Connect with us
,KIJU

Featured

ക്വിറ്റ് ഇന്ത്യ: സമരാവർത്തനങ്ങൾ അനിവാര്യം; യൂത്ത്കോൺഗ്രസ്‌ സ്ഥാപക ദിനം ഇന്ന്

Avatar

Published

on

ഷാഫി പറമ്പില്‍ എംഎല്‍എ (യൂത്ത്കോൺഗ്രസ്‌ സംസ്ഥാന പ്രസിഡന്റ്‌)

ക്വിറ്റ് ഇന്ത്യാ സമരം ഇന്ത്യയുടെ സ്വാതന്ത്ര്യ ചരിത്രത്തിലെ സുപ്രധാന ഏടായിരുന്നു. രാഷ്ട്രത്തിന്റെ സ്വാതന്ത്ര്യ ലബ്ധിയിലേക്കുള്ള പ്രധാനപ്പെട്ട മുന്നേറ്റം കൂടിയായി ക്വിറ്റ് ഇന്ത്യാ സമരത്തെ നോക്കിക്കാണാം. ഗാന്ധിജിയായിരുന്നു ഈ ഐതിഹാസിക സമരത്തിന്റെ നായകൻ. അഹിംസാത്മക നിസ്സഹകരണത്തിന്റെ പാത പിന്തുടരാൻ ഗാന്ധിജി എല്ലാവരോടും ആവശ്യപ്പെട്ടു. ബ്രിട്ടിഷുകാരുടെ ഉത്തരവുകളെ തള്ളിക്കളയുവാനും ഒരു സ്വതന്ത്രരാജ്യത്തെപ്പോലെ നിലകൊള്ളുവനും അദ്ദേഹം ആഹ്വാനം നൽകി. ‘ബ്രിട്ടിഷുകാർ ഇന്ത്യ വിട്ടുപോകുക’യെന്ന് ഉച്ചത്തിൽ അദ്ദേഹം പറഞ്ഞു. ‘പോരാടുക അല്ലെങ്കിൽ മരണം വരിക്കുക’ എന്ന ഗാന്ധിജിയുടെ വാക്കുകളുടെ കരുത്തിലാണ് ക്വിറ്റ് ഇന്ത്യാ പ്രക്ഷോഭം ശ്രദ്ധയാർജിച്ചത്. പൂർണ സ്വാതന്ത്രൃത്തിൽ കുറഞ്ഞ ഒന്നുകൊണ്ടും താൻ തൃപ്‌തനാവില്ലെന്ന് ഗാന്ധിജി കോൺഗ്രസ് സമ്മേളനത്തിൽ നിലപാടെടുത്തു. ‘നമ്മൾ ഒന്നുകിൽ ഇന്ത്യയെ സ്വതന്ത്രയാക്കും. അല്ലെങ്കിൽ ആ ശ്രമത്തിനിടെ മരിക്കും’ എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. ‘ഇന്ത്യ ഇതാ കാൽച്ചങ്ങലകളും കൈവിലങ്ങുകളും പൊട്ടിച്ചു തീച്ചൂളയിലേക്ക് എറിയാൻ തുടങ്ങുന്നു. ഒന്നുകിൽ ഈ തീച്ചൂളയിൽ നിന്ന് ഒരു സ്വതന്ത്ര ജനത ഉയർന്നുവരും. അല്ലെങ്കിൽ ഈ പരാധീന ജനത ഒരുപിടി ചാരമായി മണ്ണിലടിയും’ എന്നായിരുന്നു നെഹ്‌റുവിന്റെ വാക്കുകൾ. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും സാംസ്‌കാരിക മൂല്യങ്ങള്‍ക്കും ജീവിതം ത്യജിക്കുകയും പോരാട്ടം നടത്തുകയും ചെയ്തവരെ ഫലകങ്ങളില്‍ നിന്നും അടയാളങ്ങളില്‍ നിന്നും അടര്‍ത്തിമാറ്റാനും വിസ്മരിക്കാനും ശ്രമിക്കുന്ന ഭരണകൂടം ഇന്ത്യ ഭരിക്കുമ്പോള്‍ ക്വിറ്റ് ഇന്ത്യാ ദിനത്തിന്റെ സ്മരണ പോലും ഒരു രാഷ്ട്രീയ പോരാട്ടത്തിന്റെ ഭാഗമാണെന്ന് നിസംശയം പറയാവുന്നതാണ്.

