Connect with us
,KIJU

Special

കേൾക്കേണ്ടവർ കേൾക്കുമോ, ഡിവിഷൻ ബഞ്ചിന്റെ ഈ വിധി; ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു

Avatar

Published

on

ഡോ ശൂരനാട് രാജശേഖരൻ എഴുതുന്നു

Advertisement
inner ad

”വിറയാർന്ന ഹൃദയത്തോടെയാണ് ഈ വിധിയെഴുതുന്നത്.”
ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പൻ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചിന്റെ ഈ ഒരൊറ്റ പരാമർശം മതി താനൂർ ബോട്ടപകടത്തിന്റെ നിയമലംഘനങ്ങളുടെ ആഴം തിരിച്ചറിയാനാവും.

കോടതി അർത്ഥശങ്കയ്ക്കിടയില്ലാതെ ഒരുകാര്യംകൂടി ഉറപ്പിച്ചുപറഞ്ഞു. അധികാരികൾ വിചാരിച്ചിരുന്നെങ്കിൽ ഈ മഹാദുരന്തം ഒഴിവാക്കാമായിരുന്നു.

Advertisement
inner ad

ആരാണ് അധികാരികൾ ? കേരളം ഭരിക്കുന്ന മുഖ്യമന്ത്രിയും വകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രിയുമടക്കം ദുരന്തനിവാരണ വിഭാഗത്തിലെ താഴെ അറ്റത്തെ ഉദ്യോഗസ്ഥൻവരെ കോടതിയുടെ പരാമർശത്തിൽ പ്രതിക്കൂട്ടിൽ നിൽക്കുന്നു.

പിന്നാലെ കോടതി ചോദിച്ച ചില ചോദ്യങ്ങളും അതിനു കോടതി തന്നെ കണ്ടെത്തിയ നിഗമനങ്ങളും നമ്മുടെ ഭരണ സംവിധാനങ്ങളുടെ കണ്ണു തുറപ്പിക്കേണ്ടതാണ്. അമിതമായി വിനോദ യാത്രികരെ കയറ്റി ഒരു സുരക്ഷാ മാനദണ്ഡവും പാലിക്കാതെ അത്യന്തം അപകടാവസ്ഥയിൽ സ്വകാര്യ ബോട്ട് പൂരപ്പുഴ തൂവൽത്തീരത്ത് സർവീസ് നടത്തുമ്പോൾ അധികൃതർ എവിടെ ആയിരുന്നു എന്നാണു കോടതി ചോദിച്ചത്.

Advertisement
inner ad

എന്തുകൊണ്ടാണ് അവർ കണ്ണടച്ചത്? എന്തുകൊണ്ടാണ് അവർ മൗനത്തലായത്? ഈ അപകടം മറക്കാൻ അനുവദിച്ചു കൂടാ. അതുകൊണ്ടു തന്ന ഈ അപകടം കണ്ടില്ലെന്നു നടിക്കാനുമാവില്ല. നീതിപീഠം വിശദമാക്കി.

2018ലെ മഹാപ്രളയം പോലെ മനുഷ്യ നിർമിതമായ ദുരന്തമാണ് പൂരപ്പുഴയിലും സംഭവിച്ചത്. പരമാവധി 15 പേർക്കു കയറാമായിരുന്ന ബോട്ടിൽ 37 പേർ കയറിയെന്നാണ് ഒടുവിൽ ലഭിക്കുന്ന വിവരം. രണ്ടു ജീവനക്കാരടക്കം 39 പേർ അപകടം നടക്കുമ്പോൾ ബോട്ടിലുണ്ടായിരുന്നു. അവരിൽ 22 പേരാണ് മരിച്ചത്. 15 പേരും കുട്ടികൾ. അടിമുടി നിയമലംഘനങ്ങളാണ് ഈ ദുരന്തത്തിനു പിന്നിലെന്നാണു പുറത്തുവരുന്ന വിവരങ്ങൾ. ബോട്ടിനു മതിയായ ഫിറ്റ്‌നസ് അനുമതി ഉണ്ടായിരുന്നില്ല. ബോട്ട് ഓടിച്ചിരുന്ന ഡ്രൈവർക്ക് അതിനുള്ള ലൈസൻസ് ഇല്ലായിരുന്നു. ബോട്ടിൽ ലൈഫ് ജാക്കറ്റ് അടക്കമുള്ള ജീവൻ രക്ഷാ സംവിധാനങ്ങളുമുണ്ടായിരുന്നില്ല. വൈകുന്നേരം ആറുവരെ മാത്രം സർവീസ് നടത്താൻ അനുവാദമുണ്ടായിരിക്കെ, അതിനു ശേഷവും സവാരി നടത്തി. ഈ സർവീസിനു ശേഷം മറ്റൊരു സർവീസ് കൂടി നടത്താനുള്ള തിരക്കിലാണ് അപകടമുണ്ടായതെന്നും പറയുന്നു. ഇത്രയൊക്കെ നിയമലംഘങ്ങളുണ്ടായിട്ടും ആരും കണ്ടില്ലെന്നു പറയുമ്പോഴാണ് ഹൈക്കോടതി ബെഞ്ചിന്റെ ചോദ്യങ്ങൾക്കു ബലം കിട്ടുന്നത്. ചോദിച്ചതു കോടതി ആകുമ്പോൾ അതിന് ഉത്തരങ്ങളും നിർബന്ധമാണ്.

