Global
ഓർമയുണ്ടോ, എം.എം. ലോറൻസിനെ?

- മൂന്നാം കണ്ണ്
- സി.പി. രാജശേഖരൻ
കൊച്ചി മെട്രോ നഗരത്തിലെ തോപ്പുംപടി കൊച്ചുപള്ളി റോഡിൽ നിന്ന് അതേ നഗരത്തിലെ തോട്ടയ്ക്കാട് റോഡിലേക്ക് കഷ്ടിച്ച് ആറേഴു കിലോമീറ്റർ ദൂരമേയുള്ളു. കൊച്ചുപള്ളി റോഡിലാണ് പ്രഫ. കെ.വി. തോമസിന്റെ വീട്. അര നൂറ്റാണ്ടിലേറെക്കാലം ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ സമുന്നത നേതാവും, കേന്ദ്ര സംസ്ഥാന മന്ത്രിയും പാർലമെന്ററി കമ്മിറ്റി ചെയർമാനുമൊക്ക ആയിരുന്ന തോമസ് മാഷിനെ അടുത്ത കാലം വരെ സിപിഎം പ്രവർത്തകർ തിരുത തോമാ എന്നായിരുന്നു ആക്ഷേപിച്ചു വിളിച്ചിരുന്നത്. രണ്ടു തവണ എംഎൽഎ ആയതും അഞ്ചു തവണ ലോക് സഭയിലെത്തിയതും കോൺഗ്രസ് ടിക്കറ്റിലും. ഒരോ തവണ കേരളത്തിലും കേന്ദ്രത്തിലും തോമസ് മന്ത്രിയായിരുന്നു. ഇതിനെല്ലാം പിന്നിൽ കൊച്ചി കടലിലെ തിരുത മീനുണ്ടെന്നായിരുന്നു സിപിഎമ്മുകാരുടെ ആക്ഷേപം.
എന്നാൽ കാര്യങ്ങളിപ്പോൾ വേറൊരു വഴിക്കാണ് പോകുന്നത്. കൊച്ചുപള്ളി റോഡിലെ കുറുപ്പശേരി വീട്ടിൽ പ്രൊഫ. കെ. വി തോമസ് ഇപ്പോൾ കുളിച്ചൊരുങ്ങുന്നത് ഡിസിസി ഓഫീസിലേക്കല്ല, തിരുവനന്തപുരത്തെ എകെജി സെന്ററിലേക്കു പോകാനാണ്. അദ്ദേഹം ധരിച്ചിരിക്കുന്ന ഖദറിൽ നിന്നു കോൺഗ്രസിന്റെ മണം മാഞ്ഞിട്ടില്ല. പക്ഷേ, ആളിപ്പോൾ സിപിഎമ്മിലാണ്. കഴിഞ്ഞ അഞ്ചര പതിറ്റാണ്ടായി ഏന്തിയിരുന്ന ത്രിവർണ പതാക താഴ്ത്തിവച്ച് സിപിഎമ്മിന്റെ ചെങ്കൊടിയിലാണ് ഇപ്പോൾ കമ്പം. അതുകൊണ്ട് അദ്ദേഹത്തിനു വിലിയ ഗുണം കിട്ടി. തിരുത തോമസ് എന്നു സിപിഎം കാർ തന്നെ വിളിച്ചപമാനിച്ച തോമസ് ഇപ്പോൾ സംസ്ഥാന ക്യാബിനറ്റ് പദവിയുള്ള സർക്കാർ പ്രതിനിധിയാണ്. ശമ്പളവും അലവൻസും മറ്റുമായി ഏകദേശം ഒന്നര ലക്ഷത്തിലധികം രൂപ മാസവരുമാനമുള്ളയാൾ. നിലവിൽ ഒരു ലക്ഷത്തിലധികം രൂപ പെൻഷനും കിട്ടുണ്ട്. ശമ്പളവും പെൻഷനും ഒരുമിച്ചു കിട്ടുമോ എന്നറിയില്ല. കിട്ടിയാൽ കുശാൽ!
