Connect with us
,KIJU

Kerala

തനിക്ക് ചെസ്റ്റ് നമ്പർ ഇട്ടയാളാണ് മുഖ്യമന്ത്രി;
പിന്നല്ലേ പി.വി അൻവറെന്ന് വി.ഡി സതീശൻ

Avatar

Published

on

*മറുനാടനെ സംരക്ഷിക്കൽ കോൺഗ്രസിന്റെ ജോലിയല്ല

തിരുവനന്തപുരം: ഒരു സ്ഥാപനത്തിൽ ഷെയറുണ്ടെന്ന പി.വി അൻവറിന്റെ ആരോപണത്തിന് ചുട്ടമറുപടിയുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. തനിക്ക് ഏതെങ്കിലും സ്ഥാപനത്തിൽ ഷെയറുണ്ടെങ്കിൽ അത് സിപിഎമ്മിന് കൈമാറാൻ തയാറാണെന്ന് തിരുവനന്തപുരത്ത് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് സതീശൻ മറുപടി നൽകി. ദുബായിലെ ഹോട്ടലില്‍ നിക്ഷേപമുണ്ടെന്ന് ദേശാഭിമാനിയില്‍ വാര്‍ത്ത വന്നു. അങ്ങനെയൊരു നിക്ഷേപമുണ്ടെങ്കില്‍ ദേശാഭിമാനിക്ക് നല്‍കാമെന്നു പറഞ്ഞുവെന്നും സൈബര്‍ ആക്രമണം നടത്തി ആളുകളെ ആക്ഷേപിക്കുകയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
പി.വി അന്‍വര്‍ മുഖ്യാധാരാ മാധ്യമങ്ങള്‍ക്ക് നേരെ ആക്രോശിക്കുകയാണ്. അദ്ദേഹം സി.പി.എമ്മിന്റെ ഒരു എം.എല്‍.എയാണ്. ഓരോ ദിവസവും ഓരോരുത്തര്‍ക്ക് ചെസ്റ്റ് നമ്പര്‍ ഇടുന്നത് സി.പി.എമ്മിന്റെ അറിവോടെയാണോ? മാധ്യമ പ്രവര്‍ത്തകരോട് വേണമെങ്കില്‍ ഗുണ്ടായിസം കാട്ടുമെന്ന തരത്തിലുള്ള വെല്ലുവിളിയാണ് ഒരു എം.എല്‍.എ നടത്തുന്നത്. അത് ചോദ്യം ചെയ്യണ്ടേ? മറുനാടനെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത് പറഞ്ഞതെന്ന തരത്തില്‍ ഇപ്പോള്‍ സി.പി.എം പ്രചരിപ്പിക്കുന്നുണ്ട്. മറുനാടന്‍ കേസില്‍ വ്യക്തമായ അഭിപ്രായം പറഞ്ഞിട്ടുണ്ട്. ഒരു എം.എല്‍.എയാണ് കേസ് കൊടുത്തത്. ആ കേസ് നടക്കട്ടേ. ഞങ്ങള്‍ മറുനാടനെ സംരക്ഷിന്‍ ഇറങ്ങിയിട്ടില്ല. മറുനാടനെ കുറിച്ച് ഞങ്ങള്‍ക്കാണ് ഏറ്റവുമധികം പരാതിയുള്ളത്. രാഹുല്‍ ഗാന്ധിക്കും ഖാര്‍ഗെയ്ക്കും ടി.എന്‍ പ്രതാപനും എനിക്കും എതിരെ എത്രയോ അധിക്ഷേപകരമായ പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ട്. വിമര്‍ശനത്തിന്റെ പേരില്‍ മാധ്യമ പ്രവര്‍ത്തകരുടെ വീടുകള്‍ റെയ്ഡ് ചെയ്ത് ഫോണുകള്‍ പിടിച്ചെടുക്കുന്നതിനെതിരെയാണ് ഞങ്ങള്‍ പറഞ്ഞത്. അല്ലാതെ മറുനാടനെ സംരക്ഷിക്കല്‍ ഞങ്ങളുടെ ജോലിയല്ല- സതീശൻ പറഞ്ഞു.
ആര് ചെയ്തലും അത് തെറ്റാണ്. വ്യക്തിപരമായി അധിക്ഷേപിക്കുന്നതിനോട് ഞങ്ങള്‍ക്ക് യോജിപ്പില്ല. കേരളത്തില്‍ ഏതെങ്കിലും എം.എല്‍.എമാര്‍ ഇങ്ങനെ ചെയ്തിട്ടുണ്ടോ? യു.ഡി.എഫ് യോഗം കേരളത്തിലെ മാധ്യമ വേട്ടയെ കുറിച്ച് ഗൗരവമായി ചര്‍ച്ച ചെയ്തു. ഒരു എം.എല്‍.എ പ്രഖ്യാപിക്കുന്നതിന് പിന്നാലെ പൊലീസ് പോകുന്നത് ശരിയല്ല. എന്റെ ചെസ്റ്റ് നമ്പര്‍ മുഖ്യമന്ത്രി തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. അപ്പോള്‍ വീണ്ടും എം.എല്‍.എ പ്രഖ്യാപിക്കുന്നതില്‍ കാര്യമില്ലെന്നും സതീശൻ വ്യക്തമാക്കി.

