Connect with us
48 birthday
top banner (1)

Kerala

രാജ്യത്തെ ഏറ്റവും മികച്ച ന്യൂറോ സർജറി വിഭാഗവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഗ്ലോബൽ സെന്റർ ഫോർ എക്സലൻസ് ഇൻ ന്യൂറോസയൻസസ്

Avatar

Published

on

കൊച്ചി: രാജ്യത്തെ ഏറ്റവും വിപുലമായ ന്യൂറോ സർജറി വിഭാഗവുമായി കൊച്ചി ആസ്റ്റർ മെഡ്സിറ്റി ആശുപത്രി. തലച്ചോർ, നട്ടെല്ല്, നാഡി പരിചരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ഏറ്റവും അത്യാധുനികമായ ചികിത്സയും ആരോഗ്യ സേവനങ്ങളുമാണ് ആസ്റ്റർ മെഡ്സിറ്റിയിലെ ഗ്ലോബൽ സെന്റർ ഫോർ എക്സലൻസ് ഇൻ ന്യൂറോസയൻസസ് നൽകി വരുന്നത്. നിംഹാൻസിലെ ന്യൂറോ പത്തോളജി വിഭാഗം സീനിയർ പ്രൊഫസറായിരുന്ന ഡോ. വാണി സന്തോഷിന്റെയും ഡയഗ്നോസ്റ്റിക് ന്യൂറോ റേഡിയോളജിസ്റ്റായ ഡോ. ഹരീഷ് ബാബുവിന്റെയും സേവനങ്ങൾ കൂടി ഇനി മുതൽ ലഭ്യമാകുമെന്ന് കൊച്ചി നടന്ന വാർത്താ സമ്മേളനത്തിൽ അധികൃതർ അറിയിച്ചു.ന്യൂറോ സർജറി, ന്യൂറോളജി, സ്പൈൻ സർജറി, ന്യൂറോ റേഡിയോളജി, ന്യൂറോ സൈക്കോളജി, ന്യൂറോ റീഹാബിലിറ്റേഷൻ തുടങ്ങിയ സേവനങ്ങൾ പ്രായഭേദമന്യേ ലഭ്യമാകും. ഇതിനുപുറമേ അത്യാധുനിക ന്യൂറോളജി സേവനങ്ങൾ നൽകുന്നതിന്റെ ഭാഗമായി ന്യൂറോ സയൻസ് സെന്ററിന് കീഴിൽ ന്യൂറോ പത്തോളജി വിഭാഗവും ഡയഗ്നോസ്റ്റിക് ന്യൂറോ റേഡിയോളജി വിഭാഗവും ആരംഭിച്ചു. ആസ്റ്റർ മെഡ്സിറ്റിക്ക് പുറമേ ആസ്റ്റർ ഗ്രൂപ്പിന് കീഴിലുള്ളതും പുറത്തുള്ളതുമായ വിവിധ ആശുപത്രികളിൽ നിന്നുള്ള സാമ്പിളുകൾ പരിശോധിക്കാനുള്ള സൗകര്യവും ഇവിടെ ലഭ്യമാണ്.വിപുലമായ ന്യൂറോ പത്തോളജി സേവനങ്ങൾ അവതരിപ്പിക്കുന്നതിലൂടെ സംസ്ഥാനത്തിന് അകത്തും പുറത്തുമുള്ള ന്യൂറോളജിക്കൽ സേവനങ്ങൾ മെച്ചപ്പെടുത്തുകയും അതു വഴി ആരോഗ്യ മേഖലയിൽ വിപ്ലവം സൃഷ്ടിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് ആസ്റ്റർ മെഡ്‌സിറ്റിയിലെ ന്യൂറോ സർജറി വിഭാഗം സീനിയർ കൺസൾട്ടന്റ് ഡോ. ദിലീപ് പണിക്കർ പറഞ്ഞു.നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെന്റൽ ഹെൽത്ത്‌ ആൻഡ് ന്യൂറോ സയൻസിലെ (നിംഹാൻസ്) ന്യൂറോ പത്തോളജി സീനിയർ പ്രൊഫസറായിരുന്ന ഡോ. വാണി സന്തോഷാണ് ന്യൂറോ പത്തോളജി വിഭാഗത്തിന് നേതൃത്വം നൽകുന്നത്. സൗത്ത് കരോലിന സർവകലാശാലയിലെ വിസിറ്റിംഗ് ഫാക്കൽറ്റി കൂടിയായ ഡോ. വാണി ന്യൂറോ ഓങ്കോളജിയുമായി ബന്ധപ്പെട്ട ഗവേഷണങ്ങളിലൂടെ രാജ്യാന്തര തലത്തിൽ തന്നെ പ്രശസ്തയാണ്. റേഡിയോ-കെമോറെസിസ്റ്റൻ, ഗ്ലിയോബ്ലാസ്റ്റോമ (ജി.