Featured
ചരിത്രം റെക്കോഡ് പുതുക്കാൻ പുതുപ്പള്ളി

അന്തം വിട്ടാൽ പ്രതി എന്തും ചെയ്യുമെന്നാണു ക്രിമിനോളജിസ്റ്റുകളുടെ പൊതുവായ വിലയിരുത്തൽ. അതു ശരിവയ്ക്കുന്നതാണ് പുതുപ്പള്ളി നയമസഭാ നിയോജക മണ്ഡലത്തിൽ തുടക്കം മുതൽ സിപിഎം നടത്തുന്ന ഓരോ നീക്കവും. സ്ഥാനാർഥി നിർണയം മുതൽ ഇതു പ്രകടമാണ്. സ്വന്ത നിലയിൽ മികച്ച ഒരു സ്ഥാനാർഥിയെ കിട്ടില്ലെന്ന് ഉറപ്പായപ്പോൾ കോൺഗ്രസിൽ നിന്ന് ജനപിന്തുണയുള്ള ഏതെങ്കിലും പുതുമുഖങ്ങളെ അടർത്തിയെടുക്കാനായിരുന്നു നീക്കം. മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തിൽ ഇതിനായി പല ശ്രമങ്ങൾ നടന്നെങ്കിലും പാളി. ഒടുവിൽ നാണം കെട്ടാണ് സ്വന്തം സ്ഥാനാർഥിയിലേക്ക് അവർ മടങ്ങിയത്. തെരഞ്ഞെടുപ്പിനു മുൻപു തന്നെ സിപിഎം പരാജയം സമ്മതിച്ചതിനു തുല്യമായി ഈ നാടകം.
സിപിഎമ്മിന്റെ അന്തം വിട്ടുള്ള ഈ തന്ത്രങ്ങൾ ഇതാദ്യമല്ല. രണ്ടാം പിണറായി വിജയൻ സർക്കാർ അധികാരത്തിലേറിയ ശേഷം രണ്ടാമത്തെ ഉപതെരഞ്ഞെടുപ്പാണ് പുതുപ്പള്ളിയിൽ അടുത്ത മാസം അഞ്ചിനു നടക്കുന്നത്. ആദ്യത്തേത് എറണാകുളം ജില്ലയിലെ തൃക്കാക്കരയിലായിരുന്നു. പി.ടി തോമസിന്റെ ആകസ്മിക വേർപാടനെ തുടർന്ന് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോൾ സിപിഎം അതൊരു സുവർണാവസരമായി കണക്കാക്കണമെന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയന്റെ ആഹ്വാനം.

കേരളം കണ്ട ഏറ്റവും മികച്ച നിയമസഭാ സാമാജികരിൽ ഒരാളായിരുന്ന പി.ടിയുടെ വേർപാട് ഉണ്ടാക്കിയ ശൂന്യതയായിരുന്നില്ല പിണറായി വിജയനെ വിഷമിപ്പിച്ചത്. സഭയിലും പുറത്തും തനിക്ക് നിരന്തരം തലവേദന സൃഷ്ടിച്ചിരുന്ന പി.ടി. തോമസ് എന്ന രാഷ്‌ട്രീയ വൈരിയുടെ അന്ത്യം പോലും അദ്ദേഹം ആഘോഷമാക്കി. ദീർഘകാലം പി.ടി. കൈവശം വച്ചിരുന്ന തൃക്കാക്കരയിൽ അട്ടമിറി വിജയം ഉറപ്പാക്കാൻ പണറായി വിജയൻ അവിടെ ചെയ്തത് കോൺഗ്രസ് നേതാവായിരുന്ന പ്രൊഫ. കെ.വി. തോമസിനെ സ്വന്തം പാളയത്തിലെത്തിക്കുകയായിരുന്നു. അതുവഴി കോൺഗ്രസിൽ നിന്ന് വലിയ തോതിൽ ജനപ്രവാഹം പിണറായി പ്രതീക്ഷിച്ചെങ്കിലും തോമസല്ലാതെ വേറാരും പാർട്ടി വിട്ടു പോയില്ല.
തൃക്കാക്കര തെരഞ്ഞെടുപ്പിൽ മന്ത്രിസഭയിലെ ഏറെക്കുറെ മുഴുവൻ മന്ത്രിമാരെയും രംഗത്തിറക്കി. സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ മുതൽ സമുന്നത നേതാക്കളെയെല്ലാ രംഗത്തിറക്കി. പക്ഷേ, തരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുക്കാൻ മുഖ്യമന്ത്രിക്കു നേരിട്ടായിരുന്നു. ജാതിയ മതവും തിരിച്ച് ഇടതു മുന്നണി വോട്ടു പിടിച്ച ഇതുപോലൊരു തെരഞ്ഞെടുപ്പ് ചരിത്രത്തിലില്ല. ക്രൈസ്തവ വോട്ടർമാരെ തേടി ക്രൈസ്തവ നേതാക്കളും മുസ്ലിം വോട്ടർമാരെ തേടി മുസ്ലിം മന്ത്രിമാരും നേതാക്കളും വീടുകൾ കയറിയിറങ്ങി.
