Featured
കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐ നേതാവിന് അനധികൃത എംഎ പ്രവേശനം
തിരുവനന്തപുരം: കണ്ണൂർ സർവകലാശാലയിൽ എസ്എഫ്ഐ നേതാവിന് വേണ്ടി ചട്ടം മാറ്റി എംഎയ്ക്ക് പ്രവേശനം. ഒരു വർഷം മാത്രം ഇംഗ്ലീഷ് ഭാഷ പഠിക്കുന്ന ബികോം ഡിഗ്രി വിദ്യാർഥികൾക്ക്(LRP–Language Reduced Pattern) എം.എ (ഇംഗ്ലീഷ്) ബിരുദത്തിന് പ്രവേശനം ലഭിക്കുവാൻ കണ്ണൂർ സർവ്വകലാശാല പഠന റെഗുലേഷനിൽ മാറ്റം വരുത്തി ബികോം സപ്പ്ളിമെന്ററിയായി ജയിച്ച ഒരു എസ്എഫ്ഐ നേതാവിന് എം എ ഇംഗ്ലീഷ് വിഷയത്തിന് പ്രവേശനം നൽകാനായിരുന്നുവെന്ന ആരോപണമാണ് ഉയരുന്നത്. എസ്എഫ്ഐ യുടെ കാസർഗോഡ് ജില്ലാ നേതാവ്
ഇമാനുവൽ എന്ന വിദ്യർഥിക്ക് കാസർഗോഡ് സർക്കാർ കോളേജിൽ എം എയ്ക്ക് പ്രവേശനം നൽകുന്നതിനായിരുന്നു തിരക്കിട്ട ചട്ട ഭേദഗതി.
സംസ്ഥാനത്തെ ഒരു സർവകലാശാലയിലും അനുവദിക്കാത്ത ഈ വ്യവസ്ഥ സംസ്ഥാനത്ത് ആദ്യമായി കണ്ണൂർ സർവ്വകലാശാലയിൽ തിരക്കിട്ട് നടപ്പാക്കുകയായിരുന്നു. മാർക്ക് കുറവായതിനാൽ സ്പോർട്സ് ക്വാട്ടയിലാണ് നേതാവിന് പ്രവേശനം നൽകിയത്. കണ്ണൂർ സർവ്വകലാശാല വൈസ് ചാൻസലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രൻ മുൻകൈയെടുത്ത് വിളിച്ചുചേർത്ത ഇംഗ്ലീഷ് അധ്യാപകരുടെ പ്രത്യേക ഓൺലൈൻ കരിക്കുലം കമ്മിറ്റിയിൽ വെച്ചാണ് ഒന്നാം ഭാഷയായി ഒരു വർഷം മാത്രം ഇംഗ്ലീഷ് പഠിക്കുന്ന ബികോം വിദ്യാർത്ഥികൾക്ക് എം. എ ഇംഗ്ലീഷിൽ ചേരുവാൻ റെഗുലേഷനിൽ ഭേദഗതി വരുത്തിയത്. 1960 മുതൽ സംസ്ഥാനത്തെ സർവകലാശാലകളിൽനിലനിൽക്കുന്ന നിയമമാണ് കണ്ണൂർ സർവ്വകലാശാല മാത്രമായി ഇപ്പോൾ മാറ്റുന്നത്.
കാസർഗോഡ് ഗവൺമെൻറ് കോളേജിലെ എസ്എഫ്ഐ വിദ്യാർത്ഥി നേതാവായ ഇമ്മാനുവലിന് അതേ കോളേജിൽ തുടർ പഠനം ലഭ്യമാക്കുന്നതിനുവേണ്ടിയാണ് അക്കാദമിക് കൗൺസിലിനെ ഒഴിവാക്കി വിസി മുൻകൈയ്യെടുത്ത് നടപ്പാക്കിയ വിചിത്രമായ തീരുമാനം.
കാസർഗോഡ് ഗവൺമെൻറ് കോളേജിൽ മയക്കുമരുന്നിന്റെ വ്യാപകമായ ഉപയോഗവും മറ്റ് അസാന്മാർഗ്ഗ പ്രവർത്തനങ്ങളും നടക്കുന്നതായ മുൻ പ്രിൻസിപ്പലിന്റെ പരസ്യമായ വെളിപ്പെടുത്തലിനെ തുടർന്ന് പ്രിൻസിപ്പലിനെ ശിക്ഷാ നടപടിയുടെ ഭാഗമായി കാസർഗോഡിൽ നിന്നും സ്ഥലം മാറ്റുന്നതിന് മുൻകൈയെടുത്ത അതേ എസ്എഫ്ഐ നേതാവിന് വേണ്ടിയാണ് സംസ്ഥാനത്തെ ഒരു സർവ്വകലാശാല ആദ്യമായി പ്രവേശന ചട്ടം മാറ്റുന്നത്.
പിജി കോഴ്സുകളുടെ നിലവാരം തകർക്കുന്ന തീരുമാനങ്ങൾ രാഷ്ട്രീയ സമ്മർദ്ദങ്ങൾക്ക് വഴങ്ങി നടപ്പാക്കിയ കണ്ണൂർ വിസിയുടെ നിലപാട് അക്കാദമിക് സമൂഹത്തിന് അപമാനകരമാണ്. സംസ്ഥാനത്തെ മറ്റ് അഫീലിയേറ്റിംഗ് സർവ്വകലാശാ ലകളുമായി ചർച്ച ചെയ്യാതെ ഏകപക്ഷീയമായി വിസി കൈക്കൊണ്ട തീരുമാനം ക്രമവിരുദ്ധമാണെന്നും, പുനപരിശോധിക്കാൻ കണ്ണൂർ വിസി ക്ക് നിർദ്ദേശം നൽകണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ വൈസ് ചെയർമാന് നിവേദനം നൽകി.
Featured
മത്സരത്തിനിടെ ഹൃദയാഘാതം, ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

