Connect with us
inner ad

Cinema

യുവനടൻ സുജിത്ത് രാജേന്ദ്രൻ വാഹനാപകടത്തിൽ മരിച്ചു

Avatar

Published

on

യുവനടനും ഗായകനുമായ സുജിത്ത് രാജേന്ദ്രൻ (32) വാഹനാപകടത്തിൽ മരിച്ചു. ആലുവ-പറവൂർ റോഡ് സെറ്റിൽമെന്റ് സ്‌കൂളിന് മുന്നിൽ വെച്ചായിരുന്നു അപകടം. ആലുവ– പറവൂർ റോഡ് സെറ്റിൽമെന്റ് സ്കൂളിനു മുന്നിൽ വച്ച് മാർച്ച് 26നാണ് അപകടമുണ്ടായത്. സംസ്കാരം ഇന്ന് വൈകീട്ട് അഞ്ചിന് തോന്ന്യക്കാവ് ശ്മശാനത്തിൽ നടക്കും.

‘കിനാവള്ളി’ എന്ന ചിത്രത്തിലൂടെയാണ് സുജിത്ത് സിനിമ രംഗത്തേക്ക് ചുവടുവെയ്ക്കുന്നത്. ഈ സിനിമയിൽ ഗാനമാലപിച്ചതും സുജിത്താണ്. സണ്ണി ലിയോണി താരമാകുന്ന മലയാള ചിത്രം രംഗീല, മാരത്തോൺ എന്നീ ചിത്രങ്ങളിലും സുജിത് സാനിധ്യം അറിയിച്ചിട്ടുണ്ട്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Cinema

അഞ്ചുലക്ഷം ക്ഷീരകർഷകർ ചേർന്നു നിർമ്മിച്ച സിനിമ: 78 വർഷങ്ങൾക്കു ശേഷം കാൻ ഫെസ്റ്റിവലിൽ

Published

on

ഡോ.വർഗീസ് കുര്യൻ്റെ നേതൃത്വത്തിൽ നടപ്പിലാക്കിയ ക്ഷീരവിപ്ലവത്തിൻ്റെയും ക്ഷീര സഹകരണസംഘ പ്രസ്ഥാനത്തിൻ്റെയും വിജയവുമായി ബന്ധപ്പെട്ട മനുഷ്യകഥകളും ഗ്രാമങ്ങളിലെ മനുഷ്യജീവിതാനുഭവങ്ങളിലുണ്ടാകുന്ന മാറ്റങ്ങളും ചിത്രീകരിക്കുന്ന ഫീച്ചർ സിനിമയായ ‘ മന്ഥൻ ‘ 2024 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മെയ് 17ന് പ്രദർശിപ്പിക്കും. വിശ്രുത സംവിധായകൻ ശ്യാം ബെനഗൽ സംവിധാനം ചെയ്ത ഈ ചിത്രം 1976 ലാണ് പുറത്തുവന്നത്. സിനിമ നിർമ്മിക്കാനാവശ്യമായ പണം സംഭാവന ചെയ്തത് ഗുജറാത്തിലെ ക്ഷീര കർഷകരായിരുന്നു. ഒരാൾ രണ്ടു രൂപ വീതമാണ് സംഭാവന ചെയ്തത്.അഞ്ചുലക്ഷം ക്ഷീരകർഷകർ ചേർന്ന് ക്രൗഡ് ഫണ്ടിങ്ങിലൂടെ സമാഹരിച്ച 10 ലക്ഷം രൂപ കൊണ്ടാണ് സിനിമ നിർമ്മിക്കപ്പെട്ടത്. റിലീസായ സമയത്ത് “മന്ഥൻ” എന്ന ചിത്രത്തിന് കാര്യമായ പബ്ലിസിറ്റിയൊന്നും ഉണ്ടായിരുന്നില്ലെങ്കിലും ചിത്രം നിർമ്മിക്കാൻ സംഭാവന ചെയ്ത അഞ്ച് ലക്ഷം വരുന്ന ഗുജറാത്ത് കർഷകർ, വിവിധ ഭാഗങ്ങളിൽ സിനിമ കാണാൻ വൻതോതിൽ തടിച്ചുകൂടി അതിൻ്റെ “യഥാർത്ഥ പ്രേക്ഷകർ” ആയപ്പോൾ ചിത്രം അക്കാലത്ത് അതിൻ്റേതായ ചലനം സൃഷ്ടിച്ചു. അക്കാലത്ത് നിരവധി അവാർഡുകളും ചിത്രത്തിന് ലഭിക്കുകയുണ്ടായി.ഗ്രാമാന്തരങ്ങൾതോറും സഞ്ചരിച്ച് ധവളവിപ്ലവക്കേക്കുറിച്ച് വിശദീകരിക്കാനുള്ള പ്രധാന ആയുധമായി ചിത്രം മാറുകയും ചെയ്തു. ഇന്ത്യയിലുടെനീളം സഹകരണസംഘങ്ങൾ തങ്ങളുടെ അംഗങ്ങൾക്കു മുമ്പിൽ സിനിമ പ്രദർശിപ്പിക്കുകയും ചെയ്തു.
സ്മിതാ പാട്ടീൽ, നസീറുദ്ദീൻ ഷാ, ഗിരീഷ് കർണാഡ് തുടങ്ങിയവർ അഭിനയിച്ച “മന്ഥൻ” സിനിമയുടെ പുനഃസ്ഥാപിച്ച പതിപ്പാണ് മെയ് 17 ന് കാൻസ് ഫിലിം ഫെസ്റ്റിവലിൻ്റെ ക്ലാസിക് സെഗ്‌മെൻ്റിൽ പ്രദർശിപ്പിക്കുന്നത്. ഫിലിം ഹെറിറ്റേജ് ഫൗണ്ടേഷനാണ് ചിത്രത്തിൻ്റെ പുതുക്കിയ പ്രിൻ്റ് തയ്യാറാക്കിയത്.