ഹൈന്ദവരെ തേടി ഹിന്ദു നേതാക്കളല്ല, നായർ വീടുകളിൽ നായർ മന്ത്രിമാരും ഈഴവ വീടുകളിൽ ഈഴവ മന്ത്രിമരും മറ്റു സമുദായക്കാരുടെ വീടുകളിലേക്ക് കഴിയുമെങ്കിൽ ആ സമുദായത്തിൽ നിന്നുമുള്ളവരെയും വോട്ട് പിടിക്കാൻ നിയോഗിച്ചു. പക്ഷേ, ഇതെല്ലാം തൃക്കാക്കരയിലെ വോട്ടർമാർ എഴുതിത്തള്ളി. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ അഹങ്കാര ഭരണത്തിന് അന്ത്യം കുറിക്കാനായില്ലെങ്കിലും ശക്തമായ തീക്കീത് നൽകണമെന്ന ജനാഭിലാഷം നിറവേറ്റപ്പെട്ടപ്പോൾ കാൽ ലക്ഷം വോട്ടിന്റെ ഭൂരിപക്ഷമെന്ന റെക്കോഡ് നേട്ടത്തിലേക്ക് യുഡിഎഫ് സ്ഥാനാർഥിയും പി.ടി. തോമസിന്റെ ജീവിത പങ്കാളിയുമായ ഉമാ തോമസ് ജയിച്ചു കയറി. അന്നു രാഷ്‌ട്രീയ പ്രചാര വേദിയിൽ നിന്നു മുങ്ങിയ പിണറായി വിജയൻ ഇപ്പോൾ വീണ്ടും കച്ച മുറുക്കുകയാണ്. കോൺഗ്രസിന്റെ സമുന്നത നേതാവും യുഡിഎഫിന്റെ അമരക്കാരനുമായിരുന്ന ഉമ്മൻ ചാണ്ടിയുടെ മണ്ഡലമായ പുതുപ്പള്ളി പിടിക്കാനുള്ള ദിവാസ്വപ്നവുമായിട്ടാണ് വരവ്.
ഇവിടെയും കലക്ക വെള്ളത്തിൽ മീനപിടിക്കാനായിരുന്നു തുടക്കത്തിലെ ശ്രമം. പക്ഷ, തൃക്കാക്കരയിൽ കിട്ടിയതിന്റെ ഡബിൾ പ്രഹരമാണ് പുതുപ്പള്ളിയിൽ പിണറായിയെ കാത്തിരിക്കുന്നത്. ഉമ്മൻ ചാണ്ടിയെ കഴിഞ്ഞ രണ്ടു തെരഞ്ഞെടുപ്പുകളിൽ നേരിട്ട് പരാജയപ്പെട്ട ജെയ്ക്ക് സി തോമസിനെത്തന്നെ കളത്തിലിറക്കി തോൽവിയിൽ ഹാട്രിക് കുറിക്കാനുള്ള സുവർണാവസരമാണ് പിണറായി വിജയൻ ഒരുക്കി കൊടുത്തിരിക്കുന്നത്. ഒരു നിയമസഭാ മണ്ഡലത്തിൽ തുടർച്ചയായി മൂന്നു തവണ പരാജയപ്പെട്ട ഇടതു സ്ഥാനാർഥികളെ ആരെയും പെട്ടെന്ന് ഓർമയിൽ വരുന്നില്ല.
രണ്ടാം പിണറായി സർക്കാർ കേരള ജനതയ്ക്കു പറ്റിയ ഒരു വലിയ നോട്ടപ്പിശകാണ്. കോവിഡ് മഹാമാരിയുടെ പിടിയിൽപ്പെട്ടു വലഞ്ഞു പോയ സാധാരണക്കാരെ കിറ്റ് കൊടുത്തു വശത്താക്കിയ സൂത്രപ്പണിയായിരുന്നു 2016ലെ തെരഞ്ഞെടുപ്പ് വിജയം. ഈ ഓണക്കാലത്ത് ആർക്കും കിറ്റില്ല. തന്നെയുമല്ല അർഹതപ്പെട്ട സാധാരണക്കാർക്ക് അവകാശപ്പെട്ട റേഷൻ അരി വിഹിതം പോലും ഇതുവരെ അനുവദിച്ചിട്ടില്ല. ഈ നെറികേടിനു പറ്റിയ പ്രഹരം ഏല്പിക്കാൻ വടി വെട്ടി കാത്തിരിക്കുകയാണ് പുതുപ്പള്ളിയിലെ ജനങ്ങൾ. തന്നെയുമല്ല തന്റെ രണ്ടാമൂഴം എല്ലാ തരത്തിലുള്ള അഴിമതിക്കും ജനങ്ങൾ നൽകിയ ലൈസൻസ് ആണെന്ന് പിണറായി ധരിച്ചുവശായിരിക്കുന്നു.
