Connect with us
48 birthday
top banner (1)

Global

കൊടുംക്രിമിനലുകൾക്ക് എന്തിനു
മനുഷ്യാവകാശങ്ങൾ

Avatar

Published

on

“ഇനിയൊരു മാതാപിതാക്കൾക്കും ഈ ഗതി വരരുത്.”

ഈ മാസം പത്തിന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ അതിദാരുണമായി കൊല ചെയ്യപ്പെട്ട ഡോ. വന്ദന ദാസിന്റെ മാതാപിതാക്കളെ നോക്കി കേരളം വിതുമ്പിപ്പറഞ്ഞ വാക്കുകളാണിത്.

Advertisement
inner ad


“ഞങ്ങളെവിടെ പോകണം? വിദേശത്തേക്കു മാറണോ?” വന്ദനയുടെ പിതാവ് മോഹൻദാസും അമ്മ വസന്ത കുമാരിയും നെഞ്ചകം പിളർന്നു ചോദിച്ചതും നമ്മൾ കേട്ടു.


അവരുടെ കണ്ണീരൊരിക്കലും തോരില്ല. പക്ഷേ, വന്ദന എല്ലാവരുടെയും ഓർമകളിൽ നിന്നു ക്രമേണ മാഞ്ഞു പോകും. ഒരിക്കൽ ഇതുപോലെ കരൾ പിളർത്തി കരയിച്ച സൗമ്യ, ജിഷ, ഉത്ര, വിസ്മയ തുടങ്ങി എത്രയെത്ര പെൺകുട്ടികൾ വിസ്മൃതിയിലായി. അവരോട്, അല്ലെങ്കിൽ അവരുടെ മാതാപിതാക്കളോട് നീതി ചെയ്യാൻ കഴിഞ്ഞോ, പൊതു സമൂഹത്തിനും നീതി പീഠങ്ങൾക്കും?