Advertisement
inner ad

ക്രിപ്‌സ് ദൗത്യത്തിന്റെ പരാജയത്തിനു ശേഷം ബ്രിട്ടീഷ് ഭരണത്തിനെതിരെയുള്ള തന്റെ മൂന്നാമത്തെ സമരം ആരംഭിക്കാന്‍ ഗാന്ധിജി തീരുമാനിച്ചു. ഈ സമരമാണ് ”ക്വിറ്റ് ഇന്ത്യാ പ്രസ്ഥാനം എന്ന പേരില്‍ അറിയപ്പെട്ടത്. 1942ല്‍ നിന്നും 2021 ലേക്കുള്ള വഴി ദൂരത്തില്‍ തിരുത്തപ്പെട്ടതും വിസ്മരിക്കപ്പെട്ടതുമായ ചരിത്രത്തെ പുനര്‍വായിക്കുമ്പോള്‍ അതിശയയോക്തിയോടെ മാത്രമെ ഒരു ഇന്ത്യന്‍ പൗരന് കാണുവാനാകൂ. 1942 ല്‍ ഒറ്റുകാരായിരുന്നവര്‍ അധികാരത്തിന്റെ ദണ്ഡുപയോഗിച്ച് അന്ന് രക്തം ചിന്തിയവരെ ഇന്ന് രാജ്യദ്രോഹികളായി മുദ്ര കുത്തുന്ന കാഴ്ചകളാണ് നാം കാണുന്നത്.ഞങ്ങളുടെ വിളകള്‍ക്ക് വില ലഭിക്കുന്നില്ല എന്ന് പറയുന്ന കര്‍ഷകനെ, ഇന്ധന വില താങ്ങാനാവുന്നില്ല എന്ന് പറയുന്ന തൊഴിലാളിയെ രാജ്യദ്രോഹിയെന്ന് വിളിച്ചാക്ഷേപിക്കുമ്പോള്‍ കോളോണിയല്‍ ഇന്ത്യയില്‍ ബ്രിട്ടീഷുകാര്‍ വിളിച്ച അതേ വാക്യവും അതേ നിയമവുമാണ് ഇന്ത്യന്‍ ഭരണകൂടം നടപ്പാക്കുന്നത്. ബ്രിട്ടീഷുകാര്‍ ക്രമപ്രകാരവും, സമയോചിതവുമായി ഇന്ത്യ വിടണമെന്ന് ഗാന്ധിജി ആവശ്യപ്പെട്ടു. ഈ ആശയം കോണ്‍ഗ്രസ് അംഗീകരിച്ചു. 1942 ആഗസ്റ്റ് 8 ന് ബോംബെയില്‍ ചേര്‍ന്ന കോണ്‍ഗ്രസ് സമ്മേളനത്തിലാണ് ബ്രിട്ടീഷുകാരോട് ഉടനെ ഇന്ത്യ വിട്ടുപോകാന്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു പ്രമേയം പാസ്സാക്കുന്നത്. ഇന്ത്യാക്കാര്‍ക്ക് അധികാരം കൈമാറി ഇന്ത്യ വിട്ടുപോകാന്‍ ബ്രിട്ടീഷുകാരെ പ്രേരിപ്പിക്കുന്നതിനായി ഗാന്ധിജിയുടെ നേതൃത്വത്തില്‍ ഒരു ജനകീയ സമരം ആരംഭിക്കുമെന്ന് പ്രമേയം വ്യക്തമാക്കി. ഈ പ്രമേയം ‘ക്വിറ്റ് ഇന്ത്യ പ്രമേയം’ എന്ന പേരില്‍ അറിയപ്പെട്ടു. ത്യാഗോജ്ജ്വല പോരാട്ടങ്ങളുടെ ഐതിഹാസിക സമരം അതിന്റെ ഓര്‍മകളും പേറി എണ്‍പത്തിരണ്ടാം വര്‍ഷത്തിലേക്ക് കടക്കുകയാണ്.

