Connect with us
,KIJU

Featured

വിശ്വ മഹാകവി ടാഗോർ
തിരസ്കരിക്കപ്പെടുമ്പോൾ

Avatar

Published

on

  • പിൻപോയിന്റ്
    ഡോ. ശൂരനാട് രാജശേഖരൻ

പശ്ചിമ ബംഗാളിലെ ശാന്തിനികേതൻ വിശ്വഭാരതി കേന്ദ്ര സർവകലാശാലയ്ക്ക് യുഎൻ നൽകിയ പൈതൃക പദവിയുടെ ഫലകത്തിൽ നിന്ന് അതിന്റെ സ്ഥാപകൻ രവീന്ദ്ര നാഥ ടാഗോറിന്റെ പേര് ഒഴിവാക്കിയ നടപടി ലോകത്തിനു മുന്നിൽ ഇന്ത്യയെ നാണം കെ‌ടുത്തിയിരിക്കുന്നു.
ടാഗോറിനു പകരം ഫലകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ ആചാര്യ പദവി നൽകി ആലേഖനം ചെയ്ത അഭിനവ ഫാഷിസത്തെ എങ്ങനെ വിശേഷിപ്പിക്കണമെന്ന് അറിയില്ല. സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ഗോപാലിന്റെ ഒരു ട്വീറ്റാണ് അതിനുള്ള മറുപടി.


‘എവിടെ മനസ് നിർഭയവും ശിരസ് സമുന്നതവും ആയിരിക്കുന്നുവോ, ആ സ്വാതന്ത്ര്യ സ്വർഗത്തിലേക്ക് ദൈവമേ, എന്റെ രാജ്യം ഉയരേണമേ എന്നാണ് രവീന്ദ്ര നാഥ ടാഗോർ പ്രാർഥിച്ചത്. എന്നാൽ, ഭയത്തിന്റെയും വെറുപ്പിന്റെയും മുഖ്യ പ്രയോക്താവായ നരേന്ദ്ര മോദി ശാന്തിനികേതന്റെ കവാടത്തിൽ ടഗോറിന്റെ പേര് ഒഴിവാക്കി സ്വയം ആചാര്യനായി അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. വഞ്ചനയ്ക്ക് അതിരില്ലാതായിരിക്കുന്നു.’ ഇതാണ് ആ ട്വീറ്റ്.
രവീന്ദ്രനാഥ ടാഗോർ ഒരു രാഷ്‌ട്രീയക്കാരനേ ആയിരുന്നില്ല. അതേ സമയം ലോകം കണ്ട മികച്ച രാഷ്‌ട്ര തന്ത്രജ്ഞരിൽ ഒരാളായിരുന്നു. കോൺഗ്രസിലടക്കം ഒരു പദവിയും വഹിച്ചിട്ടുമില്ല. പക്ഷേ, കോൺഗ്രസ് നയിച്ച സ്വാതന്ത്ര്യ സമരത്തിന്റെ തീച്ചൂളയിൽ ഒരു കർമസാക്ഷിയായി എപ്പോഴും അദ്ദേഹം മുന്നിലുണ്ടായിരുന്നു. മോഹൻദാസ് കരംചന്ദ് ഗാന്ധിയെന്ന സ്വാതന്ത്ര്യ സമരനായകനെ ആദ്യമായി “മഹാത്മാവ്” എന്നു വിളിച്ചത് ടാഗോറാണ്. ഗുരു വിളിച്ച ഈ ചെല്ലപ്പേരിലാണ് ഗാന്ധിജി ഇന്ത്യക്കാരുടെയെല്ലാം മഹാത്മാവായത്. ലോകം മുഴുവൻ ആരാധിക്കുന്ന ഗാന്ധിജിയെപ്പോലും തമസ്കരിക്കാനുള്ള നീക്കത്തിലാണ് ബിജെപി. ഗാന്ധിജിയെ മാത്രമല്ല, ചരിത്ര പുരുഷന്മാരെ മുഴുവൻ ചരിത്രത്തിൽ നിന്നു പടിയിറക്കുന്നു. അതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് രവീന്ദ്ര നാഥ ടാഗോറിന്റെ കാര്യത്തിൽ സംഭവിച്ചത്.


പശ്ചിമ ബംഗാളിലെ ബിർഭൂം ജില്ലയിലെ വിശ്വഭാരതി സർവകലാശാല ഉൾപ്പെട്ട ശാന്തി നികേതൻ കഴിഞ്ഞ മാസം 17ന് ഐക്യരാഷ്‌ട്ര സഭയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടി. തുടർന്ന് രണ്ടു കവാടങ്ങളിലായി സർവകലാശാല അധികൃതർ രണ്ടു ഫലകങ്ങൾ സ്ഥാപിച്ചു. പക്ഷേ, രണ്ടിലും ടാഗോറിന്റെ പേര് ഒഴിവാക്കിയതാണ് വിവാദങ്ങളുടെ അടിസ്ഥാനം. പകരം, സർവകലാശാലയുടെ ചാൻസിലറായ പ്രധാനമന്ത്രി നരേന്ദ്ര മോദി, വൈസ് ചാൻസിലർ ബിദ്യുത് ചക്രബർത്തി എന്നിവരുടെ പേരുകൾ കൊത്തിവച്ചു. കാലാവധി കഴിയാറായ ബിദ്യുത് ചക്രവർത്തിയുടെ കാലാവധി നീട്ടിക്കിട്ടാനുള്ള തന്ത്രമാണ് വിവാദ ഫലകങ്ങൾക്കു പിന്നിലെന്ന ആരോപണവും ഉയർന്നിട്ടുണ്ട്.


ഇന്ത്യയിൽ ഫാഷിസം ഇതുപോലെ പത്തി വിടർത്തിയാടിയ ഒരു അവരസരമില്ല. 1948 ജനുവരി മുപ്പതിന് ഗാന്ധിജിയെ വെടിവച്ചു കൊന്നപ്പോൾ അതു വേണ്ടായിരുന്നു എന്നു പിന്നീടു തിരുത്തിപ്പറഞ്ഞ ആർഎസ്എസ് നേതാക്കൾ പോലുമുണ്ട്. എന്നാൽ, പുതിയ ഇന്ത്യയുടെ പിതാവാണ് നരേന്ദ്ര മോദി എന്ന് മുതിർന്ന ബിജെപി നേതാവ് ദേവേന്ദ്ര ഫട്നാവിസിന്റെ ഭാര്യ അമൃത ഫട്നാവിസ് ഒന്നിലേറെ തവണ ആവർത്തിച്ചു പറഞ്ഞപ്പോൾ അതു തെറ്റാണെന്ന് പറയാൻ ഒരു ബിജെപിക്കാരനും ഇതുവരെ മുന്നോട്ടു വന്നിട്ടില്ല. ഒരിക്കൽ നിഷ്ഠുരമായി കൊലപ്പെടുത്തിയ ഗാന്ധിജിയെ ഫാഷിസം വീണ്ടും വീണ്ടും കൊലപ്പെടുത്തിക്കൊണ്ടേയിരിക്കുന്നു.

ഇന്ത്യ എന്ന രാജ്യം ലോകത്തിനു മുന്നിൽ പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്നത് മൂന്നു മഹദ് വ്യക്തികളുടെ പേരിലാണ്. രാഷ്‌ട്ര പിതാവ് മഹാത്മാ ഗാന്ധി, രാഷ്‌ട്ര ശില്പി പണ്ഡിറ്റ് നെഹ്റു, സാഹിത്യ നൊബേൽ ജേതാവ് രവീന്ദ്ര നാഥ് ടാഗോർ എന്നീ പേരുകളിൽ. മാഞ്ഞു പോയ ഇന്ത്യയിൽ നിന്ന് ഈ ദേശത്തിന്റെ വീരപുത്രന്മാരായ ഗാന്ധിജിയെയും പണ്ഡിറ്റ് നെഹറുവിനെയും രവീന്ദ്ര നാഥ് ടാഗോറിനെയുമൊക്കെ മായിച്ചു കളയാൻ വളരെ എളുപ്പമാണ്. എല്ലാവരും ഭയക്കുന്നതു പോലെ, ഇന്ത്യയെ കാത്തിരിക്കുന്ന പുതിയ ഭരണഘടന കൂടി വരുന്നതോടെ ദാദാ സാഹിബ് അംബേദ്കറും ചരിത്രത്തിൽ നിന്നു മാഞ്ഞുപോകും.