Advertisement
inner ad

ഇതിനു മുൻപ് തേക്കടിയിലും കുമരകത്തും പുന്നമടയിലും കൊച്ചിയിലും ഭൂതത്താൻ കെട്ടിലുമൊക്കെ സമാനമായ അപകടങ്ങളുണ്ടായിട്ടുണ്ട്. അന്നും അന്വേഷണങ്ങൾ നടന്നു. അപകട കാരണങ്ങളും കണ്ടെത്തി. തുടർനടപടികളും പ്രഖ്യാപിച്ചു. പക്ഷേ, എല്ലാം അവിടം കൊണ്ട് അവസാനിച്ചു. അന്ന് മതിയായ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ താനൂരിലെ ദുരന്തം ആവർത്തിക്കില്ലായിരുന്നു.

താനൂരിൽ മതിയായ സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെയാണ് സ്വകാര്യ ബോട്ടുകൾ ഉല്ലാസ യാത്ര നടത്തുന്നതെന്ന് നാട്ടുകാരായ മത്സ്യത്തൊഴിലാളികൾ പലവട്ടം അധികൃതരെ അറിയിച്ചിരുന്നു. പഴകിപ്പൊളിഞ്ഞ മത്സ്യബന്ധന യാനങ്ങൾ തുരുമ്പ് വിലയ്ക്ക് വാങ്ങി രൂപമാറ്റം വരുത്തിയാണ് ഉല്ലാസ യാത്രയ്ക്ക് ഇറക്കുന്നത്. അതും ഒന്നിനു മുകളിൽ മറ്റൊരു നില കൂടി കെട്ടി ഡബിൾ ഡ്ക് ആക്കിയ ശേഷം. ഇത്തരം ബോട്ടുകൾ ചെറിയ കാറ്റിലും മറ്റു ബോട്ടുകളുണ്ടാക്കുന്ന ഓളക്കുത്തിലും ചരിഞ്ഞു മറിയാനുള്ള സാധ്യത കൂടുതലാണ്. അപകടത്തിൽ പെട്ട ബോട്ടും അത്തരത്തിലൊന്നായിരുന്നു.

Advertisement
inner ad

മലപ്പുറത്ത് ജലാശയ അപകടങ്ങൾ വർധിക്കുന്നക്കുന്ന സാഹചര്യം കഴിഞ്ഞ വർഷം തന്നെ താനൂർ എംഎൽഎ പി. അബ്ദുൽ ഹമീദ് അധികാരികളുടെ മുന്നിൽ ചൂണ്ടിക്കാട്ടിയിരുന്നു. 2022 നവംബർ 26ന് ചേർന്ന ജില്ലാ വികസന സമിതി യോഗത്തിലാണ് അദ്ദേഹം ജലാശയ ദുരന്തങ്ങളെക്കുറിച്ചു മുന്നറിയിപ്പ് നൽകിയത്. തേക്കടി, തട്ടേക്കാട്, കുമരകം ബട്ടപകടങ്ങൾ ഉണ്ടായപ്പോൾ നിയമസഭയിലും ഇതേക്കുറിച്ച് ചർച്ചകൾ നടന്നു. ജലയാനങ്ങളിൽ സുരക്ഷാ സൗകര്യങ്ങൾ സുശക്തമാക്കണമെന്ന് അന്ന് നിർദേശങ്ങളും വന്നു. പക്ഷേ, താനൂരിലടക്കം ഒന്നും യഥാവിധി ഉറപ്പാക്കിയില്ല.

