Connect with us
48 birthday
top banner (1)

Kerala

ജില്ലയെ ഇളക്കിമറിച്ച് യുഡിഎഫ് ജനമുന്നേറ്റയാത്ര

Avatar

Published

on

എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ നേതൃത്വത്തിൽ കഴിഞ്ഞ ആഴ്ച കൊല്ലത്തു  നടത്തിയ ജനകീയ മുന്നേറ്റ ജാഥ അക്ഷരാർഥത്തിൽ ജില്ലയിലെ യുഡിഎഫ് ക്യാംപിന് ഉണർത്തു പാട്ടായി. ഇടതു മുന്നണിയുടെ നേതൃത്വത്തിൽ കേരളത്തിൽ നടക്കുന്ന അഴിമതി ഭരണവും നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രത്തിൽ നടക്കുന്ന വിഭജനത്തിന്റെ ഭരണവും ജില്ലയിലെ സമസ്ത വിഭാഗം ജനങ്ങളുടെയും മുന്നിൽ തുറന്നു കാട്ടുന്നതിൽ ജാഥ വിജയിച്ചു. യുഡിഎഫിലെ മുഴുവൻ ഘടക കക്ഷികളുടെയും ഊറ്റമായ പിന്തുണയും സഹകരണവും മാത്രമല്ല, മുഴുവൻ കക്ഷികളുടെയും സംസ്ഥാനതല നേതാക്കളുടെ സാന്നിധ്യവും ജാഥ വിജയിപ്പിക്കുന്നതിന് സഹായിച്ചു.


