Connect with us
48 birthday
top banner (1)

Featured

​ഗുസ്തി താരങ്ങൾ അന്താരാഷ്ട്ര മെഡലുകൾ ഇന്ന് ​ഗം​ഗയിലെറിയും, മരണം വരെ ഉപവാസമെന്ന് സാക്ഷി മാലിക്

Avatar

Published

on

ന്യൂഡൽഹി: പത്താം വാർഷികത്തിലേക്കു കടക്കുന്ന നരേന്ദ്ര മോദി സർക്കാരിനു തലവേദനയായി ദേശീയ ​ഗുസ്തിതാരങ്ങളുടെ പ്രതിഷേധം. ഒളിംപിക്സ്, ഏഷ്യൻ ​ഗെയിംസ്, കോമൺവെൽത്ത് ​ഗെയിംസ് മെഡൽ ജേതാക്കൾ വരെ സമരമുഖത്തു സജീവമായിട്ടും കേന്ദ്ര കായിക മന്ത്രി പോലും ചർച്ചയ്ക്കു തയാറാകുന്നില്ല. അതിനിടെ, പുതിയ പാർലമെന്റ് മന്ദിരം ഉദ്ഘാടനം ചെയ്ത ദിവസം വനിതകളടക്കമുള്ള താരങ്ങളെ പെരുവഴിയിൽ വലിച്ചിഴയ്ക്കുക പോലും ചെയ്തു. ലോക കായിക വേദിയിൽ ഇന്ത്യ നാണംകെട്ടു നിൽക്കുമ്പോഴും ​ഗുസ്തി ഫെഡറേഷൻ ചെയർമാൻ ബ്രിജ് ഭൂഷൻ ശരൺസിം​ഗിനെ സംരക്ഷിക്കുകയാണ് കേന്ദ്ര സർക്കാർ. നിരവധി പെൺകുട്ടികളെ ലൈം​ഗികമായി ചൂഷണം ചെയ്തിട്ടും സംഘപരിവാർ സംരക്ഷണമുള്ളതിനാൽ അയാളെ തൊടാൻ പോലും കേന്ദ്ര സർക്കാർ തയാറാകുന്നില്ല.


വിവിധ ദേശീയ അന്തർദേശീയ മത്സരങ്ങളിൽ കഷ്ടപ്പെട്ടു നേടിയ തങ്ങളുടെ മെഡലുകൾ ഗംഗാനദിയിൽ നിമജ്ജനം ചെയ്യുമെന്നും ഇന്ത്യാ ഗേറ്റിൽ അനിശ്ചിതകാല നിരാഹാര സമരം നടത്തുമെന്നും അവർ അറിയിച്ചു. ഡൽഹിയിലെ ജന്തർ മന്തറിലെ സമരവേദിയിൽ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തതിന് പിന്നാലെയാണ് പുതിയ പ്രഖ്യാപനം. ഹരിദ്വാറിൽ പോയി മെഡലുകൾ വൈകുന്നേരം 6 മണിക്ക് ഗംഗ നദിയിൽ നിമജ്ജനം ചെയ്യുമെന്ന് ഗുസ്തി താരം സാക്ഷി മാലിക് ട്വിറ്ററിൽ പറഞ്ഞു. ‘ഈ മെഡലുകൾ ഞങ്ങളുടെ ജീവനാണ്, ഞങ്ങളുടെ ആത്മാവാണ്. ഇന്ന് അവ ഗംഗയിൽ എറിഞ്ഞതിന് ശേഷം ഞങ്ങൾക്ക് ജീവിക്കാൻ ഒരു കാരണവുമില്ല. അതിനാൽ, ഞങ്ങൾ മരണം വരെ ഇന്ത്യാ ഗേറ്റിൽ നിരാഹാര സമരം നടത്തും, താരം പ്രസ്താവനയിൽ വ്യക്തമാക്കി.
ഗുസ്തിക്കാരുടെ പ്രതിഷേധത്തിൽ കേന്ദ്രസർക്കാരിന്റെ നിഷ്‌ക്രിയത്വത്തെ അപലപിച്ച് കോൺഗ്രസിന്റെ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി എന്നിവരുൾപ്പെടെയുള്ള പ്രതിപക്ഷ നേതാക്കൾ രംഗത്തെത്തി. ലൈംഗികാതിക്രമ ആരോപണങ്ങൾ അന്വേഷിക്കാൻ ഈ മാസം ആദ്യം ഡൽഹി പോലീസ് പ്രത്യേക അന്വേഷണ സംഘത്തെ (എസ്‌ഐടി) രൂപീകരിച്ചിരുന്നു. അതിനിടെ, ഗുസ്തി താരങ്ങളുടെ ആരോപണത്തിൽ അന്വേഷണം പൂർത്തിയാകുന്നതുവരെ ഗുസ്തി ഫെഡറേഷന്റെ എല്ലാ പ്രവർത്തനങ്ങളും കായിക മന്ത്രാലയം റദ്ദാക്കി.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി ഉൾപ്പെടെയുള്ള വനിതാ അത്ലറ്റുകളെ ലൈംഗികമായി ചൂഷണം ചെയ്‌തെന്ന് ആരോപിച്ചാണ് ഡബ്ല്യുഎഫ്ഐ തലവൻ ബ്രിജ് ഭൂഷൺ സിങ്ങിനെതിരെ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്, ബജ്രംഗ് പുനിയ എന്നിവരുൾപ്പെടെയുള്ള മുൻനിര ഗുസ്തിക്കാർ പ്രതിഷേധിക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലുൾപ്പെടെ ബ്രിജ് ഭൂഷൺ സിംഗിനെതിരെ രണ്ട് എഫ്‌ഐആറുകളാണ് നിലവിലുള്ളത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

Published

on

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

Continue Reading

Featured

മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

Published

on

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

Published

on

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Featured