സ്വാതന്ത്ര്യ സമര ഓര്‍മകളിരമ്പുന്ന ക്വിറ്റ് ഇന്ത്യ സമര ദിനമാണ് യൂത്ത് കോണ്‍ഗ്രസിന്റെ തുടക്കം. 1960 ല്‍ തുടക്കം കുറിച്ച യൂത്ത് കോണ്‍ഗ്രസ് ആറു പതിറ്റാണ്ടിന്റെ ചെറുപ്പവുമായി ഇപ്പോഴും രാജ്യമൊട്ടുക്കും ജീവസന്ധാരണത്തിനായ് കഷ്ടപ്പെടുന്ന മനുഷ്യര്‍ക്കിടയില്‍ സജീവതയോടെ നിലനില്‍ക്കുന്നു. നാരായണ്‍ ദത്ത് തിവാരി 1969-ല്‍ ഉയര്‍ത്തിയ കൊടി ഇന്ന് രാജ്യത്തുയര്‍ത്തിപ്പിടിക്കുന്നത് ഇന്ന് ബി.വി.ശ്രീനിവാസാണ്. ജീവവായു ലഭിക്കാതെ നിലവിളിച്ച മനുഷ്യര്‍ ആദ്യമോര്‍ത്തതും വിളിച്ചതും ബി.വി.ശ്രീനിവാസിനെയായിരുന്നുവെന്നത് യാദൃശ്ചികതയല്ല. 1942ല്‍ സ്വാതന്ത്ര്യത്തിന്റെ വായുവിനും ആകാശത്തിനുമായ് ആഗ്രഹിച്ചവരും അന്ന് തേടിയ പ്രസ്ഥാനത്തിന്റെ പിന്തുടര്‍ച്ച ബി.വി.ശ്രീനിവാസിലും യൂത്ത് കോണ്‍ഗ്രസിലും കെടാതെ കത്തുന്നുവെന്നതാണ് അതിന്റെ പ്രത്യേകത. മതേതര-ജനാധിപത്യ കാഴ്ചപ്പാടുകളില്‍ ഊന്നിയ രാഷ്ട്രീയവീക്ഷണം ഇന്ത്യയുടെ ആത്മാവിനോട് യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തെ ചേര്‍ത്തു നിര്‍ത്തുന്നു. ബ്രിട്ടീഷുകാര്‍ ഇന്ത്യവിടുക എന്ന മുദ്രാവാക്യം ഇന്ന് ഫാഷിസ്റ്റുകളെ അധികാരത്തില്‍ നിന്നകറ്റുക എന്ന പ്രത്യയ ശാസ്ത്ര വിചാരത്തിലേക്ക് ഇന്ത്യന്‍ ജനങ്ങളെത്തി നില്‍ക്കുമ്പോഴാണ് യൂത്ത് കോണ്‍ഗ്രസടക്കമുള്ള മതേതര ജനാധിപത്യ ചേരിയുടെ പ്രസക്തി വിളിച്ചോതുന്നത്.

