Connect with us
48 birthday
top banner (1)

Featured

എന്‍എച്ച്എം ഉദ്യോഗസ്ഥയെ വെടിവച്ച സംഭവത്തില്‍ പ്രതിയായ വനിതാ ഡോക്ടറെ റിമാന്റ് ചെയ്തു

Avatar

Published

on

തിരുവനന്തപുരം: കൊറിയര്‍ നല്‍കാനെന്ന വ്യാജേന വീട്ടിലെത്തി എന്‍.എച്ച്.എം ഉദ്യോഗസ്ഥയെ വെടിവച്ച സംഭവത്തില്‍ പ്രതിയായ വനിതാ ഡോക്ടറെ നാല് ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. തിരുവനന്തപുരം ജുഡീഷ്യല്‍ ഒന്നാംക്‌ളാസ് മജിസ്ട്രേറ്റ് കോടതിയുടേതാണ് ഉത്തരവ്.

പ്രതിയുമായി എറണാകുളത്തും കൊല്ലത്തും എത്തിച്ച് തെളിവെടുപ്പ് നടത്തുമെന്ന് പൊലീസ് പറഞ്ഞു. വെടിവയ്ക്കാന്‍ ഉപയോഗിച്ച എയര്‍ഗണ്‍ ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇതിനായും അന്വേഷണം ഊര്‍ജിതമാക്കുമെന്ന് പൊലീസ് വ്യക്തമാക്കി. ക്വാര്‍ട്ടേഴ്‌സില്‍ തോക്ക് സൂക്ഷിച്ചിട്ടുണ്ടെന്ന് പ്രതി പൊലീസിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ക്വാര്‍ട്ടേഴ്‌സ് പൊലീസ് പൂട്ടി സീല്‍ചെയ്തു. കസ്റ്റഡിയില്‍ ലഭിക്കുന്ന പ്രതിയുമായി ക്വാര്‍ട്ടേഴ്‌സിലെത്തി തോക്ക് പിടിച്ചെടുക്കും. വെടിവയ്ക്കാനെത്തിയ കാറിന് വ്യാജ നമ്പര്‍ പ്ലേറ്റുണ്ടാക്കിയ എറണാകുളത്തെ സ്ഥാപനത്തിലും പ്രതിയെ എത്തിച്ച് തെളിവെടുക്കുമെന്നാണ് വിവരം.

Advertisement
inner ad

കഴിഞ്ഞദിവസം പ്രതിയെ കൊല്ലത്ത് ആയൂരില്‍ എത്തിച്ച് വെടിവയ്പ്പിനെത്തിയ കാര്‍ പിടിച്ചെടുത്തിരുന്നു. പ്രതിയുടെ ഭര്‍തൃപിതാവിന്റെ കാര്‍, ഭര്‍തൃവീട്ടില്‍ നിന്നാണ് പിടിച്ചെടുത്തത്. ഇത് വഞ്ചിയൂര്‍ സ്റ്റേഷനില്‍ സൂക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞ ജൂലായ് 28നാണ് പടിഞ്ഞാറേകോട്ട ചെമ്പകശേരി പെരുന്താന്നി പോസ്റ്റ് ഓഫീസ് ലൈന്‍ പങ്കജില്‍ ഷിനിക്ക് വെടിയേറ്റത്. കൊല്ലത്തെ മെഡിക്കല്‍ കോളേജില്‍ പ്രതിയെ ഒന്നരമണിക്കൂര്‍ ചോദ്യം ചെയ്തപ്പോഴാണ് കുറ്റസമ്മതം നടത്തിയതെന്ന് അന്വേഷണസംഘം വ്യക്തമാക്കിയിരുന്നു.

Advertisement
inner ad

ഷിനിയുടെ ഭര്‍ത്താവ് സുജിത്തുമായുള്ള ബന്ധത്തെക്കുറിച്ചും അയാളുടെ അവഗണന കാരണമുണ്ടായ മനപ്രയാസത്തെക്കുറിച്ചും പ്രതി പൊലീസിന് മൊഴി നല്‍കി. തനിക്കു നേരിട്ട യാതനയും പ്രയാസവും സുജിത്തിനെ അറിയിക്കാന്‍ ഷിനിയെ എയര്‍ഗണ്ണുപയോഗിച്ച് വെടിവയ്ക്കാന്‍ ഒരു വര്‍ഷത്തെ ആസൂത്രണമാണ് നടത്തിയതെന്നും കൊല്ലാന്‍ ഉദ്ദേശ്യമില്ലായിരുന്നെന്നും പ്രതി പറഞ്ഞു. സുജിത്തിനെത്തേടി ഒന്നരമാസം മുന്‍പ് മാലെദ്വീപില്‍ പോയപ്പോള്‍ നേരിട്ട കടുത്ത അവഗണനയാണ് പദ്ധതി ഉടന്‍ നടപ്പാക്കാനുള്ള കാരണമെന്നും പ്രതി പറഞ്ഞിരുന്നു

