Kerala
നഷ്ടമായത് ജനാധിപത്യ തത്വങ്ങൾക്കൊപ്പം നിലയുറപ്പിച്ച നേതാവിനെ: വി എം സുധീരൻ
കൊല്ലം: മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ വിയോഗത്തിലൂടെ നഷ്ടമായത് ജനാധിപത്യ തത്വങ്ങൾക്കൊപ്പം നിലയുറപ്പിച്ച നേതാവിനെ ആണെന്ന് മുൻ കെപിസിസി പ്രസിഡന്റ് വി എം സുധീരൻ. തോപ്പിൽ രവി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ കൊല്ലം പ്രസ് ക്ലബ്ബിൽ സംഘടിപ്പിച്ച ഉമ്മൻചാണ്ടി അനുസ്മരണം ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിൽ ഇത്രത്തോളം ജനങ്ങളുമായി ഇടപെട്ട മറ്റൊരു നേതാവ് ഇല്ലെന്നും ഉമ്മൻചാണ്ടിയുടെ ഇടപെടലുകൾ എല്ലാവർക്കും മാതൃകയാണെന്നും സുധീരൻ പറഞ്ഞു.
നിയമസഭാ പ്രവർത്തനങ്ങളിൽ അദ്ദേഹം കാട്ടിയ മികവ് സമാനതകൾ ഇല്ലാത്തതായിരുന്നു. വിഷയങ്ങൾ കൃത്യമായി പഠിച്ച് വിശകലനങ്ങളിലൂടെ അവതരിപ്പിക്കുന്ന രീതിയായിരുന്നു പിന്തുടർന്നിരുന്നത്. അസുഖബാധിതനായി ബാംഗ്ലൂരിൽ തുടരുമ്പോഴും നിരവധി കത്തുകളാണ് അദ്ദേഹത്തെ തേടി എത്തിയിരുന്നത്. തന്റെ അവസാന ദിനങ്ങളിലും ജനങ്ങളുടെ കത്തുകൾക്ക് മറുപടി എഴുതുന്നതിന് അദ്ദേഹം പരമാവധി ശ്രമിച്ചിരുന്നു. ബാംഗ്ലൂരിലെ വീട്ടിൽ അവസാന സമയത്ത് സന്ദർശിക്കുന്നതിനിടയിൽ ഉമ്മൻചാണ്ടി നന്നേ പാടുപെട്ട് കത്തുകളിൽ ഒപ്പ് വെക്കുന്ന കാഴ്ച കണ്ടെന്നും അതേറെ വൈകാരികമായിരുന്നുവെന്നും സുധീരൻ ഓർത്തെടുത്തു.
പുതുപ്പള്ളിയിൽ നിന്നും മാത്രമായിരുന്നില്ല, ലോകത്തിന്റെ നാനാഭാഗങ്ങളിൽ നിന്നും ഉമ്മൻചാണ്ടി എന്ന നേതാവിനെ പ്രതീക്ഷയോടെ കണ്ടിരുന്നവരുടെ കത്തുകൾ തേടി എത്തി കൊണ്ടേയിരുന്നിരുന്നു. എല്ലാവരോടും അടുപ്പം കാത്തുസൂക്ഷിച്ച വ്യക്തിയായിരുന്നു അദ്ദേഹം. മാധ്യമങ്ങളോടോ വിമർശിക്കുന്നവരോടോ യാതൊരുവിധ അസഹിഷ്ണുതയും അദ്ദേഹത്തിന് ഇല്ലായിരുന്നു. ഉമ്മൻചാണ്ടിയെ സന്ദർശിക്കുന്ന വേളയിൽ പഴയ കെഎസ്‌യു കാലത്തെ എല്ലാവരും കൂടി വീണ്ടും ഒരുമിച്ച് കൂടണമെന്ന് ഭാര്യ പറഞ്ഞപ്പോൾ അദ്ദേഹം സന്തോഷത്തോടെ പുഞ്ചിരിച്ചുവെന്ന് സുധീരൻ പറഞ്ഞു. ഉമ്മൻചാണ്ടിയെ ആദ്യമായി കണ്ടതും വിദ്യാർത്ഥി സംഘടന പ്രവർത്തനത്തിന്റെ ആദ്യ കാലഘട്ടവും പ്രവർത്തനങ്ങളും പങ്കുവെച്ചുകൊണ്ടാണ് സുധീരൻ ഉമ്മൻചാണ്ടിയെ അനുസ്മരിച്ചത്.
ഡിസിസി പ്രസിഡന്റ് പി രാജേന്ദ്രപ്രസാദ് അനുസ്മരണ പ്രഭാഷണം നടത്തി. തോപ്പിൽ രവി ഫൗണ്ടേഷൻ പ്രസിഡന്റ് എ ഷാനവാസ് ഖാൻ അധ്യക്ഷത വഹിച്ചു. കെപിസിസി സെക്രട്ടറി സൂരജ് രവി, തോപ്പിൽ രവി ഫൗണ്ടേഷൻ ജനറൽ സെക്രട്ടറി എസ് സുധീശൻ എന്നിവർ സംസാരിച്ചു.