ജില്ലയിലെ രണ്ട് എംപിമാരായ കൊടിക്കുന്നിൽ സുരേഷും എൻ. കെ. പ്രമേചന്ദ്രനും വികസനം എത്തിക്കുന്നതിൽ മത്സരിക്കുകയായിരുന്നു. കേന്ദ്രാവിഷ്കൃത പദ്ധതികളോരോന്നും ജില്ലയിൽ അതിവേഗമെത്തി.
 വിഭജനപരമായ വികസനമല്ല, സമസ്ത വിഭാഗം ജനങ്ങൾക്കും ഗുണം ചെയ്യുന്ന വികസനമാണ് നാടിന് ആവശ്യമെന്ന പ്രഖ്യാപനത്തിലൂന്നിയായിരുന്നു പ്രേമചന്ദ്രൻ ജാഥ നയിച്ചത്. ജനപ്രതിനിധി എന്ന നിലയിൽ കൊല്ലം ജില്ലയിലും താൻ പ്രതിനിധാനം ചെയ്യുന്ന കൊല്ലം മണ്ഡലത്തിലും യുഡിഎഫ് നടത്തിയ വികസനങ്ങൾ എണ്ണിപ്പറ‍ഞ്ഞായിരുന്നു ജാഥ ഓരോ പോയിന്റും പിന്നിട്ടത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 11 നിയമസഭാ നിയോജകമണ്ഡലങ്ങളിലും യുഡിഎഫിനായിരുന്നു വൻ ഭൂരിപക്ഷം. അതിനു ജനങ്ങൾക്കു നൽകിയ വികസന പദ്ധതികളോരോന്നും പ്രേമചന്ദ്രൻ എടുത്തു കാട്ടി.
361 കോടി രൂപ ചെലവിൽ പണി പൂർത്തിയാക്കുന്ന കൊല്ലം റെയിൽവേ സ്റ്റേഷനാണ് അതിൽ പ്രധാനം. ജില്ലയിലെയെന്നല്ല സംസ്ഥാനത്തെ തന്നെ റെയിൽവേ ഡെസ്റ്റിനേഷനുകളിൽ ഒന്നായി കൊല്ലം മാറും. വിമാനത്താവളങ്ങളെ വെല്ലുന്ന സൗകര്യങ്ങളോടെ രാജ്യാന്തര നിലവാരത്തിലുള്ള രാജ്യത്തെ ആദ്യത്തെ 20 റെയിൽവേ സ്റ്റേഷനുകളിൽ ഒന്നാകാൻ കൊല്ലത്തിനു കഴിഞ്ഞതു വലിയ നേട്ടമാണ്. പഴയ കെട്ടിടങ്ങൾ പൊളിച്ചു മാറ്റൽ പൂർത്തിയായി വരുന്നു. 2025 ഓടെ നിർമാണം പൂർത്തിയാക്കി റെയിൽവേസ്റ്റേഷൻ ജനങ്ങൾക്കു തുറന്നു കൊടുക്കും. 26 കോടി രൂപ ചെലവിൽ പണി പൂർത്തിയാകുന്ന മെമു ഷെഡ് തെക്കൻ കേരളത്തിന്റെ മധ്യ, ഹൃസ്വ ദൂര യാത്രകൾ വേഗത്തിലും എളുപ്പത്തിലുമാക്കും. സംസ്ഥാനത്തെ മുഴുവൻ മെമു കാറുകളുടെയും അറ്റകുറ്റപ്പണികൾ കൊല്ലത്തെത്തും. ഇവിടെ നിന്ന് കൂടുതൽ സ്ഥലങ്ങളിലേക്ക് മെമു സർവീസുകൾ തുടങ്ങാനുമാവും.
 റെയിൽവേ ജീവനക്കാർക്കു പരിശീലനം നൽകുന്ന പുതിയ റെയിൽവേ ഇൻസ്റ്റിട്യൂട്ടിന്റെ നിർമാണവും വൈകാതെ പൂർത്തിയാകും. ഗേജ് മാറ്റം  പൂർത്തിയാക്കിയ കൊല്ലം വിരുതു നഗർ ലൈനിൽ ഏതാനും കിലോമീറ്റർ കൂടി വൈദ്യുതീകരണം നടത്താനുണ്ട്. ഈ സാമ്പത്തിക വർഷം തന്നെ അതിന്റെ നിർമാണം പൂർത്തിയാകും. അതോടെ, കൊല്ലത്തു നിന്ന് കൂടുതൽ ദീർഘദൂര ട്രെയിനുകൾ ഓടിക്കാനാവും. തിരക്കേറിയ എറണാകുളം-പാലക്കാ‌ട്- കോയമ്പത്തൂർ ഇടനാഴിക്കു ബദലായി എറണാകുളം- കൊല്ലം- പുനലൂർ- മധുര റൂട്ടിലും കൊല്ലം-തിരുവനന്തപുരം- തിരുനൽവേലി- മധുര റൂട്ടിലും കൂടുതൽ ട്രെയിനുകളെത്തും. കൊല്ലം ജംക്ഷൻ റെയിൽ വേ സ്റ്റേഷൻ സെൻട്രൽ റെയിൽ വേ സ്റ്റേഷനായി മാറും. അതോടെ ഇപ്പോഴുള്ളതിന്റെ ഇരട്ടി യാത്രക്കാരെത്തുന്ന സ്ഥിതിയെത്തുമെന്ന് പ്രേമചന്ദ്രൻ.