ബി.എം), ഗ്ലിയോമകൾ തുടങ്ങിയവയുമായി ബന്ധപ്പെട്ട പഠനങ്ങളും നടത്തിയിരുന്നു. നോവൽ ഡയഗ്നോസ്റ്റിക്, പ്രോഗ്നോസ്റ്റിക് ബയോ മാർക്കറുകൾ തുടങ്ങിയവ തലച്ചോറിലെ മുഴകൾക്കുള്ള മോളിക്യുലാർ ഡയഗ്നോസ്റ്റിക് പരിശോധനകളുടെ വളർച്ചക്ക് വഴിവെച്ചവയാണ്.ആയുർദൈർഘ്യത്തിലെ വർദ്ധനവും സാങ്കേതികവിദ്യയുടെ വളർച്ചയും തലച്ചോറിലെ മുഴകൾ ഫലപ്രദമായി കണ്ടെത്തുന്നതിനും ചികിത്സിക്കുന്നതിനും വലിയ തോതിൽ ഗുണം ചെയ്യുന്നുണ്ടെന്ന് ഡോ. വാണി പറഞ്ഞു. തലച്ചോറിലെ മുഴകളുടെ സ്വഭാവവും സവിശേഷതകളും സംബന്ധിച്ച വിവരങ്ങൾ നൽകുന്നതിലൂടെ ന്യൂറോ സർജറിയിൽ വലിയ പങ്കാണ് ന്യൂറോ പത്തോളജി വഹിക്കുന്നതെന്നും വ്യക്തമാക്കി.ബ്രെയിൻ സ്‌കാനിംഗ് രോഗനിർണ്ണയത്തിൽ വിദഗ്ധനായ ഡയഗ്നോസ്റ്റിക് ന്യൂറോ റേഡിയോളജിസ്റ്റ് ഡോ. ഹരീഷ് ബാബുവിന്റെ സേവനവും ന്യൂറോ സർജറി വിഭാഗത്തിൽ ഇനി മുതൽ ലഭ്യമാകും. കൃത്യവും വ്യക്തവുമായ വിവരങ്ങൾ നൽകുന്നതിനാൽ ന്യൂറോ സർജറിയിയിൽ പ്രധാന പങ്കാണ് ഡയഗ്നോസ്റ്റിക്ന്യൂറോ റേഡിയോളജിക്കുള്ളതെന്ന് ഡോ. ഹരീഷ് ബാബു . ന്യൂറോ സർജന്മാർ, ഡയഗ്നോസ്റ്റിക് ന്യൂറോറഡിയോളജിസ്റ്റുകൾ, ന്യൂറോ പത്തോളജിസ്റ്റുകൾ തുടങ്ങിയവർ സഹകരിച്ച് പ്രവർത്തിക്കുന്നത് ചികിത്സയിൽ വലിയ പുരോഗതി സൃഷ്ടിക്കുമെന്ന് ന്യൂറോ സർജറി സീനിയർ കൺസൾട്ടന്റ് ഡോ. എസ്. ശ്യാം സുന്ദർ പറഞ്ഞു. കൂടുതൽ കൃത്യമായ രോഗനിർണ്ണയത്തിനും മെച്ചപ്പെട്ട ചികിത്സ നൽകുന്നതിലൂടെ രോഗശാന്തി ലഭിക്കാനും സഹായിക്കുമെന്നും കൂട്ടിച്ചേർത്തു.ന്യൂറോളജി, പാർക്കിൻസൺ ആൻഡ് മൂവ്മെന്റ് ഡിസോർഡേഴ്സ് സെന്റർ, അക്യൂട്ട് സ്ട്രോക്ക് കെയർ സെന്റർ, പീഡിയാട്രിക് ന്യൂറോളജി, എപ്പിലെപ്സി കെയർ സെന്റർ, സ്പൈൻ കെയർ സെന്റർ, ഫിസിക്കൽ മെഡിസിൻ ആന്റ് റീഹാബിലിറ്റേഷൻ, ന്യൂറോ സൈക്കോളജി തുടങ്ങിയ സേവനങ്ങളെല്ലാം ഒരു കുടക്കീഴിൽ ഒരുക്കിയാണ് കൊച്ചി ആസ്റ്റർ മെഡ്സിറ്റിയിലെ ഗ്ലോബൽ സെന്റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോ സയൻസസ് സജ്ജീകരിച്ചിട്ടുള്ളത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kerala