Kerala
പാലക്കാട് ആർടിഒ ചെക്ക് പോസ്റ്റുകളില്‍ റെയ്ഡ് നടത്തി വിജിലൻസ്
അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി പിടികൂടിയത് 1.77 ലക്ഷം രൂപ
പാലക്കാട്: പാലക്കാട്ടെ ആർടിഒ ചെക്ക് പോസ്റ്റുകളില്‍ വീണ്ടും റെയ്ഡ് നടത്തി വിജിലൻസ്. അഞ്ച് ചെക്ക്പോസ്റ്റുകളില്‍ നിന്നായി 1.77 ലക്ഷം രൂപയാണ് വിജിലൻസ് പിടികൂടിയത്.വാളയാർ, ഗോവിന്ദാപുരം, ഗോപാലപുരം, നടുപുണി ചെക്ക്പോസ്റ്റുകളിലാണ് പരിശോധന നടന്നത്.
കഴിഞ്ഞ 10-ാം തീയതി രാത്രി 11 മണി മുതലാണ് വിജിലൻസ് റെയ്ഡ് നടത്തി തുടങ്ങിയത്. തുടർന്ന് ചെക്ക് പോസ്റ്റിലെ ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നതായും വിജിലൻസ് കണ്ടെത്തിയിരുന്നു.
ജില്ലാ അതിർത്തിയിലെ വിവിധ മോട്ടോർ വാഹന ചെക്ക് പോസ്റ്റുകള്‍ വഴി ഉദ്യോഗസ്ഥർ കൈക്കൂലി വാങ്ങുന്നുവെന്നുളള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസിന്റെ പരിശോധന.
Kerala
മകരവിളക്ക് മഹോത്സവം; ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ്
സന്നിധാനം: ശബരിമല മകരവിളക്ക് മഹോത്സവത്തിന്‍റെ ഒരുക്കങ്ങൾ പൂര്‍ത്തിയായതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്‍റ് പി.എസ്.പ്രശാന്ത്. മകരവിളക്കിന് രണ്ട് ലക്ഷത്തോളം ഭക്തരെയാണ് പ്രതീക്ഷിക്കുന്നതെന്നും സുരക്ഷാ ഒരുക്കം പൂര്‍ത്തിയായെന്നും അദ്ദേഹം വാർത്താസമ്മേളനത്തില്‍ പറഞ്ഞു.
പോലീസ്, വനം വകുപ്പ്, റാപ്പിഡ് ആക്ഷൻ ഫോഴ്സ് തുടങ്ങിയവര്‍ ശക്തമായ സുരക്ഷയാണ് ശബരിമലയില്‍ ഒരുക്കിയിട്ടുള്ളത്. ഭക്തരുടെ സുരക്ഷ, അവരുടെ അടിസ്ഥാന ആവശ്യങ്ങള്‍ എന്നിവയ്ക്ക് സുസജ്ജമായ ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളത്.
തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി ചൊവ്വാഴ്ച രാവിലെ പത്ത് മുതല്‍ നിലക്കലില്‍ നിന്ന് പമ്ബയിലേക്ക് കെഎസ്‌ആര്‍ടിസി സര്‍വീസ് ഉണ്ടാകില്ല. ഉച്ചയ്ക്ക് 12 മുതല്‍ വൈകിട്ട് 5.30വരെ പമ്ബയില്‍ നിന്ന് ഭക്തരെ ശബരിമല സന്നിധാനത്തേക്ക് കടത്തിവിടില്ല.
ശബരിമലയിലുള്ള തീർഥാടകര്‍ മകരവിളക്ക് ദര്‍ശനം പൂര്‍ത്തിയാക്കി ഇറങ്ങുന്ന മുറക്കായിരിക്കും പമ്ബയില്‍ നിന്ന് ആളുകളെ കടത്തിവിടുക. തിരക്ക് നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായാണ് ഇത്തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയതെന്നും പ്രശാന്ത് കൂട്ടിച്ചേർത്തു.
Kerala
പത്തനംതിട്ടയില്‍ പാര്‍സല്‍ വാഹനം കാറുമായി കൂട്ടിയിടിച്ചു, കാര്‍ യാത്രക്കാര്‍ക്ക് പരിക്ക്
പത്തനംതിട്ട:പത്തനംതിട്ടയിൽ പാര്‍സൽ സര്‍വീസ് വാഹനവും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ നാലു പേര്‍ക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്നരയോടെ പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ മണ്ണാറക്കുളഞ്ഞിയിലാണ് വാഹനാപകടമുണ്ടായത്. അപകടത്തെ തുടര്‍ന്ന് പുനലൂര്‍-മൂവാറ്റുപ്പുഴ സംസ്ഥാന പാതയിൽ ഗതാഗതം സ്തംഭിച്ചു. പരിക്കേറ്റവരെ പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി. ഗുരുതരമായി പരിക്കേറ്റവരെ മെഡിക്കൽ കോളേജിലേക്ക് മാറ്റിയേക്കും.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured13 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login