Bengaluru
ജേണലിസം പഠിക്കാൻ വിദ്യാർഥികളില്ല; കോഴ്സ് അവസാനിപ്പിച്ച് ഐഐജെഎൻഎം
ബെംഗളൂരു: 24 വർഷമായി രാജ്യത്തെ ജേണലിസം പഠനത്തിൻ്റെ മുൻനിര കേന്ദ്രങ്ങളിലൊന്നായിരുന്ന ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നു. കോഴ്‌സിൽ ചേരാൻ കുട്ടികളില്ലാത്ത സാഹചര്യത്തെ തുടർന്നാണ് ഐഐജെഎൻഎം കോഴ്‌സ് അവസാനിപ്പിക്കുന്നത്.
2024-25 അധ്യയന വർഷത്തേക്ക് അപേക്ഷിച്ച വിദ്യാർത്ഥികൾക്ക് അപേക്ഷാ ഫീസ് റീഫണ്ട് ചെയ്യാൻ ബാങ്ക് വിശദാംശങ്ങൾ ആവശ്യപ്പെട്ട് ഐഐജെഎൻഎം മെയിൽ അയച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്യുന്നു.
പ്രിന്റ് ജേണലിസം, ബ്രോഡ്കാസ്റ്റ് ജേണലിസം, ഓണ്‍ലൈന്‍/ മള്‍ട്ടിമീഡിയ ജേണലിസം എന്നിവയുടെ പിജി ഡിപ്ലോമയായിരുന്നു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആന്‍ഡ് ന്യൂ മീഡിയ കോഴ്സില്‍ നല്‍കിയിരുന്നത്. വലിയ സാമ്പത്തിക നഷ്ടം ഒഴിവാക്കാനാണ് കോഴ്‌സ് മതിയാക്കുന്നത്.
“ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസം ആൻഡ് ന്യൂ മീഡിയ ഇനിമുതൽ ജേണലിസത്തിൽ കോഴ്‌സുകൾ വാഗ്ദാനം ചെയ്യുന്നില്ലെന്ന് നിങ്ങളെ അറിയിക്കുന്നതിൽ ഖേദിക്കുന്നു. ഈ വർഷം ഇതുവരെ വളരെ കുറച്ച് അപേക്ഷ മാത്രം ലഭിച്ചതാണ് ഈ തീരുമാനത്തിന് പിന്നിലെ കാരണം,” ഐഐജെഎൻഎം മെയിലിൽ പറഞ്ഞു. ഇത് വിദ്യാർത്ഥികൾക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്നും എന്നാൽ മറ്റ് മാർഗമില്ലെന്നും ഐഐജെഎൻഎം വ്യക്തമാക്കി. പത്ത് ദിവസത്തിനകം പണം തിരികെ നൽകുമെന്നും സ്ഥാപനം വിദ്യാർഥികൾക്ക് ഉറപ്പുനൽകി. അങ്ങേയറ്റം വേദനാജനകമായ ഈ തീരുമാനം എടുക്കേണ്ടി വന്നതിൽ ഖേദിക്കുന്നുവെന്നും ഐഐജെഎൻഎം മെയിലിൽ കൂട്ടിച്ചേർത്തു.
Bengaluru
മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായർ അന്തരിച്ചു
ബംഗളൂരു: മുതിർന്ന മാധ്യമപ്രവർത്തകനും എഴുത്തുകാരനുമായ എസ്. ജയചന്ദ്രൻ നായ ർ (85) അന്തരിച്ചു. ബംഗളൂരുവിൽ വച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1957ൽ പ്രസിദ്ധീകരണം ആരംഭിച്ച കെ.ബാലകൃഷ്ണന്റെ കൗമുദിയിലൂടെയാണ് അദ്ദേഹം പത്രപ്രവർത്തനം ആരംഭിക്കുന്നത്. ദീർഘകാ ലം കലാകൗമുദി വാരികയുടെ പത്രാധിപനാ യി പ്രവർത്തിച്ചിരുന്നു.
