Connect with us
48 birthday
top banner (1)

Featured

പേഴ്സണൽ അസിസ്റ്റന്റിന്റെ നിയമനം വൈകുന്നു; ഫോൺ-ഇന്റർനെറ്റ് കണക്ഷനും പുനസ്ഥാപിച്ചില്ല

Avatar

Published

on

  • രാഹുൽഗാന്ധി എം പിയുടെ ഓഫീസിനോട് അവഗണന തുടരുന്നു

കൽപ്പറ്റ: സുപ്രീംകോടതി വിധിയെ തുടർന്ന് എം പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടതിന് ശേഷവും രാഹുൽഗാന്ധിയുടെ ഓഫീസിനോടുള്ള അധികൃതരുടെ അവഗണന തുടരുന്നു. എം പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടിട്ട് ദിവസങ്ങൾ പിന്നിടുമ്പോഴും രാഹുൽഗാന്ധിയുടെ കൽപ്പറ്റയിലെ ഓഫീസിലെ ഫോൺ-ഇന്റർനെറ്റ് കണക്ഷൻ പുനസ്ഥാപിക്കാനോ, ജീവനക്കാരനെ നിയമിക്കാനോ ഇതുവരെ ബന്ധപ്പെട്ടവർ തയ്യാറായിട്ടില്ല. വയനാട് പാർലമെന്റ് മണ്ഡലത്തിന്റെ വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് നിരവധിയായ പ്രവർത്തനങ്ങൾ നടന്നുവരുന്നതിനിടെയാണ് ഇക്കാര്യത്തിൽ അധികൃതർ മെല്ലെപോക്ക് തുടരുന്നത്.

എം പി സ്ഥാനത്ത് നിന്നും രാഹുൽഗാന്ധിയെ അയോഗ്യനാക്കിയതിന് പിന്നാലെയായിരുന്നു ഓഫീസിലെ ബി എസ് എൻ എൽ കണക്ഷൻ വിച്ഛേദിച്ചത്. ഇതിന് പിന്നാലെ ഡെപ്യൂട്ടേഷനിൽ ജോലി ചെയ്തിരുന്ന പേഴ്സണൽ അസിസ്റ്റന്റിനെ തത്സ്ഥാനത്ത് നിന്നും തിടുക്കപ്പെട്ട് നീക്കുകയും ചെയ്തു. സുപ്രീംകോടതി ഉത്തരവ് വരുന്നതിന് മുമ്പ് തന്നെ വളരെ പെട്ടന്ന് ചെയ്ത ഇത്തരം നടപടികൾക്കെതിരെ രൂക്ഷവിമർശനമായിരുന്നു ഉയർന്നത്. രാഹുൽഗാന്ധി എം പിയുടെ ഓഫീസിൽ ദിവസേന ചികിത്സാസഹായം ഉൾപ്പെടെയുള്ള വിവിധ ആവശ്യങ്ങൾക്കായി നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. പൊതുജനങ്ങളുടെ അപേക്ഷകളും മറ്റും നിലവിൽ സ്വീകരിക്കുന്നുണ്ടെങ്കിലും, ഓഫീസിന്റെ എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്ന പേഴ്സൺ അസിസ്റ്റന്റ് ഇല്ലാത്തതിനാൽ പ്രയാസം നേരിടുന്നുണ്ട്. അതുകൊണ്ട് തന്നെ എം പി ഓഫീസിന്റെ പ്രവർത്തനം കൂടുതൽ കാര്യക്ഷമമാക്കുന്നതിന്റെ ഭാഗമായി അടിയന്തരമായി പേഴ്സണൽ അസിസ്റ്റന്റിനെ നിയമിക്കണമെന്നും, ഫോൺ-ഇന്റർനെറ്റ് കണക്ഷൻ അടിയന്തരമായി പുനസ്ഥാപിക്കണമെന്നുമാണ് പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും ഉയരുന്ന ആവശ്യം.

