Connect with us
,KIJU

Global

മുൾമുനയിൽ നിർത്താനാവില്ല,
മാത്യു കുഴൽനാടനെ

Avatar

Published

on

മൂവാറ്റുപുഴ എംഎൽഎ മാത്യു കുഴൽനാടനെതിരേ വിജിലൻസ് അന്വേഷണത്തിനുള്ള പഴുതുകൾ തേടുകയാണ് സപിഎം. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണം. അഭിഭാഷകനായിരിക്കെ, സ്വകാര്യ ബിസിനസിൽ പങ്കാളിയായി എന്നൊരു പുതിയ പഴുതു കൂടി തേടിപ്പിടിച്ച് അദ്ദേഹത്തിന്റെ സന്നത് റദ്ദാക്കിക്കാനുളള വേറൊരു നീക്കവും നടത്തുന്നുണ്ട് രാഷ്‌ട്രീയ എതിരാളികൾ.
സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി.എൻ മോഹൻ ഉന്നയിച്ച ഒരു ആരോപണത്തെത്തുടർന്നാണ് ഈ കോലാഹലങ്ങളെല്ലാം. കേന്ദ്രത്തിൽ നരേന്ദ്ര മോദി ചെയ്യുന്നതു പോലെ തനിക്കെതിരേ വിരൽ ചൂണ്ടുന്നവരെ വിലങ്ങണിയിക്കാനുള്ള ത്വരയാണ് പിണറായി വിജയനും ഇതുവഴി വ്യക്തമാക്കുന്നത്.

Advertisement
inner ad


കഴിഞ്ഞ മൂന്നു വർഷമായി പിണറായി വിജയന്റെ നോട്ടപ്പുള്ളിയാണ് കുഴൽനാടൻ. 2020 ഏപ്രിൽ പത്തിന് അന്നത്തെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പുറത്തുകൊണ്ടുവന്ന സ്പ്രിം​ഗളർ അഴിമതിയുമായി ബന്ധപ്പെട്ടുള്ളതാണ് പിണറായിക്ക് മാത്യു കുഴൽനാടനോടുള്ള ശത്രുത. കോവിഡ് കാലത്ത് സംസ്ഥാനത്തെ 1.72 ലക്ഷം ആളുകളു‌ടെ ആരോ​ഗ്യവിവരങ്ങൾ സ്രപിം​ഗളർ എന്നൊരു യുഎസ് കമ്പനിക്ക് നൽകി എന്നായിരുന്നു ചെന്നിത്തലയുടെ ആക്ഷേപം. ഇതുവഴി 200 കോടി രൂപയുടെ ആരോ​ഗ്യ വിവരങ്ങൾ ചോർന്നു എന്നും ചെന്നിത്തല അന്നു വെളിപ്പെടുത്തി.


പിന്നീട് പി.ടി. തോമസ് അതു സംബന്ധിച്ച് മറ്റൊരു വെളിപ്പെടുത്തൽ കൂടി നിയമസഭയ്ക്കുള്ളിൽ നടത്തി. വിവാദ കമ്പനി സ്പ്രിം​ഗളറുമായി മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ബന്ധമുണ്ടെന്നായിരുന്നു പി.ടിയുടെ ആരോപണം. ഈ ആരോപണം വന്നപാടേ, സ്പിം​ഗളർ കമ്പനിയുടെ വെബ് സൈറ്റ് പിൻവലിച്ചു. അതു വരെ കമ്പനിയുടെ മുകൾത്തിട്ടിലുണ്ടായിരുന്ന എല്ലാവരുടെയും പേരുവിവരങ്ങളും പിൻവലിച്ചു. സ്പ്രിം​ഗളർ കമ്പനിയുടെ ഉടമകളായ പ്രൈസ് വാട്ടർഹൗസ് കൂപ്പർ (പിഡബ്യുസി)യുടെ ഡയറക്റ്റർ ജെയ്ക്ക് ബാലകൃഷ്ണൻ വീണാ വിജയന്റെ കമ്പനിയായ എക്സാ ലോജിക് സൊലൂഷൻസിന്റെ മെന്റർ (മാർ​ഗദർശി) ആണെന്ന വാദവുമായി കുഴൽനാടൻ നിയമസഭയിലെത്തി. ഈ വെളിപ്പെടുത്തലിനോട് വളരെ പരുഷമായിട്ടാണ് പിണറായി വിജയൻ പ്രതികരിച്ചത്. എന്തും വിളിച്ചു പറയാവുന്ന നിലയിലേക്ക് എംഎൽഎ വരരുത് എന്നായിരുന്നു താക്കീത്. എന്നാൽ, ജെയ്ക്ക് ബാലകൃഷ്ണൻ വീണയുടെ എക്സാ ലോജികി സൊലൂഷൻസിന്റെ മെന്ററല്ലെന്നായി വീണയും പിണറായിയും. എന്നാൽ ജെയ്ക്ക് ബാലകൃഷ്ണന്റെ പേര് നീക്കം ചെയ്ത വെബ്സൈറ്റിന്റെ ഇമേജ് വീണ്ടെടുത്ത് കുഴൽനാടൻ നിയമ സഭയിലെത്തിച്ചു. അതോടെ പിണറായി വിജയൻ മൗനത്തിലൊളിച്ചു, വീണാ വിജയൻ ഒരക്ഷരം മിണ്ടിയിട്ടേയില്ല, പിന്നീടിങ്ങോ‌ട്ട് ഇതുവരെ.