ഉളുപ്പ് എന്നൊന്നില്ലാത്ത പർട്ടിയായി സിപിഎം മാറി. അല്ലായിരുന്നെങ്കിൽ പിണറായി സർക്കാരിന്റെ മത നിന്ദയ്ക്കെതിരേ പ്രത്യക്ഷ സമരം നയിക്കുന്ന നായർ സർവീസ് സൊസൈറ്റിയുടെ ആസ്ഥാനത്ത് വോട്ട് തേടി സിപിഎം സ്ഥാനാർഥിയെ വിടില്ലായിരുന്നു. അവസരം കിട്ടുമ്പോഴൊക്കെ നായർ സമുദായത്തെ ആക്ഷേപിക്കുകയും ഗുരുവായൂർ സത്യഗ്രഹ സ്മാരകത്തിൽ നിന്ന് സമുദായാചാര്യനെ ഒഴിവാക്കുകയും ചെയ്തു നെറികേട് കാണിച്ചവരാണ് ഇപ്പോൾ പെരുന്നയിലെ സമുദായ നേതാവിനു മുന്നിൽ സാഷ്ടാംഗം പ്രണമിച്ചു നിൽക്കുന്നത്. സ്പീക്കർ എ.എൻ. ഷംസീർ ഗണപതിയെ മിത്ത് എന്നു വിളിച്ച് അപമാനിച്ചതിനു ക്ഷമ പറയാതെ സർക്കാർ വിരുദ്ധ സമരത്തിൽ നിന്നു പിന്തിരിയില്ലെന്ന എൻഎസ്എസ് നിലപാട് നിലനില്ക്കെയാണ് പുതുപ്പള്ളിയിലെ ഇടതു സ്ഥാനാർഥി പെരന്നയിലെത്തിയത്.
ആദ്യമായി പുതുപ്പള്ളി ഒരു ഉപതിരഞ്ഞെടുപ്പിനെ അഭിമുഖീകരിക്കുമ്പോൾ ഉമ്മൻ ചാണ്ടി തന്നെയാവും പുതുപ്പള്ളിയിലെ തിരഞ്ഞെടുപ്പ് അജണ്ടകളെ സ്വാധീനിക്കുന്ന അദൃശ്യ സാന്നിധ്യം. ഉമ്മൻ ചാണ്ടിയെന്ന സൂര്യ തേജസിനെ മുറം കൊണ്ട് മറച്ചു പിടിക്കാനുള്ള പാഴ് ശ്രമങ്ങളും പുതുപ്പള്ളിയിൽ നടക്കുന്നുണ്ട്. ഉമ്മൻ ചാണ്ടിയുടെ ഫ്ളക്സുകൾ, സെന്റ് ജോർജ് വലിയ പള്ളിയിലെ ഉമ്മൻ ചാണ്ടിയുടെ കല്ലറയിലേക്കുള്ള ജനപ്രവാഹം, മരണ ശേഷവും ഉമ്മൻ ചാണ്ടിക്കു ലഭിക്കുന്ന ജനസ്വീകാര്യത എന്നിവയെല്ലാം സിപിഎമ്മിനെ ഭയപ്പെടുത്തുന്നു. അതുകൊണ്ടാണ് ഇതിനല്ലാമെതിരേ അവർ അസ്വസ്ഥരാകുന്നതും കുപ്രചാരണം നടത്തുന്നതും.
1957ലെ ഒന്നാം നിമസഭാ തെരഞ്ഞെടുപ്പ് മുതലിങ്ങോട്ട് 15 തെരഞ്ഞെടുപ്പുകളാണ് പുതുപ്പള്ളിയിൽ തെരഞ്ഞെടുപ്പ് നടന്നിട്ടുള്ളത്. അതിൽ 1967ൽ മാത്രമാണ് സിപിഎം വിജയിച്ചത്. മറ്റെല്ലാ തെരഞ്ഞെടുപ്പുകളിലും കോൺഗ്രസും ഉമ്മൻ ചാണ്ടിയും മാത്രമേ വിജയിച്ചിട്ടുള്ളൂ. 2011ൽ സുജാ സൂസൻ ജോർജിനെതരേ നേടിയ 33,255 വോട്ടുകളുടെ റെക്കോഡ് ഭൂരിപക്ഷം, ഇക്കുറി ചാണ്ടി ഉമ്മനിലൂടെ വീണ്ടും ഉയർത്താനാണ് മണ്ഡലം വോട്ടുകുത്തിനൊരുങ്ങുന്നത്. അവിടെ പിണായി വിജയന്റെയും പാർട്ടി സെക്രട്ടറിയുടെയും അന്തം വിട്ടുള്ള ഒരു കളിയും ക്ലച്ച് പിടിക്കില്ല.