എം പി മണ്ഡലത്തിൽ നടപ്പിലാക്കുന്ന വികസനപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നടപടികൾ വേഗത്തിലാക്കാനും പേഴ്‌സണൽ അസിസ്റ്റന്റിന്റെ അഭാവം പ്രയാസം സൃഷ്ടിക്കുന്നുണ്ട്. ഇതിന് പുറമെ, രാഹുൽഗാന്ധി എം പിയുടെ ഓഫീസ് ആക്രമിച്ചതിന് ശേഷം സ്ഥിരമായി പൊലീസ് ഉദ്യോഗസ്ഥരെ ഓഫീസിന്റെ സുരക്ഷക്കായി നിയമിച്ചിരുന്നു. എന്നാൽ അയോഗ്യതാ നടപടിക്ക് ശേഷം ഈ പൊലീസ് ഉദ്യോഗസ്ഥരെയും ജോലിയിൽ നിന്നും പിൻവലിച്ചിരുന്നു. ഇതും ഇതുവരെ പുനസ്ഥാപിക്കപ്പെട്ടിട്ടില്ല. നരേന്ദ്രമോദി സർക്കാരിന്റെ കെടുകാര്യസ്ഥതകൾക്കെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചതിന്റെ പേരിലായിരുന്നു പരമാവധി ശിക്ഷ നൽകി രാഹുൽഗാന്ധിയെ അയോഗ്യനാക്കിയത്. ഇതിനെതിരെ മണ്ഡലത്തിനകത്തും പുറത്തും വ്യാപക പ്രതിഷേധമാണ് ഉയർന്നത്.

Advertisement
inner ad

ഏറ്റവുമൊടുവിൽ രാജ്യത്തിന്റെ പരമോന്നത കോടതിയുടെ ഉത്തരവ് പ്രകാരം എം പി സ്ഥാനം പുനസ്ഥാപിച്ചിട്ടും ഓഫീസിനോടുള്ള അധികൃതരുടെ അവഗണന ഇപ്പോഴും തുടരുന്നത് പകപോക്കൽ രാഷ്ട്രീയത്തിന്റെ ഭാഗം തന്നെയാണെന്നാണ് രാഷ്ട്രീയപാർട്ടി പ്രവർത്തകർ പറയുന്നത്. അയോഗ്യനാക്കിയതിന് ശേഷം എം പി സ്ഥാനം പുനസ്ഥാപിക്കപ്പെട്ടതിന് ശേഷവും രാഹുൽഗാന്ധി വയനാട്ടിലെത്തിയിരുന്നു. ആശ്രയമില്ലാത്തവരും, ആലംബഹീനരുമായവർക്ക് കൈത്താങ്ങ് പദ്ധതിയിലൂടെ നിർമ്മിച്ച വീടുകളുടെ താക്കോൽദാനവും കഴിഞ്ഞ ദിവസം എം പി ജില്ലയിലെത്തി നിർവഹിച്ചിരുന്നു. വികസനകാര്യത്തിൽ സ്വന്തം നിലയിലും, അല്ലാതെയും നിരവധിയായ പ്രവൃത്തികൾ മണ്ഡലത്തിൽ രാഹുൽഗാന്ധി നടപ്പിലാക്കി മുന്നോട്ടുപോകുമ്പോഴും ഓഫീസിനെതിരായ അവഗണന തുടരുന്നതിൽ പ്രതിഷേധം ശക്തമാവുകയാണ്.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ; ആറുമാസത്തേക്ക് സസ്‌പെൻഷൻ

Published

on

തിരുവനന്തപുരം: മുതിർന്ന നേതാവ് കെ.ഇ. ഇസ്മയിലിനെതിരെ നടപടിയെടുത്ത് സി.പി.ഐ. പി. രാജുവിന്റെ മരണത്തിന് പിന്നാലെ കെ.ഇ. ഇസ്മയില്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്കാണ് പാർട്ടി നടപടി. ആറുമാസത്തേക്കാണ് സസ്‌പെൻഷൻ. സി.പി.ഐ ജില്ലാ കൗണ്‍സില്‍ ചേർന്നാണ് നടപടി സ്വീകരിച്ചത്.

പി. രാജുവിന് പാർട്ടി നടപടിയില്‍ വിഷമമുണ്ടായിരുന്നുവെന്നായിരുന്നു മാധ്യമങ്ങളോട് ഇസ്മയില്‍ നടത്തിയ പ്രതികരണം. തുടർന്ന് സി.പി.ഐ ഇസ്മയിലിനോട് വിശദീകരണം തേടുകയുണ്ടായി.കെ.ഇ. ഇസ്മയിലിനെതിരെ സി.പി.ഐ എറണാകുളം ജില്ലാ കമ്മിറ്റി പരാതിയും നല്‍കുകയുണ്ടായി.മുൻ ദേശീയ എക്‌സിക്യൂട്ടീവ് അംഗമായിരുന്ന ഇസ്മയില്‍ ഇപ്പോള്‍ പാലക്കാട് ജില്ലാ കൗണ്‍സിലിലെ ക്ഷണിതാവാണ്.

