Connect with us
,KIJU

Cinema

നടി കനകലതയ്ക്ക് എന്തു പറ്റി? സഹോദരി വെളിപ്പെടുത്തുന്നത് കരളലയിക്കുന്ന കഥ

Avatar

Published

on

കൊല്ലം: നടി കനകലത എവിടെ? അല്ലെങ്കിൽ കനകലതയ്ക്ക് എന്തു പറ്റി? ഈചോദ്യങ്ങൾ കേൾക്കാൻ തുടങ്ങിയിട്ട് കുറച്ചു നാളുകളായി. അവയുടെ ഉത്തരം മാത്രം ആരും തന്നില്ല. ഇപ്പോഴിതാ നടിയെക്കുറിച്ചുള്ള വിവരങ്ങളുമായി സഹോദരി വിജയമ്മ രം​ഗത്തെത്തിയിരിക്കുന്നു.

ഒരു കാലത്ത് ജനപ്രിയ സിനിമകളിലെ നായികയും പ്രതിനായികയുമായി തിളങ്ങിയ ചലച്ചിത്രതാരം കനകലത മറവിയുടെ ലോകത്ത് സ്വന്തം പേരു പോലും മറന്ന് മരിച്ചു ജീവിക്കുന്നു. മലയാളികൾക്ക് ഏറെ സുപരിചിതയായ നടിയാണ് കനകലത. നാടക രംഗത്തിലൂടെ അഭിനയ ലോകത്ത് എത്തിയ കനകലത മൂന്ന് പതിറ്റാണ്ട് നീണ്ട കരിയറിൽ ഏകദേശം 350ലധികം ചിത്രങ്ങളിലും അമ്പതിലധികം സീരിയലുകളിലും അഭിനയിച്ചു. എന്നാൽ കഴിഞ്ഞ കുറച്ചു കാലമായി താരം സിനിമയിൽ നിന്നും സീരിയലിൽ നിന്നും വിട്ടുനിൽക്കുകയാണ്. ഈ വർഷമാദ്യം റിലീസായ പൂക്കാലമാണ് കനകലത അവസാനമായി അഭിനയിച്ച ചിത്രം. ഇപ്പോഴിതാ അതിനു പിന്നിലെ കാരണം വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് കനകലതയുടെ സഹോദരി വിജയമ്മ.

Advertisement
inner ad

പാർക്കിൻസൺസ് രോഗവും ഡിമെൻഷ്യയും ബാധിച്ച് ഓർമ്മ നഷ്ടപ്പെട്ട അവസ്ഥയിലാണ് കനകലത. സ്വന്തം പേര് പോലും മറന്ന്, ഒന്നും കഴിക്കാതെ, മര്യാദക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് നടി. 2021 ഡിസംബർ തൊട്ടാണ് ഓരോരോ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. അവളുടെ സ്വഭാവത്തിലെ മാറ്റങ്ങൾ ശ്രദ്ധിച്ചുതുടങ്ങിയത് അപ്പോഴാണ്. ലോക്ക്ഡൗൺ കാലത്ത് വീട്ടിൽ തന്നെ അടച്ചുപൂട്ടിയിരുന്നതിന്റെ പ്രശ്‌നമാണെന്നാണ് ആദ്യം കരുതിയത്. വിഷാദരോഗമാവാമെന്നും തോന്നി. ഉറക്കം കുറവായിരുന്നു. നമുക്ക് സൈക്ക്യാട്രിസ്റ്റിനെ കാണാമെന്ന് അവളോട് എപ്പോഴും പറയുമായിരുന്നു. ഹേയ് അതിന്റെയൊന്നും ആവശ്യമില്ലെന്ന് പറഞ്ഞ് അവൾ അക്കാര്യം വിടും.

ഉറക്കം കുറഞ്ഞതുകൊണ്ടുള്ള അസ്വസ്ഥത കൂടി വന്നു. സ്ഥിരമായി യോഗ ചെയ്യുന്നവൾ അത് നിർത്തി. അങ്ങനെ കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഞങ്ങൾ സൈക്ക്യാട്രിസ്റ്റിനെ കണ്ടു. ഇത് ഡിമെൻഷ്യ എന്ന രോഗത്തിന്റെ ആരംഭമാണെന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എംആർഎ സ്‌കാനിങ് നടത്തി. തലച്ചോറ് ചുരുങ്ങുകയാണെന്ന് സ്‌കാനിങ്ങിൽ കണ്ടെത്തി. കഴിഞ്ഞ ഒക്ടോബർ 22 മുതൽ നവംബർ അഞ്ച് വരെ കനകലത അവിടെ ഐസിയുവിലായിരുന്നു. കാലക്രമേണ ഭക്ഷണമൊന്നും കഴിക്കാതെയായി. ഇപ്പോൾ ട്യൂബ് വഴിയാണ് ഭക്ഷണം ഇറക്കുന്നത്. സഹോദരി വിജയമ്മ ഒരു പ്രസിദ്ധീകരണത്തിനു നൽകിയ അഭിമുഖത്തിലാണ് കനകലതയുടെ കരളലിയിക്കുന്ന കഥ പറഞ്ഞത്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Cinema

മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ ആർ സുബ്ബലക്ഷ്മി അന്തരിച്ചു

Published

on

തിരുവനന്തപുരം: മുത്തശ്ശിവേഷങ്ങളിലൂടെ ശ്രദ്ധേയയായ നടി ആർ സുബ്ബലക്ഷ്മി അന്തരിച്ചു. എൺപത്തിയേഴു വയസായിരുന്നു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. മലയാള സിനിമയുടെ സ്വന്തം മുത്തശ്ശി ആയിട്ടാണ് നടിയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. നിരവധി സിനിമകളിൽ മുത്തശ്ശി വേഷങ്ങളിൽ തിളങ്ങിയിട്ടുണ്ട് സുബ്ബലക്ഷ്മി. സിനിമാ സീരിയൽ താരമായ താര കല്യാണിന്റെ അമ്മ കൂടിയായ സുബ്ബലക്ഷ്മി ഒരു നർത്തകിയും സംഗീതജ്ഞയും ഒക്കെയാണ്. നന്ദനം ആയിരുന്നു സുബ്ബലക്ഷ്മിയുടെ ആദ്യ സിനിമ. കല്യാണ രാമനിലെ വേഷമാണ് സുബ്ബലക്ഷ്‍മിക്ക് വലിയ രീതിയിലുള്ള ജനപ്രീതി സമ്മാനിച്ചത്. പിന്നീട് തിളക്കം, സി ഐ ഡി മൂസ, പാണ്ടിപ്പട, തുടങ്ങി നിരവധി ചിത്രങ്ങളിലും മലയാളികളെ ചിരിപ്പിക്കാൻ സുബ്ബലക്ഷ്മി എത്തിയിട്ടുണ്ട്. മലയാളത്തിന് പുറമെ മറ്റു ഭാഷകളിലും സുബ്ബലക്ഷ്മി തന്റെ സാന്നിധ്യം അറിയിച്ചിട്ടുണ്ട്.

Continue Reading

Cinema

സർക്കാരിന്റെ ഇ- ടിക്കറ്റ് ആപ്പിനോട് മുഖംതിരിച്ച് തിയേറ്ററുകൾ; പ്രതിസന്ധിഘട്ടത്തിൽ പരീക്ഷണത്തിനില്ലെന്ന് ഫിയോക്