ഓർമയുണ്ടോ, സൗമ്യ എന്ന പെൺകുട്ടിയെ? പീഡന ശ്രമം ചെറുക്കുന്നതിനിടെ ഓടുന്ന ട്രെയിനിൽ നിന്നു പുറത്തേക്കു ചാടിയ 23കാരി. ഷൊർണൂർ സ്വദേശിയായ സൗമ്യക്ക് എറണാകുളത്ത് സ്വകാര്യ സ്ഥാപനത്തിലായിരുന്നു ജോലി. സഹപ്രവർത്തകർ കണ്ടുവച്ച സുഹൃത്തുമായുള്ള കല്യാണം ഉറപ്പിക്കാനാണ് 2011 ഫെബ്രുവരി ഒന്നിന് സൗമ്യ ഷൊർണൂരിലേക്കു തിരിച്ചത്. എറണാകുളം സൗത്ത് സ്റ്റേഷനിൽ നിന്നു പുറപ്പെട്ട ഷൊർണൂർ പാസഞ്ചർ ട്രെയിനിൽ. വനിതകളുടെ കംപാർട്ട്മെന്റിൽ ഒറ്റയ്ക്കായിപ്പോയ സൗമ്യയെ തമിഴ്നാട് ഗൂഡല്ലൂർ സ്വദശിയായ ഗോവിന്ദച്ചാമി എന്ന ക്രിമിനൽ അതിക്രമിച്ചു കയറി ആക്രമിച്ചു. മാനഭംഗ ശ്രമം ചെറുക്കുന്നതിനിടെ കുതറിയോടിയ സൗമ്യ ട്രെയിനിൽ നിന്നു പുറത്തേക്കു ചാടി. ഒപ്പം ചാടിയ ഗോവിന്ദച്ചാമി, സാരമായി പരുക്കേറ്റു ട്രാക്കിൽ കിടന്ന സൗമ്യയെ വാരിയെടുത്ത് അടുത്ത കുറ്റിക്കാട്ടിലെത്തിച്ച് വിവസ്ത്രയാക്കി മാനഭംഗപ്പെടുത്തി. പരുക്കും മാനഭംഗം മൂലമുണ്ടായ ഷോക്കും മൂലം ഒരാഴ്ചയോളം ആശുപത്രിയിൽ കഴിഞ്ഞ സൗമ്യ ഫെബ്രുവരി ആറിന് മരണത്തിനു കീഴടങ്ങി.
അന്നോളം കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത ഭീകരമായ കൊലപാതകമായിരുന്നു അത്. അതുകൊണ്ടു തന്നെ സമാനമായൊരു കേസ് കേരളത്തിൽ പാടില്ലെന്ന് സർക്കാർ തീരുമാനിച്ചു. കേസ് വിചാരണയ്ക്ക് ഫാസ്റ്റ് ട്രാക്ക് കോടതി സ്ഥാപിച്ചു. പ്രതിയുടെ സാമൂഹ്യ പശ്ചാത്തലമടക്കം അന്വേഷണ സംഘം കോടതിയിലെത്തിച്ചു. കൊടുംക്രിമനലാണ് ഗോവിന്ദച്ചാമിയെന്നായിരുന്നു റിപ്പോർട്ട്. തമിഴ്നാട്ടിലും ആന്ധ്രപ്രദേശിലുമടക്കം എട്ട് കേസുകളിൽ ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. ക്രിമിനൽ പശ്ചാത്തലവും സൗമ്യ വധക്കേസിന്റെ കൊടും ക്രൂരതയും കണക്കിലെടുത്ത് വിചാരണ കോടതി അയാൾക്കു വധ ശിക്ഷ വിധിച്ചു. ഏഴു മാസം കൊണ്ടാണ് ഫാസ്റ്റ് ട്രാക്ക് കോടതി വിചാരണ പൂർത്തിയാക്കി വിധി പറഞ്ഞത്.
ഹൈക്കോടതിയും ഈ വിധി ശരി വച്ചു. എന്നാൽ സുപ്രീം കോടതിയിലെത്തിയപ്പോൾ പ്രതിക്കു മേൽ ചുമത്തപ്പെട്ട കൊലപാതകക്കുറ്റം തെളിയിക്കാൻ പ്രോസിക്യൂഷനായില്ല. ഇക്കാരണത്താൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയി, ജസ്റ്റിസ് പ്രഫുല്ല സി. പാന്ത്, ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത് എന്നിവരടങ്ങിയ ബെഞ്ച് ഗോവിന്ദച്ചാമിയുടെ വധശിക്ഷ ഏഴു വർഷത്ത കഠിനതടവായി ഇളവ് ചെയ്തു. ഈ ശിക്ഷ അയാൾ ഇതിനകം പൂർത്തിയാക്കി. അവശേഷിക്കുന്നത് ബലാത്സംഗത്തിനുള്ള ജീവപര്യന്തമാണ്. അതിന്റെ കാലാവധിയും വൈകാതെ അവസാനിക്കും. അതോടെ ഗോവിന്ദച്ചാമി പുറത്തിറങ്ങും. ഇനിയാണ് സുപ്രധാനമായ ചോദ്യം. ഈ കേസിൽ സൗമ്യക്കോ അവളുടെ അമ്മ സുമതിക്കോ അവരർഹിക്കുന്ന നീതി ലഭിച്ചോ?
ഇവിടെ ഉയരുന്ന മറ്റൊരു ചോദ്യം കൂടിയുണ്ട്. ആരാണ് ഈ ഗോവിന്ദച്ചാമി? മോഷണം പതിവാക്കിയ ഭിക്ഷക്കാരൻ എന്നാണ് പൊലീസ് ക്രൈം റെക്കോഡ്സിൽ അയാളെക്കുറിച്ചു രേഖപ്പെടുത്തിയിരിക്കുന്നത്. ഗോവിന്ദ ചാമിക്കു വേണ്ടി ഫാസ്റ്റ് ട്രാക്ക് കോടതിയിലും ഹൈക്കോടതിയിലും സുപ്രീം കോതിയിലും ഹാജരായത് അഡ്വ.ബി.എ. ആളൂർ എന്ന ക്രിമിനൽ ലോയറാണ്. ഒരു കോടതിയിലേക്കു തന്റെ ഫീസ് അഞ്ചു ലക്ഷം രൂപയാണെന്നാണ് ആളൂർ അവകാശപ്പെടുന്നത്. ഗോവിന്ദച്ചാമിയുടെ കേസ് നടത്തിപ്പിനായി 15 ലക്ഷം രൂപ കൈപ്പറ്റിയെന്നും അദ്ദഹം സമ്മതിച്ചിട്ടുണ്ട്
. ഭിക്ഷക്കരാനായ ഒരു കള്ളനാണ് ഇത്രയും രൂപ സമാഹരിച്ചു നൽകി വധശിക്ഷയിൽ ഇളവ് നേടിയത്. പക്ഷേ,. ഇനിയൊരമ്മയ്ക്കും തന്റെ ഗതി വരരുതെന്നു പറഞ്ഞു നിലവളിച്ച സൗമ്യയുടെ അമ്മ സുമതിയുടെ കണ്ണീരിന് ഒരു വിലയും കട്ടിയില്ല എന്നതാണ് സൗമ്യ വധക്കേസിന്റെ പിന്നാമ്പുറം.

