Connect with us
48 birthday
top banner (1)

Featured

വീക്ഷണം മുൻകൂട്ടി കണ്ട വിജയം, ഭൂരിപക്ഷം

Avatar

Published

on

കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട പ്രചാരണം കഴിഞ്ഞപ്പോൾ തന്നെ അവിടെ ചരിത്ര വിജയം ഉറപ്പാണെന്ന് വീക്ഷണം പ്രവചിച്ചിരുന്നു. ഓഗസ്റ്റ് 28ന് മാനേജിം​ഗ് എഡിറ്റർ ഡോ. ശൂരനാട് രാജശേഖരൻ എഴുതിയ പിൻപോയിന്റ് പംക്തിയിൽ എന്തുകൊണ്ട് ചാണ്ടി ഉമ്മൻ എന്ന ലേഖനത്തിൽ ചാണ്ടി ഉമ്മന്റെ ഭൂരിപക്ഷം 33,000 കടക്കുമെന്നാണ് രേഖപ്പെടുത്തിയത്. ഇതിനു മുൻപ് 2011ൽ സിപിഎം സ്ഥാനാർഥി സുജാ സൂസൻ ജോർജിനെതിരേ ഉമ്മൻ ചാണ്ടി നേടിയ 33,225 വോട്ടിനെക്കാൾ കൂടുതൽ ഭൂരിപക്ഷം ഇക്കുറി ചാണ്ടി ഉമ്മൻ നേടുമെന്നായിരുന്നു പ്രവചനം.
മണ്ഡലത്തിലുടനീളം നടത്തിയ ജനകീയ അഭിപ്രായ സർവേ, മാധ്യമ ചർച്ച, നേതാക്കളുമായി നടത്തിയ കൂടിക്കാഴ്ചകൾ എന്നിവയുടെ അടിസ്ഥാനത്തലായിരുന്നു ഈ പ്രവചനം. മൂന്നു കാരണങ്ങളാണ് ഈ ചരിത്ര വിജയത്തിനു പിന്നിലെന്നായിരുന്നു അന്ന് കണ്ടെത്തയത്. ഉമ്മൻ ചാണ്ടിയുമായി പുതുപ്പള്ളിക്കാർക്കുള്ള വൈകാരിക ബന്ധം അദ്ദേഹത്തിന്റെ മകന് അനുകൂലമായ തരം​ഗമുണ്ടാക്കുമെന്നായിരുന്നു ഒരു പ്രവചനം. അതു യാഥാർഥ്യമായി. ആകെയുള്ള എട്ട് പഞ്ചായത്തുകളിൽ ആറിടത്തും ഭരണമുള്ള സിപിഎമ്മിന് ഒരിടത്തുപോലും സ്വന്തം സ്ഥാനാർഥിക്കു ഭൂരിപക്ഷം നേടാനായില്ല. ഉമ്മൻ ചാണ്ടിയോടുള്ള അനുതാപം സിപിഎം സഖാക്കൾ പലരും യുഡിഎഫ് അനുകൂല വോട്ടുകളാക്കി മാറ്റി.
കേരളത്തിലെ ഇടതു സർക്കാരിനെതിരായ അതിശക്തമായ ഭരണ വിരുദ്ധ തരം​ഗമുണ്ടാകുമെന്നായിരുന്നു മറ്റൊരു കണ്ടെത്തൽ. ചാണ്ടി ഉമ്മനു ലഭിച്ച റെക്കോഡ് ഭൂരിപക്ഷം വിലയിരുത്തുന്ന എല്ലാവരും ഇപ്പോൾ ഇക്കാര്യം സമ്മതിക്കും. അഴിമതിയിലും സ്വജനപക്ഷപാദത്തിലും ഓഫീസ് ദുരുപയോ​ഗത്തിലും ഇത്രമാത്രം ആരോപണങ്ങൾ നേരിട്ടുള്ള ഒരു മുഖ്യമന്ത്രിയും ചരിത്രത്തിലില്ല. അതിനു ജനങ്ങൾ നൽകിയ ഷോക്ക് ട്രീറ്റ്മെന്റാണ് പുതുപ്പള്ളിയിലെ ജനവിധി. ദേശീയ രഷ്‌ട്രീയത്തിൽ വരുന്ന പുതിയ സഖ്യങ്ങളും യോജിപ്പുകളും കോൺ​ഗ്രസിന്റെ പ്രസക്തിയും പ്രാധാന്യവും വർധിപ്പിക്കുന്നു എന്ന തോന്നലും ജനങ്ങളിൽ രൂഢമൂലമണ്. ഹിമാചൽ പ്രദേശിലും കർണാടകയിലും ഉണ്ടായ ജനവിധിയാണ് കേരളത്തെയും കാത്തിരിക്കുന്നതെന്നതിനു സൂചനയാവും പുതുപ്പള്ളി തരഞ്ഞെടുപ്പ് ഫലമെന്നും ഡോ. രാജശേഖരൻ പ്രവചിച്ചു. അതു ശരിവയ്ക്കുന്നതാണ് പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി നേടിയ 37,213 വോട്ടുകളുടെ മിന്നുന്ന വിജയം.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

അടിച്ചു മോനേ…20 കോടിയുടെ ക്രിസ്മസ് ബമ്പറടിച്ചത് കണ്ണൂർ ഇരിട്ടിയിൽ

Published

on

കേരള സംസ്ഥാന ഭാഗ്യക്കുറിയുടെ ക്രിസ്മസ്പുതുവത്സര ബംപര്‍ സമ്മാനം കണ്ണൂര്‍ ഇരിട്ടിയില്‍ വിറ്റ ടിക്കറ്റിന്. കണ്ണൂര്‍ ചക്കരക്കല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മുത്തു ലോട്ടറി ഏജന്‍സി വഴിയാണ് ഒന്നാംസമ്മാനത്തിന് അര്‍ഹമായ XD 387132 ടിക്കറ്റ് വിറ്റത്.