താനൂർ ദുരന്തത്തിനു തൊട്ടു പിന്നാലെ ആലപ്പുഴ പുന്നമടക്കായലിൽ നടത്തിയ ഒരു റാപ്പിഡ് റാൻഡം പരിശോധനയിൽ, സർവീസ് നടത്തുന്ന ഹൗസ് ബോട്ടുകളിൽ പകുതി എണ്ണത്തിനു മതിയായ ലൈസൻസ് പോലുമില്ലെന്നു കണ്ടെത്തി. ഉല്ലാസ യാത്ര നടത്തുന്ന ഏകദേശം 1500ൽപ്പരം ഹൗസ് ബോട്ടുകളിൽ 800 എണ്ണത്തിനു മാത്രമാണ് അംഗീകൃത ലൈസൻസും സുരക്ഷാ സംവിധാനങ്ങളുമുള്ളത്. താനൂരിലും ജീവൻ രക്ഷാസംവിധാനങ്ങളില്ലാതെയാണ് ഉല്ലാസബോട്ടുകൾ യാത്ര നടത്തിയിരുന്നത്. അപകമുണ്ടാക്കിയ ബോട്ടിന് താനൂർ മുനിസിപ്പാലിറ്റിയുടെ അനുമതി ഇല്ലായിരുന്നു. സർവീസ് അനുമതിക്കായി ബോട്ടുടമ നൽകിയ അപേക്ഷ മുനിസിപ്പാലിറ്റിയിൽ പെൻഡിങ്ങിലാണ്. അനുമതിക്കു കാത്തു നിൽക്കാതെ ബോട്ടുകൾ സർവീസ് നടത്തിയതിനു പിന്നിൽ അധികൃതരുടെ ഒത്താശയും മറ്റ് സമ്മർദങ്ങളുമുണ്ട്. ചെറിയ പെരുന്നാൾ ദിവസം കൂടുതൽ ആളുകളെ കയറ്റി സർവീസ് നടത്താൻ ബോട്ട് ജീവനക്കാർ ശ്രമിച്ചിരുന്നു. മത്സ്യത്തൊഴിലാളികൾ ഇടപെട്ട് സർവീസ് തടഞ്ഞതാണ് അന്ന് അപകടം ഒഴിവാക്കിയത്. ഉല്ലാസ ബോട്ടുകളടക്കമുള്ള യാത്രാ ബോട്ടുകൾക്ക് മാരിടൈം ബോർഡ് ആണ് രജിസ്‌ട്രേഷൻ അനുമതി നൽകേണ്ടത്. അതനുസരിച്ച് അവരുടെ സർവേയർ അപകടമുണ്ടാക്കിയ ബോട്ട് പരിശോധിച്ചിരുന്നു. ചില അപാതകൾ കണ്ടെന്നും അതു പരിഹരിക്കാൻ നിർദേശിച്ചു എന്നുമാണ് മാരിടൈം അധികൃതർ ഇപ്പോൾ പറയുന്നത്. മീൻപിടിത്ത ബോട്ട് രൂപമാറ്റം വരുത്തി യാത്രാ ബോട്ടാക്കുന്നതിനുള്ള അനുമതിക്ക് മാരിടൈമിന് അധികാരമുണ്ടോ എന്ന സംശയം ബാക്കി. ഏതായാലും സർവേയർ ചൂണ്ടിക്കാട്ടിയ അപാകതകൾ പോലും പരിഹരിക്കാതെയാണ് ബോട്ടിന് രജിസ്‌ട്രേഷൻ നമ്പർ ലഭിച്ചതെന്നു പിന്നീടു വ്യക്തമായി.

Advertisement
inner ad

ബോട്ടുടമ നാസറും ഡ്രൈവർ ദിനേശനും മാത്രമല്ല ഈ ഭവത്തിനുത്തരവാദികൾ. ഉത്തരവാദപ്പെട്ട സർക്കാർ പ്രതിനിധികളും പ്രതിസ്ഥാനത്തുണ്ട്. അവരെയെല്ലാം നോക്കിയാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രനും ജസ്റ്റിസ് ശോഭ അന്നമ്മ ഈപ്പനും ചേർന്ന ഡിവിഷൻ ബെഞ്ച് സ്വമേധയാ കേസ് എടുത്തിരിക്കുന്നത്. സർക്കാർ നൽകുന്ന ഉറപ്പിലാണ് യാത്രക്കാർ ബോട്ടിൽ കയറുന്നത്. അതുകൊണ്ടു തന്നെ അവരുടെ സുരക്ഷ ഉറപ്പാക്കാൻ സർക്കാരിനാണു പ്രധാന ഉത്തരവാദിത്വമെന്നു കോടതി പറയുന്നു. അതിൽ ആർക്കൊക്കെ വീഴ്ച പറ്റിയെന്നാണ് ആദ്യം പരിശോധിക്കേണ്ടത്. പ്രതികൾക്കൊപ്പം അവരിൽ നിന്നു കൂടി നഷ്ടപരിഹാരം ഈടാക്കണം. നിയമങ്ങളുണ്ടായാൽ മാത്രം പോരാ, നിയമങ്ങൾ പരിപാലിക്കപ്പെടുന്നതാണ് പ്രധാനം. അതിൽ വീഴ്ച വരുത്തുന്നവർക്കൊപ്പം വിട്ടുവീഴ്ച്ക്ക് അവസരം നൽകിയവരും ശിക്ഷിക്കപ്പെടണം. എങ്കിൽ മാത്രമേ ഇരകൾക്ക് നീതി ലഭിക്കൂ, ഇത്തരം ദുരന്തങ്ങൾ കുറച്ചെങ്കിലും ഒഴിവാക്കാനാകൂ.

