Kerala
സംസ്ഥാനം ഭരിക്കുന്നത് തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ച സർക്കാർ; പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ
പാലക്കാട്: ഇടതുപക്ഷ സര്‍ക്കാരല്ല സംസ്ഥാനം ഭരിക്കുന്നതെന്നും തീവ്ര വലതുപക്ഷ വ്യതിയാനം സംഭവിച്ചു കഴിഞ്ഞതായും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ പറഞ്ഞു. സാധാരണക്കാരോട് യാതൊരുവിധ പരിഗണനയും സംസ്ഥാന സര്‍ക്കാരിനില്ല, പകരം, കോര്‍പ്പറേറ്റുകളോടും കൊള്ളസംഘത്തോടുമാണ് അവര്‍ക്ക് താല്‍പര്യം. നെല്‍കര്‍ഷകര്‍ എന്നല്ല, ഒരു കര്‍ഷകന്റെയും സംരക്ഷണം ഏറ്റെടുക്കാന്‍ സര്‍ക്കാരിന് ആവുന്നില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. പാലക്കാട്ട് വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തില്‍ സംസാരിക്കുകകയായിരുന്നു അദ്ദേഹം.
മണിപ്പൂരില്‍ സമാധാന അന്തരീക്ഷം നിലനിര്‍ത്താന്‍ പോയ രാഹുല്‍ഗാന്ധിയെ തടയാനാണ് കേന്ദ്ര സര്‍ക്കാര്‍ ശ്രമിച്ചത്. രാജ്യം കത്തിയാളുമ്പോള്‍ സമാധാനശ്രമത്തിനായാണ് രാഹുല്‍ മണിപ്പൂരിലേക്ക് പോയത്. അവരെ ഭിന്നിപ്പിക്കാനായിരുന്നില്ല രാഹുലിന്റെ സന്ദര്‍ശനം. ഒന്നിപ്പിക്കാനായിരുന്നു. ക്രമാസമാധനനില തകര്‍ന്നപ്പോള്‍ ഒരു വാക്കുപോലും ഉരിയാടാതിരിക്കുകയാണ് പ്രധാനമന്ത്രി. രാഹുലിനെ അപകീര്‍ത്തിപ്പെടുത്താനാണ ബിജെപി ശ്രമിക്കുന്നത്. എന്നാല്‍ രാഹുലിനൊപ്പം ജനാധിപത്യ ഭാരതം ഒറ്റക്കെട്ടായി രംഗത്തുണ്ടാവുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
സംസ്ഥാനത്താവട്ടെ ഇരട്ടനീതിയാണ് നടപ്പാക്കുന്നത്. മുഖ്യമന്ത്രിക്കെതിരെ ഗുരുതര ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ഇതിനെതിരെ കോണ്‍ഗ്രസ് നേതാവും എംപിയുമായ ബെന്നി ബെഹന്നാന്‍ പരാതി കൊടുത്തിട്ടും പൊലീസ് കേസെടുക്കുന്നില്ല. അതേസമയം വ്യാജപരാതിയുടെ പേരില്‍ തങ്ങള്‍ക്കെതിരെ ശബ്ദിക്കുന്നവര്‍ക്കെതിരെ കേസെടുക്കുന്നു. എഐ ക്യാമറ, കെ ഫോണ്‍, മെഡിക്കല്‍ സര്‍വീസ് കോര്‍പ്പറേഷന്‍ മരുന്നുകള്‍ വാങ്ങിയതില്‍ നടന്ന കോടികളുടെ അഴിമതി എന്ന് തുടങ്ങിയ കേസുകളിലൊന്നും തന്നെ നടപടിയില്ല. അതേസമയം എസ് എഫ്‌ഐ നേതാവിനെതിരെ പ്രതികരിച്ചതിന് കെഎസ്‌യുക്കാര്‍ക്കെതിരെയും മാധ്യമപ്രവര്‍ത്തകയ്ക്ക് എതിരെയും പ്രിന്‍സിപ്പലിനെതിരെയും കേസെടുത്തു. പൊലീസിന്റെ കൈയ്യും കാലും കെട്ടിയിട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസിലുരുന്ന് ഒരുസംഘമാണ് ഇത് കൈകാര്യം ചെയ്യുന്നത്. ആലപ്പുഴയില്‍ കെഎസ്‌യു നേതാക്കള്‍ക്കെതിരെ കേസെടുത്ത പൊലീസ് സമരം നടത്തിയ എംഎസ്എഫ് പ്രവര്‍ത്തകരെ കൈയ്യാമം വെച്ചാണ് കൊണ്ടുപോയത്. അതേസമയം വ്യാജ സര്‍ട്ടിഫിക്കറ്റ് നല്‍കിയ കേസില്‍ അറസ്റ്റിലായ എസ്എഫ്‌ഐ മുന്‍ നേതാവിനെ മാധ്യമപ്രവര്‍ത്തകര്‍ക്ക് മുന്നില്‍ അവതരിപ്പിക്കുകയും ചെയ്തു. മുഖ്യമന്ത്രി എല്ലാ കാര്യത്തിലും മൗനം അവലംബിക്കുകയാണ്. ഇതിനെതിരെ കോണ്‍ഗ്രസും യുഡിഎഫും ശബ്ദം ഉയര്‍ത്തും. രാഷ്ട്രീയമായും നിയമപരമായും ഇതിനെ നേരിടുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
കൈതോലപ്പായയില്‍ പണം നല്‍കിയ സംഭവത്തെക്കുറിച്ച് പ്രതികരിച്ചത് ഇ.പി. ജയരാജനാണ്. ലോട്ടറി മാഫിയാ തലവനായ സാന്റിയാഗോ മാര്‍ട്ടിനില്‍ നിന്നും രണ്ടുകോടി രൂപയുടെ ഡ്രാഫ്റ്റ് കൈപ്പറ്റിയ ജയരാജന്‍ ഇക്കാര്യത്തില്‍ മറുപടി പറയുന്നതു തന്നെ വിരോധാഭാസമാണ്. ആരുടെയെങ്കിലും മൊഴിയെടുത്ത് വാര്‍ത്തയാക്കാന്‍ ശമിക്കുകയാണ് സിപിഎം. ഇതെല്ലാം ജനം തിരിച്ചറിയുന്നുണ്ട്. സൈബര്‍ ഇടങ്ങളിലൂടെ ഹീനമായ പ്രചരണങ്ങളാണ് സിപിഎം അഴിച്ചുവിടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
സംസ്ഥാനത്ത് നികുതി പിരിവ് നടക്കുന്നില്ല. കോടികളുടെ സ്വര്‍ണം വിപണിയില്‍ വിറ്റഴിക്കപ്പെട്ടിട്ടും നികുതിയിനത്തില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടില്ല. മുന്നൂറിലേറെ കോടി രൂപ പിരിച്ചെടുത്ത സംസ്ഥാനത്ത് സ്വര്‍ണ വില നാലിരട്ടിയോളം വര്‍ദ്ധിച്ചിട്ടും നികുതി പിരിച്ചെടുക്കുന്നില്ല. കേരളത്തില്‍ സമാന്തരമായ സ്വര്‍ണവിപണിയാണ് ഇപ്പോള്‍ കാര്യങ്ങള്‍ നിയന്ത്രിക്കുന്നത്. ധനമാനേജ്‌മെന്റ് തന്നെ അവതാളത്തിലാണ്. ഇക്കാര്യത്തിലൊന്നും ശ്രദ്ധ ചെലുത്താന്‍ സര്‍ക്കാരിന് കഴിയുന്നുമില്ല. ഭരണം നടത്താന്‍ മറന്നുപോയ സര്‍ക്കാര്‍ ധൂര്‍ത്തിന് വേണ്ടിയാണ് സമയം കണ്ടെത്തുന്നത്. രണ്ടുകൊല്ലമായി