Connect with us
48 birthday
top banner (1)

Kerala

സുപ്രീംകോടതി വിധി; ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമെന്ന് കെ.സുധാകരൻ എംപി

Avatar

Published

on

ന്യൂഡൽഹി: രാഹുൽ ഗാന്ധിക്ക് അനുകൂലമായ സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റെയും മതേതരത്വത്തിന്റെയും വിജയമാണെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ എംപി. ലോകമെമ്പാടും ഇന്ത്യയുടെ യശസ് ഉയർത്തിയ വിധിയാണിത്. വെറുപ്പിന്റെ ചന്തയിൽ സ്നേഹത്തിന്റെ കടതുറന്നു തന്നെ വയ്ക്കാൻ രാഹുൽ ഗാന്ധിയെ സഹായിച്ച സുപ്രീംകോടതിക്ക് പ്രത്യേക നന്ദിയെന്നും രാജ്യത്തെ മതേതര ജനാധിപത്യ വിശ്വാസികൾക്ക് ആത്മവിശ്വാസം പകരുന്നതാണ് കോടതിവിധിയെന്നും സുധാകരൻ പറഞ്ഞു.

സുപ്രീംകോടതി വിധി കേരളത്തിന്റെയും വയനാടിന്റെയും കൂടി വിജയമാണ്. വയനാടിന് അവരുടെ പ്രിയപ്പെട്ട എംപിയെ തിരികെ കിട്ടി. ജനാധിപത്യത്തിന്റെയും മതേതരത്വത്തിൻെയും സംരക്ഷകനായി പാർലമെന്റിന് അകത്തും പുറത്തും വർധിത വീര്യത്തോടെ രാഹുൽ ഗാന്ധി ബിജെപിക്കെതിരേയുള്ള പോരാട്ടം ശക്തമായി തുടരും. ഭരണകൂടത്തിന്റെ തെറ്റുകൾ ചൂണ്ടിക്കാണിച്ചതിന്റെ പേരിൽ അപകീർത്തി കേസുകൾ നൽകി രാഹുൽ ഗാന്ധിയെ നിശബ്ദനാക്കാനുള്ള ബിജെപി അജണ്ടയാണ് സുപ്രീകോടതിയുടെ വിധിയിലൂടെ തകർന്ന് വീണതെന്നും സുധാകരൻ പറഞ്ഞു.

Advertisement
inner ad

കെപിസിസിയുടെ നേതൃത്വത്തിൽ വയനാട്ടിൽ രാഹുൽ ഗാന്ധിക്ക് ഉജ്വല സ്വീകരണം നല്കുന്നതാണ്. കോൺഗ്രസ് പ്രവർത്തകർക്ക് വലിയ ആശ്വാസവും പ്രതീക്ഷയും ആത്മവിശ്വാസവും നൽകുന്ന വിധിയാണിത്. രാജ്യം മുഴുവൻ രാഹുൽ ഗാന്ധിക്ക് നീതി ലഭിച്ചതിൽ സന്തോഷിക്കുകയാണ്. വിധി ബിജെപിയുടെ കണ്ണുതുറപ്പിക്കണം. രാഹുൽ ഗാന്ധിയെ രാഷ്ട്രീയമായി നേരിടുന്നതിനു പകരം രാജ്യത്ത് വിവിധയിടങ്ങളിൽ പത്തോളം അപകീർത്തി കേസുകളിൽ കുടുക്കി നിശബ്ദനാക്കാൻ ശ്രമിച്ച ബിജെപി രാജ്യത്തെ ജനങ്ങളോട് മാപ്പുപറയണമെന്നും സുധാകരൻ ആവശ്യപ്പെട്ടു.

അപകീർത്തി കേസിൽ താൻ മാപ്പു പറയില്ലെന്ന രാഹുൽഗാന്ധിയുടെ സുധീരമായ നിലപാട് ശ്ലാഘനീയമാണ്. ജനങ്ങൾക്കുവേണ്ടിയാണ് അദ്ദേഹം ശബ്ദമുയർത്തിയത്. ജനാധിപത്യത്തിൽ വിയോജിപ്പുകൾ രേഖപ്പെടുത്തുമ്പോൾ അതിനെ അപകീർത്തി കേസിലൂടെ നിശബ്ദമാക്കാൻ ശ്രമിക്കുന്നത് ഉചിതമല്ല.ഗുജറാത്തിലാണ് രാഹുൽ ഗാന്ധിക്കെതിരേയുള്ള ഗൂഢാലോചന രൂപപ്പെട്ടത്.
നീതിയും സത്യവും സംരക്ഷിക്കാൻ സുപ്രീംകോടതിയാണ് അഭയമെന്ന് ഒരിക്കൽക്കൂടി തെളിയിക്കപ്പെട്ടെന്നും സുധാകരൻ പറഞ്ഞു.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Bengaluru

കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു

Published

on

ബംഗളൂരു: കർണാടകയില്‍ ബസും ബൈക്കും കൂട്ടിയിടിച്ച്‌ രണ്ട് മലയാളി നഴ്‌സിംഗ് വിദ്യാർത്ഥികള്‍ മരിച്ചു. കൊല്ലം അഞ്ചല്‍ സ്വദേശികളായ യാസീൻ (22), അല്‍ത്താഫ് (22) എന്നിവരാണ് മരിച്ചത്.ചിത്രദുർഗയിലെ ജെ സി ആർ എക്സ്റ്റൻഷന് സമീപത്ത് വച്ചായിരുന്നു അപകടം. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ നബിലെന്ന വിദ്യാർത്ഥിയെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