Advertisement
inner ad

Kerala

ഉന്നത വിദ്യാഭ്യാസമന്ത്രി ഉടനടി രാജിവയ്ക്കണമെന്ന് കെ സുധാകരന്‍ എംപി

Published

on

കണ്ണൂര്‍ വൈസ് ചാന്‍സലര്‍ നിയമനത്തില്‍ നഗ്നമായ നിയമലംഘനവും വ്യക്തമായ കൈകടത്തലും നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി ഒരു നിമിഷംപോലും വൈകാതെ രാജിവയ്ക്കണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. അവിഹിത നിയമനത്തിന് ചുക്കാന്‍പിടിച്ച മുഖ്യമന്ത്രിക്ക് സ്ഥാനത്തു തുടരാന്‍ ധാര്‍മികാവകാശം ഇല്ല. മുഖ്യമന്ത്രിയുടെ ആവശ്യത്തിനു കീഴടങ്ങിയ ഗവര്‍ണറും ഗുരുതരമായ വീഴ്ച വരുത്തി.
ഡിവൈഎഫ്‌ഐ നേതാക്കള്‍ക്കും കുടുംബങ്ങള്‍ക്കുമായി സര്‍വകലാശാലാ നിയമനങ്ങള്‍ രാഷ്ട്രീയവത്കരിച്ചതിനു കിട്ടിയ കനത്ത തിരിച്ചടിയാണിത്. തന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഭാര്യയ്ക്ക് അവിഹിതമായ നിയമനം നല്കാന്‍ വേണ്ടിയാണ് മുഖ്യമന്ത്രി തറക്കളി കളിച്ചത്. പ്രോവൈസ് ചാന്‍സലര്‍ എന്ന നിലയ്ക്ക് ഉന്നത വിദ്യാഭ്യാസമന്ത്രി ഇതിനെല്ലാം കൂട്ടുനിന്നു. നേതാവിന്റെ ഭാര്യയ്ക്ക് നിയമനം നല്കിയ കണ്ണൂര്‍ വിസിയെ പുനര്‍നിയമിക്കാന്‍ ഉന്നത വിദ്യാഭ്യാസ മന്ത്രി എല്ലാ ചട്ടങ്ങളും ലംഘിച്ച് ഗവര്‍ണര്‍ക്കു കത്തെഴുതുക വരെ ചെയ്തു. അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശമാണെന്ന് ഒപ്പില്ലാത്ത പേപ്പര്‍ കാട്ടി ഗവര്‍ണറെ തെറ്റിദ്ധരിപ്പിച്ചു.കണ്ണൂര്‍ വിസിയുടെ നിയമനത്തിനെതിരേ ലോകായുക്തയിലും ഹൈക്കോടതിയിലും നല്കിയ ഹര്‍ജികളില്‍ സര്‍ക്കാര്‍ അനുകൂല വിധിയുണ്ടായത് യാദൃശ്ചികമല്ല. ഈ കേസ് പരിഗണിച്ച ഹൈക്കോടതി ജഡ്ജിയെ പിണറായി സര്‍ക്കാര്‍ മനുഷ്യാവകാശ കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ച് പ്രത്യുപകാരം ചെയ്തു. സര്‍വകലാശാലകളില്‍ മഞ്ഞുമല പോലെ നടക്കുന്ന അനധികൃത ഇടപാടുകളുടെ ഒരറ്റമാണ് ഇപ്പോള്‍ പുറത്തുവന്നത്. സര്‍വകലാശാലകളില്‍ രാഷ്ട്രീയ നിയമനങ്ങള്‍ നടത്തിയതിന് ഇനിയും തുടര്‍ച്ചയായ തിരിച്ചടികളാണ് പിണറായി സര്‍ക്കാരിനെ കാത്തിരിക്കുന്നതെന്നും സുധാകരന്‍ പറഞ്ഞു.

Continue Reading

Special

‘കുഞ്ഞുഞ്ഞിൻ്റെ യാത്രകൾ: അതിവേഗം, ബഹുദൂരം’; ഉമ്മൻ ചാണ്ടിയുമായി നടത്തിയ അഭിമുഖം

Published

on

കോവിഡ് മഹാമാരിയിൽ ലോകം നാലു ചുവരുകൾക്കുള്ളിലേക്ക് ചുരുങ്ങിയപ്പോൾ, ആൾക്കൂട്ടത്തിന്റെ നടുവിൽ ജീവിച്ച ഉമ്മൻ ചാണ്ടി ക്ക്‌ അത്തരം സാഹചര്യം ബുദ്ധിമുട്ട് ഉളവാക്കുന്നതായിരുന്നു. കോവിഡ് ഈ ലോകത്തെ ഗ്രസിച്ചപ്പോൾ ഉമ്മൻ ചാണ്ടിയുമായി നടത്തിയ ‘അതിവേഗം – ബഹുദൂരം’ ഉള്ള അദ്ദേഹത്തിന്റെ യാത്രകൾ പ്രതിപാദിക്കുന്ന ഒരു അഭിമുഖം…..
June 20, 2020

തയ്യാറാക്കിയത് : റിജിൻ രാജൻ

Advertisement
inner ad

ചെറുപ്പം മുതൽക്കേ പൊതുപ്രവർത്തനത്തിൽ താല്പര്യമുള്ള വ്യക്തിയായിരുന്നു ഉമ്മൻ ചാണ്ടി. സ്വന്തം പിതാവിൻ്റെ ഉടമസ്ഥതയിലുള്ള സ്കൂളിൽ ചെന്ന് പഠിപ്പ്മുടക്ക് സമരം നടത്തി പൊതു പ്രവർത്തനം ആരംഭിച്ച ഉമ്മൻ ചാണ്ടി, പാവങ്ങളുടെ പടത്തലവനായി ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുകയാണ്. കേരളം കണ്ട ഏറ്റവും ദീനാനുകമ്പയുള്ള നേതാവാണ് ഉമ്മൻ ചാണ്ടി. പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എം.എൽ.എ. ആയി ജൈത്രയാത്ര തുടങ്ങിയിട്ട് അൻപത് വർഷമാകുന്നു.
ഉമ്മൻ ചാണ്ടിയുടെ യാത്രകൾ എന്നും ജനങ്ങൾക്ക് വേണ്ടിയുള്ളതാണ്. ഒരു പൊതുപ്രവർത്തകനായി അദ്ദേഹം നടത്തിയ യാത്രകൾ അനുഭവങ്ങളുടെയും അറിവിൻ്റെയും കൂമ്പാരം തന്നെയാണ്. ഒരണ സമരത്തിൻ്റെ ഭാഗമായി സ്വന്തം പിതാവിൻ്റെ സ്കൂളിൽ പോയി കൂട്ടമണിയടിച്ച് കുട്ടികളെ വിട്ടതും തുടർന്ന് കാലിൽ കുപ്പിചില്ല് കൊണ്ടതും ഇന്നും ഉമ്മൻ ചാണ്ടിയുടെ മനസ്സിൽ ഓർമകളായി തങ്ങിനിൽക്കുന്നു. വേദനകളും യാതനകളും നിറഞ്ഞതായിരുന്നു അദ്ദേഹത്തിൻ്റെ പൊതുപ്രവർത്തന ജീവിതം. എസ്.ബി. കോളേജിൽ പഠിക്കുമ്പോൾ ബസ് സമരത്തെ തുടർന്ന് സൈക്കളിൽ പുതുപ്പള്ളിയിൽ നിന്ന് ചങ്ങനാശ്ശേരി വരെ പോവുകയും തുടർന്ന് കളക്ടർ വിളിച്ച യോഗത്തിൽ പങ്കെടുക്കാൻ അതേ വേഗതയിൽ കോട്ടയത്തേക്ക് സൈക്കിൾ ചവിട്ടുകയും ചെയ്ത അനുഭവങ്ങൾ. കോളേജിലെ യൂണിയൻ തെരഞ്ഞെടുപ്പിൽ മത്സരിച്ച് വിജയിച്ച ശേഷം മറ്റു വിദ്യാർത്ഥികൾ റിക്ഷാ വണ്ടിയിൽ ആനയിച്ച് ലേഡീസ് ഹോസ്റ്റലിൽ കൊണ്ടുപോയ നിമിഷങ്ങൾ. വിജയശ്രീലാളിതനായി എത്തിയ നേതാവിനെ പെൺകുട്ടികൾ ആരാധനയോടെ നോക്കി നിന്നു. കെ.എസ്.യു. പ്രവർത്തകനായിരുന്നപ്പോൾ കാസർഗോഡ് ചിറ്റാരിക്കലിൽ യൂണിറ്റ് ഉദ്ഘാടനം ചെയ്യാൻ പോയ ഉമ്മൻ ചാണ്ടിക്ക് അവസാന ബസ് നഷ്ടമാകുകയും തുടർന്ന് ഭീമനടിയിൽ നിന്ന് കാൽനടയായി വിജിനമായ പ്രദേശത്തുകൂടി ഇരുട്ടിൽ സഞ്ചരിക്കേണ്ടി വന്ന പോലുള്ള അനേകം പ്രതിസന്ധികൾ.

കെ.എസ്.യു., യൂത്ത് കോൺഗ്രസ് അധ്യക്ഷൻ, എം.എൽ.എ., മന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ പദവികൾ വഹിച്ച് കാൽനടയായും, സൈക്കിൾ, ജീപ്പ്, കാർ, ബസ്, ട്രെയിൻ തുടങ്ങി പലവിധ മർഗ്ഗങ്ങളാൽ സഞ്ചരിച്ച് ജനങ്ങളോടൊപ്പം ജീവിക്കുകയാണ് ഉമ്മൻ ചാണ്ടി. പൊതുപ്രവർത്തനം എന്ന വളരെ സങ്കീർണ്ണമായ പന്ഥാവിലൂടെ മുന്നോട്ട് സഞ്ചരിക്കുന്ന ജനപ്രിയ നേതാവ് ഉമ്മൻ ചാണ്ടിയുമായുള്ള പ്രത്യേക അഭിമുഖം.

Advertisement
inner ad
  "കുഞ്ഞുഞ്ഞിൻ്റെ യാത്രകൾ: അതിവേഗം, ബഹുദൂരം"
  1. അൻപത് വർഷമാകുന്നു സാർ എം.എൽ.എ. ആയിട്ട്. ഇത്രയും വർഷം നീണ്ട ഈ പൊതുജീവിതത്തിൽ കുറേ യാത്രകൾ സാർ ചെയ്തിട്ടുണ്ട്. ഉമ്മൻ ചാണ്ടി എന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ യാത്രകളുടെ സംഭാവനയെന്താണ്?

ചെറുപ്പം മുതലേ എനിക്ക് യാത്ര ഇഷ്ടമാണ്. എത്ര ദൂരം സഞ്ചരിച്ചാലും മുഷിയുകയോ മടുക്കുകയോ ഇല്ല. യാത്രയിലൂടെ എനിക്ക് വളരെയേറെ പേരെ ബന്ധപ്പെടുവാനും പലതും പഠിക്കുവാനും സാധിച്ചിട്ടുണ്ട്.

  1. സൈക്കിൾ തൊട്ട് വിമാനത്തിൽ വരെ സാർ യാത്ര ചെയ്തിട്ടുണ്ടല്ലോ. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ ജനങ്ങളെ മനസ്സിലാക്കാൻ പറ്റിയ ഏറ്റവും നല്ല യാത്രാമാർഗം ഏതാണ്?

ട്രെയിൻ യാത്ര പ്രത്യേകിച്ച് സെക്കൻ്റ് ക്ലാസ്സിൽ സഞ്ചരിക്കുമ്പോൾ വളരെ പേരുമായി ബന്ധപ്പെടുവാൻ സാധിക്കും.