ഇനി നമുക്ക് തോട്ടയ്ക്കാട് റോഡിലേക്കൊന്നു പോകാം. കൊച്ചുപള്ളി റോഡിൽ നിന്ന് ഒരു ഓട്ടോറിക്ഷ വിളിച്ചു പോകാവുന്ന ദൂരമേയുള്ളു. ഇവിടെ മാടമാക്കൽ എന്നൊരു വീടുണ്ട്. അതിനുള്ളിൽ എം.എം. ലോറൻസ് എന്നൊരു പഴയ സഖാവ് ഇപ്പോഴും ജീവനോടെയുണ്ട്. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി, സംസ്ഥാന കമ്മിറ്റി അംഗം, കേന്ദ്ര കമ്മിറ്റി അംഗം, സിഐടിയു സംസ്ഥാന സെക്രട്ടറി, ഇടതു മുന്നണി കൺവീനർ തുടങ്ങി ഏഴു പതിറ്റാണ്ടോളം സിപിഎമ്മിലെ സമുന്നത പദവികൾ പലതു വഹിച്ചിട്ടുള്ള ലോറൻസിന്റെ ചുമ റോഡിലെത്തുമ്പോൾത്തന്നെ കേൾക്കാം. ചിലപ്പോഴെങ്കിലും പുറത്തേക്കു തുപ്പുന്നതു ചോര. 1950ലെ ഇടപ്പള്ളി പോലീസ് സ്റ്റേഷൻ ആക്രമിച്ച കേസിൽ പൊലീസ് ഇടിച്ചു പതം വരുത്തിയതിന്റെ ഇന്നത്തെ സാക്ഷിപത്രം.
ലോറൻസിനിപ്പോൾ 92 വയസാണു പ്രായം. രോഗങ്ങൾ മൂലം പുറത്തേക്കിറങ്ങാൻ കഴിയാത്ത അവസ്ഥ. ആകെ വരുമാനം 1980ൽ അഞ്ചു വർഷം ലോക്സഭാംഗായിരുന്നതിന്റെ നാമമാത്രമായ പെൻഷൻ. ഈ വരുമാനം കൊണ്ട് ഒരാഴ്ചത്തെ മരുന്ന് വാങ്ങൻ തികയില്ല. സഖാവ് എന്തു കഴിച്ചു, എങ്ങനെ ജീവിക്കുന്നു എന്നു ചോദിക്കാൻ പഴയ സഖാക്കളാരുമില്ല. മകൾ ആശാ ലോറൻസിന്റെ വാക്കുകൾ കടംകൊണ്ടാൽ, ലോറൻസ് ഇനിയൊരു കമ്യൂണിസ്റ്റ് ആവേണ്ട. ഇനിയൊരു ജന്മമുണ്ടെങ്കിൽ അന്നും കമ്യൂണിസ്റ്റ് ആകാൻ ആഗ്രഹിച്ച ആളാണ് അച്ഛൻ. ഇനി അതു വേണ്ട അത്രയ്ക്കു ക്രൂരതയാണ് പാർട്ടി ഞങ്ങളോടു ചെയ്തത്. ഏഴര പതിറ്റാണ്ടായി അദ്ദേഹം ചോരയും നീരും നൽകിയ പാർട്ടി ഇന്ന് അദ്ദേഹത്തെ തിരിഞ്ഞു നോക്കുന്നില്ല.

ആശയ്ക്കൊപ്പമായിരുന്നു ലോറൻസ് താമസിച്ചിരുന്നത്. അച്ഛന് ആഹാരം നൽകാനുള്ള വക കണ്ടെത്താൻ ഉമ്മൻ ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ, ദിവസ വേതനത്തിൽ ആശയ്ക്കു സിഡ്കോയിൽ താല്‍ക്കാലിക നിയമനം നല്കി. അതുകൊണ്ടാണ് ഈ കുടുംബം കഷ്ടിച്ചു ജീവിച്ചു വന്നത്. എന്നാൽ ഒന്നാം പിണറായി വിജയൻ സർക്കാർ അധികാരത്തിൽ വന്നതിന്റെ തൊട്ടടുത്ത ദിവസം ഏതാനും സിഐടിയു ഗൂണ്ടകൾ എറണാകുളത്തെ സിഡ്കോ ഓഫീസിലേക്കു കടന്നു വന്ന് തന്റെ തലയ്ക്കു കുത്തിപ്പിടിച്ച് മുഖത്തടിച്ച് ഇറക്കിവിട്ടെന്ന് ആശ. ഉമ്മൻ ചാണ്ടി നിയമിച്ചവർ ഇനി ഇവിടെ വേണ്ടെന്നായിരുന്നു ആക്രോശം. എന്നാൽ വിഭാഗീയതയുടെ ഇരയായിപ്പോയ ലോറൻസിന്റെ മകളായതുകൊണ്ടാണ് തനിക്ക് ഈ ഗതി വന്നതെന്ന് ആശ പറയുന്നു. പട്ടിണി കിടന്ന് താനും കുടുംബവും മരിച്ചാൽ സിപിഎം ആണ് ഉത്തരവാദിയെന്ന് ആയിടയ്ക്ക് ആശ ചില മാധ്യമങ്ങളോടു പറഞ്ഞതും ഓർക്കുന്നു. ആശ ഇപ്പോൾ സിപിഎമ്മിലില്ല. എന്നു മാത്രവുമല്ല അവർ സിപിഎമ്മിനെ അത്രയേറെ വെറുക്കുന്നു. ബൂർഷ്വാസികളുടെയും കള്ളക്കടത്തുകാരുടെയും കോടീശ്വരന്മാരുടെയും സംരക്ഷകരായി പാർട്ടി അധഃപതിച്ചിരിക്കുന്നു എന്നാണ് അവരുടെ ആക്ഷേപം.