നാനാജാതി മതസ്ഥരും പരസഹസ്രം സംസ്കാരങ്ങളും ആയിരത്തോളം ഭാഷകളുമുള്ള 140 കോടി ജനങ്ങളെ, “ജനഗണ മനയധി നായക ജയഹേ, ഭാരത ഭാഗ്യവിധാത” എന്ന ദേശീയതയുടെ പളുങ്ക് മാലയിൽ കോർത്തിണക്കിയ മഹാഗുരുവിനെയാണ് അദ്ദേഹത്തിന്റെ തന്നെ ആശ്രമകവാടത്തിൽ നിന്ന് മായിച്ചു കളഞ്ഞത്. സാഹിത്യത്തിന്റെ നൊബേൽ യൂറോപ്പിനു പുറത്തേക്കു കൊണ്ടു വന്ന ആദ്യ കവിയാണ് ടാഗോർ. അതിന്റെ പേരിൽ ബ്രിട്ടീഷ് ഭരണകൂടം അദ്ദേഹത്തിനു ‘സർ’ ബഹുമതി നൽകി ആദരിച്ചു. എന്നാൽ, 1919ൽ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ഈ പദവി അദ്ദേഹം ഉപേക്ഷിച്ചു. സർ പദവി തിരികെ നൽകിയ ആദ്യത്തെ ഇന്ത്യക്കാരനാണ് ടാഗോർ.

അറിവ്, ജ്ഞാനം, സത്യം, സൗന്ദര്യം എന്നീ രൂപങ്ങളിൽ നമ്മിലേക്ക് ഇറങ്ങിവന്ന ടാഗോറിനെപ്പോലുള്ള പ്രബുദ്ധനായ ഒരു രാഷ്ട്രതന്ത്രജ്ഞന്റെ പേര് ചരിത്രത്തിൽ നിന്നു മായിക്കുമ്പോൾ, വിദ്യാഭ്യാസത്തെക്കുറിച്ചുള്ള അദ്ദേഹത്തിന്റെ ചിന്തകളെയും അവയുടെ പ്രസക്തിയെയും ഓർക്കുന്നത് നല്ലതാണ്. ടാഗോർ സ്ഥാപിച്ച വിശ്വഭാരതിയും ശാന്തിനികേതനും ഇന്ത്യൻ വിദ്യാഭ്യാസം, ഗ്രാമീണ പുനർനിർമ്മാണം, ബഹുജന വിദ്യാഭ്യാസം, പാൻ-ഏഷ്യൻ, ആഗോള സാംസ്കാരിക വിനിമയം എന്നിവയ്ക്കുള്ള അതുല്യ മാതൃകകളായിരുന്നു.
അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ഏറ്റവും ഉയർന്ന വിദ്യാഭ്യാസം കേവലം വിവരങ്ങൾ നൽകുന്നതിലല്ല, മറിച്ച് നമ്മുടെ ജീവിതത്തെ എല്ലാ അസ്തിത്വങ്ങളോടും യോജിച്ച് നിലനിർത്തുന്നതാണ്. സംഗീതം, സാഹിത്യം, കല, നൃത്തം, നാടകം എന്നിവയോടുള്ള അദ്ദേഹത്തിന്റെ സ്നേഹത്തിലും അഭിനിവേശത്തിലും ഇത് വ്യക്തമാണ്, അദ്ദേഹത്തിന്റെ അഭിപ്രായത്തിൽ, ആത്മാവിനെ സമ്പന്നമാക്കാൻ ഇവ വളരെ അത്യാവശ്യമാണ്.

Advertisement
inner ad


ഗ്രാമീണ ജനതയുടെ ശാക്തീകരണത്തിനും ഗ്രാമങ്ങളുടെ പുനർനിർമ്മാണത്തിനുമുള്ള ഏക മാർഗം വിദ്യാഭ്യാസമാണെന്ന് ടാഗോർ നന്നായി മനസ്സിലാക്കി. സ്വന്തം സാംസ്കാരിക പ്രത്യേകത നിലനിറുത്തിക്കൊണ്ട് വ്യത്യസ്ത സംസ്കാരങ്ങളുടെ ഏറ്റവും മികച്ച വശങ്ങൾ വിലമതിക്കാനുള്ള ഒരു ഉപകരണമായി വിദ്യാഭ്യാസത്തിന്റെ ശക്തി അദ്ദേഹം തിരിച്ചറിഞ്ഞു. വിദ്യാഭ്യാസമില്ലാത്ത ജനങ്ങളിൽ വ്യാപിച്ചുകിടക്കുന്ന ഭൗതികവും സാംസ്കാരികവുമായ ദാരിദ്ര്യത്തെക്കുറിച്ചുള്ള അവബോധമാണ് അദ്ദേഹം ആഴത്തിൽ മനസിലാക്കിയതും പരിഹരിക്കാൻ ശ്രമിച്ചതും. അധഃസ്ഥിതരുടെയും ഗ്രാമീണരുടെയും ഉന്നമനത്തിനായി അദ്ദേഹം വിദ്യാർത്ഥികളെയും അധ്യാപകരെയും സാക്ഷരതാ പരിശീലനത്തിലും സാമൂഹിക പ്രവർത്തനത്തിലും സഹകരണ പദ്ധതികളുടെ പ്രോത്സാഹനത്തിലും ഉൾപ്പെടുത്തി. ഇതിലധികമായി എന്താണ് ഒരു വിദ്യാഭ്യാസ വിചക്ഷണനിൽ നിന്ന് നമുക്ക് ലഭിക്കേണ്ടത്?


ലോകം നമിക്കുന്ന വിശ്വ ഗുരുവിനെയാണ് ഒരു പരമവിശിഷ്ട പൈതൃക അടയാളത്തിൽ നിന്ന് ബോധപൂർവം ഒഴിവാക്കിയത്.. ഇന്ത്യയുടെ ആദ്യത്തെ സാഹിത്യ നൊബേൽ ജേതാവായ വിശ്വമഹാകവി രവീന്ദ്ര നാഥ ടാഗോർ ഉയർത്തിപ്പിടിച്ച മൂല്യങ്ങളുടെ നിരാസമാണത്. അതിൽ അക്ഷന്തവ്യമായ പൈതൃക നിന്ദയുണ്ട്. ചരിത്ര നിഷേധമുണ്ട്. സാംസ്കാരിക ശൂന്യതയുണ്ട്. അതിരുകളില്ലാത്ത മാനവികതയുടെ തിരസ്കാരവും വളരെയധികമുണ്ട്.
എങ്ങനെയാണ് അധികാരം ഇത്രയധികം വികൃതമാകുന്നത്? ഞാനാണു രാജ്യം എന്നു വിളിച്ചു പറഞ്ഞത് ഫ്രാൻസിലെ ലൂയി പതിന്നാലാമൻ രാജാവാണ്. അതും പതിനേഴാം നൂറ്റാണ്ടിന്റെ മധ്യത്തിൽ. ഇത് ഇരുപത്തൊന്നാം നൂറ്റാണ്ടാണ്. ലൂയി പതിന്നാലാമൻ രാജപാരമ്പര്യം അവകാശപ്പെടുന്ന സ്വേച്ഛാധിപതിയായാരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അധികാരത്തിലെത്തിച്ചത് ഈ രാജ്യത്തെ ജനങ്ങളാണ്. അദ്ദേഹത്തിന് ഭരണ സിംഹാസനം നൽകിയ രാജ്യത്തെയും അതിനവസരമൊരുക്കിയ ചരിത്രപുരുഷന്മാരെയും മറന്നും ബോധപൂർവം മായിച്ചും സാർവത്രിക വെറുപ്പിന്റെ മൊത്തവ്യാപാര ശാല തുറന്നുമുള്ള ഈ പോക്ക് വിനാശത്തിലേക്കുള്ള ദുരന്തയാത്രയാണെന്നു മാത്രം ഓർമിപ്പിക്കട്ടെ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

Published

on

Advertisement
inner ad

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ്‌ സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ്‌ വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.

Advertisement
inner ad
Continue Reading

Featured

രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ, അജ്ഞാത സംഘം വെടിവെച്ചു കൊല്ലപ്പെടുത്തി

Published

on

ജയ്പൂർ: രജപുത്ര കർണിസേന അധ്യക്ഷൻ സുഖ്‌ദേവ് സിങ് ഗോഗമേദിയയെ ജയ്പുരിൽ വെടിവച്ചുകൊന്നു. മറ്റ് രണ്ടുപേർക്ക് പരുക്കേറ്റു. അക്രമിസംഘത്തെ തിരിച്ചറിഞ്ഞിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. സുഖ്ദേവ് ഇരുന്ന വീട്ടിലേക്ക് ഇരച്ചു കയറിയ നാലംഗ സംഘം അദ്ദേഹത്തിന് നേരെ വെടിയുതിർക്കുകയായിരുന്നുവെന്ന് രാജസ്ഥാൻ ഡിജിപി വ്യക്തമാക്കി. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തു വന്നിട്ടുണ്ട്. ആക്രമണത്തിൽ സുഖ്ദേവിന്റെ സുരക്ഷാ ഉദ്യോഗസ്ഥനും മറ്റൊരാൾക്കും സാരമായി പരുക്കേറ്റു. ഗുരുതരമായി പരുക്കേറ്റ സുഖ്‌ദേവിനെ ഉടൻ തന്നെ ജയ്പൂരിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.