തനിക്കൊപ്പം കുടുംബാം​ഗങ്ങളും ചോദ്യം ചെയ്യപ്പെടുന്നു എന്ന ഘട്ടത്തിൽ സൈബർ സംഘത്തെ ഉപയോ​ഗിച്ച് രമേശ് ചെന്നിത്തല, പി.ടി. തോമസ്, മാത്യു കുഴൽനാ‌ടൻ തുടങ്ങിയവർക്കെതിരേ പിണറായി വിജയൻ രം​ഗത്തിറങ്ങി. അതിന്റെ ഭാ​ഗമാണ് ഇപ്പോൾ കുഴൽനാടനെതിരേ ഉന്നയിക്കുന്ന ആരോപണങ്ങൾ. ഈ ആരോപണങ്ങൾ കൊണ്ട് തന്നെ ഭീഷണിപ്പെടുത്താമെന്നോ, നിശബ്ദനക്കാമെന്നോ കരുതരുതെന്ന് കുഴൽനാടൻ തിരിച്ചടിച്ചു. തന്നെയുമല്ല, തനിക്കെതിരേ ഉന്നയിച്ച മുഴുവൻ ആരോപണങ്ങളും വസ്തവ വിരുദ്ധമാണെന്നും താൻ കൂടി പാർട്ണറായ ഒരു റിസോർട്ടിൽ താൻ നടത്തിയ നിക്ഷേപങ്ങളും അതിന്റെ ജിഎസ്ടി ബില്ലുകളും കുഴൽനാടൻ പ്രസിദ്ധപ്പെടുത്തി. ഇതുപോലെ, വീണാ വിജയന്റെ എക്സാലോജിക്ക സൊലൂഷൻസിന്റെ സാമ്പത്തിക ഇടപാടുകൾ വെളിപ്പെടുത്താമോ എന്ന കുഴൽനാടന്റെ വെല്ലുവിളിക്ക് മുഖ്യമന്ത്രിയോ വീണാ വിജയനോ പാർട്ടിയോ കൃത്യമായ മറുപടി നൽകുന്നില്ല. എന്നിട്ടാണിപ്പോൾ വിജലൻസിനെകൊണ്ട് അന്വേഷിപ്പിച്ച് കുഴൽനാടന്റെ മൂക്ക് ചെത്തിക്കാമെന്ന് പിണറായി മനപ്പായസമുണ്ണുന്നത്.

Advertisement
inner ad

പാർട്ടി എറണാകുളം ജില്ലാ കമ്മിറ്റി ഉന്നയിച്ച ഒരു ആരോപണത്തെത്തുടർന്ന് കുഴൽനാ‌ടനെതിരേ ന‌ടപ‌ടിക്കൊരുങ്ങുന്ന പിണറായി വിജയൻ, മകൾക്കെതിരേ ആദായ നികുതി വകുപ്പ് സ്വീകരിച്ച അപ്പീലില്ലാത്ത നടപടിയെക്കുറിച്ച് ഒരക്ഷരം മിണ്ടുന്നില്ല. പിണറായി സർക്കാരിൻറെ തെറ്റായ നയങ്ങളെ ചോദ്യം ചെയ്യുന്നവരെയെല്ലാം വേട്ടയാടുകയാണെന്ന് മാത്യു കുഴൽനാടൻ പറയുന്നു. എത്ര വേട്ടയാടിയാലും മുന്നോട്ടുവെച്ച കാൽ പിന്നോട്ടു വയ്ക്കില്ലെന്നും സർക്കാരിൻറെ കൊള്ളയ്‌ക്കെതിരായ യുദ്ധം തുടരുമെന്നും അദ്ദേഹം അസന്നി​ഗ്ധമായി പ്രഖ്യാപിച്ചു കഴിഞ്ഞു. സർക്കാർ അധികാരത്തെ പരിചയാക്കുകയാണ്. ഈ പരിച തനിക്കുള്ള പ്രതിരോധമല്ലെന്നും കുഴൽനാടൻ. അതിനിടെ, വീണ നികുതിവെട്ടിപ്പ് നടത്തിയെന്ന മാത്യു കുഴൽനാടൻ എംഎൽഎയുടെ പരാതി ധന വകുപ്പ് പരിശോധിക്കുകയാണ്.


