Connect with us
fed final

Alappuzha

മൗനം വിദ്വാനു മാത്രമല്ല
മന്ദനും ഭൂഷണം

Avatar

Published

on

  • മൂന്നാം കണ്ണ്:
  • സി.പി. രാജശേഖരൻ

ആര് എന്തൊക്കെ പറഞ്ഞാലും മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി പറയില്ലെന്ന് ഉറപ്പായി. മുഖ്യമന്ത്രിക്കും കുടുംബത്തിനുമെതിരേ ഓരോ ദിവസം കഴിയുന്തോറും സ്വപ്ന സുരേഷ് അടക്കമുള്ളവർ എന്തൊക്കെയാണു വിളിച്ചു പറയുന്നത്! വേറുതേ പറയുകയല്ല, തെളിവുകൾ നിരത്തി വെല്ലുവിളിക്കുകയാണ്. എന്നിട്ടും മുഖ്യമന്ത്രിക്ക് ഒരു കുലുക്കവുമില്ല. തനിക്ക് സ്വപ്ന സുരേഷിനെ അറിയില്ലെന്നും കണ്ടിട്ടു പോലുമില്ലെന്നും മറുപടി പറഞ്ഞ് വായടച്ച മുഖ്യമന്ത്രിയെ പിന്നാലെ നടന്നു തോണ്ടുകയാണു സ്വപ്ന.


പക്ഷേ, വിജയന്റെ ഭാര്യയും മകളും ഇടപെട്ട ബിസിനസ് രഹസ്യങ്ങൾ ഉടൻ വെളിപ്പെടുത്തുമെന്നു സ്വപ്ന ഭീഷണിപ്പെടുത്തിയപ്പോഴേക്കും പാവം വിരണ്ടു പോയി. അതുകൊണ്ടാണ് കൂടുതൽ പറയിക്കാൻ നിൽക്കാതെ സ്വപ്ന സുരേഷിന് 30 കോടി രൂപ നൽകി ഒത്തുതീർപ്പിനു ശ്രമിച്ചത്. ആ നീക്കവും പാളി. 30 കോടിക്കു തന്നെ വിലയ്ക്കെടുക്കാൻ കഴിയില്ലെന്നു സ്വപ്ന ആവർത്തിച്ചതോടെ പുതിയ അടവുമായി പാർട്ടി സെക്രട്ടറിയെ രംഗത്തിറക്കി. ആര് എന്തൊക്കെ പറഞ്ഞാലും പിണറായി വിജയൻ മിണ്ടില്ലെന്നാണ് എം.വി. ഗോവിന്ദൻ പറഞ്ഞത്. ആർക്കുമെതിരേ അദ്ദേഹം മാനനഷ്ടത്തിനും പോകില്ലത്രേ. (മാനമുണ്ടായിട്ടു വേണ്ടേ മാനനഷ്ടം)


അതെല്ലാം പോകട്ടെ, പത്തു ലക്ഷത്തോളം ജനസംഖ്യയുള്ള എറണാകുളം നഗരത്തെ വിഷപ്പുകയിൽ മുക്കി ശ്വാസം മുട്ടിക്കുന്ന ഗുരുതരമായ വായു മലിനീകരണം സംഭവിച്ചിട്ടും മുഖ്യമന്ത്രിയുടെ മൗനം ഭയാനകമാണ്. ഇഷ്ടക്കാർക്കും പാർട്ടി ബന്ധുക്കൾക്കും കോടികളുട സാമ്പത്തിക ലാഭം ഉണ്ടാക്കിക്കൊടുത്ത മാലിന്യ നീക്ക കരാറാണ് ബ്രഹ്മപുരത്ത് പുകഞ്ഞു കത്തുന്നത്. അതിനെക്കുറിച്ച് ഇന്നലെ നിയമസഭയിൽ പ്രതിപക്ഷം പ്രതിഷേധം കടുപ്പിച്ചപ്പോഴും മുഖ്യമന്ത്രി മിണ്ടിയതേയില്ല. മുൻ ഇടതു കൺവീനർ വൈക്കം വിശ്വന്റെ മകളുടെയും മരുമകന്റെയും കമ്പനിക്ക് 14 കോടി രൂപയുടെ ആദായമുണ്ടാക്കാനാണ് ബ്രഹ്മപുരത്തെ മാലിന മലയ്ക്ക് സിപിഎം അനുകൂലികൾ പെട്രോളൊഴിച്ചു തീവച്ചതെന്നാണ് നാട്ടിലെമ്പാടും പാണന്മാർ പാടി നടക്കുന്നത്.


