Connect with us
48 birthday
top banner (1)

Featured

പുതുപ്പള്ളി ആവേശത്തേരിൽ, മണ്ഡലം നിറഞ്ഞ് ചാണ്ടി ഉമ്മൻ

Avatar

Published

on

കോട്ടയം: ഉപതെരഞ്ഞെടുപ്പിന്റെ തിരക്കിലേക്ക് പുതുപ്പള്ളി നിയോജക മണ്ഡലം. ഇന്നലെ തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ച് മണിക്കൂറുകൾക്കകം യുഡിഎഫ് സ്ഥാനാർഥിയെ കോൺ​ഗ്രസ് പ്രഖ്യാപിച്ചതോടെ പ്രചാരണ പ്രവർത്തനങ്ങൾക്കും തുടക്കമായി. കഴിഞ്ഞ 53 വർഷം മണ്ഡലത്തെ പ്രതിനിധീകരിച്ച പ്രിയ നേതാവ് ഉമ്മൻ ചാണ്ടി തന്നെയാണ് ഇത്തവണയും പ്രചാരണത്തിന് നേതൃത്വം നൽകുന്നത്. ഭൗതികദേഹമില്ലെങ്കിലും ഉമ്മൻ ചാണ്ടിയുടെ ആത്മാവ് തങ്ങൾക്കൊപ്പമുണ്ടെന്ന് പ്രവർത്തകരും നേതാക്കളും ഒന്നടങ്കം വിശ്വസിക്കുന്നു.
മണ്ഡലത്തിലുയർ‍ന്ന ഫ്ലക്സുകളിലെല്ലാം ഉമ്മൻ ചാണ്ടിയുടെ ചിത്രമുണ്ട്. ഒപ്പം സ്ഥാനാർഥിയും ഉമ്മൻ ചാണ്ടിയുടെ മകനുമായ ചാണ്ടി ഉമ്മനും.
നൂറു കണക്കിന് പ്രവർത്തകരാണ് ഇന്നു രാവിലെ പുതുപ്പള്ളി വലിയ പള്ളിയിലെത്തി ഉമ്മൻ ചാണ്ടിയുടെ കബറിടത്തിനു മുന്നിൽ പ്രാർഥിച്ചത്. മെഴുകുതിരി കത്തിച്ചും പുഷ്പാർച്ചന നടത്തിയും അവർ തങ്ങളുടെ നേതാവിനെ അനുസ്മരിച്ചു. ചാണ്ടി ഉമ്മനും രാവിലെ കബറിടത്തിലെത്തി അച്ഛന്റെ അനു​ഗ്രഹം വാങ്ങിയ ശേഷം മണ്ഡലത്തിലേക്കിറങ്ങി. ഇന്നലെ രാത്രി മുതൽ തന്നെ പ്രചാരണങ്ങൾക്കു തുടക്കം കുറിച്ചു. ഉമ്മൻ ചാണ്ടിയുടെ പ്രവർത്തന മികവും മാതൃകയും അസാധ്യമെങ്കിലും ഒരു പരിധിവരെ അതെല്ലാം പിന്തുടരാൻ ശ്രമിക്കുമെന്ന് ചാണ്ടി ഉമ്മൻ. ഉമ്മൻ ചാണ്ടി തുടങ്ങിവച്ചതും തുടർന്നു പോന്നതുമായ പദ്ധതികളും പ്രവർത്തനങ്ങളും ഏറ്റെടുത്ത് പൂർത്തിയാക്കുക ശ്രമകരമായ ജോലിയാണ്. എങ്കിലും അദ്ദേഹത്തിന്റെ അനു​ഗ്രഹത്തോടെ എല്ലാം സാധ്യമാകുമെന്നും ചാണ്ടി ഉമ്മൻ.
പുതുപ്പള്ളിയിലെ സ്ഥാനാർഥി നിർണയം നേതാക്കളെല്ലാം ഏക മനസോടെ കൈക്കൊണ്ടതാണെന്ന് എൈസിസി ജനറൽ സെക്രട്ടറി കെ.സി. വേണു ​ഗോപാൽ അറിയിച്ചു. പുതുപ്പള്ളിയിൽ വിജയം അനായാസമാണ്. പക്ഷേ, ഉമ്മൻ ചാണ്ടിയില്ലാത്ത തെരഞ്ഞെടുപ്പും പ്രവർത്തനങ്ങളും വിഷമമേറിയതാണെന്നും അദ്ദേഹം പറഞ്ഞു. പുതുപ്പള്ളിയിൽ യുഡിഎഫ് വിജയിക്കുന്നതിലല്ല, ഭൂരപിക്ഷം ഉയർത്തുന്നതിലാണ് കാര്യമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പറഞ്ഞു. പ്രവർത്തകർ ഏകമനസോടെ ചാണ്ടി ഉമ്മനു വേണ്ടി രം​ഗത്തിറങ്ങും. ഉമ്മൻ ചാണ്ടിക്കു നൽകുന്ന കൃതജ്ഞത കൂടിയാവും ഈ തെരഞ്ഞെടുപ്പ് ഫലമെന്നും സതീശൻ ചൂണ്ടിക്കാട്ടി.
പുതുപ്പള്ളിയിൽ യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ റെക്കോഡ് ഭൂരിപക്ഷത്തിൽ വിജയിക്കുമെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവകാശപ്പെട്ടു പഴുതില്ലാത്ത പ്രവർത്തനമാണ് പുതുപ്പള്ളിയിൽ നടത്തുക. ഇടതു മുന്നണിക്കു മേലുള്ള വൻ രാഷ്‌ട്രീയ വിജയമാണ് പുതുപ്പള്ളിയിൽ യുഡിഎഫ് കാത്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