അന്തർസംസ്ഥാന വ്യാപാരവും സേവന ഇടപാടുകളും നടത്തുന്ന കമ്പനികൾ ഇന്റർ​ഗ്രേറ്റഡ് ​ഗുഡ്സ് ആൻഡ് സർവീസസ് ടാക്സ് (ഐജിഎസ്ടി) നൽകണമെന്ന് വ്യവസ്ഥയുണ്ട്. കമ്പനി ഏത് സംസ്ഥനത്താണോ രജിസ്റ്റർ ചെയ്തത് അവിടെയാണ് നികുതി അടയ്ക്കേണ്ടത്. കേന്ദ്ര പൂളിലേക്കാണ് ഇതു പോകുക. ബം​ഗളൂരുവിൽ രജിസ്റ്റർ ചെയ്തിട്ടുള്ള എക്സാ ലോജിക് കമ്പനിക്ക് കൺസൾട്ടൻസി കരാർ നൽകിയതിലൂടെ 1.72 കോ‌ടി രൂപ പ്രതിഫലം നൽകിയെന്ന സിഎംആർഎൽ രേഖ അടുത്തിടെ ആദായനികുതി വകുപ്പ് ന‌ടത്തിയ റെയ്ഡിൽ കണ്ടുപിടിച്ചിരുന്നു. എന്നാൽ വീണയുടെ കമ്പനിയിൽ നിന്ന് തങ്ങൾക്ക് ഒരു സേവനവും ലഭിച്ചിച്ചിട്ടില്ലെന്ന് കമ്പനി വക്താക്കൾ തന്നെ ആദായ നികുതി വകുപ്പിനെ അറിയിച്ചിരുന്നു. ഇതേ തുടർന്നാണ് അപ്പീലിനു പോലും അവസരം നൽകാതെ സേവന നിബന്ധനകൾ പരി​ഗണിച്ച് ജിഎസ്ടി നൽകാൻ വീണയുടെ കമ്പനിയോട് ആവശ്യപ്പെട്ടിരിക്കുന്നത്.
2014ൽ രജിസ്റ്റർ ചെയ്ത എക്സാലോജിക്കിനെക്കുറിച്ച് മുൻപും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അതിൽ പ്രധാനമായിരുന്നു സ്പ്രിം​ഗളർ. വീണാ വിജയൻ സ്പ്രിങ്ക്‌ളറിന്റെ മാസ്റ്റർ ബ്രെയിനാണെന്നായിരുന്നു ഒരിക്കൽ സ്വപ്‌ന സുരേഷ് വെളിപ്പെടുത്തിയത്.. കേരളത്തിലെ ആളുകളുടെ ഡേറ്റാബേസ് സെയിൽ നടന്നിട്ടുണ്ടെന്ന് വൈകിയെങ്കിലും സ്വപ്ന സുരേഷും സമ്മതിച്ചു. അതിന് പിന്നിൽ വീണാ വിജയൻ ആണ്. മുഖ്യമന്ത്രിയും മകളും ചേർന്ന് ശിവശങ്കറിനെ മാദ്ധ്യമങ്ങൾക്ക് മുന്നിൽ ബലിയാടാക്കി. ഇത്തരം കാര്യങ്ങൾ ശിവശങ്കർ തന്നോട് തുറന്ന് പറഞ്ഞിട്ടുണ്ടെന്നും സ്വപ്‌നാ സുരേഷ് പറഞ്ഞു.
താൻ പത്ത് വരെ പഠിച്ചില്ലെന്ന് എല്ലാവരും ആക്ഷേപിക്കുന്നുണ്ട്. എന്നാൽ എനിക്ക് ആരാണ് ജോലി തന്നതെന്ന് ആരും ചിന്തിക്കുന്നില്ല. ഐടിയുടെ ഹെഡ് പിഡബ്ല്യൂസിയാണ്. പിഡബ്ല്യൂസിയും വീണാ വിജയനും തമ്മിലുള്ള ബന്ധം എല്ലാവർക്കും അറിയാം. വീണയുടെ കമ്പനിയായ എക്‌സാലോജിക്കിന് ഇതിലുള്ള ബന്ധം സംബന്ധിച്ച വിവരങ്ങൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ട്. പിഡബ്ല്യൂസിയെക്കൊണ്ട് തന്നെ ജോലിക്ക് എടുപ്പിച്ചതിന് ശേഷം തനിക്കെതിരെ കേസ് കൊടുക്കുകയായിരുന്നു എന്നും സ്വപ്ന പറഞ്ഞിരുന്നു.


