Featured
സിദ്ധരാമയ്യ കന്നഡനാടിന്റെ ഉരുക്കുമനുഷ്യൻ

- VEKSHANAM WEB BUREAU
ന്യൂഡൽഹി: കർണാടകത്തെ നയിക്കാൻ ഇനി സിദ്ധരാമയ്യ. നിയമസഭാ തെരഞ്ഞെടുപ്പിൽ ഉജ്വല വിജയം നേടിയ കോൺഗ്രസിന്റെ മുഖ്യമന്ത്രി സ്ഥാനർഥിയുടെ പേര് പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചതോടെ കർണാടകത്തിലെങ്ങും ആവേശത്തിരയിളക്കം. മൂന്നു മുതൽ അഞ്ചുവരെ ഉപമുഖ്യമന്ത്രിമാരെ പ്രഖ്യാപിച്ച മാധ്യമപ്രവർത്തകരെ മൂലയ്ക്കിരുത്തി, കർണാടക പിസിസി പ്രസിഡന്റ് ഡി.കെ ശിവകുമാർ മാത്രമാകും ഉപമുഖ്യമന്ത്രി. പാരമ്പര്യത്തിന്റെ കരുത്തും പുതുമയുടെ പാർട്ടി പിന്തുണയുമായി വരാനിരിക്കുന്നത് കർണാടകത്തിന്റെ പുതിയ വികസന കുതിപ്പ്.
രണ്ടാം തവണയാണ് സിദ്ധരാമയ്യ മുഖ്യമന്ത്രിയാകുന്നത്. നേരത്തേ, 2013 മുതൽ 2018 വരെ കർണാടക മുഖ്യമന്ത്രിയായിരുന്നു. വരുണ നിയോജകമണ്ഡലത്തിൽ നിന്നാണ് അദ്ദേഹം വിധാൻസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 2019 മുതൽ 2023 വരെ നിയമസഭയിലെ പ്രതിപക്ഷ നേതാവായിരുന്നു. രണ്ട് തവണ കർണാടക ഉപ-മുഖ്യമന്ത്രി, എട്ട് തവണ നിയമസഭാംഗം, സംസ്ഥാന കാബിനറ്റ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
കർണാടകയിലെ മൈസൂർ ജില്ലയിൽ സിദ്ധരാമ ഗൗഡയുടേയുടേയും ബൊറമയുടേയും മകനായി 1948 ഓഗസ്റ്റ് 12ന് ജനനം. കുറുംബ സമുദായ അംഗമാണ് സിദ്ധരാമയ്യ. പ്രാഥമിക വിദ്യാഭ്യാസത്തിന് ശേഷം മൈസൂരിലെ യുവരാജ കോളേജിൽ നിന്ന് ബിരുദവും ശാരദവിലാസ് കോളേജിൽ നിന്ന് നിയമബിരുദവും നേടി.
ഭാര്യ : പാർവ്വതി, മക്കൾ : രാകേഷ്, യതീന്ദ്ര.
1977-ൽ ലോക്ദളിൽ ചേർന്നതോടെയാണ് സിദ്ധരാമയ്യയുടെ രാഷ്ട്രീയ ജീവിതം ആരംഭിക്കുന്നത്. ലോക്ദൾ ടിക്കറ്റിൽ 1983-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ആദ്യമായി നിയമസഭയിലെത്തി. 1984-ൽ ലോക്ദൾ വിട്ട് ജനതാ പാർട്ടിയിൽ ചേർന്ന് 1985-ൽ വീണ്ടും നിയമസഭയിൽ അംഗമായ സിദ്ധരാമയ്യ 1988-ലെ ജനതാപാർട്ടി പിളർപ്പിനെ തുടർന്ന് ജനതാദൾ ടിക്കറ്റിൽ 1989-ൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. പിന്നീട് 1994-ൽ വീണ്ടും ജനതാദൾ ടിക്കറ്റിൽ നിയമസഭാംഗമായെങ്കിലും 1999-ൽ പിളർപ്പുണ്ടായതോടെ ജനതാദൾ വിട്ട് ദേവഗൗഡ നേതാവായ ജെ.ഡി.എസിൽ ചേർന്നു.