ജില്ലയിലുടനീളം ദേശീയ പാത കനക്റ്റിവിറ്റി കൊണ്ടു വന്നതാണ് യുഡിഎഫ് എംപിമാരുടെ മറ്റൊരു വലിയ നേട്ടം. പാരിപ്പള്ളി കടമ്പാട്ട് കോണം മുതൽ ചടയമംഗലം, പുനലൂർ, ഇടമൺ, തെന്മല, ആര്യങ്കാവ് വഴി ചെങ്കോട്ട വരെ നീളുന്ന ഗ്രീൻഫീൽഡ് നാഷണൽ ഹൈവേ ജില്ലയുടെ തെക്കും കിഴക്കുമുള്ള പ്രദേശങ്ങളുടെ വികസനം സ്വപ്ന വേഗത്തിലാക്കും. സംസ്ഥാന സർക്കാർ സ്ഥലമെടുപ്പ് വേഗത്തിലാക്കിയാൽ നിർമാണം ഉടൻ തുടങ്ങാനാവും. 2,700 കോടി രൂപ ചെലവിൽ നാലുവരിപ്പാതയാണ് വിഭാവന ചെയ്തിരിക്കുന്നത്.
ഹൈസ്കൂൾ ജംക്‌ഷനിൽ തുടങ്ങി അഞ്ചാലുംമൂട്, കടപുഴ, ഭരണിക്കാവ്, താമരക്കുളം, ചെങ്ങന്നൂർ വഴി തേനി വരെ പോകുന്ന ദേശീയ പാത 183 അലൈൻമെന്റുകളട‌ക്കം പൂർത്തിയായി ഭരണാനുമതി നേടിക്കഴിഞ്ഞു. ചവറ ടൈറ്റാനിയം മുതൽ ശാസ്താംകോട്ട- ഭരണിക്കാവ് വരെ വരുന്ന എൻഎച്ച് 183 എയുടെ ഭരണാനുമതിയും നേടിയി‌ട്ടുണ്ട്. കൊല്ലം- കുണ്ടറ-കൊട്ടാരക്കര വഴി പുനലൂർ വരെയുത്തുന്ന ദേശീയപാത 44ന് 448 കോ‌ടി രൂപ കേന്ദ്രഫണ്ട് ലഭിച്ചു. പ്രധാനമന്ത്രിയുടെ ഗ്രാമീണ സഡക്ക് യോജന പദ്ധതി പ്രകാരം സംസ്ഥാനത്ത് ഏറ്റവും കൂടുതൽ ഗ്രാമീണ റോഡുകൾ ലഭിച്ചത് കൊല്ലം പാർലമെന്റ് മണ്ഡലത്തിലാണെന്ന് പ്രേമചന്ദ്രൻ അവകാശപ്പെട്ടു.  അതുപോലെ ജില്ലയിലെ പ്രധാന റെയിൽവേ ഗേറ്റുകൾക്കെല്ലാം മുകളിൽ റെയിൽവേ ഓവർ ബ്രിഡ്ജ് (ആർഓബി) അനുവദിച്ചു. പലതിന്റെയും പണി പൂർത്തിയായി. എംപിമാരുടെ പ്രാദേശിക വികസന ഫണ്ട് വിനിയോഗത്തിലും കൊല്ലമാണു മുന്നിലെന്ന് പ്രേമചന്ദ്രൻ അവകാശപ്പെട്ടു.  
യുഡിഎഫ് പ്രവർത്തകർ മാത്രമല്ല, സമസ്ത മേഖലയിലെയും തൊഴിലാളികൾ, വിദ്യാർഥികൾ, ബസ് യാത്രക്കാർ, വഴിയോര കച്ചവടക്കാർ, വ്യാപാര സ്ഥാപനങ്ങളിലെ ജീവനക്കാർ തുടങ്ങി ആയിരക്കണക്കിനാളുകളാണ് വഴിയോരങ്ങളിൽ നിന്ന് ജനകീയ മുന്നേറ്റയാത്രയെ വരവേറ്റത്. യുഡിഎഫ് നേതാക്കളായ കെ. മുരളീധരൻ എംപി, രാജ്മോഹൻ ഉണ്ണിത്താൻ എംപി, പി.കെ. കുഞ്ഞാലിക്കുട്ടി എംഎൽഎ, കെഎൻഎ ഖാദർ എംഎൽഎ, പി.രാജേന്ദ്ര പ്രസാദ്, ഷിബു ബേബി ജോൺ, ഡോ. ശൂരനാട് രാജശേഖരൻ, പഴകുളം മധു, ജില്ലാ ചെയർമാൻ കെ.സി. രാജൻ, എം.എം. നസീർ, സൂരജ് രവി, പി. ജർമിയാസ്, ബിന്ദു കൃഷ്ണ, എ.എ. അസീസ്, ഡി. ദേവരാജൻ, രാഹുൽ മാങ്കൂട്ടത്തിൽ, നൗഷാദ് യൂനുസ്, ഫ്രാൻസിസ് കല്ലട തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ പ്രസംഗിച്ചു.

