Kerala
ചോരുന്ന വെള്ളവും ചോർത്തുന്ന വെള്ളവും
പ്രതിദിനം അഞ്ചു കോടി ലിറ്റർ വെള്ളം ചുരത്തി വില്പന നടത്തുന്ന തടാകം. ലിറ്ററിന് 12 രൂപ വച്ചു കണക്കാക്കിയാൽ ഒരു ദിവസം 60 കോടി രൂപ വിലയുള്ള വെള്ളം. വർഷക്കണക്കിലേക്കു ഗുണിച്ചാൽ 2,190 കോടി രൂപ! അഞ്ചു ലക്ഷത്തിലധികം ഉപയോക്താക്കളാണ് ഇതത്രയും കുടിച്ചു തീർക്കുന്നത്. ഈ അമൃതകുംഭം സംരക്ഷിക്കാൻ ആരും ചില്ലിക്കാശ് മുടക്കുന്നില്ലെന്നതോ പോകട്ടെ, കായൽ സംരക്ഷണത്തെക്കുറിച്ച് അധികൃതർ മിണ്ടുന്നതു പോലുമില്ല.
കൊല്ലം മുനിസിപ്പൽ കോർപ്പറേഷനിലെയും ജില്ലയിലെ പത്തോളം ഗ്രാമ പഞ്ചായത്തുകളിലെയും മുഴുവൻ ജനങ്ങളുടെ ദാഹമടക്കാനുള്ള ഒരേയൊരു ജലസ്രോതസാണ് ശാസ്താംകോട്ട ശുദ്ധജലതടാകം. പൈതൃക ജലസ്രോതസായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പ്രഖ്യാപിച്ചതുമാണ്. എന്നിട്ടും ശാസ്താംകോട്ട കായൽ അനാഥം. മണ്ണു വീണു നികന്നും മണലെടുത്തു കുഴിച്ചും മനുഷ്യ വിസർജ്യങ്ങളടക്കം കൊണ്ടുവന്നു തള്ളിയും ഈ ജലസ്രോതസിനെ കൊല്ലാക്കൊല ചെയ്യുകയാണ്. കായലിലെ ഉറവകളടഞ്ഞ് ജലനിരപ്പ് താഴുന്നതു പതിവായി. കൂടെക്കൂടെ നിറം മാറിയും പായൽ മൂടിയും കോളിഫോം ബാക്റ്റീരിയകൾ പെരുകിയും ഈ ജലാശയം വീർപ്പുമുട്ടുന്നു.
സമീപ സ്ഥലങ്ങളിലെ മണലൂറ്റുകാർ ഉപേക്ഷിച്ചു പോയ കൂറ്റൻ ഗർത്തങ്ങളിലേക്ക് കായലിൽ നിന്നുള്ള ജലം ചോർന്നു പോകുന്നതാണ് ജലനിരപ്പു താഴാൻ ഒരു കാരണം. ഫിൽറ്റർ ഹൗസിലൂടെ പമ്പ് ചെയ്തു സമാഹരിക്കുന്ന വെള്ളം പൈപ്പ് പൊട്ടിയും അനധികൃതമായി ഊറ്റിയെടുത്തും ചോർത്തിക്കളയുന്നതു മറ്റൊരു വെല്ലുവിളി. കായൽ സംരക്ഷണത്തിന് വലിയ തോതിലുള്ള പ്രക്ഷോഭം നയിച്ചിട്ടുണ്ട് ശാസ്താംകോട്ടയിലെ ജനങ്ങൾ. മുൻ യുഡിഎഫ് സർക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി കായൽ സംരക്ഷണത്തിന് പ്രത്യേക പദ്ധതി പ്രഖ്യാപിച്ചിരുന്നു. എന്നാൽ പിന്നീടു വന്ന ഇടതു സർക്കാർ കാര്യമായി യാതൊന്നും ചെയ്തില്ല.