ഇടതു സ്ഥാനാർഥി ജെയ്ക് സി തോമസും അദ്ദേഹത്തിന്റെ പ്രധാന പ്രചാരകൻ മന്ത്രി വി.എൻ വാസവനും പറയുന്നതു പോലെ പുതുപ്പള്ളിയിൽ വികസനം മാത്രമല്ല ചർച്ചയാകുന്നത്. ഉമ്മൻ ചാണ്ടിക്കെതിരേ നടന്ന വേട്ടയാടലും ചർച്ചയാകും.
വികസനത്തിന്റെ വലിയൊരു പട്ടിക തന്നെ നിരത്താനുണ്ട് പുതുപ്പള്ളിയിൽ യുഡിഎഫിന്. ജില്ലയിൽ ഏറ്റവും കുറവ് ഭൂ-ഭവന രഹിതരുള്ള മണ്ഡലമാണ് പുതുപ്പള്ളി. കുടിവെള്ളമെത്താത്ത ഒരു പഞ്ചായത്തുമില്ല. എംഎൽഎ, മന്ത്രി, മുഖ്യമന്ത്രി എന്നീ നിലകളിൽ പ്രവർത്തിച്ച കാലത്തെല്ലാം അതാതിന്റെ പരിധിയിൽ സഹായം ആവശ്യമായി വന്നിട്ടുളള മുഴുവൻ പേരെയും സഹായിച്ചിട്ടുണ്ട് ഉമ്മൻ ചാണ്ടി. അദ്ദേഹം തുടങ്ങിവച്ചതും പിന്തുടർന്നു പോന്നതുമായ പദ്ധതികളും പരിപാടികളും ഏറ്റെടുത്ത് കൂടുതൽ വിജയിപ്പിക്കുകയാണ് തന്റെ ലക്ഷ്യമെന്ന് മകൻ ചാണ്ടി ഉമ്മൻ പറയുന്നു. ഉമ്മൻ ചാണ്ടിയെ പോലെ ജനകീയനായി പ്രവർത്തിക്കുക വലിയ വെല്ലുവിളിയാണ്. പക്ഷേ, അതിനായുള്ള തന്റെ പരിശ്രമമാകും ഇനിയുള്ള തന്റെ ജീവിതമെന്നുകൂടി തുറന്നു പറയുന്നു, പുതുപ്പള്ളിയുടെ പുതിയ നായകൻ ചാണ്ടി ഉമ്മൻ.
ഉമ്മൻ ചാണ്ടി എംഎൽഎ- പുതുപ്പള്ളി തരഞ്ഞെടുപ്പുകളിലൂടെ
വർഷം എതിരാളി പാർട്ടി ഭൂരിപക്ഷം
1970 ഇ.എം. ജോർജ് സി.പി.എം 5762
1977 പി.സി ചെറിയാൻ ജനതാ പാർട്ടി 15,910
1980 എംആർജി പണിക്കർ സ്വത. 13,659
1982 തോമസ് രാജൻ സ്വത. 15,583
1987 വി.എൻ. വാസവൻ സിപിഎം 9,164
1991 വി.എൻ. വാസവൻ സിപിഎം 13,811
1996 റെജി സഖറിയ സിപിഎം 10,155
2001 ചെറിയാൻ ഫിലിപ് സ്വത. 12,575
2006 സിന്ധു ജോയി സിപിഎം 19,863
2011 സുജാ സൂസൻ ജോർജ് സിപിഎം 33,255
2016 ജെയ്ക് തോമസ് സിപിഎം 27,092
2021 ജെയ്ക് തോമസ് സിപിഎം 9,044
Featured
തട്ടിക്കൊണ്ടു പോകൽ: പിന്നിൽ നഴ്സിംഗ് പ്രവേശന തട്ടിപ്പെന്ന് മൊഴി

പ്രത്യേക ലേഖകൻ
കൊല്ലം: ഓയൂരിൽ നിന്ന് ഈ മാസം 27ന് ആറു വയസുകാരിയെ തട്ടിക്കൊണ്ടു പോയ കേസിൽ ദമ്പതികളും മകളും പിടിയിൽ. ചാത്തന്നൂർ മാമ്പള്ളിക്കുന്ന് കവിതാലയത്തിൽ കെ.ആർ പദ്മകുമാർ, ഭാര്യ കവിത, മകൾ അനുപമ എന്നിവരാണു പിടിയിലായത്. തമിഴ്നാട്ടിലെ തെങ്കാശി പുളിയറൈയിലെ ഹോട്ടലിൽ ഭക്ഷണം കഴിക്കുന്നതിനിടെ, ഇന്നലെ ഉച്ച യ്ക്കു രണ്ടു മണിയോടെയാണ് ഇവർ പിടിയിലായത്. വൈകുന്നേരം 5.15ന് ഇവരെ അടുർ കെഎപി ക്യാംപ് മൂന്നിലെത്തിച്ച് ചോദ്യം ചെയ്യുകയാണ്.