കോയമ്പത്തൂരിലെ അമൃതാ എൻജിനീയറിം​ഗ് കോളെജിൽ നിന്ന് അത്ര മെച്ചമല്ലാത്ത മാർക്കോടെ ബിടെക് നേടിയ ആളാണ് വീണ. തൊട്ടു പിന്നാലെ രവി പിള്ളയു‌ടെ വിദേശ കമ്പനിയുടെ തിരുവനന്തപുരത്തെ സ്ഥാപനത്തിൽ ജോലിക്കു ചേർന്നു. 2014ൽ പിണറായി വിജയനൊപ്പം തിരുവനന്തപുരത്ത് എകെജി ഫ്ളാറ്റിൽ താമസിക്കുമ്പോഴാണ് എക്സാ ലോജിക് സൊലൂഷൻസ് എന്ന കമ്പനി ഒരു ലക്ഷം രൂപ മൂലധനത്തിൽ പ്രവർത്തനം തുടങ്ങിയത്. തുടക്കത്തിൽ ലക്ഷങ്ങൾ വരുമാനമുണ്ടായിരുന്ന ഈ കമ്പനിയുടെ ഇപ്പോഴത്തെ ലാഭനഷ്ട കണക്കുകൾ ലഭ്യമല്ല. കമ്പനിയുടെ യഥാർഥ മൂലധനവും വരുമാനവും അജ്ഞാതം. 2014 മുതലിങ്ങോട്ടുള്ള ഒൻപതു വർഷത്തെ കമ്പനി വരവ് ചെലവ് കണക്കുകൾ പുറത്തു വിടാൻ മാത്യു കുഴൽനാടൻ വീണാ വിജയനെ വെല്ലുവിളിച്ചിരിക്കയാണ്.

രാഷ്‌ട്രീയമായി ഇത്തിരി എങ്കിലും സത്യസന്ധത ബാക്കിയുണ്ടെങ്കിൽ മകളുടെ പേരിൽ ഉയർന്നിട്ടുള്ള ആക്ഷേപങ്ങൾക്ക് മുഖ്യമന്ത്രി മറുപടി പറയണം. അല്ലെങ്കിൽ, വീണയുടെ കമ്പനിയുടെ യഥാർഥ ബാലൻസ് ഷീറ്റുകൾ പുറത്തു വിടണം. കോവിഡിനു മുൻപ് ഒരു കോടി രൂപ വരുമാനം കാണിച്ചിരിക്കുന്ന കമ്പനിയു‌ടെ ഇപ്പോഴത്തെ വരുമാനം 300 കോടിക്കു മുകളിലാണെന്നാണ് കേൾക്കുന്നത്. അതു സത്യമാണെങ്കിൽ അതിന്റെ സ്രോതസുകളെക്കുറിച്ചും ഈ സ്രോതസുകൾക്ക് സർക്കാരിന്റെ സഹായം കിട്ടിയോ എന്നു കൂടി കണ്ടെത്തണം. അതിന് നിഷ്പക്ഷമായ ഒരു അന്വേഷണം തന്നെ വേണം. അല്ലാതെ അണയില്ല, മാത്യു കുഴൽനാടൻ കൊളുത്തിവിട്ടിരിക്കുന്ന അഴിതിയുടെ ഈ കാട്ടുതീ.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

കെഎംസിസി തളിപ്പറമ്പ് മണ്ഡലം ഫുട്ബോൾ : തൃക്കരിപ്പൂർ ചാമ്പ്യൻമാർ !

Published

on

കുവൈറ്റ്‌ സിറ്റി : കുവൈത്ത് കേരള മുസ്ലിം കൾച്ചർ സെന്റർ തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി മർഹൂം കെ.വി മുഹമ്മദ് കുഞ്ഞി മാസ്റ്റർ ട്രോഫിക്കും മർഹൂം കോങ്ങായി മുസ്തഫ റണ്ണേഴ്സ് ട്രോഫിക്കും വേണ്ടി നടത്തിയ ഫുട്ബോൾ മത്സരത്തിൽ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീം ജേതാക്കളായി. ഡി.എഫ്.സി കുവൈറ്റ്‌ റണ്ണേഴ്സപ്പായി. മുന്നാം സ്ഥാനം കെഎംസിസി കാസർഗോഡ് മണ്ഡലം നേടി. 16 ടീമുകളെ അണിനിരത്തി ഫഹാഹീൽ സൂഖ് അൽ സബ ഗ്രൗണ്ടിൽ ആണ് ഫുട്ബോൾ മത്സരങ്ങൾ നടന്നത്. കെഎംസിസി സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ഖാലിദ് ഹാജി ഉദ്ഘാടനം ചെയ്ത മത്സരത്തിൽ ഇഖ്ബാൽ മാവിലാടം, റസാഖ് ആയ്യൂർ, കെ.കെ.പി ഉമ്മർ കുട്ടി, നാസർ തളിപ്പറമ്പ്, റശീദ് പെരുവണ എന്നിവർ സന്നിഹിതരായി.

