Kerala
പിണറായി ഭരണത്തിൽ മദ്യപൻ മുതൽ
കാട്ട്പോത്ത് വരെ അഴിഞ്ഞാടുന്നു
തുടർഭരണത്തിന്റെ മൂന്നാം വർഷത്തിലേക്കു കടക്കുകയാണ് പിണറായി വിജയൻ. സിപിഎമ്മിന്റെയോ ഇടതു മുന്നണിയുടെയോ സർക്കാരാണ് ഇതെന്നു പറഞ്ഞുകൂട. കാരണം സിപിഎമ്മിന്റെ ദേശീയ നയങ്ങളോ, ഇടതു മുന്നണിയുടെ കോമൺ മിനിമം പരിപാടികളോ അല്ല ഈ സർക്കാർ നടപ്പാക്കുന്നത്. അഭിപ്രായമോ ആർജവമോ ഇല്ലാത്ത പാർട്ടിയായി സിപിഎം അധഃപതിച്ചിട്ടു കാലം കുറച്ചായി. പിണറായി വിജയന്റെ ആജ്ഞാനുവർത്തികളായ ചിലരെ മാത്രം ഉൾപ്പെടുത്തി തട്ടിക്കൂട്ടിയ മന്ത്രിമാരുള്ള ക്യാബിനറ്റിൽ എല്ലാ വകുപ്പിന്റെയും മേൽനോട്ടം മുഖ്യമന്ത്രിക്കാണ്. തിരുവായ്ക്ക് എതിരില്ലാതെ എല്ലാവരും അനുസരണയോടെ മുഖ്യമന്ത്രിക്ക് വശപ്പെട്ടു പോകുന്നു. മുഖ്യമന്ത്രിക്ക് എന്തെങ്കിലും തട്ടുകേട് പറ്റിയാൽ തക്ക സമയത്ത് ഇടപെട്ട് രക്ഷിക്കുകയാണ് അവരുടെ പ്രധാന പണി. എഐ ക്യാമറ വിവാദത്തിൽ മന്ത്രി പി. രാജീവിന്റെ ഇടപെടൽ ഉദാഹരണം.
പിണറായി ഭരണത്തിൽ കേരളത്തിൽ തഴച്ചത് മൂന്നു വ്യവസായങ്ങളാണ്. ഒന്ന് : സ്വർണം കളളക്കടത്ത്, രണ്ട്: മയക്കു മരുന്ന്: മൂന്ന്: മദ്യം. അതിന്റെ ദുരന്തങ്ങളാണ് മഞ്ചേശ്വരം മുതൽ പാറശാല വരെ നമ്മൾ ഓരോ ദിവസവും കാണുന്നത്. ഇന്ത്യയിൽത്തന്നെ ഏറ്റവും കൂടുതൽ സ്വർണം കള്ളക്കടത്തു നടത്തുന്ന സംസ്ഥാനമായി കേരളം മാറി. 2016ൽ ശരാശരി 100 കിലോഗ്രാമിൽ താഴെയായിരുന്നു ഇവിടെ പിടികൂടിയിരുന്ന സ്വർണം. എന്നാൽ 2018-19ൽ ഇത് 251 കിലോഗ്രാം ആയി ഉയർന്നു. രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ ആദ്യ സാമ്പത്തിക വർഷത്തിൽ ഇത് 540 കിലോഗ്രാം ആയി ഉയർന്നു. തൊട്ടു പിറ്റേ വർഷം ഇത് 802 കലോഗ്രാമായി. പിണറായി സർക്കാരിന്റെ കാലത്ത് ആറു വർഷം കൊണ്ട് എട്ടു മടങ്ങാണ് സ്വർണം കള്ളക്കടത്ത് വ്യവസായം വളർന്നത്. സ്വർണം കള്ളക്കടത്ത് രാജ്യത്തെ വലിയ സാമ്പത്തിക കുറ്റകൃത്യങ്ങളിലൊന്നാണ്. ഈ കുറ്റകൃത്യത്തിൽ മഖ്യമന്ത്രിയുടെ ഓഫീസും പങ്കാളിയായി എന്നതുതന്നെയാണ് നേട്ടത്തിനു പിന്നിലെ പ്രേരകശക്തിയെന്ന കാര്യത്തിലും സംശയമില്ല.