മകളുടെ നഴ്സിംഗ് പഠനത്തിനു തട്ടിയെടുക്കപ്പെട്ട കുട്ടിയുടെ പിതാവ് റെജിക്കു നൽകിയ പണത്തെച്ചൊല്ലി ഉണ്ടായിരുന്ന പ്രശ്നങ്ങളാണ് സംഭവത്തിലേക്കു നയിച്ചതെന്ന് പദ്മകുമാർ പൊലീസിനോടു പറഞ്ഞു. തട്ടിയെടുക്കലിൽ ഭാര്യക്കോ മകൾക്കോ പങ്കില്ലെന്നും ഇയാൾ മൊഴി നല്കി.
കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക അന്വേഷണ വിഭാഗമായ ഡാൻസാഫ് സംഘമാണ് പ്രതികളെ കസ്റ്റിഡിയിലെടുത്തത്.
ചാത്തന്നൂരിൽ വലിയ സാമ്പത്തിക നിലയിലുള്ള അറിയപ്പെടുന്ന വീട്ടുകാരാണ് പദ്മകുമാറിന്റെ കുടുംബം. പഠിപ്പിൽ മിടുക്കനായിരുന്ന ഇയാൾ എൻജിനീയറിംഗ് ബിരുദധാരിയാണ്. കേബിൾ നെറ്റ് വർക്ക് സ്ഥാപനവും ബേക്കറിയും നടത്തുന്നുണ്ട്. ഭാര്യ കവിതയാണ് ബേക്കറി നോക്കി നടത്തുന്നത്. പദ്മകുമാറിനു റിയൽ എസ്റ്റേറ്റ് ബിസിനസുമുണ്ട്. മകൾക്കു വിദേശത്ത് നഴ്സിംഗ് പ്രവേശനത്തിന് റെജിക്ക് അഞ്ച് ലക്ഷം രൂപം നൽകിയിരുന്നത്രേ. എന്നാൽ പറഞ്ഞ സമയത്ത് പ്രവേശനം ലഭിച്ചില്ല. കൊടുത്ത പണം തിരികെ ചോദിച്ചപ്പോൾ ഭീഷണിയായി. ഇതാവർത്തിച്ചപ്പോഴാണ് കുട്ടിയെ തട്ടിയെടുത്ത് വിലപേശിയതെന്നാണ് പദ്മകുമാർ പൊലീസിനോടു വെളിപ്പെടുത്തിയതത്രേ. യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ പത്തനംതിട്ട ജില്ലാ പ്രസിഡന്റാണ് റെജി.
അടൂർ പൊലീസ് ക്യാംപിൽ ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ. അജിത് കുമാർ, ഐജി സ്പർജൻ കുമാർ, ഡിഐജി ആർ. നിശാന്തിനി തുടങ്ങിയ ഉന്നത ഉദ്യോഗസ്ഥരാണ് ഇവരെ ചോദ്യം ചെയ്യുന്നത്. കൂടുതൽ പേർക്ക് സംഭവവുമായി ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്.
പൊലീസ് പുറത്തു വിട്ട പ്രതികളുടെ രേഖാചിത്രമാണ് കേസിന് വഴിത്തിരിവായത്. ചിത്രം കണ്ട അയിരൂർ സ്വദേശിയായ ഒരാൾ പദ്മകുമാറിനെ കുറിച്ച് സൂചന നൽകി. പാരിപ്പള്ളിയിൽ പ്രതികൾ സഞ്ചരിച്ച ഓട്ടോ റിക്ഷയുടെ ഡ്രൈവർ നല്കിയ മൊഴിയും പൊലീസിനെ ഏറെ സഹായിച്ചു. ഇതെല്ലാം വച്ച് വ്യാഴാഴ്ച മുതൽ തന്നെ പൊലീസ് പദ്മകുമാറിനെ നിരീക്ഷിക്കുന്നുണ്ടായിരുന്നു.