ലോറൻസിന്റെ മൂത്ത മകൻ ഏബ്രഹാം ലോറൻസും പണ്ടേ പാർട്ടി വിട്ടു. അദ്ദേഹമിപ്പോൾ ബിജെപിയിലാണ്. വിഭാഗീയത കൊടികുത്തി നിന്ന കാലത്ത് വി.എസ്. അച്യുതാനന്ദനൊപ്പം നിന്നതാണ് ലോറൻസ് ചെയ്ത ഏക കുറ്റം. അതിനു കേന്ദ്ര കമ്മിറ്റിയിൽ നിന്നു ഏരിയാ കമ്മിറ്റിയിലേക്കു തരംതാഴ്ത്തി. പിന്നീടൊരിക്കലും പാർട്ടിയുടെ ഒരു ഘടകത്തിലേക്കും ഉയർത്തിയതുമില്ല. ഇ.കെ. നായനാർ മുഖ്യമന്ത്രിയായിരിക്കെ, അദ്ദേഹം ആദ്യം വിളിക്കുന്ന ഫോൺ കോൾ ഇടതുമുന്നണി കൺവീനറും പാർട്ടിയിലെ സീനിയർ നേതാവുമായിരുന്ന ലോറൻസിനെ ആയിരുന്നു. ഒരു കാലത്ത് നായനാർക്കും മുകളിലായിരുന്നു ലോറൻസിനു പാർട്ടിയിലുണ്ടായിരുന്ന സ്ഥാനം. അന്ന് പിണറായി വിജയന് ലോറൻസിനെ നേരിട്ടു കാണണമെങ്കിൽ അപ്പോയ്മെന്റ് എടുത്ത് സിപിഎം എറണാകുളം ജില്ലാ കമ്മിറ്റി ഓഫീസിൽ കാത്തിരിക്കണമായിരുന്നു. കെ.വി. തോമസിന് ലോറൻസിന്റെ ഏഴുവട്ടത്തെത്താനാവില്ലായിരുന്നു. പാർട്ടിക്കു വേണ്ടി അടിയും ഇടിയും തൊഴിയും ഏറ്റുവാങ്ങിയ ലോറൻസാണിപ്പോൾ ചുമച്ചു ചോര തുപ്പി ജീവിക്കുന്നത്. അന്നു തിരുത പിടിച്ചു നടന്ന കെ. വി തോമസിനിപ്പോൾ സിപിഎമ്മിന്റെ ക്യാബിനറ്റ് പദവിയും.
അച്ചടക്ക നടപടി പറഞ്ഞാണു ലോറൻസിനെ പുറത്തു നിർത്തിയിരിക്കുന്നത്. എന്നാൽ ലൈംഗീക പീഡനത്തിന്റെ പേരിൽ പാർട്ടി അച്ചടക്ക നടപടികൾ നേരിട്ട പി. ശശി ഇപ്പോൾ മുഖ്യമന്ത്രിയുടെ പളിറ്റിക്കൽ സെക്രട്ടറിയാണ്. വനിതാ സഖാവിനെ നിരന്തരം പീഡിപ്പിച്ച കേസിൽ നടപടി നേരിട്ട പി.കെ. ശശി ഇപ്പോൾ ടൂറിസം ബോർഡ് ചെയർമാനാണ്. സ്വർണക്കടത്തിനും ഹവാല ഇടപാടുകൾക്കും ചുക്കാൻ പിടിച്ച കെ.ടി. ജലീൽ ഇപ്പോഴും പാർട്ടിയിൽ സമുന്നതൻ തന്നെ.
