Connect with us
48 birthday
top banner (1)

News

സ്റ്റേഡിയം ജയിലാക്കി മാറ്റാന്‍ സമ്മതിക്കില്ല: കേന്ദ്രത്തിന്റെ ആവശ്യം തള്ളി ഡല്‍ഹി സര്‍ക്കാര്‍

Avatar

Published

on

ഡല്‍ഹി: ‘ദില്ലി ചലോ’ മാര്‍ച്ചുമായി കര്‍ഷക സമരം ആരംഭിച്ചിരിക്കെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കുന്ന കര്‍ഷകരെ മാറ്റുന്നതിന് സ്റ്റേഡിയം വിട്ടുനല്‍കാനുള്ള കേന്ദ്ര സര്‍ക്കാറിന്റെ ആവശ്യം തള്ളി ഡല്‍ഹിയിലെ ആം ആദ്മി സര്‍ക്കാര്‍. കര്‍ഷകര്‍ ന്യായമായ അവകാശങ്ങള്‍ക്കായാണ് സമരം ചെയ്യുന്നതെന്നും സ്റ്റേഡിയത്തെ ജയിലാക്കി മാറ്റാന്‍ അനുവദിക്കില്ലെന്നും ഡല്‍ഹി സര്‍ക്കാര്‍ വ്യക്തമാക്കി.

ബവാനയിലെ രാജീവ് ഗാന്ധി സ്റ്റേഡിയമാണ് വിട്ടുനല്‍കാന്‍ കേന്ദ്രം ആവശ്യപ്പെട്ടതെന്ന് ഡല്‍ഹി ഗതാഗത മന്ത്രി കൈലാഷ് ഗെഹ്ലോട്ട് വ്യക്തമാക്കി. കര്‍ഷകരുടെ സമരം ന്യായമാണ്. മാത്രവുമല്ല, സമാധാനപരമായി സമരം ചെയ്യാനുള്ള അവകാശം ഭരണഘടനാപരമാണ്. അതുകൊണ്ടുതന്നെ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നത് അന്യായമാണ് -അദ്ദേഹം പറഞ്ഞു.

Advertisement
inner ad

അതേസമയം, സ്റ്റേഡിയം ജയിലാക്കി മാറ്റാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയ വൃത്തങ്ങള്‍ പറഞ്ഞു. കസ്റ്റഡിയിലെടുക്കുന്ന സമരക്കാരുടെ എണ്ണം കൂടുതലാണെങ്കില്‍ അവരെ മാറ്റാന്‍ വേണ്ടിയുള്ള സ്ഥലമാണ് ആവശ്യപ്പെട്ടതെന്ന് ഇവര്‍ പറയുന്നു.കേന്ദ്ര സര്‍ക്കാര്‍ കര്‍ഷകരെ അറസ്റ്റ് ചെയ്യുന്നതിന് പകരം അവരുമായി ചര്‍ച്ച നടത്തി പ്രശ്‌നങ്ങള്‍ പരിഹരിക്കുകയാണ് വേണ്ടതെന്ന് മന്ത്രി കൈലാഷ് ഗെഹ്ലോട്ട് പറഞ്ഞു. കര്‍ഷകര്‍ രാജ്യത്തിന്റെ അന്നദാതാക്കളാണ്. അവരെ നേരിടുന്നതും അറസ്റ്റ് ചെയ്യുന്നതും മുറിവില്‍ ഉപ്പ് തേക്കുന്നതിന് തുല്യമാണ്. കേന്ദ്ര സര്‍ക്കാറിന്റെ ഈ തീരുമാനത്തിനൊപ്പം ആം ആദ്മി സര്‍ക്കാര്‍ നില്‍ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ഉല്‍പന്നങ്ങള്‍ക്കും താങ്ങുവില നിശ്ചയിക്കുന്ന നിയമം നടപ്പിലാക്കുക, 2013ലെ ഭൂമി ഏറ്റെടുക്കല്‍ നിയമം പുനരാവിഷ്‌കരിക്കുക, കര്‍ഷകര്‍ക്കും കര്‍ഷകത്തൊഴിലാളികള്‍ക്കും പെന്‍ഷന്‍ ഉറപ്പാക്കുക, സ്വതന്ത്ര വ്യാപാര കരാര്‍ റദ്ദാക്കുക തുടങ്ങി വിവിധ ആവശ്യങ്ങളുന്നയിച്ചാണ് ഇന്ന് രാവിലെ ക?ര്‍?ഷ?ക?ര്‍ ‘ദില്ലി ചലോ’ മാര്‍ച്ച് തുടങ്ങിയത്. കര്‍ഷക സംഘടനകളുമായി കേന്ദ്ര സര്‍ക്കാര്‍ ഇന്നലെ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടതോടെയാണ് സമരം തുടങ്ങിയത്. സമരക്കാരെ പഞ്ചാബ്-ഹരിയാന അതിര്‍ത്തിയായ ശംഭുവില്‍ പൊലീസ് നേരിട്ടതിനെ തുടര്‍ന്ന് കൂടുതല്‍ കര്‍ഷകര്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