1999-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നിന്ന് ജെ.ഡി.എസ് ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചെങ്കിലും വിജയിക്കാൻ കഴിഞ്ഞില്ല. 2004-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ വീണ്ടും നിയമസഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടു. 2005-ൽ ജെ.ഡി.എസ് നേതാവായ എച്ച്.ഡി.ദേവഗൗഡയുമായി അഭിപ്രായ ഭിന്നതയുണ്ടായതിനെ തുടർന്ന് നിയമസഭാംഗത്വം രാജിവച്ച് ജെ.ഡി.എസ് വിട്ട് സമാന്തര പാർട്ടി രൂപീകരിച്ചു. കോൺഗ്രസിന് പിന്തുണ പ്രഖ്യാപിച്ച സിദ്ധരാമയ്യ 2005-ൽ കോൺഗ്രസ് പാർട്ടിയിൽ തൻ്റെ പാർട്ടി ലയിപ്പിച്ചു.
2006-ൽ ചാമുണ്ഡേശ്വരി മണ്ഡലത്തിൽ നടന്ന ഉപ-തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ടിക്കറ്റിൽ ആദ്യമായി നിയമസഭാംഗമായി. 2008, 2013 എന്നീ വർഷങ്ങളിൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പുകളിൽ വരുണ മണ്ഡലത്തിൽ നിന്ന് നിയമസഭയിലെത്തിയ സിദ്ധരാമയ്യ 2018-ൽ വരുണ മണ്ഡലം മകൻ യതീന്ദ്രക്ക് കൈമാറി.
2018-ൽ നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ പഴയ തട്ടകമായ ചാമുണ്ഡേശ്വരിയിൽ നിന്നും ബദാമിയിൽ നിന്നും നിയമസഭയിലേക്ക് മത്സരിച്ചു. ചാമുണ്ഡേശ്വരിയിൽ പരാജയപ്പെട്ടെങ്കിലും ബദാമിയിൽ നിന്ന് വിജയിച്ചു. 1994-ൽ സംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിയായ സിദ്ധരാമയ്യ മൃഗക്ഷേമ, ഗതാഗത, ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി എന്നീ നിലകളിലും പ്രവർത്തിച്ചു. 2013-ലെ നിയമസഭ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് പാർട്ടിക്ക് നിയമസഭയിൽ ഭൂരിപക്ഷം(122/224) ലഭിച്ചതിനെ തുടർന്ന് കർണാടക മുഖ്യമന്ത്രിയായി തിരഞ്ഞെടുക്കപ്പെട്ടു.
2018-ലെ നിയമസഭയിൽ കോൺഗ്രസ്-ജെ.ഡി.എസ് സഖ്യ സർക്കാർ രൂപീകരിച്ച് ജെ.ഡി.എസിലെ എച്ച്.ഡി.കുമാരസ്വാമിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും 17 എം.എൽ.എമാർ രാജിവച്ച് ബി.ജെ.പിക്ക് പിന്തുണ പ്രഖ്യാപിച്ചു. പിന്നീട് നടന്ന ഉപ-തിരഞ്ഞെടുപ്പിൽ 17-ൽ 13 സീറ്റിലും ബി.ജെ.പി ജയിച്ചതോടെ 2019-ൽ കുമാരസ്വാമി മുഖ്യമന്ത്രി പദം രാജിവച്ചു.
2019-ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ നിയമസഭയിൽ ബി.ജെ.പിക്ക് ഭൂരിപക്ഷം ലഭിച്ചു. ബി.എസ്.യദിയൂരപ്പ മുഖ്യമന്ത്രിയായി സ്ഥാനമേറ്റതോടെ സിദ്ധരാമയ്യ നിയമസഭയിലെ പ്രതിപക്ഷ നേതാവായി തിരഞ്ഞെടുക്കപ്പെട്ടു. 2023 മെയ് 10ന് നടന്ന നിയമസഭ തിരഞ്ഞെടുപ്പിൽ വരുണ മണ്ഡലത്തിൽ നിന്ന് വിജയിച്ച് സിദ്ധരാമയ്യ വീണ്ടും നിയമസഭാംഗമായി. സത്യപ്രതിജ്ഞ നാളെ നടക്കും.
Featured
ഛത്തീസ്‌ഗഡിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

റായ്പൂർ: ഛത്തീസ്‌ഗഡിൽ ഏറ്റുമുട്ടലിൽ 22 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു. ബിജാപ്പൂർ – ദന്ദേവാഡ ജില്ലാ അതിർത്തിയിലും കാങ്കീറിലുമാണ് ഏറ്റുമുട്ടൽ ഉണ്ടായത്. ബിജാപ്പൂരിൽ 18 പേരും കാങ്കീറിൽ നാല് പേരുമാണ് കൊല്ലപ്പെട്ടത്.