പത്തനംതിട്ടയിൽ സിഐടിയു നേതാവിന്റെ കൊലപാതകം; അറസ്റ്റിലായവരിൽ, ഡിവൈഎഫ്ഐ നേതാക്കളും

Published

on

പത്തനംതിട്ട: സിഐടിയു നേതാവ് ജിതിനെ കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായവരിൽ ഡിവൈഎഫ്ഐ നേതാക്കളും. ഏഴാം പ്രതി മിഥുൻ ഡിവൈഎഫ്ഐ മഠത്തുംമൂഴി യൂണിറ്റ് സെക്രട്ടറിയും നാലാം പ്രതി സുമിത്ത് എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായിരുന്നു. ആർഎസ്എസ് പ്രവർത്തകരായിരുന്ന ഇവർ ഏതാനും മാസം മുമ്പാണ് സംഘടനയിൽ ചേർന്നതെന്ന് ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം പറഞ്ഞു. പ്രതികൾ ബിജെപി ആർഎസ്എസ് പ്രവർത്തകരെന്നതാണ് സിപിഎം നേതാക്കളുടെ നിലപാട്.

കേസിൽ നിഖിലേഷ്, വിഷ്ണു, ശരൺ, സുമിത്ത്, മനീഷ്, ആരോമൽ, മിഥുൻ, അഖിൽ എന്നിവർ അറസ്റ്റിലായിരുന്നു. നിഖിലേഷ് സിഐടിയു പ്രവർത്തക നാണെന്ന് നിഖിലേഷിൻ്റെ അമ്മ മിനി പറഞ്ഞു. കൊല്ലപ്പെട്ട ജിതിൻ തങ്ങളുടെ വീട്ടിൽ വന്നു ഭക്ഷണം കഴിച്ചിട്ടുള്ള ആളാണെന്നും മിനി പറഞ്ഞു.

Advertisement
inner ad

ഇന്നലെ രാത്രി 10.30 യോടെയാണ് പെരുനാട് മഠത്തുംമൂഴിയിൽ ഉണ്ടായ സംഘർഷത്തിൽ ജിതിൻ കൊല്ലപ്പെട്ടത്. ജിതിൻ്റെ ബന്ധുവായ അനന്തു അനിലിനെ പ്രതികൾ തടഞ്ഞുവെച്ച് മർദിച്ചിരുന്നു. ഇത് ചോദ്യം ചെയ്‌തപ്പോഴുണ്ടായ സംഘർഷത്തിലാണ് ജിതിൻ കൊല്ലപ്പെട്ടതെന്ന് പോലീസ് പറഞ്ഞു.