അമ്പത് ലക്ഷം ടിക്കറ്റുകളാണ് പ്രിന്റ് ചെയ്തത് അതിൽ 45 ലക്ഷത്തിലധികം ടിക്കറ്റുകളാണ് ഇതുവരെ വിറ്റത്.ഇത് സര്‍വ്വകാല റെക്കോഡാണ്. 20 പേര്‍ക്ക് 1 കോടി രൂപ വീതമാണ് രണ്ടാം സമ്മാനം. ടിക്കറ്റ് വിൽപ്പനയിൽ പാലക്കാടാണ് മുന്നിൽ ഇതുവരെ 8.87 ലക്ഷം ടിക്കറ്റുകളാണ് പാലക്കാട് വിറ്റത്. 20 കോടി രൂപയുടെ ഒന്നാം സമ്മാനത്തിന് പുറമെ ഇരുപത് പേര്‍ക്ക് ഒരു കോടി വീതമാണ് രണ്ടാം സമ്മാനം.XA, XB, XC, XD, XE, XG, XH, XJ, XK, XL എന്നിങ്ങനെ 10 സീരീസുകളിലായാണ് ക്രിസ്മസ്പുതുവത്സര ബംമ്പര്‍ പുറത്തിറക്കിയിരിക്കുന്നത്.

Advertisement
inner ad

400 രൂപയായിരുന്നു ടിക്കറ്റ് വില .മൂന്നാം സമ്മാനം 30 പേര്‍ക്ക് പത്ത് ലക്ഷം രൂപ വീതമാണ്. നാലാം സമ്മാനം 20 പേര്‍ക്ക് മൂന്ന് ലക്ഷം രൂപ വീതം ലഭിക്കും. 20 പേര്‍ക്ക് രണ്ട് ലക്ഷം രൂപ വീതമാണ് അഞ്ചാം സമ്മാനം. 5,000 രൂപ, 2,000 രൂപ, 1,000 രൂപ, 500 രൂപ, 400 രൂപ എന്നിങ്ങനെ പത്ത് സമ്മാനങ്ങളുമുണ്ട്.

Advertisement
inner ad
Continue Reading

Featured

കേരളത്തിൽ 2 ദിവസം ഉയർന്ന താപനില മുന്നറിയിപ്പ്

Published

on

ഇന്നും നാളെയും ഒറ്റപ്പെട്ടയിടങ്ങളിൽ സാധാരണയെക്കാൾ 2 °C മുതൽ 3 °C വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. സംസ്ഥാനത്ത് ഉയർന്ന ചൂട് റിപ്പോർട്ട് ചെയ്യപ്പെടുന്ന സാഹചര്യത്തിൽ പൊതുജനങ്ങൾക്കായി സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പുറപ്പെടുവിക്കുന്ന ജാഗ്രതാ നിർദേശങ്ങൾ. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾക്ക് കാരണമാകും. അതുകൊണ്ട് പൊതുജനങ്ങൾ താഴെ പറയുന്ന നിർദേശങ്ങൾ പാലിക്കേണ്ടതാണ്.

  • പകൽ 11 am മുതല്‍ 3 pm വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തിൽ കൂടുതൽ സമയം തുടർച്ചയായി സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കുക.
  • പരമാവധി ശുദ്ധജലം കുടിക്കുക.
  • ദാഹമില്ലെങ്കിലും വെള്ളം കുടിക്കുക.
  • നിർജലീകരണമുണ്ടാക്കുന്ന മദ്യം, കാപ്പി, ചായ, കാർബണേറ്റഡ് ശീതള പാനീയങ്ങൾ പകല്‍ സമയത്ത് ഒഴിവാക്കുക.
  • അയഞ്ഞ, ഇളം നിറത്തിലുള്ള കോട്ടൺ വസ്ത്രങ്ങള്‍ ധരിക്കുക.
Continue Reading

Featured

ഭാര്യാമാതാവിനെ തീകൊളുത്തി കൊന്നു; പൊള്ളലേറ്റ് യുവാവും മരിച്ചു

Published

on

കോട്ടയം: യുവാവ് ഭാര്യ മാതാവിനെ തീ കൊളുത്തി കൊലപ്പെടുത്തി. തീപൊള്ളലേറ്റ് യുവാവും മരിച്ചു. അന്ത്യാളം സ്വദേശിനി നിര്‍മലയും മരുമകന്‍ കരിങ്കുന്നം സ്വദേശി മനോജുമാണ് മരിച്ചത്. ഇന്നലെ രാത്രി പാലായിലെ അന്ത്യാളത്തെ വീട്ടിലാണ് സംഭവം. കുടുംബ വഴക്കിനെ തുടര്‍ന്ന് ഭാര്യാമാതാവിനെ പെട്രോള്‍ ഒഴിച്ച് തീ കൊളുത്തുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇരുവരെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു.

Continue Reading

Featured