വ്യാഴാഴ്ച രാവിലെ മുതൽ പ്രദേശത്തെ വനമേഖലയിൽ സുരക്ഷാ സേനയും മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടൽ തുടരുകയാണ്. രണ്ട് പേരെയാണ് ആദ്യം വധിച്ചത്. ഉച്ചയോടെ കൊല്ലപ്പെട്ടവരുടെ എണ്ണം 22 ആയി. ഇവരുടെ പക്കൽ നിന്ന് വൻ ആയുധ ശേഖരം കണ്ടെടുത്തതായും സുരക്ഷാ സേന അറിയിച്ചു
Featured
ഭൂമിയിൽ കാൽതൊട്ട് സുനിത വില്യംസും സംഘവും; 9 മാസത്തിലേറെ നീണ്ട കാത്തിരിപ്പിന് ശുഭാവസാനം

ന്യൂഡൽഹി : 9 മാസവും 14 ദിവസവും ബഹിരാകാശത്ത് ചെലവഴിച്ചതിന് ശേഷം നാസയിലെ ബഹിരാകാശ സഞ്ചാരികളായ സുനിത വില്യംസും ബുച്ച് വില്‍മോറും ഉള്‍പ്പടെ നാലു പേര്‍ സുരക്ഷിതമായി ഭൂമിയില്‍ തിരിച്ചെത്തി. സുനിത വില്യംസിനും ബുച്ച് വില്‍മോറിനും ഒപ്പം ബഹിരാകാശയാത്രികരായ നിക്ക് ഹേഗും അലക്‌സാണ്ടര്‍ ഗോര്‍ബുനോവും 2025 മാര്‍ച്ച് 18 ന് ചൊവ്വാഴ്ചയാണ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ നിന്ന് പുറപ്പെട്ടത്.17 മണിക്കൂർ നീണ്ട യാത്രക്കൊടുവില്‍ ഇന്ന് പുലർച്ചെ 3.25ന് ഫ്ളോറിഡ തീരത്തോട് ചേർന്ന് അറ്റ്ലാന്റിക് സമുദ്രത്തിലാണ് സംഘം സഞ്ചരിച്ച സ്പേസ് എക്സിന്‍റെ ഡ്രാഗണ്‍ ക്രൂ-9 പേടകം ഇറങ്ങിയത്. ഇന്ത്യൻ സമയം ഇന്ന് പുലർച്ചെ 2.41ന് ഡീഓർബിറ്റ് ബേണ്‍ പ്രക്രിയയിലൂടെ വേഗം കുറച്ച് ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് ഡ്രാഗണ്‍ പേടകം പ്രവേശിച്ചു. തുടർന്ന് പാരച്ചൂട്ടുകളുടെ സഹായത്തോടെ സ്ഥിരവേഗം കൈവരിച്ച പേടകം സുരക്ഷിതമായി കടലില്‍ പതിച്ചു. അറ്റ്ലാന്റിക് സമുദ്രത്തില്‍ പതിച്ച പേടകം റിക്കവറി ടീം ക്രെയ്ൻ ഉപയോഗിച്ച് ഉയർത്തി കപ്പലിലേക്ക് മാറ്റി. തുടർന്ന് പേടകത്തിനുള്ളില്‍ നിന്ന് ഓരോ യാത്രികരെയും പുറത്തെത്തിച്ച് ഹെലികോപ്റ്ററില്‍ നാസ കേന്ദ്രത്തിലേക്ക് മാറ്റി.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുമ്ബോള്‍ ബഹിരാകാശ പേടകത്തിന്റെ താപനില 1650 ഡിഗ്രി സെല്‍ഷ്യസില്‍ എത്തിയിരുന്നു. ഈ സമയത്ത്, ബഹിരാകാശ പേടകവുമായുള്ള ബന്ധം ഏകദേശം 10 മിനിറ്റോളം നഷ്ടപ്പെടുകയും ആശയവിനിമയ തടസ്സപ്പെടുകയും ചെയ്തു.ഈ സമയത്ത്, കാപ്‌സ്യൂളില്‍ ഇരിക്കുന്ന ബഹിരാകാശയാത്രികര്‍ പുറത്തേക്ക് നോക്കുമ്പോള്‍, അവര്‍ ഒരു അഗ്‌നിഗോളത്തില്‍ ഇരിക്കുന്നതായി തോന്നും, എന്നാലും ഈ സമയത്ത് അവര്‍ക്ക് താപനില അനുഭവപ്പെടുന്നില്ല.