Published

on

തിരുവനന്തപുരം: കോവിഡ് കാലത്ത് കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് വാഗ്ദാനം നൽകി പറ്റിച്ച സർക്കാരിന്റെ വാക്ക് വിശ്വസിച്ച് ഇ-ടിക്കറ്റ് ആപ്പുമായി സഹകരിക്കേണ്ടതില്ലെന്ന് സിനിമാ തിയേറ്റർ ഉടമകളുടെ സംഘടന. സിനിമാ ടിക്കറ്റുകള്‍ ബുക്കുചെയ്യുന്നതിനായി സര്‍ക്കാരിന്റെ ആഭിമുഖ്യത്തിൽ വരുന്ന മൊബൈല്‍ ആപ്പിനോടും വെബ്സൈറ്റിനോടും സഹകരിക്കില്ലെന്ന് ഫിയോക് വ്യക്തമാക്കി.
‘എന്റെ ഷോ’ വഴിയുള്ള ടിക്കറ്റ് വിതരണം ജനുവരിയോടെ കേരളത്തിലെ എല്ലാ തിയേറ്ററുകളിലും സജ്ജീകരിക്കുമെന്നാണ് സര്‍ക്കാര്‍ അറിയിച്ചിരുന്നത്. സാധാരണ സിനിമാ ടിക്കറ്റ് ബുക്കിങ് ആപ്പുകളെയും വെബ്സൈറ്റുകളെയും പോലെയാണ് ഇതിന്റെയും പ്രവര്‍ത്തനം. ഒരു ടിക്കറ്റിന് ഒന്നര രൂപ മാത്രമേ അധികമായി നല്‍കേണ്ടതുള്ളൂവെന്നും സര്‍ക്കാര്‍ വ്യക്തമാക്കിയിരുന്നു. ചില ടിക്കറ്റ് ബുക്കിങ് ആപ്പുകള്‍ പണം വാങ്ങി സിനിമയുടെ പ്രചാരണത്തില്‍ ഉള്‍പ്പെടെ സ്വാധീനം ചെലുത്തുന്നതായി ആരോപണമുയര്‍ന്നതിന്റെ പശ്ചാത്തലത്തിലാണ് സര്‍ക്കാര്‍ ഇത്തരത്തില്‍ തീരുമാനമെടുത്തത്. ഇതിനെതിരേയാണ് ഫിയോക് രംഗത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ മുന്നില്‍ വയ്ക്കുന്ന ആപ്പിനോട് തിയേറ്ററുടമകള്‍ക്ക് താല്‍പര്യമില്ലെന്നും അത് തിയേറ്റററില്‍ നടപ്പക്കാന്‍ ഉദ്ദേശമില്ലെന്നും ഫിയോക് വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി.
സര്‍ക്കാര്‍ വയ്ക്കുന്ന ആപ്പിനോട് തിയേറ്ററുടമകള്‍ക്ക് താല്‍പര്യമില്ല. സര്‍ക്കാര്‍ നടപ്പാക്കുന്ന ഒരു മിഷനും കൃത്യമായി ആ ടെക്‌നോളജി ബേസില്‍ മുന്നോട്ടുപോകുന്നില്ല. തിയേറ്ററില്‍ ആളുകള്‍ വന്ന് വരിനില്‍ക്കുമ്പോള്‍ ആപ്പ് പണിമുടക്കിയാല്‍ എന്തു ചെയ്യും. ടിക്കറ്റിന്റെ സര്‍വീസിനായി ഏജന്‍സിയെ വയ്ക്കുമ്പോള്‍ മൊത്തം പണവും അവരുടെ അക്കൗണ്ടിലേക്ക് പോകും. അവിടെ നിന്നാണ് തിയേറ്റര്‍ ഉടമകള്‍ക്ക് പങ്കുവരുന്നത്. അതില്‍ നിന്നാണ് ഞങ്ങള്‍ വിതരണക്കാര്‍ക്കും നിര്‍മാതാക്കള്‍ക്കും പണം കൊടുക്കുന്നത്. അങ്ങനെയൊരു പദ്ധതിയോട് താല്‍പര്യമില്ല. അത് നടപ്പാക്കാന്‍ സമ്മതിക്കുകയില്ല. ഞങ്ങള്‍ കൃത്യമായി ആഴ്ചതോറും ഷെയര്‍ നല്‍കുന്നുണ്ട്. ഇവരുടെ കണ്ണില്‍ തിയേറ്ററുടമകള്‍ വലിയ പണക്കാരാണ്. തല്‍ക്കാലം ഒരാഴ്ചത്തേക്ക് ഈ പണം കെ.