Connect with us
inner ad

Choonduviral

ഈ തെരഞ്ഞെടുപ്പ് സുപ്രധാനം, ഫാസിസ്റ്റ് സർക്കാരിനെ താഴെ ഇറക്കണം: പ്രതിപക്ഷ നേതാവ്

Avatar

Published

on

ഈ തെരഞ്ഞെടുപ്പ് പ്രധാനപ്പെട്ടതാണെന്നും രാജ്യം ജീവിക്കണോ മരിക്കണോ എന്ന ചോദ്യത്തിന് ഉത്തരം നൽകുന്ന തെരഞ്ഞെടുപ്പാണെന്നും പ്രതിപക്ഷ നേതാവ് വീഡിയോ സതീശൻ. ഇന്ത്യ ജീവിക്കണമെന്നാണ് ഉത്തരം എങ്കിൽ ഈ വർഗീയ ഫാസിസ്റ്റ് സർക്കാരിനെ താഴെ ഇറക്കണമെന്നും വി ഡി സതീശൻ പറഞ്ഞു.

കോൺഗ്രസ് ഭരിക്കുന്ന ഒരു സർക്കാർ ഉണ്ടാവണമെന്ന് രാജ്യത്തെ ഭൂരിഭാഗം ജനങ്ങളും ആഗ്രഹിക്കുന്നു. കോൺഗ്രസിന് അനുകൂലമായ സാഹചര്യം രാജമൊട്ടാകെ അലയടിക്കുന്നു. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെയുള്ള ജനരോഷത്തിന്റെ പ്രതിഷേധം ആകും ഈ തെരഞ്ഞെടുപ്പ്. കേരളത്തിൽ 20 സീറ്റും യുഡിഎഫ് വിജയിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Choonduviral

ലോക്സഭാ തിരഞ്ഞെടുപ്പ് നാലാം ഘട്ടം നാളെ; അഖിലേഷ് യാദവ്, അധിർരഞ്ജൻ ചൗധരി ഉൾപ്പെടെ പ്രമുഖർ ജനവിധി തേടുന്നു

Published

on

ന്യൂഡൽഹി: ലോക്‌സഭയിലേക്കുള്ള നാലാം
ഘട്ട തിരഞ്ഞെടുപ്പ് നാളെ. 9 സംസ്ഥാനങ്ങളിലും ജമ്മുകശ്‌മീരിലുമായി 96 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഇന്നലെ പരസ്യപ്രചരണം പൂർത്തിയായ സാഹചര്യത്തിൽ ഇവിടങ്ങളിൽ ഇന്ന് മുന്നണികൾ നിശബ്ദ പ്രചാരണത്തിലാണ്.
ആന്ധ്രപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ മുഴുവൻ സീറ്റുകളിലേക്കും ഈ ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. ഉത്തർപ്രദേശിൽ 13, മഹാരാഷ്ട്രയിൽ 11, മധ്യപ്രദേശ്, പശ്ചിമ ബംഗാൾ എന്നീ സംസ്ഥാനങ്ങളിലെ 8, ബിഹാറിൽ 5, ഝാർഖണ്ഡ്, ഒഡിഷ എന്നീ സംസ്ഥാനങ്ങളിലെ 4, മണ്ഡലങ്ങളിലുമാണ് നാലാം ഘട്ടത്തിൽ ജനവിധി തേടുന്നത്. ഉത്തർപ്രദേശിൽ സമാജ് വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ് മത്സരിക്കുന്ന കനൗജിൽ ഈ ഘട്ടത്തിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്.

അധിർ രഞ്ജൻ ചൗധരി, യൂസഫ് പഠാൻ,മഹുവ
മൊയ്ത്ര , ദിലീപ് ഘോഷ്, കേന്ദ്രമന്ത്രി ഗിരിരാജ്
സിങ് എന്നിവരാണ് ഈ ഘട്ടത്തിൽ ജനവിധി
തേടുന്ന പ്രമുഖർ. ഇന്നലെ പരസ്യപ്രചരണം
പൂർത്തിയായ സാഹചര്യത്തിൽ ഇവിടങ്ങളിൽ
ഇന്ന് നിശബ്ദ പ്രചരണം നടക്കും. 44
ദിവസങ്ങളിലായി ഏഴ് ഘട്ടങ്ങളിലായാണ്
ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. ജൂൺ നാലിനാണ് വോട്ടെണ്ണൽ.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Choonduviral