Advertisement
inner ad

സമാനമായ നിലവിളിയാണ് 2016 ഏപ്രിൽ 28ന് പെരുമ്പാവൂരിൽ കേട്ടത്. എറണാകുളം ലോ കോളെജിലെ അവസാന വർഷ ബിരുദ വിദ്യാർഥിനി ജിഷ, പെരുമ്പാവൂർ നഗരപരിധിക്കുള്ളിലെ ചെറ്റക്കുടിലിൽ ജിഷ കൊല ചെയ്യപ്പെട്ടപ്പോൾ കേരളത്തിലെമ്പാടും ഉയർന്ന പ്രതിഷേധത്തിന് അളവില്ല. ഇടതു മുന്നണി അതു രാഷ്‌ട്രീയമായി വഴിതിരിച്ചുവിട്ടു മുതലെടുപ്പും നടത്തി. ഒടുവിൽ പൊലീസ് നടത്തിയ അന്വേഷണത്തിൽ അസം സ്വദേശിയായ അമീർ ഉൾ അസ്ലാം എന്ന ക്രിമിനൽ അറസ്റ്റിലായി. ജിഷയെ ലൈംഗികമായി ആക്രമിക്കാനുള്ള ശ്രമത്തിനിടെ അവരെ വെട്ടിയും കുത്തിയും കൊലപ്പെടുത്തി എന്നായിരുന്നു പ്രതിയുടെ കുറ്റസമ്മതം. വളരെയേറെ സെൻസേഷണലായിരുന്ന ഈ കേസിൽ 2017 ഡിസംബറിൽ എറണാകുളം പ്രിൻസിപ്പൽ സെഷൻസ് ജഡ്ജി അമിർ ഉൾ അസ്ലമിന് വധ ശിക്ഷ വിധിച്ചു. ഇതിൽ ഇളവ് തേടി അയാൾ ഹൈക്കോടതിയെ സമീപിച്ചിരിക്കയാണ്. പ്രതിയുടെ സാമൂഹ്യ പശ്ചാത്തലം അന്വേഷിച്ച് അറിയിക്കാൻ ഇന്നലെ ഹൈക്കോടതി ഒരുത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്. ഈ കേസിലും പ്രതിക്കു വേണ്ടി ഹാജരാകുന്നത് അഡ്വ. ആളൂർ. പ്രതിയുടെ മനുഷ്യാവകാശങ്ങളാണ് പ്രതിഭാഗം കോടതിയിൽ ഉന്നയിക്കുന്നത്. ഇരയുടെ അവകാശങ്ങളെക്കാൾ വേട്ടക്കാരന്റെ മനുഷ്യാവകാശങ്ങൾ സംരക്ഷിക്കപ്പെടുന്ന അനുഭവങ്ങളും നിരവധിയുണ്ട്.