Advertisement
inner ad

Dubai

ഇൻകാസിന്റെ കാരുണ്യ തണലിൽ രതീഷ് നാട്ടിലേക്ക്

Published

on

ദുബായ് : തിരുവനന്തപുരം ആറ്റിങ്ങൽ സ്വദേശി രതീഷ് വിജയരാജ് 21 വർഷത്തെ പ്രവാസ ജീവിതത്തിന് തിരശ്ശീല നൽകി ഇൻകാസിന്റെ കാരുണ്യ തണലിൽ നാട്ടിലേക്ക് പുറപ്പെട്ടു. കഴിഞ്ഞ രണ്ടര വർഷമായി
അൽഖുസിലെ കെട്ടിട തിണ്ണയിലായിരുന്നു രതീഷ് ജീവിതം തള്ളി നീക്കിയത്. തൊഴിൽ നഷ്ടമായതോടെ മാനസിക പ്രയാസവും രോഗങ്ങളും അലട്ടികൊണ്ടിരുന്നു.
ഓർമ്മശക്തിയും കുറഞ്ഞതോടു കൂടി സഹായങ്ങൾ നൽകാൻ തയ്യാറായവർക്കും നിരാശയായിരുന്നു ഫലം. ബന്ധുക്കളുമായോ സുഹൃത്തുക്കളുമായോ യാതൊരു ബന്ധവുമില്ലാത്ത ജീവിതം. വിസയുടെ കലാവധി തീർന്നിട്ടും പുതുക്കാൻ കഴിയാത്തതിനാൽ
നാട്ടിലേക്കുള്ള യാത്രയും തടസ്സപ്പെട്ടു .
സമീപവാസികളും സുമനസ്സുകളും നൽകിയ ഭക്ഷണപൊതിയും ചെറു സഹായങ്ങളുമായിരുന്നു ജീവിതത്തെ മുന്നോട്ടുനയിച്ചത്.

ഇതിനിടയിലാണ് ദുബായ് ഇൻകാസ് മലപ്പുറം ജില്ല പ്രസിഡൻറ് നൗഫൽ സൂപ്പിയുടെ നേതൃത്വത്തിൽ ജില്ലാ ഭാരവാഹികളായ ഇസ്മയിൽ വേങ്ങര, കാദർ എനു , മുസ്തഫ മാറാക്കര, ജാഫർ കൂട്ടായി, അഷറഫ് ടിപ്പു , ശിവശങ്കരൻ പാണ്ടിക്കാട് , നൗഷാദ് വാണിയമ്പലം,സക്കീർ കുളക്കാട് , മുഹമ്മദലി,
നൗഷാദ് വാണിയമ്പലം തുടങ്ങിവരുടെ നേതൃത്വത്തിലുള്ള ഇൻകാസ് വളണ്ടിയർ ടീം സഹായവുമായി എത്തിയത്. കൂടെ രതീഷിന്റെ നാട്ടുകാരനും അയൽവാസിയുമായ
സാബു ആറ്റിങ്ങലും ചേർന്നു. നാട്ടിലെ രതീഷിന്റെ കുടുംബത്തെയും ബന്ധുക്കളെയും കണ്ടെത്തി വിവരം അറിയിക്കുകയും ചെയ്തു. അതിന് വേണ്ടി ഇൻകാസ് പ്രവർത്തകനും പ്രവാസി കോൺഗ്രസ്‌ ജില്ലാ സെക്രട്ടറിയുമായ സബീർ കോരാണിയുടെ നേതൃത്വത്തിൽ ചെയ്യുകയും ചെയ്‌തു.
രോഗവും ശരീരികമായ അവശത
യുമായി കഴിഞ്ഞിരുന്ന രതീഷിനെ
ഇൻകാസ് പ്രവർത്തകർ ഉടൻ തന്നെ
ദുബായ് റാഷിദ് ഹോസ്പിറ്റലിൽ
പ്രവേശിപ്പിച്ചു. അവിടെ രതീഷിന്
മികച്ച പരിചരണമാണ് ലഭിച്ചത്