Continue Reading

Cinema

‘ പെയ്തില്ല നിലാവുപോല്‍ ‘ : ഗസലിന്റെ മാധുര്യവുമായി ‘ഇന്നലെ’ ഗാനം ശ്രദ്ധേയമാകുന്നു

Published

on

കോഴിക്കോട്: പെയ്തില്ല നിലാവുപോല്‍.. പ്രണയത്തിന്റെ നീറ്റലുകള്‍ ഉള്ളില്‍ നിറയ്ക്കുന്ന വരികള്‍. ബാവുല്‍ സംഗീതത്തിന്റെ ഛായയുള്ള, ഗസലിന്റെ മാധുര്യമുള്ള ‘ ഇന്നലെ’ എന്ന ഗാനം ശ്രദ്ധേയമാവുകയാണ്. സീറോ ബജറ്റില്‍ നിര്‍മിച്ച ഇന്നലെ പൂര്‍ണമായും ആന്‍ഡ്രോയ്ഡ് ഫോണിലാണ് ചിത്രീകരിച്ചതെന്ന പ്രത്യേകത കൂടിയുണ്ട്. പാട്ടിന്റെ അണിയറയിലും അരങ്ങിലും ചില കൗതുകങ്ങള്‍ കൂടിയുണ്ട്. സപ്ലൈക്കോ ജീവനക്കാരന്‍ നായകനായ പാട്ടിന് സംഗീത സംവിധാനം നിര്‍വഹിച്ചത് ഒരു പോലീസുകാരനാണ്.


മിസ്റ്റിക് ഫാക്ടറിയുടെ ബാനറില്‍ പുറത്തിറങ്ങിയ ഇന്നലെയുടെ നായകന്‍ സപ്ലൈക്കോയിലെ ജീവനക്കാരനായ ബിജു. ടി. ദേവേന്ദ്രനാണ്. കോഴിക്കോട് ലിങ്ക് റോഡില്‍ സപ്ലൈകോയുടെ നെല്ല് സംഭരണ വിഭാഗത്തില്‍ അസിസ്‌റന്റ് സെയ്ല്‍സ്മാനാണ് ബാലുശ്ശേരി തലയാട് തയ്യുള്ളതില്‍ ബിജു.ഭാര്യ പി.പി. ദിവ്യ കസബ പോലീസ് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫീസറാണ്. മകള്‍ നിരഞ്ജന പത്താക്ലാസ് പരീക്ഷയില്‍ 9 എ പ്ലസ് നേടിയ അതേ ദിവസമാണ് പാട്ട് പുറത്തിറങ്ങിയത്. പാട്ടിന് ഈണം ചിട്ടപ്പെടുത്തിയ പ്രശാന്ത് മല്‍ഹാല്‍ കോഴിക്കോട് സിറ്റി പൊലീസിലെ സ്‌ക്വാഡ് അംഗമാണ്. അന്വേഷണ മികവിന് മുഖ്യമന്ത്രിയുടെ മെഡല്‍ ജേതാവാണ്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

പാട്ടു പാടിയ ഗായകന്‍ സൂര്യശ്യാം ഗോപാല്‍ വര്‍ഷങ്ങള്‍ക്കു ശേഷം സിനിമയിലെ മധു പകരൂ, കണ്ണൂര്‍ സ്‌ക്വാഡിലെ മൃദുഭാവേ ദൃഡ കൃത്യേ തുടങ്ങിയ പാട്ടുകളില്‍ കോറസ് പാടിയിട്ടുണ്ട്. ധാര്‍വാഡ് സ്വദേശിയായ ഹിന്ദുസ്ഥാനി ഗായകന്‍ കുമാര്‍ മര്‍ദൂറിന്റെ ശിഷ്യനാണ്. പേരാമ്പ്ര സ്വദേശിയായ അനാമിക ചന്ദ്രനാണ് ഇന്നലെയിലെ നായിക. രണ്ടു വര്‍ഷം സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ നൃത്ത ഇനങ്ങളില്‍ ജേതാവായിരുന്നു. പ്രണയവും വിരഹവും ഉള്ളില്‍ തൊടുന്ന വരികള്‍ എഴുതിയത് ചിത്രകാരനും മാധ്യമപ്രവര്‍ത്തകനുമായ മിത്രന്‍ വിശ്വനാഥനാണ്.

