Connect with us
48 birthday
top banner (1)

Featured

വഖഫ് ഭേദഗതി ബില്‍: രാഷ്ട്രീയ പാര്‍ട്ടികളുമായും സാമുദായിക സംഘടനകളുമായും ആലോചന വേണമെന്ന് രമേശ് ചെന്നിത്തല

Avatar

Published

on

തിരുവനന്തപുരം: കേന്ദ്ര സര്‍ക്കാറിന്റെ വിവാദ വഖഫ് ഭേദഗതി ബില്ലില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബില്ലിന്റെ കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുമായും സാമുദായിക സംഘടനകളുമായും ആലോചന വേണമെന്ന് ചെന്നിത്തല ആവശ്യപ്പെട്ടു. ബില്ലിന്റെ ഉള്ളടക്കമറിയാതെ അഭിപ്രായം പറയുന്നതില്‍ കാര്യമില്ലെന്നും ചെന്നിത്തല ചൂണ്ടിക്കാട്ടി.

വഖഫ് സ്വത്തുക്കളുടെ സംരക്ഷണത്തിലും നിയന്ത്രണത്തിലും വഖഫ് ബോര്‍ഡുകളുടെയും വഖഫ് ട്രൈബ്യൂണലുകളുടെയും ചിറകരിഞ്ഞുള്ള വിവാദ വഖഫ് ഭേദഗതി ബില്ലിന് കേന്ദ്ര സര്‍ക്കാര്‍ രൂപം നല്‍കിയെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നിലവിലെ വഖഫ് നിയമത്തില്‍ 40 ഭേദഗതികള്‍ നിര്‍ദേശിക്കുന്ന ബില്‍ നിയമമായാല്‍, ഏതെങ്കിലും വഖഫ് സ്വത്തിന്മേല്‍ ആരെങ്കിലും അവകാശവാദമുന്നയിച്ചാല്‍ സര്‍ക്കാര്‍ പരിശോധന നിര്‍ബന്ധമാകും. മന്ത്രിസഭ യോഗ തീരുമാനമായി പ്രഖ്യാപിക്കാതെ ബില്ലിനെ കുറിച്ചുള്ള വിവരം മാധ്യമങ്ങള്‍ക്ക് ‘ചോര്‍ത്തി നല്‍കി’ ഈയാഴ്ച പാര്‍ലമെന്റില്‍ കൊണ്ടുവരുമെന്നാണ് സൂചന.

Advertisement
inner ad

ബില്ലില്‍ വ്യവസ്ഥ ചെയ്യുന്ന നിര്‍ബന്ധിത പരിശോധന സര്‍ക്കാര്‍ നടത്താതെ ആ സ്വത്ത് വഖഫായി പ്രഖ്യാപിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യം രാജ്യത്ത് സംജാതമാകും. വഖഫ് ബോര്‍ഡിന്റെ അധികാരം കവര്‍ന്ന് മോദി സര്‍ക്കാര്‍ ബില്ലിലൂടെ കൊണ്ടുവരാന്‍ ഉദ്ദേശിക്കുന്ന പ്രധാന മാറ്റവും ഇതാണ്.വഖഫ് ബോര്‍ഡുകളുടെ അധികാരം വെട്ടിക്കുറക്കുന്ന തരത്തില്‍ ഘടനയില്‍ നടത്തുന്ന അഴിച്ചുപണിയാണ് രണ്ടാമത്തെ പ്രധാന മാറ്റം. നിലവിലെ വഖഫ് നിയമത്തിലെ ചില വ്യവസ്ഥകള്‍ പുതിയ ബില്ലില്‍ എടുത്തുകളഞ്ഞിട്ടുമുണ്ട്. വഖഫ് ബോര്‍ഡുകള്‍ക്കുമേല്‍ സര്‍ക്കാര്‍ നിയന്ത്രണം വരുന്നതോടെ ബോര്‍ഡുകളുടെ സ്വാതന്ത്ര്യവും സ്വയംഭരണവും നഷ്ടമാകും. വഖഫ് ട്രൈബ്യൂണലുകള്‍ക്കുള്ള അധികാരത്തിലും വെള്ളം ചേര്‍ക്കപ്പെടും. രാജ്യത്തൊട്ടാകെയുള്ള 8.7 ലക്ഷം വഖഫ് സ്വത്തുക്കള്‍ 9.4 ലക്ഷം ഏക്കര്‍ വരുമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ കണക്ക്.

1954ലെ വഖഫ് നിയമത്തില്‍ 1996ലും 2013ലും പാര്‍ലമെന്റില്‍ ഭേദഗതികള്‍ കൊണ്ടു വന്നാണ് വഖഫ് കൈയേറ്റങ്ങള്‍ വീണ്ടെടുക്കാനും സംരക്ഷിക്കാനും വഖഫ് ബോര്‍ഡുകള്‍ക്ക് അധികാരാവകാശങ്ങള്‍ നല്‍കിയത്. എന്നാല്‍, വഖഫ് സംരക്ഷണത്തിനായി കൊണ്ടുവന്ന ഇത്തരം വ്യവസ്ഥകള്‍ എടുത്തുമാറ്റുന്നതാണ് വിവാദ ബില്‍.

Advertisement
inner ad

നിയമപരമായ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഗെസറ്റ് വിജ്ഞാപനത്തിലൂടെ, വഖഫ് പട്ടികയില്‍പ്പെടുത്തിയ സ്വത്തുക്കളിലും പുനഃപരിശോധനക്കും സര്‍ക്കാര്‍ ഇടപെടലിനും ഇത് വഴിയൊരുക്കും. വഖഫ് സ്വത്തുക്കള്‍ക്കുമേല്‍ സ്വകാര്യവ്യക്തികള്‍ അവകാശത്തര്‍ക്കം ഉന്നയിച്ചാലും സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ നിര്‍ബന്ധ പരിശോധന ബില്ലില്‍ വ്യവസ്ഥ ചെയ്യുന്നുണ്ട്.

വഖഫ് ഗെസറ്റ് വിജ്ഞാപനം
സംസ്ഥാന സര്‍ക്കാര്‍ നിയോഗിക്കുന്ന സര്‍വേ കമീഷണര്‍ പരിശോധന നടത്തിയ ശേഷമാണ് വഖഫ് സ്വത്തുക്കളുടെ പട്ടിക വിജ്ഞാപനം ചെയ്യുക. തുടര്‍ന്ന് ഗെസറ്റ് വിജ്ഞാപനത്തില്‍ ആക്ഷേപങ്ങളുണ്ടെങ്കില്‍ ഒരു വര്‍ഷം വരെ അത് ചോദ്യം ചെയ്യാനുള്ള സമയപരിധിയുമുണ്ട്. ഗെസറ്റ് വിജ്ഞാപനത്തിന്മേല്‍ ഒരു വര്‍ഷത്തിനകം ആരും ആക്ഷേപമുന്നയിച്ചില്ലെങ്കില്‍ അത് വഖഫ് സ്വത്തായി മാറും.

Advertisement
inner ad

ഇത്തരം വ്യവസ്ഥാപിതമായ നിയമ നടപടിക്രമത്തിലൂടെ നിലനില്‍ക്കുന്ന വഖഫ് സ്വത്തുക്കള്‍ വീണ്ടും സര്‍ക്കാറിന്റെ പുനരവലോകനത്തിനും പുനഃപരിശോധനക്കും വിധേയമാക്കുന്നതാണ് പുതിയ ബില്‍.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

Published

on

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

Continue Reading

Featured

മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

Published

on

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

Published

on

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Featured