Advertisement
inner ad
Continue Reading

Kerala

തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും

Published

on

തിരുവനന്തപുരം: കുട്ടനാട് എംഎല്‍എ തോമസ് കെ. തോമസ് എന്‍സിപി സംസ്ഥാന അധ്യക്ഷനായേക്കും. മുംബൈയില്‍ പി.സി.ചാക്കോയും എ.കെ.ശശീന്ദ്രനും തോമസ് കെ.തോമസും ശരദ് പവാറുമായി നടത്തിയ ചര്‍ച്ചയിലാണ് ഇതുസംബന്ധിച്ച തീരുമാനം25ന്. കേന്ദ്ര നിരീക്ഷകന്‍ സംസ്ഥാനത്തെത്തിയ ശേഷം ജില്ലാ പ്രസിഡന്റുമാരുമായും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തും. ഇതിനുശേഷമാകും ഔദ്യോഗിക പ്രഖ്യാപനം.

Continue Reading

Cinema

കുഞ്ചാക്കോ ബോബൻ ചിത്രം ‘ഓഫീസർ ഓൺ ഡ്യൂട്ടി’യുടെ ഓഡിയോ ലോഞ്ച് ചെയ്തു

Published

on

കൊച്ചി: ജീത്തു അഷ്‌റഫ് സംവിധാനം ചെയ്യുന്ന ചിത്രം ഓഫീസർ ഓൺ ഡ്യൂട്ടിയുടെ ഓഡിയോ ലോഞ്ച് കൊച്ചിയിൽ നടന്നു. കുഞ്ചാക്കോ ബോബനും പ്രിയാമണിയും ചിത്രത്തിലെ മറ്റു പ്രധാന താരങ്ങളും അണിയറപ്രവർത്തകരും പങ്കെടുത്ത ചടങ്ങിൽ ചിത്രത്തിലെ ഒരു ഗാനം വിജയ് യേശുദാസ് ലൈവ് ആയി ആലപിച്ചു. ചിത്രത്തിന്റെ മറ്റൊരു ഗാനത്തിന് ചുവടുവച്ച് കുഞ്ചാക്കോ ബോബനും താരങ്ങളും അക്ഷരാർത്ഥത്തിൽ വേദി കീഴടക്കി. കൊച്ചി ലുലു മാളിലെ ആയിരക്കണക്കിനുവരുന്ന പ്രേക്ഷകർക്ക് ആസ്വാദന മിഴിവേകുന്ന ചുവടുകൾ സമ്മാനിച്ച ചാക്കോച്ചൻ പ്രകടനത്തിന് ശേഷം വികാരഭരിതനായി തന്നെ സ്നേഹിക്കുന്ന പ്രേക്ഷകർ തന്നെയാണ് തന്റെ വിജയമെന്നും തിയേറ്ററിൽ നിങ്ങൾക്കിഷ്ടപ്പെടുന്ന ചിത്രമായിരിക്കും ഓഫീസർ ഓൺ ഡ്യൂട്ടിയെന്നും അദ്ദേഹം പറഞ്ഞു. ജേക്സ്‌ ബിജോയ് സംഗീത സംവിധാനം ചെയ്യുന്ന ഓഫീസർ ഓൺ ഡ്യൂട്ടിയിലെ ഗാനങ്ങൾ രചിച്ചിരിക്കുന്നത് വിനായക് ശശി കുമാറും ബേബി ജീനുമാണ്. വിജയ് യേശുദാസ്, ബേബി ജീൻ, രമ്യ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ഇമോഷണൽ ക്രൈം ഡ്രാമ ഗണത്തിലൊരുങ്ങിയ ഓഫീസർ ഓൺ ഡ്യൂട്ടി ഫെബ്രുവരി 20ന് തിയേറ്ററുകളിലേക്കെത്തും.

നായാട്ട്, ഇരട്ട എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷക ശ്രദ്ധ ആകർഷിച്ച നടനായ ജിത്തു അഷ്റഫാണ് സംവിധായകൻ. ‘ഇരട്ട‘ എന്ന ചിത്രത്തിന്‍റെ കോ ഡിറക്ടർ കൂടിയാണ് ജിത്തു അഷ്‌റഫ്‌. മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്, ഗ്രീൻ റൂം പ്രൊഡക്ഷൻസ് എന്നീ കമ്പനികളുടെ ബാനറിൽ മാർട്ടിൻ പ്രക്കാട്ട്, സിബി ചാവറ, രഞ്ജിത്ത് നായർ എന്നിവ‍‍ര്‍ ചേർന്നാണ് സിനിമയുടെ നിർമ്മാണം. ‘പ്രണയ വിലാസ’ത്തിന് ശേഷം ഈ ടീം വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്.