Featured

ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

Published

on

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു

Continue Reading

Featured

മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യം; കേരള ഒളിമ്പിക് അസോസിയേഷന്‍

Published

on

തിരുവനന്തപുരം: കായിക മന്ത്രി വി. അബ്ദുറഹിമാനെതിരെ ആഞ്ഞടിച്ച് കേരള ഒളിമ്പിക് അസോസിയേഷന്‍ പ്രസിഡന്റ് വി. സുനില്‍ കുമാര്‍. ദേശീയ ഗെയിംസില്‍ കേരളം പിന്തള്ളപ്പെടാന്‍ കാരണം മന്ത്രിയും സ്‌പോര്‍ട്‌സ് കൗണ്‍സിലുമാണെന്നായിരുന്നു സുനില്‍ കുമാറിന്റെ ആരോപണം. ആദ്യമായി കായിക വകുപ്പിന് മാത്രമായി മന്ത്രിയുണ്ടായിട്ടും സമ്പൂര്‍ണ പരാജയമായി മാറി. നാലു വര്‍ഷമായിട്ടും കായിക രംഗത്തിന് ഒരു സംഭാവനയും നല്‍കാനായില്ല. അതിന്റെ പ്രതിഫലനമാണ് ദേശീയ ഗെയിംസില്‍ കാണാന്‍ കഴിഞ്ഞത്. മന്ത്രി എന്ന നിലയില്‍ അബ്ദുറഹിമാന്‍ വട്ടപ്പൂജ്യമായി മാറിയെന്നും സുനില്‍ കുമാര്‍ കുറ്റപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ നടന്ന ദേശീയ ഗെയിംസില്‍ കേരളം 14-ാം സ്ഥാനവുമായാണ് മടങ്ങുന്നത്. 13 സ്വര്‍ണം ഉള്‍പ്പെടെ 54 മെഡലുകളാണ് കേരളത്തിന്റെ സമ്പാദ്യം. ഒളിമ്പിക്‌സ് മാതൃകയില്‍ ദേശീയ ഗെയിംസ് സംഘടിപ്പിച്ചു തുടങ്ങിയ 1985നു ശേഷം കേരളത്തിന്റെ ഏറ്റവും മോശം പ്രകടനമാണിത്. കഴിഞ്ഞ ഗെയിംസില്‍ 36 സ്വര്‍ണമുള്‍പ്പെടെ 87 മെഡലുകളുമായി അഞ്ചാം സ്ഥാനത്തായിരുന്നു കേരളം.

Advertisement
inner ad
Continue Reading

Delhi

മണിപ്പൂരിൽ രാഷ്ട്രപതി ഭരണം; വിജ്ഞാപനമിറക്കി

Published

on

ന്യൂഡൽഹി : കലാപ കലുക്ഷിതമായ മണിപ്പൂരിൽ രാഷ്ട്രപതി ഭരണം പ്രഖ്യാപിച്ചു. ഇതു സംബന്ധിച്ച വിജ്ഞാപനവും രാഷ്ട്രപതി ഭവൻ പുറത്തിറക്കി. മുഖ്യമന്ത്രി ബീരേൻ സിംഗ് കഴിഞ്ഞദിവസം രാജിവച്ചതിന് പിന്നാലെ ബിജെപിയിൽ മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതിൽ സമവായത്തിൽ എത്താൻ കഴിഞ്ഞിരുന്നില്ല ഇതിന് പിന്നാലെയാണ് വ്യാഴാഴ്ച വൈകിട്ടോടെ രാഷ്ട്രപതി ഭരണം സംബന്ധിച്ച് ഉത്തരവിറക്കിയത്.

Continue Reading

Featured