1982 ജനുവരി 16ന് ഈ കായലിലുണ്ടായ വഞ്ചിയപകടത്തിൽ 24 പേർ കൊല്ലപ്പെട്ടിരുന്നു. അന്നു രക്ഷാപ്രവർത്തനം നടത്തിയ മുങ്ങൽ വിദഗ്ധരടക്കം, കായലിന്റെ അടിത്തട്ടിനെക്കുറിച്ച് വിദഗ്ധ പഠനം വേണമെന്ന് അഭിപ്രായപ്പെട്ടിരുന്നു. ദുരൂഹവും അപരിചതവുമാണ് കായലിന്റെ അടിത്തട്ടെന്നായിരുന്നു വിലയിരുത്തൽ. പിന്നീടു നടത്തിയ ചില പഠനങ്ങളിലും ഇതു വെളിപ്പെട്ടു.

373 ഹെക്റ്ററാണ് കായലിന്റെ വിസ്തൃതി. മണ്ണു മൂടിയിലും ചെളി നിറഞ്ഞും ഏറെ ഭാഗം നികന്നു. 2019ലെയും 20ലെയും മഹാപ്രളയ കാലത്താണ് കായൽ സമീപകാലത്ത് ഏറെ ജസസമ്പന്നമായത്. നൂറു മീറ്റർ വരെ ഉൾവലിഞ്ഞിരുന്ന കായൽ പൂർവ സ്ഥാനകത്തേക്ക് അന്നു തിരിച്ചെത്തി. ഈ ജലസമൃദ്ധിയിൽ സെന്റർ ഇൻസ്റ്റിട്യൂട്ട് ഓഫ് ഫിഷറീസ് ടെക്നോളജി (CIFT)യിലെ പ്രിൻസിപ്പൽ സയന്റിസ്റ്റ് ടോം സി ജോസഫിന്റെ നേതൃത്വത്തിൽ നടത്തിയ പഠനത്തിൽ, കായൽ വെള്ളത്തിന്റെ നൈസർഗിക പരിശുദ്ധി വെളിപ്പെട്ടിരുന്നു. ഈ സമയത്ത് വെള്ളത്തിലെ കോളിഫോം, ഇ കോളി സാന്ദ്രത നൂറു മില്ലി ലിറ്ററിന് 50 എംപിഎൻ എന്ന സുരക്ഷിത ലവലിലായിരുന്നു. കായലിലെ ജലവിതാനം ഉയർന്നു നിന്നാൽ ഈ സ്ഥിതി നിലനിർത്താനാവുമെന്ന് സിഫ്റ്റ് അധികൃതർ പറയുന്നു. പണ്ടു കാലത്ത് ഈ കായലിലെ വെള്ളം കൈകൊണ്ടു കോരിക്കുടിച്ചിരുന്ന വലിയ തലമുറ കായലിന്റെ ചുറ്റുവട്ടത്തുണ്ടായിരുന്നു. ഒരു ഡസണോളം ശുദ്ധജല ജീവജാലങ്ങളുടെ ആവാസ വ്യവസ്ഥ കൂടിയായിരുന്നു ഈ കായൽ.
ഈ വർഷം വേനൽ മഴ കുറഞ്ഞതോടെ കാലയലിലെ ജല നിരപ്പ് വീണ്ടും താഴ്ന്നു. അതോടെ മാലിന്യങ്ങളുടെ അളവും കൂടി. 2018ൽ കേരളത്തിലെ നൈസർഗിക കായൽ സ്രോതസുകൾ സംരക്ഷിക്കുന്നതിന് 680 കോടി രൂപയുടെ ബൃഹത്തായ ഒരു പദ്ധതി രൂപപ്പെടുത്തിയിരുന്നു. 60ഃ40 എന്ന അനുപാതത്തിൽ കേന്ദ്ര- സംസ്ഥാന സർക്കാരുകൾക്കായിരുന്നു ഇതിന്റെ ചുമതല. വേമ്പനാട് കായൽ, അഷ്ടമുടിക്കായൽ, ശാസ്താംകോട്ട കായൽ എന്നിവയായിരുന്നു പദ്ധതിയുടെ പരിധിയിൽ വന്നത്. അതിൽ ശാസ്താംകോട്ട കായലിന്റെ വിഹിതം 100 കോടി രൂപ. പദ്ധതി പ്രഖ്യാപിച്ചതല്ലാതെ കേന്ദ്ര സർക്കാരും സംസ്ഥാന സർക്കാരും ഒന്നും ചെയ്തില്ല. പ്രാരംഭ പ്രവർത്തനങ്ങൾക്കെന്നു പറഞ്ഞ് അന്ന് 35.77 ലക്ഷം രൂപ അനുവദിച്ചതാണ്. പക്ഷേ, കായലിൽ കായം കലക്കിയതു പോലെ അതു പലവായിൽ ചെലവായി.