പിണറായി വിജയൻ അധികാരത്തിലേറിയതു മുതൽ വിവാദങ്ങൾ അദ്ദേഹത്തിനു ചുറ്റും ആളിപ്പടരുകയായിരുന്നു. രമേശ് ചെന്നിത്തല പ്രതിപക്ഷ നേതാവായിരിക്കെ എത്രയെത്ര അഴിമതി ആരോപണങ്ങളായിരുന്നു പിണറായിക്കെതിരേ ഉന്നയിക്കപ്പെട്ടത്. തുടക്കത്തിൽ അതെല്ലാം മുഖ്യമന്ത്രി നിഷേധിച്ചു. പക്ഷേ, ചെന്നിത്തല വിടാതെ പിന്തുടർന്നപ്പോൾ എല്ലാം ഒന്നൊന്നായി തിരുത്തി. സ്പ്രിംഗ്ളർ അഴിമതിയായിരുന്നു തുടക്കം. കോവിഡ് മഹാമാരിക്കാലത്ത് ജനങ്ങളുടെ വ്യക്തിഗത വിവരങ്ങൾ അവരറിയാതെ സ്പ്രിംഗളർ എന്ന വിദേശ കമ്പനിക്കു ചോർത്തി നൽകി കമ്പനിക്ക് 200 കോടി രൂപയുടെ അറ്റാദായമുണ്ടാക്കിയെന്നായിരുന്നു ചെന്നിത്തലയുട ആരോപണം. മുഖ്യമന്ത്രി ആദ്യം നിഷധിച്ചെങ്കിലും വിവരങ്ങളുടെ മൂല്യം എഴുനൂറു കോടിക്കും മുകളിലാണെന്നു കണ്ടെത്തിയതോടെ സ്പ്രിംഗ്ളർ പൂട്ടിക്കെട്ടി.

Advertisement
inner ad


പ്രൈസ് വാട്ടർ ഹൗസ് കൂപ്പേഴ്സ് എന്ന കമ്മിഷൻ കൺസൾട്ടൻസിയെ നിയോഗിച്ചു സംസ്ഥാന സെക്രട്ടേറിയറ്റിലെ മുഴുവൻ ജീവനക്കാരെയും നോക്കുകുത്തിയാക്കി, സ്വപ്ന സുരേഷിനെപ്പോലുള്ള പത്താംക്ലാസുകാർക്ക് സെക്രട്ടേറിയറ്റ് ഭരണം കുത്തകപ്പാട്ടത്തിനു നൽകാൻ തുനിഞ്ഞപ്പോഴും പിണറായി പറഞ്ഞത് ചെന്നിത്തലയുടെ ആരോപണം കള്ളമാണെന്നാണ്. പക്ഷേ, കാലം പിണറായിയോടു കണക്കു ചോദിച്ചതോടെ പിഡബ്ല്യുയുസി എന്ന കറക്ക് കമ്പനി നാടുവിട്ടു. ചെന്നിത്തല അന്നത് ചോദ്യം ചെയ്തിരുന്നില്ലെങ്കിൽ ഇന്നു സെക്രട്ടേറിയറ്റിൽ സ്വപ്ന സുരേഷുമാർ തിരുവാതിര കളിച്ചേനെ.
ഇ മൊബിലിറ്റി ഹബ്ബിന്റെ പേരിൽ നടന്നതും ഇതേ തട്ടിപ്പാണ്. പ്രതിപക്ഷ നേതാവിന്റെ ഇടപെടലിനെ തുടർന്നാണ് അതിനും തട വീണത്. സെക്രട്ടേറിയറ്റിനുള്ളിൽ സമാന്തര ഓഫീസ് തുറന്ന് കൺസൾട്ടൻസി ഭരണം നടത്താനായിരുന്നു എം. ശിവശങ്കറും പിഡബ്ല്യുസിയും സ്വപ്ന സുരേഷും മറ്റും ചേർന്ന് ആസൂത്രണം ചെയ്തത്. അന്നതു നടപ്പായിരുന്നെങ്കിൽ ഇന്നത്തെ മുതിർന്ന ഐഎഎസ് ഓഫീസറായ ചീഫ് സെക്രട്ടറി ഡോ. വി.പി ജോയി ഫയലും ചുമന്ന് പത്താംക്ലാസുകാരി സ്വപ്ന സുരേഷിന്റെ ഓഫീസിനു മുന്നിൽ ഭരണാനുമതി തേടി കാത്തു നിൽക്കേണ്ടി വരുമായിരുന്നു.


നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണം കള്ളക്കടത്ത് കേസ് ആദ്യമായി വെളിച്ചത്തു കൊണ്ടു വന്നതും രമേശ് ചെന്നിത്തല ആയിരുന്നു. അന്നും പിണറായി ആദ്യം പറഞ്ഞത് തന്റെ മടിയിൽ കനിമില്ലാത്തതു കൊണ്ട് തനിക്കൊന്നും ഒളിക്കാനില്ലെന്നായിരുന്നു. പക്ഷേ, കാലം കുറച്ചങ്ങോട്ടു മാറിയപ്പോഴേക്കും പിണറായിയുടെ മടിക്കു കനം വളരെ കൂടുതലുണ്ടെന്നു വിളിച്ചു പറഞ്ഞത്, അദ്ദേഹത്തിന്റെ മടിശീലയെക്കുറിച്ചു വ്യക്തമായി അറിവുള്ള സാക്ഷാൽ സ്വപ്ന സുരേഷും.


ഈ സീരീസിൽ ചെന്നിത്തലയുടെ ഏറ്റവും പുതിയ വെളിപ്പെടുത്തലാണ് വഴിയോര വിശ്രമ കേന്ദ്രത്തിന്റെ മറവിൽ സർക്കാർ വക ഭൂമി വിദേശ കമ്പനിക്കു തീറെഴുതി നല്കാനുള്ള തീരുമാനം. ഓവർസീസ് കേരളൈറ്റ്സ് ഇൻവെസ്റ്റ്മെന്റ് ആൻഡ് ഹോൾഡിങ്സ് (ഓക്കി) എന്ന കമ്പനിയുടെ മറവിൽ നടക്കുന്നഇടപാട് കേരളം കണ്ടിട്ടുള്ളതിൽവച്ച് ഏറ്റവും വലിയ ഭൂമി കച്ചവടമാണ്. ഒന്നാം പിണറായി സർക്കാരിന്റെ അവസാന കാലത്ത് ഇതു സംബന്ധിച്ച വീഴ്ചകൾ ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. അന്നു ചേർത്തലയിലെ ഒരേക്കർ ഭൂമി കമ്പനിക്കു കൈമാറുന്നതിനുള്ള നടപടികൾ പിണറായി സർക്കാർ നിർത്തിവച്ചു. എന്നാലിപ്പോൾ കേരളത്തിലെ എല്ലാ ജില്ലകളിലും വൻതോതിൽ ഭൂമി കൈമാറ്റത്തിനുള്ള കളമരുങ്ങിയപ്പോഴും മുഖ്യമന്ത്രി ഒന്നും മിണ്ടുന്നില്ല.
ഏറ്റവുമൊടുവിൽ ബ്രഹ്മപുരത്തുനിന്നുള്ള വിഷവാതകം ശ്വസിച്ച് തൃക്കാക്കര വാഴക്കാല സ്വദേശി ലോറൻസ് ജോസഫ് എന്ന വയോ വൃദ്ധൻ മരിച്ചപ്പോൾ, ഇതെല്ലാം മാധ്യമങ്ങളുണ്ടാക്കുന്ന പുകയാണെന്നു നിയമസഭയിൽ പറയാൻ ഉളുപ്പ് കുറച്ചൊന്നും പോരാ. ഇത്രയൊക്കെ പഴി കേട്ടിട്ടും മിണ്ടാതിരിക്കുന്ന മുഖ്യമന്ത്രിയുടെ തൊലിക്കും കുറച്ചൊന്നുമല്ല കട്ടി. ഇതൊക്കെ കാണുമ്പോൾ, മൗനം വിദ്വാനു മാത്രമല്ല, മന്ദനും യോജിക്കുമെന്നു ജനങ്ങൾ പറഞ്ഞു തുടങ്ങിയെന്നെങ്കിലും പിണറായി വിജയൻ മനസിലാക്കിയാൽ കൊള്ളാം.