Advertisement
inner ad

1942 ജൂലൈ ആറു മുതല്‍ 14 വരെ വാര്‍ധയില്‍ നടന്ന ഇന്ത്യന്‍ നാഷനല്‍ കോണ്‍ഗ്രസിന്റെ പ്രവര്‍ത്തക സമിതി ഇതു സംബന്ധിച്ച് ഒരു പ്രമേയം പാസാക്കിയത്. വൈദേശിക ആധിപത്യം അവസാനിപ്പിക്കണം. ഇതിനു വേണ്ടി മാത്രമല്ല ഇന്ത്യയുടെ രക്ഷയ്ക്കും ലോക നന്മയ്ക്കും വേണ്ടി ബ്രിട്ടീഷുകാര്‍ ഇന്ത്യ വിടണം. ഇന്ത്യയ്ക്കു സ്വാതന്ത്ര്യം നല്‍കാമെന്ന് ബ്രിട്ടന്‍ പ്രഖ്യാപിക്കണം. ഇല്ലെങ്കില്‍ അക്രമ രഹിത ബഹുജനസമരം ആരംഭിക്കുമെന്ന് ഈ പ്രമേയത്തിലൂടെ മുന്നറിയിപ്പു നല്‍കി. ഈ പ്രമേയത്തിന് ശേഷം ഒട്ടേറെ സ്വാതന്ത്ര്യസമരസേനാനികള്‍ വധിക്കപ്പെടുകയും തടവറയിലാകുകയും ചെയ്തു. നിരവധി രക്തസാക്ഷികള്‍ സ്വജീവന്‍ ദാനം ചെയ്ത് നേടിതന്ന സ്വാതന്ത്ര്യമാണ് നമ്മള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്. ക്വിറ്റ് ഇന്ത്യാ സമരത്തിലൂടെ കൈവന്ന സമരജ്വാല പിന്നീട് ഇന്ത്യയുടെ സ്വാതന്ത്ര്യത്തിലേക്ക് വഴി വെയ്ക്കുകയായിരുന്നു. ഒരുകാലത്ത് ഇന്ത്യന്‍ ജനതയെ സ്വാതന്ത്ര്യവും ആത്മാഭിമാനവും നിഷേധിച്ച് സ്വേഛാധിപത്യം നടത്തിയ ബ്രട്ടീഷുകാരെ കെട്ടുകെട്ടിക്കാനാണ് ക്വിറ്റ് ഇന്ത്യ വിളിച്ചതെങ്കില്‍ ഇന്ന് ഇന്ത്യയുടെ ഹൃദയം തന്നെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന വര്‍ഗീയതയ്ക്കും വര്‍ഗീയ ശക്തികള്‍ക്കുമെതിരെയാണ് ക്വിറ്റ് ഇന്ത്യ മുഴക്കേണ്ടതെന്ന ഉത്തമബോധ്യം യൂത്ത് കോണ്‍ഗ്രസിനുണ്ട്. രാജ്യത്തിന്റെ പാരമ്പര്യത്തിനും ഐക്യത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായി മുന്നോട്ടുപോകുന്ന സംഘ്പരിവാര്‍ ഭരണകൂടത്തിനെതിരെ രാജ്യത്തിന്റെ തെരുവീഥികളില്‍ കോണ്‍ഗ്രസ് സന്ധിയില്ലാത്ത സമര പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്.

കോര്‍പ്പറേറ്റ് ശക്തികളും പ്രമുഖ ദേശീയ മാധ്യമങ്ങളും ഭരണകൂടത്തിന്റെ താല്‍പര്യങ്ങള്‍ക്ക് അനുസൃതമായി പ്രവര്‍ത്തിക്കുമ്പോള്‍ രാജ്യത്തിന്റെ വിവിധ കോണുകളില്‍ ബുദ്ധിമുട്ടനുഭവിക്കുന്ന ജനതയെ കൈപിടിച്ച് ഉയര്‍ത്തേണ്ട ഉത്തരവാദിത്വം യൂത്ത് കോണ്‍ഗ്രസ് പ്രസ്ഥാനത്തിനുണ്ട്. അധികാര വര്‍ഗത്തിന്റെ തെറ്റായ നയങ്ങള്‍ക്കെതിരെ സമരങ്ങള്‍ നയിക്കുന്നതിനൊപ്പം ജനങ്ങള്‍ക്കൊപ്പം ചേര്‍ന്നുകൊണ്ട് ജനോപകാരമായ പുതിയ പദ്ധതികള്‍ ആവിഷ്‌കരിക്കുന്നതിനും യൂത്ത് കോണ്‍ഗ്രസ് എപ്പോഴും ശ്രദ്ധ നല്‍കാറുണ്ട്. വിവിധ സംസ്ഥാനങ്ങളില്‍ പ്രളയം ഉണ്ടായപ്പോഴും രാജ്യത്തൊട്ടാകെ കോവിഡ് രൂക്ഷമായ സാഹചര്യത്തിലും സന്നദ്ധ പ്രവര്‍ത്തനരംഗത്ത് യൂത്ത് കോണ്‍ഗ്രസ് സജീവമായിരുന്നു. ഏതു വിഷമഘട്ടത്തിലും ഏതൊരാള്‍ക്കും വിളിപ്പുറത്ത് യൂത്ത് കോണ്‍ഗ്രസ് വോളണ്ടിയര്‍മാര്‍ ഉണ്ടായിരുന്നു. അഖിലേന്ത്യാ കമ്മിറ്റി ഓഫീസ് മുതല്‍ പ്രാദേശിക കമ്മിറ്റി ഓഫീസുകള്‍ വരെ ദുരന്ത മുഖങ്ങളില്‍ കണ്‍ട്രോള്‍ റൂം പോലെ പ്രവര്‍ത്തിച്ചു. രാജ്യത്തിന്റെ ഓക്‌സിജന്‍മാന്‍ എന്ന് അഖിലേന്ത്യാ പ്രസിഡന്റ് ബി.വി.ശ്രീനിവാസിനെ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ചതും വിദേശ എംബസി പോലും സഹായമഭ്യര്‍ത്ഥിച്ചതും ഏറെ അഭിമാനം നല്‍കിയ സന്ദര്‍ഭങ്ങളാണ്.