  1. സാറിന്റെ അംബാസഡർ കാറിനോടുള്ള പ്രിയം എല്ലാവർക്കും അറിയാവുന്നതാണ്. ദാവോസിൽ വച്ചുണ്ടായ അപകടത്തിനുശേഷം, കാറിൽ യാത്ര ചെയ്ത സാർ തന്നോടൊപ്പമുണ്ടായിരുന്ന ഒരു പ്രവർത്തനോട് പറഞ്ഞ ഫലിതം കേട്ടിട്ടുണ്ട്. കാലേൽ കമ്പിയിട്ടിട്ടുണ്ട്, കുത്തി കൊള്ളാതെ നോക്കണമെന്ന്. പ്രവർത്തകരോടൊപ്പമുള്ള ഇത്തരം തിങ്ങിനിറഞ്ഞ യാത്രകൾ സാറിനെ എങ്ങനെയാണ് സ്വാധീനിച്ചത്?

എനിക്ക് സഹപ്രവർത്തകരും ഒന്നിച്ചുള്ള യാത്ര വളരെ സന്തോഷകരമാണ്. പ്രവർത്തകരിൽ നിന്നും ജനങ്ങളിൽ നിന്നും അകന്നു നില്ക്കുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. ആ സമ്പർക്കത്തിലൂടെ എനിക്ക് വളരെയേറെ അനുഭവ സമ്പത്ത് ഉണ്ടാകുന്നു.

  1. സാർ രമേശ് ചെന്നിത്തലയുടെ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രചരണ വാഹനം ഓടിക്കുന്ന ദൃശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. നേതാവെന്നതിനോടൊപ്പം തന്നെ ഒരു സാധാരണ പ്രവർത്തകനെ പോലെ പ്രവർത്തിക്കാൻ പിന്നിലുള്ള പ്രചോദനം എന്താണ്?

ഡ്രൈവിംഗ് ലൈസൻസ് ഉണ്ട്. പക്ഷേ വണ്ടി ഓടിക്കാറില്ല. തെരഞ്ഞെടുപ്പ് പ്രചരണത്തിൽ പാർലമെൻ്റ് സ്ഥാനാർത്ഥിയോടൊപ്പം പുതുപ്പള്ളി നിയോജകമണ്ഡലത്തിൽ എന്നും ഞാൻ ഉണ്ടാകും.

  1. പൊതുപ്രവർത്തനങ്ങളുടെ ഭാഗമായും ഔദ്യോഗികമായും ഒക്കെ സാർ കേരളത്തിന് പുറത്ത് ഒരുപാട് യാത്ര ചെയ്തിട്ടുണ്ടല്ലോ. ഇതിൽ സാറിന്റെ മനസ്സിൽ തങ്ങി നിൽക്കുന്ന സ്ഥലമേതാണ്?

2006 ജനുവരി 26-ന് മുഖ്യമന്ത്രി ആയിരുന്നപ്പോൾ യൂറോപ്പിലെ ദാവോസിൽ പോയി. അവിടെ മഞ്ഞുകട്ടയിൽ തെന്നി വീണത് എന്നും ഓർക്കുന്ന യാത്ര.

  1. അതുപോലെ, സാർ ഇന്ത്യയെ പ്രതിനിധീകരിച്ചും അല്ലാതെയും അനേകം വിദേശയാത്രകളും നടത്തിയിട്ടുണ്ടല്ലോ. ഒരു Proud Indian feeling തോന്നിയ ഏതെങ്കിലും സന്ദർഭങ്ങൾ ഉണ്ടായിട്ടുണ്ടോ?

ഞാൻ വളരെയേറെ രാജ്യങ്ങളിൽ പോയിട്ടുണ്ട്. അവിടെ ജോലിയെടുക്കുന്നവരെ കുറിച്ച് പ്രത്യേകിച്ച് നമ്മുടെ നേഴ്സ്മാരെക്കുറിച്ച് വിദേശത്തുള്ളവർക്കുള്ള മതിപ്പും അവരുടെ സന്തോഷവും എന്നെ വളരെയേറെ ആകർഷിച്ചിട്ടുണ്ട്.

  1. പൊതുപ്രവർത്തകർക്ക് പൊതുവെ കുടുംബത്തിനോടൊപ്പം ചിലവഴിക്കാൻ സമയം കിട്ടാറില്ലല്ലോ. സാർ ഒരിക്കൽ യാത്ര കഴിഞ്ഞ് വന്നപ്പോഴാണ് ഭാര്യ പ്രസവിച്ച വിവരം അറിഞ്ഞത് എന്ന് കേട്ടിട്ടുണ്ട്. അത് ഒന്ന് വിശദീകരിക്കാമോ?

പൊതു പ്രവർത്തനങ്ങളിലെ തിരക്കിൽ ഒഴിവാക്കപ്പെടുന്നത് സ്വന്തം വ്യക്തിപരമായ കാര്യങ്ങളും കുടുംബവുമായി ബന്ധപ്പെട്ട കാര്യങ്ങളും ആയിരിക്കും. എന്നെ സംബന്ധിച്ചിടത്തോളം വളരെ കുറഞ്ഞ സമയം മാത്രമേ എനിക്ക് സ്വന്തം ആവശ്യങ്ങൾക്ക് വേണ്ടി ഉപയോഗിക്കുവാൻ സാധിച്ചിട്ടുള്ളൂയെന്നത് സ്വാഭാവികമാണ്. പൊതുപ്രവർത്തകർ ജനങ്ങളോടൊപ്പം ജനങ്ങൾക്കു വേണ്ടി സമയം ചെലവഴിക്കേണ്ടിവരും.