സംസ്ഥാനത്ത് റേഷന്‍ വിതരണം അവതാളത്തിലായിട്ട്. ഇ-പോസ് മെഷീന്‍ പോലും പ്രവര്‍ത്തിക്കാതെ സാധാരണക്കാരുടെ അഭയകേന്ദ്രമായ റേഷന്‍കടകള്‍ അടഞ്ഞുകിടക്കുകയാണ്. നിഷ്‌ക്രിയമാണ് സര്‍ക്കാര്‍ സംവിധാനം. എല്ലാ വകുപ്പുകളിലും ഇതുതന്നെയാണ് സ്ഥിതി. മയക്കുമരുന്ന് മാഫിയയുടെ സൈ്വര്യവിഹാര കേന്ദ്രമായി കേരളം മാറി. തെരുവ്‌നായ ശല്യം, ആരോഗ്യം, കാര്‍ഷികമേഖല തുടങ്ങി എന്തെല്ലാം വിഷയങ്ങളാണ് ഉയര്‍ന്നുവരുന്നത്. ഇതിനൊന്നും മറുപടി പറയാന്‍ സര്‍ക്കാരിന് കഴിയുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനെതിരെ ഇനിയും പോരാട്ടം ശക്തമാക്കും. രാഷ്ട്രീയമായും നിയമപരമായും നേരിടും. എന്നാല്‍ ഇടതുപക്ഷത്തെപ്പോലെ അക്രമം അഴിച്ചുവിടുകയില്ല യുഡിഎഫിന്റെ സമരമാര്‍ഗം. നാളിതുവരെ കാണാത്ത പ്രക്ഷോഭപരിപാടികള്‍ക്ക് കോണ്‍ഗ്രസും യുഡിഎഫും നേതൃത്വം നല്‍കിയത്. നിയമസഭയ്ക്കകത്തും പുറത്തും പോരാട്ടം തുടരുമെന്നും കെ-ഫോണ്‍ വിഷയത്തില്‍ കോടതിയെ സമീപിക്കുമെന്നും വി.ഡി. സതീശന്‍ വ്യക്തമാക്കി.
പത്രസമ്മേളനത്തില്‍ ഡിസിസി പ്രസിഡന്റ് എ. തങ്കപ്പന്‍, കെപിസിസി കെപിസിസി സെക്രട്ടറി അബ്ദുള്‍ മുത്തലീഫ്, കെപിസിസി നിര്‍വാഹക സമിതിയംഗം സി.വി.ബാലചന്ദ്രന്‍, വി.കെ.ശ്രീകണ്ഠന്‍ എംപി എന്നിവരും പങ്കെടുത്തു.
Kerala
വിവാഹം കഴിച്ചെന്ന് തെറ്റിദ്ധരിപ്പിച്ച് 15 കാരിയെ പീഡിപ്പിച്ചു; യുവാവും, ഒത്താശ ചെയ്ത പെൺകുട്ടിയുടെ മാതാവും അറസ്റ്റിൽ
പത്തനംതിട്ട: പതിനഞ്ചുകാരിയെ തെറ്റിദ്ധരിപ്പിച്ച് താലികെട്ടിയ ശേഷം മൂന്നാറിലെത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച യുവാവിനെയും വിവാഹത്തിന് ഒത്താശ ചെയ്ത പെണ്‍കുട്ടിയുടെ മാതാവിനെയും പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു. ഇലന്തൂര്‍ ഇടപ്പരിയാരം വല്യകാലയില്‍ വീട്ടില്‍ അമല്‍ പ്രകാശ് (25), കുട്ടിയുടെ അമ്മ(35) എന്നിവരാണ് മലയാലപ്പുഴ പോലീസിന്റെ പിടിയിലായത്. ഫോണ്‍ മുഖേനെ വലയിലാക്കിയ പെണ്‍കുട്ടിയെയാണ് വിവാഹവാഗ്ദാനം ചെയ്ത് താലി ചാര്‍ത്തുകയും പീഡിപ്പിക്കുകയും ചെയ്തത്. ഇതിന് ഒത്താശ ചെയ്തുവെന്ന് വെളിവായതിനെ തുടര്‍ന്നാണ് കുട്ടിയുടെ അമ്മയെ അറസ്റ്റ് ചെയ്തത്.