Advertisement
inner ad

‘ജോസഫ്’, ‘നായാട്ട്’ സിനിമകളുടെ തിരക്കഥാകൃത്തും ‘ഇലവീഴപൂഞ്ചിറ’യുടെ സംവിധായകനുമായ ഷാഹി കബീറാണ് സിനിമയുടെ തിരക്കഥയൊരുക്കുന്നത്. ഗ്രീൻ റൂം പ്രൊഡക്ഷൻസിലൂടെ ഡ്രീം ബിഗ് ഫിലിംസാണ് ചിത്രം വിതരണത്തിന് എത്തിക്കുന്നത്. ‘നായാട്ടി’ന് ശേഷം ചാക്കോച്ചൻ വീണ്ടും പോലീസ് വേഷത്തിൽ എത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്.

‘കണ്ണൂർ സ്‌ക്വാഡി’ന്‍റെ സംവിധായകൻ റോബി വർഗീസ് രാജാണ് ചിത്രത്തിനായ് ക്യാമറ ചലിപ്പിക്കുന്നത്. ചമൻ ചാക്കോ ചിത്രസംയോജനവും ജേക്ക്സ് ബിജോയ് സംഗീത സംവിധാനവും നിർവ്വഹിക്കുന്നു.

Advertisement
inner ad

ജഗദീഷും വിശാഖ് നായരും പ്രധാന വേഷങ്ങളിൽ ചിത്രത്തിലുണ്ട്. മനോജ് കെ.യു, ശ്രീകാന്ത് മുരളി, ഉണ്ണി ലാലു, ജയ കുറുപ്പ്, വൈശാഖ് ശങ്കർ, റംസാൻ, വിഷ്ണു ജി വാരിയർ, ലയ മാമ്മൻ, ഐശ്വര്യ, അമിത് ഈപൻ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങ്ങള്‍.

കോസ്റ്റ്യൂം: സമീറ സനീഷ്, മേക്കപ്പ്: റോണെക്സ് സേവ്യർ, സ്റ്റിൽസ്: അനൂപ് ചാക്കോ, നിദാദ് കെ.എൻ, പ്രൊഡക്‌ഷൻ ഡിസൈൻ: ദിലീപ് നാഥ്, ആർട്ട് ഡിറക്ടർ: രാജേഷ് മേനോൻ, പ്രൊഡക്‌ഷൻ കൺട്രോളർ: ഷബീർ മലവട്ടത്ത്, ക്രിയേറ്റീവ് ഡിറക്ടർ: ജിനീഷ് ചന്ദ്രൻ, ചീഫ് അസോസിയേറ്റ് ഡിറക്ടർ: ദിനിൽ ബാബു & റെനിത് രാജ്, അസോസിയേറ്റ് ഡിറക്ടർ: സക്കീർ ഹുസൈൻ, അസിസ്റ്റന്‍റ് ഡിറക്ടർ: ശ്രീജിത്ത്, യോഗേഷ് ജി, അൻവർ പടിയത്ത്, ജോനാ സെബിൻ, റിയ ജോജി, സെക്കൻഡ് യൂണിറ്റ് ഡിഒപി: അൻസാരി നാസർ, സ്പോട്ട് എഡിറ്റർ: ബിനു നെപ്പോളിയൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്സ്: അനിൽ ജി നമ്പ്യാർ & സുഹൈൽ, പബ്ലിസിറ്റി ഡിസൈൻസ് ഓൾഡ് മോങ്ക്സ്, വിഷ്വൽ പ്രൊമോഷൻസ്: സ്നേക്ക്പ്ലാന്റ്, പി ആർ ഓ പ്രതീഷ് ശേഖർ.

Advertisement
inner ad
Continue Reading

Featured