ഇന്ത്യയുടെ തന്നെ കുറ്റാന്വേണ ചരിത്രത്തിൽ സമാനതകളില്ലാത്തതായിരുന്നു കൊല്ലം അഞ്ചലിൽ ഉത്ര എന്ന യുവതിയുടെ മരണം. ഉത്രയുടെ പേരിലുള്ള അതിരറ്റ സ്വത്തുവകകൾ സ്വന്തമാക്കാൻ ഭർത്താവ് സൂരജ് എസ് കുമാർ വിഷപ്പാമ്പിനെ ഉപയോഗിച്ചു നടത്തിയ കൊലപാതകം കേരളത്തിൽ അത്തരത്തിലുള്ള ആദ്യത്തെ കേസ് ആയിരുന്നു.
ഈ കൊടുംക്രൂരത തിരിച്ചറിഞ്ഞ ഉത്രയുടെ അമ്മ മണിമേഘലയും നെഞ്ചുപൊട്ടി നിലവിളിച്ചു, ഇനി ഒരമ്മയ്ക്കും ഈ ഗതി വരുത്തരുതേയെന്നായിരുന്നു മണിമേഘലയുടെയും നിലവിളി. കേരളത്തിന്റെ ക്രിമിനോളജി സയൻസിൽ പുതിയ അധ്യായം തന്നെ എഴുതിച്ചേർത്ത ഈ കേസിൽ പ്രതിക്കു കിട്ടിയത് 17 വർഷത്തെ തടവ് ശിക്ഷ. ഇതു കുറഞ്ഞുപോയെന്നും പരമാവധി ശിക്ഷ തന്നെ പ്രതി സൂരജിനു കൊടുക്കണമെന്നും ആവശ്യപ്പെട്ടുള്ള മണിമേഖലയുടെ ഹർജി ഹൈക്കോടതിയുടെ പരിഗണനയിലാണ്.

Advertisement
inner ad

സമാനമാണ് കൊല്ലം ജില്ലയിലെ തന്നെ ഡോ. വിസ്മയയുടെ കേസും. ഭർതൃവീട്ടിൽ നേരിടേണ്ടി വന്ന കൊടിയ പീഡനങ്ങളെ തുടർന്നു ജീവനൊടുക്കിയ വിസ്മയയുടെ മൃതദേഹത്തിനു സമീപത്തിരുന്ന്, ഇനിയൊരമ്മയ്ക്കും ഈ ദുർവിധി ഉണ്ടാവരുതേ എന്നു വിലപിച്ച അമ്മ സജിതയുടെ ചിത്രം ഇപ്പോഴും നമ്മുടെ മുന്നിലുണ്ട്. അസിസ്റ്റന്റ് മോട്ടോർ വെഹിക്കിൾ ഇൻസ്പെക്റ്ററായിരുന്ന പ്രതി കിരൺ കുമാറിനെ സർവീസിൽ നിന്നു പിരിച്ചു വിട്ടു. ഇയാളെ 10 വർഷത്തെ തടവിനു കോടതി ശിക്ഷിക്കുകയും ചെയ്തു. ഈ ശിക്ഷയിൽ നിന്നു പോലും തന്നെ വിട്ടയയ്ക്കണമെന്നും നഷ്ടമായ സർക്കാർ ജോലി തിരികെ നല്കണമെന്നും ആവശ്യപ്പെട്ട് അപ്പീൽ നൽകാനുള്ള ശ്രമത്തിലാണ് കിരൺ കുമാർ.