കുട്ടിയെ കാണാതായതിനു മലയാലപ്പുഴ പോലീസ് പിതാവിന്റെ മൊഴിപ്രകാരം കേസെടുത്തിരുന്നു. ശനിയാഴ്ച രാവിലെ 10 മണി മുതല്‍ കുട്ടിയെ കാണാതായി എന്നായിരുന്നു പരാതി. കുട്ടിയെ മാതാവിന്റെ സഹായത്തോടെ വീട്ടില്‍ നിന്നും അമല്‍ വിളിച്ചിറക്കിക്കൊണ്ടു പോകുകയായിരുന്നു. ചുട്ടിപ്പാറയിലെത്തിച്ച് മാതാവിന്റെ സാന്നിധ്യത്തില്‍ കഴുത്തില്‍ താലിചാര്‍ത്തി വിവാഹം കഴിച്ചെന്നു പറഞ്ഞ് വിശ്വസിപ്പിച്ച് അന്ന് വൈകിട്ട് മൂന്നാറിലേക്ക് കൊണ്ടുപോയി. അമ്മയും ഒപ്പം പോയി.ഞായറാഴ്ച രാവിലെ മൂന്നാര്‍ ടൗണിനു സമീപം ഹോട്ടലില്‍ മുറിയെടുത്ത് താമസിച്ചു. മാതാവ് ശുചിമുറിയില്‍ പോയ തക്കം നോക്കി അമല്‍ കുട്ടിയെ ബലാല്‍സംഗം ചെയ്യുകയായിരുന്നു. ജില്ലാ പോലീസ് സൈബര്‍ സെല്ലിന്റെ സഹായത്തോടെ മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ തിരിച്ചറിഞ്ഞ അന്വേഷണസംഘം തിങ്കളാഴ്ച രാവിലെ ഏഴു മണിയോടെ മൂവരെയും കണ്ടെത്തി. പെണ്‍കുട്ടിയെ കോന്നി നിര്‍ഭയ ഹെന്റി ഹോമിലെത്തിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ അമലിനെതിരെ ബലാല്‍സംഗത്തിനും പോക്‌സോ നിയമപ്രകാരവുമുള്ള വകുപ്പുകള്‍ ചേര്‍ത്ത് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.
സംരക്ഷണചുമതലയുള്ള വ്യക്തിയെന്ന നിലയ്ക്ക് ഉത്തരവാദിത്തം നിര്‍വഹിക്കാത്തതിന്റെ പേരില്‍ മാതാവിനെ ബാലനീതി നിയമത്തിലെ ബന്ധപ്പെട്ട വകുപ്പുപ്രകാരം അറസ്റ്റ് ചെയ്തു. തുടര്‍ നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ കോടതിയില്‍ ഹാജരാക്കി.
Ernakulam
തൃപ്പൂണിത്തുറയിൽ ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു
കൊച്ചി: എറണാകുളം തൃപ്പൂണിത്തുറ ഇരുമ്പനത്ത് ഫ്ലാറ്റിൽ നിന്ന് വീണ് വിദ്യാർഥി മരിച്ചു. ഇരുമ്പനം സ്വദേശി മിഹിൽ (15) ആണ് മരിച്ചത്. തൃപ്പൂണിത്തുറ പൊലീസ് കേസെടുത്തു. ബുധനാഴ്ച വൈകുന്നേരം നാലുമണിയോടെയായിരുന്നു അപകടമുണ്ടായത്. 42 നിലയുള്ള ആഢംബര ഫ്ലാറ്റിന്റെ 26-ാം നിലയിൽ നിന്നായിരുന്നു ഒൻപതാം ക്ലാസ് വിദ്യാർഥി താഴേക്ക് വീണത്.