എസ്.ആര്‍.ടി.സിയ്‌ക്കോ, ടൂറിസം വകുപ്പിനോ കൊടുക്കാമെന്ന് തീരുമാനിച്ചാലോ. ഞങ്ങളുടെ താളം തെറ്റും. ഞങ്ങളതിന് സമ്മതിക്കുകയില്ല.
ആദ്യം സര്‍ക്കാര്‍ തിയേറ്ററുകളില്‍ വക്കട്ടെ. ആറുമാസം പ്രവര്‍ത്തനക്ഷമമായി പോകുന്നുണ്ടോ എന്ന് നോക്കാം. ഈ സംവിധാനം ലോകത്തൊരു സ്ഥലത്തുമില്ല. ഏത് ആപ്പിലൂടെ ടിക്കറ്റ് എടുക്കണമെന്ന് പ്രേക്ഷകരാണ് തീരുമാനിക്കുന്നത്. തങ്ങളുടെ തിയേറ്ററില്‍ ഏത് ആപ്പ് ഉപയോഗിക്കണമെന്ന് തിയേറ്ററുടമകളാണ് തീരുമാനിക്കേണ്ടതെന്ന് ഭാരവാഹികൾ പറഞ്ഞു.
കോവിഡ് കാലത്ത് സര്‍ക്കാര്‍ തങ്ങളെ തിരിഞ്ഞുനോക്കിയില്ലെന്നും ഫിയോക് വിമര്‍ശിച്ചു. ഓരോ ദിവസവും കഷ്ടപ്പെട്ടാണ് തിയേറ്റര്‍ നടത്തുന്നത്. വൈദ്യുതി ചാര്‍ജ് കുത്തനെ കൂടുന്നു. കോവിഡ് കാലത്ത് മുഖ്യമന്ത്രിയെ നേരിട്ട് കാണുകയും ചെയ്തു. പക്ഷേ ഒന്നും ചെയ്തു തന്നില്ല. കെട്ടിട നികുതി, വിനോദ നികുതി എന്നിവയെല്ലാം ഒഴിവാക്കി തരുമെന്ന് വാഗ്ദാനം നല്‍കിയിരുന്നു. പക്ഷേ, ഇരുപത് മാസത്തോളം ഞങ്ങള്‍ കഷ്ടപ്പെട്ടു. പലരും പട്ടിണി കിടന്നു. ആരു തിരിഞ്ഞു നോക്കിയില്ല.
ടിക്കറ്റ് വിതരണം ‘എന്റെ ഷോ’യിലൂടെയാക്കുന്നതോടെ എത്ര ടിക്കറ്റ് വിറ്റു എന്നതിന്റെ കൃത്യമായ കണക്ക് തിയേറ്റര്‍ ഉടമകള്‍ക്കും നിര്‍മാതാക്കള്‍ക്കും കിട്ടുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ഒരു ടിക്കറ്റിന് 25 രൂപ മുതല്‍ അധികം ഈടാക്കി വന്‍ ലാഭമുണ്ടാക്കുന്നുവെന്ന കണ്ടെത്തലും ഈ നീക്കത്തിന് പിന്നിലുണ്ട്. ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതവും വിനോദനികുതിയും ഉറപ്പുവരുത്തുക എന്നതാണ് ഈ തീരുമാനത്തിന് പിന്നിലുള്ള പ്രധാനഘടകങ്ങളിലൊന്ന്. 18ശതമാനം ജി.എസ്.ടി.ക്കും 8.5 ശതമാനം വിനോദനികുതിക്കും പുറമേ സെസ് ഇനത്തില്‍ മൂന്നുരൂപ ചലച്ചിത്ര ക്ഷേമനിധിയിലേക്കുള്ള വിഹിതമായി ഓരോ ടിക്കറ്റിലും ഈടാക്കുന്നുണ്ട്.