കഴിഞ്ഞ ഏതാനും വർഷങ്ങൾക്കുള്ളിൽ കേരളത്തിൽ പെൺകുട്ടികൾക്കു നേരേ നടന്ന അരുംകൊലകളിൽ ചിലതു മാത്രമാണിത്. പാലായിൽ പരീക്ഷ എഴുതാൻ വന്ന പെൺകുട്ടിയെ ക്യാംപസിൽ കുത്തിക്കൊലപ്പെടുത്തിയപ്പോഴും തിരുവല്ലയിൽ ക്ലാസിലേക്കു പോയ പെൺകുട്ടിയെ നടുറോഡിൽ പെട്രോൾ ഒഴിച്ചു കത്തിച്ചപ്പോഴും കോട്ടയം സ്കൂൾ ഓഫ് ഹെൽത്ത് സയൻസിൽ സഹപാഠിയെ പെട്രോൾ ഒഴിച്ചു കത്തിച്ചപ്പോഴുമൊക്കെ ഇതേ നിലവിളി ഉയർന്നതാണ്. ഇനിയൊരാൾക്കും…..

Advertisement
inner ad

പക്ഷേ, ഈ നിലവിളി അവസാനിക്കുമെന്നു തോന്നുന്നില്ല. അതിൽ അവസാനത്തേതാകും കൊട്ടാരക്കരയിൽ സംഭവിച്ചതെന്നും കരുതുന്നില്ല. ഈ നിലവിളി നിലയ്ക്കണമെങ്കിൽ കുറ്റകൃത്യത്തിന് ആനുപാതികമായിത്തന്നെ കുറ്റവാളികൾ ശിക്ഷിക്കപ്പെടണം. കുറ്റവാളിയുടെ മനുഷ്യാവകാശങ്ങളല്ല, ജീവനും ജീവിതവും നഷ്ടപ്പെട്ട ഇരകളുടെയും അവരുടെ ഉറ്റവരുടെയും അവകാശങ്ങളാണ് നിയമങ്ങളും നീതിപീഠങ്ങളും സംരക്ഷിച്ചു മാതൃകയാക്കേണ്ടത്.

Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Kuwait

ഒരു ടീം ഒരു കുടുംബം അന്വര്ഥമാക്കി എൻ ബി ടി സി ഇഫ്താർ മീറ്റ് !

Published

on

കുവൈറ്റ് സിറ്റി : എണ്ണമേഖലയില്‍ പ്രവര്‍ത്തിക്കുന്ന പ്രമുഖ കമ്പനിയായ എന്‍ബിറ്റിസി ഇഫ്താര്‍ മീറ്റ് സംഘടിപ്പിച്ചു. മീന അബ്‌ദുല്ല കോര്‍പ്പറേറ്റ് ഓഫീസിലായിരുന്നു പരമ്പരാഗത രീതിയിലുള്ള ഇഫ്താർ സംഗമം. ചെയർമാൻ മുഹമ്മദ് നാസ്സർ അൽ ബദ്ധ, മാനേജിങ് ഡയറക്ടര്‍ കെജി എബ്രഹാം, ഡയറക്ടര്‍മാരായ ഷിബി എബ്രഹാം, ബെന്‍സണ്‍ വര്‍ഗീസ് എബ്രഹാം, അഡിമിനിട്രേഷന്‍ മാനേജര്‍ മനോജ് നന്തിലത്ത്, മറ്റു മനേജ്‌മെന്റ് പ്രതിനിധികള്‍ എന്നിവർ ഇഫ്താർ സംഗമത്തിന് നേതൃത്വം നൽകി.