Advertisement
inner ad
Continue Reading
Advertisement
inner ad
Click to comment

You must be logged in to post a comment Login

Leave a Reply

Featured

ജമ്മു കാശ്മീരിൽ സ്‌ഫോടനം; രണ്ട് സെെനികർക്ക് വീരമൃത്യു

Published

on

ശ്രീനഗർ: ജമ്മു കാശ്മീരിലെ അഖ്നൂർ സെക്ടറിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് സെെനികർക്ക് വീരമൃത്യു. ഭീകരർ സ്ഥാപിച്ച സ്‌ഫോടകവസ്തു പൊട്ടിത്തെറിക്കുകയായിരുന്നു. സ്‌ഫോടനത്തില്‍ ഒരു സെെനികന് പരിക്കേറ്റിട്ടുമുണ്ട്. ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അഖ്നൂർ സെക്ടറിലെ നിയന്ത്രണരേഖയ്ക്ക് അടുത്ത് സെെന്യം പട്രോളിംഗ് നടത്തുന്നതിനിടെയാണ് സ്‌ഫോടനം ഉണ്ടായത്. വെെറ്റ് നെെറ്റ് കോർപ്സ് സ്‌ഫോടനം സ്ഥിരീകരിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന നടത്തുകയാണെന്നും അധികൃതർ അറിയിച്ചു. ഒരു സെെനിക ഉദ്യോഗസ്ഥനും ഒരു ജവാനുമാണ് വീരമൃത്യു വരിച്ചതെന്നാണ് റിപ്പോർട്ട്.

Advertisement
inner ad
Continue Reading

Featured

കുംഭമേള: പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്; 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടക്കുന്നു

Published

on

പ്രയാഗ്‍രാജ്: കുംഭമേള നടക്കുന്ന ഉത്തർപ്രദേശിലെ പ്രയാഗ്‍രാജില്‍ വൻ ഗതാഗതക്കുരുക്ക്. 300 കിലോമീറ്ററോളം നീളത്തില്‍ വാഹനങ്ങള്‍ കുടുങ്ങിക്കിടന്നു.റോഡുകളില്‍ മണിക്കൂറുകളായി വാഹനങ്ങള്‍ നിരങ്ങിനീങ്ങുകയാണ്. ഞായറാഴ്ച കുംഭമേളക്ക് വന്ന ലക്ഷക്കണക്കിന് തീർത്ഥാടകരാണ് മേള സ്ഥലത്ത് നിന്ന് നൂറുകണക്കിന് കിലോമീറ്റർ അകലെ കാറുകളക്‍ലും മറ്റും കുടുങ്ങിക്കിടക്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഗതാഗതക്കുരുക്ക് എന്നാണ് നെറ്റിസണ്‍സ് ഇതേക്കുറിച്ച്‌ വിശേഷിപ്പിക്കുന്നത്. മധ്യപ്രദേശ് വഴി മഹാകുംഭമേളക്ക് പോകുന്ന തീർഥാടകരുടെ വാഹനങ്ങളുടെ നിര 200-300 കിലോമീറ്റർ ദൂരെ വരെ നീണ്ടുനില്‍ക്കുകയാണ്. ഇതോടെ വിവിധ ജില്ലകളിലൂടെയുള്ള ഗതാഗതം നിർത്തിവെക്കാൻ പൊലീസ് നിർദേശം നല്‍കി.പ്രയാഗ്‌രാജിലേക്ക് പോകുന്ന നൂറുകണക്കിന് വാഹനങ്ങള്‍ തിരക്ക് ഒഴിവാക്കുന്നതിനായി മധ്യപ്രദേശിലെ വിവിധ പ്രദേശങ്ങളില്‍ തടഞ്ഞുവെച്ചതായി പി.ടി.ഐ വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. വാഹനങ്ങളിലുള്ളവരോട് സുരക്ഷിതമായ താമസസ്ഥലങ്ങള്‍ കണ്ടെത്താൻ പൊലീസ് ആവശ്യപ്പെട്ടു.

Continue Reading

Featured

ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു

Published

on

പ്രയാഗ്‌രാജ് : മഹാകുംഭമേളയുടെ ഭാഗമായി പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ സ്നാനം നടത്തി രാഷ്ട്രപതി ദ്രൗപതി മുര്‍മു. കുംഭമേളയോട് അനുബന്ധിച്ചുള്ള പ്രത്യേക പൂജയിലും രാഷ്ട്രപതി പങ്കെടുത്തു. രാവിലെ 10.30ന് പ്രയാഗ്‌രാജില്‍ എത്തിയ രാഷ്ട്രപതിയെ ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് എന്നിവര്‍ ചേര്‍ന്ന് സ്വീകരിച്ചു. ഹനുമാന്‍ ക്ഷേത്രത്തിലും രാഷ്ട്രപതി സന്ദര്‍ശനം നടത്തും.

രാഷ്ട്രപതിയുടെ സന്ദര്‍ശനത്തോട് അനുബന്ധിച്ച് വലിയ സുരക്ഷാക്രമീകരണങ്ങളാണ് പ്രയാഗ്‌രാജില്‍ ഒരുക്കിയിരുന്നത്. നേരത്തെ പ്രധാനമന്ത്രിയും കുംഭമേളയില്‍ എത്തിയിരുന്നു. ത്രിവേണീ തീരത്ത് നടന്ന പ്രത്യേക പൂജകള്‍ക്ക് ശേഷം പ്രധാനമന്ത്രി ത്രവേണീ സംഗമത്തില്‍ സ്‌നാനം നടത്തിയിരുന്നു.

Advertisement
inner ad
Continue Reading

Featured