News

വയനാട്ടിൽ വീണ്ടും കടുവ ആക്രമണം മാലയോര ജില്ലകളോടുള്ള സർക്കാരിൻ്റെ ചിറ്റമ്മ നയത്തിൻ്റെ ഫലം: കെ.എസ്.സി

Published

on

മാനന്തവാടി: വയനാട്ടിൽ വന്യജീവി ആക്രമണത്തിൽ വീണ്ടും ഒരാൾക്ക് കൂടി ജീവൻ നഷ്ടപ്പെട്ടത് വനം വകുപ്പിൻ്റെയും സർക്കാരിൻ്റെയും ക്രൂരമായ അനാസ്ഥയുടെ ഫലമെന്ന് കെ. എസ്. സി സംസ്ഥാന പ്രസിഡൻ്റ് ജോൺസ് ജോർജ് കുന്നപ്പിള്ളി. വനം വകുപ്പ് താൽക്കാലിക വാച്ചറുടെ ഭാര്യ രാധ എന്ന ആദിവാസി സ്ത്രീയാണ് കൊല്ലപ്പെട്ടത്. കഴിഞ്ഞ പത്ത് വർഷത്തിനിടെ വയനാട്ടിൽ മാത്രം എട്ടാമത്തെ ആൾക്കും ജീവൻ നഷ്ടപ്പെട്ടിട്ടും കാര്യക്ഷമമായ ഇടപെടൽ സർക്കാരിൻ്റെ ഭാഗത്ത് നിന്നും ഉണ്ടാകുന്നില്ലെന്നും. കഴിഞ്ഞ ആഴ്ചകളിൽ സംസ്ഥാനത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നും ജനങ്ങൾ ആശങ്ക ഉണ്ണയിച്ച സാഹചര്യം എങ്കിലും കണക്കിൽ എടുത്ത് വനം വകുപ്പ് പ്രതിരോധ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഈ മരണം ഒഴിവാക്കാമായിരുന്നു എന്നിരിക്കെ ഈ അനാസ്ഥക്ക് ഉത്തരവാദിത്വം ഏറ്റെടുക്കാൻ വനം വകുപ്പ് മന്ത്രി തയ്യാറാകണമെന്നും ജോൺസ് ജോർജ് കുന്നപ്പിള്ളിൽ പറഞ്ഞു.

Continue Reading

Featured

ഭക്ഷ്യസുരക്ഷാ ലംഘനം; പതഞ്ജലിയുടെ മുളകുപൊടി പിന്‍വലിക്കാന്‍ നിര്‍ദേശം

Published

on

ന്യൂഡല്‍ഹി: പതഞ്ജലി ഫുഡ്‌സ് ലിമിറ്റഡ് പുറത്തിറക്കിയ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ഭക്ഷ്യസുരക്ഷാ അതോറിറ്റി നിര്‍ദേശിച്ചു.
ഭക്ഷ്യസുരക്ഷാ നിയമപ്രകാരമുള്ള വ്യവസ്ഥകൾ ലംഘിച്ചുവെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് AJD2400012 എന്ന ബാച്ചിലെ മുളകുപൊടി വിപണിയില്‍നിന്ന് പിന്‍വലിക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. എഫ്എസ്എസ്എഐയുടെ നിര്‍ദ്ദേശം വന്നതായി പതഞ്ജലി അധികൃതര്‍ സ്ഥിരീകരിച്ചു. ബാബ രാംദേവ് നേതൃത്വം നല്‍കുന്ന പതഞ്ജലി ആയുര്‍വേദ ഗ്രൂപ്പ് 1986 ലാണ് സ്ഥാപിതമായത്.

