Kerala
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പ്: ആവേശത്തേരിൽ ചാണ്ടി ഉമ്മൻ

കോട്ടയം: പുതുപ്പള്ളിയെ ഇളക്കിമറിച്ച് പ്രചാരണത്തിന്റെ ഗതിവേഗം കൂട്ടി യുഡിഎഫ്സ്ഥാനാർഥി ചാണ്ടി ഉമ്മൻ. വാഹനപര്യടനം ആരംഭിച്ച യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ ഇന്ന് മീനടം പഞ്ചായത്തിൽ പ്രചാരണത്തിനെത്തും. ആയിരക്കണക്കിന് പ്രവർത്തകരും അനുഭാവികളുമാണ് റോഡ് ഷോയിൽ പങ്കെടുക്കുന്നത്.
യുഡിഎഫ് സ്ഥാനാർഥി ചാണ്ടി ഉമ്മൻ്റെ വാഹന പര്യടന പാമ്പാടി പത്താഴക്കുഴിയിൽ നിന്നാണ് തുടക്കം കുറിച്ചത്. പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പര്യടനം ഉദ്ഘാടനം ചെയ്തു. മുൻ തെരഞ്ഞെടുപ്പുകളിലെല്ലാം ഉമ്മൻ ചാണ്ടി തെരഞ്ഞെടുപ്പുകളിൽ വാഹന പ്രചരണത്തിന് തുടക്കം കുറിച്ചിരുന്നതും പത്താം കുഴിയിൽ നിന്നായിരുന്നു.
പുതുപ്പള്ളി പള്ളിയിലെ പ്രാർത്ഥനയ്ക്ക് ശേഷം ഉമ്മൻചാണ്ടിയുടെ കല്ലറയിലെത്തി പ്രാർത്ഥനയോടെയാണ് ചാണ്ടി ഉമ്മൻ തിരഞ്ഞെടുപ്പ് പ്രചാരണ പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. ഇടവക്കാട് ഗീവർഗീസ് റമ്പാച്ഛനും ഫാ.കുര്യാക്കോസ് ഈപ്പനും കല്ലറയിലെ പ്രാർത്ഥനകൾക്ക് നേതൃത്വം നൽകി.
ചിങ്ങവനത്തുള്ള ക്നാനായ സമുദായ മെത്രാപ്പോലീത്ത ആർച്ച് ബിഷപ്പ് മോർ സേവേറിയോസ് കുര്യാക്കോസിനെ സന്ദർശിച്ച് അനുഗ്രഹം തേടിയ ചാണ്ടി ഉമ്മൻ പിന്നീട് കോട്ടയത്തുള്ള സിഎസ്ഐ ബിഷപ്പ് ഹൗസ് സന്ദർശിച്ച് റവ ഡോ. മലയിൽ സാബുകോശി ചെറിയാനുമായും ചർച്ച നടത്തി. അയർക്കുന്നം നീറിക്കാട്ഡ് പ്രദേശത്തെ ഭവന സന്ദർശനത്തിന് ശേഷം ലൂർദ് മാതാ ചർച്ച് അച്ചൻകോവിക്കൽ അമ്പലം എന്നിവിടങ്ങളിൽ ചാണ്ടി ഉമ്മൻ സന്ദർശനം നടത്തി. ശേഷം അമ്മയന്നൂർ സ്പിന്നിങ് മിൽ സന്ദർശിക്കുകയും ചെയർമാൻ സിസി മൈക്കിളുമായും വൈസ് ചെയർമാൻ ബിനോയ് ഇടയലുമായും ചർച്ച നടത്തി. തുടർന്ന് സ്ഥാനാർഥി പര്യടനം അയർക്കുന്നം സെന്റ് സെബാസ്റ്റ്യൻ കാത്തലിക് ചർച്ചിലെത്തി പുരോഹിതരെ സന്ദർശിച്ചു.