വ്യാഴാഴ്ച രാവിലെ പദ്മകുമാർ കൊല്ലം നഗരത്തിലെത്തിയിരുന്നു. സ്ഥിതിഗതികൾ നിരീക്ഷിച്ചു മടങ്ങി. രേഖാ ചിത്രം പുറത്തു വന്നതും അതിനു താനുമായി വളരെ സാദൃശ്യമുള്ളതും പദ്മകുമാറിനെ ആശങ്കയിലാക്കി. തുടർന്നാണ് വൈകുന്നേരം സ്വന്തം ഹ്യൂണ്ടായ് എലൻട്രാ കാറിൽ നാടു വിടാൻ തീരുമാനിച്ചത്. കുട്ടിയെ തട്ടി കൊണ്ടു വന്ന വെള്ള സ്വിഫ്റ്റ് ഡിസയർ കാർ ചാത്തന്നൂരിലെ വീട്ടിൽ നിന്നു പൊലീസ് കസ്റ്റഡിയിലെടുത്തു.
അതിനിടെ പദ്മകുമാറിന്റെ യഥാർഥ ചിത്രം തട്ടിക്കൊണ്ടു പോകപ്പെട്ട പെൺകുട്ടി തിരിച്ചറിഞ്ഞു. ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി എം.എം ജോസിന്റെ നേതൃത്വത്തിലുള്ള സംഘം കുട്ടിയുടെ വീട്ടിലെത്തിയാണ് ചിത്രങ്ങൾ കാണിച്ചത്. 11 ചിത്രങ്ങൾ കാണിച്ചെങ്കിലും മറ്റൊന്നും കുട്ടി തിരിച്ചറിഞ്ഞില്ല. കഷണ്ടിയുള്ള മാമൻ എന്നാണ് കുട്ടി പദ്മകുമാറിനെ വിശേഷിപ്പിച്ചത്. ഇയാൾ തന്നെയാണോ മുഖ്യ പ്രതിയെന്ന് പൊലീസ് ഇതുവരെ ഉറപ്പിച്ചിട്ടില്ല. റെജിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ചും അതിലെ കണ്ണികളെക്കുറിച്ചും പൊലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്. കേസിൽ ഉൾപ്പെട്ട മറ്റുള്ളവരെ കൂടി കണ്ടു പിടിച്ചതിനു ശേഷം പ്രതികളെ
തെളിവെടുപ്പിനായി കൊണ്ടു പോകും.
Featured
അടിമുടി ദുരൂഹത, മൂക്കിനു കീഴിലായിട്ടും ചാത്തന്നൂർ പൊലീസ് അറിഞ്ഞില്ല

കൊല്ലം: അടിമുടി ദുരൂഹത നിറഞ്ഞതാണ് ഓയൂരിലെ കുട്ടിയെ റാഞ്ചൽ നാടകം. ചാത്തന്നൂർ ടൗണിൽ ബേക്കറി നടത്തുന്ന മാമ്പള്ളിക്കുന്ന് കവിതാലയം വീട്ടിൽ പത്മകുമാറിനെ കുറിച്ച് നാട്ടുകാർക്കു നല്ലതു മാത്രമേ പറയാനുള്ളൂ. ഭാര്യ അനുപമയാണ് ബേക്കറി നടത്തുന്നത്. കേബിൾ സർവീസും റിയൽ എസ്റ്റേറ്റുമായി പത്മകുമാറിനു വേറെയും ജോലിയുണ്ട്. പഠിപ്പിൽ വളരെ മിടുക്കനായിരുന്നു അയാളെന്നാണ് അയൽവാസികളും സഹപാഠികളും പറയുന്നത്. ഭാര്യയും മകൾ അനിതയും പഠിപ്പിൽ മിടുക്കരാണ്. എന്നാൽ ഇവരെങ്ങനെ ഇങ്ങനെയൊരു കേസിൽ കുടുങ്ങി എന്ന് ആർക്കുമറിയില്ല. നാട്ടുകാരുമായി കൂടുതൽ ഇടപഴകുന്ന ശീലവും ഇവർക്കില്ല.
കാണാതായ പെൺകുട്ടിയുടെ പിതാവ് റെജിയുമായി പത്മകുമാറിന് സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയിൽ നഴ്സ് ആയി ജോലി നോക്കുന്ന റെജി യുണൈറ്റഡ് നഴ്സിംഗ് അസോസിയേഷൻ എന്ന സംഘടനയുടെ ജില്ലാ പ്രസിഡന്റാണ്. വിദേശത്തേക്ക് നഴ്സുമാരെ റിക്രൂട്ട് ചെയ്യുന്നതിലടക്കം റെജിക്ക് ബന്ധമുണ്ടോ എന്നു സംശയിക്കുന്നു. ഇതിന്റെ പേരിലുള്ള സാമ്പത്തിക ഇടപാടാണോ നടന്നതെന്നാണു പൊലീസ് അന്വേഷിക്കുന്നത്.