പണ്ട് കെപിസിസി എക്സിക്യൂട്ടിവ് കമ്മിറ്റി അംഗമായിരുന്ന വി. അബ്ദു റഹിമാൻ പിണറായി മന്ത്രിസഭയിൽ കായിക മന്ത്രിയാണ്. പത്തനംതിട്ട ഡിസിസി പ്രസിഡന്റായിരുന്ന ഫിലിപ്പോസ് തോമസ് കെഎസ്ഐഇ ചെയർമാനാണ്. പഴയ കോൺഗ്രസ് എംഎൽഎ ശോഭന ജോർജ് ഔഷധി ചെയർപഴ്സൺ. കോൺഗ്രസ് വിട്ടു വന്ന കെ.പി. അനിൽ കുമാർ ഓഡേപെക് ചെയർമാൻ. നിരവധി സിപിഎം സഖാക്കൾ കണ്ണൂരിൽ കൊല ചെയ്യപ്പെടുമ്പോൾ അതിനു നേതൃത്വം നല്കിയ ബിജെപി ജില്ലാ പ്രസിഡന്റായിരുന്ന ഒ.കെ. വാസു മലബാർ ദേവസ്വം ബോർഡ് പ്രസിഡന്റാണ്.
പക്ഷേ, ഒരു ജന്മം മുഴുവൻ പാർട്ടിക്കു വേണ്ടി ജീവനും ജീവിതും ഹോമിച്ച പുഷ്പൻ, സൈമൺ ബ്രിട്ടോ, തുടങ്ങിയ ജീവിക്കുന്ന രക്താക്ഷികളെയെല്ലാം പാർട്ടി തഴഞ്ഞു. സൈമൺ ബ്രിട്ടോ ഇന്നു ജീവിച്ചിരിപ്പില്ല. സ്വാശ്രയ കോളെജ് വിരുദ്ധ സമരത്തിൽ പങ്കെടത്തു തളർന്നു വീണ പുഷ്പന്റെ കണ്മുന്നിലൂടെ സിപിഎം നേതാക്കളുടെ മക്കളും കച്ചുമക്കളും അടുത്ത ബന്ധിക്കളും സ്വാശ്രയ കോളെജുകളിൽ പോയി പഠിച്ചു മിട്ടുക്കന്മാരായി. പുഷ്പനിന്നും പാർട്ടിയുടെ കൊലച്ചോറുണ്ട് ജീവിതം ഹോമിക്കുന്നു. വിപ്ലവ വീര്യം തലയ്ക്കു പിടിച്ച് വിളനിലം സമരത്തിൽ എടുത്തു ചാടിയ സിന്ധു ജോയിയെ പോലുള്ള പഴയ സഖാക്കളെയെല്ലാം പിണറായിസ്റ്റുകൾ മറന്നു. അവർക്കിപ്പോൾ ശോഭന ജോർജിനെയും കെ.സി. റോസക്കുട്ടിയെയും പോലുള്ള പഴയ പാർട്ടി വിരുദ്ധരെ മതി. ലോറൻസിനെപ്പോലുള്ളവർ ചോര തുപ്പി ജീവിക്കുമ്പോഴാണ് കെ.വി. തോമസിനെപ്പോലുള്ളവർ കൊടിവച്ച കാറിൽ പായുന്നത്.