ധാക്ക: പ്രാദേശിക ക്രിക്കറ്റ് മത്സരത്തിനിടെ ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ടീം മുൻ നായകൻ തമീം ഇഖ്ബാലിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ധാക്ക പ്രീമിയർ ലീഗിൽ മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബും ഷൈൻപുകുർ ക്രിക്കറ്റ് ക്ലബും തമ്മിലുള്ള മത്സരത്തിനിടെയാണ് സംഭവം. മുഹമ്മദൻ സ്പോർട്ടിംഗ് ക്ലബിന്റെ നായകനാണ് 36കാരനായ തമീം.
ഓപ്പണറായി ഇറങ്ങിയ താരത്തിന് മൈതാനത്ത് വെച്ച് നെഞ്ചുവേദന അനുഭവപ്പെടുകയും തുടർന്ന് അടിയന്തര വൈദ്യസഹായം നൽകുകയുമായിരുന്നു. തുടർന്ന് ധാക്കയിലേക്ക് കൊണ്ടുപോകാനായി ഹെലികോപ്റ്ററിന് ശ്രമിച്ചെങ്കിലും നില ഗുരുതരമായതിനാൽ ഫാസിലതുനൈസ ആശുപത്രിയിലേക്ക് മാറ്റുക യായിരുന്നു.
ആശുപത്രിയിലെ പരിശോധനകൾക്ക് ശേഷം കളിക്കളത്തിലേക്ക് മടങ്ങാൻ തമീം ആവശ്യപ്പെട്ടതായും മടങ്ങുന്നതിനിടെ ആംബുലൻസിൽവച്ച് ഹൃദയാഘാതം സംഭവിച്ചു. തമീമിൻ്റെ സ്ഥിതി അതീവ ഗുരുതരമാണെന്ന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്റെ ചീഫ് ഫിസിഷ്യൻ ഡോ. ദേബാഷിഷ് ചൗധരി അറിയിച്ചു. തുടർചികിത്സയ്ക്കായി ധാക്കയിലേക്ക് മാറ്റാനുള്ള ശ്രമങ്ങളും തുടരുകയാണ്.
ബംഗ്ലാദേശിന്റെ ഏറ്റവും മികച്ച താരങ്ങളിൽ ഒരാളായ തമീം ഇഖ്ബാൽ ദേശീയ ടീമിനായി 70 ടെസ്റ്റുകളും 243 ഏകദിനങ്ങളും 78 ടി20 മത്സരങ്ങളും കളിച്ചിട്ടുണ്ട്. ഈ വർഷം ജനുവരിയിൽ ഇഖ്ബാൽ രണ്ടാം തവണയും അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു. നേരത്തെ, 2023 ജൂലൈയിൽ, ഇഖ്ബാൽ വിരമിക്കൽ പ്രഖ്യാപനം നടത്തിയിരുന്നെങ്കിലും അന്നത്തെ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയുടെ ഇടപെടലിനെത്തുടർന്ന് 24 മണിക്കൂറിനുള്ളിൽ തൻ്റെ തീരുമാനം മാറ്റുകയായിരുന്നു.
Featured
കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു

കോട്ടയം: കെഎസ്‌ഇബി ഉദ്യോഗസ്ഥൻ ഓഫീസില്‍ കുഴഞ്ഞുവീണു മരിച്ചു. ചെമ്പ് കെഎസ്‌ഇബി ഓഫീസിലാണ് സംഭവം. 45കാരനായ അനില്‍ കുമാറാണ് മരിച്ചത്. ചെമ്പ് കെഎസ്‌ഇബി ഓഫീസിലെ ലൈൻമാനായിരുന്നു അനില്‍.രാവിലെ ഓഫീസില്‍ വച്ച് അനില്‍ കുഴഞ്ഞു വീണതോടെ മറ്റ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണകാരണമെന്ന് സംശയം. ഭാര്യ: രശ്മി, മക്കള്‍: ശ്രീഹരി, നവ്യശ്രീ
Featured
ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി
തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥയാണ് മരിച്ചത്

തിരുവനന്തപുരം: ഐബി ഉദ്യോഗസ്ഥയെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം വിമാനത്താവളത്തിലെ എമിഗ്രേഷൻ വിഭാഗത്തിലെ ഉദ്യോഗസ്ഥ മേഘ(24)ആണ് മരിച്ചത്.പത്തനംതിട്ട സ്വദേശിയാണ് മേഘ. ചാക്ക റെയില്‍വേ ട്രാക്കില്‍ മേഘയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു. ജോലി കഴിഞ്ഞ് ഇന്ന് രാവിലെ വിമാനത്താളത്തില്‍ നിന്നും മടങ്ങിയതായിരുന്നു. എന്താണ് മരണത്തിന് കാരണമെന്ന് വ്യക്തമല്ല. പൊലീസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.
-
News2 months ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News2 months ago
പണിമുടക്ക് നോട്ടീസ് നൽകി
-
Thiruvananthapuram2 months ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
-
Kerala2 months ago
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട്
ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം; ചവറ ജയകുമാര്‍ -
Featured2 months ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
-
Featured1 month ago
കേരളം രഞ്ജിട്രോഫി സെമിയില്‍
-
Kuwait2 weeks ago
ഈദ് അൽ ഫിത്തർ അവധി ദിവസങ്ങൾ മുൻകൂട്ടി പ്രഖ്യാപിച്ചു
-
Featured2 months ago
ടി പി ചന്ദ്രശേഖരന്റെയും കെ കെ രമയുടെയും മകൻ അഭിനന്ദ് വിവാഹിതനായി
You must be logged in to post a comment Login