Connect with us
48 birthday
top banner (1)

Alappuzha

വെള്ളക്കെട്ട് തുടരുന്നു; കുട്ടനാട്ടുകാർ ആശങ്കയിൽ

Avatar

Published

on

കുട്ടനാട്: ജലനിരപ്പ് താഴ്ന്നു തുടങ്ങിയെങ്കിലും കുട്ടനാട്ടുകാർ ആശങ്കയിലാണ്. ചമ്പക്കുളം, പള്ളാത്തുരുത്തി മേഖലയിൽ മാത്രമാണു ജലനിരപ്പ് അപകട നിലയ്ക്കു താഴെ എത്തിയത്. മങ്കൊമ്പ് മേഖലയിൽ ജലനിരപ്പ് അപകടനിലയ്ക്കു ഒപ്പമാണ്. മറ്റു മേഖലകളിൽ ജലനിരപ്പ് അപകടനിലയ്ക്കു മുകളിൽ തുടരുന്നതാണു ജനങ്ങളെആശങ്കയിലാക്കുന്നത്. റോഡുകളിലടക്കം വെള്ളക്കെട്ടു തുടരുന്ന സാഹചര്യമാണു നിലവിലുള്ളത്.4 ദിവസത്തെ അവധിക്കുശേഷം സ്കൂളുകൾ തുറന്നെങ്കിലും പല സ്കൂളുകളിലും ഹാജർ നില കുറവായിരുന്നു. വെള്ളക്കെട്ടു തുടരുന്ന ചില സ്കൂളുകൾക്ക് ഇന്നലെ അവധി നൽകി. വെള്ളക്കെട്ടുള്ള ഭാഗത്തു നിന്ന് എത്തുന്നവർ ബുദ്ധിമുട്ടാണെങ്കിൽ ഇന്നലെ സ്കൂളുകളിൽ എത്തേണ്ടതില്ലെന്ന അറിയിപ്പും ചില സ്കൂൾ അധികൃതർ മുൻകൂറായി അറിയിച്ചതു കുട്ടികൾക്കും രക്ഷിതാക്കൾക്കും ആശ്വാസമായി.ജലസേചന വകുപ്പിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ പള്ളാത്തുരുത്തിയിൽ 10 സെന്റിമീറ്ററും ചമ്പക്കുളത്ത ചമ്പക്കുളത്ത് 3 സെന്റിമീറ്ററും ജലനിരപ്പാണ് അപകട നിലയ്ക്കു താഴെ എത്തിയത്.ചങ്ങനാശേരിയിൽ നിന്നു കിടങ്ങറ വഴി കായൽപ്പുറം, ചതുർഥ്യാകരി റൂട്ടുകളിലേക്കുള്ള ബസ് സർവീസ് ഇന്നലെയും മുടങ്ങി. റോഡിൽ വെള്ളക്കെട്ട് തുടരുന്നതിനാൽ വെളിയനാട് സ്വതന്ത്രമുക്ക് വരെയാണു ഇന്നലെയും സർവീസ് നടത്തി.ജലനിരപ്പിൽ കാര്യമായ കുറവ് ഇല്ലാത്തതിനാൽ തലവടി വില്ലേജിലെ ദുരിതാശ്വാസ ക്യാംപ് ഇന്നലെയും തുടർന്നു. 39 കുടുംബങ്ങളിലെ ഏകദേശം 131 പേരാണു ക്യാംപിൽ താമസിക്കുന്നത്.

Alappuzha

ജവഹർ ബാൽ മഞ്ച് പുന്നപ്ര യൂണിറ്റ് രൂപീകരണം ഉദ്ഘാടനം ചെയ്തു

Published

on

ജവഹർ ബാൽ മഞ്ച് പുന്നപ്ര യൂണിറ്റ് രൂപീകരണം മുൻ ജില്ലാ പഞ്ചായത്ത് മെമ്പർ എ.ആർ. കണ്ണൻ ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ഹാദി ഹസൻ മുഖ്യ പ്രസംഗം നടത്തി. ശ്രീജാ സന്തോഷ് അധ്യക്ഷത വഹിച്ചു. ഹസൻ എം. പൈങ്ങാമഠം, അർച്ചന ടീച്ചർ, പി. ഉണ്ണികൃഷ്ണൻ, വി.എം. സജി, ഷിഹാബ് പോളക്കുളം,ടി.കെ.പി. സലാഹുദ്ദീൻ, സമീർ പാലമൂട്, പി.കെ. ബഷീർ, കണ്ണൻ ചേക്കാത്ര, എം. സനൽകുമാർ, പി.എ.കുഞ്ഞുമോൻ, എസ്. ഗോപകുമാർ, ബഷീർ വി.കെ., വർണം മോഹനൻ എന്നിവർ പ്രസംഗിച്ചു.

