Connect with us
48 birthday
top banner (1)

Kerala

കെഎസ്ആർടിസിയിൽ സമരം നടത്തിയിട്ട് കാര്യമില്ല:
സർക്കാർ ഒരു തീരുമാനവും മാറ്റില്ലെന്ന് ആന്റണി രാജു

Avatar

Published

on

തിരുവനന്തപുരം: കെഎസ്ആർടിസിയിൽ ട്രേഡ് യൂണിയനുകൾ എന്ത് സമരം നടത്തിയിട്ടും കാര്യമില്ലെന്നും സർക്കാർ തീരുമാനങ്ങളൊന്നും മാറ്റില്ലെന്നും ഗതാഗത മന്ത്രിസ്ഥാനമൊഴിഞ്ഞ ആന്റണി രാജു. ട്രേഡ് യൂണിയനുകൾ നടത്തിയ സമരങ്ങളെല്ലാം അമിത ആവശ്യങ്ങൾ ഉന്നയിച്ചുള്ളതായിരുന്നു. അതുകൊണ്ട് തന്നെ പല ആവശ്യങ്ങളും സർക്കാർ അംഗീകരിച്ചില്ല. സമരം നടത്തിയതിന്റെ പേരില്‍ ഒരു തീരുമാനവും സര്‍ക്കാര്‍ മാറ്റിയിട്ടില്ലെന്നും തിരുവനന്തപുരം പ്രസ്ക്ലബിലെ മീറ്റ് ദി പ്രസിൽ ആന്റണി രാജു പറഞ്ഞു.
എത്രകാലം എന്നതല്ല, മന്ത്രിയായിരിക്കെ എന്ത് ചെയ്തു എന്നതാണ് പ്രധാനം. പ്രതീക്ഷിച്ച യത്ര വെല്ലുവിളികള്‍ നേരിടേണ്ടി വന്നില്ല. പ്രൊഫഷണലുകളെ ഉള്‍പ്പെടുത്തി കെഎസ്‌ആര്‍ടിസി ബോര്‍ഡ് സംഘടിപ്പിച്ചു. കെ-സ്വിഫ്റ്റ് രൂപീകരിച്ചു. വകുപ്പില്‍ പല കാര്യങ്ങളും ചെയ്തുവെങ്കിലും വിസ്മയ കേസ് പ്രതി കിരണ്‍കുമാറിനെ പിരിച്ചുവിട്ട നടപടിയെ അഭിമാനകരമായി കാണുന്നുവെന്നും ആന്റണി രാജു വ്യക്തമാക്കി.
അന്വേഷണം ആരംഭിച്ച് 46–ാം ദിവസം കിരൺ കുമാറിനെ പിരിച്ചുവിട്ടു. സർവീസ് റൂൾസിൽ അത്തരത്തിൽ വകുപ്പുണ്ടായിട്ടും ആദ്യമായാണ് പിരിച്ചു വിടാൻ നടപടിയെടുത്തതെന്നും മന്ത്രി വ്യക്തമാക്കി. സിംഗിൾ ഡ്യൂട്ടി നടപ്പിലാക്കാനുള്ള നടപടി ആരംഭിച്ചു. പ്രതിദിന വരുമാനം 9.5 കോടി സ്വന്തമാക്കി റെക്കോർഡിട്ടു. ഇന്ധന പമ്പുകൾ പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തു. കെഎസ്ആർടിസി ലാഭത്തിനായി പ്രവർത്തിക്കുന്ന സ്ഥാപനമല്ല, സേവനത്തിനായി പ്രവർത്തിക്കുന്നതാണ്. ലാഭ നഷ്ടം നോക്കി കെഎസ്ആർടിസിയെ വിലയിരുത്താൻ കഴിയില്ലെന്നും ആന്റണി രാജു പറഞ്ഞു.

chennai

മധുരയിൽ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം

Published

on

മധുര: തമിഴ്നാട്ടിൽ പൊങ്കൽ ആഘോഷങ്ങളുടെ ഭാഗമായി നടത്തിയ ജെല്ലിക്കെട്ടിനിടെ യുവാവിന് ദാരുണാന്ത്യം. മധുര സ്വദേശി നവീൻ കുമാർ ആണ്‌ മരിച്ചത്. മധുര അവണിയാപുരത്താണ് സംഭവം. ജെല്ലിക്കെട്ടില്‍ കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെയാണ് യുവാവിന് ഗുരുതരമായി പരിക്കേറ്റത്. കാളയെ പിടിക്കാൻ ശ്രമിക്കുന്നതിനിടെ നവീന് നെഞ്ചില്‍ ചവിട്ടേറ്റിരുന്നു. പിന്നീട് മധുര സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇരുപതോളം പേർക്കാണ് ജെല്ലിക്കെനിടെ ഇവിടെ പരിക്കേറ്റത്. 1,100 കാളകളും 900 വീരൻമാരുമാണ് മത്സരിച്ചത്. ഒന്നാമത്തെത്തുന്ന കാളയുടെ ഉടമയ്ക്ക് 12 ലക്ഷം രൂപയുടെ ട്രാക്ടറും, കൂടുതല്‍ കാളകളെ മെരുക്കുന്ന യുവാവിന് 8 ലക്ഷം രൂപയുടെ കാറുമായിരുന്നു സമ്മാനം.

Continue Reading

Kerala

നിറത്തിന്റെ പേരില്‍ ഭർത്താവിന്റെ അവഹേളനം, നവവധു ആത്മഹത്യ ചെയ്തു

Published

on

മലപ്പുറം: നിറത്തിന്റെ പേരില്‍ ഭർത്താവ് തുടർച്ചയായി നടത്തിയ അവഹേളനം സഹിക്കവയ്യാതെ മലപ്പുറത്ത് നവവധു ആത്മഹത്യ ചെയ്തു.കൊണ്ടോട്ടി സ്വദേശിനി ഷഹാന മുംതാസ് (19) ആണ് മരിച്ചത്. രാവിലെ പത്ത് മണിയോടെയാണ് മുംതാസിനെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മുംതാസിന് നിറം കുറവാണെന്നും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ലെന്നും പറഞ്ഞ് ഭർത്താവ് നിരന്തരം മാനസികമായി ഉപദ്രവിച്ചെന്നാണ് ഷഹാനയുടെ കുടുംബം പരാതിയില്‍ പറയുന്നത്.

വിവാഹബന്ധം വേർപ്പെടുത്താൻ ഷഹാനയെ നിർബന്ധിച്ചിരുന്നെന്നും പരാതിയില്‍ പറയുന്നു. ഭർത്താവ് മൊറയൂർ സ്വദേശി അബ്ദുല്‍ വാഹിദിനും മാതാപിതാക്കള്‍ക്കും എതിരെയാണ് പരാതി. 2024 മെയ് 27ന് ആയിരുന്നു ഇരുവരുടെയും വിവാഹം. കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്തു. വിവാഹം കഴിഞ്ഞ ശേഷം 20 ദിവസമാണ് ഇരുവരും ഒന്നിച്ച്‌ കഴിഞ്ഞത്. ശേഷം ഭർത്താവ് ഗള്‍ഫില്‍ തിരിച്ച്‌ പോയി. അവിടെ പോയശേഷം നിരന്തരം പെണ്‍കുട്ടിയെ ഫോണില്‍ വിളിച്ച്‌ വിവാഹമോചനം ആവശ്യപ്പെട്ടിരുന്നു. ബിരുദ വിദ്യാർത്ഥിനിയാണ് ഷഹാന. ഭർത്താവിനും മാതാപിതാക്കള്‍ക്കും എതിരായ കുടുംബത്തിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Advertisement
inner ad
Continue Reading

Ernakulam

തടവുകാർക്ക് ഐക്യദാർഢ്യം, ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ

Published

on

കൊച്ചി: ലൈം​ഗിക അധിക്ഷേപ കേസിൽ ഹൈക്കോടതി ജാമ്യം അനുവദിച്ചിട്ടും ജയിലിൽ നിന്ന് പുറത്തിറങ്ങാതെ ബോബി ചെമ്മണ്ണൂർ. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് ബോബി ചെമ്മണ്ണൂരിൻ്റെ നീക്കം. ഇത്തരത്തിലുള്ള തടവുകാർ പുറത്തിറങ്ങും വരെ താനും കാക്കനാട് ജയിലിൽ തുടരുമെന്നാണ് ബോബി ചെമ്മണ്ണൂരിന്റെ നിലപാട്. അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ വയ്ക്കാനും പറ്റാത്ത തടവുകാർ നിരവധി പേർ ജയിലിൽ തുടരുന്നുണ്ടെന്നും ബോബി ചെമ്മണ്ണൂർ പറയുന്നു. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണ്ണൂർ അഭിഭാഷകരോട് അറിയിച്ചിട്ടുണ്ട്. അതേസമയം, ബോബി ചെമ്മണ്ണൂർ ഇന്ന് ജയിലിൽ തുടരും. എന്നാൽ നാളെ പുറത്തിറങ്ങുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല.

Continue Reading

Featured