Continue Reading

Cinema

അന്താരാഷ്ട്ര ചലച്ചിത്രമേള; കലൈഡോസ്‌കോപ്പിൽ എട്ട് സിനിമകൾ

Published

on

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡിസംബര്‍ എട്ടു മുതല്‍ 15 വരെ നടക്കുന്ന അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ കലൈഡോസ്‌കോപ്പ് വിഭാഗത്തില്‍ എട്ട് ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ദിവാ ഷാ സംവിധാനം ചെയ്ത ‘ബഹദൂര്‍- ദ ബ്രേവ്, സൗരവ് റായുടെ ‘ഗുരാസ്, അനുരാഗ് കശ്യപിന്റെ ‘കെന്നഡി’, സന്തോഷ് ശിവന്റെ ‘മോഹ’, ജയന്ത് സോമാല്‍ക്കറിന്റെ ‘സ്ഥല്‍’, കരണ്‍ തേജ്പാലിന്റെ ‘സ്റ്റോളന്‍’,ഡോ.ബിജുവിന്റെ ‘അദൃശ്യജാലകങ്ങള്‍’, റോജിന്‍ തോമസിന്റെ ‘ഹോം’ എന്നീ ചിത്രങ്ങളാണ് പ്രദര്‍ശിപ്പിക്കുന്നത്.കോവിഡ് 19 രോഗവ്യാപനകാലത്ത് നേപ്പാളി കുടിയേറ്റ തൊഴിലാളികള്‍ അനുഭവിച്ച ദുരിതങ്ങളാണ് ‘ബഹദൂര്‍- ദ ബ്രേവ്’ ചിത്രീകരിക്കുന്നത്. സ്‌പെയിനിലെ 71ാമത് സാന്‍ സെബാസ്റ്റ്യന്‍ ഫിലിം ഫെസ്റ്റിവലില്‍ നവാഗത സംവിധാനത്തിനുള്ള പുരസ്‌കാരം നേടിയ ചിത്രമാണിത്. ടിങ്കിള്‍ എന്ന വളര്‍ത്തുനായയുടെ തിരോധാനത്തെപ്പറ്റി അന്വേഷിച്ചിറങ്ങുന്ന ഗുരാസ് എന്ന കുട്ടിയുടെ നിശ്ചയദാര്‍ഢ്യത്തിന്റെ കഥയായ ‘ഗുരാസി’ന് ചെക് റിപ്പബ്‌ളിക്കിലെ കാര്‍ലോവി വാരി ചലച്ചിത്രമേളയില്‍ ജൂറി പുരസ്‌കാരം ലഭിച്ചിരുന്നു. ഈ വര്‍ഷത്തെ കാന്‍ ചലച്ചിത്രമേളയില്‍ ആദ്യപ്രദര്‍ശനം നടത്തിയ അനുരാഗ് കശ്യപിന്റെ ‘കെന്നഡി’ മുംബൈയില്‍ ലോക് ഡൗണ്‍ കാലത്ത് വ്യാപകമായ പോലീസ് അഴിമതിയെ മറനീക്കി കാണിക്കുന്നു. 52ാമത് റോട്ടര്‍ഡാം ചലച്ചിത്രമേളയില്‍ ആദ്യ പ്രദര്‍ശനം നടത്തിയ സന്തോഷ് ശിവന്റെ ‘മോഹ’മിത്തുകളുടെ പശ്ചാത്തലത്തില്‍ പ്രണയം,തൃഷ്ണ, അധികാരം, ഹിംസ എന്നിവയെക്കുറിച്ചുള്ള ചിന്തകള്‍ പങ്കുവെക്കുകയാണ്. സംഭാഷണങ്ങളില്ലാത്ത ഈ ചിത്രം ആഖ്യാതാവിന്റെ വിവരണത്തിലൂടെയും കഥാപാത്രങ്ങളുടെ ശരീരഭാഷയിലൂടെയുമാണ് ആശയങ്ങള്‍ അവതരിപ്പിക്കുന്നത്.ടൊറന്റോ അന്താരാഷ്ട്ര ചലച്ചിത്രമേളയില്‍ നെറ്റ് പാക് അവാര്‍ഡ് നേടിയ ചിത്രമാണ് ‘സ്ഥല്‍’. മേളയിലെ ഡിസ്‌കവറി പ്രോഗ്രാമിന്റെ ഭാഗമായി തെരഞ്ഞെടുക്കപ്പെട്ട ഏകചിത്രമാണിത്. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള വളര്‍ന്നു വരുന്ന പ്രതിഭകളെ കണ്ടത്തെുന്ന പാക്കേജ് ആണിത്. വീട്ടുകാര്‍ തീരുമാനിച്ചുറപ്പിക്കുന്ന വിവാഹത്തിന്റെ യാഥാസ്ഥിതിക സ്വഭാവത്തെ ചോദ്യം ചെയ്യുകയാണ് ഈ ചിത്രം. ഈ വര്‍ഷത്തെ വെനീസ് മേളയിലും ബ്രിട്ടീഷ് ഫിലിം ഇന്‍സ്റ്റിറ്റിയുട്ടിന്റെ ലണ്ടന്‍ ചലച്ചിത്രമേളയിലും പ്രദര്‍ശിപ്പിച്ച ചിത്രമാണ് ‘സ്റ്റോളന്‍’. ഒരു ഗ്രാമീണ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് അഞ്ചു വയസ്സുള്ള കുഞ്ഞ് അമ്മയില്‍നിന്നും തട്ടിപ്പറിക്കപ്പെട്ടതിനെ തുടര്‍ന്നുള്ള ഉദ്വേഗജനകമായ സംഭവങ്ങളാണ് ചിത്രം ആവിഷ്‌കരിക്കുന്നത്.എസ്റ്റോണിയയിലെ താലിന്‍ ബ്‌ളാക് നൈറ്റ്‌സ് ഫെസ്റ്റിവലില്‍ ആദ്യപ്രദര്‍ശനം നടത്തിയ ‘അദൃശ്യജാലകങ്ങള്‍’ അധികാരമോ ആനുകൂല്യങ്ങളോ ഇല്ലാത്ത സാധാരണ മനുഷ്യര്‍ യുദ്ധം, ഫാസിസം എന്നിവയുടെ പശ്ചാത്തലത്തില്‍ അനുഭവിക്കുന്ന ദുരിതങ്ങളുടെ തീക്ഷ്ണമായ ആവിഷ്‌കാരമാണ്. മികച്ച മലയാള ചിത്രത്തിനുള്ള 2021ലെ ദേശീയ പുരസ്‌കാരം നേടിയ ‘ഹോം’ പിതൃപുത്രബന്ധത്തിന്റെയും തലമുറകള്‍ തമ്മിലുള്ള വിടവിന്റെയും ഹൃദയഹാരിയായ ആവിഷ്‌കാരമാണ്. ചിത്രത്തിലെ ഇന്ദ്രന്‍സിന്റെ പ്രകടനത്തിന് ദേശീയ അവാര്‍ഡ് ജൂറിയുടെ പ്രത്യേക പരാമര്‍ശവും ലഭിച്ചിരുന്നു.

Continue Reading

Featured