ലോക്‌സഭാ തെരഞ്ഞെടുപ്പ് അഞ്ചുഘട്ടം ബാക്കി നിൽക്കേ, സിപിഎം നേതാക്കൾ വിശ്രമത്തിലും, വിനോദയാത്രയിലും വിമർശനവുമായി ടി സിദ്ധീഖ്

Published

on

ലോക്‌സഭാ തെരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കുടുംബവുമായി വിദേശത്തേക്ക് വിനോദയാത്ര പോയ മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ധീഖ് എംഎൽഎ. ഏഴു ഘട്ടമായുള്ള തെരഞ്ഞെടുപ്പില്‍ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങള്‍ ബാക്കി നില്‍ക്കുന്നു. പല കോണ്‍ഗ്രസ് സ്ഥാനാര്‍ഥികള്‍ക്കും മറ്റ് സംസ്ഥാനങ്ങളില്‍ ചുമതല ലഭിച്ച് പോയി കഴിഞ്ഞു. എന്നാല്‍ സിപിഎം നേതാക്കളെല്ലാം വിശ്രമത്തിലാണെന്നാണ്. സിപിഎം പിബി അംഗങ്ങള്‍ കൂടുതല്‍ കേരളത്തില്‍ നിന്നാണ്. അവര്‍ക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാന്‍ ഉത്തരേന്ത്യയിലേക്ക് പോയ് കൂടെയെന്നും സിദ്ധീഖ് ചോദിച്ചു.

ടി സിദ്ധീഖിന്റെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം

Advertisement
1000x200 PX MALAYALI DCTR MDX-02-02

കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിഞ്ഞു. എൽ ഡി എഫ് യോഗം കൂടി 12 സീറ്റ് ഉറപ്പിച്ചു. ഇനി സിപിഐഎം വിശ്രമത്തിലേക്ക്..!

ദേശീയ തിരഞ്ഞെടുപ്പ് നടക്കുമ്പോൾ ആകെയുള്ള സിപിഐഎം മുഖ്യമന്ത്രിയും കുടുംബവും സ്വകാര്യ സന്ദർശനത്തിന് ദുബായിലേക്ക് പോകുന്നു. മത്സരിച്ച നേതാക്കളെല്ലാം വിശ്രമത്തിലാണ്. കേരളത്തിലെ കോൺഗ്രസിനും രാഹുൽ ഗാന്ധിക്കുമെതിരെ പറയുകയും പ്രവർത്തിക്കുകയും ചെയ്യുക എന്നത് മാത്രമായിരുന്നു ഈ തിരഞ്ഞെടുപ്പിൽ സിപിഐഎമ്മിന്റെ അജണ്ട എന്ന് തിരഞ്ഞെടുപ്പിന് ശേഷം അവർ എന്ത് ചെയ്തു എന്ന് നോക്കിയാൽ മതി. ഷാഫി പറമ്പിൽ എന്ന ജനകീയ നേതാവിനെ മതം നോക്കി തീവ്രവാദിയാക്കലാണ് ആകെ ചെയ്യുന്ന പണി.

Advertisement
1000x200 PX MALAYALI DCTR MDX-02-02

7 ഘട്ടമായുള്ള തിരഞ്ഞെടുപ്പിൽ രണ്ട് ഘട്ടം മാത്രമാണ് കഴിഞ്ഞത്. അഞ്ച് ഘട്ടങ്ങൾ ബാക്കി നിൽക്കുന്നു. പല കോൺഗ്രസ് സ്ഥാനാർഥികൾക്കും മറ്റ് സംസ്ഥാനങ്ങളിൽ ചുമതല ലഭിച്ച് പോയിക്കഴിഞ്ഞു. അവർ രണ്ട് മാസം കൊടും വെയിൽ കൊണ്ട് പ്രചാരണം നടത്തിയവരാണ്. എന്നിട്ട് പോലും അവർക്ക് വിശ്രമമില്ല. കോൺഗ്രസിന് വിശ്രമിക്കാനാവില്ല. ഈ തിരഞ്ഞെടുപ്പ് ഇന്ത്യയുടെ നില നിൽപ്പിന് വേണ്ടിയുള്ളതാണ്, അല്ലാതെ ചിഹ്നം നില നിർത്താനുള്ളതല്ല എന്ന തിരിച്ചറിവ് കോൺഗ്രസിനുണ്ട്.