ശാസ്താംകോട്ട തടാക സംരക്ഷണത്തിന് സ്റ്റാട്യൂട്ടറി പദവിയുള്ള സംരക്ഷണ അതോറിറ്റി രൂപീകരിക്കണമെന്നതാണ് കൊല്ലം നിവാസികളുടെ പ്രധാന ആവശ്യം. വിവിധ വകുപ്പുകൾ തമ്മിലുള്ള ഏകോപനത്തിനും വിവിധ ഏജൻസികളിൽ നിന്നു ലഭിക്കാവുന്ന സാമ്പത്തിക സഹായങ്ങൾ ഫലപ്രദമായി വിനിയോഗിക്കുന്നതിനും അത്തരമൊരു അതോരിറ്റി അനിവാര്യമാണ്. സെപ്ഷ്യൽ എക്കണോമിക് സോൺ മാതൃകയിൽ സ്പെഷ്യൽ എക്കോളജിക്കൽ സോൺ ആയി പ്രഖ്യാപിച്ച് ഈ കുടിനീർ സ്രോതസ് സംരക്ഷിക്കുന്നില്ലെങ്കിൽ കൊല്ലം ജില്ല അപ്പാടെ കുടിനീരിനു നെട്ടോട്ടമോടുന്ന കാലം ഒട്ടും അകലെയല്ല.
Featured
മൂന്നാം ദിവസവും ഇരുട്ടിൽ തപ്പി പൊലീസ്

പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ ആറുവയസുകാരി അബിഗേലിനെ തട്ടിക്കൊണ്ടുപോയ കേസ് അന്വേഷണം മൂന്നാം ദിവസം പിന്നിടുമ്പോഴും ഇരുട്ടിൽ തപ്പി പൊലീസ്. ഡി കൊല്ലത്തെയും തിരുവനന്തപുരത്തെയും പൊലീസ് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തി അന്വേഷണ സംഘത്തെ വിപുലീകരിച്ചിട്ടുണ്ട്. അതേ സമയം സംഭവം നടന്ന് 50 മണിക്കൂർ പിന്നിട്ടിട്ടും പ്രതികളെ കുറിച്ച് ഒരു സൂചന പോലും പൊലീസിനു ലഭിച്ചില്ല. ആരോഗ്യപരമായി ക്ഷീണിതയായ കുട്ടിയെ നിരന്തരം ചോദ്യം ചെയ്തപ്പോൾ കുട്ടി പേടിയാകുന്നു എന്നു പറഞ്ഞിരുന്നു. പിന്നീട് കുട്ടിയോടു വിവരങ്ങൾ ആരായുന്നതിൽ പൊലീസ് മയം വരുത്തി.
മുപ്പതോളം സ്ത്രീകളുടെ ചിത്രങ്ങൾ കുട്ടിയെ കാണിച്ചു എന്നാണ് വിവരം. എന്നാൽ ഇവരെ ആരെയും കുട്ടി തിരിച്ചറിഞ്ഞില്ല. സംഘത്തിൽ രണ്ട് സ്ത്രീകളുണ്ടായിരുന്നോ എന്നും പൊലീസിന് സംശയം.