രാത്രി ഭക്ഷണം കഴിച്ചു മടങ്ങുന്നതിനിടെയാണ് അപകടം ഉണ്ടായത്. ചിത്രദുർഗ എസ് ജെ എം നഴ്സിംഗ് കോളേജിലെ ഒന്നാം വർഷം വിദ്യാർത്ഥികളാണ് യാസീനും അല്‍ത്താഫും. ഇരുവരുടെയും മൃതദേഹങ്ങള്‍ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കുമെന്ന് പൊലീസ് അറിയിച്ചു.

Advertisement
inner ad
Continue Reading

Kerala

മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമം; യുവാവും സുഹൃത്തും അറസ്റ്റിൽ

Published

on

കൊല്ലം: മുളകുപൊടിയെറിഞ്ഞ് വീട്ടമ്മയുടെ മാല മോഷ്ടിക്കാൻ ശ്രമിച്ച യുവാവും സുഹൃത്തും അറസ്റ്റിൽ. കൊല്ലം, മയ്യനാട് സ്വദേശി സാലു (26), പുള്ളിക്കട വടക്കുംഭാഗം സ്വദേശിനി ലക്ഷ്മി (26) എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ദിവസം രാവിലെ അവനവഞ്ചേരി പോയിന്‍റ് മുക്കിലായിരുന്നു സംഭവം.

അവനവഞ്ചേരി സ്വദേശി മോളിയുടെ മാലയാണ് കവരാൻ ശ്രമിച്ചത്. മാർക്കറ്റിൽ പോയി മടങ്ങുകയായിരുന്ന മോളിയുടെ സമീപം വഴി ചോദിക്കാനെന്ന വ്യാജേന കാർ നിർത്തി കണ്ണിൽ മുളകുപൊടിയെറിയുകയായിരുന്നു. മുളകുപൊടി ലക്ഷ്‌മിയുടെ മുഖത്തും വീണതോടെ പ്രതികൾ വാഹനത്തിൽ കടന്നുകളഞ്ഞു. സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ആറ്റിങ്ങൽ പോലീസ് പ്രതികളെ പിടികൂടിയത്. സാലുവിനെതിരെ കൊട്ടിയം സ്റ്റേഷനിൽ ക്രിമിനൽ കേസുണ്ട്. പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Advertisement
inner ad
Continue Reading

Featured

ബിജെപി അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ; വ്യക്തികളോടല്ല, ആശയത്തോടാണ് ഞങ്ങൾ പോരാടുന്നത് ; വി.ഡി സതീശൻ

Published

on

തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷൻ ആര് വേണമെങ്കിലും ആവട്ടെ അത് അവരുടെ ആഭ്യന്തര കാര്യമാണെന്ന് പ്രതിപക്ഷനേതാവ് വിഡി സതീശൻ. അതിൽ അഭിപ്രായം പറയാനില്ലെന്നും അദ്ദേഹം പറഞ്ഞു.. ആരു വേണമെങ്കിലും ആ സ്ഥാനത്തേയ്ക്കു എത്തിക്കൊള്ളട്ടെ. ഞങ്ങൾ എതിർക്കുന്നത് വ്യക്തികളെയല്ല, പാർട്ടിയുടെ ആശയങ്ങളെയാണ്. അതു തുടരുമെന്നും വി ഡി സതീശൻ തിരുവനന്തപുരത്ത് പ്രതികരിച്ചു.

രാജീവ് ചന്ദ്രശേഖർ ബിജെപിയിൽ ലേറ്റ് എൻട്രിയിലൂടെ വന്ന ആളാണ്. ആ പാർട്ടിയുടെ ആഭ്യന്തര കാര്യത്തിൽ ഇടപടാൻ ഇല്ലെന്നും വി ഡി സതീശൻ പ്രതികരിച്ചു. ആശയങ്ങളോടാണ് കോൺഗ്രസ് പോരാടുന്നത്. ഇപ്പോഴത്തെ അദ്ധ്യക്ഷൻ സുരേന്ദ്രനോടും വ്യക്തിപരമായി വിരോധമില്ല. ആര് അദ്ധ്യക്ഷ സ്ഥാനത്ത് എത്തിയാലും അതിൽ പ്രതികരിക്കാനില്ല. അത് അവരുടെ ആഭ്യന്തര കാര്യമാണെന്നും വി ഡി സതീശൻ പ്രതികരിച്ചു

Advertisement
inner ad

തിരുവനന്തപുരത്ത് ഇന്നു ചേർന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ കേന്ദ്ര നേതൃത്വം രാജീവ് ചന്ദ്രശേഖറിന്റെറെ പേര് നിർദേശിക്കുകയായിരുന്നു. കോർ കമ്മിറ്റി കേന്ദ്രനിർദേശം അംഗീകരിച്ചു. രാജീവ് ചന്ദ്രശേഖർ ഇന്ന് തന്നെ നാമനിർദേശ പത്രിക സമർപ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗൺസിൽ യോഗത്തിൽ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകും

Advertisement
inner ad
Continue Reading

Featured