ഈ തിരഞ്ഞെടുപ്പിൽ സിപിഎമ്മിന്റെ പ്രസക്തി എത്ര മാത്രമാണെന്ന് ഇപ്പോൾ എല്ലാവർക്കും ബോധ്യമായില്ലേ? പിബി മെമ്പർമാരൊക്കെ കൂടുതൽ കേരളത്തിൽ നിന്നാണ്. അവർക്ക് ഇന്ത്യാ മുന്നണിയുടെ ഭാഗമായി ബിജെപിക്കെതിരെ പോരാട്ടം നയിക്കാൻ ഉത്തരേന്ത്യയിലേക്ക് പൊയ്ക്കൂടെ? പോട്ടെ, ബംഗാളിലേക്കെങ്കിലും പൊയ്ക്കൂടെ. അഖിലേന്ത്യാ തലത്തിൽ ബിജെപിയ്ക്കെതിരെ എന്ത് പോരാട്ടമാണ് സിപിഐഎം അടക്കമുള്ള ഇടത് പാർട്ടികൾ ഇപ്പോൾ നടത്തുന്നത്?

Advertisement
1000x200 PX MALAYALI DCTR MDX-02-02

നിങ്ങൾക്ക് വിശ്രമിക്കാം, രാഹുൽ ഗാന്ധി പ്രധാനമന്ത്രിയാവരുതെന്ന് ആഗ്രഹിക്കുന്ന നിങ്ങൾ വിശ്രമിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ…

“ഇന്ത്യ ഉണ്ടെങ്കിലേ കേരളമുള്ളൂ… കേരളമുണ്ടെങ്കിലേ സിപിഐഎം ഉള്ളൂ…” എന്ന് പാർട്ടി വിലയിരുത്തുന്നത് നന്ന്.

Advertisement
1000x200 PX MALAYALI DCTR MDX-02-02

Election2024 #CPIM

Continue Reading

Choonduviral

ലോക്സഭാ തെരഞ്ഞെടുപ്പ് മൂന്നാംഘട്ടം; 93 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ആരംഭിച്ചു

Published

on

ന്യൂഡൽഹി: ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മൂന്നാംഘട്ടത്തിൽ പതിനൊന്നു സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളി ലുമായി 93 മണ്ഡലങ്ങളിലേക്കുള്ള വിധിയെഴുത്ത് ആരംഭിച്ചു.

120 വനിതകളുൾപ്പെടെ 1,300ലേറെ സ്ഥാനാർഥികളാണു മത്സരരംഗത്തുള്ളത്. കേന്ദ്രമന്ത്രി അമിത് ഷാ (ഗാന്ധിനഗർ), ജ്യോതിരാദിത്യ സിന്ധ്യ (ഗുണ), മൻസുഖ് മാണ്ഡവ്യ (പോർബന്തർ), പുരുഷോത്തം രൂപാല (രാജ്‌കോട്ട്), പ്രഹ്ളാദ് ജോഷി (ധാർവാഡ്), എസ്.പി. സിംഗ് ബാഗേൽ (ആഗ്ര) തുടങ്ങിയവരാണു പ്രമുഖ സ്ഥാനാർഥികൾ
ഗുജറാത്ത് (25) മഹാരാഷ്ട്ര (11), യുപി (10) എന്നതിനു പുറമേ കർണാടകയിലെ 28 സീറ്റുകളിൽ അവശേഷിച്ച 14 എണ്ണത്തിലും ഇന്നാണു ജനവിധി. ഛത്തിസ്ഗഡ് (7), ബിഹാർ (5), ആസാം, പശ്ചിമബംഗാൾ (4 വീതം), മധ്യപ്രദേശ് (9) കേന്ദ്ര ഭരണപ്രദേശ ങ്ങളായ ദാദ്ര നഗർ ഹവേലി, ദാമൻ ദിയു എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെടുപ്പ് നടക്കുന്നത്. ജമ്മുകാശ്മീരിലെ അനന്തനാഗ്-രജൗരി സീറ്റുകളിൽ ഇന്നു നട ക്കേണ്ടിയിരുന്ന തെരഞ്ഞെടുപ്പ് സാങ്കേതിക കാരണങ്ങളെത്തുടർന്ന് 26ലേക്കു മാറ്റി.

Advertisement
1000x200 PX MALAYALI DCTR MDX-02-02
Continue Reading

Featured