Continue Reading

Featured

80 വർഷത്തെ ഏറ്റവും വലിയ പ്രളയദുരിതം പേറി ചെന്നൈ

Published

on

ചെന്നൈ: 80 വർഷത്തെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയ ദുരന്തത്തിനാണു തെന്നിന്ത്യൻ മെട്രോപ്പൊളീറ്റൻ ന​ഗരം ചെന്നൈ സാക്ഷ്യം വഹിക്കുന്നത്. നാശ നഷ്ടങ്ങളുടെ കണക്ക് ഊഹിക്കാവുന്നതിലുമപ്പുറം. നഷ്ടം വിലയിരുത്താൻ കേന്ദ്ര സംഘം ചെന്നൈയിലേക്ക്. സഹസ്ര കോടികളുടെ നാശ നഷ്ടങ്ങളാണുണ്ടായത്. ഇതു വരെ അഞ്ചു പേർ മരിച്ചെന്നാണ് കണക്കെങ്കിലും ആയിരങ്ങൾ വഴിയാധാരാമായി. ചെന്നൈ വിമാനത്താവളം ഓപ്പറേഷണൽ ലവലിൽ വന്നിട്ടില്ല. റൺവേ അപ്പാടെ വെളളത്തിലായി. ബേയിൽ പാർക്ക് ചെയ്തിരുന്ന എയർക്രാഫ്റ്റുകളുടെ മുൻ-പിൻ ചക്രങ്ങൾ പൂർണമായി വെള്ളത്തിൽ മുങ്ങി. റെയിൽവേ ​ഗതാ​ഗതവും പൂർണമായി സ്തംഭിച്ചു.
ചരിത്രത്തിലേക്കും വലിയ മഴ ദുരന്തത്തിനാണു ചെന്നൈ മെട്രൊപ്പൊളീറ്റൻ ന​ഗരം സാക്ഷ്യം വഹിക്കുന്നത്. ന​ഗരം പൂർണമായി വെള്ളത്തിൽ മുങ്ങി. പലേടത്തും കെട്ടിടങ്ങളും മതിലുകളും ഇടിഞ്ഞു വീണു. അഞ്ച് പേർക്കു ജീവഹാനി ഉണ്ടായി എന്നാണു വിവരം. രാത്രിയിൽ മണ്ണിടിച്ചിലുണ്ടാകുമെന്ന ആശങ്കയുണ്ട്. ചെന്നൈ വിമാനത്താവളം രാത്രി 11.30 വരെ പൂർണമായി പ്രവർത്തനം നിർത്തി വച്ചു. അന്താരാഷ്ട്ര സർവീസുകളടക്കം റദ്ദാക്കി. വിമാനത്താവളം എപ്പോൾ തുറക്കുമെന്ന് പറയാനാവില്ലെന്ന് അധികൃതർ.
ന​ഗരത്തിലെ വാഹന ​ഗതാ​ഗതം അപ്പാടെ നിശ്ചലമായി. നൂറു കണക്കിനു വാഹനങ്ങൾ പെരുവെള്ളത്തിൽ ഒലിച്ചു പോയി. നിരവധി വീടുകളും തകർന്നു. അതിനിടെ വെലവേലിലിൽ ന്യൂ ജൻ സ്കൂളിനു സമീപം റോഡിലൂടെ ഒഴുകിയെത്തിയ കൂറ്റൻ മുതല റോഡ് മുറിച്ചു കരയിലേക്കു കയറുന്നതിന്റെ വിഡിയോ ചിത്രങ്ങൾ പുറത്തുവന്നത്ജനങ്ങളെ ഭയചകിതരാക്കി. കാറിൽ യാത്ര ചെയ്തവരാണ് മുതലയുടെ വിഡിയോ പകർത്തിയത്. വനമ വകുപ്പ് അധികൃതർ സ്ഥലത്തെത്തി മുതലയെ തെരയുന്നുണ്ട്.
ഇപ്പോഴും ബം​ഗാൾ ഉൾക്കടലിൽ തന്നെയാണ് മിഷോങ് ചുഴലിയുടെ സ്ഥാനം. തെക്കൻ ആന്ധ്രയ്ക്കും ചെന്നൈക്കും ഇടയിൽ കര തൊടുമെന്നാണ് കരുതുന്നത്. മണിക്കൂറിൽ 100 കിലോമീറ്റർ വരെ ശക്തമായ കാറ്റ് വീശുമെന്നും മുന്നറിയിപ്പുണ്ട്. ജനങ്ങളോടു പുറത്തിറങ്ങരുതെന്നാണ് അധികൃതർ നൽകുന്ന മുന്നറിയിപ്പ.

Continue Reading

Featured