മയക്കുമരുന്ന് കച്ചവടമാണ് സ്വർണത്തെ കടത്തി വെട്ടിയത്. 2016ൽ 5,924 മയക്കുമരുന്ന് കേസുകളാണ് കേരളത്തിൽ രജിസ്റ്റർ ചെയ്തതെങ്കിൽ 2022 ൽ അത് 24,701 ആയി വളർന്നു. എക്സൈസ് വിഭാഗത്തിന്റെ കാര്യക്ഷമത കൊണ്ടല്ല കേസുകളുടെ എണ്ണം വർധിച്ചത്. ദേശീയ അന്വേഷണ ഏജൻസികളുടെയും നർക്കോട്ടിക് കൺട്രോൾ ബ്യൂറോയുടെയും റെയ്ഡുകളിലാണ് ഇത്രയും കേസുകളുണ്ടായത്. ഈ മാസം മധ്യത്തോടെ കൊച്ചി പുറങ്കടലിൽ നിന്ന് പിടികൂടിയത് ഏതാണ്ട് 2500 കിലോ സൂപ്പർ പ്യൂരിഫൈഡ് മെത്താംഫിറ്റമിൻ (ക്രിസ്റ്റൽ മെത്താ) എന്ന മയക്കുമരുന്നാണ്. ഇതിന്റെ മാർക്കറ്റ് വില ഏതാണ്ട് 25,000 കോടി രൂപ. തങ്ങൾ പിടികൂടപ്പെടുമെന്ന് ഉറപ്പായപ്പോൾ മയക്കുമരുന്ന് കടത്തുകാർ പ്രധാന കപ്പൽ ആഴക്കടലിൽ മുക്കി. അതിൽ 3000 മുതൽ 5000 കിലോഗ്രാം വരെ ക്രിസ്റ്റൽ മെത്താ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇതിന് 50,000 കോടി രൂപ വരെ മുഖവില വരുമത്രേ. അതായത് ലോകത്തിന്റെ ഏതോ കോണിൽ നിന്നു കടത്തിക്കൊണ്ടുവന്ന ഏകദേശം ഒരു ലക്ഷം കോടിയോളം രൂപ വില വരുന്ന മയക്കുമരുന്ന് കള്ളക്കടത്തിന് കേരളത്തിന്റെ തീരമാണ് അനയോജ്യമെന്ന് അന്താരാഷ്ട്ര കള്ളക്കടത്തുകാർ മനിലാക്കിയിരിക്കുന്നു. മയക്കുമരുന്ന് മാഫിയയ്ക്കു പറ്റിയ നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളം മാറി എന്നതാണു പാക് പൗരനെയും കൊണ്ടുള്ള മയക്കുമരുന്ന് കപ്പൽ കേരള തീരം ലക്ഷ്യമാക്കി കൊച്ചി പുറങ്കലിലെത്തിയതിനു പിന്നിലെ ഗുട്ടൻസ്.