Advertisement
inner ad

Kerala

വിവേകാനന്ദ പുരസ്‌കാരം 9 ന് ചെന്നിത്തല വിതരണം ചെയ്യും

Published

on

കൊല്ലം :വിവിധ മേഖലകളിൽ മികവ് തെളിച്ചവർക്ക് വിവേകാനന്ദ സാംസ്‌കാരിക വേദി നൽകുന്ന പുരസ്‌കാരങ്ങൾ. ഡിസംബർ 9 ന് വൈകിട്ട് 3 ന് മുൻ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല എം എൽ എ വിതരണം ചെയ്യും..
കൊല്ലം പ്രെസ്സ് ക്ലബ്ബിൽ നടക്കുന്ന ചടങ്ങിൽ മങ്ങാട് സുബിൻ നാരായൺ അധ്യക്ഷത വഹിക്കും. സൂരജ് രവി, നൗഷാദ് യൂനുസ്, സജീവ്,ആർ പ്രകാശൻ പിള്ള, എസ് വെങ്കട്ട രമണൻ പോറ്റി, മണക്കാട് സുരേഷ് കുമാർ, പുന്തലത്താഴം ചന്ദ്രബോസ്, ശശി തറയിൽ, എൻ സി രാജു എന്നിവർ സംസാരിക്കും..

Continue Reading

Alappuzha

മറ്റപ്പള്ളിയിലെ മണ്ണെടുപ്പ്: രാപ്പകല്‍ സമരവുമായി യൂത്ത്‌കോണ്‍ഗ്രസ്

Published

on



മറ്റപ്പള്ളി: മണ്ണ് സംരക്ഷണത്തിനായി രാപ്പകല്‍ സമരം ഒന്‍പതാം ദിവസം. യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേത്വീരത്വത്തില്‍ മറ്റപ്പള്ളി മണ്ണ് സമരത്തില്‍ രാപ്പകല്‍ സമരം ജനം ഏറ്റടുക്കുന്നു. ഓരോ ദിവസവും 24 മണിക്കൂര്‍ സമരമാണ് ഇവിടെ നടക്കുന്നത്. ഇന്ന് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന സെക്രട്ടറി രജിന്‍ എസ് ഉണ്ണിത്താന്റെ നേതൃത്വത്തില്‍ നിയോജകമണ്ഡലം പ്രസിഡന്റ് റഫീഖ് റിപ്പായി ഉള്‍പ്പെടെയുള്ളവരാണ് സമരത്തിന് നേതൃത്വം നല്‍കുന്നത്.
യൂത്ത് കോണ്‍ഗ്രസ് നേതാക്കള്‍ സംസ്‌കാരിക നായകര്‍ തുടങ്ങിയവര്‍ സമരത്തില്‍ പങ്കെടുത്തു, വിവിധ രാഷ്ട്രീയ സംസ്‌കാരിക സംഘനകള്‍ വിദ്യാര്‍ത്ഥി കൂട്ടായ്മയും അഭിവാദ്യചെയ്യാന്‍ എത്തി. കോണ്‍ഗ്രസിന്റെ വലിയ ഒരു പിന്തുണയാണ് കഴിഞ്ഞ ദിവസത്തെ സമരത്തിന് കിട്ടിയത് എന്ന് സമര സമതി ഭാരവാഹികള്‍ അഭിപ്രായപെട്ടു.

Advertisement
inner ad
Continue Reading

Ernakulam

മന്ത്രിപ്പടയ്ക്ക് വഴിയൊരുക്കാൻ പെരുമ്പാവൂരിൽ സ്കൂൾ മതിൽ പൊളിച്ചു

Published

on

പെരുമ്പാവൂർ: നവകേരള സദസ്സിന്റെ ഭാഗമായി പെരുമ്പാവൂർ ഗവൺമെന്റ് ബോയ്സ് ഹയർസെക്കൻഡറി സ്കൂൾ ചുറ്റുമതിലിന്റെ ഒരു ഭാഗം പൊളിച്ചു. സദസ്സിൽ പങ്കെടുക്കുന്ന ആളുകൾക്ക് വഴിയൊരുക്കാനാണ് മതിൽ പൊളിച്ചത്. പ്രധാന വേദിയുടെ അരികിലേക്ക് എത്തുവാൻ സ്കൂൾ മൈതാനത്തിന്റെ തെക്കേ അറ്റത്തോട് ചേർന്നുള്ള ഭാഗത്താണ് മതിൽ പൊളിച്ചത്.
അതേസമയം തൃശൂരിലെ നവ കേരള സദസ് മൂന്നാം ദിവസത്തിലേക്ക് കടന്നു. ഇന്ന് കൈപ്പമംഗലം, ഇരിങ്ങാലക്കുട, കൊടുങ്ങല്ലൂര്‍, പുതുക്കാട് മണ്ഡലങ്ങളില്‍ ആണ് നവകേരള സദസ്സ് നടക്കുക. കടുത്ത പ്രതിഷേധങ്ങളാണ് സദസ്സിനെ നേരെ ഉയർന്നുവരുന്നത്.

Advertisement
inner ad

ഹൈക്കോടതി പരാമര്‍ശത്തെ തുടര്‍ന്ന് പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ നിന്ന് നവ കേരളത്തിന്റെ വേദി മാറ്റിയിരുന്നു. നാളെ നടക്കുന്ന ചാലക്കുടി മണ്ഡലത്തിലെ നവ കേരള സദസോടുകൂടി തൃശൂര്‍ ജില്ലയിലെ പരിപാടികള്‍ അവസാനിക്കും. തൃശൂര്‍ രാമനിലയത്തിലാണ് ഇന്നത്തെ മന്ത്രിസഭായോഗം നടക്കുക.

Advertisement
inner ad
Continue Reading

Featured