Advertisement
inner ad

തുടർന്ന്, നാട്ടിലേക്ക് പോകുന്നതിനുള്ള ഔട്ട് പാസ്, പാസ്പോർട്ട് പുതുക്കൽ, മറ്റു രേഖകൾ, വിമാന ടിക്കറ്റ് എന്നിവ ഇൻകാസ് നാഷണൽകമ്മിറ്റി പ്രസിഡന്റ് സുനിൽ അസീസിന്റെയും സ്റ്റേറ്റ് പ്രസിഡന്റ് റഫീഖ് മട്ടന്നുരിന്റെയും നേതൃത്വത്തിൽ, ജനറൽ സെക്രട്ടറിമാരായ ഷൈജു അമ്മാനപ്പാറ, ബഷീർ നരണിപ്പുഴ, പ്രജീഷ് വിളയിൽ എന്നിവർ തരപ്പെടുത്തി നൽകി. അതോടൊപ്പം നാട്ടിൽ രതീഷന്റെ വീട്ടുകാരെ കണ്ടെത്തി വിവരങ്ങൾ
അറിയിച്ചു. ഷാർജ എയർപോർട്ടിൽ രതീഷിനെ
യാത്ര അയക്കാൻ ഇൻകാസ് നാഷണൽകമ്മിറ്റി ജനാൽ സിക്രട്ടറി ബി. എ.നാസർ, വൈസ് പ്രസിഡന്റ്
ഷാജി ശംസുദ്ദീൻ, സ്റ്റേറ്റ് വർക്കിംഗ്
പ്രസിഡന്റ് പവിത്രൻ ബാലൻ , നൗഷാദ് ഉഴവൂർ, ഷംസീർ നാദാപുരം തുടങ്ങിയവർ സന്നിതരായിരുന്നു. വീൽചെയറിലുള്ള രതീഷിന്റെ
യാത്രയിൽ സഹായിയായി ഇൻകാസ് വോളണ്ടിയർ ടീം അംഗം മുസ്തഫ മാറാക്കര
അനുഗമിച്ചു.

Advertisement
inner ad
Continue Reading

Kerala

തിരുവനന്തപുരം കളക്ടറേറ്റിലെ തേനീച്ച ആക്രമണം; സമഗ്രമായ അന്വേഷണം വേണം; ചവറ ജയകുമാർ

Published

on

തിരുവനന്തപുരം: തിരുവനന്തപുരം കളക്ടറേറ്റിലെ വനിതകളുൾപ്പെടയുള്ള നൂറോളം ജീവനക്കാരും നാട്ടുകാരും ഓഫീസ് വളപ്പിൽ കൂടുകൂട്ടിയിരുന്ന തേനീച്ചകളുടെ ആക്രമണത്തെത്തുടർന്ന് പരിഭ്രാന്തരായി ഒന്നര കിലോമീറ്റർ ദൂരം ഓടുകയും നിരവധി ഗുരുതരമായി ജീവനക്കാർക്ക് തേനീച്ച കുത്തേറ്റ സംഭവത്തിലും സമഗ്രമായ അന്വേഷണം വേണമെന്ന് കേരള എൻ.ജി.ഒ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് ചവറ ജയകുമാർ ആവശ്യപ്പെട്ടു.

ജില്ലാ ദുരന്ത നിവാരണ അതോറിറ്റിയുടെ ചെയർമാൻ കൂടിയായ കളക്ടറുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന കെട്ടിടത്തിൽ പത്തോളം ഇടങ്ങളിൽ തൂക്ക് തേനീച്ച ഇനത്തിൽപ്പെടുന്ന ‘കില്ലർ ബീസ് ‘ കൂടുകൂട്ടിയിരിക്കുന്നതായി ജീവനക്കാർ പലവട്ടം പരാതിപ്പെട്ടിട്ടും യാതൊരു നടപടിയും സ്വീകരിച്ചില്ല. പൊതുജനങ്ങൾ രാപകൽ ഭേദമന്യേ വ്യവഹാരങ്ങൾക്ക് എത്തിച്ചേരുന്ന ഭരണസിരാകേന്ദ്രത്തിൽ അത്യന്തം ഭീഷണി ഉയർത്തിയാണ് തേനീച്ച കൂടുകൾ നിലനിന്നിരുന്നത്.
ജില്ലാ കളക്ടറുടെ ഇ-മെയിലിൽ ബോംബ് ഭീഷണി ഉണ്ടായതിനെത്തുടർന്ന് നടത്തിയ പരിശോധനക്കിടെയാണ് അപകടമുണ്ടായത് എന്ന് സംശയിക്കുന്നു. തേനീച്ചയുടെ കുത്തേറ്റ ജീവനക്കാരും പൊതുജനങ്ങളും സിവിൽ സ്റ്റേഷനിൽ നിന്നും കുടപ്പനക്കുന്ന് ജംഗ്ഷൻ വരെ ഓടി രക്ഷപ്പെടുകയായിരുന്നു. അപകടത്തിന് കാരണമായ തേനീച്ച കൂടുകൾ കെട്ടിടത്തിൽ തന്നെ സ്ഥിതി ചെയ്യുകയാണ്. നഗരമധ്യത്ത് തലനാരിഴയ്ക്കാണ് വൻ ദുരന്തം ഒഴിവായത്. ഇത് ഉടനടി നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ച് ജീവനക്കാരുടെ സുരക്ഷ ഉറപ്പ് വരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Advertisement
inner ad
Continue Reading