അതേസമയം പ്രതിയെന്ന് സംശയിക്കുന്ന ഒരു സ്ത്രീയുടെ രേഖാചിത്രം പുറത്തുവിട്ടു. കഴിഞ്ഞ ദിവസം ഒരു പുരുഷന്റെ രേഖാചിത്രം പൊലീസ് പുറത്തു വിട്ടിരുന്നു. ഈ ചിത്രവുമായി രൂപസാദൃശ്യമുള്ള ജിം ഷാജഹാൻ എന്നയാളെ പൊലീസ് വിളിച്ചുവരുത്തി ചോദ്യം ചെയ്തു. എന്നാൽ തനിക്ക് ഈ സംഭവവുമായി ഒരു ബന്ധമില്ലെന്ന് ഷാജഹാൻ അറിയിച്ചു. ഇയാളെ വിട്ടയയ്ക്കുകയും ചെയ്തു. പിന്നാലെ ഷാജഹാന്റെ വീട് ഒരുസംഘം ആളുകൾ തല്ലിത്തകർത്തു.
അബിഗേലുമായി സംഘം പോയത് വർക്കല ഭാഗത്തേക്കാണെന്ന് കരുതുന്നുണ്ട്. ഒരു വലിയ വീട്ടിലാണു തന്നെ താമസിപ്പിച്ചതെന്നാണു കുട്ടി പൊലീസിനോടും മാതാപിതാക്കളോടും പറഞ്ഞത്. ഇതു പാരിപ്പള്ളിക്ക് സമീപമുള്ള വീടായിരിക്കാം എന്നാണു നിഗമനം. ഈ വീട്ടിൽ നിന്നാണ് തട്ടിക്കൊണ്ടു പോയ സ്ത്രീ കുട്ടിയെ കൊല്ലത്തേക്കു കൊണ്ടുപോയത്. ആദ്യം കാറിലും പിന്നീട് ഓട്ടോറിക്ഷയിലും. ആശ്രാമം ലിങ്ക് റോഡ് വരെ കാറിലായിരിക്കണം യാത്ര എന്നാണു കരുതുന്നത്. അവിടെ കാത്തുനിന്ന യുവതിയെയും കുട്ടിയെയും സജീവൻ എന്ന ഓട്ടോറിക്ഷ ഡ്രൈവറാണ് ആശ്രാമം മൈതാനം വരെ കൊണ്ടു വിട്ടത്. ഇയാളുടെയും കുട്ടിയെ ആദ്യം കണ്ട വിദ്യാർഥികളുടെയും ആശ്രാമം നിവാസികളുടെയും വിശദമായ മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. പക്ഷേ, പ്രതികളെക്കുറിച്ച് സൂചന പോലും ലഭിച്ചില്ല. പ്രതികൾ മൊബൈൽ ഫോൺ ഉപയോഗിക്കാത്തും അന്വേഷണ ഉദ്യോഗസ്ഥരെ വട്ടം കറക്കുന്നു.
Ernakulam
കുസാറ്റിലേത് ഗുരുതര പിഴവ്; ജുഡീഷ്യൽ അന്വേഷണം അനിവാര്യം: ഹൈബി ഈഡൻ എംപി

കൊച്ചി: കുസാറ്റ് സർവ്വകലാശാലയിലെ ടെക് ഫെസ്റ്റിന്റെ ഭാഗമായി നടത്തിയ ഗാനമേളക്കിടയിൽ ഉണ്ടായ അപകടം സർവ്വകലാശാല അധികൃതരുടെ ഗുരുതര പിഴവ് മൂലമെന്ന് ഹൈബി ഈഡൻ എംപി. സംഭവത്തിൽ പഴുതടച്ച അന്വേഷണം ആവശ്യമാണ്. ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെടുന്നതായും എംപി പറഞ്ഞു. അപകടവുമായി ബന്ധപ്പെട്ട് സർവകലാശാലയ്ക്ക് ധാർമിക ഉത്തരവാദിത്വമുണ്ട്. അതിൽ നിന്ന് ഒരിക്കലും ഒഴിഞ്ഞു മാറുവാൻ കഴിയില്ല. കുസാറ്റിലെ അനധികൃത നിയമനങ്ങൾ നടത്തുന്നതിൽ മാത്രമാണ് സർക്കാരിന് ശ്രദ്ധയുള്ളത്. പി കെ ബേബിയുടെത് ഉൾപ്പെടെയുള്ള നിയമനങ്ങൾ സർവകലാശാലയ്ക്ക് എന്ത് നേട്ടമാണ് ഉണ്ടാക്കിയത്. ഇതിന്റെ ഉത്തരവാദിത്വത്തിൽ നിൽക്കുന്നവരെ മാറ്റിനിർത്തി വേണം അന്വേഷണം നടത്തുവാനെന്നും ഹൈബി പറഞ്ഞു. അതോടൊപ്പം, അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് അടിയന്തര സാമ്പത്തിക സഹായം നൽകണമെന്നും ഹൈബി കൂട്ടിച്ചേർത്തു. കുസാറ്റിലെ അപകടത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്നും സർവകലാശാലയ്ക്ക് ഒഴിഞ്ഞുമാറാൻ ആകില്ലെന്ന് ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് പറഞ്ഞു. അപകടം നടന്ന ഓഡിറ്റോറിയവും വിദ്യാർത്ഥികളുടെ ഇത്തരം പ്രവർത്തനങ്ങളിൽ ഉത്തരവാദിത്വമുള്ള പി കെ ബേബിയുടെ ഓഫീസും അടുത്തടുത്താണ്. പരിപാടിയുടെ നടത്തിപ്പ് സംബന്ധിച്ച് യാതൊരു മാർഗ്ഗനിർദ്ദേശവും സർവകലാശാല വിദ്യാർത്ഥികൾക്ക് നൽകിയിരുന്നില്ല. അപകടത്തിന്റെ വഴി ഒന്നോ രണ്ടോ ആളുകൾ ചാരി ഇതിന്റെ ഉത്തരവാദിത്വം ഉള്ളവരെ സംരക്ഷിക്കുന്ന നിലപാടാണ് സർവകലാശാല സ്വീകരിക്കുന്നത്. വിഷയത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിക്കണമെന്നും ഷിയാസ് ആവർത്തിച്ചു.
Ernakulam
‘കെടാത്ത സൂര്യനാളമായ്’; ഉത്സാഹ് പ്രചരണ ഗാനം പുറത്തിറക്കി

കൊച്ചി: ‘കെടാത്ത സൂര്യനാളമായ് ‘
രാഹുൽ ഗാന്ധിയുടെ പോരാട്ട തീവ്രമായ യാത്രയുടെ വരികളും ദൃശ്യങ്ങളും പുതിയ അനുഭവമായി.
മഹിള കോൺഗ്രസ് കൺവൻഷൻ ഉത്സാഹ് പ്രചരണ ഗാനം സ്നേഹത്തിന്റെയും
ചേർത്ത് നിർത്തലിന്റേയും മധുര ഗീതമായി.
ഹരി നാരായണൻ രചിച്ച് രഞ്ജിൻ രാജ് സംഗീതം പകർന്ന ഗാനം മധു ബാലകൃഷ്ണനും ദിവ്യ മേനോനും ചേർന്നാണ് ആലപിച്ചത്. ബോൾഗാട്ടി പാലസിൽ നടന്ന ചടങ്ങിൽ ഉമ തോമസ് എം.എൽ.എ ഗാനം പ്രകാശനം ചെയ്തു.

ജെബി മേത്തർ എം.പി. അൻവർ സാദത്ത്
എംഎൽഎ, ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ്,
ജെയ്സൺ ജോസഫ്, ഐ.കെ രാജു
മഹിള കോൺഗ്രസ് നേതാക്കളായ വി.കെ. മിനിമോൾ, സൈബ താജുദ്ദീൻ, പ്രേമ അനിൽ കുമാർ,രമ തങ്കപ്പൻ, സുനീല സിബി, ജയ സോമൻ എന്നിവർ പങ്കെടുത്തു.
സിനിമ നിർമ്മാതാവ് ആന്റോ ജോസഫിന്റെ നേതൃത്വത്തിലാണ് ഗാനം ഒരുക്കിയത്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad4 weeks ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login