Continue Reading

News

എമ്പുരാന്റെ ടീസര്‍ അപ്‌ഡേറ്റ് പുറത്ത് വിട്ട് പ്രിഥ്വിരാജ്

Published

on


മലയാളികള്‍ ആകാംക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ് എമ്പുരാന്‍. ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാന്‍. ടീസറിന്റെ അപ്‌ഡേറ്റ് പുറത്തുവിട്ടിരിക്കുകയാണ് പൃഥ്വിരാജ്. ജനുവരി 26ന് വൈകുന്നേരം 7.7ന് ടീസര്‍ പുറത്തുവിടുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

മോഹന്‍ലാലിന്റെ എമ്പുരാനെ കുറിച്ച് ടൊവിനോ പറഞ്ഞ വാക്കുകള്‍ ചര്‍ച്ചയായിരുന്നു. ”എമ്പുരാനില്‍ ഞാന്‍ മുഖ്യമന്ത്രി ആണല്ലോ. റഷ്യയിലാണല്ലോ ലൂസിഫര്‍ കൊണ്ട് അവസാനിപ്പിച്ചിരിക്കുന്നത്. എത്ര രാജ്യങ്ങളിലാണ് പിന്നെ ചിത്രീകരിച്ചതെന്ന് തനിക്ക് അറിയാം. ഞാന്‍ കുറെ സ്വീക്വന്‍സുകള്‍ കണ്ടു. ഭയങ്കര അടിപൊളിയാണ്. ഞാന്‍ എക്‌സൈറ്റഡാണ്. അത് മൊത്തം സിനിമയായി കാണണം. പറ്റിയാല്‍ അന്നത്തെ പോലെ തന്നെ തനിക്ക് രാജുവേട്ടനും ലാലേട്ടനും ഒക്കെയുള്ള ഒരു തിയറ്ററില്‍ കാണാനായാല്‍ ഗംഭീരമാകു”മെന്നും നടന്‍ ടൊവിനോ അഭിപ്രായപ്പെട്ടു.

Advertisement
inner ad

ലൂസിഫറിന്റെ രണ്ടാം ഭാഗായി എമ്പുരാന്‍ സിനിമ മാര്‍ച്ച് 27ന് റിലീസാകുമ്പോള്‍ പ്രതീക്ഷയിലാണ് താരത്തിന്റെ ആരാധകര്‍. സ്റ്റീഫന്‍ നെടുമ്പള്ളിയെന്ന ഖുറേഷി അബ്രമായി ചിത്രത്തില്‍ മോഹന്‍ലാല്‍ എത്തിയപ്പോള്‍ ആഗോള ബോക്‌സ് ഓഫീസില്‍ 150 കോടി രൂപയില്‍ അധികം ബിസിനസ് നേടി ലൂസിഫര്‍ തിളങ്ങിയിരുന്നു. ലൂസിഫറിലെ സ്റ്റീഫന്‍ നെടുമ്പള്ളിക്കായിരിക്കില്ല രണ്ടാം ഭാഗമായ എമ്പുരാനില്‍ പ്രാധാന്യം എന്ന് റിപ്പോര്‍ട്ടുണ്ട്. ഖുറേഷി അബ്രഹാമിന്റെ പിന്നാലെ സഞ്ചരിക്കുന്ന കഥയായിരിക്കും എമ്പുരാന്റെയെന്നാണ് അപ്‌ഡേറ്റുകളില്‍ നിന്ന് മനസിലാകുന്നത്.

ഖുറേഷി എബ്രമായി ലൂസിഫറിന്റെ അവസാന ഭാഗത്ത് പ്രത്യക്ഷപ്പെട്ട മോഹന്‍ലാലിന്റെ എമ്പുരാന്‍ സ്‌റ്റൈലിഷ് സിനിമ ആയിരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംവിധായകന്‍ പൃഥിരാജും മോഹന്‍ലാല്‍ നായകനാകുന്ന ചിത്രത്തില്‍ നിര്‍ണായക വേഷത്തിലുണ്ടാകുമ്പോള്‍ ഗോവര്‍ദ്ധനായി ഇന്ദ്രജിത്ത്, ജതിന്‍ രാംദാസായി ടൊവിനോ തോമസ് തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളായും ഉണ്ടാകും എന്നാണ് വ്യക്തമായിരിക്കുന്നത്. ഛായാഗ്രാഹണം നിര്‍വഹിക്കുന്നത് സുജിത് വാസുദേവാണ്. മലയാളത്തിനു പുറത്തെയും താരങ്ങള്‍ മോഹന്‍ലാല്‍ ചിത്രത്തില്‍ ഉണ്ടാകും എന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

Advertisement
inner ad
Continue Reading

Featured