Continue Reading

Alappuzha

കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍

Published

on


ആലപ്പുഴ: കുറുവ സംഘത്തിലെ രണ്ട് പേര്‍ ആലപ്പുഴ മണ്ണഞ്ചേരി പൊലീസിന്റെ പിടിയില്‍. തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികളാണ് പിടിയിലായത്. കറുപ്പയ്യയും നാഗരാജുവും ആണ് പിടിയിലായിരിക്കുന്നത്. ഇവരെ ഇടുക്കി രാജകുമാരിയില്‍ നിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. അതേസമയം, കസ്റ്റഡിയിലെടുത്തവര്‍ക്ക് നിലവില്‍ കേരളത്തില്‍ കേസുകള്‍ ഇല്ലെന്നാണ് പൊലീസ് പറയുന്നത്.

മണ്ണഞ്ചേരിയില്‍ രജിസ്റ്റര്‍ ചെയ്ത കുറുവ സംഘത്തിനെതിരായ കേസന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയില്‍ എടുത്തതാണ് ഇവരെ. തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പിടിയിലായവര്‍ തമിഴ്‌നാട് പൊലീസിന്റെ പിടികിട്ടാപുള്ളികള്‍ ആണെന്ന് അറിയുന്നത്. നാഗര്‍കോവില്‍ പൊലീസിന് പ്രതികളെ കൈമാറും.

Advertisement
inner ad
Continue Reading

Alappuzha

താപനില ഉയരുന്നു: ജാഗ്രത വേണമെന്ന് ആരോഗ്യ വകുപ്പ്

Published

on

ആലപ്പുഴ: കാലാവസ്ഥാ വ്യതിയാനം മൂലം അന്തരീക്ഷ ഊഷ്മാവ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തില്‍ ചൂട് മൂലമുണ്ടാകുന്ന ആരോഗ്യ പ്രശ്നങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ഏറെ ശ്രദ്ധിക്കണമെന്ന് ആരോഗ്യ വകുപ്പ്. അന്തരീക്ഷതാപം ഒരു പരിധിക്കപ്പുറം ഉയര്‍ന്നാല്‍ മനുഷ്യ ശരീരത്തിലെ താപനിയന്ത്രണ സംവിധാനങ്ങള്‍ തകരാറിലാകാന്‍ സാധ്യതയുണ്ട്.

ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. പ്രായമുള്ളവര്‍, ശിശുക്കള്‍, കുട്ടികള്‍, ഗര്‍ഭിണികള്‍ എന്നിവരും പോഷകാഹാര കുറവ് ഉള്ളവര്‍, പ്രമേഹം, വൃക്കരോഗങ്ങള്‍, ഹൃദ്രോഗം മുതലായവയുള്ളവരും ശ്രദ്ധിക്കണം. ചൂട് കുരു, സൂര്യാഘാതം, സൂര്യാതപം, പേശി വലിവ്, ചര്‍മ്മ രോഗങ്ങള്‍, വയറിളക്ക രോഗങ്ങള്‍, നേത്ര രോഗങ്ങള്‍, ചിക്കന്‍പോക്സ്, മഞ്ഞപ്പിത്തം തുടങ്ങിയ രോഗങ്ങള്‍ ചൂട് കാലത്ത് കൂടുതലായി കാണപ്പെടാറുണ്ട്. കുട്ടികളിലെ ക്ഷീണം, തളര്‍ച്ച, അമിതമായ കരച്ചില്‍, ഭക്ഷണം കഴിക്കാന്‍ മടികാണിക്കുക, മൂത്രത്തിന്റെ അളവ് കുറഞ്ഞ് കണ്ണുകള്‍ കുഴിഞ്ഞതായി കാണപ്പെടുക എന്നിവ വേനല്‍ ചൂട് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങള്‍ കൊണ്ടാകാം. അതിനാല്‍ ഈ ലക്ഷണങ്ങള്‍ പ്രകടമായാല്‍ വൈദ്യ പരിശോധയ്ക്ക് വിധേയമാക്കുക. ചൂടുകാലത്ത് കൂടുതലായി ഉണ്ടാകുന്ന വിയര്‍പ്പിനെ തുടര്‍ന്ന് ശരീരം ചൊറിഞ്ഞ് തടിക്കുന്നതിനെയാണ് ചൂട് കുരു എന്ന് പറയുന്നത്. കുട്ടികളെയാണ് ഇത് കൂടുതല്‍ ബാധിക്കുന്നത്. ഇങ്ങനെയുള്ളവര്‍ അധികം വെയില്‍ ഏല്‍ക്കാതിരിക്കുകയും തിണര്‍പ്പ് ബാധിച്ച ശരീരഭാഗങ്ങള്‍ എപ്പോഴും ഈര്‍പ്പരഹിതമായി സൂക്ഷിക്കുകയും വേണം.

Advertisement
inner ad
Continue Reading

Featured