  1. കേരളം പല രീതിയിലും ലോകത്തിന് മാതൃകയാണ്. സാർ മുഖ്യമന്ത്രിയായിരിക്കുമ്പോൾ നടത്തിയ ജനസമ്പർക്ക പരിപാടിയിലൂടെയും കേരളം ലോകത്തിന് മാതൃകയായിട്ടുണ്ട്. അതിന് ഐക്യരാഷ്ട്രസഭയുടെ അംഗീകാരവും കിട്ടിയിട്ടുണ്ട്. ഭരണാധികാരികൾ തങ്ങളുടെ കാര്യാലയത്തിൽ ഇരിക്കാതെ ജനങ്ങളുടെ ഇടയിലേക്ക് ഇറങ്ങി ചെന്ന ഒരു സന്ദർഭമായിരുന്നല്ലോ അത്. കേരളത്തിലെ പതിന്നാല് ജില്ലകളിലും സാർ നടത്തിയ യാത്രയായിരുന്നല്ലോ ജനസമ്പർക്ക പരിപാടി. അതിനു മുമ്പും അതിനു ശേഷവും ഉള്ള സാറിന്റെ ചിന്താഗതിയിൽ വന്ന മാറ്റം എന്താണ്?

ജനസമ്പർക്ക പരിപാടി എനിക്ക് വളരെയേറെ സംതൃപ്തി ഉണ്ടാക്കിയിട്ടുണ്ട്. അതോടൊപ്പം ആത്മവിശ്വാസവും. സമൂഹത്തിലെ ഏറ്റവും താഴെ തട്ടിൽ ഉള്ളവരുടെ പ്രശ്നങ്ങൾ പഠിക്കുകയും മനസ്സിലാക്കി പരിഹാരം ഉണ്ടാക്കുകയും ചെയ്യുമ്പോഴാണ് ജനാധിപത്യത്തിൻ്റെ അന്തഃസത്ത ഉയർത്തിപ്പിടിക്കുവാൻ സാധിക്കുന്നത്. ഗവൺമെൻ്റിൻ്റെ ഏതു തീരുമാനവും ഏതു പരിപാടിയും പാവപ്പെട്ടവനെ എങ്ങനെ ബാധിക്കുന്നു എന്നു പരിശോധിക്കണം.

  1. കോവിഡ് – 19 എന്ന മഹാമാരി കാരണം ലോകത്തിൽ മനുഷ്യർ വീട്ടിലടച്ചുപൂട്ടപെട്ട നിലയിലാണ്. സാമൂഹ്യഅകലം പാലിക്കുകയെന്നത് പൊതുപ്രവർത്തകർക്ക് ഒരു വെല്ലുവിളിയാണ്. ഒരു പൊതു പ്രവർത്തകൻ എന്ന നിലയിൽ സാർ ഇതിനെ എങ്ങനെയാണ് നോക്കികാണുന്നത്. ഇത്തരം ഒരു സാഹചര്യത്തിൽ പൊതുപ്രവർത്തകർ എങ്ങനെ ജനങ്ങളുമായി സംവദിക്കണം.

ഇതുപോലെ ഒരു സാഹചര്യം ജീവിതത്തിൽ ആദ്യമാണ്. ഒരിക്കലും പ്രതീക്ഷിക്കാത്ത അവസരം. എല്ലാവരും ഒന്നിച്ച് ചേർന്നു പ്രവർത്തിക്കുന്ന സാഹചര്യമാണ് നമ്മൾ ആഗ്രഹിച്ചത്. ആ മനോഭാവത്തിന് ഒരു മാറ്റം – ശാരീരിക അകലം സ്വയം പാലിക്കുക. മാനസ്സിക ഐക്യം, അതാണ് ഇനി വേണ്ടതും. ഏതു സാഹചര്യവും വെല്ലുവിളിയായി സ്വീകരിക്കണം.

Continue Reading

Special

ഓളപ്പരപ്പില്‍ വിസ്മയക്കാഴ്ചയൊരുക്കി മുഹമ്മദ് ആസിം: വിശ്വസിക്കാനാവാതെ കാഴ്ചക്കാര്‍

Published

on

തിരുവനന്തപുരം: നിശ്ചയദാര്‍ഢ്യത്തിന്റെ കരുത്തില്‍ പരമിതികളെപ്പോലും അമ്പരപ്പിച്ചുകൊണ്ട് മുഹമ്മദ് ആസിം നീന്തിക്കയറയത് നൂറുകണക്കിന് കാണികളുടെ ഹൃയങ്ങളിലേയ്ക്ക്. ഇരുകൈകളുമില്ലാത്ത, ഒരു കാലിന് ഭാഗിക പരിമിതിയുമുള്ള മുഹമ്മദ് ആസിം എന്ന 17 കാരനാണ് അവോക്കി റിസോര്‍ട്ടിലെ നീന്തല്‍ക്കുളത്തില്‍ അവിശ്വസനീയ പ്രകടനം കാഴ്ചവെച്ചത്. ഡിഫറന്റ് ആര്‍ട് സെന്ററും അവോക്കി റിസോര്‍ട്ടും സംയുക്തമായി സംഘടിപ്പിച്ച അണ്‍ബിലീവബിള്‍ പരിപാടിയുടെ ഭാഗമായാണ് കാണികളേവരെയും പ്രചോദനത്തിന്റെ ആവേശത്തിലെത്തിച്ച അതുല്യപ്രകടനം നടന്നത്. മാണിക്യ മലരായ പൂവി എന്ന ഗാനവും ആലപിച്ചുകൊണ്ട് ബാക്ക് സ്ര്‌ടോക്ക് സ്‌റ്റൈലില്‍ നീന്തിയും ഓളപ്പരപ്പില്‍ പലവട്ടം കറങ്ങിത്തിരിഞ്ഞും ആ കൊച്ചുമിടുക്കന്‍ വിസ്മയം തുടര്‍ന്നു.