അയർക്കുന്നം ബസ്റ്റാൻഡിലും പരിസരത്തും വോട്ടർമാരെ കണ്ട് വോട്ട് അഭ്യർത്ഥിച്ച ചാണ്ടി ഉമ്മൻ സെന്റ് തോമസ് ഓർത്തഡോക്സ് പള്ളി കഴുന്നുവളം മെത്രാഞ്ജരി അമയന്നൂർ എന്നിവിടങ്ങളിലെ സന്ദർശനത്തിന് ശേഷം അമയന്നൂരിലെ കൊച്ചുതോടുങ്കൽ സൂസമ്മ കുര്യന്റെ മരണാന്തര ചടങ്ങുകളിൽ ചടങ്ങുകളിലും പങ്കെടുത്തു. പിന്നീട് അയർക്കുന്നം പഞ്ചായത്ത് പൂതിരി പ്രദേശത്ത് വീടുകളിലത്തി വോട്ടർമാരെ കണ്ടു. തുടർന്ന് പ്രദേശത്ത് തൊഴിലുറപ്പ് തൊഴിലാളികളുമായും സംസാരിച്ച് വോട്ട് അഭ്യർത്ഥിക്കുകയും ചെയ്തു. ശേഷം ഉറവക്കൽ ജപമാല ഭവൻ, കൂരോപ്പട പഞ്ചായത്ത് വടക്കമണ്ണൂർ സെന്റ് തോമസ് ചർച്ച് കൂരോപ്പട അപ്പസ്തോലിക ഒബിലെറ്റ് മഠം സാന്താ മരിയ പബ്ലിക് ആൻഡ് ജൂനിയർ കോളേജ് ശാന്തിഗിരി ആശ്രമം എന്നിവിടങ്ങളിൽ സന്ദർശിച്ചു. ളാക്കാട്ടൂർ ജംഗ്ഷനിലെത്തി വോട്ടർമാരെ നേരിൽ കണ്ട ചാണ്ടി ഉമ്മൻ ളാക്കാട്ടൂർ എജിഎം എൻഎസ്എസ് ഹയർ സെക്കൻഡറി സ്കൂളിലും സന്ദർശനം നടത്തി.
പാമ്പാടി കാഞ്ഞിരക്കാട് , വെള്ളറ ഭാഗങ്ങളിൽ വീട് കയറി വോട്ട് അഭ്യർത്ഥിച്ചു. ഓരോ വീടുകളിലും വലിയ സ്വീകാര്യതയാണ് ലഭിച്ചത്.
ശേഷം സൗത്ത് പാമ്പാടി ഇലക്കൊടിഞ്ഞി കവലയിൽ അഭ്യർത്ഥിച്ചു. ശേഷം വിവിധ മണ്ഡലങ്ങളിൽ നടന്ന അവലോകന മീറ്റിങിൽ പങ്കെടുത്തു
Alappuzha
‘എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രം’; കുട്ടനാട്ടിലെ കർഷക ആത്മഹത്യ പാർലമെന്റിൽ ഉന്നയിച്ച്; ജെബി മേത്തർ എംപി

ന്യൂഡൽഹി: സംഭരിച്ച നെല്ലിന്റെ തുക നൽകാതെ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ കർഷകരെ ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന് രാജ്യസഭയിൽ ജെബി മേത്തർ ആരോപിച്ചു. എന്റെ മരണത്തിന് ഉത്തരവാദി സർക്കാർ മാത്രമാണ് – കേരളത്തിലെ കർഷക ആത്മഹത്യകളിൽ ഏറ്റവും ഒടുവിലത്തെയാളുടെ ആത്മഹത്യാക്കുറിപ്പിലെ വരിയാണിത്. ഇനി എത്ര കർഷകരുടെ ജീവൻ പൊലിഞ്ഞാലാണ് സർക്കാരുകൾ കർഷകർക്ക് ലഭിക്കാനുള്ള തുക നൽകുകയെന്ന് അവർ ചോദിച്ചു.
നെല്ലിന്റെ വില നേരിട്ട് കർഷകർക്ക് നൽകാതെ പി ആർ. എസ്. എന്ന അപ്രായോഗിക സമ്പ്രദായമാണ് നിലവിൽ സപ്ലൈകോ ഏർപ്പെടുത്തിയിട്ടുള്ളത്. നെല്ല് സംഭരണസമയത്ത് സപ്ലൈകോയിൽ നിന്ന് കർഷകർക്ക് നൽകുന്ന പി ആർ എസ്. ബാങ്കുകളിൽ ഹാജരാക്കി നെല്ലിന്റെ തുകയ്ക്ക് തുല്യമായ തുക ബാങ്കിൽ നിന്നും വായ്പ ആയി ലഭിക്കുന്നു. കേന്ദ്രസർക്കാർ അനുവദിക്കുന്ന താങ്ങുവിലയുടെ വിഹിതം ലഭിക്കുന്ന മുറയ്ക്ക് സപ്ലൈകോ പലിശസഹിതം ബാങ്കുകൾക്ക് ലോൺ തിരിച്ചടയ്ക്കുന്ന ക്രമീകരണമാണിത്.
എന്നാൽ താങ്ങുവിലയിലും നെല്ലുസംഭരണയിനത്തിലും കേന്ദ്രസർക്കാർ 790 കോടി രൂപ കുടിശിക വരുത്തിയ സാഹചര്യത്തിൽ കർഷകരുടെ വായ്പ തിരിച്ചടയ്ക്കുവാൻ സപ്ലൈകോയ്ക്ക് സാധിച്ചിട്ടില്ല. ഖജനാവിൽ പണമില്ലാതെ നട്ടംതിരിയുന്ന സംസ്ഥാന സർക്കാരിന് സപ്ലൈകോയ്ക്ക് പണം നൽകാൻ സാധിക്കാത്ത അവസ്ഥയുമാണ്. ഇത്തരത്തിൽ വായ്പാതിരിച്ചടവ് വൈകുന്നതിനാൽ കർഷ കർക്ക് മറ്റ് വായ്പകൾ എടുക്കാനോ, പുനർ കൃഷി ഇറക്കുന്നതിനോ സാധിക്കുന്നില്ല.
നെല്ല് സംഭരണത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ 20 ശതമാനത്തോളം നെൽകർഷകർക്ക് സ്വകാര്യ മില്ലുകൾക്ക് സർക്കാരിന്റെ വിലയേക്കാൾ വളരെകുറഞ്ഞ നിരക്കിൽ നെല്ല് വിൽക്കേണ്ടിവരുന്നു.
ഈ പശ്ചാത്തലത്തിൽ ആത്മഹത്യ ചെയ്ത കർഷകരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം നൽകണമെന്നും കേന്ദ്രസർക്കാർ കുടിശിക വരുത്തിയ തുക എത്രയും വേഗം നൽകണമെന്നും ജെബി മേത്തർ ആവശ്യപ്പെട്ടു.അഡ്വ.
Kerala
സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് അടുത്ത അഞ്ചു ദിവസം മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. ശനിയാഴ്ച( 09-12-2023) എറണാകുളം, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലേർട്ട്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്
അതേസമയം ആന്ധ്രാപ്രദേശിലെ ബാപതിലയ്ക്കടുത്ത് തീരം തൊട്ട് ‘മിഗ്ജോം’ ചുഴലിക്കാറ്റ്. മൂന്ന് മണിക്കൂർ നീണ്ടുനിൽക്കുമെന്നതിനാൽ ആന്ധ്ര തീരത്ത് അതീവ ജാഗ്രത. തീരപ്രദേശത്ത് നിന്ന് പതിനായിരത്തോളം പേരെ ഒഴിപ്പിച്ചു. അതീവ ജാഗ്രത വേണമെന്ന് മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നിർദ്ദേശം നൽകി. നെല്ലോർ, പ്രകാശം, ബപാട്ല എന്നിവിടങ്ങളിൽ കനത്ത മഴയും കാറ്റും തുടരും. തിരുപ്പതിയിൽ അഞ്ച് ഡാമുകൾ നിറഞ്ഞു. ചുഴലിക്കാറ്റിന് നിലവിൽ 110 കിലോമീറ്റർ വേഗമാണുള്ളത്.
Kerala
തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറി; പ്രതിപക്ഷ നേതാവ് വിഡി സതീശൻ

തിരുവനന്തപുരം: കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് കോൺഗ്രസിന് വിയോജിപ്പുണ്ടെന്നും അതിനാലാണ് ടിഎൻ പ്രതാപൻ അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയതെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശൻ പറഞ്ഞു. കേന്ദ്രത്തിന്റെ സാമ്പത്തിക നയത്തോട് വിയോജിപ്പുണ്ടെങ്കിലും മുഴുവൻ ഉത്തരവാദിത്തവും കേന്ദ്രത്തിനാണെന്ന നിലപാടില്ല. കേന്ദ്ര നിലപാട് സാമ്പത്തിക പ്രതിസന്ധിയുടെ ഒരു കാരണം മാത്രമാണ്. കേരളത്തിന്റെ കെടുകാര്യസ്ഥതയാണ് പ്രധാന കാരണം.ആഴ്ചയിൽ അഞ്ച് ദിവസമെങ്കിലും സെക്രട്ടറിയേറ്റിൽ ഉണ്ടാവേണ്ട ധനമന്ത്രി ദിവസങ്ങളായി സ്ഥലത്ത് ഇല്ല. ധനമന്ത്രിയോട് എങ്കിലും സെക്രട്ടേറിയേറ്റിൽ വന്നിരിക്കാൻ മുഖ്യമന്ത്രി പറയണമെന്നും വിഡി സതീശൻ പറഞ്ഞു.
തിരുവനന്തപുരം നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. സർക്കാർ കേരളത്തെ മുടിഞ്ഞ തറവാടാക്കി മാറ്റുകയാണ്. പൊതു വിദ്യാഭ്യാസ വകുപ്പ് ഡയറക്‌ടറുടെ പരാമർശം സർക്കാർ പരിശോധിക്കണം. നവകേരള സദസ് അശ്ലീല നാടകമാണ്.രാഷ്ട്രീയ എതിരാളികൾക്ക് തലയ്ക്ക് എന്തോ പറ്റിയിട്ടുണ്ട് എന്ന് പിണറായി വിജയൻ നിരന്തരം പറയാറുണ്ട്. മറ്റുള്ളവരുടെ മാനസികാവസ്ഥയിൽ സംശയം തോന്നുന്ന പിണറായി വിജയൻ ആണ് ഡോക്ടറെ കാണേണ്ടത് അത്തരം മാനസികാവസ്ഥ തന്നെ ഒരു അസുഖമാണ്. അതിൽ ഉപദേശം കൊണ്ട് കാര്യമില്ല. ഉന്നതവിദ്യാഭ്യാസ മന്ത്രി രാജിവയ്ക്കാതെ മന്ത്രി കസേരയിൽ അള്ളിപ്പിടിച്ചിരിക്കുകയാണ്. ഉന്നതവിദ്യാഭ്യാസ മന്ത്രിയെ മുഖ്യമന്ത്രി വഴിവിട്ട് സംരക്ഷിക്കുകയാണെന്നും വിഡി സതീശൻ ആരോപിച്ചു. പാലക്കാട്ടെ കോൺഗ്രസ് നേതാവ് എ.വി.ഗോപിനാഥൻ്റെ രാജി നേരത്തെ സ്വീകരിച്ചിരുന്നില്ല. സംഘടനാപരമായി ചെയ്യാൻ പാടില്ലാത്ത കാര്യം ചെയ്തത് കൊണ്ടാണ് നടപടി എടുത്തതെന്നും വിഡി സതീശൻ കൂട്ടിച്ചേർത്തു.
-
Kerala3 months ago
വീണ ജോർജിനെ മാറ്റണം; ജനങ്ങൾക്ക് വേണ്ടിയാണ് പറയുന്നതെന്ന് ഡോ. എസ്.എസ്. ലാൽ
-
Kerala2 months ago
കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസ്: മുഖ്യപ്രതി സതീഷ്കുമാർ ഒരു കോടി രൂപ നൽകിയെന്ന് വെളിപ്പെടുത്തലുമായി ജ്വല്ലറി ഉടമ
-
Kerala3 months ago
ഗണേഷ്കുമാർ ആറ് മാസം തടവിൽ പാർപ്പിച്ചു; സോളാർ കേസിലെ പരാതിക്കാരിയുടെ വെളിപ്പെടുത്തൽ
-
Featured2 months ago
‘സർക്കാരിനെതിരെ വിധിയെഴുതി വിദ്യാർത്ഥികളും’; എംജി സർവകലാശാല തിരഞ്ഞെടുപ്പിൽ കെഎസ്യു മുന്നേറ്റം
-
News2 months ago
പിറന്നാൾ ദിനത്തിൽ കുഞ്ഞിന് വ്യത്യസ്തമായൊരു സമ്മാനമൊരുക്കി മാതാവ്
-
Palakkad1 month ago
പാലക്കാട് ജില്ലയിലെ ക്യാമ്പസുകളിൽ കെഎസ്യു തേരോട്ടം
-
Kerala1 month ago
പങ്കാളിത്ത പെൻഷൻ ഉടൻ പിൻവലിക്കണം; സെക്രട്ടേറിയറ്റ് അസോസിയേഷൻ -
Alappuzha3 months ago
ഡോ. പ്രീതി അഗസ്റ്റിന് ഒന്നാം റാങ്ക്
You must be logged in to post a comment Login