കുട്ടിയെ തട്ടിയെടുത്ത സംഭവത്തിൽ തനിക്കു മാത്രമേ ബന്ധമുള്ളൂ എന്നും ഭാര്യയും മകളും നിരപരാധികളാണെന്നുമാണ് പത്മകുാർ പറയുന്നത്. എന്നാൽ പൊലീസ് ഇതു വിശ്വാസത്തിലെടുക്കുന്നില്ല. തട്ടിയെടുക്കൽ സംഘത്തിൽ ഇവരെ കൂടാതെ വേറേയും പ്രതികളുണ്ടെന്നാണ് കരുതുന്നത്. കസ്റ്റഡിയിലുള്ള മൂന്നു പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യുകയാണ്.
സംഭവത്തിന്റെ ലക്ഷ്യം സാമ്പത്തികം മാത്രമാണോ എന്നതും പ്രധാനമാണ്.
പത്മകുമാറിന്റെ വീടും സ്ഥാപനങ്ങളും ചാത്തന്നൂർ പൊലീസ് സ്റ്റേഷന്റെയും ഡിവൈഎസ്പി ഓഫീസിന്റെയും തൊട്ടടുത്താണ്. നാട്ടുകാരെപ്പേലെ തന്നെ ഇവരെ കുറിച്ച് പൊലീസിനും ഒരു സംശവും ഉണ്ടായില്ല. വളരെ ആസൂത്രിതവും നിരവധി ദിവസങ്ങളിലെ തയാറെടുപ്പുകൾക്കും ശേഷമാണ് പത്മകുമാർ കുട്ടിയെ തട്ടിയെടുക്കൽ നാടകം പ്രാവർത്തികമാക്കിയത്. ഇതിനായി മറ്റു പലരുടെയും സഹായം തേടിയെന്നും സംശയിക്കുന്നു.
കുട്ടിയെ തട്ടിയെടുത്ത മാരുതി സ്വിഫ്റ്റ് ഡിസയർ കാർ ഇവരുടെ വീട്ടിൽ നിന്നും കണ്ടെടുത്തു. ഇതിന്റെ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റി വ്യാജ നമ്പർ പ്ലേറ്റ് പിടിപ്പിച്ചാണ് തട്ടിയെടുക്കാൻ കൊണ്ടു പോയത്. കുട്ടിയുമായി വന്നത് ചാത്തന്നൂരിലെ വീട്ടിലേക്കായിരുന്നില്ല. അല്പം അകലെ ചിറക്കരയിലുള്ള ഓടിട്ട വീട്ടിലായിരുന്നു. വിജനമായ സ്ഥലത്തെ ഫാം ഹൗസ് ആണിത്. കുട്ടിയെ ഇറക്കിയ ശേഷം വ്യാജ നമ്പർ പ്ലേറ്റ് അഴിച്ചു മാറ്റികെഎൽ 1ബിടി 5786 എന്ന യഥാർഥ നമ്പർ പ്ലേറ്റുമായി ചാത്തന്നൂരിലെ വീട്ടുമുറ്റത്ത് തന്നെ പാർക്ക് ചെയ്തു. വ്യാഴാഴ്ച വൈകുന്നേരം അഞ്ച് മണി വരെ ഇവർ ഈ വീട്ടിലുണ്ടായിരുന്നു. അതിനിടെ കൊല്ലം നഗരത്തിലുമെത്തി സ്ഥിഗതികൾ നിരീക്ഷിച്ചു.
പത്മകുമാറിന്റെ രേഖാ ചിത്രം പുറത്തു വിട്ടതോടെയാണ് സംസ്ഥാനം വിടാൻ തീരുമാനിച്ചത്. നീല നിറത്തിലുള്ള ഹ്യൂണ്ടായ് കാറിൽ വ്യാഴാഴ്ച വൈകുന്നേരം ചാത്തന്നൂരിൽ നിന്നു കടന്നുകളയുകയായിരുന്നു. നേരേ തെങ്കാശിയിലെത്തി ഹോട്ടലിൽ മുറിയെടുത്തു തങ്ങി.
അതിനിടെ പ്രതികളെ കുറിച്ചുള്ള വ്യക്തമായ സൂചനകൾ ലഭിച്ച പൊലീസും രഹസ്യമായി നീങ്ങി. തമിഴ്നാട്ടിലെ ക്യൂ ബ്രാഞ്ച് പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ കാറിനെ കുറിച്ചും ഇവർ തങ്ങിയ ഹോട്ടലിനെ കുറിച്ചും ചില സൂചനകൾ ലഭിച്ചു.
കൊല്ലം സിറ്റി പൊലീസിലെ പ്രത്യേക സംഘം ഹോട്ടലിൽ എത്തുമ്പോൾ പദ്മകുമാറും ഭാര്യയും മകളും ഭക്ഷണം കഴിക്കുകയായിരുന്നു. തങ്ങൾ പൊലീസാണെന്നും കുട്ടിയെ തട്ടിക്കൊണ്ടു പോയ കേസ് അന്വേഷിക്കുകയാണെന്നും പറഞ്ഞതോടെ ഭക്ഷണം കഴിക്കുന്നതു നിർത്തി പദ്മകുമാർ പൊലീസുമായി പൂർണമായി സഹകരിക്കുകയായിരുന്നു. ഒട്ടും വൈകാതെ പദ്മകുമാറിനെ പൊലീസ് ജീപ്പിലും ഭാര്യയെയും മകളെയും അവരുടെ തന്നെ നീല ഹ്യൂണ്ടായ് കാറിലും കയറ്റി പൊലീസ് അടൂർ ക്യാംപിലേക്കു തിരുച്ചു. ഉച്ചയ്ക്ക് രണ്ടു മണിയോടെ തെങ്കാശി പുളിയറയിൽ നിന്നു പുറപ്പെട്ട സംഘം വൈകുന്നേരം 5.15ന് അടൂരിലെത്തി.
Featured
പ്രതികളെ എത്തിച്ചത് അടൂർ കെഎപി ക്യാംപിൽ

കൊല്ലം: തട്ടിക്കൊണ്ടു പോകൽ കേസിലെ പ്രതികളെ എത്തിച്ചത് അടൂരിലെ സായുധ സേനാ ക്യാംപ് മൂന്നിൽ. ശബരിമല വിശേഷങ്ങളുമായി ബന്ധപ്പെട്ട് ഐജി സ്പർജൻ കുമാർ ഇന്നലെ പത്തനംതിട്ടയിലായിരുന്നു ക്യാംപ്. രാവിലെ തന്നെ പ്രതികളെ തേടി കൊല്ലം സിറ്റി കമ്മിഷണറുടെ പ്രത്യേക സ്ക്വാഡിലെ അംഗങ്ങൾ തെങ്കാശിയിലേക്കു പുറപ്പെട്ടിരുന്നു. എന്നാൽ ഇക്കാര്യം അതീവ രഹസ്യമായി സൂക്ഷിച്ചു. പൊലീസിലെ തന്നെ വളരെ ചുരുക്കം പേർക്കു മാത്രമേ ഇതേക്കുറിച്ച് വിവരം കിട്ടിയിരുന്നുള്ളു.
ക്രമസമാധാന ചുതലയുള്ള എഡിജിപി എം.ആർ അജിത് കുമാർ, ഈ കേസിന്റെ അന്വേഷണ ചുമതലയുള്ള ഡിഐജി ആർ. നിശാന്തിനി എന്നിവരുടെ നേതൃത്വത്തിൽ റൂറൽ എസ്പി, ജില്ലയിലെ ഡിവൈഎസ്പിമാർ എന്നിവരുടെ യോഗം ഇന്നലെ രാവിലെ കൊട്ടാരക്കര റൂറൽ എസ്പി ഓഫീസിൽ കൂടി. സ്ഥിതിഗതികൾ സൂക്ഷ്മമായി വിലയിരുത്തിയ ശേഷം വിവരം ഹെഡ് ക്വാർട്ടേഴ്സിനും കൈമാറി. പ്രതികളെ അടൂരിലേക്കു കൊണ്ടു വരാൻ പിന്നീടാണു തീരുമാനിച്ചത്. മാധ്യമങ്ങളിൽ നിന്ന് അകലം പാലിക്കാനും വിശദമായ ചോദ്യം ചെയ്യലിനുമാണ് പ്രതികളെ അടൂർ ക്യാംപിലെത്തിച്ചത്. പ്രതികൾ എത്തുന്നതിനു വളരെ മുൻപ് തന്നെ ഇവിടെ ശക്തമായ പൊലീസ് കാവൽ ഏർപ്പെടുത്തിയിരുന്നു. മാധ്യമങ്ങൾക്കു കർശനമായ വിലക്കാണ് ഏർപ്പെടുത്തിയിരിക്കുന്നത്.
പ്രതികളെ പിടികൂടിയ കാര്യം സ്ഥിരീകരിക്കുകയും ഇവർ തന്നെയാണ് പ്രതികളെന്നുപ്രഥമ ദൃഷ്‌ട്യാ ഉറപ്പാക്കുകയും ചെയ്ത ശേഷമാണ് അവരെ അടൂരിലെ കെഎപി ക്യാംപിലെത്തിക്കാൻ തീരുമാനമായത്. ഇന്നലെ വൈകുന്നേരം 5.15ന് പ്രതികളെയും കൊണ്ടുള്ള വാഹനങ്ങൾ കെഎപി ക്യാംപിലെത്തി.
എഡിജിപി അജിത് കുമാർ, ഐജി സപ്രജൻ കുമാർ, ഡിഐജി നിശാന്തിനി തുടങ്ങിയവർ കെഎപി ക്യാംപിലെത്തിയിട്ടുണ്ട്.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala4 weeks ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login