Advertisement
inner ad

സംസ്ഥാനത്തും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ എണ്ണയിട്ട യന്ത്രം പോലെ യൂത്ത് കോണ്‍ഗ്രസ് സന്നദ്ധ സേവന പ്രവര്‍ത്തനരംഗത്തുണ്ടായിരുന്നു. അതോടൊപ്പം ഈ സാഹചര്യത്തിലും ജനങ്ങളെ കൊള്ളയടിക്കുന്ന കേന്ദ്ര-സംസ്ഥാന ഗവണ്‍മെന്റുകള്‍ക്കെതിരെയുള്ള സമരമുഖങ്ങളിലും ഈ നാട്ടിലെ യുവതയുടെ ശബ്ദമായി യൂത്ത് കോണ്‍ഗ്രസുണ്ടായിരുന്നു. ക്വിറ്റിന്ത്യാ സമരം ഉള്‍പ്പെടെയുള്ള ഐതിഹാസിക സമരങ്ങളുടെ പ്രാധാന്യം ഈ കാലത്ത് ഏറെയാണ്. ഭരണകൂട നെറികേടുകള്‍ക്കെതിരെ ഇനിയും അത്തരം സമരാവര്‍ത്തനങ്ങള്‍ അനിവാര്യമാണ്. ആ അനിവാര്യമായ പോരാട്ടങ്ങളില്‍ മുന്നണി പോരാളികളായി യൂത്ത് കോണ്‍ഗ്രസ് മുന്നിലുണ്ടാകും.

Advertisement
inner ad

Delhi

രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി; സത്യപ്രതിജ്ഞ മറ്റന്നാൾ

Published

on

ന്യൂഡൽഹി: രേവന്ത് റെഡ്ഡി തെലങ്കാന മുഖ്യമന്ത്രി. സത്യപ്രതിജ്ഞ മറ്റന്നാളെന്ന് എഐസിസി ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ അറയിച്ചു. ഉപമുഖ്യമന്ത്രിമാർ ഉൾപ്പെടെയുള്ള കാര്യങ്ങളിൽ നാളെ തീരുമാനം ഉണ്ടായേക്കും.
കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ
ഖർഗെയുടെ വസതിയിൽ ചേർന്ന
യോഗത്തിലാണ് തീരുമാനം. സംഘടന ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ, രാഹുൽ
ഗാന്ധി, സംസ്ഥാനത്തിന്റെ പ്രത്യേക നിരീക്ഷകൻ ഡി.കെ.ശിവകുമാർ, എഐസിസി നിരീക്ഷകൻ മാണിക് റാവു താക്കറെ എന്നിവർ യോഗത്തിൽ പങ്കെടുത്തു.

Continue Reading

Featured

‘സംഘടന നിർജീവം’; പഠിപ്പ് മുടക്ക് തന്ത്രവുമായി എസ്എഫ്ഐ

Published

on

കൊച്ചി: നിർജീവമായ സംഘടനയെ ഉണർത്തുവാൻ പഠിപ്പുമുടക്ക് തന്ത്രവുമായി എസ്എഫ്ഐ. സംസ്ഥാനത്ത് വിവിധ സർവ്വകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ സമീപകാലത്തൊന്നും ഉണ്ടാകാത്ത തിരിച്ചടിയാണ് എസ്എഫ്ഐക്ക് നേരിടേണ്ടി വന്നത്. വർഷങ്ങളായി എസ്എഫ്ഐ യൂണിയൻ ഭരണം തുടർന്ന് പല ക്യാമ്പസുകളും കടപുഴകി വീണിരുന്നു. ക്യാമ്പസുകളിലെ തെരഞ്ഞെടുപ്പ് ഫലം രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയായി വിലയിരുത്തലുകൾ വന്നതോടെ എസ്എഫ്ഐയുടെ ദുരവസ്ഥ സിപിഎം നേതൃത്വം ഗൗരവത്തിലെടുക്കുകയായിരുന്നു. തുടർച്ചയായി വിവാദങ്ങളിൽ പെട്ടപ്പോഴും എസ്എഫ്ഐക്കെതിരെ സിപിഎം വാളെടുത്തിരുന്നു. അന്ന് സിപിഎം ഇടപെട്ട് എസ്എഫ്ഐ നേതാക്കൾക്ക് പഠന ക്ലാസ് ഉൾപ്പെടെയുള്ളവ ഏർപ്പെടുത്തുകയും ക്യാമ്പുകൾ സംഘടിപ്പിക്കണമെന്ന് നിർദ്ദേശങ്ങൾ നൽകുകയും ചെയ്തിരുന്നു.