പതിനൊന്നാം വയസിൽ മാർക്സിസത്തിൽ ആകൃഷ്ടനായി ചെങ്കൊടി ഏന്തിയ ലോറൻസിന് ഒരു നേരത്തെ ആഹാരത്തിനുള്ള വക എത്തിക്കാത്തതോ പോകട്ടെ, അദ്ദേഹത്തിന്റെ മകൾക്ക് ഉമ്മൻ ചാണ്ടി അനുവദിച്ച ജീവനോപാധി തട്ടിത്തെറിപ്പിച്ചവരാണ് ഇക്കണ്ട കാലമത്രയും തങ്ങളെ ദ്രോഹിച്ച കെ.വി. തോമസിനെ പോലുള്ളവരെ മടിയിലിരുത്തി താലോലിക്കുന്നതെന്നാണ് ലോറൻസിനെ സ്നേഹിക്കുന്ന ഒരു പാർട്ടി അംഗം പറഞ്ഞത്. സിപിഎം ഇപ്പോൾ പാവങ്ങളുടെ പാർട്ടിയല്ല. മദ്യം- മയക്കു മരുന്നു മാഫിയകളുടെയും സ്വർണക്കടത്തുകാരുടെയും ഹവാല ഇടപാടുകാരുടെയും സ്ത്രീ പീഡകരുടെയും പാർട്ടിയായി മാറി സിപിഎം എന്ന് പറയുന്നു ലോറൻസിന്റെ മക്കളും കൊച്ചുമക്കളും. ലോറൻസിനെപ്പോലുള്ള നൂറുനൂറു സഖാക്കളെ തഴഞ്ഞാണ് മറ്റു പാർട്ടികളിൽ നിന്നു വരുന്നവർക്ക് വൻ പദവികളും പാരിതോഷികങ്ങളും പാർട്ടി നീക്കി വയ്ക്കുന്നതെന്നാണ് സിപിഎമ്മിലെ തന്നെ നല്ലൊരു വിഭാഗം പ്രവർത്തകരും ചില നേതാക്കളും പറയുന്നത്. അതിനുള്ള മറുപടിയാണ് കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ തൃക്കാക്കരയിൽ സിപിഎമ്മിനു ജനങ്ങൾ നൽകിയതെന്നും വരാനിരിക്കുന്ന തെരഞ്ഞെടുപ്പുകളിലും ഇതു തന്നെയാവും യഥാർഥ ജനിവിധി എന്നും അവർ പറയുന്നു.
Featured
ഭാരത് ജോഡോ സമാപന സമ്മേളനം തുടങ്ങി

- മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്
ശ്രീനഗർ: ലോക ചരിത്രത്തിൽ ഇടം പിടിച്ച ഭാരത് ജോഡോ യത്രയുട സമാപന സമ്മേളനം തുടങ്ങി. മുൻ നിശ്ചയച്ചിതിൽ നിന്നു ഒരു മണിക്കൂർ വൈകിയാണ് സമ്മേളനം തുടങ്ങിയത്. ശ്രീനഗറിൽ വ്യാപകമായ മഞ്ഞു മഴയാണു കാരണം. രാവിലെ ശക്തമായ മൂടൽ മഞ്ഞുമുണ്ടായിരുന്നു. അതിരാവിലെ തന്നെ അതിശൈത്യവുമുണ്ടായി. തുടർന്നായിരുന്നു മഞ്ഞു വീഴ്ച. രാവിലെ 11 നു സമാപന സമ്മേളനം തുടങ്ങുമെന്നായിരുന്നു അറിയിപ്പ്.
ഇന്നു രാവിലെ ജമ്മു കശ്മീർ പിസിസി ഓഫീസിൽ പാർട്ടി പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ പതാക ഉയർത്തി.
Featured
ഓസ്ട്രേലിയൻ ഓപ്പൺ; ചരിത്രമെഴുതി നൊവാക് ദ്യോകോവിച്

മെൽബൺ: ഓസ്ട്രേലിയൻ ഓപ്പൺ കിരീടം നേടി ചരിത്രമെഴുതി നൊവാക് ദ്യോകോവിച്. മെൽബൺ പാർകിൽ 24കാരനായ ഗ്രീക് താരം സിറ്റ്സിപാസിനെയാണ് 35കാരനായ സെർബിയൻ താരം പരാജയപ്പെടുത്തിയത്. ഇതോടെ ഏറ്റവും കൂടുതൽ ഗ്രാൻഡ് സ്ലാമുകളെന്ന റഫേൽ നദാലിന്റെ റെക്കോർഡിനൊപ്പമെത്തി ദ്യോകോവിച്. സ്കോർ: 6–3, 7–6, 7–6. ദ്യോകോവിചിന്റെ 22ാം കിരീടവും 10ാം ഓസ്ട്രേലിയൻ ഓപ്പൺ കിരീടവുമാണിത്. വിംബിൾഡൺ -ഏഴ്, യു.എസ് ഓപ്പൺ -മൂന്ന്, ഫ്രഞ്ച് ഓപ്പൺ -രണ്ട് എന്നിങ്ങനെയാണ് ദ്യോകോവിചിന്റെ മറ്റ് ഗ്രാൻഡ് സ്ലാം നേട്ടങ്ങൾ.
Delhi
മധ്യപ്രദേശിൽ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു

ഗ്വാളിയർ : മധ്യപ്രദേശിലെ മൊറേനയില്‍ വ്യോമസേന വിമാനങ്ങള്‍ തകര്‍ന്നുണ്ടായ അപകടത്തില്‍ പൈലറ്റ് മരിച്ചു. അപകടത്തെ സംബന്ധിച്ച് അന്വേഷണം തുടങ്ങി വ്യോമസേന.അപകടകാരണം വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചതാണോ എന്നതാണ് ആദ്യം അന്വേഷിക്കുന്നത്. അപകടത്തില്‍ രണ്ട് വിമാനങളും പൂര്‍ണ്ണമായി തകര്‍ന്നിരുന്നു.
കഴിഞ്ഞ ദിവസം പുലര്‍ച്ച അഞ്ചര മണിയോടെ ഗ്വാളിയോറിലെ വ്യോമത്താവളത്തില്‍ നിന്ന് പറന്നു പൊങ്ങിയ സുഖോയ്-30, മിറാഷ് 2000 വിമാനങ്ങളാണ് തകര്‍ന്നു വീണത്. ഇരുവിമാനങ്ങളും പരിശീലനത്തിനിടെ കൂട്ടിയിടിക്കുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. അപകട കാരണം കണ്ടെത്താന്‍ വ്യോമസേന അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്സുഖോയ് വിമാനത്തില്‍ രണ്ട് പൈലറ്റുമാരും മിറാഷില്‍ ഒരു പൈലറ്റുമാണ് ഉണ്ടായിരുന്നത്. സുഖോയ് വിമാനത്തിലെ രണ്ട് പേരെ പരിക്കുകളോട് രക്ഷപ്പെടുത്തി. രാജസ്ഥാനിലും മധ്യപ്രദേശിലുമായിട്ടാണ് വിമാനങ്ങളുടെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. മോറേനയില്‍ വീണ വിമാനത്തിലൊന്ന് പൂര്‍ണ്ണമായി കത്തി നശിച്ചു.
വിമാന ഭാഗങ്ങള്‍ പതിച്ച ഭരത്പൂരും മൊറേനയും തമ്മില്‍ 90 കിലോമീറ്ററിനുള്ളിലാണ് ദൂരം, വ്യോമ ദൂരം ഏഴുപതും. ഇതിനാലാണ് അപകടത്തിന് പിന്നാലെ രണ്ട് സ്ഥലങ്ങളിലായി അവശിഷ്ടങ്ങള്‍ പതിച്ചത്. അപകടത്തില്‍ പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങ് വ്യോമസേനയില്‍ നിന്ന് വിവരങ്ങള്‍ തേടി.
-
Business1 month ago
കേരളത്തിൽ 5G: നാളെ മുതൽ
-
Featured1 month ago
പി ജയരാജന് ക്വട്ടേഷൻ ബന്ധമെന്ന് ഇപി ജയരാജൻ; ടിപി വധത്തിലും ബന്ധമോ?
-
Featured6 days ago
ബിബിസി ഡോക്യുമെന്ററി കേരളത്തിൽ പ്രദർശിപ്പിക്കും; യൂത്ത് കോൺഗ്രസ്
-
Featured1 month ago
അക്സസ് കൺട്രോൾ സിസ്റ്റം: പ്രതിഷേധ കാൻവാസൊരുക്കി കേരള സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Featured2 weeks ago
വിത്തെടുത്തു കുത്തി ധൂർത്ത് സദ്യ
കെ.വി തോമസിനു ക്യാബിനറ്റ് പദവി -
Featured2 months ago
ഓവർ കോട്ടില്ല, ജായ്ക്കറ്റില്ല,19 മണിക്കൂർ ഉണർന്നു നടന്ന് നൂറ് ദിവസം, ഒപ്പം നടന്ന് ഇന്ത്യയുടെ അഭിമാന താരങ്ങൾ
-
Featured1 month ago
കെ.പി.സി.സി ട്രഷറർ വി.പ്രതാപചന്ദ്രൻ അന്തരിച്ചു
-
Delhi2 weeks ago
‘ദയവായി ഇറങ്ങിപ്പോകൂ മാഡം’; വൃന്ദ കാരാട്ടിനെ ഇറക്കിവിട്ട് സമരക്കാർ
You must be logged in to post a comment Login