ഗോവ, മുംബൈ, പോണ്ടിച്ചേരി തുടങ്ങിയ മറ്റ് സ്ഥലങ്ങളിലെ മയക്കുമരുന്ന് ഇറക്കുമതിയും കച്ചവടവും റിസ്കാണെന്ന് അന്താരാഷ്ട്ര സംഘങ്ങൾ തിരിച്ചറിഞ്ഞ് കേരളം അവരുടെ വിശ്വസ്ത താവളമായി മാറ്റി. അതിനെതിരേ ചെറുവിരലനക്കാൻ കഴിയുന്നില്ലെന്നു മാത്രമല്ല മയക്കുമരുന്ന് മാഫിയയെ സഹായിച്ചു വണങ്ങി നിൽക്കേണ്ട സാഹചര്യമാണ് കേരളത്തിലെ എക്സൈസ് സംഘത്തിനുള്ളത്. കാരണം സ്വർണ കള്ളക്കടത്തു പോലെ മയക്കു മരുന്ന് മാഫിയയുടെ വലകളെ കൂട്ടിയോജിപ്പിക്കുന്നത് ചില സമുന്നത സിപിഎം നേതാക്കളുടെ വരെ അടുപ്പക്കാരോ ആശ്രിതരോ കുടുംബക്കാരോ ആണ്. വല്ലപ്പോഴും വല വീശി ഈ കണ്ണിയിലെ ഏറ്റവും താഴേത്തട്ടിലുള്ള പരൽ മീനുകളെ പിടിക്കുന്നതല്ലാതെ വമ്പൻ സ്രാവുകളെ കുടുക്കാൻ സംസ്ഥാന എക്സൈസ്- നർക്കോട്ടിക് വിഭാഗത്തിനു കഴിയുന്നില്ല. ആലപ്പുഴയിൽ നഗരസഭാ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാനും കളമശേരിയിൽ പ്രാദേശിക പാർട്ടി നേതാവുമൊക്കെ ഈ പരൽമീനുകളിൽ പെടും. എന്നാൽ വലപൊട്ടിച്ചു പുറത്തുകടക്കാൻ കഴിയുന്ന നരഭോജികളായ കൊമ്പൻ സ്രാവിനെ തൊടാൻ പോലുമുള്ള പാങ്ങില്ല, കേരള എക്സൈസ്- നർക്കോട്ടിക് സേനയ്ക്ക്. ലക്ഷം കോടി രൂപയുടെ വരെ ഇറക്കുമതിക്കു പാകമായ നാടായി നമ്മുടെ കേരളം മാറി- അല്ല – കേരളത്തെ മാറ്റി എന്നതു തന്നെയാണ് ഒന്നും രണ്ടും പിണറായി വിജയൻ സർക്കാരിന്റെ ഭരണ നേട്ടങ്ങളിൽ പ്രധാനം.
അടുത്തത് മദ്യമാണ്. 2016ൽ അന്നത്തെ യുഡിഎഫ് സർക്കാർ അധികാരമൊഴിയുമ്പോൾ കേരളത്തിൽ ഹെറിറ്റേജുകളടക്കം ആകെയുണ്ടായിരുന്നത് 36 ബാർ ഹോട്ടലുകളായിരുന്നു. മുന്നൂറിൽപ്പരം ചില്ലറ വില്പനശാലകളും. ഓരോ വർഷവും 10 ശതമാനമെന്ന കണക്കിൽ വില്പന ശാലകൾ അടച്ചു പൂട്ടാനും തീരുമാനിച്ചിരുന്നു. ഇതിനുള്ള നടപടികൾ പൂർത്തിയാക്കിയ ശേഷമാണ് ഉമ്മൻ ചാണ്ടി സർക്കാർ അധികാരമൊഴിഞ്ഞത്. എന്നാൽ ഇടതു മുന്നണി അധികാരത്തിലെത്തി ആദ്യമെടുത്ത തീരുമാനങ്ങളിലൊന്ന് അബ്കാരി നയം തരുത്തുന്നതായിരുന്നു. തൽഫലമായി കേരളത്തിലുടനീളം ബാർ ഹോട്ടലുകൾ തുറന്നു. നിലവിൽ എഴുനൂറോളം ബാർ ഹോട്ടലുകളാണുള്ളത്. 270 ഹോട്ടലുകൾ നിർമാണം പൂർത്തിയാക്കി പുതിയ ലൈസൻസിനു കാത്തിരിക്കുന്നു. 30 മുറികളുള്ള ഹോട്ടലുകൾക്ക് 3 സ്റ്റാർ, 40ന് 4 സ്റ്റാർ 50 മുറികൾക്ക് ഫൈവ് സ്റ്റാർ പദവി നൽകി വൈകാതെ ലൈസൻസ് അനുവദിക്കും. അതോടെ കേരളത്തിൽ ആയിരത്തോളം ബാർ ഹോട്ടലുകളാകും പ്രവർത്തിക്കുക. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തുണ്ടായിരുന്ന 36 ബാർ ഹോട്ടുകളാണ് ആയിരത്തിേക്ക് കുതിക്കാനൊരുങ്ങുന്നത്. ഇതുപോലെ തഴച്ചു വികസിച്ച വേറേ ഏതു വ്യവസായമുണ്ട് ചൂണ്ടിക്കാണിക്കാൻ?