വിവാദങ്ങൾ ഉയർന്നപ്പോൾ സിപിഎം നേതൃത്വത്തെ എസ്എഫ്ഐ ബോധിപ്പിച്ചിരുന്നത് അതൊന്നും കോളേജ് യൂണിയൻ തെരഞ്ഞെടുപ്പുകളിൽ ബാധിക്കില്ലെന്ന് ആയിരുന്നു. എന്നാൽ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ എസ്എഫ്ഐക്ക് നേതൃത്വത്തോട് മറുപടി പറയാൻ പോലും കഴിയാതെ വന്നു. മുഖം നഷ്ടപ്പെട്ട സർക്കാരിന്റെ മുഖം മിനുക്കുവാൻ ഒരുഭാഗത്ത് നവ കേരള സദസ്സുമായി മുന്നോട്ടു പോകുമ്പോഴാണ് മറുഭാഗത്ത് എസ്എഫ്ഐ തകർച്ചയിലേക്ക് വീണത്. ക്യാമ്പസുകളിൽ രൂപപ്പെട്ട കെ എസ് യു അനുകൂല സാഹചര്യം സർക്കാരിനെതിരായ വിദ്യാർത്ഥികളുടെ നിലപാടാണെന്നും സിപിഎം തിരിച്ചറിയുന്നുണ്ട്. ഈ ഘട്ടത്തിലാണ് ഏത് വിധേയനെയും ക്യാമ്പസുകൾ പിടിച്ചെടുക്കണമെന്ന ശക്തമായ താക്കീത് സിപിഎം നൽകുന്നത്. ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ സമീപനങ്ങളുമായി സംസ്ഥാന സർക്കാർ മുന്നോട്ട് പോവുകയാണെങ്കിലും അതിലൊന്നും എസ്എഫ്ഐക്ക് മിണ്ടാൻ ആകാത്ത അവസ്ഥയാണ്.

Advertisement
inner ad

വിദ്യാഭ്യാസ മേഖലയിലെ കിതപ്പിനെതിരെയും മൗനം തന്നെയാണ് അവർക്കുള്ളത്. അപ്പോഴാണ് വലിയ കടുപ്പമൊന്നും വേണ്ടെങ്കിലും കേന്ദ്രസർക്കാനെതിരെ സമരം ചെയ്യുവാനുള്ള നിർദ്ദേശം ഉണ്ടാകുന്നത്. ദേശീയതലത്തിൽ ഒട്ടേറെ വിദ്യാർത്ഥി വിരുദ്ധ കേന്ദ്രസർക്കാർ സ്വീകരിച്ചപ്പോഴൊക്കെയും സമരരംഗത്ത് എസ്എഫ്ഐ ഉണ്ടായിരുന്നില്ല. കേരളത്തിൽ പേരിനുമാത്രം നിഷേധങ്ങൾ സംഘടിപ്പിക്കാറാണ് പതിവ്. ഇപ്പോഴിതാ സംഘടനയ്ക്ക് കരുത്ത് കൂട്ടുവാൻ വേണ്ടി ഇന്ന് സംസ്ഥാന വ്യാപകമായി എസ്എഫ്ഐ പഠിപ്പ് മുടക്ക് സമരം നടത്തുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലും അല്ലാതെയും കേന്ദ്രസർക്കാരിനെതിരെ മയത്തിലുള്ള പ്രചാരണങ്ങളാണെന്നത് പഠിപ്പുമുടക്കിന് പിന്നിലെ ദുരുദ്ദേശം വ്യക്തമാക്കുന്നതാണ്.

Advertisement
inner ad
Continue Reading

Alappuzha

‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

Published

on

Advertisement
inner ad

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ്‌ സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ്‌ വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.

Advertisement
inner ad
Continue Reading

Featured