കാഴ്ചക്കാരായി നിന്ന ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികളടക്കമുള്ള കാണികള്‍ ഹൃദയം നിറഞ്ഞ കൈയടിയാണ് ആസിമിന് സമ്മാനിച്ചത്. അനിര്‍വചനീയം, അവിശ്വനീയം എന്നാണ് പരിപാടിക്ക് സാക്ഷ്യം വഹിക്കാനെത്തിയ മുന്‍ ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അഭിപ്രായപ്പെട്ടത്. അസാധ്യമെന്നൊന്നില്ല എന്ന് തെളിയിച്ച പ്രകടനമായിരുന്നു ആസിമിന്‍േത്.. ദൈവം സ്‌നേഹം നിറച്ച കൈയൊപ്പ് ചാര്‍ത്തിയ കുട്ടികളാണ് ഭിന്നശേഷിക്കുട്ടികള്‍. അവരുടെ നിഷ്‌കളങ്കമായ സ്‌നേഹമാണ് ഡഫറന്റ് ആര്‍ട് സെന്റര്‍ നിറയെ എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ ഡിഫറന്റ് ആര്‍ട് സെന്ററിന്റെ ആദരമായി പൊന്നാടയും മെമെന്റോയും ആസിമിന് അദ്ദേഹം നല്‍കി. ഡിഫറന്റ് ആര്‍ട് സെന്റര്‍ എക്‌സിക്യുട്ടീവ് ഡയറക്ടര്‍ ഗോപിനാഥ് മുതുകാട്, അവോക്കി മാനേജിംഗ് ഡയറക്ടര്‍ ഗണേഷ്‌കുമാര്‍, ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡന്റ് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. അവോക്കി റിസോര്‍ട്ടിന്റെ ആദരവും ചടങ്ങില്‍ സമ്മാനിച്ചു. തന്റെ കൂട്ടുകാരായ ഡിഫറന്റ് ആര്‍ട് സെന്ററിലെ ഭിന്നശേഷിക്കുട്ടികള്‍ നല്‍കിയ കൈയടിയും പ്രോത്സാഹനവുമാണ് തനിക്ക് ലഭിച്ച ഏറ്റവും വലിയ സന്തോഷമെന്നും മഹത്വമെന്നും ആസിം മറുപടി പ്രസംഗത്തില്‍ പറഞ്ഞു.

Advertisement
inner ad

തന്റെ സ്വപ്‌നങ്ങള്‍ക്ക് എല്ലാവരും കൂട്ടായുണ്ടാവണമെന്നും ആസിം കൂട്ടിച്ചേര്‍ത്തു. 90 ശതമാനം ശാരീരീക പരിമിതി മറികടന്ന് പെരിയാര്‍പുഴ നീന്തിക്കടന്ന റെക്കോര്‍ഡിട്ട കോഴിക്കോട് വെള്ളിമണ്ണ സ്വദേശിയാണ് മുഹമ്മദ് ആസിം. തന്റെ ഗ്രാമത്തിലെ വെളിമണ്ണ സര്‍ക്കാര്‍ ലോവര്‍ പ്രൈമറി സ്‌കൂളിനെ അപ്പര്‍ പ്രൈമറി ആക്കാനുള്ള നിയമപരമായ പോരാട്ടത്തിലൂടെയാണ് ആസിം ജനശ്രദ്ധ നേടുന്നത്. തന്റെ ശ്രമത്തിലൂടെ അതു സാധ്യമാക്കുകയും 200 കുട്ടികളുണ്ടായിരുന്ന സ്‌കൂളില്‍ ഇപ്പോള്‍ 700 ഓളം കുട്ടികള്‍ പഠിക്കുകയും ചെയ്യുന്നു. ഈ സ്‌കൂള്‍ ഹൈസ്‌ക്കൂളാക്കി അപ്ഗ്രേഡ് ചെയ്യണമെന്ന സന്ദേശവുമായി സ്‌കൂള്‍ മുതല്‍ തിരുവനന്തപുരം സെക്രട്ടറിയേറ്റ് വരെ 52 ദിവസം കൊണ്ട് 450 ല്‍ അധികം കിലോമീറ്ററുകര്‍ വീല്‍ച്ചെയറില്‍ സന്ദര്‍ശിച്ച് ലോക ചരിത്രത്തില്‍ ഇടം പിടിച്ച ഒരു സഹന സമര യാത്രയും ആസിം നടത്തിയിട്ടുണ്ട്.

Advertisement
inner ad
Continue Reading

Featured