Advertisement
inner ad

സാമ്ബത്തിക തിരിമറി നടത്തി എന്ന ആരോപണത്തിന് പിന്നാലെയാണ് പി. രാജുവിനെതിരെ പാർട്ടി നടപടിയെടുത്തത്. എന്നാല്‍ കുറ്റക്കാരനല്ലെന്ന് കണ്ടെത്തിയിട്ടും പാർട്ടി നടപടി പിൻവലിച്ചില്ല. ഇക്കാര്യം പാർട്ടി പുനഃപരിശോധിക്കുമെന്നായിരുന്നു പ്രതീക്ഷയെന്നും കെ.ഇ. ഇസ്മയില്‍ പ്രതികരണത്തില്‍ വ്യക്തമാക്കിയിരുന്നു.

പി.രാജുവിനെ ചിലർ വേട്ടയായിരുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. പി.രാജുവിന്റെ സംസ്‌കാരചടങ്ങില്‍ പോലും ആരും പങ്കെടുത്തില്ലെന്നും അദ്ദേഹം പ്രതികരിക്കുകയുണ്ടായി. ഫെബ്രുവരി 27നാണ് പി. രാജു അന്തരിച്ചത്. അർബുദം ബാധിച്ച്‌ ദീർഘനാളായി ചികിത്സയിലായിരുന്നു.

Advertisement
inner ad
Continue Reading

Featured

എസ്ബിഐ ജീവനക്കാരിയെ ബാങ്കിൽ കയറി ഭർത്താവ് വെട്ടിപ്പരിക്കേല്‍പ്പിച്ചു

Published

on

കണ്ണൂർ: എസ്ബിഐ ജീവനക്കാരിയെ ഭർത്താവ് ബാങ്കിൽ കയറി വെട്ടിപ്പരിക്കേല്‍പ്പിച്ചു. തളിപ്പറമ്പ് പൂവം എസ്ബിഐ ശാഖയിലെ ജീവനക്കാരി അനുപമക്കാണ് ഗുരുതരമായി പരിക്കേറ്റത്. ഭർത്താവ് അനുരൂപ് അറസ്റ്റിലായി. ബാങ്കില്‍ കയറിയാണ് പ്രതി ഭാര്യയെ വെട്ടിയത്.

ഇന്ന് ഉച്ചയ്ക്ക് 3.30ഓടെയാണ് സംഭവം. ബാങ്കില്‍ എത്തിയ അനുരൂപ് ഭാര്യയെ പുറത്തേക്ക് വിളിക്കുകയായിരുന്നു. സംസാരിക്കുന്നതിനിടെ പ്രകോപിതനായ ഇയാള്‍ കയ്യില്‍ കരുതിയ കത്തി ഉപയോഗിച്ച്‌ വെട്ടുകയായിരുന്നു. വെട്ടേറ്റ് ബാങ്കിനകത്ത് ഓടിക്കയറിയ അനുപമ പാൻട്രിയില്‍ കയറി രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും പിന്നാലെയെത്തി വീണ്ടും വെട്ടുകയായിരുന്നു. കുടുംബ പ്രശ്നമാണ് അക്രമത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സ്വകാര്യ കാർ വില്‍പ്പനശാലയിലെ ജീവനക്കാരനാണ് അനുരൂപ്.

Advertisement
inner ad
Continue Reading

chennai

തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ്‌ കുമാർ മൂർഖന്റെ കടിയേറ്റ് മരിച്ചു

Published

on

കോയമ്പത്തൂർ: തമിഴ്നാട്ടിലെ പ്രശസ്ത പാമ്പ് പിടുത്തക്കാരൻ സന്തോഷ്‌ കുമാർ (39) പാമ്പ് കടിയേറ്റ് മരിച്ചു. കോയമ്പത്തൂർ സ്വദേശി ആണ്‌ സന്തോഷാണ് പാമ്പുകടിയേറ്റ് മരിച്ചത്. വടവള്ളിയിലെ വീട്ടില്‍ കയറിയ മൂർഖനെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് കടിയേറ്റത്. കോയമ്പത്തൂർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പതിനഞ്ചാം വയസ്സ് മുതല്‍ പാമ്പുപിടുത്തവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം കുടുംബത്തിന് വിട്ടുനല്‍കും.

Continue Reading

Featured