Connect with us
,KIJU

Featured

യൂത്ത്കോൺഗ്രസ്‌ സമ്മേളന നഗരിയിൽ ആവേശം പകർന്ന് രക്തസാക്ഷികളുടെ കുടുംബം

Avatar

Published

on

പടം: ആഷിക്

തൃശൂർ: യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സമ്മേളനത്തിന് ആവേശം പകര്‍ന്ന് ധീരരക്ത സാക്ഷികളായ മട്ടന്നൂരിലെ ഷുഹൈബിന്റേയും പെരിയയിലെ കൃപേഷിന്റേയും ശരത് ലാലിന്റേയും പുന്നയിലെ നൗഷാദിന്റേയും ഉറ്റവരെത്തിയപ്പോള്‍ അത് വൈകാരിക നിമിഷമായി മാറി. സംസ്ഥാന അധ്യക്ഷന്‍ ഷാഫി പറമ്പില്‍ ഷുഹൈബിന്റെ വാപ്പയേയും കൃപേഷിന്റേയും ശരത് ലാലിന്റേയും അച്ഛന്‍മാരെ വേദിയിലേയ്ക്ക് ക്ഷണിച്ചപ്പോള്‍ സദസ്സും വേദിയും ഒന്നടങ്കം എണീറ്റു നിന്നു. സദസ്സില്‍ നിന്നും ഉയര്‍ന്ന മുദ്രാവാക്യങ്ങള്‍ വേദിയിലെ നേതാക്കളും ഏറ്റെടുത്ത് വിളിച്ച വൈകാരിക നിമിഷത്തില്‍ സി.പി.എമ്മിന്റെ കൊലക്കത്തി രാഷ്ട്രീയത്തിന് ഇരയായ ഷുഹൈബിന്റെ വാപ്പ മുഹമ്മദും ശരത് ലാലിന്റെ അച്ഛന്‍ സത്യനാരായണന്‍, കൃപേഷിന്റെ അച്ഛന്‍ കൃഷ്ണനും മക്കളുടെ ആര്‍ത്തിരമ്പുന്ന മക്കളോര്‍മ്മയില്‍ യൂത്ത് കോണ്‍ഗ്രസ് സമ്മേളനവേദിയിലേയ്ക്ക് പ്രവേശിച്ചു. വേദിയിലെ നേതാക്കള്‍ എല്ലാവരും ഹസ്തദാനം നടത്തിയാണ് മൂവരേയും സ്വീകരിച്ചത്.

Advertisement
inner ad

കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് ടി സിദ്ധിഖ് സദസ്സിനെ അഭിംസബോധന ചെയ്യവേയാണ് എസ്.ഡി.പി.ഐ പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട പുന്നയുടെ പ്രിയങ്കരനായ നൗഷാദിന്റെ മകളും മകനും വേദിയിലേയ്ക്ക് കടന്നുവന്നത്. പ്രസംഗത്തിന് താത്ക്കാലിക വിരാമമിട്ട സിദ്ധിഖ് തന്നെ നൗഷാദിന്റെ മക്കളെ സദസ്സിന് പരിചയപ്പെടുത്തി. ആര്‍ത്തിരമ്പുന്ന മുദ്രാവാക്യം വിളികളോടെയാണ് രണ്ട് പേരെയും പ്രവര്‍ത്തകര്‍ വേദിയിലേയ്ക്ക് ആനയിച്ചത്. നൗഷാദിന്റെ മകള്‍ കഴിഞ്ഞദിവസം എസ്.എസ്.എല്‍.സി പരീക്ഷാഫലം പുറത്തുവന്നപ്പോള്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയാണ് വിജയിച്ചത്. സി.പി.എമ്മിന്റെ അക്രമരാഷ്ട്രീയത്തെ നടുങ്ങുന്ന വേദനയോടെയാണ് ഷുഹൈബിന്റേയും ശരത്‌ലാലിന്റേയും കൃപേഷിന്റേയും ഉറ്റവര്‍ ഓര്‍ക്കുന്നത്. നീതി ഉറപ്പാക്കേണ്ട തങ്ങള്‍ക്ക് തുണയാകേണ്ട സംസ്ഥാന സര്‍ക്കാര്‍തന്നെ ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് നീതി നിഷേധിക്കുന്നതിനേയും മൂവരും വിമര്‍ശിച്ചു.

Advertisement
inner ad

Featured

മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.

Advertisement
inner ad
Continue Reading

Featured

അന്വേഷണച്ചുമതല ഡിഐജി നിശാന്തിനിക്ക്

Published

on

കൊല്ലം: അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം ഡിഐജി നിശാന്തിനിക്ക്. കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്.

പ്രതികളുടെ സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നെന്ന് പൊലീസിന് സംശയം. കുട്ടിയെ തട്ടിക്കൊണ്ടുപോയ സമയത്ത് മയക്കാൻ മരുന്ന് നൽകിയെന്നും സംശയമുണ്ട്. കുട്ടിയുടെ മൂത്രവും രക്തവും രാസപരിശോധനക്ക് അയച്ചു. പ്രതികളെ കണ്ടെത്താൻ 30 സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചെങ്കിലും ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. കുട്ടി ഭയമാകുന്നുവെന്ന് പറഞ്ഞതോടെ കൂടുതൽ ചോദിക്കുന്നത് അവസാനിപ്പിച്ചു. അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. പ്രതികൾക്ക് വേണ്ടി അന്വേഷണം ഊർജിതമാക്കി

Advertisement
inner ad
Continue Reading

chennai

വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരമല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ

Published

on

ചെന്നൈ: ഡിഎംഡികെ നേതാവും നടനുമായ വിജയകാന്തിന്റെ ആരോഗ്യനില തൃപ്തികരം അല്ലെന്ന് മെഡിക്കൽ ബുള്ളറ്റിൻ. ചെന്നൈയിലെ സ്വകാര്യ ആശുപത്രിയിൽ ആണ് അദ്ദേഹം ഇപ്പോഴുള്ളത്. വിജയകാന്തിന് ശ്വാസകോശ ബുദ്ധിമുട്ടികൾ തുടരുകയാണെന്നും രണ്ടഴ്ച കൂടി എങ്കിലും ആശുപത്രിയിൽ തുടരേണ്ടി വരുമെന്നും മെഡിക്കൽ ബുള്ളറ്റിനിൽ വ്യക്തമാക്കുന്നു.
നവംബർ ഇരുപതിനാണ് വിജയകാന്ത് ആശുപത്രിയിൽ ചികിത്സയിൽ ആണെന്ന വിവരം പുറത്തുവരുന്നത്.

Continue Reading

Featured