സംസ്കാരം ഇന്ന് നടക്കുമെന്നാണ് വിവരം. എന്റെ പ്രദക്ഷിണ വഴികൾ, റോസാ ദലങ്ങൾ എന്നിവയാണ് പ്രധാന കൃതികൾ. ഷാജി എൻ. കരുണിന്റെ പിറവി, സ്വം എന്നീ സിനിമകൾക്ക് കഥയും തിരക്കഥയും എഴുതി.
Bengaluru
കര്‍ണാടകയില്‍ ബിജെപി എം.എല്‍.എക്ക് നേരെ മുട്ടയേറ്
ബംഗളൂരു: കര്‍ണാടകയില്‍ ബിജെപി എം.എല്‍.എക്ക് നേരെ മുട്ടയേറ്. എം.എല്‍.എയും മുന്‍ മന്ത്രിയുമായ മുനിരത്‌നക്കെതിരെയാണ് മുട്ടയേറുണ്ടായത്.
കര്‍ണാടകയിലെ ലക്ഷ്മിദേവി നഗര്‍ ഏരിയയിലാണ് സംഭവമുണ്ടായത്. ബലാത്സംഗ കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയതിന് പിന്നാലെയാണ് മുട്ടയേറ്. അടല്‍ ബിഹാരി വാജ്‌പേയിയുടെ ജന്മവാര്‍ഷിക ദിനത്തില്‍ നടത്തിയ പരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. ഉണ്ടായതിന് പിന്നാലെ ഇതിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് ആരോപിച്ച് ബി.ജെ.പി രംഗത്തെത്തി. പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് അദ്ദേഹത്തിന് നേരെ മുട്ടയേറുണ്ടായത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പതിഞ്ഞിട്ടുണ്ട്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.
നടന്ന് കാറിലേക്ക് പോകുന്നതിനിടെ എതിര്‍വശത്ത് നിന്ന് എം.എല്‍.എക്കെതിരെ മുട്ടയേറ് ഉണ്ടാവുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് നന്ദിനി ലേഔട്ട് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
മുട്ടയേറ് നടന്നതിന് പിന്നാലെ എം.എല്‍.എ കെ.സി ജനറല്‍ ആശുപത്രിയിലെത്തി ചികിത്സ തേടി. അര്‍ധരാത്രി വരെ അദ്ദേഹം ആശുപത്രിയില്‍ തുടര്‍ന്നുവെന്നാണ് വിവരം. ശരീരത്തില്‍ പരിക്കുകളൊന്നും ഇല്ലെന്ന് വ്യക്തമായതിനെ തുടര്‍ന്ന് അദ്ദേഹത്തെ ആശുപത്രിയില്‍ നിന്ന് പോകാന്‍ അനുവദിക്കുകയായിരുന്നു. അതേസമയം, സംഭവവുമായി ബന്ധപ്പെട്ട് 3 പേരെ പൊലീസ് പിടികൂടിയിട്ടുണ്ട്.
Bengaluru
മഹാ സമ്മേളനത്തിനായി ബെലഗാവി നഗരം ഒരുങ്ങി; കോൺഗ്രസ് പ്രവർത്തക സമിതിയോഗം 26ന്
ഡൽഹി: 1924 ലെ ബെൽഗാം കോൺഗ്രസ് സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ആതിഥേത്വം വഹിക്കാൻ ബെലഗാവി നഗരം ഒരുങ്ങിയതായി കെ. സി. വേണുഗോപാൽ എംപി. മല്ലികാർജുൻ ഖാർഗെ, രാഹുൽഗാന്ധി, പ്രിയങ്ക ഗാന്ധിയടക്കം ഇരുന്നൂറോളം നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. 26 ന് കോൺഗ്രസ് പ്രവർത്തക സമിതിയോഗവും 27 ന് ലക്ഷങ്ങൾ അണിനിരക്കുന്ന മഹാ റാലിയും നടക്കും. രണ്ട് പ്രമേയങ്ങൾ സമ്മേളനത്തിൽ അവതരിപ്പിക്കും.
1924-ലെ ബെൽഗാം കോൺഗ്രസ് സമ്മേളനത്തിന് കോൺഗ്രസ് പാർട്ടിയുടെ ചരിത്രത്തിൽ ഒരു സുപ്രധാന സ്ഥാനമുണ്ടെന്ന് കെ. സി വേണുഗോപാൽ എംപി പറഞ്ഞു. നീണ്ട പൊതുജീവിതത്തിൽ മഹാത്മാഗാന്ധി അധ്യക്ഷനായ ഒരേയൊരു സമ്മേളനമാണിത്. മഹാത്മഗാന്ധി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളെ കാണുകയും നിരവധി യോഗങ്ങളിൽ അഭിസംബോധന ചെയ്യുകയും ചെയ്ത സമ്മേളനത്തിൻ്റെ ശതാബ്‌ദി ആഘോഷങ്ങൾക്ക് ചരിത്ര പ്രാധാന്യമുണ്ടെന്ന് കെ.സി വേണുഗോപാൽ എംപി പറഞ്ഞു.
നീണ്ട പൊതുജീവിതത്തിൽ മഹാത്മാഗാന്ധി അധ്യക്ഷനായ ഒരേയൊരു സമ്മേളനമാണിത്. മഹാത്മഗാന്ധി വിവിധ രാഷ്ട്രീയ സാമൂഹിക സംഘടനാ നേതാക്കളെ കാണുകയും നിരവധി യോഗങ്ങളിൽ അഭിസംബോധന ചെയ്യുകയും ചെയ്ത സമ്മേളനത്തിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് ചരിത്ര പ്രാധാന്യമുണ്ടെന്ന് കെ. സി വേണുഗോപാൽ പറഞ്ഞു
26 ന് ഉച്ചയ്ക്ക് 2.30ന് നവ് സത്യഗ്രഹ ബൈട്ടക്ക് മഹാത്മ ഗാന്ധി നഗറിൽ നടക്കും. എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ, ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി, വയനാട് എംപി പ്രിയങ്ക ഗാന്ധി എന്നിവരുൾപ്പെടെ ഇരുന്നൂറിലധികം പ്രമുഖ നേതാക്കൾ പങ്കെടുക്കും. 27 ന് രാവിലെ 11.30ന് ജയ് ബാപ്പു, ജയ് ഭീം, ജയ് സംവിധാൻ മഹാറാലി നടക്കും. കോൺഗ്രസിന്റെ മുതിർന്ന നേതാക്കളടക്കം ലക്ഷക്കണക്കിന് പ്രവർത്തകർ പങ്കെടുക്കുന്നതാകും റാലി.സമ്മേളനത്തിൽ സുപ്രധാനമായ രണ്ട് പ്രമേയങ്ങൾ അവതരിപ്പിക്കുമെന്നും കെ. സി വേണുഗോപാൽ പറഞ്ഞു. ബിജെപി ഭരണത്തിൽ ജനങ്ങൾ അനുഭവിക്കുന്ന പ്രതിസന്ധികൾ, സാമ്പത്തിക അരക്ഷിതാവസ്ഥ, ഭരണഘടനയെ അവഹേളിക്കുന്ന ബിജെപി നയം തുടങ്ങിയവയടക്കം നിരവധി വിഷയങ്ങൾ സമ്മേളനത്തിൻ്റെ ഭാഗമാകുമെന്നും അദ്ദേഹം അറിയിച്ചു. കോൺഗ്രസിൻ്റെ ചരിത്രത്തിൽ തന്നെ രേഖപ്പെടുത്തുന്ന മഹാസമ്മേളനമാകും ബെലഗാവിയിൽ നടക്കുക. എല്ലാ ഒരുക്കങ്ങളും പൂർത്തിയായെന്നും കെ. സി വേണുഗോപാൽ വാർത്ത സമ്മേളനത്തിൽ പറഞ്ഞു.
-
Kerala1 month ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured13 hours ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login