Featured
വിലക്കയറ്റത്തില്‍ യുഡിഎഫ് പ്രതിഷേധമിരമ്പി

തിരുവനന്തപുരം: അഴിമതിക്കും സ്വജന പക്ഷപാതത്തിനുമെതിരെ സംസ്ഥാന വ്യാപകമായി യുഡിഎഫ് പ്രതിഷേധമിരമ്പി.
സര്‍ക്കാര്‍ അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പിന്‍വാതില്‍ നിയമനത്തിലൂടെ സിപിഎം നടത്തുന്ന അഴിമതിക്കും സ്വജനപക്ഷപാതത്തിനും എതിരെ യുഡിഎഫിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റിനു മുന്നിലും മറ്റുജില്ലകളില്‍ വിവിധ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തി.
തിരുവനന്തപുരത്ത് സെക്രട്ടറിയേറ്റ് മുന്നിലും കൊല്ലം ,പത്തനംതിട്ട കോട്ടയം,ഇടുക്കി എറണാകുളം,തൃശൂര്‍,പാലക്കാട്,മലപ്പുറം, കോഴിക്കോട്,വയനാട് കാസര്‍ഗോഡ്,എന്നീ ജില്ലകളിലെ കളക്ടറേറ്റുകള്‍ക്ക് മുന്നിലും ധര്‍ണ്ണ നടത്തി.
സെക്രട്ടറിയേറ്റിനു മുന്നില്‍ നടക്കുന്ന ധര്‍ണ്ണയില്‍ സംസ്ഥാനതല ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന് നിര്‍വഹിക്കും.കെപിസിസി പ്രസിഡന്റ് കെ സുധാകരന് എംപി,രമേശ് ചെന്നിത്തല,യുഡിഎഫ് നേതാക്കളായ പി കെ കുഞ്ഞാലിക്കുട്ടി,പി ജെ ജോസഫ് എ എ അസീസ്,അനൂപ് ജേക്കബ് , മാണി സി കാപ്പന് തുടങ്ങിയ നേതാക്കള്‍ സംസാരിക്കും. കാസര്‍ഗോട് മുന്‍ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എറണാകുളത്ത് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസ്സനും കൊല്ലത്ത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ യും കോഴിക്കോട് മുസ്ലിംലീഗ് സംസ്ഥാന സെക്രട്ടറി പി എം എ സലാമും മലപ്പുറത്ത് എം.ലിജുവും തൃശ്ശൂരില്‍ സിപി ജോണും പത്തനംതിട്ടയില്‍ ഷിബു ബേബി ജോണും കോട്ടയത്ത് മുന്‍മന്ത്രി കെ സി ജോസഫും ഇടുക്കിയില്‍ ഫ്രാന്‍സിസ് ജോര്‍ജ് മുന്‍ എംപിയും വയനാട്ടില്‍ എന്‍ഡി അപ്പച്ചനും പാലക്കാട് വിജയരാഘവന് ഉദ്ഘാടനം ചെയ്തു.
പാലക്കാട് ജോണ്‍ ജോണും എറണാകുളത്ത് അഡ്വക്കേറ്റ് എന്‍ രാജന് ബാബുവും മുഖ്യപ്രഭാഷണം നടത്തും. ഡിസംബര്‍ 9ന് ആലപ്പുഴ കളക്ടറേറ്റിലെ ധര്‍ണ്ണ പിസി വിഷ്ണുനാഥ് എംഎല്‍എ ഉദ്ഘാടനം ചെയ്യും.ഡിസംബര്‍ 13 ന് കണ്ണൂര്‍ കളക്ടറേറ്റില്‍ ധര്‍ണ്ണ നടത്തും.
കൊല്ലം: ഇടതു ഭരണത്തിലെ വിലക്കയറ്റം, അഴിമതി, പിന്‍വാതില്‍ നിയമനം തുടങ്ങിയവയില്‍ പ്രതിഷേധിച്ച് യുഡിഎഫ് നേതൃത്വത്തില്‍ കളക്റ്ററേറ്റുകള്ക്കു മുന്നില്‍ വന്‍ പ്രതിഷേധം. കൊല്ലത്ത് മുന്‍മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് എംഎല്‍എ ധര്‍ണ ഉദ്ഘാടനം ചെയ്തു. യുഡിഎഫ് ജില്ലാ ചെയര്മാന് കെ. സി. രാജന് അധ്യക്ഷത വഹിച്ചു.
കെപിസിസി ജനറല്‍ സെക്രട്ടറി എം.എം. നസീര്‍, ഡിസിസി പ്രസിഡന്റ് പി. രാജേന്ദ്ര പ്രസാദ്, എഴുകോണ്‍ നാരായണന്, ബിന്ദുകൃഷ്ണ, എല്‍. കെ. ശ്രീദേവി, സൈമണ്‍ അലക്സ്, തൊടിയൂര്‍ രാമചന്ദ്രന്, നടുക്കുന്നില്‍ വിജയന്, കെ.എസ്. വേണുഗോപാല്‍, അന്‍സറുദീന്‍, കുളക്കട രാജു, പ്രകാശ് മൈനാഗപ്പള്ളി, വാക്കനാട് രാധാകൃഷ്ണന്, തുടങ്ങിയവര്‍ നേതൃത്വം നല്കി.
Featured
പെട്രോളിനും ഡീസലിനും 2 രൂപ കൂടും, മദ്യത്തിന് 40 വരെ ഉയരും

പെട്രോളിനും ഡീസലിനും അധിക സെസ് ചുമത്തിയതു വഴി രണ്ടിനും വില ഉയരും ലിറ്ററിന് രണ്ടു രൂപയാവും ഉയരുക. കഴിഞ്ഞ ഏതാനും മാസങ്ങളായി വില സ്ഥിരമായി തുടരുന്നതിന്റെ ആശ്വാസം ഒറ്റയടിക്ക് ഇല്ലാതാകും. നേരത്തേ കേന്ദ്രം പെട്രോളിയം നികുതി കുറച്ചപ്പോഴും കേരളം കുറച്ചിരുന്നില്ല. സോണിയ ഗാന്ധിയുടെ നിർദേശ പ്രകാരം കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിൽ വില കുറച്ചപ്പോൾ കേരളത്തിലും ആവശ്യം ശക്തമായെങ്കിലും സംസ്ഥാന സർക്കാർ വഴങ്ങിയില്ല.
മദ്യത്തിന്റെ വിലയും കൂടും. 1000 രൂപ വരെയുള്ള മദ്യത്തിന് ലിറ്ററിന് 20 രൂപയും അതിനു മുകളിലുള്ളതിന് 40 രൂപയുമാണ് പുതിയ സാമൂഹ്യ സുരക്ഷാ സെസ് ആയി ചുമത്തിയത്.
Featured
വീട്ടുകരം, ഭൂനികുതി, വാഹന വില കുതിച്ചുയരും, പെട്രോൾ ഡീസൽ വിലയും കൂടും

ഭൂമിയുടെ കമ്പോള വിലയും രജിസ്ട്രേഷൻ നികുതിയും കൂട്ടി.
ഒഴിഞ്ഞു കിടക്കുന്ന വീടുകൾക്ക് പ്രത്യേക നികുതി
കെട്ടിടങ്ങളുടെ ഉപോയോഗത്തിന് അനുസരിച്ച് നികുതി കൂടും. കെട്ടിട നികുതി വർധനവിലൂടെ 1000 കോടി രൂപയുടെ അധിക വരുമാനം.
മൈനിംഗ് ആൻഡ് ജിയോളജി ഉത്പന്നങ്ങളുടെ നികുതി കൂട്ടി, കോമ്പൗണ്ടിംഗ് സമ്പ്രദായം നിർത്തി, യഥാർഥ അളവിന് ആനുപാതികമായി നികുതി. അധിക വരുമാനം 600 കോടി. ഏഴിന പരിഷ്കരണ പദ്ധതി
ഇന്ധന സെസ് പുതുക്കി. വില കൂടും. അണക്കെട്ടിലെ ചെളി നീക്കം ചെയ്ത് 10 കോടി
മോട്ടോർ സൈക്കിളുകളുടെ ഒറ്റത്തവണ നികുതിയിൽ ഒരു ശതമാനം വർധന. അഞ്ചു ലക്ഷം രൂപ മുതൽ 15 ലക്ഷം രൂപ വരെ വിലയുള്ള കാറുകൾക്ക് 2 ശതമാനം അധിക നികുതി. മറ്റെല്ലാ കാറുകൾക്കും ഒരു ശതമാനം നികുതി വർധന
റോഡ് സുരക്ഷ സെസ് ഇരട്ടി കണ്ട് വർധിപ്പിച്ചു.
ഇരുചക്ര വാഹനങ്ങൾ 50 രൂപ 100 രൂപയാക്കി
കാര്‍ 150 300
വലിയ വാഹനങ്ങൾ 250-500
Featured
സാമൂഹ്യ സുക്ഷാ പെൻഷൻ കൂട്ടിയില്ല, വീട്ടുകരം കുത്തനേ കൂട്ടി

ഇടതു മുന്നണിക്ക് രണ്ടാം തവണ അധികാരം ലഭിക്കുന്നതിൽ നിർണായക വാഗ്ദാനമായിരുന്ന സാമൂഹ്യ സുരക്ഷാ പെൻഷൻ ഇത്തവണയും കൂട്ടിയില്ല. മുഴുവൻ സാമൂഹ്യ സുരക്ഷാ പെൻഷനുകളും 1600 രൂപയായി തുടരും. കേരള സോഷ്യൽ സെക്യൂരീറ്റീസ് സഹകരണ സ്ഥാപനത്തിന്റെ കടമെടുപ്പിനു കേന്ദ്ര സർക്കാർ തടസം നില്‍ക്കുന്നതാണ് കാരണമായി ധനമന്ത്രി ചൂണ്ടിക്കാട്ടിയത്. പെൻഷൻ പദ്ധതി തുടരുമെന്നു മാത്രമാണ് ധനമന്ത്രി പറഞ്ഞ്.
അതേ സമയം വീട്ടുകരമുൾപ്പെടെ പുതിയ ഒട്ടേറെ നികുതി വർധനയും പ്രഖ്യാപിച്ചു.
-
Business2 months ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured1 week ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured2 months ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login