തദ്ദേശീയ വ്യക്തിത്വങ്ങൾ, അഭ്യുദയ കാംഷികള്‍ കമ്പനി ഉദ്യോഗസ്ഥർ, ജീവനക്കാർ, ഇടപാടുകാർ , മാധ്യമ പ്രവർത്തകർ എന്നിങ്ങനെ നിരവധി പേര്‍ സംഗമത്തില്‍ സംബന്ധിച്ചു. പ്രധാന ഉത്സവങ്ങള്‍ എല്ലാം ആഘോഷിക്കുന്ന കോർപ്പറേറ്റ് സ്ഥാപനമായ അവരുടെ ആപ്തവാക്യമായ ‘ഒരു ടീം ഒരു കുടുംബം’ എന്ന സങ്കൽപം ഇത്തരം ഒത്തുകചേരലിലൂടെ അന്വര്ഥമാക്കുകയാണ്.

Continue Reading

Kuwait

കുവൈറ്റ് ഓ ഐസിസി രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം കെ സി വേണുഗോപാൽ എം പിയ്ക്ക്!

Published

on

കുവൈറ്റ് സിറ്റി : ഒഐസിസി കുവൈത്ത് നാഷണൽ കമ്മറ്റി ഏർപ്പെടുത്തിയ രാജീവ് ഗാന്ധി പ്രവാസി പുരസ്കാരം കോൺഗ്രസ് പ്രവർത്തകസമതി അംഗവും, സംഘടനാ ചുമതലയുള്ള എ ഐ സി സി ജനറൽ സെക്രട്ടറിയും, പബ്ലിക്ക് അക്കൗണ്ട്സ് കമ്മറ്റി ചെയർമാനുമായ പ്രിയപ്പെട്ട ശ്രീ കെ സി വേണുഗോപാൽ എം പിയ്ക്ക് സമ്മാനിക്കും. മുൻ അഡീഷണൽ പബ്ലിക്ക് പ്രോസിക്യുട്ടർ ഡോ ആസിഫ് അലി അദ്ധ്യഷനും എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സുധാമേനോൻ, മുതിർന്ന മാധ്യമ പ്രവർത്തകൻ ജോർജ്ജ് കള്ളിവയലിൽ എന്നിവർ അംഗങ്ങളുമായ ജൂറി ആണ് പുരസ്‌കാര ജേതാവിനെ തീരുമാനിച്ചത്. 2025 മെയ് 9 ന് കുവൈത്തിൽ വച്ചു നടക്കുന്ന ‘വേണുപൂർണ്ണിമ’ പരിപാടിയിൽ അവാർഡ് സമ്മാനിക്കും. ഒരു ലക്ഷം രൂപയും, പ്രശസ്തി പത്രവും, ഫലകവും അടങ്ങുന്നതാണ് അവാർഡ്. കോൺഗ്രസ്‌ വിദ്യാർത്ഥി പ്രസ്ഥാനമായ കെ എസ് യു വിലൂടെ പൊതുപ്രവർത്തന രംഗത്ത് എത്തി ദേശീയ രാഷ്ട്രീയത്തിൽ മലയാളിയുടെ അഭിമാനമായി മാറിയ കെ സി വേണുഗോപാലിന് കുവൈത്ത് ദേശിയ കമ്മറ്റിയുടെ പ്രഥമ പുരസ്കാരം നൽകുന്നതിൽ ഏറെ സന്തോഷമുണ്ടെന്ന്ഇത് സംബന്ധിച്ച് ഒഐസിസി കുവൈറ്റ് നാഷണൽ കമ്മിറ്റി പുറത്തിറക്കിയ പത്രക്കുറിപ്പിൽ പറഞ്ഞു.

Continue Reading

Kuwait

എലത്തൂർ അസോസിയേഷൻ ഇഫ്താർ സംഗമം സംഘടിപ്പിച്ചു.