വിജയികളായ തൃക്കരിപ്പൂർ മണ്ഡലം കെഎംസിസി ടീമിനുള്ള ട്രോഫിയും ക്യാഷ് അവാർഡും കെഎംസിസി പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ വിതരണം ചെയ്തു. റണ്ണേഴ്സായ ഡി.എഫ്.സി കുവൈറ്റിനുള്ള ട്രോഫി കെഎംസിസി സംസ്ഥാന ട്രഷറർ ഹാരിസ് വെളളിയോത്തും മുന്നാം സ്ഥാനക്കാരായ കെഎംസിസി കാസർഗോഡ് മണ്ഡലം ടീമിനുള്ള ട്രോഫി സയ്യിദ് റഹൂഫ് മശ്ഹൂർ തങ്ങളും കൈമാറി. കെഎംസിസി ജില്ലാ സ്റ്റേറ്റ് നേതാക്കളും തളിപ്പറമ്പ് മണ്ഡലം കമ്മിറ്റി ഭാരവാഹികളും നേതൃത്വം നൽകിയ മത്സരത്തിൽ കുവൈറ്റിലെ ഫുട്ബോൾ ആരാധകരുടെയും കെഎംസിസി പ്രവർത്തകരുടെയും സാനിധ്യം മത്സരങ്ങളെ അവശോജ്വലവും ജനകീയവുമാക്കി.

Advertisement
inner ad
Continue Reading

Featured

ലോക്കൽ പൊലീസ് പറഞ്ഞതെല്ലാം പാളി, കേസ് ക്രൈം ബ്രാഞ്ചിന്

Published

on

പ്രത്യേക ലേഖകൻ

കൊല്ലം: ഓയൂരിൽ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിനു കൈമാറി. ലോക്കൽ പൊലീസ് അന്വേഷിച്ച കേസിൽ പൊലീസിന്റെ വിശദീകരണത്തിൽ നിരവധി പോരായ്മകളുള്ള സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു കൈമാറിയത്. റൂറൽ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം നടത്തുക. ക്രൈംബ്രാഞ്ച് ഡി.വൈ.എസ്.പി: എം.എം. ജോസിനാണ് അന്വേഷണ ചുമതല. 13 പേരടങ്ങുന്നതാണ് അന്വേഷണ സംഘം.
കേസ് ക്രൈം ബ്രാഞ്ചിനു വിട്ട സാഹചര്യത്തിൽ പൊലീസ് ഇന്നലെ കസ്റ്റഡി അപേക്ഷ സമർപ്പിച്ചില്ല. വെള്ളിയാഴ്ച അറസ്റ്റിലായ പ്രതികളെ ശനിയാഴ്ച് റിമാൻഡ് ചെയ്തു വിവിധ ജയിലുകളിൽ അടച്ചിരിക്കുകയാണ്. ഇന്നലെ കസ്റ്റ‍ഡി അപേക്ഷ നൽകി തെളിവെടുപ്പ് നടത്തുമെന്നായിരുന്നു എഡിജിപി എംആർ അജിത് കുമാർ അറിയിച്ചത്. എന്നാൽ പൊലീസിന്റെ വെളിപ്പെടുത്തലുകളിൽ ഒട്ടേറെ പൊരുത്തക്കേടുകളുണ്ടെന്ന് വിമർശനം ഉയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് കേസ് ക്രൈം ബ്രാഞ്ചിനു വിട്ടത്.