‘ഓള് എന്ന പാട്ടിന് മികച്ച സംവിധായകനുള്ള മലയാള ചലച്ചിത്ര കൂട്ടായ്മയുടെ ജയന്‍ സ്മാരക പുരസ്‌കാരം നേടിയിട്ടുണ്ട്. ഇദയം എന്ന പാട്ടിന്റെ ഗാനരചനയ്ക്ക് യുഎഇയിലെ മെഹ്ഫില്‍ രാജ്യാന്തര മ്യൂസിക് ഫെസ്റ്റില്‍ പുരസ്‌കാരവും നേടിയിട്ടുണ്ട്. 2005 മുതല്‍ 2008 വരെ കാലിക്കറ്റ് സര്‍വകശാലാ കലോത്സവത്തില്‍ ചിത്ര പ്രതിഭയായിരുന്നു. ദേശീയ അന്തര്‍ സര്‍വകലാശാലാ കലോത്സവത്തില്‍ പെയ്ന്റിങ് വിഭാഗത്തില്‍ വ്യക്തിഗത ചാംപ്യനുമായിരുന്നു.
തിരൂര്‍ സ്വദേശിയായ എ.കെ. മെഹറൂഫാണ് നിര്‍മാണ നിര്‍വഹണം.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Cinema

സംവിധായകനും ഛായാഗ്രഹനുമായ സംഗീത് ശിവൻ അന്തരിച്ചു

Published

on

മുംബൈ: പ്രശസ്ത സംവിധായകനും ഛായഗ്രാഹനുമായ സംഗീത് ശിവന്‍ അന്തരിച്ചു. യോദ്ധ അടക്കം മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനാണ് സംഗീത് ശിവന്‍. പ്രമുഖ സ്റ്റില്‍ ഫോട്ടോഗ്രാഫറും ഛായഗ്രാഹകനുമായ ശിവന്‍റെ മകനായി 1959 ലാണ് സംഗീത് ശിവന്‍ ജനിച്ചത്. എംജി കോളേജ്, മാർ ഇവാനിയോസ് കോളേജിലുകളുമായി പ്രീഡിഗ്രിയും ബി.കോം ബിരുദവും കരസ്ഥമാക്കിയ ശേഷം പിതാവിനൊപ്പം ഡോക്യുമെന്‍ററികളിലും മറ്റും ഭാഗമായാണ് ഇദ്ദേഹം സിനിമ രംഗത്തേക്ക് കടന്നുവന്നത്. 1990 ല്‍ ഇറങ്ങിയ വ്യൂഹം എന്ന ചിത്രമായിരുന്നു സംഗീത് ശിവന്‍റെ ആദ്യ സംവിധാന സംരംഭം. രഘുവരനേയും സുകുമാരനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി ഒരുക്കിയ പൊലീസ് ക്രൈം സ്റ്റോറിയായിരുന്നു ഇത്. വ്യത്യസ്തമായ മേയ്ക്കിംഗിലും കഥപറച്ചിലിനാലും ചിത്രം ശ്രദ്ധിക്കപ്പെട്ടു.

പിന്നീട് മോഹൻ ലാലിനെ നായകനാക്കി യോദ്ധ ഒരുക്കി സംഗീത്. മലയാളത്തിലെ ക്ലാസിക് ചിത്രങ്ങളില്‍ ഒന്നായി ഇന്നും കരുതപ്പെടുന്ന ചിത്രമാണ് യോദ്ധ. പിന്നീട് ഡാഡി, ഗാന്ധർവ്വം, നിർണ്ണയം തുടങ്ങി ആറോളം ചിത്രങ്ങളാണ് സംഗീത് ശിവൻ മലയാളത്തിൽ ഒരുക്കിയത്. ഇഡിയറ്റ്സ് എന്നൊരു ചിത്രം നിർമ്മിക്കുകയും ചെയ്തു.സണ്ണി ഡിയോളിനെ നായകനാക്കിയ സോർ എന്ന ചിത്രത്തിലൂടെയാണ് സംഗീത് ബോളിവുഡില്‍ അരങ്ങേറ്റം കുറിച്ചത്. ബോളിവുഡില്‍ എട്ടോളം ചിത്രങ്ങൾ സംഗീത് ശിവന്‍ ഒരുക്കിയിട്ടുണ്ട്. യോദ്ധയിലൂടെ എ ആർ റഹ്മാനെ മലയാളത്തിലെത്തിച്ചതും സംഗീത് ശിവനാണ്. ഭാര്യ – ജയശ്രീ മക്കള്‍ – സജന, ശന്താനു.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured