National
കേന്ദ്രം ശരിയായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു: ഇറോം ശർമിള

മണിപ്പൂരിൽ നടന്ന നിർഭാഗ്യകരമായ രണ്ട് സ്ത്രീകളെ നഗ്നരാക്കി നടത്തിയ സംഭവത്തിൽ പ്രതികരിച്ച് മനുഷ്യാവകാശ പ്രവർത്തക ഇറോം ശർമിള. ഈ സംഭവത്തിൽ തനിക്ക് അതീവ ഖേദവും ദുഖവും ഉണ്ട്. കേന്ദ്രസർക്കാർ ശരിയായ സമയത്ത് ഇടപെട്ടിരുന്നുവെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നുവെന്നും ഇറോം ശർമിള പറഞ്ഞു.
സംഭവം അറിഞ്ഞപ്പോൾ മരവിപ്പും അസ്വസ്ഥതയും ഉണ്ടായി, ഇത് ഒരു വിഭാഗവുമായി മാത്രം ബന്ധപ്പട്ട കാര്യമല്ല, മനുഷ്യത്വരഹിതമായ സംഭവമാണ് ഇറോം ശർമിള പറഞ്ഞു. അതേസമയം, കേസിൽ ഇതുവരെ നാലുപേരെയാണ് അറസ്റ്റ് ചെയ്തത്. മെയ് മാസത്തിൽ സംഭവം നടന്ന് രണ്ട് മാസത്തിന് ശേഷമാണ് പൊലീസ് നടപടിയെടുക്കുന്നതെന്ന വിമർശനം ഉയരുന്നുണ്ട്.
അതേസമയം, തെളിവുകളുടെ അഭാവത്തെ തുടർന്നാണ് നടപടിയെടുക്കുവാൻ വൈകിയതെന്നാണ് തൗബൽ എസ്പി സച്ചിദാനന്ദ പറയുന്നത്. എന്നാൽ, സംഭവ സമയത്ത് ചില പൊലീസുകാർ സ്ഥലത്തുണ്ടായിരുന്നുവെന്നും അവർ തങ്ങളെ സഹായിച്ചില്ലെന്നും അതിജീവിതമാരിൽ ഒരാൾ പറഞ്ഞതായി ഓൺലൈൻ മാധ്യമമായ ദി വയർ റിപ്പോർട്ട് ചെയ്തിരുന്നു.
National
ഗംഗാനദിയില്‍ ഗുരുതര പ്ലാസ്റ്റിക് മലിനീകരണമെന്ന് ഗവേഷകര്‍

ഡെറാഡൂണ്‍: ഉത്ഭവ സ്ഥാനത്തിനോടടുത്തുള്ള ഗംഗാ നദിയുടെ മേല്‍പ്പരപ്പില്‍ പോലും ഗുരുതരമായ മൈക്രോപ്ലാസ്റ്റിക് മലിനീകരണം കണ്ടെത്തി ഗവേഷകര്‍. നദിയുടെ സര്‍വവ്യാപിയായ നാശത്തിന്റെ അവസ്ഥ വെളിവാക്കുന്നതാണ് പുതിയ തെളിവുകള്‍. ദേവപ്രയാഗിനും ഹരിദ്വാറിനും ഇടയിലെ ഭാഗത്തു നിന്നുള്ള സാമ്പിളുകളില്‍പോലും വലിയതോതില്‍ പ്ലാസ്റ്റിക് കണികകള്‍ ഉള്ളതായി സ്ഥിരീകരിച്ചു.
ഫിലിമുകള്‍, ശകലങ്ങള്‍ തുടങ്ങിയവ കണ്ടെത്തിയതായി ഡെറാഡൂണിലെ ഗവേഷകര്‍ രേഖപ്പെടുത്തി.
ജലത്തിലെ ശരാശരി മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ദേവപ്രയാഗില്‍ ലിറ്ററിന് 325 കണികകളും ഋഷികേശില്‍ 822 കണികകളും ഹരിദ്വാറില്‍ ലിറ്ററിന് 1,300 കണികകളുമാണ്. മൂന്ന് പട്ടണങ്ങള്‍ക്കിടയിലുള്ള 19 സ്ഥലങ്ങളില്‍ നിന്നുള്ള എല്ലാ ജല സാമ്പിളുകളിലും മൈക്രോപ്ലാസ്റ്റിക് സാന്ദ്രത ലിറ്ററിന് 175 കണികകളില്‍ കൂടുതലാണ്. ദേവപ്രയാഗിന് സമീപമുള്ള ആദ്യ രണ്ട് സൈറ്റുകളില്‍ മാത്രം 150ന് താഴെയുള്ള വിഭാഗത്തിലാണ്. എന്നാല്‍, മറ്റെല്ലാ സൈറ്റുകളിലും അപകടകരമായ വിഭാഗത്തില്‍ 1,200 കവിഞ്ഞു.
വെള്ളത്തിലെ മൈക്രോപ്ലാസ്റ്റിക്‌സിന്റെ തരങ്ങളില്‍ പോളിത്തിലീന്‍, പോളിമൈഡ്, പോളിസ്‌റ്റൈറൈന്‍, പോളി വിനൈല്‍ ക്ലോറൈഡ്, പോളിത്തിലീന്‍ ടെറെഫ്താലേറ്റ്, പോളിപ്രൊഫൈലിന്‍, പോളികാര്‍ബണേറ്റ് എന്നിവ ലാബ് വിശകലനത്തില്‍ കണ്ടെത്തി.
ടൂറിസം, സാഹസിക ക്യാമ്പുകള്‍, തീര്‍ത്ഥാടനം, ഗംഗ ആരംഭിക്കുന്നിടത്ത് പ്ലാസ്റ്റിക് മാലിന്യങ്ങളുടെ മോശം പരിപാലനം എന്നിവയുടെ പ്രത്യാഘാതങ്ങളാണ് തങ്ങള്‍ കണ്ടതെന്നും പഠനത്തിന് മേല്‍നോട്ടം വഹിച്ച ഡെറാഡൂണിലെ ഡൂണ്‍ സര്‍വകലാശാലയിലെ പരിസ്ഥിതി ശാസ്ത്ര-പ്രകൃതിവിഭവ പ്രഫസര്‍ സുരേന്ദ്ര സുതാര്‍ പറഞ്ഞു.
സുതാറിനു പുറമെ ഗവേഷക പണ്ഡിതരായ മനീഷ് ചൗധരി, സുമന്‍ റാവത്ത് എന്നിവര്‍ ചേര്‍ന്ന് ഫീല്‍ഡ് സര്‍വേകള്‍ നടത്തുകയും മൂന്ന് പട്ടണങ്ങളിലെയും നദീതീരത്തുള്ള നിരവധി മാലിന്യങ്ങള്‍ നിക്ഷേപിക്കുന്ന സ്ഥലങ്ങളും വിനോദ പ്രവര്‍ത്തനങ്ങള്‍ക്കായി നിശ്ചയിച്ചിട്ടുള്ള സ്ഥലങ്ങളിലെ പ്ലാസ്റ്റിക് അവശിഷ്ടങ്ങളും മലിനജല ശുദ്ധീകരണ ഔട്ട്ലെറ്റ് പോയിന്റുകളും നിരീക്ഷിക്കുകയും ചെയ്തു. ‘സയന്‍സ് ഓഫ് ദ ടോട്ടല്‍ എന്‍വയോണ്‍മെന്റ്’ എന്ന ഗവേഷണ ജേണലില്‍ പ്രസിദ്ധീകരിച്ച ഒരു പ്രബന്ധത്തില്‍ തങ്ങളുടെ കണ്ടെത്തലുകള്‍ പ്രസിദ്ധ?പ്പെടുത്തി. ‘നദീതീരങ്ങളില്‍ ആത്മീയ ആചാരങ്ങളുടെ ഭാഗമായി കൂട്ടമായി കുളിക്കുന്നത് മഴക്കാലത്തിന് മുമ്പുള്ള കാലത്ത് മൈക്രോപ്ലാസ്റ്റിക് ലോഡിംഗിന് കാരണമാകുന്നു’വെന്നും അവര്‍ എഴുതി.
മൂല്യനിര്‍ണയം അസാധാരണമാംവിധം ഉയര്‍ന്ന അപകടസാധ്യത വെളിപ്പെടുത്തിയെന്നും ഇത് നദീതീര ജീവജാലങ്ങള്‍ക്കും മനുഷ്യര്‍ക്കും കടുത്ത ഭീഷണിയാണ് ഉയര്‍ത്തുന്നതെന്നും ഗവേഷകര്‍ പറയുന്നു. മാലിന്യ സംസ്‌കരണവും റീസൈക്ലിങ് അടക്കമുള്ള അടിസ്ഥാന സൗകര്യങ്ങളും അടിയന്തരമായി സജ്ജീകരിക്കാനും മെച്ചപ്പെടുത്താനും അവര്‍ ആവശ്യപ്പെട്ടു.
ഈ മാസം ആദ്യം, യു.എസിലെ ന്യൂ മെക്‌സിക്കോ സര്‍വകലാശാലയിലെ പരിസ്ഥിതി ആരോഗ്യ ശാസ്ത്രജ്ഞനായ മാത്യു കാമ്പനും സഹപ്രവര്‍ത്തകരും നടത്തിയ പഠനത്തില്‍ മൈക്രോപ്ലാസ്റ്റിക്കുകളും നാനോപ്ലാസ്റ്റിക്കുകളും വൃക്കകളിലോ കരളിലോ ഉള്ളതിനേക്കാള്‍ ഉയര്‍ന്ന അളവില്‍ തലച്ചോറില്‍ അടിഞ്ഞുകൂടുന്നതായി കണ്ടെത്തുകയുണ്ടായി.
Featured
ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ, തിക്കിലും തിരക്കിലും 18 പേർ മരിച്ചു

ന്യൂഡൽഹി: ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിലുണ്ടായ തിക്കിലും തിരക്കിലും പെട്ട് 18 പേർ മരിച്ചു. മരിച്ചവരിൽ പേരിൽ അഞ്ചു പേര്‍ കുട്ടികളാണ്. ഒമ്പത് സ്ത്രീകളുമുണ്ട്. 50ലധികം പേര്‍ക്കാണ് അപകടത്തിൽ പരിക്കേറ്റത്. കുംഭമേളയ്ക്ക് പോകാനായി ആളുകള്‍ കൂട്ടത്തോടെ റെയില്‍വെ സ്റ്റേഷനില്‍ എത്തിയതോടെയാണ് തിക്കും തിരക്കമുണ്ടായത്. പ്രയാഗ് രാജിലേക്ക് പോകുന്നതിനായി ന്യൂഡൽഹി റെയില്‍വെ സ്റ്റേഷനിൽ നിന്ന് മൂന്ന് ട്രെയിനുകള്‍ ഏര്‍പ്പെടുത്തിയിരുന്നു. ഇതിൽ ചില ട്രെയിനുകള്‍ വൈകിയതും ട്രാക്ക് മാറിയെത്തുകയും ചെയ്തതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. റെയില്‍വെ സ്റ്റേഷനിലെ 14,15 പ്ലാറ്റ്‍ഫോമിലാണ് ആളുകൾ കൂട്ടത്തോടെ എത്തിയത്. പരിക്കേറ്റവർ ദില്ലിയിലെ വിവിധ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ രാത്രി 10 മണിയോടെയാണ് ദില്ലി റെയിൽവെ സ്റ്റേഷനിൽ അസാധാരണ തിരക്കുണ്ടായത്.അപകടത്തിൽ കേന്ദ്ര റെയിൽവേ മന്ത്രാലയം ഉന്നതതല അന്വേഷണം പ്രഖ്യാപിച്ചു
Featured
ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.
-
Kerala3 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News3 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 weeks ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login