നല്ല കുടിയന്മാരുണ്ടായിരുന്ന പഞ്ചാബിനെ പിന്തള്ളി കേരളം കുടിയിൽ ഒന്നാമതാണിപ്പോൾ. ദേശീയ തലത്തിൽ ഒരാൾ ശരാശരി രണ്ടര ലിറ്റർ ഇന്ത്യൻ നിർമിത വിദേശ മദ്യം കഴിക്കുമ്പോൾ കേരളത്തിലത് ഏഴു ലിറ്ററാണ്. ഈ സർക്കാർ അധികാരമൊഴിയുമ്പോഴേക്കും അത് പത്ത് ലിറ്ററായി വളരും. പിന്നെ കുടിയിൽ മലയാളികളെ ലോകത്തൊരാളും തോല്പിക്കില്ല. എന്തൊരു വലിയ ഭരണ നേട്ടം? സർക്കാരിന്റെ പുതിയ മദ്യനയം വൈകില്ലെന്നാണ് അറിയുന്നത്. അതോടെ ലഹരി പിന്നെയും നുരയും. സംസ്ഥാനത്തെമ്പാടുമുള്ള ഐടി പാർക്കുകൾ കേന്ദ്രീകരിച്ച് പബ്ബുകൾ വരും. അവിടെ മദ്യം സുലഭമാകും. ഇപ്പോൾ ലക്ഷങ്ങൾ ശമ്പളം വാങ്ങുന്ന ചെറുപ്പക്കാർ രാപ്പകൽ കുടിച്ചു കുത്തുപാളയെടുക്കാൻ കൂടുതൽ കാലം വേണ്ടി വരില്ല.
സാധാരണക്കരെ നല്ല കുടികാരാക്കുന്ന ഔട്ട്ലെറ്റുകളുടെ എണ്ണവും പെരുകും. നിലവിൽ സംസ്ഥാനത്ത് 267 ഔട്ട് ലെറ്റുകളാണുള്ളത്. 243 എണ്ണം കൂടി ഉടൻ തുറക്കും. അതിൽ 68 എണ്ണം 2016ൽ പൂട്ടിപ്പോയ സ്ഥലങ്ങളിലേതാണ്. ബാക്കിയുള്ള 175 എണ്ണം പുതിയതും. അതോടെ ആകെ ഔട്ട് ലെറ്റുകളുടെ എണ്ണം 510 ആകും. ആയിരത്തോളം ബാർ ഹോട്ടലുകളും അഞ്ഞൂറിൽപ്പരം ഔട്ട്ലെറ്റുകളുമുള്ള കേരളത്തിന്റെ അവസ്ഥ ആലോചിക്കാൻ പോലും വയ്യ. ഇതൊന്നുമില്ലാതിരുന്നിട്ടു കൂടി മദ്യപിച്ചു സ്ഥിരബുദ്ധി നഷ്ടപ്പെട്ടു പോയ സന്ദീപ് എന്ന അധ്യാപകൻ വന്ദന ദാസ് എന്ന യുവ ഡോക്റ്ററെ കുത്തിമലർത്തിയതു കണ്ട് നമ്മൾ നടുങ്ങിതാണ്.
സ്പ്രിംഗ്ളർ, ലൈഫ് മിഷൻ, കെ ഫോൺ, കെ. റെയിൽ, ഇ-മൊബിലിറ്റി, എഐ ക്യാമറ തുടങ്ങി സർക്കാർ കൊണ്ടുവന്ന പദ്ധതികളെല്ലാം 80 ശതമാനം കമ്മിഷൻ പദ്ധതികളാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണങ്ങൾക്കു കനം നൽകുന്നതാണ് പിണറായി സർക്കാരിന്റെ ഭരണ നേട്ടങ്ങളെല്ലാം. കാട്ടുപോത്ത് വരെ പുറത്തു വന്നു മനുഷ്യരെ വേട്ടയാടി കൊലപ്പെടുത്തിയിട്ടും ചലിക്കാതിരിക്കാൻ ഈ സർക്കാരിന് ഉളുപ്പ് കുറച്ചൊന്നു പോരാ. 22 പേരുടെ മരണത്തിനിടയാക്കിയ താനൂർ ബോട്ടു ദുരന്തത്തിനു വഴിയൊരുക്കിയ തുറമുഖം മന്ത്രിയും മദ്യപന്റെ കുത്തേറ്റു പിടഞ്ഞു മരിച്ച വന്ദന ദാസിനെ നിന്ദിച്ച ആരോഗ്യ മന്ത്രിയും കാട്ടുപോത്തു കുത്തിക്കൊലപ്പെടുത്തിയ ഹതഭാഗ്യരുടെ ഉറ്റവരെ അപഹസിച്ച വനം മന്ത്രിയുമൊക്കെ ഈ സർക്കാരിന്റെ നേർക്കാഴ്ച തന്നെ!
Thiruvananthapuram
മുപ്പതു കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ ധന സഹായം വിതരണം ചെയ്തു

തിരുവനന്തപുരം: ഡോ. എപിജെ. അബ്ദുൾ കലാം ഫൗണ്ടേഷന്റെയും മലബാർ ചാരിറ്റബിൾ ട്രസ്റ്റ്‌ന്റെയും നേതൃത്വത്തിൽ മുപ്പതു കുടുംബങ്ങൾക്കുള്ള ഭവന നിർമ്മാണ ധന സഹായം വിതരണം ചെയ്തു.ഡോ:എപിജെ അബ്ദുൾ കലാം ഫൗണ്ടേഷൻ ചെയർമാൻ മനോജ് മോഹൻ അധ്യക്ഷത വഹിച്ച ചടങ്ങ് കഴക്കൂട്ടം എം എൽ എ. ശ്രീ കടകം പള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ശ്രീ ജെഫേഴ്സൺ ഫ്രാൻസിസ് മുഖ്യാധിഥി ആയി.അബ്ദുൾ കലാം ഫൗണ്ടേഷൻ വൈസ് ചെയർമാൻ അലക്സ് ജയിംസ് സ്വാഗതം പറഞ്ഞു.മലബാർ ഗോൾഡ്&ഡയമണ്ട് ഷോറൂം ഹെഡ് ശ്രീ സനിഷ്,കെപിസിസി മുൻ വൈസ് പ്രസിഡന്റ് ശ്രീ മൺവിള രാധാകൃഷ്ണൻ, സിപിഐഎം കഴക്കൂട്ടം ഏരിയ കമ്മിറ്റി മെമ്പർ ശ്രീ പ്രശാന്ത്,മദർ തെരേസ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ശ്രീ ജിജി ജോസഫ്, മലബാർ ഗോൾഡ്&ഡയമണ്ട് ഏരിയ മാനേജർ ശ്രീ ഗോപൻ, മലബാർ ഗോൾഡ് ചാരിറ്റി ഇൻ ചാർജ് ശ്രീ അനിൽ കുമാർ ജഗ് ജീവ് റാം ഫൗണ്ടേഷൻ ചെയർമാൻ മനോൺ മണി, പുലരി കല കായിക സാംസ്‌കാരിക സമതി പ്രസിഡന്റ് എസ്. കെ സുജി,ഡയറക്ടർ ബോർഡ് മെമ്പർ ആറ്റിപ്ര കൈലാസ്, വ്യാപാരി വ്യവസായി കോൺഗ്രസ് കഴക്കൂട്ടം നിയോജകമണ്ഡലം പ്രസിഡന്റ് സജി ഇടവിള,ഹരിലാൽ, വിജയൻ തുടങ്ങിയവർ പങ്കെടുത്തു.
Thiruvananthapuram
ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട് ബജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ കേരളത്തില്‍ മാത്രം : ചവറ ജയകുമാര്‍

തിരുവനന്തപുരം: ധനസമാഹരണത്തിന് ശമ്പളം ലക്ഷ്യമിട്ട് ബഡ്ജറ്റ് അവതരിപ്പിക്കുന്ന സര്‍ക്കാര്‍ ഇന്ത്യയില്‍ ഒരിടത്തുമില്ലെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അഭിപ്രായപ്പെട്ടു.
കഴിഞ്ഞ വര്‍ഷം നടപ്പിലാക്കേണ്ട ശമ്പള പരിഷ്‌ക്കരണം ഈ വര്‍ഷവും ഉണ്ടാകില്ല എന്ന യാഥാര്‍ത്ഥ്യമാണ് സംസ്ഥാന ബജറ്റില്‍ നിന്നും വെളിപ്പെടുന്നത്. ശമ്പളക്കമ്മീഷനെ നിയമിക്കാനോ ശമ്പള പരിഷ്‌ക്കരണത്തിന് തുക മാറ്റിവയ്ക്കുകയോ ചെയ്തിട്ടില്ല. ബഡ്ജറ്റ് ജീവനക്കാരെ വഞ്ചിച്ചു. 65000 കോടി രൂപ കഴിഞ്ഞ വര്‍ഷം കൊള്ളയടിച്ചു. ഈ വര്‍ഷവും വന്‍തോതില്‍ ജീവനക്കാരുടേയും അദ്ധ്യാപകരുടേയും വേതനത്തിന്റെ സിംഹഭാഗവും ചോര്‍ത്തിക്കൊണ്ടു പോകുകയെന്ന ഗൂഢ ലക്ഷ്യമാണ് ഈ ബജറ്റിലൂടെ പുറത്തു വരുന്നത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് തെരഞ്ഞെടുപ്പ് വാഗ്ദാനം നല്‍കി രണ്ടുവട്ടം അധികാരത്തില്‍ വന്നവര്‍ അത് പിന്‍വലിച്ചില്ല എന്ന് മാത്രമല്ല കൂടുതല്‍ മേഖലകളിലേയ്ക്ക് വ്യാപിപ്പിച്ചു. പങ്കാളിത്ത പെന്‍ഷന്‍ തുടരുമെന്ന ഉറപ്പു നല്‍കി കേന്ദ്ര സര്‍ക്കാരില്‍ നിന്നും 5700 കോടി വായ്പയും എടുത്തു. കഴിഞ്ഞ ബജറ്റില്‍ ഒരു അഷ്വേര്‍ഡ് പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കുമെന്ന് ഉറപ്പു നല്‍കി. ആയത് നടപ്പിലാക്കിയില്ല എന്നു മാത്രമല്ല ഈ ബജറ്റില്‍ വീണ്ടും അത് തന്നെ ആവര്‍ത്തിക്കുകയാണ്.
ഇത്തരം യാഥാര്‍ത്ഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത വിചിത്രമായ പ്രഖ്യാപനങ്ങള്‍ മാത്രം നടത്തി ജീവനക്കാരേയും അദ്ധ്യാപകരേയും വഞ്ചിക്കുകയാണ്. കവര്‍ന്നെടുത്ത ആനുകൂല്യങ്ങള്‍ തിരികെ നല്‍കുന്നതിനോ വരുന്ന സാമ്പത്തിക വര്‍ഷം ഈ മേഖലയില്‍ നല്‍കേണ്ട ആനുകൂല്യങ്ങള്‍ക്കായി ഒന്നും നീക്കിവയ്ക്കാതേയും ധനമന്ത്രി ഉരുണ്ടു കളിക്കുകയാണ്. ക്ഷാമബത്ത കുടിശ്ശിക ഏഴ് ഗഡുവായിട്ടും അത് നല്‍കാനുള്ള തുക ബജറ്റില്‍ വകവരുത്തിയിട്ടില്ല. അടുത്ത സാമ്പത്തിക വര്‍ഷത്തില്‍ ഡി.എ നല്‍കുമെന്ന വാഗ്ദാനം മുന്‍കാലങ്ങളിലെപ്പോലെ പാഴ് വാക്കായി മാറാനാണ് സാദ്ധ്യത.
കുടിശ്ശിക ഡി.എയില്‍ രണ്ടു ഗഡു പി.എഫില്‍ ലയിപ്പിക്കുമെന്ന പ്രഖ്യാപനം വെറും പ്രഹസനമാണ്. ഇതേവരെ ലയിപ്പിച്ചുവെന്ന് പറയുന്ന ഡി.എ ക്രഡിറ്റ് ചെയ്തിട്ടില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ജീവനക്കാരുടെ 65000 കോടി രൂപയുടെ ആനുകൂല്യം നല്‍കാന്‍ ആനുകൂല്യം നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ സംസ്ഥാന വ്യാപകമായി ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് സെറ്റോ ചെയര്‍മാന്‍ ചവറ ജയകുമാര്‍ അറിയിച്ചു.
Wayanad
ബൂത്ത് തല നേതൃസംഗമങ്ങളിൽ ബൂത്ത് തല നേതാക്കളോട് നന്ദി പറഞ്ഞ് പ്രിയങ്ക ഗാന്ധി

കല്പറ്റ: വയനാട് ഉപതിരഞ്ഞെടുപ്പിൽ ലഭിച്ച ഉജ്ജ്വല വിജയത്തിന് ബൂത്ത് തല നേതാക്കന്മാരോട് നന്ദി പ്രകാശിപ്പിച്ച് പ്രിയങ്ക ഗാന്ധി എം.പി. മാനന്തവാടി, സുൽത്താൻ ബത്തേരി, കല്പറ്റ നിയോജകമണ്ഡലങ്ങളിലെ യു. ഡി. എഫ്. ബൂത്ത് നേതൃ സംഗമങ്ങളിൽ ശനിയാഴ്ച പ്രിയങ്ക പങ്കെടുത്തു. വയനാട്ടിലെ ജനങ്ങളും പ്രവർത്തകരും ഒരു കുടുംബാംഗം എന്ന പോലെയാണ് തന്നെ സ്വീകരിച്ചത്. 35 വർഷം അമ്മയ്ക്കും സഹോദരനും വേണ്ടി തെരഞ്ഞെടുപ്പുകൾ പ്രചരണം നടത്തിയിരുന്ന തനിക്ക് വയനാട്ടിലെ തെരഞ്ഞെടുപ്പ് മത്സരം വേറിട്ട അനുഭവമായിരുന്നു. റായ്ബറിലും അമേത്തിയിലും ബൂത്ത് തല പ്രവർത്തനത്തിനും വരെ ശ്രദ്ധകേന്ദ്രീകരണ തനിക്ക് വയനാട്ടിൽ പ്രചരണത്തിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിച്ചാൽ മതിയായിരുന്നുവെന്ന് അവർ പറഞ്ഞു. തെരഞ്ഞെടുപ്പ് പ്രവർത്തനം മുഴുവൻ ബൂത്ത് തല നേതാക്കന്മാരും പ്രവർത്തകരും ഏറ്റെടുത്തു. ബൂത്ത് പ്രവർത്തനം പോലും നേരിട്ട് ഏകോപിപ്പിച്ചിരുന്ന തനിക്ക് ആദ്യമൊക്കെ ആശങ്ക ഉണ്ടായിരുന്നെങ്കിലും കേരളത്തിലെ തെരഞ്ഞെടുപ്പ് പ്രവർത്തനരീതി രാഹുൽ ഗാന്ധി തന്നോട് പറഞ്ഞതു പോലെ വേറിട്ട ഒന്നായിരുന്നു. ഈ മാതൃക എല്ലാ സംസ്ഥാനങ്ങളിലും അനുകരിക്കേണ്ടതാണ് എന്ന് അവർ പറഞ്ഞു.
തദ്ദേശ തെരഞ്ഞെടുപ്പും സംസ്ഥാന തിരഞ്ഞെടുപ്പും അധികം ദൂരത്തിൽ അല്ലാതെ നേരിടേണ്ടതുണ്ട്. ജനങ്ങളുടെ ദൈനംദിന പ്രശ്നങ്ങളിൽ സജീവമായി പ്രവർത്തകർ ഇടപെടണമെന്ന് അവർ പ്രവർത്തകരോട് ആവശ്യപ്പെട്ടു. ഏത് ആവശ്യത്തിനും തന്നെ സമീപിക്കാൻ കഴിയുന്ന രീതിയിൽ താൻ കൂടെയുണ്ടാകും. തന്നെ വിമർശിക്കാനും തിരുത്താനും വേറിട്ട രീതിയിൽ പ്രവർത്തിക്കാൻ നിർദേശങ്ങൾ നൽകുവാനും നിങ്ങൾക്ക് അവകാശമുണ്ട്. ജനപ്രതിനിധി എന്നാ നിലയിൽ തുടക്കക്കാരിയായ തനിക്ക് ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കാനും ഇടപെടാനും പ്രവർത്തകരുടെ മാർഗനിർദ്ദേശങ്ങൾ ആവശ്യമാണ്. മനുഷ്യ വന്യജീവി സംഘർഷം, രാത്രിയാത്ര നിരോധനം, വയനാട്ടിലെ ആരോഗ്യരംഗം മെച്ചപ്പെടുത്തൽ എല്ലാം സങ്കീർണവും ശ്രമകരവുമായ പ്രശ്നങ്ങളാണ്. എല്ലാവരുമായി സംസാരിച്ചും സഹകരിച്ചും കൊണ്ട് ഈ പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കാൻ പ്രവർത്തിക്കണം. സംസ്ഥാനത്തെ എല്ലാ എം. പി. മാരും ഒരുമിച്ചു നടത്തിയ പ്രവർത്തനത്തിന്റെ ഫലമായിട്ടാണ് ചൂരൽമല ദുരന്തം അതിതീവ്ര ഗണത്തിൽ പെടുത്താൻ കേന്ദ്രസർക്കാർ നിർബന്ധിതമായത്. പുനരധിവാസ പ്രവർത്തനങ്ങൾക്ക് കൂടുതൽ വേഗതയ്ക്കും മതിയായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനു ഒരുമിച്ചു പോരാടേണ്ടതുണ്ടെന്നും പ്രിയങ്ക ഓർമിപ്പിച്ചു.
എം. എൽ. എ. മാരായ എ. പി. അനിൽകുമാർ, ടി. സിദ്ദിഖ്, ഐ. സി. ബാലകൃഷ്ണൻ, ഡി.സി. സി. പ്രസിഡന്റ് എൻ. ഡി. അപ്പച്ചൻ, മുൻ മന്ത്രി പി. കെ. ജയലക്ഷ്മി,
കെ. പി. സി. സി. ജനറൽ സെക്രട്ടറി ആലിപ്പറ്റ ജമീല,
യു. ഡി. എഫ്. ജില്ലാ ചെയർമാൻ കെ. കെ. അഹ്‌മദ് ഹാജി, കൺവീനർ പി. ടി. ഗോപാലക്കുറുപ്പ്, നിസാർ അഹമ്മദ്, കെ. പി. സി
സി. സെക്രട്ടറി ടി. ജെ. ഐസക്, അഡ്വ. എം. കെ. വർഗ്ഗീസ്, കെ.പി. സി. സി. നിർവഹക സമിതിയംഗം കെ. എൽ. പൗലോസ്, പി. പി. ആലി, കേരള കോൺഗ്രസ് (ജേക്കബ്) സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് എം. സി. സെബാസ്റ്റ്യൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഷംഷാദ് മരക്കാർ, ഡി. സി.സി. ഭാരവാഹികളായ എം.എ. ജോസഫ്, എം. ജി. ബിജു, ഡി. പി. രാജശേഖരൻ, ഒ. വി. അപ്പച്ചൻ, ബിനു തോമസ്, ശോഭനകുമാരി, വിജയമ്മ ടീച്ചർ, മുസ്ലീം ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി. മുഹമ്മദ്, വൈസ് പ്രസിഡന്റ് റസാക്ക് കല്പറ്റ, ജില്ലാ സെക്രട്ടറി ഹാരിസ് എം. എ., അബ്ദുള്ള മാടക്കര, പി. പി. അയൂബ്, കേരള കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയംഗം ജോസ് തലച്ചിറ, ആർ.എസ്.പി. ജില്ലാ സെക്രട്ടറി പ്രവീൺ തങ്കപ്പൻ, ജിതേഷ് സാവിത്രി
തുടങ്ങിയവർ പങ്കെടുത്തു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News2 months ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News3 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
News2 weeks ago
സംസ്ഥാനത്ത് സാമ്പത്തിക പ്രതിസന്ധി: കേന്ദ്രത്തോട് 24,000 കോടി രൂപയുടെ പ്രത്യേക പാക്കേജ് ആവശ്യപ്പെട്ട് കേരളം
-
News3 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News3 weeks ago
പണിമുടക്ക് നോട്ടീസ് നൽകി
-
News2 months ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Thiruvananthapuram2 days ago
ജീവനക്കാരെ പറ്റിച്ച ബജറ്റ്: സെ ക്രട്ടറിയേറ്റ് ആക്ഷൻ കൗൺസിൽ
You must be logged in to post a comment Login