Kerala
നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമി സമാധി കേസിൽ തീരുമാനം; നാളെ കല്ലറ തുറന്ന് പരിശോധന നടത്തും
തിരുവനന്തപുരം: നെയ്യാറ്റിന്‍കര ഗോപന്‍ സ്വാമിയുടെ സമാധി കേസ് വിവാദത്തിൽ ഒടുവിൽ തീരുമാനമായി. ഗോപന്‍ സ്വാമിയെ സമാധി ചെയ്ത കല്ലറയിലെ സ്ലാബ് പൊളിച്ചുമാറ്റി നാളെ പരിശോധന നടത്തും. ഉച്ചയ്ക്ക് മുമ്പ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാനാണ് ധാരണ. ബാരിക്കേഡ് വെച്ച് ആളുകളെ തടയും. ആവശ്യമെങ്കില്‍ ഭാര്യയെയും മക്കളെയും കരുതല്‍ തടങ്കലില്‍ വെക്കാനും തീരുമാനിച്ചിട്ടുണ്ട്. കല്ലറ പൊളിക്കരുതെന്ന കുടുംബത്തിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതി തള്ളിയിരുന്നു. ഗോപന്‍ സ്വാമിയുടെ മരണസര്‍ട്ടിഫിക്കറ്റും കോടതി ആവശ്യപ്പെട്ടിരുന്നു. ഗോപന്‍ സ്വാമി എങ്ങനെയാണ് മരിച്ചതെന്ന് ചോദിച്ച ഹൈക്കോടതി സ്വാഭാവിക മരണമെങ്കില്‍ കുടുംബത്തിന്റെ ആവശ്യം അംഗീകരിക്കാമെന്നും വ്യക്തമാക്കി.മരണം രജിസ്റ്റര്‍ ചെയ്‌തോയെന്നും ഹൈക്കോടതി കുടുംബത്തോട് ചോദിച്ചിരുന്നു. മരണ സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ അസ്വഭാവിക മരണം ആയി കണക്കാക്കേണ്ടിവരുമെന്നും അല്ലെങ്കില്‍ അന്വേഷണം തടയാനാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കല്ലറ തുറക്കുന്നത് അന്വേഷണത്തിന്റെ ഭാഗമാണെന്നും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനും കല്ലറ തുറക്കാനും പൊലീസിന് അധികാരമുണ്ടെന്നും കോടതി അറിയിച്ചു.
-
Kerala2 months ago
ജീവനക്കാരുടെ ശമ്പളബില്ല്
കേന്ദ്രീകൃതമാക്കാനുള്ള നീക്കം,
ശമ്പളം കവര്‍ന്നെടുക്കാനുള്ള ആസൂത്രിത ശ്രമമാണെന്ന് ; ചവറ ജയകുമാര്‍ -
News1 month ago
ക്ഷാമബത്ത കേസില്‍ ഇടക്കാല ഉത്തരവ്
-
News2 months ago
ക്ഷാമ ബത്ത കേസിൽ ഇടക്കാല ഉത്തരവ്
-
Featured3 months ago
ഡി എ: പ്രഖ്യാപനം നിരാശാജനകമെന്ന് സെക്രട്ടേറിയറ്റ് അസോസിയേഷൻ
-
Kerala3 months ago
ക്ഷാമബത്ത: കുടിശ്ശിക നിഷേധിച്ചാൽ നിയമപരമായി നേരിടും; ചവറ ജയകുമാർ
-
News2 months ago
ജീവനക്കാരെ രണ്ടു തട്ടിലാക്കുന്ന നടപടി സർക്കാർ അവസാനിപ്പിക്കണം
-
News1 month ago
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുംഅനിശ്ചിത കാല പണിമുടക്കിലേക്ക്: സെറ്റോ
-
Featured2 days ago
സംസ്ഥാനത്ത് നാളെ 6 ജില്ലകൾക്ക് അവധി
You must be logged in to post a comment Login