Connect with us
48 birthday
top banner (1)

Featured

ഇനി ഒരു ദിവസം കൂടി മാത്രം, നാളെ സന്ധ്യക്ക് ഇന്ത്യയുടെ വിക്രം അമ്പിളിമടിയിലിറങ്ങും

Avatar

Published

on

ബെംഗളൂരു: ഇന്ത്യയുടെ അഭിമാന ദൗത്യം ചന്ദ്രയാൻ 3 അവസാന ഘട്ടത്തിലേക്ക്. നിലവിലുള്ള സാഹചര്യങ്ങളെല്ലാം അനുകൂലമെന്ന് ഇസ്രോ. എല്ലാം പ്രതീക്ഷിച്ചതു പോലെ മുന്നേറിയാൽ നാളെ വൈകുന്നരം 6.04ന് വിക്രം ലാൻഡർ അമ്പിളി മാമന്റെ മടിയലിറങ്ങും. യുഎസ്, റഷ്യ, ചൈന എന്നീ രാജ്യങ്ങൾക്കൊപ്പം ഇന്ത്യ അതോടെ ചരിത്രത്തൽ ഇടം പിടിക്കും. അതനിടെ ഇന്ത്യക്കു പിന്നാലെ ചന്ദ്രനിലേക്ക് അയച്ച പേടകം ലക്ഷ്യം കാണാതെ തകർന്നു വീണത് റഷ്യക്കു വലിയ തിരിച്ചടിയായി.

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തെ തൊടുന്ന ആദ്യരാജ്യമാകാനുള്ള ഇന്ത്യയുടെ ചരിത്ര ദൗത്യത്തിന് ഇനി ഒരു ദിവസത്തിന്റെ അകലം മാത്രമാണുള്ളത്. ഓഗസ്റ്റ് 23ന് വൈകുന്നേരം 6.4ന് വിക്രം ലാൻഡർ ചന്ദ്രനിലിറങ്ങുമെന്നാണ് അറിയിച്ചിരിക്കുന്നത്. നിലവിൽ ചന്ദ്രോപരിതലത്തിൽ നിന്നും 25 കിലോമീറ്റർ അകലെയാണ് ചന്ദ്രയാൻ 3.

Advertisement
inner ad

ഏതെങ്കിലും തരത്തിലുള്ള പ്രതികൂല സാഹചര്യം ഉണ്ടായാൽ അതിനേയും നേരിടാൻ തയ്യാറാണെന്ന് അറിയിച്ചിരിക്കുകയാണ് ഐഎസ്ആർഒ. ലാൻഡർ മോഡ്യൂളിന് എന്തെങ്കിലും സംഭവിച്ചാൽ ചന്ദ്രയാൻ 3ന്റെ ലാൻഡിംഗ് ഓഗസ്റ്റ് 27ലേക്ക് മാറ്റുമെന്ന് ഐഎസ്ആർഒ അറിയിച്ചു. ലാൻഡ് ചെയ്യുന്നത് ഉചിതമാണോ അല്ലയോ എന്ന കാര്യത്തിൽ ലാൻഡർ മൊഡ്യൂളിന്റേയും ചന്ദ്രന്റേയും അവസ്ഥ അടിസ്ഥാനമാക്കി തീരുമാനമെടുക്കുമെന്ന് സ്പേസ് ആപ്ലിക്കേഷൻ സെന്റർ-ഇസ്റോ ഡയറക്ടർ നിലേഷ് എം ദേശായി പറഞ്ഞു. നാലു ഘട്ടമായി നടത്തുന്ന ലാൻഡിം​ഗന്റെ അവസാന ലാപ്പിൽ ചന്ദ്രോപരിതലത്തിൽ നിന്ന് 1.3 കിലോമീറ്റർ ഉയരത്തിലെത്തുമ്പോൾ മാത്രമേ ഇതു സംബന്ധിച്ച് തീരുമാനമുണ്ടാകൂ. ലാൻഡർ വിക്രമിന്റെ സെൻസർ സിസ്റ്റമാണ് ഇതു സംബന്ധച്ച് തീരുമനിക്കുക.

സാഹചര്യങ്ങൾ അനുകൂലമല്ലെങ്കിൽ ലാൻഡിംഗ് ഓഗസ്റ്റ് 27 ലേക്ക് മാറ്റും. ‘സ്ഥിതിഗതികൾ നിരീക്ഷിച്ച ശേഷമാകും ലാൻഡർ ചന്ദ്രനിൽ ഇറങ്ങുക. ലാൻഡിംഗിന് രണ്ട് മണിക്കൂർ മുൻപ് ഇക്കാര്യങ്ങൾ നിരീക്ഷിച്ച് ഞങ്ങൾ തീരുമാനമെടുക്കും. ലാൻഡർ മോഡ്യൂളിന്റെ സ്ഥിതിയും ചന്ദ്രനിലെ അവസ്ഥയും അടിസ്ഥാനമാക്കിയാകും തീരുമാനം. ഏതെങ്കിലും ഒരു ഘടനം അനുകൂലമല്ലെങ്കിൽ ഓഗസ്റ്റ് 27ൽ മോഡ്യൂൾ ചന്ദ്രനിൽ ഇറക്കും. ഒരു പ്രശ്‌നവും ഉണ്ടാകരുതെന്നാണ്. ഓഗസ്റ്റ് 23ന് തന്നെ മോഡ്യൂൾ ഇറക്കാൻ കഴിയും’ നിലേഷ് എം ദേശായി പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജനുവരി 22-ലെ സര്‍ക്കാര്‍ ജീവനക്കാരുടെ സമരത്തില്‍ രാഷ്ട്രീയ ഭേദമെന്യേ എല്ലാ ജീവനക്കാരും പങ്കാളികളാകണം കെ.ജി.ഒ.യു

Published

on

സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും ജനുവരി 22 ബുധനാഴ്ച പ്രഖ്യാപിച്ചിട്ടുള്ള ഏകദിന പണിമുടക്കില്‍ രാഷ്ട്രീയ ഭേദമന്യേ എല്ലാ ജീവനക്കാരും പങ്കെടുക്കണം എന്ന് പുനലൂരില്‍ ചേര്‍ന്ന കേരളാ ഗസറ്റഡ് ഓഫീസേഴ്സ് യൂണിയന്‍ ജില്ലാ കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും നാളിതുവരെയായി ഇത്രത്തോളം ആനുകൂല്യങ്ങള്‍ നല്‍കാതിരുന്ന ഒരു കാലഘട്ടം ഉണ്ടായിട്ടില്ല എന്നും ജീവനക്കാരുടെ ന്യായമായ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന സര്‍ക്കാരിനുള്ള താക്കീതാ യിരിക്കണം ഈ പണിമുടക്ക് എന്നും അവര്‍ ആവശ്യപ്പെട്ടു.

പുനലൂരില്‍ നടന്ന ജില്ലാ കണ്‍വെന്‍ഷന്‍ കെ.ജി. ഒ.യു. സംസ്ഥാന സെക്രട്ടറി ആര്‍.വിനോദ് കുമാര്‍ ഉദ്ഘാടനം ചെയ്തു. സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത് ദ്രോഹിക്കുന്ന നിലപാട് സര്‍ക്കാര്‍ തിരുത്തണം എന്നും കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ ഉടന്‍ പുനഃസ്ഥാപിക്കണം എന്നും ഇക്കാര്യത്തില്‍ തങ്ങളുടെ നിലപാട് ഇടതുസംഘടനകള്‍ ആര്‍ജ്ജവത്തോടെ വ്യക്തമാക്കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ശ്രീ.ടി.എം.ഫിറോസ് മുഖ്യപ്രഭാഷണം നടത്തി.

Advertisement
inner ad

”സര്‍ക്കാര്‍ ജീവനക്കാരന്റെ ചരമഗീതം’ രചിക്കുകയാണ് ഈ സര്‍ക്കാര്‍ എന്ന് അദ്ദേഹം ആരോപിച്ചു. സര്‍ക്കാര്‍ ജീവനക്കാരന്റെ അവകാശങ്ങള്‍ നിഷേധിക്കുന്നതോടൊപ്പം ജീവനും ഈ സര്‍ക്കാര്‍ യാതൊരുവിലയും നല്‍കുന്നില്ല എന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ജില്ലാ പ്രസിഡന്റ് ഡോ.ഷിജു മാത്യു അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ നേതാക്കളായ ഇ.മുജീബ്, സജീവ്.എസ്, ഷിബു.എസ്, രാകേഷ് എം.എസ്, ജി.ബിജിമോന്‍, വിജയന്‍.എം, ബിജുരാജ്, ഹസ്സന്‍ പെരുങ്കുഴി, അനില്‍കുമാര്‍ സി.എസ്സ്, സുഭാഷ്, അനില്‍കുമാര്‍.ആര്‍ എന്നിവര്‍ സംസാരിച്ചു.

Advertisement
inner ad
Continue Reading

Featured

ആർ.ജി. കർ മെഡിക്കല്‍ കോളേജിലെ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊന്നകേസ്; പ്രതി കുറ്റക്കാരനെന്ന് കോടതി; ശിക്ഷാവിധി തിങ്കളാഴ്ച

Published

on

കൊൽക്കത്ത: രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ആർ.ജി. കർ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പ്രതി സഞ്ജയ് റോയിയെ ആണ് കൊല്‍ക്കത്ത സീല്‍ദായിലെ അഡീഷണല്‍ ജില്ലാ സെഷൻസ് കോടതി കുറ്റക്കാരനെന്ന് കണ്ടെത്തിയത്. പ്രതിയുടെ ശിക്ഷ തിങ്കളാഴ്ച വിധിക്കും.

2024 ഓഗസ്റ്റ് ഒൻപതാം തീയതിയാണ് ട്രെയിനി ഡോക്ടറെ ആശുപത്രിയിലെ സെമിനാർ ഹാളില്‍ കൊല്ലപ്പെട്ടനിലയില്‍ കണ്ടെത്തിയത്. വനിതാ ഡോക്ടർ ബലാത്സംഗത്തിന് ശേഷമാണ് കൊല്ലപ്പെട്ടതെന്ന് കണ്ടെത്തിയതോടെ പ്രതിഷേധം ഇരമ്ബി. ഓഗസ്റ്റ് പത്താം തീയതി കേസിലെ പ്രതിയും കൊല്‍ക്കത്ത പോലീസിന്റെ സിവിക് വൊളണ്ടിയറുമായ സഞ്ജയ് റോയിയെ പോലീസ് അറസ്റ്റ് ചെയ്തു.

Advertisement
inner ad
Continue Reading

Featured

മുംബൈ മാരത്തൺ ഓടാനൊരുങ്ങുന്ന ഡോ. കെ.എം. എബ്രഹാമിന് മുഖ്യമന്ത്രി ജഴ്സിയും ഫ്ലാഗും കൈമാറി

Published

on

വിഖ്യാതമായ മുംബൈ മാരത്തൺ ഓടാനൊരുങ്ങുന്ന ഡോ. കെ.എം. എബ്രഹാമിന് ബഹു. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ ജഴ്സിയും ഫ്ലാഗും കൈമാറി. മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഓയും ആണ് ഡോ.കെ.എം എബ്രഹാം. . വയനാട്ടിൽ വൻ നാശം വിതച്ച ചൂരൽ മല ,മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തത്തിൻ്റെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ഡോ. കെ. എം. എബ്രഹാം മുംബൈ മാരത്തണിൽ പങ്കെടുക്കുന്നത്. 42കിലോമീറ്റർ ദൈർഘ്യം വരുന്ന ഫുൾ മാരത്തൺ ആണ് ജനുവരി 19 ന് നടക്കുന്ന മുംബൈ മാരത്തൺ.

വയനാട് ദുരന്തത്തിലെ ഇരകൾക്ക് ഐക്യദാർഡ്യം പ്രഖ്യാപിക്കുന്ന ജഴ്സിയും ഫ്ലാഗുമാണ് ബഹു. മുഖ്യമന്ത്രി ഡോ. കെ.എം. എബ്രഹാമിന് കൈമാറിയത്. മന്ത്രിസഭാ യോഗ ശേഷം മറ്റു മന്ത്രിമാരുടെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്. “റൺ ഫോർ വയനാട് ” എന്ന ആശയം മുൻനിർത്തി തയാറാക്കിയ ജഴ്സിയിലും ഫ്ലാഗിലും മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള ആഹ്വാനവുമുണ്ട്. CMDRF ൻ്റെ അക്കൗണ്ട് വിശദാംശങ്ങളും ജഴ്സിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. വയനാട് ചൂരൽമല, മുണ്ടക്കൈ പുനരധിവാസത്തിൻ്റെ ഭാഗമായി സംസ്ഥാന സർക്കാർ വിഭാവനം ചെയ്ത് നിർമ്മിക്കുന്ന ടൗൺഷിപ്പുകളുടെ നിർമാണ കൺസൾട്ടൻസി ആയ കിഫ് കോണിൻ്റെ ചെയർമാനും ഡോ. കെ.എം. എബ്രഹാം ആണ്.

നേരത്തേ ഇതേ ദൈർഘ്യം വരുന്ന ലണ്ടൻ മാരത്തണും ഡോ.കെ.എം.എബ്രഹാം വിജയകരമായി പൂർത്തിയാക്കിയിരുന്നു.

Advertisement
inner ad

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉദാരമായി സംഭാവന നൽകാനുള്ള CMDRF ൻ്റെ അക്കൗണ്ട് വിശദാംശങ്ങളും താഴെ ഉൾപ്പെടുത്തിയിട്ടുണ്ട്.

https://donation.cmdrf.kerala.gov.in/

Advertisement
inner ad

Advertisement
inner ad
Continue Reading

Featured