കാപ്‌സ്യൂള്‍ ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോൾ അതിന്റെ വേഗത മണിക്കൂറില്‍ ഏകദേശം 28000 കിലോമീറ്ററാണ്. ഈ വേഗതയില്‍ കാപ്‌സ്യൂള്‍ കടന്നുപോകുമ്പോൾ അത് അന്തരീക്ഷത്തില്‍ ഉരസും. ഈ സമയത്ത് ഘര്‍ഷണം കാരണം, കാപ്‌സ്യൂള്‍ ഏകദേശം 3500 ഫാരന്‍ഹീറ്റ് വരെ ചൂടാകുന്നു. അതായത്, അതിന്റെ താപനില വലിയ അളവില്‍ വര്‍ദ്ധിക്കുന്നു. കാപ്‌സ്യൂളിലെ ചില പ്രത്യേക ലോഹങ്ങള്‍ ചൂടില്‍ നിന്ന് അതിനെ സംരക്ഷിക്കും. ഈ സമയത്ത് കാപ്‌സ്യൂളിന്റെ സിഗ്‌നലും നഷ്ടപ്പെടും. നാസയുടെ അഭിപ്രായത്തില്‍, ഏകദേശം 7-10 മിനിറ്റ് നേരത്തേക്ക് കാപ്‌സ്യൂളിന്റെ സിഗ്‌നല്‍ നഷ്ടപ്പെട്ടിരുന്നു.
2024 ജൂണ്‍ അഞ്ചിനാണ് വിമാന നിർമാണക്കമ്ബനിയായ ബോയിങ് നിർമിച്ച സ്റ്റാർലൈനർ ബഹിരാകാശ പേടകത്തിന്റെ പരീക്ഷണപ്പറക്കലിന്‍റെ ഭാഗമായി സുനിതയും ബുച്ച് വില്‍മോറും ബഹിരാകാശ നിലയത്തില്‍ എത്തിയത്.സുനിതയും ബുച്ച് വില്‍മോറും എത്തിയ ബോയിങ് സ്റ്റാർലൈനർ പേടകത്തിന് തകരാർ സംഭവച്ചതോടെയാണ് മടക്കയാത്ര നീണ്ടത്. ഭൂമിയിലേക്ക് തിരിച്ചിറങ്ങുമ്ബോള്‍ വേഗം കുറക്കുന്നതിനുള്ള തകരാറും ഹീലിയം ചോർച്ചയുമായിരുന്നു പ്രധാന കാരണങ്ങള്‍. പേടകത്തിലെ മടങ്ങിവരവ് അപകടകരമായിരിക്കുമെന്ന വിലയിരുത്തലില്‍ സ്പേസ് എക്സിനെ നാസ ദൗത്യം കൈമാറുകയായിരുന്നു. കൂടാതെ, തിരിച്ചുവരവ് നീണ്ടതിനാല്‍ സുനിതയെയും വില്‍മോറിനെയും പതിവ് ക്രൂ മാറ്റത്തിന്റെ ഭാഗമാക്കാനും നാസ തീരുമാനിച്ചു.
Dubai
ഇൻകാസിന്റെ കാരുണ്യ തണലിൽ രതീഷ് നാട്ടിലേക്ക്

ദുബായ് : തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രതീഷ് വിജയരാജ് 21 വർഷത്തെ പ്രവാസ ജീവിതത്തിന് തിരശ്ശീല നൽകി ഇൻകാസിന്റെ കാരുണ്യ തണലിൽ നാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ രണ്ടര വർഷമായി
അൽഖുസിലെ കെട്ടിട തിണ്ണയിലായിരുന്നു രതീഷ് ജീവിതം തള്ളി നീക്കിയത്. തൊഴിൽ നഷ്ടമായതോടെ മാനസിക പ്രയാസവും രോഗങ്ങളും അലട്ടികൊണ്ടിരുന്നു.