Cinema

‘നാരായണീന്‍റെ മൂന്നാണ്മക്കള്‍’; സിനിമ തെറ്റായ സന്ദേശമെന്ന് അഡ്വ.വിഷ്ണു വിജയൻ

Published

on

കൊച്ചി: നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമ നൽകുന്നത് തെറ്റായ സന്ദേശമെന്ന് ഹൈക്കോടതി അഭിഭാഷകനായ അഡ്വ.വിഷ്ണു വിജയൻ. സിനിമ ചർച്ചയ്ക്ക് വെക്കുന്ന പ്രമേയം സമൂഹത്തിന് ഉൾക്കൊള്ളാൻ കഴിയുന്നതല്ലെന്നും അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. സാമൂഹ്യ മാധ്യമങ്ങളിൽ ഒട്ടേറെ പേരാണ് ഈ കുറിപ്പ് ഏറ്റെടുത്തിരിക്കുന്നത്.

ഫേസ്ബുക്ക് കുറിപ്പ് വായിക്കാം

Advertisement
inner ad

നവാഗതനായ ശരൺ വേണുഗോപാൽ സംവിധാനം ചെയ്ത നാരായണീന്‍റെ മൂന്നാണ്മക്കള്‍ എന്ന സിനിമ ഇന്നലെയാണ് കണ്ടത്. ജോജു ജോര്‍ജ്, സുരാജ് വെഞ്ഞാറമൂട്, അലന്‍സിയര്‍ ലോപ്പസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. നാരായണിയമ്മയുടെ മൂന്നാണ്മക്കളെ കേന്ദ്രീകരിച്ചാണ് ചിത്രത്തിന്റെ കഥ മുന്നേറുന്നത്. ഒരു നാട്ടിൻ പുറത്തെ തറവാടാണ് കഥ നടക്കുന്ന പശ്ചാത്തലം. രസകരവും കൗതുകം ജനിപ്പിക്കുന്നതുമായ സംഭവങ്ങളാണ് ചിത്രത്തിലുടനീളമുള്ളത്. നാരായണീയുടെ മൂന്ന് ആൺമക്കളും മൂന്ന് തരത്തിലാണ് തങ്ങളുടെ ജീവിതങ്ങൾ മുന്നോട്ടുകൊണ്ടുപോകുന്നത്. മൂന്ന് ആണ്‍മക്കളില്‍ മനസില്‍ ഏറ്റവും ഏറ്റവും അധികം പതിഞ്ഞത് ജോജു അവതരിപ്പിച്ച സേതു എന്ന കഥാപാത്രമാണ്. സഹോദരങ്ങൾക്കിടയിൽ എന്തെങ്കിലും മൂല്യങ്ങൾ ഉണ്ടെങ്കിൽ ഉള്ളത് അയാൾക്കാണെന്ന് നമുക്ക് തോന്നും. മറ്റുള്ളവരുടെ ഉള്ളിലെ ചിന്തകള്‍ എങ്ങനെയാണെന്ന് മനസിലാക്കാന്‍ ഒരുപാട് സമയം വേണ്ടി വരുമെങ്കിലും സേതു എങ്ങനെയുള്ള ആളാണെന്ന് എളുപ്പം മനസിലാക്കാൻ നമുക്ക് കഴിയും. സിനിമയിൽ അഭിനയിച്ച മുഴുവൻ കഥാപാത്രങ്ങളും മികച്ച പ്രകടനം കാഴ്ചവച്ചു എന്നതിൽ തർക്കമില്ല. അപ്പോഴും മനസ്സിനെ വല്ലാതെ അലട്ടിയ ചില സന്ദർഭങ്ങളും ഈ സിനിമയിലുണ്ട്. അത് സഹോദരങ്ങൾ തമ്മിലുള്ള ലൈംഗിക ബന്ധമാണ്. കഴിഞ്ഞദിവസം ഒരു മാധ്യമത്തിന് സംവിധായകൻ നൽകിയ അഭിമുഖത്തിൽ ചില വാദങ്ങൾ ഉയർത്തി ആ രംഗങ്ങളെ ന്യായീകരിക്കുന്നതായി കണ്ടു. ആ സഹോദരങ്ങൾ ചെറുപ്പത്തിൽ എവിടെയും കണ്ടുമുട്ടുന്നില്ലെന്നും പക്വതയെത്തിയ ശേഷമാണ് ഇരുവരും കാണുന്നതും സൗഹൃദത്തിൽ ആകുന്നതും അവർക്കിടയിൽ ലൈംഗിക ബന്ധം ഉൾപ്പെടെയുള്ളവ സംഭവിക്കുന്നതെന്നും സംവിധായകൻ പറയുകയുണ്ടായി. ആതിര, നിഖിൽ എന്നീ രണ്ടു കുട്ടികളുടെ ബന്ധത്തെപ്പറ്റി പറയുമ്പോൾ ഇന്നത്തെ പ്രത്യേക സാഹചര്യത്തിൽ അത് സമൂഹത്തിൽ ഏതുതരം സന്ദേശമാണ് നൽകുകയെന്നത് സിനിമയുടെ പിന്നണിയുള്ളവർ ചിന്തിക്കേണ്ടതായിരുന്നു. തന്റെ ചിത്രത്തിലൂടെ സമൂഹത്തിന് ഒരു നല്ല സന്ദേശം നൽകുകയല്ല ഉദ്ദേശമെന്ന് സംവിധായകൻ തന്നെ വ്യക്തമാക്കുന്നുണ്ട്. അതുതന്നെയാണ് പ്രമേയം ഉയർത്തി അതിലുള്ള ആശങ്കയും പങ്കുവെക്കുന്നത്. ലഹരി ഉപയോഗവും അതേ തുടർന്നുള്ള കുറ്റകൃത്യങ്ങളും വ്യാപകമായ ഒരു സമൂഹത്തിലാണ് നാം ജീവിക്കുന്നത്. അതിനിടയിൽ രക്ത ബന്ധങ്ങൾക്കിടയിലെ ലൈംഗികബന്ധവും മറ്റും പ്രമേയമായി ഒരു ചിത്രം പുറത്തിറങ്ങുമ്പോൾ സമൂഹത്തിൽ അത് അശുഭകരമായ തലങ്ങളാകും പങ്കുവെക്കപ്പെടുക. ഇപ്പോൾ തന്നെ സമൂഹത്തിൽ ആഴത്തിലുള്ള ലഹരി ഉപയോഗത്തിനും വയലൻസിനും വഴിയൊരുക്കിയതിൽ സിനിമകളുടെ സാന്നിധ്യം നമുക്ക് അറിയാവുന്നതാണ്. ജോജുവിന്റെ തന്നെ ചുരുളി എന്ന ചിത്രത്തിലെ അസഭ്യം നിറഞ്ഞ ഡയലോഗുകൾ ഈ നാട്ടിലെ കുട്ടികൾപോലും വ്യാപകമായി ഉപയോഗിക്കുന്നു. ഈ അടുത്ത് ഇറങ്ങിയ മാർക്കോയും ഏതു തലത്തിൽ നിന്നുകൊണ്ടാണ് പ്രേക്ഷകരെ സ്വാധീനിച്ചതെന്നും നമുക്കറിയാം. ആരുടെയെങ്കിലും ആവിഷ്കാര സ്വാതന്ത്ര്യത്തിൽ ഇടപെടുകയല്ല. മറിച്ച് ഇത്തരം പ്രമേയങ്ങൾ സമൂഹത്തിൽ സൃഷ്ടിക്കുവാൻ ഇടയുള്ള അനന്തരഫലങ്ങളെ ഓർമപ്പെടുത്തുകയാണ്.

Advertisement
inner ad
Continue Reading

Featured