Published

on

കുവൈറ്റ് സിറ്റി : കുവൈറ്റ് എലത്തൂർ അസോസിയേഷന്റെ ഈ വർഷത്തെ ഇഫ്താർ സംഗമം മാർച്ച് 14 വെള്ളിയാഴ്ച്ച അബ്ബാസിയ ഹെവൻസ് റെസ്റ്റോറൻ്റ് ഓഡിറ്റോറിയത്തിൽ വെച്ച് സംഘടിപ്പിച്ചു. അലീം അസീസിന്റെ ഖിറാഅത്തോട് കൂടി ആരംഭിച്ച ഇഫ്താർ സംഗമം കെ. ഇ എ പ്രസിഡൻറ് റഫീഖ് എൻ അധ്യക്ഷ പ്രസംഗവും ജന: സെക്രട്ടറി ആലിക്കുഞ്ഞി കെ എം സ്വാഗത പ്രസംഗവും നടത്തി. അസോസിയേഷന്റെ മേഖലയിലെ പ്രവർത്തനങ്ങളെ കുറിച്ചു ചെയർമാൻ എം യാക്കൂബും മുഖ്യ രക്ഷാധികാരി എം കെ നാസറും വിശദീകരിച്ചു. പ്രമുഖ പ്രഭാഷകൻ നിയാസ് ഇസ്‌ലാഹി റമദാൻ പ്രഭാഷണം നടത്തി. രക്ഷാധികാരി ഇ കെ റസാഖ് ഹാജി ഇഫ്ത്താർ കമ്മിറ്റി കൺവീനർ സിദ്ധിഖ് പി, ട്രെഷറർ ആരിഫ് എൻ ആർ എന്നിവരും വേദിയിൽ സന്നിഹിതരായിരുന്നു. അബ്ദുൽ അസീസ് എം പരിപാടി നിയന്ത്രിച്ചു.

എക്സിക്യൂട്ടീവ് അംഗങ്ങളായ ഫൈസൽ എൻ, ഇബ്രാഹിം ടി ടി, റദീസ് എം, ഹബീബ് ഇ, ഹാരിസ് ഇ കെ, സിദ്ധീഖ് എൻ, ആഷിഖ് എൻ ആർ, മുഹമ്മദ് അസ്‌ലം കെ, സെക്കീർ ഇ, സിദ്ധിഖ് എം, അബ്ദുൽ ഖാദർ എൻ, അർഷദ് എൻ, റിഹാബ് എൻ, സുനീർ കോയ, യാക്കൂബ് പി, ഹാഫിസ് എം, ഉനൈസ് എൻ, ഷിഹാബ് വി കെ, ദിയൂഫ് പി, മുഹമ്മദ് ഇക്ബാൽ, മുഹമ്മദ് ഷെറീദ്, ഷിഹാബ് ടി എം എന്നിവർ ഇഫ്ത്താറിന് നേതൃത്വം നൽകി. റഹീസ് എം, ഷിഹാബ് കെ ടി, ഗദ്ധാഫി എം കെ, റഹീം, അഷ്കർ എ കെ, നജീബ് ആർ ടി, റിയാസ് ആർ ടി, റസാക്ക് സി, ഹനീഫ ഇ സി എന്നിവരെ കൂടാതെ അസോസിയേഷന്റെ മറ്റ് മെമ്പർമാരും കുടുംബാംഗങ്ങളും ഇഫ്താർ സംഗമത്തിൽ പങ്കെടുത്തു. മെമ്പർമാരുടെ കുടുംബാംഗങ്ങൾ തയ്യാറാക്കിയ കോഴിക്കോടൻ പലഹാരങ്ങളും അമ്പതു വർഷത്തിൽ ഏറെയായി റമദാനിൽ എലത്തൂർ ജുമുഅത്ത് പള്ളിയിൽ വിതരണം ചെയ്തു കൊണ്ടിരക്കുന്ന കോഴി കഞ്ഞിയും ഈ വർഷത്തെ ഇഫ്ത്താറിന്റെ പ്രത്യേകത ആയിരുന്നു. ട്രെഷറർ ആരിഫ് എൻ ആർ നന്ദി പറഞ്ഞു.

Advertisement
inner ad
Continue Reading

Featured