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Alappuzha

വിദ്യാർഥിനികളോട് അപമര്യാദയായി പെരുമാറിയ കേസിൽ ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകൻ, വീണ്ടും അറസ്റ്റിൽ

Published

on

ആലപ്പുഴ : വിദ്യാർഥിനികളോട് അപമര്യാതയായി പെരുമാറി അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ സിപിഎം നേതാവായ അധ്യാപകനെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്. സിപിഎം ചെട്ടികുളങ്ങര തെക്ക് ലോക്കൽ കമ്മിറ്റി അംഗവും ചെട്ടികുളങ്ങര ഗ്രാമപ‍ഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരസമിതി അധ്യക്ഷനുമായ ചെട്ടികുളങ്ങര ശ്രീഭവനിൽ ശ്രീജിത്താണ് (43) അറസ്റ്റിലായത്. മറ്റൊരു വിദ്യാർത്ഥിയുടെ പരാതിയിലാണ് അറസ്റ്റ് ചെയ്തത്.സ്കൂളിൽ നിന്നുള്ള വിനോദയാത്രയ്ക്കിടയിലും സ്കൂളിൽവച്ചും ഇയാൾ വിദ്യാർഥിനികളോടു മോശമായി പെരുമാറിയെന്ന രക്ഷിതാക്കളുടെ പരാതിയിലാണ് അമ്പലപ്പുഴ, പുന്നപ്ര പൊലീസ് കേസെടുത്തത്. 5 വിദ്യാർഥിനികളുടെ പരാതിയെത്തുടർന്ന് 19ന് ശ്രീജിത്തിനെ അറസ്റ്റ് ചെയ്തിരുന്നു. സ്കൂൾ മാനേജ്മെന്റ് ഇയാളെ സസ്പെൻഡ് ചെയ്തതിനു പുറമേ രാജിക്കത്തും എഴുതി വാങ്ങിയിരുന്നു. കോടതിയിൽ നിന്ന് ജാമ്യം ലഭിച്ചെങ്കിലും വീണ്ടും പരാതിയുയർന്നതോടെയാണ് ജില്ലാ പൊലീസ് മേധാവി പുന്നപ്ര പൊലീസിനു കേസ് കൈമാറിയത്.

അമ്പലപ്പുഴ ‍‍ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേട്ട് കോടതി പ്രതിയെ റിമാൻഡ് ചെയ്തു. പുന്നപ്ര പൊലീസ് സ്റ്റേഷൻ ഓഫിസർ ലൈസാദ് മുഹമ്മദും സംഘവുമാണ് അറസ്റ്റ് ചെയ്തത്.

Advertisement
inner ad
Continue Reading

Alappuzha

കെഎസ്‌യു നേതാവിന് നേരെ ആക്രമണം; മൂന്ന് എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിൽ

Published

on

ആലപ്പുഴ: ആലപ്പുഴ നഗരത്തിൽ വച്ച് കെഎസ്‌യു നേതാവിനെ ക്രൂരമായ ആക്രമിച്ച കേസിലെ പ്രതികളായ എസ്എഫ്ഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. എസ്.ഡി കോളേജിലെ കെഎസ്‌യു യൂണിറ്റ് പ്രസിഡന്റ് ഉസാമ ബിൻ അഹമ്മദിനെ എസ്എഫ്ഐ ഏരിയ സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള സംഘമാണ് ആക്രമിച്ചത്. പ്രതികളായ സൽമാൻ ഫൈസൽ (22) അമൽ നൗഷാദ്(22) സൗരവ് (23) എന്നിവരാണ് അറസ്റ്റിലായത്. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഉസാമ ബിൻ അഹമ്മദ് ജനറൽ ഹോസ്പിറ്റലിൽ ചികിത്സ തേടിയിരുന്നു.

Continue Reading

Alappuzha

കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി, നക്ഷത്രമെണ്ണാൻ മദ്യപർ

Published

on

ആലപ്പുഴ: സംസ്ഥാനത്ത് കള്ളുഷാപ്പുകൾക്കും നക്ഷത്ര പദവി വരുന്നു. 3 സ്റ്റാർ മുകളിലേക്കാണ് പദവി. ഷാപ്പിലെ സൗകര്യങ്ങളും ശുചിത്വവും മറ്റും നോക്കിയാവും പദവി തീരുമാനിക്കുക. പദവി കൂടുന്നതനുസരിച്ച് ലൈസൻസ് ഫീസും കൂടും. സംസ്ഥാന സർക്കാരിന്റെ പ്രധാന വരുമാനമാർ​ഗമായ അബ്കാരി ഇനത്തിൽ കൂടുതൽ വരുമാനമുണ്ടാക്കുകയാണ് ലക്ഷ്യം. ഏപ്രിൽ മാസം മുതൽ ബാർ ഹോട്ടലുകളിൽ വിളമ്പുന്ന ഇന്ത്യൻ നിർമിത വിദേശ മദ്യങ്ങൾക്കൊപ്പം കള്ളിനും വില കൂടും. ഷാപ്പ് നടത്തിപ്പവകാശം ഇപ്പോൾ നൽകുന്ന രീതി അവസാനിപ്പിക്കും. കള്ളുഷാപ്പുകൾക്കും ഓപ്പൺ ലേലം നിശ്ചയിച്ച് ഉയർന്ന തുക ക്വോട്ട് ചെയ്യന്നവർക്കാകും ലൈസൻസ്.
അതേ സമയം, നാളീകേരത്തിൽ നിന്നു വേർതിരിച്ചുണ്ടാക്കുന്ന നീരയെ സർക്കാർ കൈവിട്ടും. മദ്യത്തിന്റെ വീര്യം വളരെ കറുവുള്ളതും ഹെൽത്ത് ടോണിക് ആയി കരുതുന്നതുമായ നീരയെ ഉപേക്ഷിച്ച് കള്ളുഷാപ്പുകളിൽ വീര്യം കൂടിയ കള്ള് വിതരണം ചെയ്യാനുള്ള സാഹചര്യമാണ് ഒരുങ്ങുന്നത്.
ഏപ്രിൽ ഒന്നിന് നിലവിൽ വരുന്ന പുതിയ മദ്യനയത്തിലാണ് കള്ള് ഷാപ്പുകൾക്കും നക്ഷത്ര പദവി നൽകാൻ തീരുമാനമുണ്ടാകുക. കള്ള് ഷാപ്പുകളുടെ രൂപത്തിലും ഭാവത്തിലും മാറ്റം വേണമെന്നാണ് എക്സൈസിന്റെ ശുപാർശ. ഷാപ്പുകൾ പലയിടത്തും വൃത്തിഹീനമായ സാഹചര്യത്തിലാണ് പ്രവർത്തിക്കുന്നത്. കള്ള് വ്യവസായത്തെ പ്രോത്സാഹിപ്പിക്കാനും കൂടുതൽ പേരെ ആകർഷിക്കാനുമാണ് ക്ലാസിഫിക്കേഷൻ മദ്യനയത്തിലെ കരടിൽ ഉൾപ്പെടുത്തിയത്.

ഇതോടെ ബാറുകളിൽ ക്ലാസിഫിക്കേഷൻ നൽകുന്നത് പോലെ കള്ള് ഷാപ്പുകൾക്കും ക്ലാസിഫിക്കേഷൻ വരും. കള്ള് ഷാപ്പുകളുടെ ലേലം ഓൺ ലൈൻ വഴിയാക്കും. നിലവിൽ കളക്ടർമാരുടെ സാധ്യത്തിൽ നറുക്കിട്ടാണ് കള്ള് ഷാപ്പ് നടത്തിപ്പുകാർക്ക് നൽകുന്നത്. കള്ള് വ്യവസായം പ്രോത്സാഹിപ്പിക്കാനായി ടോഡി ബോർഡ് രൂപീകരിക്കുന്നത് കഴിഞ്ഞ മദ്യനയത്തിൽ നിർദ്ദേശിച്ചിരുന്നു. ഇതിന്റെ ചട്ടങ്ങൾ രൂപപ്പെടുത്തുന്നത് അന്തിമഘട്ടത്തിലാണ്.

Advertisement
inner ad
Continue Reading

Featured