 പ്രതികളായ ചാത്തന്നൂർ മാമ്പള്ളിക്കുന്നം കവിത രാജിൽ കെ.ആർ. പത്മകുമാർ (51), ഭാര്യ എം.ആർ. അനിതകുമാരി (39), മകൾ പി. അനുപമ (21) എന്നിവരാണ് ഇപ്പോൾ ജയിലിലുള്ളത്. പത്മകുമാർ കൊട്ടാരക്കര സബ് ജയിലിലും അനിതകുമാരിയും അനുപമയും അട്ടക്കുളങ്ങര വനിതാ സെല്ലിലുമാണ് കഴിയുന്നത്. സംഭവത്തിൽ ഈ മൂന്നു പ്രതികൾ മാത്രമാണെന്ന ലോക്കൽ പോലീസിന്റെ വാദം തന്നെ തെറ്റാണ്. നാലാമതൊരാളുടെ രേഖാ ചിത്രം പൊലീസ് തന്നെ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോകപ്പെട്ട കുട്ടിയുടെ പിതാവിനെതിരേ പല പരാതികളും  നിലവിലുണ്ട്. എന്നാൽ അദ്ദേഹത്തിനു കേസുമായി ഒരു ബന്ധവുമില്ലെന്നാണ് പൊലീസ് പറയുന്നത്.
രണ്ടാം പ്രതി അനിത കുമാരി ഒരു തവണ മാത്രമേ കുട്ടിയുടെ അമ്മയെ വിളിച്ച് മോചന ദ്രവ്യം ആവശ്യപ്പെട്ടുള്ളു എന്നാണ് പൊലീസ് പറയുന്നത്. എന്നാൽ അവർ രണ്ടു തവണ വിളിക്കുകയും തുക ഉയർത്തി ചോദിക്കുകയും ചെയ്തതിന്റെ ശബ്ദരേഖ ചാനലുകൾ പുറത്തു വിട്ടിരുന്നു. തട്ടിക്കൊണ്ടു പോയ വാഹനത്തെ ബൈക്കിൽ ചിലർ പിന്തുടർന്നു എന്ന് ദൃക്സാക്ഷികളുടെ മൊഴി ലോക്കൽ പോലീസ് മുഖവിലയ്ക്കെടുത്തില്ല. കസ്റ്റഡിയിലുള്ള പ്രതികളല്ലാതെ നാലാമതൊരാൾ കൂടി പാരിപ്പള്ളിയിലെ കടയിൽ വന്നു എന്ന കടഉടമയുടെ മൊഴി പൊലീസ് വിലക്കി. തട്ടിക്കൊണ്ടു പോയ സംഘത്തിൽ നാലുപേരുണ്ടായിരുന്നു എന്ന കുട്ടികളിലൊരാളുടെ മൊഴിയും പൊലീസ് തള്ളി. പരിഭ്രമംകൊണ്ടു തോന്നിയതാവാം എന്നാണ് എഡിജിപി പറയുന്നത്. ഏറ്റവുമൊടുവിൽ തെങ്കാശി പുളിയറയിൽ പ്രതികൾക്കൊപ്പമുണ്ടായിരുന്ന നവാസ് എന്നയാളെ കസ്റ്റഡിയിലെടുക്കുകയോ ചോദ്യം ചെയ്യുകയോ ചെയ്തില്ല. ഇതും ദുരൂഹമാണ്.
ഇന്നലെ ഉച്ചയോടെയാണ് കേസ് ക്രൈം ബ്രാഞ്ചിനെ ഏല്പിച്ചു കൊണ്ട് പൊലീസ് ആസ്ഥാനത്തു നിന്ന് ഉത്തരവ് വന്നത്. അതോടെ പ്രതികളെ കസ്റ്റഡിയിൽ വാങ്ങാനുള്ള നീക്കം ലോക്കൽ പൊലീസ് ഉപേക്ഷിച്ചു. ക്രൈം ബ്രാഞ്ച് പൊലീസ് ഫയൽ പഠിച്ച ശേഷം നാളെ (ബുധൻ) കസ്റ്റഡി അപേക്ഷ നൽകുമെന്ന് അറിയുന്നു.

Advertisement
inner ad
Continue Reading

Featured

കഴിഞ്ഞ അഞ്ചു വർഷം, കാണാമറയത്ത് 60 കുട്ടികൾ

Published

on

ഓയൂരിലെ കുട്ടിയെ റാഞ്ചിയ നാടകപരമ്പര സുഖപര്യവസായിയായി. തട്ടിക്കൊണ്ടു പോയവർ മണ്ടന്മരായതുകൊണ്ടാണ് അവരെ പെട്ടെന്നു പിടികൂടാൻ കാരണമെന്നു മനുഷ്യാവകാശ പ്രവർത്തകൻ ജോമോൻ പുത്തൻപുരയ്ക്കലിന്റെ നിരീക്ഷണം ഒരു പരിധി വരെ ശരിയാണ്. ബാധ്യതകളെക്കാൾ കൂടിയ ആസ്തി ഉണ്ടാവുകയും ചെറിയ തുക മറിച്ചു കൊടുത്ത് പ്രതിസന്ധി പരിഹരിക്കാൻ കഴിയാതെ പോവുകയും ചെയ്ത പദ്മകുമാർ എന്ന മധ്യവയസ്കന്റെ പരാജയമാണ് ഈ നാടകത്തിന് ഹാസരസം പകരുന്നത്. പ്രതിമാസം അഞ്ച് ലക്ഷം രൂപ വരെ വരുമാനമുണ്ടാക്കിയ, നന്നായി ഇംഗ്ലീഷ്സംസാരിക്കുന്ന മിടുക്കിയായ ഒരു പെൺകുട്ടിയുടെ ഭാവി ഇരുളടയുന്നതാണ് നാടകത്തിലെ ശോകം. വളഞ്ഞ വഴിയിലൂടെ പണം സമ്പാദിക്കാൻ ഭർത്താവിനെ നിരന്തരം ഉപദേശിച്ച ഭാര്യ അനിതകുമാരിയാണു വില്ലത്തി. കഥയിലെ റിയൽ ഹീറോ ഒൻപതുവയസുകാരനായ ജോനാഥനും.
ഈ നാടകത്തിൽ പൊലീസിന്റെ റോൾ വെറും പ്രേക്ഷകന്റേതു മാത്രമാണ്. അഞ്ചു ദിവസം കൊണ്ട് പ്രതിയെ കണ്ടെത്തി എന്ന് അവർ വീമ്പു പറയുന്നതാണ്. പ്രതികളെ പിടികൂടിയത് നാട്ടുകാരും ഇരകളാക്കപ്പെട്ട കുട്ടിയും മാധ്യമങ്ങളുമായിരുന്നു എന്ന് എഡിജിപി എം.ആർ. അജിത് കുമാർ തന്നെ സമ്മതിക്കുന്നു.
പുരാതന പ്രസിദ്ധവും പൊലീസിന്റെ ഹൈ ടെക് നിരീക്ഷണവുമുള്ള കൊല്ലം നഗരത്തിൽ പ്രതികളെത്തി കുട്ടിയെ ഉപേക്ഷിച്ചു മടങ്ങുകയും ഒന്നിലേറെ തവണ ഇവിടെയെത്തി സ്ഥിതിഗതികൾ നിരീക്ഷിക്കുകയും ചെയ്ത പ്രതികളുടെ പൊടി പോലും പൊലീസിനു കിട്ടിയില്ല. തുടക്കം മുതൽ കുട്ടി പറഞ്ഞ നീല കാർ പല തവണ കൊല്ലത്തും പിന്നീട് ക്യുഎസ് റോഡ് വഴി കേരളത്തിന്റെ അതിർത്തി വിട്ടപ്പോഴും കേരള പോലീസ് നാട്ടുകാരുടെ കാറും ഓട്ടോറിക്ഷകളും തടഞ്ഞു നിർത്തി പരിശോധിക്കുന്ന തിരക്കിലായിരുന്നു.  അപ്പോഴും പ്രതികൾ സഞ്ചരിച്ച ഓട്ടോറിക്ഷകൾ കണ്ടെത്താനായില്ല അതിലെ ഡ്രൈവർമാർ അങ്ങോട്ടു ചെന്നു കണ്ട് പ്രതികളെക്കുറിച്ചു സൂചന നല്കുകയായിരുന്നു. കൊല്ലം ജില്ലയിൽ സ്ഥാപിച്ചിരിക്കുന്ന എഐ ക്യാമറകൾ കൊണ്ട് ഒരുപയോഗവുമില്ലെന്നും ജനങ്ങൾക്കു ബോധ്യമായി.
കുട്ടിയെ കണ്ടുപിടിക്കാൻ പൊലീസ് ഒന്നും ചെയ്തില്ല. അവളെ സുരക്ഷിതയായി കിട്ടിയത് പ്രതികളുടെ മഹാമനസ്കത കൊണ്ടു മാത്രമാണ്. എന്നാൽ പ്രതികളെ പിടികൂടിയതു നേരത്തേ പറഞ്ഞ കാരണങ്ങൾ കൊണ്ടും.
 സംഭവം നടന്ന് 15മിനിറ്റിനകം വാർത്ത സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കപ്പെട്ടു. ചില ചലച്ചിത്ര പ്രവർത്തകരടക്കം ഇതു ഷെയർ ചെയ്തതോ‌ടെ മാധ്യമങ്ങൾ ഏറ്റെടുത്തു. സംഭവം നടന്ന് ഒരു മണിക്കൂറിനുള്ളിൽ അതിനു വലിയ വാർത്താ പ്രാധാന്യം കിട്ടി. ഇതു പ്രതികളുട തുടർനടപടികൾക്കു തടസമായി. അടുത്ത ദിവസത്തെ പത്രങ്ങളിൽ വാർത്ത വലിയ പ്രാധാന്യത്തോടെ വന്നതോടെ കുട്ടിയെ ഒപ്പം നിർത്തുന്നത് അപകടമാണെന്ന തിരിച്ചറിവിലാണ് കുട്ടിയെ ഉപേക്ഷിച്ചത്. അല്ലാതെ പൊലീസിന്റെ മിടുക്കുകൊണ്ടല്ല.
കുട്ടികളുടെ മൊഴി അടിസ്ഥാനമാക്കി പൊലീസ് തയാറാക്കിയ രേഖാ ചിത്രങ്ങളും അഞ്ചു ലക്ഷം രുപ മോചന ദ്രവ്യം ആവശ്യപ്പെട്ട് പ്രതികളിലൊരാൾ കുട്ടിയുടെ അമ്മയെ ഫോണിൽ വിളിച്ച ശബ്ദം ടിവിയിൽ കേട്ട കണ്ണനല്ലൂർ സ്വദേശിയായ ഒരാൾ പൊലീസിനു നൽകിയ രഹസ്യ വിവരെത്തുടർന്നാണ് പൊലീസ് ചാത്തന്നൂരിലെ വീട്ടിലെത്തിയത്. സംഭവത്തെക്കുറിച്ചും അറസ്റ്റിനെ കുറിച്ചും എഡിജിപി നടത്തിയ വിശദീകരണങ്ങളിലും നിരവധി സംശയങ്ങളുണ്ട്.
ഏതായാലും കുട്ടിയെ കണ്ടു കിട്ടിയതിൽ വീരവാദം മുഴക്കുന്ന കേരള പൊലീസും ആഭ്യന്തര വകുപ്പും അതിന്റെ മന്ത്രിയും ഉത്തരം നൽകേണ്ട വേറൊരു ചോദ്യം കൂടി ബാക്കിയുണ്ട്. കഴിഞ്ഞ് അഞ്ചു വർഷങ്ങൾക്കിടെ കാണാതായ ആയിരത്തോളം കുട്ടികളിൽ 60 പേരെ ഇതുവരെ കണ്ടുകിട്ടിയിട്ടില്ല. അവരെവിടെ എന്നു പൊലീസ് പറയണം. പക്ഷേ, ആറു കേസുകൾ എഴുതിത്തള്ളണമെന്ന് ആവശ്യപ്പെട്ട് കോടതിയിൽ അപേക്ഷ നൽകിയിരിക്കയാണ് പൊലീസ്. ഓയൂരിലെ കുട്ടിക്കു കിട്ടിയ മാധ്യമ ശ്രദ്ധയോ പൊതു‍ജനങ്ങളുടെ ശക്തമായ പിന്തുണയോ കിട്ടാതിരുന്നതാണ് ഈ തിരോധാനങ്ങളുടെ ചുരുളഴിയാത്തതിനു കാരണം.
സംസ്ഥാനത്ത് ഈ വർഷം തട്ടിക്കൊണ്ടുപോയത് 65 കുട്ടികളെ.  ഏറ്റവും കൂടുതൽ കുട്ടികളെ തട്ടിക്കൊണ്ടുപോയത് കോഴിക്കോട്ടാണ്- 25 പേർ. തൊട്ട് പിന്നിൽ പാലക്കാടാണ്- 14 പേർ. മലപ്പുറത്ത് ആറും കോട്ടയത്തും തിരുവനന്തപുരത്തും അഞ്ച് വീതവും ഇടുക്കിയിൽ ഏഴും വയനാട്ടിലും കാസർകോടും ഒരു കുട്ടിയെ വീതവും തട്ടിക്കൊണ്ടുപോയതായി പൊലീസ് രേഖകളിലുണ്ട്. മറ്റ് ജില്ലകളിൽ  ഇതുവരെ കേസുകളൊന്നുമില്ലെന്നുള്ളത് ആശ്വാസമായി.
കഴിഞ്ഞ നാല് വർഷത്തിനിടെ 841 കുട്ടികളെയാണ് സംസ്ഥാനത്ത് കാണാതായത്. 2020ൽ 200, 2021ൽ 257, 2022ൽ 269 എന്നിങ്ങനെയാണ് കണക്കുകൾ. ഈ വർഷം ഇതു വരെ 115 കുട്ടികളെയും കാണാതായി. കുട്ടികളും വലിയവരും അടക്കം ഈ വർഷം 9,882 കാണാതായ കേസുകളാണ് പോലീസിൽ റിപോർട്ട് ചെയ്തിരിക്കുന്നത്. 2020ൽ 8,742 ഉം 2021ൽ 9,713 ഉം 2022ൽ 11,259 പേരെയും കാണാതായി. ഇങ്ങനെ കൊണ്ടുപോകുന്ന കുട്ടികളെ കണ്ടെത്തുന്നതിനൊപ്പം കണ്ടെത്താൻ കഴിയാത്ത കേസുകളുടെ എണ്ണം വർധിക്കുന്നത് ആശങ്കക്കിടയാക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ കാണാതായ 60 കുട്ടികളെയാണ് ഇനിയും പോലീസിനു കണ്ടെത്താൻ കഴിയാത്തത്. ആറ് കേസുകൾ ഇതുവരെ കണ്ടെത്താൻ കഴിയാത്തതായി പരിഗണിക്കണമെന്ന് അഭ്യർഥിച്ചു അവസാനിപ്പിക്കാൻ ബന്ധപ്പെട്ട കോടതികൾക്കു പോലീസ് റിപോർട്ട് നൽകി. ഈ കുട്ടികളെ ഭിക്ഷാടന മാഫിയയോ മനുഷ്യക്കടത്തു സംഘങ്ങളോ തട്ടിക്കൊണ്ടു പോയതാണോയെന്നും വ്യക്തമല്ല. കാണാതായവരിൽ 42 പേർ ആൺകുട്ടികളാണ്. 18 പെൺകുട്ടികളും. 2018 മുതൽ 2023 മാർച്ച് ഒന്പത് വരെയുള്ള കണക്കാണിത്.
മുഖ്യമന്ത്രി പിണറായി വിജയൻ ആഭ്യന്തര വകുപ്പ്  കൈകാര്യം ചെയ്ത നാളുകളിലായിരുന്നു ഇതെല്ലാം എന്നു കൂടി അദ്ദേഹത്തിന്റെ സൈബർ പോരാളികൾ ഓർക്കണം. എന്നിട്ടു മതി ഓയൂർ കേസിൽ ഊറ്റംകൊള്ളുന്നത്.

Continue Reading

Featured