ഓർമ്മശക്തിയും കുറഞ്ഞതോടു കൂടി സഹായങ്ങൾ നൽകാൻ തയ്യാറായവർക്കും നിരാശയായിരുന്നു ഫലം. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവുമില്ലാത്ത ജീവിതം. വിസയുടെ കലാവധി തീർന്നിട്ടും പുതുക്കാൻ കഴിയാത്തതിനാൽ
നാട്ടിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു .
സമീപവാസികളും സുമനസ്സുകളും നൽകിയ ഭക്ഷണപൊതിയും ചെറു സഹായങ്ങളുമായിരുന്നു ജീവിതത്തെ മുന്നോട്ടുനയിച്ചത്.
ഇതിനിടയിലാണ് ദുബായ് ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻറ് നൗഫൽ സൂപ്പിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളായ ഇസ്മയിൽ വേങ്ങര, കാദർ എനു , മുസ്തഫ മാറാക്കര, ജാഫർ കൂട്ടായി, അഷറഫ് ടിപ്പു , ശിവശങ്കരൻ പാണ്ടിക്കാട് , നൗഷാദ് വാണിയമ്പലം,സക്കീർ കുളക്കാട് , മുഹമ്മദലി,
നൗഷാദ് വാണിയമ്പലം തുടങ്ങിവരുടെ നേതൃത്വത്തിലുള്ള ഇൻകാസ് വളണ്ടിയർ ടീം സഹായവുമായി എത്തിയത്. കൂടെ രതീഷിന്റെ നാട്ടുകാരനും അയൽവാസിയുമായ
സാബു ആറ്റിങ്ങലും ചേർന്നു. നാട്ടിലെ രതീഷിന്റെ കുടുംബത്തെയും ബന്ധുക്കളെയും കണ്ടെത്തി വിവരം അറിയിക്കുകയും ചെയ്തു. അതിന് വേണ്ടി ഇൻകാസ് പ്രവർത്തകനും പ്രവാസി കോൺഗ്രസ് ജില്ലാ സെക്രട്ടറിയുമായ സബീർ കോരാണിയുടെ നേതൃത്വത്തിൽ ചെയ്യുകയും ചെയ്‌തു.
രോഗവും ശരീരികമായ അവശത
യുമായി കഴിഞ്ഞിരുന്ന രതീഷിനെ
ഇൻകാസ് പ്രവർത്തകർ ഉടൻ തന്നെ
ദുബായ് റാഷിദ് ഹോസ്പിറ്റലിൽ
പ്രവേശിപ്പിച്ചു. അവിടെ രതീഷിന്
മികച്ച പരിചരണമാണ് ലഭിച്ചത്
തുടർന്ന്, നാട്ടിലേക്ക് പോകുന്നതിനുള്ള ഔട്ട് പാസ്, പാസ്പോർട്ട് പുതുക്കൽ, മറ്റു രേഖകൾ, വിമാന ടിക്കറ്റ് എന്നിവ ഇൻകാസ് നാഷണൽകമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസിന്റെയും സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നുരിന്റെയും നേതൃത്വത്തിൽ, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, പ്രജീഷ് വിളയിൽ എന്നിവർ തരപ്പെടുത്തി നൽകി. അതോടൊപ്പം നാട്ടിൽ രതീഷന്റെ വീട്ടുകാരെ കണ്ടെത്തി വിവരങ്ങൾ
അറിയിച്ചു. ഷാർജ എയർപോർട്ടിൽ രതീഷിനെ
യാത്ര അയക്കാൻ ഇൻകാസ് നാഷണൽകമ്മിറ്റി ജനാൽ സിക്രട്ടറി ബി. എ.നാസർ, വൈസ് പ്രസിഡന്റ്
ഷാജി ശംസുദ്ദീൻ, സ്റ്റേറ്റ് വർക്കിംഗ്
പ്രസിഡന്റ് പവിത്രൻ ബാലൻ , നൗഷാദ് ഉഴവൂർ, ഷംസീർ നാദാപുരം തുടങ്ങിയവർ സന്നിതരായിരുന്നു. വീൽചെയറിലുള്ള രതീഷിന്റെ
യാത്രയിൽ സഹായിയായി ഇൻകാസ് വോളണ്ടിയർ ടീം അംഗം മുസ്തഫ മാറാക്കര
അനുഗമിച്ചു.
-
News3 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
News3 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram1 month ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala1 month ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
You must be logged in to post a comment Login