരളത്തിൽ മിക്കവാറും ജില്ലകളിൽ, ചതുപ്പുകളിലും വയലുകളിലും കാണപ്പെടുന്ന വാതംവരട്ടി (Artanema sesamoides) എന്ന ചെടിയിൽ നിന്നും ഫിനൈൽ പ്രൊപ്പനോയ്ഡ് വിഭാഗത്തിൽപ്പെടുന്നതും ഔഷധമൂല്യമുള്ളതുമായ രാസസംയുക്തങ്ങൾ വേർതിരിക്കുന്നതിനുള്ള പ്രക്രിയയ്ക്ക് കേരള കാർഷിക സർവ്വകലാശാലയ്ക്ക് ഇൻഡ്യൻ പേറ്റന്റ് ലഭിച്ചു.
അസ്ഥി, പേശി സംബന്ധങ്ങളായ നീരുവീക്കത്തിനു നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും ഉപയോഗത്തിലുള്ള ഒരു ഔഷധ സസ്യമാണിത്. ഈ സസ്യത്തിൻറെ വേരുകൾ, ഇലകൾ, വിത്തുകൾ എന്നിവ വാതരോഗം ഉൾപ്പെടെയുള്ള രോഗങ്ങൾ സുഖപ്പെടുത്തുന്നതിന് ഔഷധമായി ഉപയോഗിക്കുന്നുണ്ടെങ്കിലും, അതിന്റെ രോഗശമന സ്വഭാവത്തിന് നിദാനമായ സജീവ ഘടകങ്ങളും അതിന്റെ പ്രവർത്തന രീതിയും പഠനവിധേയമാക്കിയിട്ടുണ്ടായിരുന്നില്ല. ഈ ചെടിയുടെ വേരും ഇലയും ഔഷധ ഗുണങ്ങളുള്ള ഫിനൈൽപ്രോപ്പനോയിഡ് വിഭാഗത്തിൽപ്പെടുന്ന ജൈവരാസ സംയുക്തങ്ങളാൽ സംമ്പുഷ്ടമാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

ആക്റ്റിയോസൈഡ് (Acteoside), അർട്ടാമിനോസൈഡ് എ/ ട്രൈക്കോസാന്തോസൈഡ് എ (Artanemoside A/ Trichosanthoside A) എന്നീ രാസഘടകങ്ങൾ ശുദ്ധമായ സംയുക്തങ്ങളായി വേർതിരിച്ചെടുക്കുന്ന പ്രക്രിയക്കാണ് പേറ്റൻറ് ലഭിച്ചത്. ഉയർന്ന നിരോക്സീകരണ ശേഷിയും നീരുനിയന്ത്രണ ശേഷിയും അണുബാധ നിയന്ത്രണ ശേഷിയും ഉള്ളവയാണ് ഈ ജൈവ രാസ സംയുക്തങ്ങൾ. ഇതിൽ ആക്റ്റിയോസൈഡ് കരളിനെ സംരക്ഷിക്കുന്നതും, നീര് നിയന്ത്രിക്കുന്നതും, കാൻസർ കോശങ്ങളെ പ്രതിരോധിക്കുന്നതുമാണെന്നു മുൻശാസ്ത്രീയ പഠനങ്ങളിൽ തെളിയിക്കപ്പെട്ടിട്ടുള്ളതാണ്.
ആക്റ്റിയോസൈഡ് ഉൾപ്പെടെയുള്ള ഫെനൈലെത്തനോയിഡ് ഗ്ലൈക്കോസൈഡുകൾ ന്യൂറോട്രോപിന്റെ ഉൽപ്പാദനം ത്വരിതപ്പെടുത്തുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

കേരള സർക്കാരിന്റെ സാമ്പത്തിക സഹായത്തോടെ, കേരള കാർഷിക സർവ്വകലാശാലയുടെ കീഴിലുള്ള ഓടക്കാലിയിലുള്ള സുഗന്ധ തൈല ഔഷധസസ്യ ഗവേഷണ കേന്ദ്രത്തിലാണ് ഇത് സംബന്ധിച്ച ഗവേഷണത്തിന് നേതൃത്വം നൽകിയത്. ഡോ. ആൻസി ജോസഫ്, ഡോ. സാമുവേൽ മാത്യു, ഡോ. എ.എം ചന്ദ്രശേഖരൻ നായർ എന്നിവരാണ് ഗവേഷകർ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured