Connect with us
fed final

Delhi

സിപിഐ ജനറൽ സെക്രട്ടറിയായി വീണ്ടും ഡി. രാജ

മണികണ്ഠൻ കെ പേരലി

Published

on

വിജയവാഡ: സിപിഐ ദേശിയ ജനറൽ സെക്രട്ടറിയായി ഡി. രാജയെ വീണ്ടും തെരഞ്ഞെടുത്തു. രാജയെ മാറ്റണമെന്ന ആവശ്യം പാർട്ടി കോൺഗ്രസിൽ ഉയരുകയും നേതൃത്വത്തിനെതിരെ കടുത്ത വിമർശമുണ്ടാവുകയും ചെയ്തിരുന്നു. എന്നാൽ, രാജയ്ക്ക് രണ്ടാം തവണ ജനറൽ സെക്രട്ടറിയായി അവസരം നൽകാൻ ഏകകണ്ഠമായ തീരുമാനമാണ് ഉണ്ടായിരിക്കുന്നത്. സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബുവും കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗം പി. സന്തോഷ് കുമാറും ദേശീയ എക്സിക്യൂട്ടീവ് അംഗങ്ങളായി തിരഞ്ഞെടുക്കപ്പെട്ടു.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Delhi

അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതില്‍ പഞ്ചാബ് സർക്കാരിനെതിരെ വിമർശനവുമായി ഹൈക്കോടതി

Published

on

അമൃത്സര്‍: ഖലിസ്ഥാൻ വാദി അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തത് പഞ്ചാബ് പൊലീസിന്റെ ഇന്‍റലിജന്‍സ് വീഴ്ച മൂലമെന്ന് ഹൈക്കോടതി കുറ്റപ്പെടുത്തൽ. പഞ്ചാബ് സർക്കാരിനെയും കോടതി രൂക്ഷമായി വിമർശിച്ചു. എന്തുകൊണ്ടാണ്  അമൃത്പാല്‍ സിങിനെ പിടികൂടാനാകാത്തതെന്നും പഞ്ചാബ് – ഹരിയാന ഹൈക്കോടതി ചോദിച്ചു. അതേസമയം സംസ്ഥാനത്തെ സമാധാന സാഹചര്യം തകർക്കുന്നവർക്കെതിരെ ക‍ർശന നടപടിയെടുക്കുമെന്ന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ പറഞ്ഞു. അറസ്റ്റിലായവർ‍ക്ക് ശിക്ഷ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനിടെ പഞ്ചാബില്‍ ഏർപ്പെടുത്തിയ ഇൻ്റര്‍നെറ്റ് –  എസ്എംഎസ് നിരോധനം ചില മേഖലകളില്‍ മാത്രമാക്കി ചുരുക്കിയിട്ടുണ്ട്. നാല് ജില്ലകളിലും അമൃത്സറിലേയും മൊഹാലിയിലെയും ചില മേഖലകളിലും വ്യാഴാഴ്ച വരെ നിരോധനം ഉണ്ടാകും.

Continue Reading

Delhi

അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെ ഖലിസ്ഥാൻ വാദികളുടെ അതിക്രമം

Published

on

സാൻഫ്രാൻസിസ്കോ: അമേരിക്കയിലെ ഇന്ത്യൻ കോൺസുലേറ്റിനു നേരെയും ഖലിസ്ഥാൻ വാദികളുടെ അതിക്രമം. യുകെയിലെ ഹൈക്കമ്മീഷന് നേരെ നടന്ന അതിക്രമത്തിന് പിന്നാലെയാണ് സംഭവം. അമൃത്പാൽ സിങ്ങിനെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ടാണ് അക്രമകാരികൾ സാൻ ഫ്രാൻസിസ്കോയിലെ കോൺസുലേറ്റിൽ അതിക്രമം നടത്തിയത്. ഇന്ത്യൻ ദേശീയ പതാക അഴിച്ചുമാറ്റി ഖാലിസ്ഥാൻ പതാക ഉയർത്തിയും കെട്ടിടത്തിന്റെ ചുമരിൽ സ്പ്രേ പെയിൻറ് ഉപയോഗിച്ച് അമൃത് പാലിനെ മോചിപ്പിക്കണമെന്നും ഖലിസ്ഥാൻവാദികൾ എഴുതി. കുറ്റക്കാർക്കെതിരെ കർശനം നടപടി സ്വീകരിക്കണമെന്ന് അമേരിക്കയിലെ ഇന്ത്യൻ പൗരന്മാരുടെ സംഘടനകൾ ആവശ്യപ്പെട്ടു. ഓസ്ട്രേലിയയിലെ പാർലമെന്റിനു പുറത്തും അമൃത്പാലിനായി ഖലിസ്ഥാൻവാദികൾ പ്രതിഷേധ പ്രകടനം നടത്തി.

Continue Reading

Delhi

ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് നിയമം കൊണ്ടുവരണമെന്ന ഹർജി, സുപ്രീംകോടതി തള്ളി

Published

on

ന്യൂഡൽഹി : ലിവ് ഇന്‍ ബന്ധങ്ങള്‍ രജിസ്റ്റര്‍ ചെയ്യാന്‍ നിയമങ്ങള്‍ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടുള്ള ഹരജി സുപ്രീംകോടതി തള്ളി.ബാലിശമായ ആശയമെന്ന് ചൂണ്ടിക്കാട്ടിയാണ് ഹരജി തള്ളിയത്.

രാജ്യത്ത് ലിവ് ഇന്‍ ബന്ധങ്ങള്‍ നിര്‍ബന്ധമായും രജിസ്റ്റര്‍ ചെയ്യുന്നതിന് നിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് ഒരു അഭിഭാഷകനാണ് പൊതുതാത്പര്യ ഹരജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ഒരുമിച്ച്‌ താമസിക്കുന്നവര്‍ക്ക് സാമൂഹ്യ സുരക്ഷ ലഭ്യമാക്കണമെന്നും ഹരജിയില്‍ ആവശ്യമുന്നയിച്ചിരുന്നു. ലിവ് ഇന്‍ പങ്കാളികള്‍ക്കിടയിലെ കുറ്റകൃത്യങ്ങള്‍ കുറക്കാനാണ് ഈ ആശയമെന്നും അദ്ദേഹം പറഞ്ഞു.
എന്താണ് ഇത്? തോന്നുന്നതെല്ലാം കൊണ്ട് ആളുകള്‍ ഇങ്ങോട്ട് വരികയാണ്. ഇത്തരം കേസുകള്‍ക്ക് ഇനി ഫീസ് ഈടാക്കാന്‍ തുടങ്ങും. ജനങ്ങള്‍ ലിവ് ഇന്‍ ബന്ധത്തിലാവുന്നതില്‍ കേന്ദ്ര സര്‍ക്കാര്‍ എന്തു ചെയ്യാനാണ്? -ചീഫ് ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് ചോദിച്ചു.

Advertisement
inner ad

നിങ്ങള്‍ ഇവര്‍ക്ക് സുരക്ഷ ലഭിക്കുന്നതിനു വേണ്ടിയാണോ അതോ ജനങ്ങള്‍ ലിവ് ഇന്‍ ബന്ധത്തില്‍ ഏര്‍പ്പെടാതിരിക്കാനാണോ ശ്രമിക്കുന്നത്? വെറും ബാലിശമാണിതെല്ലാം. ഹരജി തള്ളുന്നു – ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

ലിവ് ഇന്‍ ബന്ധങ്ങള്‍ കേന്ദ്രം രജിസ്റ്റര്‍ചെയ്യണമെന്നായിരുന്നു ഹരജിക്കാരന്റെ ആവശ്യം. ഏതര്‍ഥത്തിലാണ് നിങ്ങള്‍ സുരക്ഷ നല്‍കണമെന്ന് ആവശ്യപ്പെടുന്നതെന്ന് ചീഫ് ജസ്റ്റിസ് ചോദിച്ചു. സാമൂഹിക സുരക്ഷയാണെന്ന് ഹരജിക്കാരന്‍ മറുപടി നല്‍കിയ ഉടന്‍ ഹരജി തള്ളുകയായിരുന്നു.

Advertisement
inner ad
Continue Reading

Featured